വാര്‍ത്തകള്‍

'കുടുംബശ്രീ മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്: സമൂഹത്തില്‍ നന്‍മയുടെ വെളിച്ചം പകരാന്‍ കഴിയണം:ബാലസഭാംഗങ്ങള്‍ക്ക് കത്തെഴുതി മന്ത്രി എം.ബി രാജേഷ്

Posted on Saturday, March 29, 2025

' കുടുംബശ്രീ മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് ' സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിലൂടെ ഓരോ കുട്ടിക്കും ഉള്ളിലുള്ള വെളിച്ചത്തെ കണ്ടെത്താന്‍ കഴിയുന്നതിനൊപ്പം സമൂഹത്തിന് നന്‍മയുടെ വെളിച്ചം പകരാന്‍ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്.  സമ്മര്‍ ക്യാമ്പിന്‍റെ ഭാഗമായി ഏപ്രില്‍ എട്ടിന് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും സംഘടിപ്പിക്കുന്ന ബാലസംഗമത്തില്‍ പങ്കെടുക്കുന്നതിനായി ബാലസഭാംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മന്ത്രിയുടെ കത്തിലാണ് കുട്ടികള്‍ക്കുള്ള ക്ഷണം.

ശുചിത്വോത്സവം, ശുചിത്വോസവം 2.0 യുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി എന്നിവയെല്ലാം കുടുംബശ്രീ ബാലസഭയുടെ പ്രവര്‍ത്തന മികവിന് തെളിവാണെന്ന് മന്ത്രി പറഞ്ഞു.  എന്നാല്‍ ഇത്രയേറെ സന്തോഷത്തിലും അഭിമാനത്തിലും നില്‍ക്കുമ്പോഴും സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നു. അത്തരം പ്രവൃത്തികളെ ചെറുത്തു തോല്‍പ്പിക്കണം. 'കുടുംബശ്രീ മൈന്‍ഡ ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ്' എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പിന് നല്‍കിയിരിക്കുന്ന പേര്. ഓരോരുത്തരും അവരുടെ ഉള്ളിലുള്ള വെളിച്ചത്തെ തിരിച്ചറിയുക എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച മൈന്‍ഡ് ബ്ളോവേഴ്സ് ക്യാമ്പയിനിലൂടെ കുട്ടികളുടെ ഒട്ടേറെ നവീന ആശയങ്ങള്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികള്‍ തയ്യാറാക്കുന്ന നൂതന ആശയങ്ങളില്‍ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കുന്ന മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള എല്ലാ സഹായവും കുടുംബശ്രീ നല്‍കും. മധ്യവേനല്‍ അവധിക്കാലത്ത് കുടുംബശ്രീ സംഘടിപ്പിക്കുന്ന സമ്മര്‍ക്യാമ്പില്‍ പങ്കെടുക്കുന്നതോടൊപ്പം കൂട്ടുകാരെയും പങ്കെടുപ്പിക്കണമെന്ന് പറഞ്ഞ മന്ത്രി എല്ലാ ബാലസഭാംഗങ്ങള്‍ക്കും റംസാന്‍, വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.

മന്ത്രിയുടെ കത്ത് ഓരോ ജില്ലയിലുമുളള ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍ വഴി ഏപ്രില്‍ എട്ടിന് മുമ്പായി അതത് ബാലസഭയിലെത്തിക്കും.

 

asd

 

Content highlight
mb rajesh's letter to balasabha members

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി 'ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്

Posted on Thursday, March 27, 2025

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി 'ലിയോറ ഫെസ്റ്റ്' ജില്ലാതല സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മെയ് മാസത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികള്‍ക്ക് അറിവിനും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്‍റെ നൂതന പാഠങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച 'മൈന്‍ഡ് ബ്ളോവേഴ്സ്' ക്യാമ്പയിന്‍റെ തുടര്‍ച്ചയാണ് 'ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്.

