ഫീച്ചറുകള്‍

കണ്ണൂരിലെങ്ങും ഇനി കറുത്തപൊന്നിന്‍ കാലം

Posted on Monday, June 16, 2025

കറുത്ത പൊന്ന് എന്ന പേരിലറിയപ്പെടുന്ന സുഗന്ധവ്യജ്ഞനങ്ങളിലെ രാജാവാണ് കുരുമുളക്. പാചകത്തിനും ആരോഗ്യസംരക്ഷണത്തിനുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന കുരുമുളകിന്റെ വിലവര്‍ദ്ധനവിന് പരിഹാരം കാണാന്‍ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ ഒരു വ്യത്യസ്ത പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഒരു വീട്ടില്‍ ഒരു കുരുമുളക് തൈ എന്ന ഈ പദ്ധതി മുഖേന ജില്ലയിലെ അയല്‍ക്കൂട്ടാംഗങ്ങളുടെ അടുക്കളത്തോട്ടങ്ങളില്‍ ഒരു കുറ്റി കുരുമുളക് എങ്കിലും കൃഷി ചെയ്യുമെന്ന് ഉറപ്പു വരുത്തും.

ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിനോട് അനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ജൂലൈ അഞ്ച് വരെ ജില്ലയിലെ 81 സി.ഡി.എസുകളിലെയും അയല്‍ക്കൂട്ടങ്ങള്‍, കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങള്‍, ഐ.എഫ്.സി (ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍) എന്നിവ മുഖേന അയല്‍ക്കൂട്ടാംഗങ്ങളിലേക്ക് കുരുമുളക് തൈകള്‍ എത്തിക്കും.

ജില്ലയിലെ കുടുംബശ്രീ ജൈവിക നേഴ്‌സറികളിൽ നിന്നുമുള്ള ഹൈബ്രിഡ് കുറ്റി കുരുമുളക് തൈകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷത്തോളം തൈകള്‍ വിതരണം ചെയ്യുകയും അയല്‍ക്കൂട്ടാംഗങ്ങളുടെ വീടുകളില്‍ ഇവ നടുകയും ചെയ്യും.

പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് സി.ഡി.എസിലെ പറവൂര്‍ കുണ്ടയാട് അംഗനവാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി. ജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ജി. ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി സുധാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. കാര്‍ത്യായനി, മെമ്പര്‍ സെക്രട്ടറി എം.വി. പവിത്രന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.വി. സ്വപ്ന എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്‍ പദ്ധതി വിശദീകരണം നടത്തി.

 

Content highlight
kudumbashree to promote blackpepper cultivation in kannur

തൃശ്ശൂര്‍ പൂരം കൂടി വേലൂര്‍ ബി.ആര്‍.സി കുട്ടികള്‍ ഒപ്പം ചേര്‍ന്ന് കളക്ടറും

Posted on Thursday, May 8, 2025
തൃശ്ശൂരിലെ വേലൂര് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ തളിര് ബഡ്‌സ് റീഹാബിലിറ്റേഷന് സെന്ററിലെ പരിശീലനാര്ത്ഥികള് ആരും ഇന്നലെ ഉറങ്ങിയിട്ടുണ്ടാകില്ല. സ്വന്തം നാട്ടിലേക്ക് പതിനായിരങ്ങള് ഒഴുകിയെത്തുന്ന ലോക പ്രശസ്തമായ തൃശ്ശൂര് പൂരത്തില് ഒരിക്കലെങ്കിലും ഭാഗമാകണമെന്ന അവര് ഏവരുടേയും മോഹം സഫലമായ ദിനമായിരുന്നു ഇന്നലെ.
 
