ഫീച്ചറുകള്‍

കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

Posted on Monday, March 17, 2025
കുടുംബശ്രീ ബ്രിഡ്ജ് കോഴ്സ് സെന്ററുകള്ക്ക് തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ് നല്കിയ ഫര്ണിച്ചറുകള്, കുടുംബശ്രീയും ജനമൈത്രി എക്സൈസും ചേര്ന്ന് നടത്തുന്ന 'എത്ത് കനവ്' പി.എസ്.സി പരിശീലന സെന്ററിലെ പരിശീലനാര്ത്ഥികള്ക്കുള്ള പഠന സാമഗ്രികള്, കുടുംബശ്രീ ജീവന്ദീപം ഒരുമ ഇന്ഷ്വറന്സ് തുക എന്നിവയുടെ വിതരണോദ്ഘാടനങ്ങള് കളക്ടര് നിര്വഹിച്ചു. ആനക്കട്ടി വി.സി.എഫ്.എസ് കോണ്ഫറന്സ് ഹാളില് സംഘടിപ്പിച്ച ചടങ്ങില് അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില് പങ്കെടുത്ത ബാലഗോത്രസഭാംഗങ്ങളായ കുട്ടികളെയും ആലപ്പുഴയില് സംഘടിപ്പിച്ച ദേശീയ സരസ് മേളയില് മികച്ച രണ്ടാമത്തെ സ്റ്റാള് ആയി തിരഞ്ഞെടുക്കപ്പെട്ട 'കാട്ടുചെമ്പകം കഫേ' സംരംഭകരെയും കുടുംബശ്രീക്ക് വേണ്ടി കളക്ടര് ആദരിച്ചു.
 
കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പറും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകന് അധ്യക്ഷത വഹിച്ച ചടങ്ങില് കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര് ബി.എസ്. മനോജ് പദ്ധതി വിശദീകരണം നടത്തി. ഷോളയൂര് പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്ത്തി, ജനമൈത്രി എക്സൈസ് സി.ഐ മഹേഷ് കുമാര്, എക്സൈസ് പ്രിവന്റീവ് ഓഫീസര് എസ്. രവികുമാര്, കുടുംബശ്രീ പഞ്ചായത്ത് സമിതി പ്രസിഡന്റ് സെലീന, സരസ്വതി, അനിത, സെക്രട്ടറി ശാന്തി എന്നിവര് ആശംസകള് നേര്ന്നു. കുടുംബശ്രീ പ്രോജക്ട് കോര്ഡിനേറ്റര്മാരായ ജോമോന് കെ.ജെ സ്വാഗതവും പി.വി ശ്രീലേഖ നന്ദിയുംപറഞ്ഞു.
Content highlight
Various Programmes as part of the Attappady Tribal Comprehensive Development Project inaugurated

കന്നഡ മേഖലയിലെ പ്രത്യേക ഇടപെടല്‍ - അയല്‍ക്കൂട്ട ഭാരവാഹികള്‍ക്കുള്ള പരിശീലനത്തിന് തുടക്കം

Posted on Friday, February 21, 2025
കാസര്ഗോഡ് ജില്ലയില് കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയോടനുബന്ധിച്ച് രൂപീകരിച്ച അയല്ക്കൂട്ടങ്ങളുടെ ഭാരവാഹികള്ക്കുള്ള പ്രത്യേക പരിശീലന പദ്ധതി 'പ്രജ്ഞ'യ്ക്ക് തുടക്കം. ഫെബ്രുവരി, മാര്ച്ച് മാസങ്ങളിലായി ജില്ലയിലെ 15 പഞ്ചായത്തുകള് കേന്ദ്രീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കന്നഡ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇതുവരെ 388 അയല്ക്കൂട്ടങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. 
 
കന്നഡ സംസാരിക്കുന്ന മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാന സര്ക്കാര് പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നത്. മാതൃകാ സംരംഭ പഠനങ്ങള്, സംരംഭ സന്ദര്ശനങ്ങള് ഉള്പ്പെടെ മേഖലയുടെ സാമൂഹ്യ നവീകരണമാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. ഇതുവരെ 32 കന്നഡ കമ്മ്യൂണിറ്റി വോളന്റിയര്മാരെയും പദ്ധതി പ്രവര്ത്തനങ്ങള് സുഗമമാക്കുന്നതിന് നിയമിച്ചു കഴിഞ്ഞു.
 
