ഫീച്ചറുകള്‍

'തിരികെ സ്‌കൂളില്‍' ക്യാമ്പെയിന്‍ - 46 ലക്ഷം കുടുംബശ്രീ വനിതകള്‍ സ്‌കൂളുകളിലേക്ക് - ജില്ലാതല ഓറിയെന്റേഷന്‍ പരിശീലനം പൂര്‍ണ്ണം

Posted on Friday, September 15, 2023

അയല്‍ക്കൂട്ടാംഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന 'തിരികെ സ്‌കൂളില്‍' സംസ്ഥാനതല ക്യാമ്പെയിന്റെ ഭാഗമായി എല്ലാജില്ലകളിലും ആദ്യഘട്ട ഓറിയെന്റേഷന്‍ പരിപാടികള്‍ പൂര്‍ണ്ണമായി.

'തിരികെ സ്‌കൂള്‍' - ലക്ഷ്യങ്ങള്‍
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക പ്രധാന ലക്ഷ്യം. കൂടാതെ അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക  ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതികവിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

കാലയളവ്, സ്‌കൂള്‍, അധ്യാപകര്‍
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവില്‍ നടത്തുന്ന ക്യാമ്പെയിനില്‍ 46 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങള്‍ അതാത് സി.ഡി.എസിന് കീഴിലെ ഒരു വിദ്യാലയത്തില്‍ പഠിക്കാനായി എത്തും. പ്രത്യേക പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ അധ്യാപകരാകും. സ്‌കൂള്‍ അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയിന് വേണ്ടി രണ്ടായിരത്തിലേറെ സ്‌കൂളുകള്‍ അനുവദിച്ചിട്ടുണ്ട്.

ക്ലാസ്സ്

രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്‌ളാസ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്‌ളിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ലാസ്സുകള്‍ ആരംഭിക്കും.

പാഠങ്ങള്‍ :
സംഘാടന ശക്തി അനുഭവപാഠങ്ങൾ, അയൽക്കൂട്ടത്തിൻ്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ ജീവിതഭദ്രത നമ്മുടെ സന്തോഷം, പുതിയ അറിവുകൾ പുതിയ ആശയങ്ങൾ,
ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം.

  ഉച്ചയ്ക്ക് മുമ്പ് 15 മിനിറ്റ് ഇടവേളയുണ്ട്. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പീരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും.

 ഉച്ചഭക്ഷണം, കുടിവെള്ളം. സ്‌നാക്‌സ്, സ്‌കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥിനികള്‍ തന്നെ കൊണ്ടു വരും. താത്പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാം.


  സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ ക്യാമ്പെയിനായിരിക്കും 'തിരികെ സ്‌കൂളില്‍'. 46 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങള്‍, 15,000 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കുടുംബശ്രീ സ്‌നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, സംസ്ഥാന, ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ അരക്കോടിയോളം പേരാണ് ക്യാമ്പെയിനില്‍ പങ്കാളികളാകുക.

 'തിരികെ സ്‌കൂളില്‍' വന്‍ വിജയമാക്കാന്‍ ഏവര്‍ക്കും ഒത്തുചേരാം.

Content highlight
back to school, district level orientation training completed

കോട്ടയത്തുമുണ്ട് റോണോയും മെസിയും!

Posted on Thursday, September 14, 2023
കാല്പ്പന്തുകളിയിലെ കുരുന്നു പ്രതിഭകളെ കണ്ടെത്താന് കോട്ടയം കുടുംബശ്രീ ജില്ലാ മിഷന് ബാലസഭാംഗങ്ങള്ക്കായി സംഘടിപ്പിച്ച ജില്ലാതല ഫുട്ബോള് ടൂര്ണമെന്റില് ടി.വി പുരത്തിന് കിരീടം. പാലാ മുനിസിപ്പല് സ്റ്റേഡിയത്തില് സെപ്റ്റംബര് മൂന്നിന് നടന്ന കലാശപ്പോരില് പാലാ സി.ഡി.എസ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് ടി.വി പുരം പരാജയപ്പെടുത്തി. ഏറ്റുമാനൂര് സി.ഡി.എസ് ടീമിനാണ് മൂന്നാം സ്ഥാനം. 
 