ഹീബ്രൂ ഭാഷയിലുള്ള വാക്കാണ് 'ലിയോറ'. വെളിച്ചം എന്നാണ് ഇതിന്‍റെ അര്‍ത്ഥം.  കുട്ടികള്‍ക്കിടയില്‍ ലഹരി വ്യാപകമായ സാഹചര്യത്തില്‍ ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലുള്ള  അഭിരുചികള്‍ കണ്ടെത്തി വിജ്ഞാനവും നൈസര്‍ഗിക വാസനകളും നല്‍കുന്ന സന്തോഷമാണ് യഥാര്‍ത്ഥ ലഹരിയെന്ന ബോധ്യം നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. നേതൃശേഷിയും ആശയവിനിമയ പാടവവും സര്‍ഗാത്മകതയും വികസിപ്പിച്ചുകൊണ്ട്  കുട്ടികള്‍ക്ക് മാനസികവും ബൗദ്ധികവുമായ ഉണര്‍വ് നല്‍കുകയാണ് ലക്ഷ്യം. ക്യാമ്പില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കി 2026-ല്‍ സംഘടിപ്പിക്കുന്ന ' ഇന്‍റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ളേവി'ല്‍ ആശയാവതരണം നടത്താനുളള അവസരവും കുടുംബശ്രീ ലഭ്യമാക്കും.

സമ്മര്‍ ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി ബാലസഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ എട്ടിന് ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാനത്ത് എല്ലാ വാര്‍ഡുകളിലും വാര്‍ഡുതല ബാലസംഗമം സംഘടിപ്പിക്കും. ഇതില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് നഗരസഭാതലത്തില്‍ ഏകദിന ശില്‍പശാലയും തുടര്‍ന്ന് ബ്ളോക്ക്തല ഇന്നവേഷന്‍ ഫെസ്റ്റും സംഘടിപ്പിക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കാണ് മൂന്നു ദിവസത്തെ ജില്ലാതല സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഓരോ ജില്ലയിലും അമ്പത് കുട്ടികള്‍ വീതം സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കും.  

തിയേറ്റര്‍ വര്‍ക്ക്ഷോപ്, ശാസ്ത്ര മാജിക്, കുട്ടികളും ധനകാര്യ മാനേജ്മെന്‍റും, സൈബര്‍ ക്രൈം; ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ് തുടങ്ങി എട്ടോളം വ്യത്യസ്ത വിഷയങ്ങളാണ് സമ്മര്‍ ക്യാമ്പില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക. തുടര്‍ന്ന് കുട്ടികള്‍ ഇതുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ നടത്തും. ഇതില്‍ മികച്ച അവതരണം നടത്തുന്ന 140 കുട്ടികള്‍ക്കാണ് 2026-ലെ ' ഇന്‍റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ളേവി'ല്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

Content highlight
'Leora Fest' summer camp for Kudumbashree Bala Sabha members

ഹരിതകര്‍മ സേനാംഗങ്ങളുടെ ആരോഗ്യ സുരക്ഷ: 'ഇന്‍സ്പയര്‍' പദ്ധതി വഴി 26223 പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

Posted on Wednesday, March 26, 2025

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി  കുടുംബശ്രീയും യൂണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന  'ഇന്‍സ്പയര്‍' ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഈ വര്‍ഷം അംഗങ്ങളായത് 26223 പേര്‍. ഹരിത കര്‍മസേനയിലെ അംഗങ്ങളുടെ ആരോഗ്യ സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.

പതിനെട്ടു മുതല്‍ എഴുപത്തഞ്ച് വയസ് വരെയുള്ളവര്‍ക്ക് അതത് സി.ഡി.എസുകള്‍ മുഖേന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനാകും. 1384 രൂപയാണ് വാര്‍ഷിക പ്രീമിയം. ഇതില്‍ അമ്പത് ശതമാനം കുടുംബശ്രീയും അമ്പത് ശതമാനം ഹരിതകര്‍മസേനാ കണ്‍സോര്‍ഷ്യത്തില്‍ നിന്നുമാണ് നല്‍കുക. ഇതു പ്രകാരം ഓരോ അംഗവും 692 രൂപ വീതം അടച്ചാല്‍ മതിയാകും. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ആകെ രണ്ടു ലക്ഷം രൂപയാണ് ചികിത്സാ ആനുകൂല്യമായി ലഭിക്കുക. നിലവിലുളള അസുഖങ്ങള്‍ക്കും 50,000 രൂപ വരെ ചികിത്സാ ആനുകൂല്യം ലഭിക്കും. ഇതുകൂടി ചേര്‍ത്താണ് രണ്ടു ലക്ഷം രൂപ പോളിസി ഉടമയ്ക്ക് ലഭിക്കുക. കഴിഞ്ഞ വര്‍ഷം വരെ ഒരു ലക്ഷം രൂപയായിരുന്നു പദ്ധതി വഴി ലഭിച്ചിരുന്ന ചികിത്സാ ആനുകൂല്യം.  