ബി.ആര്.സിയിലെ പരിശീലനാര്ത്ഥികളും രക്ഷിതാക്കളും വേലൂര് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അടങ്ങുന്ന 40 അംഗ സംഘമാണ് പൂരം കൂടാന് തൃശ്ശൂരിലെത്തിയത്. നേരത്തേ ജില്ലാ കളക്ടര് അര്ജ്ജുന് പാണ്ഡ്യന് ഐ.എ.എസുമായി നടത്തിയ കൂടിക്കാഴ്ചയില് പരിശീലനാര്ത്ഥികള് ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു ബി.ആര്.സി പരിശീലനാര്ത്ഥികള്ക്ക് സുഗമമായി പൂരം ആസ്വദിക്കാന് അവസരമൊരുങ്ങിയത്.
 
പരിശീലനാര്ത്ഥികള് പൂരനഗരിയില് എത്തിയത് മുതല് തിരിച്ച് പോരുന്നത് വരെ കളക്ടറും സംഘവും കുട്ടികളോട് ഒപ്പം നിന്നു അവര്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്സ് വിദ്യാര്ത്ഥികളുമായി കൂടിക്കാഴ്ചയും നടത്തി. തിരക്കിനിടയിലും തങ്ങളുടെ ഈ സ്വപ്‌നം സഫലമാക്കാന് മുന്കൈയെടുക്കുകയും ഒപ്പം ചേരുകയും ചേര്ന്ന കളക്ടര്ക്ക് നന്ദി പറയാനും കുട്ടികള് മറന്നില്ല.
Content highlight
Trainees of Veloor BRC enjoys Thrissur Pooram with the District Collector

നൂറുമേനിയാകാൻ നൂറാങ്ക്

Posted on Friday, May 2, 2025
180ലേറെ പൈതൃക കിഴങ്ങ് വിളകളുടെയും ജൈവവൈവിധ്യങ്ങളുടെയും സംരക്ഷണ കേന്ദ്രമായ 'നൂറാങ്കി'ൻ്റെ നടീൽ ഉത്സവം തിരുനെല്ലിയിൽ ആഘോഷമായി സംഘടിപ്പിച്ചു. വയനാട്ടിൽ കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിലാണ് നൂറാങ്ക് എന്ന ഈ പൈതൃക കിഴങ്ങ് സംരക്ഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
 
ഊരിലെ മൂന്ന് കുടുംബശ്രീ കൃഷി സംഘങ്ങളിലെ അംഗങ്ങളായ പത്തോളം സ്ത്രീകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. തദ്ദേശീയ ജനതയുടെ പോഷകസമൃദ്ധമായ നൂറ, നാറ, ചെറു കിഴങ്ങുകൾ, കിഴങ്ങുകളുടെ മറ്റ് വൈവിധ്യങ്ങൾ എന്നിവ വിപുലീകരിച്ചാണ് നാലാം വർഷമായ ഇത്തവണ കൃഷി ചെയ്യുന്നത്.
 
തദ്ദേശീയ ജനതയുടെ ഭക്ഷ്യ സംസ്ക്കാരം നിലനിർത്തുകയും ഇത്തരം അറിവുകളിലൂടെ ആരോഗ്യമുള്ള പുതുതലമുറയെ വാർ ത്തെടുക്കുകയുമാണ് പദ്ധതി ലക്ഷ്യം.
 
ഏപ്രിൽ 29ന് സംഘടിപ്പിച്ച നടീൽ ഉത്സവം തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വയനാട് ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ പി.കെ അധ്യക്ഷനായി. തിരുനെല്ലി സി.ഡി. എസ് ചെയർപേഴ്സൺ സൗമിനി. പി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ വിമല വി. എം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റുഖിയ സൈനുദ്ധീൻ, കുടുംബശ്രീ അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ അമീൻ, സി. ഡി.എസ് ഉപസമിതി അംഗങ്ങളായ പുഷ്പ, പ്രേമ, സുമതി, ഊരു മൂപ്പൻ മോഹനൻ എന്നിവർ സംസാരിച്ചു. പ്രത്യേക പദ്ധതി കോർഡിനേറ്റർ സായ് കൃഷ്ണൻ, ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെൻ്റർമാർ, ഊരു നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
Content highlight
'Noorang' Harvest of Thirunelly held in a festive mode