ജില്ലയിലെ 78 സി.ഡി.എസുകളെ 4 ക്ലസ്റ്ററുകളായി തിരിച്ചു പ്രാഥമിക റൗണ്ട് മത്സരങ്ങള് നടത്തി. ഈ ക്ലസ്റ്റര് മത്സരങ്ങളില് ആദ്യ രണ്ട് സ്ഥാനത്തെത്തിയ ടീമുകള് വീതം ജില്ലാതല ഫൈനല് റൗണ്ടിലേക്ക് പ്രവേശനം നേടി. എട്ട് ടീമുകള് അടങ്ങുന്ന ജില്ലാതല മത്സരത്തില് നിന്ന് ടി.വി പുരം, പാലാ, ഏറ്റുമാനൂര്, രാമപുരം ടീമുകള് സെമിഫൈനലിലെത്തി. സെമിയില് പരാജയപ്പെട്ട ഏറ്റുമാനൂര്, രാമപുരം ടീമുകള് തമ്മിലുള്ള ലൂസേഴ്സ് ഫൈനലില് ഏറ്റുമാനൂരും വിജയിച്ചു. മികച്ച താരമായി പാലായുടെ സിദ്ധാര്ത്ഥ് ആര് നായരേയും മികച്ച ഗോളിയായി ടി.വി പുരം താരം ആരോമലിനെയും തെരഞ്ഞെടുത്തു. വിജയികള്ക്ക് ട്രോഫിയും മെഡലും സമ്മാനിച്ചു. പാലാ മുനിസിപ്പല് ചെയര്പേഴ്സണ് ജോസിന് ബിനോ, പാലാ ഡി.വൈ.എസ്.പി എ.ജെ തോമസ് എന്നിവര് ചേര്ന്നു വിജയികള്ക്കുള്ള സമ്മാനം വിതരണം ചെയ്തു.
 
ബാലസഭ കുട്ടികള്ക്കുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ക്യാമ്പയിന്റെ ഉദ്ഘാടനം യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം റീജിയണല് ഹെഡ് ആര്. നരസിംഹകുമാര് ചടങ്ങില് നിര്വഹിച്ചു. പാലാ സി.ഡി.എസ് ചെയര്പേഴ്സണ് ശ്രീകല അനില്കുമാര്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് അഭിലാഷ് ദിവാകര്, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര്മാരായ പ്രകാശ് ബി നായര്, മുഹമ്മദ് ഹാരിസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര് അരുണ് പി. ആര്, മറ്റ് സി.ഡി.എസ് ചെയര്പേഴ്സന്മാര്, കുടുംബശ്രീ ഉദ്യോഗസ്ഥര്, സ്പോണ്സര്മാരായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധികള്, സി.ഡി.എസ് അംഗങ്ങള്, ബാലസഭാ റിസോഴ്സ് പേഴ്സണ്മാര് എന്നിവര് പങ്കെടുത്തു.
 
bl

 

 
Content highlight
Kudumbashree Kottayam District Mission organizes District Level Football Competition for Balasabha member

അട്ടപ്പാടിയിലെ ബാലഗോത്രസഭാംഗങ്ങളും സര്‍വ്വ 'സജ്ജ'മാകുന്നു...

Posted on Thursday, September 14, 2023
പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും അവയെ അഭിമുഖീകരിക്കുന്നതിനും കുടുംബശ്രീ ബാലസഭാംഗങ്ങളായ 12നും 17നും ഇടയില് പ്രായമുള്ള കുട്ടികളെ പ്രാപ്തരാക്കുന്ന 'സജ്ജം' ബില്ഡിങ്ങ് റെസിലിയന്സ് പദ്ധതിയുടെ പരിശീലന പരിപാടി അട്ടപ്പാടിയിലും. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില് സെപ്റ്റംബര് 9,10 തീയതികളില് അഗളി, ഷോളയൂര് പഞ്ചായത്തുകളിലെ 80 വീതം ബാലഗോത്രസഭാംഗങ്ങള്ക്കാണ് ആദ്യഘട്ട പരിശീലനം നല്കിയത്.
സംസ്ഥാന തലത്തില് പരിശീലനം പൂര്ത്തിയാക്കിയ റിസോഴ്‌സ് പേഴ്‌സണ്മാരാണ് അട്ടപ്പാടിയിലെ സജ്ജം പരിശീലനത്തിന് ചുക്കാന് പിടിക്കുന്നത്.
 