രണ്ടു ലക്ഷം രൂപ ചികിത്സാ ആനുകൂല്യം ലഭിക്കുന്ന വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ നിലവില്‍ 5000 മുതല്‍ 6000 രൂപ വരെയാണ് വാര്‍ഷിക പ്രീമിയമായി നല്‍കേണ്ടത്. എന്നാല്‍ കുടുംബശ്രീ 'ഇന്‍സ്പയര്‍' ഇന്‍ഷുറന്‍സ് പദ്ധതി വഴി 692 രൂപ വാര്‍ഷിക പ്രീമിയം നിരക്കില്‍  രണ്ടു ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഇവര്‍ക്ക് ലഭിക്കുക. കൂടാതെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് എഴുപത്തഞ്ച് വയസു വരെ പദ്ധതിയില്‍ ചേര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നു എന്നതും നേട്ടമാണ്.

Content highlight
Health security of Haritha Karma Sena members: 26223 people get insurance coverage through 'Inspire' scheme

വൃത്തിയുള്ള പരിസര സൃഷ്ടിക്കായി കുടുംബശ്രീയുടെ പെണ്‍കരുത്ത്: ഹരിതകര്‍മസേന ഒരു വര്‍ഷം നീക്കം ചെയ്തത് 50190 ടണ്‍ അജൈവ മാലിന്യം

Posted on Wednesday, March 26, 2025

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനവുമായി കുടുംബശ്രീയുടെ പെണ്‍കരുത്ത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ഫെബ്രുവരി വരെയുളള കാലയളവില്‍ ഹരിത കര്‍മസേനാംഗങ്ങള്‍ മുഖേന ശേഖരിച്ച് ക്ളീന്‍ കേരള കമ്പനിക്ക് കൈമാറിയത്  50190 ടണ്‍ അജൈവ മാലിന്യം. 4438 യൂണിറ്റുകളില്‍ അംഗങ്ങളായ 35214 വനിതകളുടെ  കഠിനാധ്വാനവും പ്രവര്‍ത്തന മികവുമാണ് ഇത്രയും വലിയ മാലിന്യ നീക്കത്തിനു പിന്നിലെ കരുത്ത്.

സംസ്ഥാനത്തെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് വികേന്ദ്രീകൃത രീതിയില്‍ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകര്‍മ സേന. മാലിന്യം വരുമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്‍റെ രൂപീകരണം.

തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണം വഴി ലഭിക്കുന്ന യൂസര്‍ ഫീ ഇനത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 341 കോടി രൂപയാണ് ഈയിനത്തില്‍ അംഗങ്ങള്‍ക്ക് ലഭിച്ചത്. കൂടാതെ തരം തരിച്ച മാലിന്യം ക്ളീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി 7.8 കോടി രൂപയും നേടാനായി. മികച്ച രീതിയില്‍ മാലിന്യ ശേഖരണവും സംസ്ക്കരണവും നടത്തുന്ന യൂണിറ്റുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വരുമാനം കൂടുതല്‍ വനിതകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി പുതുതായി 1412 പേര്‍ കൂടി ഹരിതകര്‍മ സേനയില്‍ അംഗങ്ങളായിട്ടുണ്ട്.

അജൈവ മാലിന്യത്തിന്‍റെ പുനരുപയോഗ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രകൃതി സൗഹൃദ സംരംഭ രൂപീകരണവും കുടുംബശ്രീ അംഗങ്ങള്‍ മുഖേന നടന്നു വരുന്നു. 223 തുണി സഞ്ചി നിര്‍മാണ യൂണിറ്റുകളും 540 പേപ്പര്‍ ബാഗ് യൂണിറ്റുകളും ഈ രംഗത്ത് സജീവമാണ്.

സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന ക്യാമ്പയിനുകളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്കു വഹിക്കുന്നതും ഹരിതകര്‍മസേനകളാണ്. ജലാശയങ്ങളിലോ പൊതു നിരത്തുകളിലോ വലിച്ചെറിയപ്പെടുമായിരുന്ന അജൈവമാലിന്യമാണ് ഹരിതകര്‍മസേനകള്‍ മുഖേന നീക്കം ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

 

 

vzsd

 

Content highlight
Harithakarma Sena removed 50190 tons of inorganic waste in one year

കുടുംബശ്രീ ഫോട്ടോഗ്രാഫി-ചെറുകഥ-ഉപന്യാസം മത്സര വിജയികള്‍ക്ക് പുരസ്കാര വിതരണം ചെയ്തു

Posted on Wednesday, March 19, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി, ചെറുകഥ-ഉപന്യാസ രചനാ മത്സര വിജയികള്‍ക്കുള്ള പുരസ്കാര വിതരണം  മാസ്കോട്ട് ഹോട്ടലില്‍ സിംഫണി ഹാളില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് പാര്‍ലമെന്‍റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ശാക്തീകരണത്തോടൊപ്പം കുടുംബശ്രീ അംഗങ്ങളുടെ സാംസ്കാരിക ശാക്തീകരണം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഫോട്ടോഗ്രാഫി, ചെറുകഥ-ഉപന്യാസ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍  പുതിയ നേതൃത്വത്തെ സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം  ഗീത നസീര്‍ അധ്യക്ഷത വഹിച്ചു. സ്മിത സുന്ദരേശന്‍  മുഖ്യാതിഥിയായി.


ഫോട്ടോഗ്രാഫി പൊതുവിഭാഗത്തില്‍ എം.ജെ രതീഷ് കുമാര്‍(ഒന്നാം സ്ഥാനം), അരവിന്ദന്‍ മണലി(രണ്ടാം സ്ഥാനം), കെ.എ അബ്ദുള്‍ ഖാദര്‍ (മൂന്നാം സ്ഥാനം), അരുണ്‍ ജ്യോതി റിഷികേശ്, ആല്‍ഫ്രഡ് എം.കെ, എ.പ്രസാദ്(പ്രോത്സാഹന സമ്മാനം) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. അയല്‍ക്കൂട്ട/ ഓക്സിലറി വിഭാഗത്തില്‍ അനുഷ മോഹന്‍ (ഒന്നാം സ്ഥാനം), ജസ്ന പാലയ്ക്കല്‍ (രണ്ടാം സ്ഥാനം), ജെമിനി ബെന്നി (മൂന്നാം സ്ഥാനം), ജിഷാന കെ, ഫാത്തിമത്ത് സൗറ, റെമീന ടി.കെ എന്നിവര്‍ക്കും (പ്രോത്സാഹന സമ്മാനം) പുരസ്കാരം ലഭിച്ചു. ഇരു വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് യഥാക്രമം 25,000, 15,000, 10000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനം നേടിയവര്‍ക്ക് 2000 രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് നല്‍കിയത്.

സര്‍ഗ്ഗം കഥാപരചന മത്സരത്തില്‍ ഷീബ കെ(ഒന്നാം സ്ഥാനം)  മുഹസീന എം.എ(രണ്ടാം സ്ഥാനം), റഷീദ പി, ആര്‍ഷ ഉണ്ണി ബി(മൂന്നാം സ്ഥാനം), ശാന്തകുമാരി പി.കെ, നിര്‍മ്മല ബാലകൃഷ്ണന്‍, വിദ്യാ സുധീര്‍(പ്രോത്സാഹന സമ്മാനം) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 5000, 2500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് ലഭിച്ചു.  

ഉപന്യാസ രചനയില്‍ അഭിരാം പവിത്രന്‍ ഒ( ഒന്നാം സ്ഥാനം), അലന്‍ ആന്‍റണി (രണ്ടാം സ്ഥാനം), അല്‍ അമീന്‍ ജെ (മൂന്നാം സ്ഥാനം), അമിത് ജ്യോതി യു.പി (പ്രോത്സാഹന സമ്മാനം) എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചു. വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 5000, 2500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കി. എല്ലാ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും നല്‍കി.

 
മൂന്നു വിഭാഗങ്ങളിലെയും ജൂറി അംഗങ്ങളെ പ്രതിനിധീകരിച്ച് ജി.ബിനുലാല്‍, ആര്‍.പാര്‍വതീദേവി, റോസ്മേരി, കെ.എ ബീന എന്നിവര്‍ മത്സരങ്ങള്‍ സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ.എ.എസ് സ്വാഗതവും പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
 
we

 

ee

 

sd

 

 
sdfa
Content highlight
kudumbashree competiotions awards distributed

കുടുംബശ്രീ ദേശീയ സരസ് മേള കോഴിക്കോട് : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on Monday, March 17, 2025
കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സ്വാഗതസംഘം ഓഫീസ് ബീച്ച് പോർട്ട് ബംഗ്ലാവിൽ ബഹു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി. ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ മേയ് ഒന്ന് വരെയാണ് മേള.
 
