വാര്‍ത്തകള്‍

കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും സി.ഡി.എസ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും

Posted on Thursday, July 10, 2025

കുടുംബശ്രീ സി.ഡി.എസുകൾ കഴിഞ്ഞ  നാലു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്നു. 2022 ൽ ചുമതലയേറ്റ ശേഷം ഉപജീവന സാമൂഹ്യവികസന മേഖലകളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും നടപ്പാക്കിയ പ്രവർത്തനങ്ങളും നേട്ടങ്ങളും സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ടാണ് തയ്യാറാക്കുക. മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റു സി.ഡി.എസുകൾക്കു കൂടി മനസിലാക്കാനും പ്രാവർത്തികമാക്കുന്നതിനുള്ള അവസരം ലഭ്യമാക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. 14ന് തിരുവല്ലയിലും  28ന് കോഴിക്കോടുമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സി.ഡി.എസ് സംഗമത്തിൽ സംസ്ഥാനത്തെ 1070 സി.ഡി.എസുകളും പുസ്തക രൂപത്തിൽ തയ്യാറാക്കിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. 14ന് തിരുവല്ല എം.ഡി.എം ഹാളിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സി.ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

14ന് തിരുവല്ലയിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ തിരുവനന്തപുരം, കൊല്ലം,  കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള സി.ഡി.എസ് അധ്യക്ഷമാർ പങ്കെടുക്കും. 28ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സംഗമത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുളളവരും പങ്കെടുക്കും. ആദ്യബാച്ചിൽ പങ്കെടുക്കുന്ന സി.ഡി.എസുകളുടെ പ്രോഗ്രസ് റിപ്പോർട്ട് ഇന്നും (ജൂലൈ പത്ത്) രണ്ടാമത്തെ ബാച്ചിന്റേത് ജൂലൈ 20നുള്ളിലും പൂർത്തിയാക്കും. പ്രോഗ്രസ് റിപ്പോർട്ട് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവൻ സ്റ്റാഫിനും സി.ഡി.എസുകളുടെ ചുമതല വിഭജിച്ചു നൽകിയിട്ടുണ്ട്.

സംഗമത്തിന്റെ ഭാഗമായി ഒാരോ ജില്ലയും കുടുംബശ്രീയുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിലെ ഇടപെടലുകൾ, കുടുംബശ്രീ സംഘടനാ ശാക്തീകരണ പ്രവർത്തനങ്ങൾ, സൂക്ഷ്മസാമ്പത്തിക പ്രവർത്തനങ്ങളും ഫിനാൻസ് മാനേജ്മെന്റും,  ഒാക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം, സാമൂഹിക വികസന പദ്ധതികൾ, ട്രൈബൽ മേഖലയിലെ പ്രതേ്യക പ്രവർത്തനങ്ങൾ, കാർഷിക കാർഷികേതര രംഗത്തെ പ്രവർത്തനങ്ങളും മാർക്കറ്റിങ്ങ് തന്ത്രങ്ങളും എന്നീ വിഷയങ്ങളിൽ അവതരണം നടത്തും.  

സ്ത്രീശാക്തീകരണത്തിനും ദാരിദ്ര്യ നിർമാർജനത്തിനുമായി കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന  പദ്ധതികൾ വിജയിപ്പിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ് സി.ഡി.എസ് അധ്യക്ഷമാർ.  പദ്ധതി പ്രവർത്തനങ്ങൾ  താഴേത്തട്ടിൽ ഫലപ്രദമായി എത്തിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇവർക്കുള്ളത്. കാർഷിക കാർഷികേതര രംഗത്തു നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികൾ, സാമൂഹിക വികസന രംഗത്തു നടപ്പാക്കുന്ന പദ്ധതികൾ, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ, ഇവ ഫലപ്രദമായി നടപ്പാക്കുന്നതിൽ സി.ഡി.എസ് അധ്യക്ഷമാരുടെ പങ്ക് എന്നിവ സംബന്ധിച്ച് സി.ഡി.എസ് സംഗമത്തിൽ വിശദീകരിക്കും.

Content highlight
cds chairperson meet

നഗര ദാരിദ്ര്യ ലഘൂകരണം: എ.ഡി.എസുകളെ ശക്തമാക്കാൻ "റൂട്ട്സ്' ക്യാമ്പയിനുമായി കുടുംബശ്രീ

Posted on Tuesday, July 8, 2025

നഗര പ്രദേശത്തെ സി.ഡി.എസുകളിൽ കുടുംബശ്രീ എ.ഡി.എസ് സംവിധാനം ശക്തമാക്കുന്നതിനും മിഷൻ ടീമിൽ മെന്റ്റിങ്ങ് കാഴ്ചപ്പാട് വളർത്തുന്നതിനുമായി  കുടുംബശ്രീ നടപ്പാക്കുന്ന "റൂട്ട്സ്' (Rejuvenation of  Organization through Ownership, Togetherness and Support) ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായി നഗര ദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണിത്. "റൂട്ട്സ്'ക്യാമ്പയിനുമായി ബന്ധപ്പെട്ട് സിറ്റി മിഷൻ മാനേജർമാർ, കമ്യൂണിറ്റി ഒാർഗനൈസർമാർ, മൾട്ടി ടാസ്ക് പേഴ്സൺ എന്നിവർ ഉൾപ്പെട്ട 138 പേർക്കുളള ആദ്യ ഘട്ട പരിശീലനം പൂർത്തിയായി.

ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ നഗര സ.ഡി.എസുകളിൽ പ്രവർത്തിക്കുന്ന മിഷൻ സ്റ്റാഫ് അംഗത്തിന് നാല് വീതം എ.ഡി.എസുകളുടെ കാര്യനിർവഹണ ശേഷിയും പ്രവർത്തനമികവും മെച്ചപ്പെടുത്തുന്നതിനുള്ള ചുമതല നൽകും. വിവിധ ഉപസമിതികളുടെ കീഴിൽ വരുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യാനുള്ള എ.ഡി.എസുകളുടെ കഴിവ് വർധിപ്പിക്കുന്നിനാണ് ഊന്നൽ നൽകുക. രജിസ്റ്റ്റുകളും രേഖകളും വായ്പാ തിരിച്ചടവും കൃത്യമാക്കുക, സാമ്പത്തിക സുതാര്യത ഉറപ്പാക്കുക, അയൽക്കൂട്ട, എ.ഡി.എസ് തലത്തിലെ ഭരണ സമിതി, ഉപസമിതി, പൊതു യോഗം എന്നിവ സമയബന്ധിതമായി സംഘടിപ്പിക്കുക, എക്സ് ഒഫീഷേ്യാ പങ്കാളിത്തം ഉറപ്പാക്കുക, യോഗ നടപടികൾ പാലിക്കുക, സംയോജന ഇടപെടൽ സാധ്യമാക്കുക, അയൽക്കൂട്ട എ.ഡി.എസ് പരിധിയിലെ ഉപജീവന പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണകളും ഏകോപനവും ലഭ്യമാക്കുക എന്നിവയാണ് മെന്റ്റിങ്ങിലൂടെ ഉറപ്പാക്കേണ്ടത്. കമ്യൂണിറ്റി ഒാർഗനൈസർമാർ, എം.പി.പിമാർ എന്നിവരാണ് ഇവിടെ മെന്റർമാരായി പ്രവർത്തിക്കുന്നത്. ഇവർ മുഖേന എ.ഡി.എസുകൾക്ക് ആറ് മാസം പ്രതേ്യക പരിശീലനവും പിന്തുണകളും നൽകും.

വാർഡുതലത്തിലുള്ള അയൽക്കൂട്ടങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി അഥവാ എ.ഡി.എസ്. ഇവയുടെ പ്രവർത്തനങ്ങൾ ശക്തമാകുന്നതോടെ കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ താഴെ തട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content highlight
Kudumbashree launches 'Roots' campaign to strengthen urban ADSs

ഓണത്തിന് ഒരു ലക്ഷം തൊഴിൽ

Posted on Tuesday, July 8, 2025

'ഓണത്തിന് ഒരു ലക്ഷം തൊഴില്‍' എന്ന മുദ്രാവാക്യവുമായി, സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കുന്നതിന് വിജ്ഞാനകേരളവുമായി സഹകരിച്ചുകൊണ്ട് ക്യാമ്പയിനുമായി കുടുംബശ്രീ.

തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ കിലയില്‍ മൂന്നാം തിയതി മുതല്‍ 5 വരെ സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗത്തിലാണ് ക്യാമ്പയിന് അവസാന രൂപം നല്‍കിയത്. വിജ്ഞാന കേരളം പ്രധാന ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക്ക്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐ. എ.എസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, പ്രധാന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗങ്ങളില്‍ പങ്കെടുത്തു.  

കിലയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മന്ത്രി എം.ബി.രാജേഷ്, തോമസ് ഐസക്, എച്ച്. ദിനേശൻ ഐ.എ.എസ്, കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ ഐ.എ.എസ്, ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു.വി. ജോസ് ഐ.എ.എസ് (റിട്ട) എന്നിവരും പങ്കെടുത്തു.

തൊഴില്‍ പ്രാപ്തരായ ജോലിക്കാരെ ലഭിക്കുന്നില്ല എന്ന ഒരു പ്രധാന പ്രശ്‌നം കേരളത്തിലെ തൊഴില്‍ സംരംഭകര്‍ നേരിട്ടുവരുന്നു. അതേസമയം തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 20ശതമാനം പേര്‍ മാത്രമേ വീടിന് പുറത്തുള്ള ജോലികളില്‍ ഏര്‍പ്പെടുന്നുമുള്ളു. ഇത് ഏതാനും വര്‍ഷം കൊണ്ട് 50 ശതമാനമായി ഉയര്‍ത്തുകയെന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഈ ക്യാമ്പയിനിലൂടെ കുടുംബശ്രീ ഇതിന് തുടക്കം കുറിക്കുകയാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ക്യാമ്പയിന്‍.