അഗളി ക്യാമ്പ് സെന്ററില് നടന്ന അഗളി പഞ്ചായത്ത്തല പരിശീലന പരിപാടി കുടുംബശ്രീ അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാറും, ഭൂതിവഴി മൂപ്പന്സ് ട്രെയിനിംഗ് സെന്ററില് നടന്ന ഷോളയൂര് പഞ്ചായത്ത്തല പരിശീലന പരിപാടി കുടുംബശ്രീ ഷോളയൂര് പഞ്ചായത്ത് സമിതി പ്രസിഡന്റ് സലീന ഷണ്മുഖനും ഉദ്ഘാടനം ചെയ്തു.
 
പ്രകൃതി, പരിസ്ഥിതി, ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളില് കുട്ടികള്ക്ക് അവബോധം നല്കി. പ്രളയം, ഉരുള്പൊട്ടല്, വരള്ച്ച, മണ്ണിടിച്ചില്, കടല്ക്ഷോഭം തുടങ്ങി വിവിധ പ്രകൃതി ദുരന്ത സാധ്യതകളെ അറിയുന്നതിനും നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെ മനസിലാക്കുന്നതിനും കുട്ടികള്ക്ക് ഇതിലൂടെ അവസരമൊരുങ്ങി. കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതുള്പ്പെടെ കുട്ടികള്ക്ക് സ്വയം മനസിലാക്കാന് കഴിയുന്ന വിധത്തില് വിവിധ ആക്ടിവിറ്റികളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്. നേതൃ പാടവം, യോഗ പരിശീലനം എന്നിവയും ഇതോടൊപ്പം നല്കി.
 
വരും മാസങ്ങളില് പുതൂര് പഞ്ചായത്ത്, അട്ടപ്പാടിയിലെ പ്രീ മെട്രിക് ഹോസ്റ്റലുകള് എന്നിവ കേന്ദ്രീകരിച്ച് സജ്ജം പരിശീലനം നല്കും.
അഗളി പഞ്ചായത്ത് സമിതി സെക്രട്ടറി രേസി, പഞ്ചായത്ത് സമിതി കോ-ഓര്ഡിനേറ്റര്മാരായ പ്രിയ, ഷൈനി, പഞ്ചായത്ത് സമിതി അംഗങ്ങള്, കുടുംബശ്രീ യങ് പ്രൊഫഷണല് സുധീഷ്, പ്രോജക്ട് കോ-ഓര്ഡിനേറ്റര് ജോമോന് കെ.ജെ, ആനിമേറ്റര്മാര്, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര് എന്നിവര് ഉദ്ഘാടന ചടങ്ങുകളില് പങ്കെടുത്തു.
Content highlight
Sajjam training for balagothrasabha members in Attappady has started

തൊഴിലരങ്ങത്തേക്ക് 2.0 -ന് തുടക്കം

Posted on Tuesday, September 12, 2023
അഭ്യസ്തവിദ്യരായ സ്ത്രീകള്ക്ക് വൈജ്ഞാനിക തൊഴില് മേഖലയില് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളെജ് ഇക്കോണമി മിഷന് കുടുംബശ്രീയുമായി ചേര്ന്ന് നടപ്പിലാക്കുന്ന തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. പദ്ധതിയുടെ ആദ്യഘട്ടം 2023 മാര്ച്ചില് വിജയകരമായി പൂര്ത്തിയാക്കിയിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് താത്പര്യപ്പെട്ട് രജിസ്റ്റര് ചെയ്തിരിക്കുന്ന 399 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് കേന്ദ്രീകരിച്ചാണ് തൊഴിലരങ്ങത്തേക്ക് 2.0 പദ്ധതി പ്രവര്ത്തനങ്ങള് കുടുംബശ്രീ ഫീല്ഡ്തലത്തില് ഏകോപിപ്പിക്കുക.
 