തൃശ്ശൂര്‍ പൂരത്തിന് കുടുംബശ്രീയും

Posted on Friday, April 25, 2025
തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ചുള്ള തൃശ്ശൂര്‍ പൂരം എക്‌സിബിഷനില്‍ കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്പന്ന വിപണന സ്റ്റാളും. അയല്‍ക്കൂട്ടാംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ ബ്രാന്‍ഡഡ് ചിപ്‌സ്, കറിപ്പൊടികള്‍, ധാന്യപ്പൊടികള്‍, വിവിധതരം അച്ചാറുകള്‍, പലഹാരങ്ങള്‍, നറുനീണ്ടി പാഷന്‍ഫ്രൂട്ട്, നെല്ലിക്ക കാന്താരി സിറപ്പുകള്‍, ചമ്മന്തിപ്പൊടികള്‍, ഹോം മെയ്ഡ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങള്‍, കോടശ്ശേരി കോട്ടമല സ്‌പെഷ്യല്‍ തേന്‍, ഹാന്‍ഡ്‌മെയ്ഡ് സോപ്പുകള്‍, ടോയ്‌ലറ്ററീസ് തുടങ്ങിയവ വിപണന സ്റ്റാളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
 
കുടുംബശ്രീയുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ ഏകോപിപ്പിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരാണ് വിപണനമേളയ്ക്ക് നേതൃത്വംവഹിക്കുന്നത്.
 
വടക്കാഞ്ചേരി നിയോജകമണ്ഡലം എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി വിപണന സ്റ്റാളിന്റെ ഉദ്ഘാടനം ഏപ്രില്‍ 19ന്‌
നിര്‍വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. സലില്‍. യു അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്‍, വിജയകൃഷ്ണന്‍. ആര്‍, ദീപു. കെ ഉത്തമന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, എം.ഇ.സിമാര്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Content highlight
Kudumbashree Thrissur District Mission starts Product Marketing Stall in connection with Thrissur Pooram ml

Kudumbashree entrepreneurs from Pathanamthitta makes their mark in the Vruthi Conclave

Posted on Wednesday, April 16, 2025
Kudumbashree entrepreneurs from Pathanamthitta district prepared and provided around 18,000 cloth bags for the Vruthi Conclave, which was held at Kanakakunnu, Thiruvananthapuram from 9-13 April 2025. The bags were prepared by the Nature Bag Unit functioning in Pandalam of Pathanamthitta. 
 
Kudumbashree received the order for cloth bags from Suchitwa Mission on 4 April 2025. More than 30 members of the unit prepared the bags. Around 10,000 cloth bags were delivered to Kanakakunnu ahead of the conclave inauguration on 9 April 2025. Apart from the Vruthi Conclave, the Nature Bag Unit has also sewn and supplied cloth and jute bags in large quantities for various programmes of Suchitwa Mission, Mission Green Sabarimala and Horti Corp, as well as Onam and Christmas Marketing Fairs.
 
Nature Bag Unit was started in 2014. They manufacture school bags, ladies bags, purses, laptop bags, file folders, jute bags, hats and all kinds of clothes. Nature Bags is also an Incubation Centre of Kudumbashree. Through this unit, all the necessary training and support is provided to the entrepreneurs working in this sector.
Content highlight
Kudumbashree entrepreneurs from Pathanamthitta makes their mark in the Vruthi Conclave

പ്ളാസ്റ്റിക്കിലും പാഴ്വസ്തുക്കളിലും സൗന്ദര്യം തേടി ഹരിതകര്‍മ സേനാംഗങ്ങള്‍

Posted on Sunday, March 30, 2025

മാലിന്യ ശേഖരണം വഴി ലഭിക്കുന്ന പ്ളാസ്റ്റിക്കില്‍ നിന്നും മറ്റ് പാഴ്വസ്തുക്കളില്‍ നിന്നും മനോഹരമായ കരകൗശല വസ്തുക്കളുണ്ടാക്കി ഭേദപ്പെട്ട വരുമാനം നേടുകയാണ് പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ അശ്വതി പി.മോനിയും എബിയയും. പ്ളാസ്റ്റിക് കുപ്പിയും പാഴ് വസ്തുക്കളും കാണുമ്പോള്‍ അതിനുള്ളില്‍ മറഞ്ഞിരിക്കുന്ന ശില്‍പഭംഗിയാണ് ഇവരുവരുടേയും മനസിലേക്ക് ആദ്യമെത്തുക.