Content highlight
One lakh jobs for Onam

എഫ്.എൻ.എച്ച്.ഡബ്ളിയു ദ്വിദിന റീജിയണൽ സെമിനാർ: സാമൂഹ്യ വികസനത്തിൽ കേരളം ലോകമാതൃകയെന്ന് വിവിധ സംസ്ഥാനങ്ങൾ

Posted on Thursday, July 3, 2025

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മേഘാലയയിലെ ഷില്ലോങ്ങിൽ സംഘടിപ്പിച്ച എഫ്.എൻ.എച്ച്.ഡബ്ളിയു ദ്വിദിന റീജിയണൽ സെമിനാറിൽ തിളങ്ങി കേരളം. കേരളം ഉൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുത്ത സെമിനാറിൽ സാമൂഹ്യ വികസന രംഗത്ത് കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ മികവും അതു വഴി കൈവരിച്ച നേട്ടങ്ങളും ശ്രദ്ധേയമായി. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സെമിനാറിൽ കേരളം സാമൂഹിക വികസന രംഗത്ത് ലോകമാതൃകയാണെന്ന് വിവിധ സംസ്ഥാനങ്ങളുടെ സമ്മേളനം അഭിപ്രായപ്പെട്ടു.  

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിൽ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, നാഷണൽ മിഷൻ മാനേജ്മെന്റ് യൂണിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സെമിനാറിലാണ് കേരളം കൈയ്യടി നേടിയത്. സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ കേരളത്തെ മാതൃകയാക്കി മുന്നോട്ടു പോകണമെന്ന് ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി സ്മൃതി ഷരൺ പറഞ്ഞു.

 അതിദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കിയ ഉജ്ജീവനം, തദ്ദേശീയ മേഖലയിലെ കുട്ടികളുടെ സർഗാത്മകത വളർത്തുന്നതിനായി കഴിഞ്ഞ വർഷം നടപ്പാക്കിയ കനസ് ജാഗ, തദ്ദേശീയ മേഖലയിൽ നിലവിൽ നടപ്പാക്കി വരുന്ന കെ-ടിക് തുടങ്ങിയ പദ്ധതികൾ ഇതര സംസ്ഥാനങ്ങളുടെ പ്രശംസ നേടി. ആരോഗ്യ മാനസികാരോഗ്യ മേഖലയിൽ നടപ്പാക്കുന്ന ഹാപ്പി കേരളം, ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി നടത്തുന്ന ബഡ്സ് സ്കൂളുകൾ, മുതിർന്ന വ്യക്തികൾക്കായി നടത്തുന്ന  ബഡ്സ് പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയും മാതൃകാപരമാണെന്ന് സെമിനാറിൽ വിവിധ സംസ്ഥാനങ്ങൾ അഭിപ്രായപ്പെട്ടു.

കേരളം കൂടാതെ ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, ആസാം, ഗോവ, കർണാടക, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ഒഡീഷ, സിക്കിം, തമിഴ്നാട്, തെലുങ്കാന, ത്രിപുര, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും സെമിനാറിൽ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി.ശ്രീജിത്ത് സാമൂഹിക വികസന രംഗത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച അവതരണം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ കൃഷ്ണകുമാരി ആർ എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ നിന്നുള്ള കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺ ആതിര എഫ്.എൻ.എച്ച്.ഡബ്ളിയു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിജയാനുഭവങ്ങൾ പങ്കു വച്ചു. മേഘാലയയിലെ വിവിധ സി.ഡി.എസുകളും സംഘം സന്ദർശിച്ചു.

Content highlight
fnhw wokshop

കുടുംബശ്രീ അക്കൗണ്ട്സ് ആൻഡ് ഒാഡിറ്റ് സർവീസ് സൊസൈറ്റി(കാസ്): ഒാഡിറ്റ് ഫീസ് വർധിപ്പിച്ച് സർക്കാർ ഉത്തരവായി