മാര്‍ച്ച് 16ന് സംഘടിപ്പിച്ച  ഉദ്ഘാടന ചടങ്ങില്‍ അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.  അഡ്വ. കെ. എം. സച്ചിൻ ദേവ് എം. എൽ.എ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്‌, എടച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് എൻ. പദ്മിനി, സബ്ബ് കളക്ടർ ഹർഷിൽ ആർ. മീണ ഐ.എ.എസ് എന്നിവർ ആശംസകൾ നേർന്നു.
 
കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ കോർഡിനേറ്റർ കവിത പി.സി സ്വാഗതവും അഴിയൂർ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ നന്ദിയും പറഞ്ഞു.
ഇത് പന്ത്രണ്ടാം തവണയാണ് കുടുംബശ്രീ ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്.
 
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന വിപണന സ്റ്റാളുകളും വിവിധ സംസ്ഥാനങ്ങളിലെ രുചികൾ വിളമ്പുന്ന ഫുഡ്കോർട്ടും എല്ലാ ദിനവും അരങ്ങേറുന്ന കലാസാംസ്കാരിക പരിപാടികളും മേളയിലുണ്ടാകും.
Content highlight
National Saras Mela Kozhikode: Reception Committee Office inaugurated ml

സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Monday, March 17, 2025
കേരളത്തിലെ സ്ത്രീകള്‍ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തിക-രാഷ്ട്രീയ ബഹുമുഖ തലങ്ങളില്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്‍െന്നും അതില്‍ കുടുംബശ്രീ സുപ്രധാന പങ്കു വഹിച്ചിട്ടുണ്‍െന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളത്തിന്‍റെ എല്ലാ മേഖലകളിലും കുടുംബശ്രീ അതിന്‍റെ മുഖമുദ്ര ചാര്‍ത്തിയിട്ടുണ്ട്ണ്‍്. ഈ നിലയില്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇടപെടുന്ന പ്രസ്ഥാനം എന്ന നിലയില്‍ അതിന്‍റെ പ്രവര്‍ത്തനങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച (15-3-2025) പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ ഡി.വൈ.എസ്.പി ഓഫീസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ   പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ അടിയന്തിര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ററുകള്‍ നടപ്പാക്കുന്നത്.

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിധിയിലെ പുതുനഗരം പോലീസ് സ്റ്റേഷന്‍, ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിധിയിലെ ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍, പാലക്കാട് ഡി.വൈ.എസ്.പി ഓഫീസ്, ആലത്തൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിധിയിലെ വടക്കഞ്ചേരി പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഡോ.ആര്‍ ബിന്ദു, ആലപ്പുഴ ചേര്‍ത്തലയില്‍ പി.പ്രസാദ്, മലപ്പുറം താനൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വി.അബ്ദു റഹ്മാന്‍ എന്നീ മന്ത്രിമാരും അതത് സനേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. ഇതു കൂടാതെ സംസ്ഥാനത്തൊട്ടാകെ വിവിധഡി.വൈ.എസ്.പി/എ.സി.പി ഓഫീസുകളില്‍ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ 36 എം.എല്‍.എമാരും പങ്കെടുത്തു.