സെപ്റ്റംബര് നാലിന് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയത്തില് നടന്ന ചടങ്ങില് വനിതാ - ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ്ജ് രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു. വി.കെ. പ്രശാന്ത് എംഎല്എ ചടങ്ങില് അധ്യക്ഷനായി.
 
നോളെജ് മിഷന്റെ ഡിജിറ്റല് പ്ലാറ്റ്‌ഫോമായ ഡി.ഡബ്ല്യു.എം.എസ് (ഡിജിറ്റല് വര്ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) - ല് പദ്ധതിയുടെ ഭാഗമായി രജിസ്റ്റര് ചെയ്ത മുഴുവന് പേര്ക്കും തൊഴില് തയ്യാറെടുപ്പിനുള്ള പിന്തുണ നോളജ് എക്കണോമി മിഷന് സംവിധാനത്തിലൂടെ നല്കും. നൈപുണീ പരിശീലനം, കരിയര് കൗണ്സിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്‌കോര് ടെസ്റ്റ്, റോബോട്ടിക് ഇന്റര്വ്യൂ എന്നിവ ഉള്പ്പെടുന്നതാണ് മിഷന് ലഭ്യമാക്കുന്ന സേവനങ്ങള്.
 
പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സിനും 59 വയസ്സിനും ഇടയില് പ്രായമുള്ള സ്ത്രീ തൊഴിലന്വേഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിലന്വേഷകരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് നോളജ് ജോബ് യൂണിറ്റുകള് രൂപീകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. ഒന്നാംഘട്ടത്തില് രൂപീകരിക്കപ്പെട്ടതുള്പ്പെടെയുള്ള നോളജ് ജോബ് യൂണിറ്റുകള് സജീവമാക്കിയാണ് കൂടുതല് പ്രവര്ത്തനങ്ങളിലേക്ക് കടക്കുക. നിലവില് 14 ജില്ലകളില് നിന്നായി 2,77, 850 സ്ത്രീതൊഴിലന്വേഷകരാണ് പദ്ധതിക്ക് കീഴില് രജിസ്റ്റര് ചെയ്തിട്ടുള്ളത്. അടുത്തവര്ഷം മാര്ച്ച് 31ന് മുമ്പ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്ത്തിയാകും. 399 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശീലനവും തൊഴില് മേളകളും സംഘടിപ്പിക്കും.
 
പരിപാടിയില് നോളജ് മിഷന് ഡയറക്ടര് ഡോ. പി.എസ്. ശ്രീകല, വനിതാ വികസന കോര്പ്പറേഷന് മാനേജിങ് ഡയറക്ടര് ബിന്ദു വി.സി, കേരള നോളജ് എക്കണോമി മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര് ഡോ. സി. മധുസൂദനന്, കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന് കോ-ഓര്ഡിനേറ്റര് ഡോ. ശ്രീജിത്ത്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര് സാബു. ബി എന്നിവര് സംസാരിച്ചു.
 
ചടങ്ങിനോട് അനുബന്ധിച്ച് സ്ത്രീകളും വിജ്ഞാന തൊഴില് സാധ്യതകളും എന്ന വിഷയത്തില് പാനല് ചര്ച്ചയും സംഘടിപ്പിച്ചു.
Content highlight
Thozhilarangathekk 2.0' begins

തളിപ്പറമ്പിന്റെ സ്വന്തം ഓണശ്രീ, വിറ്റുവരവ് ഒരു കോടി!

Posted on Monday, September 4, 2023
കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 9 സി.ഡി.എസുകളിലായി ഒരുക്കിയ ഓണശ്രീ വില്ലേജ് ഫെസ്റ്റ് വന് ഹിറ്റ്! ഓഗസ്റ്റ് 20 മുതല് നിയോജകമണ്ഡലത്തിലെ 7 ഗ്രാമപഞ്ചായത്തുകളിലും 2 നഗരസഭകളിലുമായി സംഘടിപ്പിച്ച ഈ ഉത്പന്ന വിപണന മേളയും സാംസ്‌ക്കാരികോത്സവവും ഏകിയത് പുതു അനുഭവം.
 