പ്രജ്ഞ പരിശീലന പദ്ധതിയുടെ ലോഗോ പ്രകാശനം കുടുംബശ്രീ കാസര്ഗോഡ് അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് ഡി. ഹരിദാസ് നിര്വഹിച്ചു. പരിശീലന ചുമതല കുടുംബശ്രീ പരിശീലന ഏജന്സിയായ ടീം ഫോര് ടീച്ചിംങ് ആന്ഡ് എക്‌സലന്സിനാണ്.
 
 
Content highlight
Kannada spcl prjct

പുസ്തകങ്ങള്‍ നല്‍കി

Posted on Friday, February 21, 2025

കുടുംബശ്രീ മുഖേന അട്ടപ്പാടിയില് നടപ്പിലാക്കി വരുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്ക്ക് വേണ്ടി കേരള ബുക്ക്‌സ്‌റ്റോര് 50 പുസ്തകങ്ങള് കൈമാറി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ശ്രീ. എച്ച്. ദിനേശന് ഐ.എ.എസ്, കേരള ബുക്ക്‌സ്റ്റോര് സ്ഥാപകനും സി.ഇ.ഒയുമായ ജോജോ ജെയിംസില് നിന്ന് പുസ്തകങ്ങള് ഏറ്റുവാങ്ങി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര് അരുണ് പി. രാജന്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര് ജിഷ്ണു ഗോപന് എന്നിവര് സന്നിഹിതരായി.

 

 

Content highlight
atpdy books

പന്തളം കുടുംബശ്രീ പ്രീമിയം കഫേയില്‍ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും ഇനി മുതല്‍ ലഭ്യം

Posted on Tuesday, February 18, 2025
പത്തനംതിട്ട ജില്ലയിലെ പന്തളം കുളനടയില് പ്രവര്ത്തിക്കുന്ന കുടുംബശ്രീ പ്രീമിയം കഫെയില് ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭങ്ങളില് നിന്നുള്ള വൈവിധ്യമാര്ന്ന ഉത്പന്നങ്ങള് ലഭ്യമാക്കുന്ന 'കുടുംബശ്രീ ഷോപ്പി' പ്രവര്ത്തനം ആരംഭിച്ചു. ഷോപ്പിയുടെ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് എച്ച്. ദിനേശന് ഐ.എ.എസ് നിര്വഹിച്ചു.
 
കരകൗശല വസ്തുക്കള്, ബാഗുകള്, പലഹാരങ്ങള്, മസാല പൊടികള്, ലോഷനുകള്, വിവിധതരം അച്ചാറുകള്, കളിമണ് പാത്രങ്ങള്, മ്യൂറല് പെയിന്റിങ്ങുകള്, നെറ്റിപ്പട്ടങ്ങള്, ആഭരണങ്ങള് തുടങ്ങിയവയെല്ലാം ഷോപ്പിയില്ലഭ്യമാണ്. പന്തളം വലിയ കോയിക്കല് ക്ഷേത്രത്തിന് എതിര്വശമായി സ്ഥിതി ചെയ്യുന്ന പ്രീമിയം കഫെ 2024 നവംബര് 27നാണ് പ്രവര്ത്തനം ആരംഭിച്ചത്.
Content highlight
prmium cafe

വയനാട്ടില്‍ 'ധ്രുവ'യ്ക്ക് പരിസമാപ്തി️

Posted on Tuesday, December 31, 2024
കുടുംബശ്രീയും എച്ച്.എല്.എല് ലൈഫ് കെയറും സംയുക്തമായി വയനാട് ജില്ലയിലെ തിരുനെല്ലി, നൂല്പ്പുഴ പഞ്ചായത്തുകളില് തദ്ദേശീയ മേഖലകളിലെ കുട്ടികള്ക്കായി സംഘടിപ്പിച്ച 'ധ്രുവ' പദ്ധതിക്ക് വിജയകരമായ പരിസമാപ്തി. ഇൗ പഞ്ചായത്തുകളില് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ ബാലസഭകളിലെയും ബ്രിഡ്ജ് കോഴ്‌സിലെയും അംഗങ്ങളായ തെരഞ്ഞെടുത്ത 104 കുട്ടികളെ ഉള്പ്പെടുത്തി നവംബര് 30 മുതല് 12 അവധി ദിവസങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയത്.
 