Posted on Wednesday, July 2, 2025

കുടുംബശ്രീ അക്കൗണ്ട്സ് ആൻഡ് ഒാഡിറ്റ് സർവീസ് സൊസൈറ്റി-"കാസി'ന് സർക്കാരിന്റെ കൈത്താങ്ങ്. ഇവരുടെ ഒാഡിറ്റ് ഫീസ് വർധിപ്പിച്ച് സർക്കാർ ഉത്തര( സ.ഉ(സാധാ) നം.1557/2025 ത.സ്വ.ഭ.വ തീയതി. തിരുവനന്തപുരം. 23-6-2025)വായി. കാസിന്റെ ഒാഡിറ്റ് ഫീസ് നിരക്ക് കാലാനുസൃതമായി വർധിപ്പിക്കണമെന്ന് ശിപാർശ ചെയ്തു കൊണ്ട് ഈ വർഷം ഫെബ്രുവരി ഏഴിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഒാഡിറ്റ് ഫീസ് വർധന. നിലവിൽ കാസ് ടീമിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്ന 478 ഒാഡിറ്റ് അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടങ്ങൾ, സംരംഭങ്ങൾ എന്നിവയുടെ വാർഷിക ഒാഡിറ്റ് നടത്തുന്നതിനായി കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രതേ്യക സംവിധാനമാണ് കുടുംബശ്രീ അക്കൗണ്ട്സ് ആൻഡ് ഒാഡിറ്റ് സർവീസ് സൊസൈറ്റി. ഗ്രാമനഗരങ്ങളിലെ സി.ഡി.എസുകളിൽ ഒരു സാമ്പത്തിക വർഷം അമ്പത് ലക്ഷം വരെയുളള സാമ്പത്തിക ഇടപാടുകൾ ഒാഡിറ്റ് ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ് ഫീസ് ഉൾപ്പെടെ നിലവിൽ 7150 രൂപയാണ് ഒാഡിറ്റ് ഫീസ്. ഇത് 10,000 രൂപയായി വർധിപ്പിച്ചു. 50 ലക്ഷം മുതൽ ഒരു കോടി വരെയുള്ള സാമ്പത്തിക ഇടപാടുകൾ ഒാഡിറ്റ് ചെയ്യുന്നതിന് നിലിവലെ ഒാഡിറ്റ് ഫീസ് 8450-10,400 രൂപയാണ്. ഇത് 13,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഒരു കോടി മുതൽ അഞ്ചു കോടി വരെ നിലവിൽ ഒാഡിറ്റ് ഫീസ് ലഭിച്ചിരുന്ന 13,000 രൂപ 20,000 രൂപയായും വർധിപ്പിച്ചു.

ഗ്രാമ, നഗര എ.ഡി.എസുകളിൽ 200 രൂപയായിരുന്നത് 250 രൂപയായും വർധിപ്പിച്ചു. അയൽക്കൂട്ടങ്ങൾ ഒാഡിറ്റ് ചെയ്യുന്ന ഫീസിനത്തിലും വർധനവുണ്ട്. ഒാഡിറ്റിന് വിധേയമാകുന്ന സാമ്പത്തികവർഷം ആന്തരിക വായ്പ, ലിങ്കേജ് വായ്പ, മറ്റ് വായ്പകൾ എന്നിവ ഉൾപ്പെടെ അയൽക്കൂട്ടങ്ങൾ ഒാഡിറ്റ് ചെയ്യുന്നതിനു നിലവിൽ ലഭിച്ചിരുന്ന 325 രൂപ 375 രൂപയായും ഉയർത്തിയിട്ടുണ്ട്.  പുതിയ ഉത്തരവ് പ്രകാരം വർധിപ്പിച്ച ഫീസ് ഒാഡിറ്റ് ടീം അംഗങ്ങൾക്കു മാത്രമാണ്. ചാട്ടേർഡ് അക്കൗണ്ടന്റിനുള്ള ഫീസ് സി.ഡി.എസുകൾ പ്രതേ്യകമായി നൽകണം.

കുടുംബശ്രീ സംരംഭങ്ങൾ ഒാഡിറ്റ് ചെയ്യുന്നതിനും പുതുതായി ഫീസ് നിശ്ചയിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള സംരംഭങ്ങൾക്ക് 2500 രൂപയും പത്തിനും 25 ലക്ഷത്തിനും ഇടയിൽ വിറ്റുവരവുള്ള സംരംഭങ്ങൾക്ക് 5000 രൂപയുമാണ് ഒാഡിറ്റ് ഫീസ്. 25 ലക്ഷം മുതൽ 50 ലക്ഷം വരെ 8000 രൂപയും 50 ലക്ഷത്തിനു മുകളിൽ ഒരു കോടി രൂപ വരെ 13,000 രൂപയുമാണ് ഒാഡിറ്റ് ഫീസ്. ഒരു കോടി മുതൽ അഞ്ച് കോടി വരെ 16,000 രൂപയും അഞ്ചു കോടിക്ക് മുകളിൽ 18,000 രൂപയുമാണ് സംരംഭങ്ങൾ ഒാഡിറ്റ് ചെയ്യുന്നതിനായി സംരംഭകർ നൽകേണ്ടത്.  

ഈ സർക്കാർ അധികാരമേറ്റ ശേഷം ഇതു രണ്ടാം തവണയാണ് കാസ് ഒാഡിറ്റ് വിഭാഗത്തിന്റെ ഒാഡിറ്റ് ഫീസ് വർധിപ്പിക്കുന്നത്. ഇതിനു മുമ്പ് 2022-ലാണ് ഒാഡിറ്റ് ഫീസ് വർധിപ്പിച്ചത്. ഇതു കൂടാതെ കുടുംബശ്രീ എം.ഐ.എസ് ബ്ലോക്ക് കോർഡിനേറ്റർമാരുടെ വേതനം 15000 രൂപയിൽ നിന്നും 20,000 രൂപയായി വർധിപ്പിച്ചിരുന്നു. ഇതു കൂടാതെ സി.ഡി.എസ് അധ്യക്ഷമാർ ഒഴികെയുള്ള സി.ഡി.എസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്തയും അനുവദിച്ച് സർക്കാർ ഉത്തരവായിരുന്നു.  