 കരവിരുതിന്‍റെ മികവില്‍ പാഴ്വസ്തുക്കളില്‍ നിന്നും ആകര്‍ഷകമായ നിരവധി വസ്തുക്കളാണ് സഹോദര ഭാര്യമാരായ ഈ മിടുക്കികള്‍  നിര്‍മിക്കുന്നത്. അശ്വതി പത്തു വര്‍ഷത്തിലേറെയായി മാലിന്യത്തില്‍ നിന്നും ഉപയോഗ ശൂന്യമായ  പാഴ് വസ്തുക്കളില്‍ നിന്നും  കരകൗശല വസ്തുക്കള്‍ നിര്‍മിച്ചും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്.  ഇപ്പോള്‍ ഒന്നര വര്‍ഷമായി ഹരിതകര്‍മസേനാംഗമായി പ്രവര്‍ത്തിക്കുന്നു. ഉപയോഗ ശൂന്യമായ കുപ്പികള്‍ ഉപയോഗിച്ച് വര്‍ണാഭമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലാണ് അശ്വതിക്ക് താല്‍പര്യം. ആദ്യമൊക്കെ വഴിയരികില്‍ ആളുകള്‍ വലിച്ചെറിഞ്ഞ കുപ്പികള്‍ ശേഖരിച്ച് വൃത്തിയാക്കിയാണ് ബോട്ടില്‍ ആര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ അജൈവമാലിന്യ ശേഖരണം വഴി ലഭിക്കുന്ന കുപ്പികളും ഇതിനായി ഉപയോഗിക്കുന്നു.   സമീപ കാലത്ത് ബോട്ടില്‍ ആര്‍ട്ടിന് ലഭിച്ച പ്രിയമാണ് അശ്വതിക്ക് തുണയാകുന്നത്. ഗിഫ്റ്റ് നല്‍കാനായി നിരവധി ആളുകള്‍ ഇവ വാങ്ങാറുണ്ട്. മാലിന്യശേഖരണം വഴി ലഭിക്കുന്ന യൂസര്‍ ഫീക്ക് പുറമേ ബോട്ടില്‍ ആര്‍ട്ട് വഴി അധിക വരുമാനം നേടാനും കഴിയുന്നുണ്ടെന്ന് അശ്വതി പറയുന്നു.  

ഹരിതകര്‍മ സേനാംഗമായ എബിയയും കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധയാണ്. വീടുകളില്‍ നിന്നു ശേഖരിക്കുന്ന മാലിന്യത്തില്‍ നിന്നും പുന:ചംക്രമണ യോഗ്യമായവ കണ്ടെത്തി അവ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുകയാണ് എബിയ. പിസ്താ ഷെല്‍, പുനരുപയോഗ സാധ്യതയുള്ള പ്ളാസ്റ്റിക് കുപ്പികള്‍, പ്ളാസ്റ്റിക് നെറ്റുകള്‍, കവറുകള്‍ തുടങ്ങിയവ കൊണ്ടാണ് ഉല്‍പന്ന നിര്‍മാണം.  ചവിട്ടി, ഫ്ളവര്‍വേസ്, ഡ്രീം കാച്ചര്‍, അലങ്കാര വസ്തുക്കള്‍ എന്നിവയാണ് എബിയ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍. വരുമാന ലഭ്യതയ്ക്ക് പുറമേ മാലിന്യത്തിന്‍റെ തോതു കുറയ്ക്കാനുള്ള പരീക്ഷണം കൂടിയാവുകയാണ് സഹോദര ഭാര്യമാരായ ഇവരുടെ പ്രയത്നങ്ങള്‍.