ജീവിത നൈപുണ്യ വികസനത്തിലൂടെ കൗമാരക്കാരില് വിദ്യാഭ്യാസ ചിന്തയും കായിക പ്രതിരോധ ശേഷിയും ആത്മധൈര്യവും ലക്ഷ്യബോധവും വളര്ത്തിയെടുത്തു കൊണ്ട് ജീവിതവിജയം സാധ്യമാക്കുന്നതിനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കുട്ടികള്ക്ക് ഏറെ പ്രിയമുള്ള കായിക വിനോദങ്ങളില് ഒന്ന് എന്ന നിലയില് ഫുട്‌ബോള് തെരഞ്ഞെടുത്ത് അവര്ക്ക് വിദഗ്ധ പരിശീലനവും കളിക്കാന് അവസരവും നല്കി അതിലൂടെ അവരെ നിരീക്ഷിച്ചും വിശകലനം നടത്തിയും വിവിധ ആശയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികളില് ജീവിത നൈപുണ്യ വികസനം രൂപപ്പെടുത്തുകയായിരുന്നു.
 
എച്ച്.എല്.എല് ലൈഫ് കെയര് ലിമിറ്റഡിന്റെ സി.എസ്.ആര് ധനസഹായത്തോടെ എച്ച്.എല്.എല് മാനേജ്‌മെന്റ് അക്കാദമി (എച്ച്.എം.എ) കുടുംബശ്രീയുമായി കൈകോര്ത്ത് നടത്തിയ പദ്ധതിയുടെ പരിസമാപ്തി സൗഹൃദ ഫുട്‌ബോള് മത്സരങ്ങളോടെ ഡിസംബര് 28നായിരുന്നു. ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും വിഭാഗത്തില് നൂല്പ്പുഴ, തിരുനെല്ലി ടീമുകള് തമ്മിലുള്ള മത്സരങ്ങള് പനമരം ക്രസന്റ് പബ്ലിക് സ്‌കൂള് തൈാനത്ത് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന് ജുനൈദ് കൈപ്പാണി സമാപന സമ്മേളനം ഫുട്‌ബോള് തട്ടി ഉദ്ഘാടനം ചെയ്തു.
 
വയനാട് കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് റജീന. എ, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര് അരുണ് പി. രാജന്, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര് ശാരിക. എസ്, ജില്ലാ പ്രോഗ്രാം മാനേജര് സുകന്യ ഐസക്, ട്രൈബല് സ്‌പെഷ്യല് പ്രോജക്ട് കോര്ഡിനേറ്റര് സായി കൃഷ്ണന് ടി.വി, എച്ച്.എം.എ ഭാരവാഹികളായ ജിജോ പ്രമോദ്, അഞ്ജലി എ.എസ്, രാഖി മോഹന്, രജിത രവി, കുടുംബശ്രീ നൂല്പ്പുഴ സി.ഡി.എസ് ചെയര്പേഴ്‌സണ് ജയ, പനമരം സി.ഡി.എസ് ചെയര്പേഴ്‌സണ് രജനി രജീഷ്, ബ്ലോക്ക് കോര്ഡിനേറ്റര്മാര്, അസിസ്റ്റന്റ് കോര്ഡിനേറ്റര്മാര്, അനിമേറ്റര്മാര്, രക്ഷിതാക്കള് എന്നിവര് സമാപന ചടങ്ങില് പങ്കെടുത്തു. കുട്ടികള്ക്ക് സര്ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. തുടര്ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
Content highlight
'Dhruva' concludes in Wayanad️ df

മാതൃകയാക്കാം പരപ്പനങ്ങാടി സി.ഡി.എസിനെ, എല്ലാ എ.ഡി.എസുകള്‍ക്കും സ്വന്തമായി ഓഫീസ്

Posted on Saturday, December 21, 2024
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭാ സി.ഡി.എസ് കേരളത്തിലെ മറ്റ് എല്ലാ കുടുംബശ്രീ സി.ഡി.എസുകള്‍ക്കും മാതൃകയാകുകയാണ്. സി.ഡി.എസിന് കീഴിലുള്ള എല്ലാ എ.ഡി.എസുകള്‍ക്കും (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി അഥവാ കുടുംബശ്രീയുടെ വാര്‍ഡ്തല സംഘടനാ സംവിധാനം) സ്വന്തമായി ഓഫീസ് കെട്ടിടം എന്ന സ്വപ്നം സഫലമാക്കിയിരിക്കുകയാണ്പരപ്പനങ്ങാടി. ഈ നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ നഗര സി.ഡി.എസുമാണ് പരപ്പനങ്ങാടി.
 