Content highlight
Kudumbashree Accounts and Audit Service Society (KAASS): Government Orders to increase Audit Fees ml

അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക്: കുടുംബശ്രീ "50 പ്ളസ്' സംസ്ഥാനതല ക്യാമ്പയിന് തുടക്കം

Posted on Wednesday, July 2, 2025

സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം അമ്പത് ലക്ഷത്തിലെത്തിക്കുന്നതിനുള്ള കുടുംബശ്രീയുടെ "50 പ്ളസ്' ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. ആഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ അയൽക്കൂട്ടങ്ങളിൽ  അംഗത്വമില്ലാത്തവരെ കണ്ടെത്തി അവരെ അയൽക്കൂട്ടങ്ങളുടെ ഭാഗമാക്കും. ഭിന്നശേഷിക്കാർ, ട്രാൻസ് ജെൻഡർ, വയോജനങ്ങൾ എന്നിവർക്കായി പ്രതേ്യക അയൽക്കൂട്ടങ്ങളും രൂപീകരിക്കും. കൊഴിഞ്ഞു പോയ അയൽക്കൂട്ട അംഗങ്ങളെ തിരികെ അയൽക്കൂട്ട സംവിധാനത്തിൽ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട് സി.ഡി.എസിലും എ.ഡി.എസിലും ജില്ലാതലത്തിലും മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു.

നിലവിൽ 48 ലക്ഷം അംഗങ്ങളാണ് കുടുംബശ്രീയിലുള്ളത്. ക്യാമ്പയിൻ വഴി കുറഞ്ഞത് അഞ്ചു ലക്ഷം വനിതകളെങ്കിലും പുതുതായി അയൽക്കൂട്ട സംവിധാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരദേശം, ട്രൈബൽ, ഭാഷാ ന്യൂനപക്ഷമായ കന്നഡ മേഖലകൾ, അയൽക്കൂട്ടങ്ങൾ കുറവുള്ള സി.ഡി.എസുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നടപ്പാക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഇതിന് സഹായകമാകും. കന്നഡ മെന്റർമാർ, ട്രൈബൽ അനിമേറ്റർമാർ, ട്രൈബൽ സ്പെഷ്യൽ പ്രോജക്ട് കോർഡിനേറ്റർമാർ, കോസ്റ്റൽ വൊളണ്ടിയർമാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും.

ക്യാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഒാരോ സി.ഡി.എസിലും പ്രവർത്തനം നിലച്ചു പോയ അയൽക്കൂട്ടങ്ങളുടെ പട്ടിക തയ്യാറാക്കും. തുടർന്ന് കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തിൽ ഇവയെ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. പുതിയ അയൽക്കൂട്ട രൂപീകരണവുമായി ബന്ധപ്പെട്ട് ഒാരോ സി.ഡി.എസ് പരിധിയിലുമുളള ആകെ കുടുംബങ്ങളുടെയും അയൽക്കൂട്ടാംഗങ്ങളുടെയും കണക്കെടുപ്പ് നടത്തിയ ശേഷമായിരിക്കും പ്രവർത്തനങ്ങൾ. പുതുതായി ആരംഭിക്കുന്ന എല്ലാ അയൽക്കൂട്ടങ്ങൾക്കും കുടുംബശ്രീ കാസ് ടീമിന്റെ നേതൃത്വത്തിൽ കണക്കെഴുത്ത് പരിശീലനവും നൽകും. കൂടാതെ സി.ഡി.എസ് അധ്യക്ഷമാർക്ക്  കുടുംബശ്രീ നേരിട്ടും പരിശീലനം നൽകും. ബ്ലോക്ക്തല ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല ബ്ളോക്ക് കോർഡിനേറ്റർക്കായിരിക്കും.  

ക്യാമ്പയിന്റെ ഭാഗമായി ജൂൺ 25ന് മുമ്പ് ജില്ലാതല ആലോചനാ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.  സി.ഡി.എസുകൾക്കുള്ള പരിശീലനവും പൂർത്തിയാക്കി. ജൂലൈ 25-നകം ക്യാമ്പയിൻ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാണ് തീരുമാനം.  

അതിദാരിദ്ര്യ നിർമാർജന പരിപാടികൾ, മാലിന്യ നിർമാർജനം, ലഹരിവിരുദ്ധ ക്യാമ്പയിൻ, ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾ, ദുരന്തനിവാരണം പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ ക്യാമ്പയിനുകളിലും ബോധവൽക്കരണ പരിപാടികളിലും കുടുംബശ്രീയുടെ പങ്കാളിത്തം മുഖ്യമാണ്. അയൽക്കൂട്ട അംഗങ്ങളുടെ സജീവ പങ്കാളിത്തം ഈ പരിപാടികൾ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

Content highlight
Kudmbashree's 50 plus campaign starts

ഗുണമേന്മയുള്ള മീറ്റ് പ്രോഡക്ടുകള്‍ കുടുംബശ്രീയിലൂടെ വിപണിയിലേക്ക്

Posted on Tuesday, July 1, 2025

മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകളിലൂടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയാറാക്കാനും മികച്ച രീതിയില്‍ മാര്‍ക്കറ്റിങ് നടത്താനും മീറ്റ് പ്രോസസ് ചെയ്യാനുമുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീയും കേരള വെറ്ററിനറി യൂണിവേഴ്സിറ്റി മീറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലനം തൃശ്ശൂര്‍ മണ്ണുത്തി വെറ്റിനറി കോളേജില്‍ 19 മുതല്‍ 21 വരെയായിരുന്നു.