Content highlight
hks klm

മാലിന്യമുക്ത വഴികളില്‍ ~ഒന്നാമതാകാന്‍ പനയം ഗ്രാമപഞ്ചായത്ത്: കരുത്തുറ്റ പിന്തുണ നല്‍കി ഹരിതകര്‍മസേന

Posted on Saturday, March 29, 2025

കൊല്ലം ജില്ലയില്‍ പനയം ഗ്രാമപഞ്ചായത്തിന്‍റെ പരിസര ശുചിത്വം ഉറപ്പു വരുത്തി  പനയം കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള ഹരിതകര്‍മസേന. പനയത്തിന്‍റെ പാരിസ്ഥിതിക സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു കൊണ്ടാണ് ഈ പെണ്‍കൂട്ടായ്മയുടെ മുന്നേറ്റം.
 
പനയം ഹരിതകര്‍മ സേനയില്‍ 38 അംഗങ്ങളുണ്ട്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യ പ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ളസ്റ്ററുകളായി തിരിച്ച് ഓരോ ക്ളസ്റ്ററിലും രണ്ടു പേര്‍ വീതം ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്ളാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വഴിയോരങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ക്ളസ്റ്റേഴ്സ് അറ്റ് സ്കൂള്‍ എന്ന പേരില്‍ സ്കൂളുകളിലും മാലിന്യ ശേഖരണ ഉപാധികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികളെ ശുചിത്വ ബോധം കൈവരിക്കാന്‍ പ്രാപ്തരാക്കുന്നു എന്നതും നേട്ടമാണ്. നൂറു ശതമാനം യൂസര്‍ഫീയും ലഭിക്കുന്നത്  ഹരിതകര്‍മസേനയുടെ പൊതു സ്വീകാര്യതയെ വ്യക്തമാക്കുന്നു. പ്രതിമാസം 11,000 മുതല്‍ 20,000 രൂപ വരെ ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം.  

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസാണ് പനയം ഹരിതകര്‍മസേനയ്ക്കുള്ളത്. ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ഇന്‍റര്‍നെറ്റ്, വൈഫ്, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം, ടെലിഫോണ്‍, ലാപ്ടോപ്, പ്രിന്‍റര്‍, സ്റ്റോര്‍ റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്ളാസ്റ്റിക് ശേഖരിക്കാനുള്ള ബെയ്ലിങ്ങ് മെഷീനും ഉണ്ട്. ഇതിനു പുറമേ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സംവിധാനവും പ്രവര്‍ത്തിക്കുന്നു.

ശുചിത്വം പാലിക്കുന്നതിന്‍റെ ഭാഗമായി പനയം പഞ്ചായത്തിലെ എല്ലാ പരിപാടികളും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് നടപ്പാക്കുന്നത്. പരിപാടി നടത്തുന്നതിനു മുമ്പായി ഹരിതകര്‍മ സേനയെ അറിയിക്കുകയും മുന്‍കൂറായി നിശ്ചിത യൂസര്‍ ഫീസ് അടയ്ക്കുകയും ചെയ്യും. പരിപാടി കഴിയുമ്പോള്‍ തന്നെ മാലിന്യശേഖരണം നടത്തും. റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും ഹരിതകര്‍മസേനയുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുണ്ട്. ഖരമാലിന്യങ്ങള്‍ ഗ്രീന്‍ ടെക് എക്കോ കണ്‍സള്‍ട്ടന്‍സിക്കാണ് ഹരിതകര്‍മ സേന കൈമാറുന്നത്.