എട്ട് മുതല് 15 ദിവസം വരെ നീണ്ടുനിന്ന വില്ലേജ് ഫെസ്റ്റിന്റെ ഭാഗമായി നേടാനായത് ഒരു കോടി രൂപയുടെ വിറ്റുവരവാണ്! 10 ലക്ഷം രൂപയോളം ഫുഡ്‌കോര്ട്ടില് നിന്നും ലഭിച്ചു. മണ്ഡലത്തിലെ എം.എല്.എയായ എം.വി. ഗോവിന്ദന് മാസ്റ്ററിന്റെ ആശയമായ വില്ലേജ് ഫെസ്റ്റ് മുഖേന ഇവിടുത്തെ 350 കുടുംബശ്രീ വനിതാ സംരംഭകര്ക്കാണ് ഓണക്കാലത്ത് മികച്ച ഉത്പന്ന വിപണന അവസരമൊരുങ്ങിയത്.
 
അതാത് പ്രദേശത്തെ നാടന് കലാരൂപങ്ങള് സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായും അരങ്ങേറി. കുട്ടികള് മുതല് വയോജനങ്ങള് വരെയുള്ള നാട്ടുകാരായ കലാകാരന്മാര് അണിനിരന്ന സാംസ്‌ക്കാരികോത്സവവും വേറിട്ട അനുഭവമായി മാറുകയായിരുന്നു.
Content highlight
Onashree of kannur kudumbashree mission become a huge hit

അവരാരും ഈ ഓണത്തിന് ഒറ്റയ്ക്കായില്ല; കൈയടിക്കാം കോഴിക്കോടിന്!

Posted on Monday, September 4, 2023
ഏവരും ഒത്തുകൂടി ആവേശപൂർവ്വം പൂക്കളമിട്ട്, വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഊഞ്ഞാലാട്ടവും പാട്ടും നൃത്തവുമെല്ലാമായി വൈവിധ്യമാർന്ന ഓണക്കളികളോടെ ജാതി മത ഭേദമില്ലാതെ ആഘോഷിക്കുന്ന ഓണം. എന്നാൽ ഒത്തു കൂടാനും ആഘോഷിക്കുവാനും ആരുമില്ലാത്തവരും നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിൽ പല ജീവിത സാഹചര്യങ്ങൾ കൊണ്ട് ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് അവിസ്മരണീയമായ ഒരു ഓണം ഒരുക്കി കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ 'ഒറ്റയ്ക്കല്ല ഓണം' പരിപാടിയിലൂടെ.
 
ജില്ലയിലെ ഒറ്റപ്പെട്ടു കഴിയുന്ന 247 കുടുംബങ്ങളിലേക്ക്, 439 കുടുംബാംഗങ്ങളിലേക്ക് കോഴിക്കോട്ടെ കുടുംബശ്രീ പ്രവർത്തകർ ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലായി ഓണസദ്യയും ഓണസമ്മാനങ്ങളുമായി എത്തി. അവർക്കൊപ്പം പൂക്കളമിട്ടു, പാട്ടുപാടി, ഓണമുണ്ട് ഈ ഓണം ഒരോളമാക്കി മാറ്റി.
 
ആരും ഒറ്റയ്ക്കല്ല, ഒറ്റയ്ക്കാവില്ല ; കുടുംബശ്രീ ഒറ്റയ്ക്കാക്കില്ല, എന്നും കൂടെയുണ്ടാവും എന്ന വാക്കുകളെ അക്ഷരാർത്ഥത്തിൽ അന്വര്ത്ഥമാക്കിക്കൊണ്ട് ഈ കുടുംബങ്ങളെ കുടുംബശ്രീക്കൊപ്പം ചേർത്ത് നിർത്തുകയായിരുന്നു , കോഴിക്കോട്.
Content highlight
ottaykkalla onam by kudumbashree kozhikkod district mission

അതിരപ്പിള്ളിയില്‍ നിന്ന് വാഴച്ചാലിലേക്ക്‌ വിനോദസഞ്ചാരികള്‍ക്കായി കുടുംബശ്രീ 'സൈക്കിള്‍ ഓഫ് ഡ്രൈവ്‌സ്'