വിവിധ ജില്ലകളില്‍ നിന്നുള്ള മാസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി.ആര്‍.പിമാര്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി പ്രൊമോട്ടര്‍മാര്‍ എന്നിവരുള്‍പ്പെട്ട 24 അംഗ ടീമാണ് ആദ്യ ബാച്ച് പരിശീലനത്തില്‍ പങ്കെടുത്തത് മീറ്റ് പ്രോസസിങ്, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ തയാറാക്കല്‍, മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകളുള്‍പ്പെടെയുള്ള പരിശീലനമാണ് നല്‍കിയത്. ആകെ 80 പേര്‍ക്ക് പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

പരിശീലനശേഷം മാംസസംസ്‌ക്കരണ മേഖലയിലെ മൂല്യവര്‍ദ്ധന ഉത്പന്ന നിര്‍മ്മാണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗം നടത്തും.

മീറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. വി.എന്‍ വാസുദേവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം മണ്ണുത്തി വെറ്ററിനറി കോളേജ് ഡീന്‍ ഡോ. അല്ലി. കെ നിര്‍വഹിച്ചു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. സലില്‍. യു മുഖ്യാതിഥിയായി. മീറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അസിസ്റ്റന്റ് പ്രൊഫസര്‍ സതു. ടി ആശംസകള്‍ നേര്‍ന്നു. മീറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെക്ഷന്‍ ഓഫീസര്‍ ബ്രീജിത് ബേബി സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഡോ. ഇര്‍ഷാദ്. എ നന്ദിയും അറിയിച്ചു.

Content highlight
Quality Meat Products to the market through Kudumbashreeml

പുതിയ മാറ്റങ്ങളോടെ കുടുംബശ്രീയുടെ റേഡിയോശ്രീ ഇന്നു മുതൽ ശ്രോതാക്കളിലേക്ക്

Posted on Tuesday, July 1, 2025

ശാക്തീകരണത്തിന്റെ പുതിയ ശബ്ദമായി കുടുംബശ്രീയുടെ ഒാൺലൈൻ റേഡിയോ  'റേഡിയോശ്രീ' ഇന്നു മുതൽ ശ്രോതാക്കളിലേക്ക്. മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെ  രാവിലെ ഏഴു മണി മുതൽ പുതിയ പ്രക്ഷേപണം ആരംഭിക്കും.  കുടുംബശ്രീയെ സംബന്ധിച്ച് അറിയുന്നതിനും പഠിക്കുന്നതിനും ഏറ്റവും ഫലപ്രദമായ ബോധന മാർഗമായി റേഡിയോശ്രീയെ  പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.  

വിനോദവും വിജ്ഞാനവും ഒരു പോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രോഗ്രാമുകളായിരിക്കും ഉണ്ടാവുക.  കുടുംബശ്രീ മുഖേന സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങളും അറിവുകളും അയൽക്കൂട്ട കുടുംബങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും എത്തിച്ചു കൊണ്ട് ആഗോളതലത്തിലുള്ള വിജ്ഞാന വ്യാപനമാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ ഏഴുമണി മുതലാണ് പ്രക്ഷേപണം ആരംഭിക്കുക.  സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോശ്രീമതി, നാട്ടരങ്ങ്, റേഡിയോശ്രീ സാഹിതേ്യാത്സവം, ഒാഡിയോ ബുക്ക് എന്നിങ്ങനെ ആറ് വ്യത്യസ്തമായ പ്രോഗ്രാമുകളാണ് പ്രക്ഷേപണം ചെയ്യുന്നത്. ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ളതാണ്  ഒാരോ പ്രോഗ്രാമും. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ആദ്യ ഷെഡ്യൂൾ. ആറ് മണിക്കൂർ വീതമുള്ള നാല് ഷെഡ്യൂളുകളിലായി ഇരുപത്തിനാല് മണിക്കൂറും പ്രക്ഷേപണം ഉണ്ടാകും. ഇതിൽ പതിനെട്ട് മണിക്കൂർ പുന:പ്രക്ഷേപണമാണ്. കൂടാതെ രണ്ടു മണിക്കൂർ ഇടവിട്ട് അഞ്ചു മിനിട്ട് വീതം കുടുംബശ്രീ വാർത്തകളും ഉണ്ടായിരിക്കും. നൂതനമായ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രക്ഷേപണം വഴി ഏറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായ പരിപാടികൾ ശ്രോതാക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആർക്കും ആപ് സ്റ്റോർ, പ്ളേ സ്റ്റോർ  വഴിയും കൂടാതെ ആൻഡ്രോയ്ഡ് പ്ളേ സ്റ്റോർ, ഐ.ഒാ.എസ് സ്റ്റോർ അക്കൗണ്ട് വഴിയും റേഡിയോ കേൾക്കാവുന്നതാണ്.  www.radioshree.com   എന്ന വെബ്സൈറ്റിലും റേഡിയോശ്രീ പ്രക്ഷേപണം ലഭിക്കും.

കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന പദ്ധതി പ്രവർത്തനങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ  48  ലക്ഷം കുടുംബങ്ങളിലേക്കും സമൂഹത്തിന്റെ വിവിധ മേഖലകളിലേക്കും എത്തിക്കാൻ സാധിക്കുമെന്നതാണ് ഒാൺലൈൻ റേഡിയോയുടെ നേട്ടം. അയൽക്കൂട്ട വനിതകൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിവിധ തൊഴിലിടങ്ങൾ  ഉൾപ്പെടെ സമൂഹത്തിന്റെ ഏതു മേഖലയിലും കുടുംബശ്രീയുടെ ശബ്ദ സാന്നിധ്യം ഉറപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്.

 

Content highlight
Kudumbashree Radioshree resumes operations from today

കുടുംബശ്രീയുടെ സ്വാദ് ഇനി സ്കൂളിലേക്കും; വരുന്നു 'മാ കെയർ' പദ്ധതി

Posted on Tuesday, July 1, 2025

സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിൽ  കുടുംബശ്രീയുടെ "മാ കെയർ' പദ്ധതിയെത്തുന്നു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ,  പാനീയങ്ങൾ,  സ്കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിട്ടറി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിന് സ്കൂൾ കോമ്പൗണ്ടിൽ തന്നെ കിയോസ്കുകൾ തുറക്കും. കിയോസ്കുകൾ സ്ഥാപിക്കാൻ സ്ഥലം ലഭ്യമല്ലെങ്കിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്ളാസ് മുറികളും ഇതിനായി ഉപയോഗിക്കും. വിദ്യാർത്ഥികൾ, അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് കിയോസ്കിൽ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാനാകും. ജൂലൈയിൽ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ  വിഭാഗത്തിനു കീഴിലുള്ള  ആയിരം സ്കൂളികളിലെങ്കിലും പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ മെയ് 17-ന് നടന്ന യോഗത്തിലാണ് പദ്ധതി തുടങ്ങാനുള്ള  തീരുമാനം.

പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ അധികൃതർ, സി.ഡി.എസ് അധ്യക്ഷ എന്നിവരുടെ നേതൃത്വത്തിൽ പ്രതേ്യക യോഗം ചേരും. സ്കൂളുകളിൽ കിയോസ്കുകൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർമാർക്ക് നിർദേശവും നൽകി.    

കുടുംബശ്രീ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതോടൊപ്പം ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതു കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് "മാ കെയർ' കിയോസ്ക് പദ്ധതി നടപ്പാക്കുക. പദ്ധതി ആരംഭിക്കുന്നതു വഴി ആദ്യഘട്ടത്തിൽ കുറഞ്ഞത് 5000 വനിതകൾക്കെങ്കിലും മികച്ച ഉപജീവന മാർഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ ആരംഭിച്ച പദ്ധതിക്ക്  മികച്ച സ്വീക്യാര്യത നേടാനായിട്ടുണ്ട്. ലഘുഭക്ഷണങ്ങളും പാനീയങ്ങളും പഠന സഹായത്തിനാവശ്യമായ സ്റ്റേഷനറികളും ഉൾപ്പെടെ ലഭ്യമാക്കുന്നതു വഴി സ്കൂൾ സമയത്ത് കുട്ടികൾ പുറത്തു പോകുന്നത് ഒഴിവാക്കാനാകുമെന്നും  കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ ആരോഗ്യകരമായ ലഘുഭക്ഷണ  പാനീയങ്ങൾ ലഭിക്കുന്നതിനാൽ സ്കൂളിനു വെളിയിലുളള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾക്ക് തടയിടാനും കഴിയും.  

കിയോസ്കുകൾ നടത്താൻ താൽപര്യമുള്ള സംരംഭകരെ സി.ഡി.എസിന്റെ പിന്തുണയോടെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്. തിരഞ്ഞെടുക്കുന്നവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭ മാതൃകയിൽ കിയോസ്ക് നടത്തുന്നതിനാവശ്യമായ പരിശീലനം നൽകും. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ, കമ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹതം എന്നിവ വഴി സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും. 