വാതില്‍പ്പടി മാലിന്യ ശേഖരണത്തില്‍ നിന്നുളള യൂസര്‍ഫീക്ക് പുറമേ, അദിക വരുമാനത്തിനുള്ള മാര്‍ഗവും ഹരിതകര്‍മ സേന നടപ്പാക്കുണ്ട്. സംരംഭ മാതൃകയില്‍ ജൈവ മാലിന്യത്തില്‍ നിന്നും വളം നിര്‍മിച്ച് വിപണനവും അതിലൂടെ വരുമാനവും കണ്ടെത്തി മറ്റുള്ളവര്‍ക്കു മാതൃകയാവുകയാണ് ഈ പെണ്‍കൂട്ടായ്മ. തുണി സഞ്ചി നിര്‍മാണ യൂണിറ്റ്, എല്‍.ഇ.ഡി ബള്‍ബ് യൂണിറ്റ്, ശിങ്കാരി മേളം കലാസംഘം, കാറ്ററിംഗ് എന്നീ സംരംഭങ്ങളും ഇവര്‍ നടത്തുന്നു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി അയല്‍ക്കൂട്ടം, എ.ഡി.എസ് അംഗങ്ങളുട സഹായത്തോടെ കൊല്ലം അഷ്ടമുടി കായലില്‍ കായലോര ശുചീകരണവും നടത്തുന്നു. കൂടാതെ മാസത്തില്‍ രണ്ടു തവണ പൊതു ഇടങ്ങള്‍ വൃത്തിയാക്കി അവിടെ ഫലവൃക്ഷങ്ങളുംചെടികളും നട്ടു പരിപാലിക്കുന്നു. 

 പനയം ഗ്രാമപഞ്ചായത്തില്‍ വിനോദ സഞ്ചാര സൗഹൃദ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു.മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ് പനയം ഗ്രാമപഞ്ചായത്തും ഹരിതകര്‍മസേനാംഗങ്ങളും.

Content highlight
panyamkollam

'പാം ബയോ ഗ്രീന്‍ മാന്യുര്‍'-വളം നിര്‍മാണം: ജൈവമാലിന്യത്തിലൂടെ വരുമാനവും നേടി കുടുംബശ്രീ ഹരിതകര്‍മ സേന

Posted on Friday, March 28, 2025
ജൈവ മാലിന്യ സംസ്ക്കരണമെന്ന വെല്ലുവിളി മികച്ച അവസരമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് പത്തനംതിട്ട നഗരസഭയുടെ കീഴിലെ ഹരിതകര്‍മസേന. മാലിന്യത്തില്‍ നിന്നും പാം ബയോ ഗ്രീന്‍ മാന്യുര്‍ നിര്‍മാണവും വിപണനവും നടത്തിയാണ് ഇവര്‍ വരുമാനം നേടുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ ആസ്ഥാനത്തെ സിവില്‍ സ്റ്റേഷനും മിനി സിവില്‍ സ്റ്റേഷനും എസ്.പി ഓഫീസുമൊക്കെ അഭിമുഖീകരിച്ച മാലിന്യ പ്രശ്നമാണ് ഹരിതകര്‍മസേനയിലൂടെ പരിഹരിക്കപ്പെട്ടത്. ഇവിടെ നിന്നുള്ള മാലിന്യശേഖണവും അതില്‍ നിന്നും വളം നിര്‍മാണവും ഹരിതകര്‍മസേനയെ ഏല്‍പ്പിക്കുക എന്ന ആശയം മുന്നോട്ടു വച്ചത് നഗരസഭയാണ്. തുടര്‍ന്ന് മൂന്ന് സ്ഥലത്തും നഗരസഭയുടെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ ബിന്നുകള്‍ സ്ഥാപിച്ചു. സിവില്‍ സ്റ്റേഷനിലും എസ്.പി ഓഫീസിലും ഒരു വലിയ ബയോ ബിന്നും മിനി സിവില്‍ സ്റ്റേഷനില്‍ രണ്ടു ബിന്നുകളും  സ്ഥാപിച്ചിട്ടുണ്ട്.