ആകെയുള്ള 45 എ.ഡി.സുകള്‍ക്കും നഗരസഭ കൗണ്‍സില്‍ അംഗീകാരത്തോടെയാണ് ഓഫീസ് സജ്ജീകരിച്ചത്. ഇതില്‍ അഞ്ച് എണ്ണം മാത്രമാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വാര്‍ഡിലെയും ജനപ്രതിനിധികളുടെയും എ.ഡി.എസ് ഭാരവാഹികളുടെയും കൂട്ടായ പരിശ്രമമാണ് സി.ഡി.എസിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. നഗരതലത്തില്‍ കുടുംബശ്രീ നടപ്പിലാക്കുന്ന ചലനം മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ജില്ലയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസാണ് പരപ്പനങ്ങാടി. ഇതിന്റെ ഭാഗമായാണ് സി.ഡി.എസ് ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയം.
 
എ.ഡി.എസുകള്‍ക്കെല്ലാം ഓഫീസുകള്‍ സജ്ജമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നഗരസഭ ചെയര്‍മാന്‍ ശ്രീ. പി.പി. ഷാഹുല്‍ ഹമീദ് ഡിസംബര്‍ 17ന് സംഘടിപ്പിച്ച ചടങ്ങില്‍ നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു, കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി. സുഹറാബി, വൈസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത്, സിറ്റി മിഷന്‍ മാനേജര്‍ റെനീഫ്, കുടുംബശ്രീ കോര്‍ മെന്റര്‍ അനില്‍ കുമാര്‍.എസ്, മെന്റര്‍ ഷീല. എസ്, കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് കണ്‍വീനര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Content highlight
Parappanangadi CDS a model by securing own office for all ADSs

ഉച്ചക്കുളത്തെ 'പ്രകൃതി'യില്‍ ഇനി ചാമയും നൂറുമേനി വിളയും

Posted on Thursday, December 19, 2024
കുടുംബശ്രീ മലപ്പുറം നിലമ്പൂര് ട്രൈബല് സ്‌പെഷ്യല് പ്രോജെക്ടിന്റെ ഭാഗമായി ഉച്ചക്കുളം പ്രകൃതിയില് 2.5 ഏക്കര് ഭൂമിയില് ചാമകൃഷിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇവിടുത്തെ തദ്ദേശീയ ജനത. മൂത്തേടം കൃഷിഭവന്റെ 2024-25 വര്ഷത്തെ ചെറുധാന്യ കൃഷി പദ്ധതിയുടെ ഭാഗമായി കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് നടത്തുന്ന കൃഷിയില് നൂറുമേനി വിളവുകൊയ്യാമെന്ന പ്രതീക്ഷയിലാണ് പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്ക സമുദായത്തില്പ്പെട്ട ഈ 'പ്രകൃതി' നിവാസികള്.
 
മുന്വര്ഷങ്ങളില് കുടുംബശ്രീയുടെ ഏഴ് കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളിലൂടെ (ജെ.എല്.ജി) മഞ്ഞള്, ഇഞ്ചി, റാഗി, എള്ള് എന്നിവ കൃഷി ചെയ്തിരുന്നു. പോഷകമൂല്യമുള്ളതും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന് ശേഷിയുള്ള ചെറുധാന്യ കൃഷിയുടെ വികസനവും പ്രോത്സാഹാനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 
ഡിസംബര് ആറിന് ഉച്ചക്കുളം പ്രകൃതിയില് സംഘടിപ്പിച്ച ചടങ്ങില് മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന് ചെറുധാന്യ കൃഷിയുടെ ഉദ്ഘാടനം നിര്വഹിച്ചു. മൂത്തേടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. സഫിയ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കോര്ഡിനേറ്റര് ബി. സുരേഷ് കുമാര് മുഖ്യാതിഥി ആയിരുന്നു.
 
മൂത്തേടം കൃഷി ഓഫീസര് നീതു തങ്കം സ്വാഗതവും നിലമ്പൂര് ട്രൈബല് സ്‌പെഷ്യല് പ്രൊജക്റ്റ് കോര്ഡിനേറ്റര് കെ.കെ. മുഹമ്മദ് സാനു നന്ദിയും പറഞ്ഞു. ഊരുമൂപ്പന് വീരന്, ജനപ്രതിനിധികള്, സി.ഡി.എസ് പ്രതിനിധികള്, ജെ.എല്.ജി അംഗങ്ങള്, കുടുംബശ്രീ ബ്ലോക്ക് കോര്ഡിനേറ്റര്മാര്, അനിമേറ്റര്മാര് തുടങ്ങിയവര് പങ്കെടുത്തു.
 