Content highlight
kudumbashree to open ma care centres in schools across Kerala

സംസ്ഥാനത്ത് കുടുംബശ്രീ സ്നേഹിത എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനം ഊർജിതമാക്കുന്നു

Posted on Tuesday, July 1, 2025

കുടുംബശ്രീയും ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലും ആരംഭിച്ച കുടുംബശ്രീ സ്നേഹിത എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനം ഊർജിതമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി ആരംഭിച്ച  84 സെന്റ്റുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയതിനെ തുടർന്നാണ് പദ്ധതി വിപുലീകരിക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്റ്റുകളെ കുറിച്ചും ഇതിലൂടെ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചും അവബോധം നൽകും. ഇതിനായി ജില്ലാതലത്തിൽ എസ്.എച്ച്.ഓ, സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം വിളിച്ചു ചേർത്ത് ആഭ്യന്തര വകുപ്പും കുടുംബശ്രീയും സംയുക്തമായി പ്രത്യേക അവബോധ പരിശീലനം നൽകും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, വിമൻ ആൻഡ് ചിൽഡ്രൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ബാസ്റ്റിൻ സാബു എന്നിവരുടെ നേതൃത്വത്തിൽ കുടുംബശ്രീ സംസ്ഥാനമിഷനിൽ സംഘടിപ്പിച്ച സംസ്ഥാനതല മോണിട്ടറിങ്ങ് കമ്മിറ്റിയിലാണ് പുതിയ തീരുമാനങ്ങൾ.

ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണയും കൗൺസലിങ്ങ് സേവനങ്ങളും ആവശ്യമായവർക്ക് അവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. പുതിയ തീരുമാന പ്രകാരം പുതുതായി ജോലിയിൽ പ്രവേശിക്കുന്ന സബ് ഇൻസ്പെക്ടർമാർക്കുളള ട്രെയിനിങ്ങ് സിലബസിലും അവബോധ പരിശീലനം ഉൾപ്പെടുത്തും. എക്സ്റ്റൻഷൻ സെന്റ്റുകളിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കൗൺസിലർമാർക്കും വിദഗ്‌ധ പരിശീലനങ്ങൾ ലഭ്യമാക്കും.  

നിലവിൽ ആയിരത്തോളം കേസുകളാണ് കൗൺസലിങ്ങിനായി എക്സ്റ്റൻഷൻ സെന്റ്റുകളിലേക്ക് റഫർ ചെയ്തിട്ടുള്ളത്. ഇവർക്കെല്ലാം കുടുംബശ്രീയുടെ കമ്യൂണിറ്റി കൗൺസിലർമാർ മുഖേന  കൗൺസലിങ്ങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗാർഹിക പീഡനം, കുടുംബ പ്രശ്നങ്ങൾ, മദ്യപാനം, ലഹരി, മൊബൈൽ അഡിക്ഷൻ, സാമ്പത്തിക പ്രശ്നങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് സെന്റ്റുകൾ വഴി കൈകാര്യം ചെയ്ത കേസുകളിൽ ഏറെയും. നിലവിൽ ആഴ്ചയിൽ രണ്ടു ദിവസം വീതമാണ് എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനം. ആവശ്യകത അനുസരിച്ച് കൂടുതൽ ദിവസങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കുന്നതിനും ഉദ്ദേശിക്കുന്നു.

പുതിയ തീരുമാന പ്രകാരം ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ കമ്യൂണിറ്റി കൗൺസിലർമാർ ഭവനസന്ദർശനം നടത്തി ആവശ്യമെങ്കിൽ കൗൺസലിങ്ങും മറ്റ് മാനസിക പിന്തുണകളും ലഭ്യമാക്കാനാകും. എസ്.എച്ച്.ഓ, ഡി.വൈ.എസ്.പി എന്നിവരുടെ റഫറൻസ് ഇല്ലാതെ വരുന്ന കേസുകൾക്ക് പ്രാദേശികമായി സേവനങ്ങൾ ലഭ്യമാക്കേണ്ട സാഹചര്യത്തിൽ  അതത് പ്രദേശത്ത് ചുമതലയുളള കമ്യൂണിറ്റി കൗൺസിലർ, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് എന്നിവ മുഖേന സേവനങ്ങൾ ലഭ്യമാക്കും. കൂടാതെ ആവശ്യമെങ്കിൽ ടെലി കൗൺസലിങ്ങും നൽകും.

എല്ലാ എക്സ്റ്റൻഷൻ സെന്റ്റുകളിലേക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മേശ, കസേര, അലമാര എന്നിവ കുടുംബശ്രീ ലഭ്യമാക്കും. കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ആഭ്യന്തര വകുപ്പും ഉറപ്പു വരുത്തും.  

എക്സ്റ്റൻഷൻ സെന്റ്റുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ മാസവും ജില്ലാതല മോണിട്ടറിങ്ങ് കമ്മിറ്റി ചേരുന്നതിനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റൂറൽ തലത്തിലും സിറ്റി തലത്തിലും യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.  

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി.ശ്രീജിത്ത്, മെഡിക്കൽ കോളേജ് ക്ളിനിക്കൽ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. മേഴ്സി ജോയ് സെബാസ്റ്റ്യൻ, അഡ്വ. ഷൈനിരാജ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഫെബി ഡി.എ, ശാരിക എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Content highlight
snehitha extension centre projet to expand