ദിവസവും എഴുപത് കിലോയോളം ജൈവ മാലിന്യമാണ് ഇവിടെ നിന്നും ഹരിതകര്‍മ സേനകള്‍ മുഖേന ശേഖരിക്കുന്നത്.  ഓരോ ഓഫീസിലും പ്രത്യേകമായി തരംതിരിച്ച് ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യം ദിവസവും ഓഫീസ് സമുച്ചയ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള വലിയ ബയോ ബിന്നിലേക്ക് നീക്കും. ഇങ്ങനെ പോര്‍ട്ടബിള്‍ ബയോ ബിന്നുകളില്‍ ശേഖരിക്കുന്ന മാലിന്യം പിന്നീട് ഇനോക്കുലം ഉപയോഗിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

മാലിന്യ ശേഖരണത്തിനുള്ള യൂസര്‍ഫീക്ക് പുറമേ  ബയോബിന്നുകളില്‍ ഉല്‍പാദിപ്പിക്കുന്ന വളം നഗരസഭയുടെ ബ്രാന്‍ഡില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ വിറ്റഴിക്കുന്നു. ഒരു കിലോ വളത്തിന് ഇരുപത് രൂപാ നിരക്കിലാണ് വില്‍ക്കുന്നത്. ഇതിനകം ഹരിതകര്‍മസേന നിര്‍മിച്ച 1800 കിലോ വളമാണ് വിറ്റഴിഞ്ഞത്. കൂടാതെ 1000 കിലോ വളത്തിന് ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തു. ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം ഉപയോഗിച്ച് 'ജൈവജ്യോതി' എന്ന പേരില്‍ ജൈവക്കൃഷിയും നടത്തുന്നു. ഇതിന്‍റെ ഭാഗമായി പൂന്തോട്ടവും മഞ്ഞള്‍ക്കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഇതും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് അധിക വരുമാന മാര്‍ഗമാണ്.

Content highlight
hks pta

മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍; റെക്കോഡിന്റെ അകമ്പടിയോടെ പുതു പരിശീലന പദ്ധതിക്ക് തുടക്കമിട്ട് പാലക്കാട് ജില്ലാ മിഷന്

Posted on Wednesday, March 26, 2025

അജൈവമാലിന്യങ്ങളില്‍ നിന്നും അലങ്കാരവസ്തുക്കള്‍ ഉള്‍പ്പെടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയാറാക്കാനുള്ള മെഗാ പരിശീലന പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ടാലന്റ് റെക്കോഡിന്റെ ഏഷ്യന്‍ റെക്കോഡ് കരസ്ഥമാക്കി. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിലാണ് ‘അപ്‌സൈക്ലിങ് ആര്‍ട്ട്’ എന്ന പേരില്‍ ജില്ലാ മിഷന്‍ മാര്‍ച്ച് 22ന്‌ പരിശീലന പരിപാടി സംഘടിപ്പിച്ചത്. 18 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള 358 കുടുംബശ്രീ അംഗങ്ങളാണ് പരിശീന പരിപാടിയുടെ ഭാഗമായത്.

പ്ലാസ്റ്റിക് കുപ്പി, എല്‍.ഇ.ഡി ബള്‍ബ്, പേപ്പര്‍ ഗ്ലാസ്, തുണി, ചിരട്ട, ചില്ലുകുപ്പി എന്നിങ്ങനെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് അധ്യാപികയായ കെ. സന്ധ്യയുടെ നേതൃത്വത്തില്‍ 33 പേരാണ് പരിശീലന പരിപാടി നയിച്ചത്. ഇപ്പോള്‍ പരിശീലനം നേടിയവര്‍ക്ക് രണ്ടാം ഘട്ട പരിശീലനവും നല്‍കും. അതിന് ശേഷം ഇവര്‍ ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ അപ്‌സൈക്ലിങ് ആര്‍ട്ട് പരിശീലനം നല്‍കും. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ വില്‍പ്പനയിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വരുമാനവും നേടാനാകും. വില്‍പ്പനയ്ക്ക് എല്ലാവിധ പിന്തുണയും ജില്ലാ മിഷന്‍ നല്‍കും.