Content highlight
Little Millet Cultivation starts at Uchakkulam Hamlet as part of Nilambur Tribal Special Projectml

മണ്ഡലകാലം പരിസ്ഥിതി സൗഹൃദമാക്കാൻ കുടുംബശ്രീ ‘സാരി’ ബാഗുകൾ

Posted on Monday, December 16, 2024

മാലിന്യ മുക്ത നവകേരള യജ്ഞത്തിന്റെ ഭാഗമായി ഈ മണ്ഡലകാലം പരിസ്ഥിതി സൗഹൃദമാക്കുക ലക്ഷ്യമിട്ട് ‘സാരി’ ബാഗുകൾ തയാറാക്കി ലഭ്യമാക്കിയിരിക്കുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷൻ. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ ടീം സംഘടിപ്പിച്ച ‘സാരി ചലഞ്ചിന്റെ ‘ഭാഗമായാണ് കുടുംബശ്രീ അംഗങ്ങൾ സാരി ക്യാരി ബാഗുകൾ തയ്യാറാക്കിയത്.

ഈ ബാഗുകളുടെ ആദ്യ ഭാഗം ഇന്നലെ റാന്നിയിൽ ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ്, വ്യവസായ, നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ കുടുംബശ്രീ അംഗങ്ങൾ ജില്ലാ ശുചിത്വ മിഷനു കൈമാറി. ചെങ്ങന്നൂർ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ശുചിത്വമിഷൻ കൗണ്ടറുകൾ കേന്ദ്രീകരിച്ച് തീർഥാടകർക്കും കട ഉടമകൾക്കുമാണ് തുണി സഞ്ചികൾ വിതരണം ചെയ്യുന്നത്.

ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ‘പ്ലാസ്റ്റിക് ക്യാരി ബാഗ് രഹിത പത്തനംതിട്ട’ ക്യാമ്പയിൻ കുടുംബശ്രീ ജില്ലാ മിഷൻ നടത്തിവരുന്നുണ്ട്. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിസഞ്ചികൾ വിതരണം ചെയ്യുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്നാണ് കുടുംബശ്രീ ആദ്യ ഘട്ടത്തിൽ 50,000 തുണിബാഗുകൾ തയ്യാറാക്കുന്നത്. സി.ഡി.എസ് തലത്തിൽ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളും ഹരിതകർമ്മ സേനാംഗങ്ങളും വീടുകൾ സന്ദർശിച്ച് സാരികളും അനുയോജ്യമായ മറ്റ് തുണികളും ശേഖരിച്ചത്. കുടുംബശ്രീ സ്റ്റിച്ചിങ് യൂണിറ്റുകൾ വഴി തുണിസഞ്ചികൾ തയ്യാറാക്കുന്നു. 15 കുടുംബശ്രീ യൂണിറ്റുകളിലെ 80-ലധികം അയൽക്കൂട്ടാംഗങ്ങളാണ് ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.

റാന്നി എം.എൽ.എ ശ്രീ. പ്രമോദ് നാരായണൻ, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദില. എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ബിന്ദു രേഖ, പ്രോഗ്രാം മാനേജർമാരായ ഷാജഹാൻ സി.കെ, ഷിജു എം. സാംസൺ, അർജുൻ സോമൻ, സി.ഡി.എസ് ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

dvsd

 

Content highlight
Kudumbashree 'Saree' bags to make the Mandala Season Eco-Friendly

അട്ടപ്പാടിയിലെ കൃഷിതോട്ടങ്ങളില്‍ ഇനി സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന്‍ മാധുര്യവും ; പുനര്‍ജീവനം രണ്ടാംഘട്ടത്തിന് അതിഗംഭീര തുടക്കം