ആഴ്ചയില്‍ രണ്‍ു ദിവസം പ്രവര്‍ത്തിക്കുന്ന സെന്‍ററുകളില്‍  പരിശീലനം ലഭിച്ച കമ്മ്യണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം   ലഭ്യമാകും. വനിതാശിശു സൗഹൃദമായ കൗണ്‍സലിങ് മുറി, ശുചിമുറി സൗകര്യം, കുടിവെള്ളം എന്നിവ സെന്‍ററില്‍ ഉണ്‍ാകും. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും ഉായിരിക്കും. കുടുംബശ്രീ സംവിധാനമോ ആവശ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളോ ഉപയോഗിച്ച് ആവശ്യമായ കേസുകളില്‍ പുനരധിവാസം നല്‍കും. സെന്‍ററിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പിന്തുണ പോലീസ് ഉറപ്പു വരുത്തണം. പോലീസ് സ്റ്റേഷനില്‍ എത്തുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബ പ്രശ്നങ്ങള്‍, മാനസിക പിന്തുണ ആവശ്യമായ മറ്റു കേസുകള്‍ എന്നിവ എക്സ്റ്റന്‍ഷന്‍ സെന്‍ററിലേക്ക് റഫര്‍ ചെയ്യാം. ഇത്തരം കേസുകള്‍ സ്റ്റേഷനിലെ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോള്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക, ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐ.പി.എസ്, അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്‍് രാജേഷ് കുമാര്‍ ഐ.പി.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി. പാലക്കാട് നഗരസഭാധ്യക്ഷ പ്രമീല ശശിധരന്‍, അഡീഷണല്‍ പോലീസ് സൂപ്രണ്‍് പി.സി ഹരിദാസന്‍, പാലക്കാട് സൗത്ത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ പി.ഡി റീത്ത, പാലക്കാട് നോര്‍ത്ത് സി.ഡി.എസ് അധ്യക്ഷ കെ.സുലോചന, ജില്ലാ പഞ്ചായത്ത് അംഗം സുബാഷ്, വാര്‍ഡ് കൗണ്‍സിലര്‍ ശൈലജ എന്നിവര്‍ ആശംസിച്ചു. ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്പെക്ടര്‍ എ.ആദംഖാന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ അനുരാധ നന്ദിയും പറഞ്ഞു.
sadfa

 

Content highlight
State Level Inauguration of Kudumbashree Snehitha Extension Centres at DySP/ACP Offices in the State held

കുടുംബശ്രീ ‘സര്‍ഗ്ഗം’ സംസ്ഥാനതല കഥാരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

Posted on Monday, March 17, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട വനിതകള്‍ക്കായി സംഘടിപ്പിച്ച ‘സര്‍ഗ്ഗം’ സംസ്ഥാനതല ചെറുകഥാരചനാ മത്സരത്തില്‍ കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ് സ്വദേശിനി ഷീബ കെ രചിച്ച ‘തലേക്കുത്തല്‍’ ഒന്നാം സ്ഥാനം നേടി. വിജയിക്ക് 20,000 രൂപയും മെമന്‍റോയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം ലഭിക്കും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിനി മുഹ്സീന എം.എം രചിച്ച ‘ഈയാംപൂച്ച’യ്ക്കാണ് രണ്ടാം സ്ഥാനം. 15,000 രൂപയാണ് കാഷ് അവാര്‍ഡ്. ‘അര്‍ദ്ധനാരീശ്വരന്‍’ എന്ന കഥ രചിച്ച മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിനിയായ റഷീദ പി, ‘ബനാറസ്’ എന്ന കഥ രചിച്ച തിരുവനന്തപുരം ചെമ്മരുതി സ്വദേശിനി ആര്‍ഷ ഉണ്ണി ബി എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഇവര്‍ക്ക് 5000 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും.
 
കൊല്ലം എഴുകോണ്‍ സ്വദേശിനി ശാന്തകുമാരി പി.കെ, ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിനി നിര്‍മ്മല ബാലകൃഷ്ണന്‍, കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശിനി വിദ്യ സുധീര്‍ എന്നിവര്‍ക്കാണ് പ്രോത്സാഹന സമ്മാനം. ഇവര്‍ക്ക് 2500 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. എല്ലാ വിജയികള്‍ക്കും കാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 2025 മാര്‍ച്ച് 18ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ വൈകുന്നേരം അഞ്ചു മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് വിജയികള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് അറിയിച്ചു.

കുടുംബശ്രീ അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി 2024 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 24 വരെ സംഘടിപ്പിച്ച മത്സരത്തില്‍ ആകെ 550 രചനകളാണ് ലഭിച്ചത്. കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗം അധ്യാപകര്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, കെ.എ ബീന, റോസ്മേരി എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

Content highlight
sargam awards

ഇന്ത്യ ഗേറ്റിലെ ‘കഫേ കുടുംബശ്രീ’യുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Monday, March 17, 2025

ന്യൂഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിലെ കഫേ കുടുംബശ്രീ കിയോസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് മാര്‍ച്ച് 12ന് നിര്‍വഹിച്ചു. നാടന്‍ ഊണും മീന്‍ കറിയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ മന്ത്രി ആസ്വദിച്ചു. ന്യൂഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് തുടങ്ങിയവരും മന്ത്രിക്ക് ഒപ്പം ചേര്‍ന്നു.