ജില്ലയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നാണ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ തുക നല്‍കി വാങ്ങുക. ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും വരുമാനം ഇതുവഴി ഉറപ്പാക്കുന്നു.

പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ചാമുണ്ണി അധ്യക്ഷനായ ചടങ്ങില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടര്‍ പ്രിയങ്ക. ജി ഐ.എ.എസ് മുഖ്യാതിഥിയായി. എരുമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേംകുമാര്‍, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സെയ്തലവി, പാലക്കാട് നോര്‍ത്ത് നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുലോചന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Content highlight
upcylcing art

'വേനല്‍മധുര'മായി കുടുംബശ്രീ തണ്ണിമത്തനുകള്‍, വിളവെടുപ്പ് ആരംഭിച്ചു

Posted on Monday, March 17, 2025
ഈ വേനലില് പൊതുജനങ്ങള്ക്ക് ആശ്വാസമേകാന് ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തന് ഉത്പാദിപ്പിക്കുക ലക്ഷ്യമിട്ട് കുടുംബശ്രീ കഴിഞ്ഞ ഡിസംബറില് തുടക്കമിട്ട 'വേനല്മധുരം' തണ്ണിമത്തന്കൃഷി ക്യാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച തണ്ണിമത്തനുകളുടെ വിളവെടുപ്പ് ആരംഭിച്ചു.
 
14 ജില്ലകളിലുമായി കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത സംഘങ്ങള് അഥവാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള് (ജെ.എല്.ജി) 758 ഏക്കറിലാണ് തണ്ണിമത്തന് കൃഷി ചെയ്തുവരുന്നത്. ഇതില് ഭൂരിഭാഗവും വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ആകെ 501 സി.ഡി.എസുകളിലായി 1024 ജെ.എല്.ജികളിലെ 4272 അയല്ക്കൂട്ടാംഗങ്ങള് 'വേനല് മധുരം' തണ്ണിമത്തന് കൃഷിയില് ഏര്പ്പെട്ടിട്ടുണ്ട്.
 
കുടുംബശ്രീ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തണ്ണിമത്തന് കൃഷി ക്യാമ്പയിന് മുഖേന പ്രാദേശികമായി തണ്ണിമത്തന് കൃഷി പ്രോത്സാഹിപ്പിക്കുകയും അതിലൂടെ അയല്ക്കൂട്ടാംഗങ്ങളായ ജെ.എല്.ജി അംഗങ്ങളുടെ വരുമാനം വര്ധിപ്പിക്കുകയും കൂടുതല് അയല്ക്കൂട്ടാംഗങ്ങളെ കാര്ഷികമേഖലയിലേക്ക് എത്തിക്കുക കൂടിയും ലക്ഷ്യമിട്ടിരുന്നു.
ഷുഗര് ബേബി, പക്കീസ, ഷുഗര് ക്വീന്, ജൂബിലി കിംഗ് ,യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് തുടങ്ങിയ വിവിധ ഇനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി കൃഷി ചെയ്തിരുന്നത്.
 
തെരഞ്ഞെടുക്കുന്ന നിലവിലുള്ള സംഘകൃഷി ഗ്രൂപ്പുകള്ക്കും നാല് പുതിയ ഗ്രൂപ്പുകള്ക്കും കുറഞ്ഞത് ഒരു ഏക്കറില് തണ്ണിമത്തന് കൃഷി ചെയ്യുന്നതിനായി നിലമൊരുക്കുന്നതിലേക്കും നടീല് വസ്തുക്കള് വാങ്ങുന്നതിലേക്കും പരമാവധി 25,000 രൂപ വരെ റിവോള്വിങ് ഫണ്ട് ആയി കുടുംബശ്രീ സി.ഡി.എസ് മുഖേന ലഭ്യമാക്കിയിരുന്നു.
Content highlight
watermelon