Posted on Monday, December 2, 2024
 
പരമ്പരാഗതമായി മധുരക്കിഴങ്ങ് കൃഷി ചെയ്യുകയും ആഹാരക്രമത്തില്‍ അത് ഭാഗമാക്കുകയും ചെയ്യുന്ന അട്ടപ്പാടിയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ കൃഷിയിടങ്ങളില്‍ ഇനി മുതല്‍ അത്യുത്പാദനശേഷിയുള്ള മധുരക്കിഴങ്ങ് വിളയും. കുടുംബശ്രീ കാര്‍ഷിക വിഭാഗമാണ് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായി (ഐ.സി.എ.ആര്‍ - സി.ടി.സി.ആര്‍.ഐ) സംയോജിച്ചുള്ള ശ്രദ്ധേയ പദ്ധതിയായ 'പുനര്‍ജീവനം' കാര്‍ഷിക സംരംഭകത്വ പരിശീലന പരമ്പരയിലൂടെ ഈ സുവര്‍ണ്ണ അവസരം ഒരുക്കി നല്‍കിയത്.
 
പദ്ധതിയുടെ അട്ടപ്പാടിയിലെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി അഗളി, പുതൂര്‍, കുറുമ്പ, ഷോളയൂര്‍ എന്നീ പഞ്ചായത്ത് സമിതികളില്‍ നിന്ന് തെരഞ്ഞെടുത്ത 40 കുടുംബശ്രീ കര്‍ഷകര്‍ക്ക് വിത്തുകളും നടീല്‍ വസ്തുക്കളും വിതരണം ചെയ്തു കഴിഞ്ഞു.
നവംബര്‍ 29ന് അഗളിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമ്പുഷ്ടീകരിച്ച അത്യുല്‍പാദനശേഷിയുള്ള മികച്ച മധുരക്കിഴങ്ങ് ഇനങ്ങളുടെ രണ്ട് ടണ്ണോളം കിഴങ്ങ്, രണ്ടര ലക്ഷത്തോളം നടീല്‍ വസ്തുക്കള്‍, വിപുലമായ രീതിയില്‍ കൃഷി ചെയ്യുന്നതിന് ആവശ്യമായ ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയാണ് വിതരണം ചെയ്തത്. ഓഗസ്റ്റില്‍ പുനര്‍ജീവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ത്രിദിന പരിശീലന പരമ്പരയുടെ തുടര്‍ച്ചയായാണ് ഈ പ്രവര്‍ത്തനം.
 
സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങ് വിപുലമായി കൃഷി ചെയ്ത് അതിലധിഷ്ഠിതമായ ഒരു ഭക്ഷണക്രമം വികസിപ്പിക്കുന്നതിലൂടെ അട്ടപ്പാടിയിലെ തദ്ദേശീയ ജനവിഭാഗത്തിനിടയില്‍ പോഷകാഹാര കുറവ് പരിഹരിക്കാനും അധികമായി ഉത്പാദിപ്പിക്കുന്ന മധുരക്കിഴങ്ങിന്റെ മൂല്യ വര്‍ദ്ധനവിലൂടെ പുതിയ സംരംഭങ്ങള്‍ രൂപീകരിച്ചുകൊണ്ട് സാമ്പത്തികഭദ്രത ഉറപ്പുവരുത്തുവാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്. മനോജ് അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പ്രോഗ്രാം ഓഫീസര്‍ ഡോ. എസ് ഷാനവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. പ്രദീപിക, ഡോ. സംഗീത എന്നിവര്‍ മധുരക്കിഴങ്ങിന്റെ കൃഷി രീതികള്‍, ജൈവവളങ്ങള്‍ ജൈവ കീടനാശിനികള്‍ എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി.
 
അനിത (പ്രസിഡന്റ, കുറുമ്പ പഞ്ചായത്ത് സമിതി), സെലീന (പ്രസിഡന്റ്, ഷോളയൂര്‍ പഞ്ചായത്ത് സമിതി), തുളസി (പ്രസിഡന്റ്, പുതൂര്‍ പഞ്ചായത്ത് സമിതി), രേസി (സെക്രട്ടറി, അഗളി പഞ്ചായത്ത് സമിതി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കര്‍ഷകര്‍ നടീല്‍ വസ്തുക്കളുള്‍പ്പെടെയുള്ളവ ഏറ്റുവാങ്ങി. അഖില്‍ സോമന്‍ (ഫാം ലൈവ്‌ലിഹുഡ് കോര്‍ഡിനേറ്റര്‍, അട്ടപ്പാടി സ്‌പെഷ്യല്‍ പ്രൊജക്റ്റ്) സ്വാഗതവും അലിയാര്‍ (ഫാം ലൈവ്‌ലിഹുഡ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍) നന്ദിയും പറഞ്ഞു. കര്‍ഷകര്‍, അനിമേറ്റര്‍മാര്‍, കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
പുനര്‍ജീവനം പദ്ധതിയുടെ അടുത്തഘട്ടത്തിലൂടെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച പ്രത്യുല്പാദന ശേഷിയും പോഷക സമ്പുഷ്ടവുമായ മറ്റ് കിഴങ്ങു വിളകളുടെ നടീല്‍ വസ്തുക്കളും കാര്‍ഷിക ഉപകരണങ്ങളും യന്ത്രസാമഗ്രികളും വിതരണം ചെയ്യുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
 