ഒന്നരമാസമായി ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ ഇവിടെ കഫേ കുടുംബശ്രീ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നിലവില്‍ വയനാട് ജില്ലയിലെ കുടുംബശ്രീ യൂണിറ്റ് ആയ തംബുരുവിലെ സീന മനോജ്, ശ്രീജ, അനുപ്രകാശ്, ലിസി പൗലോസ്, ഉഷാകുമാരി എന്നിവര്‍ക്കാണ് കഫേയുടെ നടത്തിപ്പ്. ഓരോ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകളാണ് ഓരോ മാസവും കഫേയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. പുട്ടും ഇഡലിയും ദോശയും കപ്പയും മീന്‍കറിയും എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം ഇവിടെ ലഭ്യമാക്കുന്നു.

കോട്ടയം സ്വദേശി ടി.എസ്. ജിതിന്‍ ആണ് മുഖ്യ പാചകക്കാരന്‍. കുടുംബശ്രീയുടെ പരിശീലന ഗ്രൂപ്പായ അദേഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസേര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഐഫ്രം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി. അജയകുമാര്‍ മേല്‍നോട്ടം നിര്‍വഹിക്കുന്നു.

 

ed

 

Content highlight
LSGD Minister M.B. Rajesh officially inaugurates 'Café Kudumbashree' at India Gate

'വിവിധ്താ കാ അമൃത് മഹോത്സവി'ല്‍ കേരളത്തിന്‍റെ സ്വന്തം രുചികളുമായി സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ്

Posted on Wednesday, March 12, 2025

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തില്‍ സംഘടിപ്പിച്ച 'വിവിധ്താ കാ അമൃത് മഹോത്സവി'ല്‍ കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന രുചികള്‍ വിളമ്പാന്‍ അവസരം ലഭിച്ചതിന്‍റെ ത്രില്ലിലാണ് കോഴിക്കോട് ജില്ലയിലെ സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ് അംഗങ്ങളായ സജീന, നുസ്രത്ത്, പ്രശാന്തിനി, മൈമുന, ഷാഹിദ  എന്നിവര്‍. മാര്‍ച്ച് ഒന്നു മുതല്‍ ഒമ്പതു വരെ സംഘടിപ്പിച്ച മേളയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പുതുച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് പങ്കെടുത്തത്. ഇതില്‍ കേരളത്തിന് അനുവദിച്ച ഫുഡ്സ്റ്റാള്‍ കുടുംബശ്രീക്ക് ലഭിച്ചതു വഴിയാണ് ഇവര്‍ക്ക് അവസരമൊരുങ്ങിയത്.

ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളകളില്‍ ഉള്‍പ്പെടെ നിരവധി ഭക്ഷ്യമേളകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. സെലക്ഷന്‍ കിട്ടിയപ്പോള്‍ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് ആത്മവിശ്വാസത്തോടെ ഡല്‍ഹിലേക്ക് പറക്കുകയായിരുന്നു ഇവര്‍.  

മേളയുടെ തുടക്കം മുതല്‍ തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ രുചികള്‍ നിറഞ്ഞ ഭക്ഷ്യവിഭവങ്ങളുമായി  ഇവര്‍ സന്ദര്‍ശകരുടെ മനം കവര്‍ന്നു. മത്സ്യവും മാംസവും കൊണ്ടുള്ള വിവിധ തരം ബിരിയാണികള്‍, ചിക്കന്‍ വിഭവങ്ങള്‍, ലഘുഭക്ഷണങ്ങള്‍, കപ്പ, മീന്‍കറി, മിനി സദ്യ എന്നിവയായിരുന്നു പ്രധാന ആകര്‍ഷണം. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, ജനപ്രതിനിധികള്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവര്‍ ഫുഡ്സ്റ്റാള്‍ സന്ദര്‍ശിച്ചത് അഭിമാനമായി.  ഒമ്പതു ദിവസത്തെ വിറ്റുവരവിലൂടെ അഞ്ചു ലക്ഷം രൂപയോളം വരുമാനവും നേടി.

കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ഷൈജു ആര്‍.എസ്, കുടുംബശ്രീ യുവശ്രീ സംരംഭമായ ഐഫ്രത്തിന്‍റെ സാരഥികളായ അജയകുമാര്‍, ദയന്‍, റിജേഷ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഫുഡ് സ്റ്റാളിന്‍റെ പ്രവര്‍ത്തനം.

df

 

Content highlight
kudumbashree unit participated in vividhtha ka amrith maholsav