 
jkjk

 

 

Content highlight
Sweet potatoes enriched with sweetness now available in farms of Attappady: A grand start to the second phase of Punarjeevanam

നേച്ചേഴ്‌സ് ഫ്രഷ് ആലപ്പുഴയിലും, ജില്ലയിലെ ആദ്യ അഗ്രി കിയോസ്‌കിന് തകഴിയില്‍ തുടക്കം

Posted on Saturday, November 23, 2024
അതേ, കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങള് ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റ് കാര്ഷിക മൂല്യവര്ദ്ധിത ഉത്പന്നങ്ങളും പൊതുജനങ്ങളിലേക്ക് നേരിട്ട് ലഭ്യമാക്കുന്ന നേച്ചേഴ്‌സ് ഫ്രഷ് അഗ്രി കിയോസ്‌ക് ആലപ്പുഴയിലും. ജില്ലയിലെ ആദ്യ കിയോസ്‌ക് തകഴി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിലാണ് ആരംഭിച്ചത്. കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീ കൂട്ടുത്തരവാദിത്ത കൃഷി സംഘ (ജെ.എല്.ജി - ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പ്) അംഗങ്ങളുടെ ഉത്പന്നങ്ങളാണ് കിയോസ്‌കുകളില് വില്പ്പനയ്‌ക്കെത്തിക്കുന്നത്.
 
മുഖ്യമന്ത്രിയുടെ 100 ദിന കര്മ്മ പരിപാടിയില് ഉള്പ്പെട്ട വെജിറ്റബിള് കിയോസ്‌ക്ക് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് തകഴിയിലെ കിയോസ്‌ക് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ 89,917 കര്ഷക സംഘങ്ങളിലായി 4,14,881 വനിതാ കര്ഷകര് 15000ത്തിലധികം ഹെക്ടര് സ്ഥലത്ത് കൃഷി ചെയ്തുവരുന്നു. ഇവരുത്പാദിപ്പിക്കുന്ന കാര്ഷിക വിളകള്ക്ക് മികച്ച വിപണനാവസരമാണ് കിയോസ്‌കുകളിലൂടെ ലഭിച്ചിരിക്കുന്നത്.
 
സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് നേച്ചേഴ്സ് ഫ്രഷ് കിയോസ്‌കുകള് പ്രവര്ത്തിക്കുന്നത്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്‌കിലും വിപണന ചുമതലയുണ്ടായിരിക്കും. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിട്ടുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്മാര് വഴിയാണ് ഉത്പന്നങ്ങള് ജെ.എല്.ജി അംഗങ്ങളില് നിന്ന് സംഭരിക്കുന്നത്.
 
നവംബര് 13ന് തകഴി പഞ്ചായത്ത് അങ്കണത്തില് സംഘടിപ്പിച്ച ചടങ്ങില് കിയോക്‌സിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്പേഴ്‌സണ് ഗീതാ മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു, വികസനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് കെ. ശശാങ്കന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ജയചന്ദ്രന്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് ടെസി ബേബി, സി.ഡി.എസ് വൈസ് ചെയര്പേഴ്‌സണ് വിമലമ്മ, മറ്റ് ജനപ്രതിനിധികള്, സി.ഡി.എസ് മെമ്പര്മാര്, ബ്ലോക്ക് കോര്ഡിനേറ്റര്മാര്, അക്കൗണ്ടന്റ്, ബ്ലോക്കിലെ അഗ്രി സി.ആര്.പിമാര്, കമ്മ്യൂണിറ്റി കൗണ്സിലര്, ജെ.എല്.ജി അംഗങ്ങള് എന്നിവര് പങ്കെടുത്തു.
Content highlight
natures fresh agri kiosk opens in alappuzha