Posted on Friday, September 1, 2023
പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ  അതിരപ്പിള്ളിയും വാഴച്ചാലും സന്ദര്ശിക്കാനെത്തത്തുന്ന വിനോദസഞ്ചാരികള്ക്ക് ഇനി സൈക്കിളില് ഇവിടെ ചുറ്റിക്കറങ്ങാം. ഈ രണ്ട് കേന്ദ്രങ്ങളെയും കോര്ത്തിണക്കി കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള സൈക്കിള് ടൂറിസം പദ്ധതി 'സൈക്കിള് ഓഫ് ഡ്രൈവ്‌സു'മായി തൃശ്ശൂര് കുടുംബശ്രീ ജില്ലാ മിഷന്. അതിരപ്പിള്ളി പഞ്ചായത്തുമായി സംയോജിച്ചാണ് പദ്ധതിയുടെ നടപ്പിലാക്കല്.
 
പഞ്ചായത്തിലെ പ്രാക്തന ഗോത്രവിഭാഗത്തില്പ്പെട്ട കാടര് വിഭാഗത്തില് ഉള്പ്പെടുന്നവര്ക്ക് സുസ്ഥിര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രത്യേക പട്ടികവര്ഗ്ഗ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി മുഖേന അവര്ക്ക് ഉപജീവനമാര്ഗ്ഗം കണ്ടെത്തി നല്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ കാടിനുള്ളിലൂടെ സഞ്ചാരികളുടെ വാഹനങ്ങള് സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ച് 'കാര്ബണ് ന്യൂട്രല് അതിരപ്പിള്ളി' എന്ന ലക്ഷ്യം കൈവരിക്കുകയും 'സൈക്കിള് ഓഫ് ഡ്രൈവ്‌സ്' എന്ന പദ്ധതിയുടെ ലക്ഷ്യമാണ്.
 
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്സില് കൗണ്ടറിലാണ് സൈക്കിള് വാടകയ്‌ക്കെടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മുതല് വൈകുന്നേരം 5 വരെ സൈക്കിളുകള് ലഭ്യമാണ്. ആദ്യത്തെ ഒരു മണിക്കൂറിന് 100 രൂപയും പിന്നീടുള്ള അരമണിക്കൂറിന് 30 രൂപ വീതവും നല്കി പൊതുജനങ്ങള്ക്ക് സൈക്കിള് ഉപയോഗിക്കാനാകും. സുരക്ഷയ്ക്ക് ഹെല്മറ്റും നല്കും.
 
പദ്ധതിയുടെ ഉദ്ഘാടനം അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജന് അധ്യക്ഷത വഹിച്ച ചടങ്ങില് ചാലക്കുടി എംഎല്എ സനീഷ്‌കുമാര് ജോസഫ് ഓഗസ്റ്റ് 23ന് നിര്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാല്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന് കെ.കെ. റിജേഷ്, വാര്ഡ് മെമ്പര് ജയചന്ദ്രന്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്ഡിനേറ്റര് ഡോ. എ. കവിത, അസിസ്റ്റന്റ് ജില്ലാ മിഷന് കോ ഓര്ഡിനേറ്റര് കെ. രാധാകൃഷ്ണന്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാേനജര് വിജയകൃഷ്ണന് എന്നിവര് സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്, ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.
 
athrpply

 

Content highlight
Kudumbashree Thrissur District Mission launches Kudumbashree School of Drives

പൊടിപൊടിക്കുകയാണ് കാസര്‍ഗോഡ് 'മഴപ്പൊലിമ' ആഘോഷം..

Posted on Monday, August 7, 2023
കുടുംബശ്രീ കാസര്ഗോഡ് ജില്ലാ മിഷന് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന കാര്ഷിക പുനരാവിഷ്‌ക്കരണ പരിപാടിയായ മഴപ്പൊലിമ പുരോഗമിക്കുന്നു. കുട്ടികള് മുതല് മുതിര്ന്നവര് വരെ ചേറിലിറങ്ങിയും ഞാറ് നട്ടും പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാമാണ് മഴപ്പൊലിമയെ നാടിന്റെ ഉത്സവമാക്കി മാറ്റിവരുന്നത്. കലാ, കായിക മത്സരങ്ങളും ഭക്ഷ്യമേള ഉള്പ്പെടെയുള്ള വൈവിധ്യമാര്ന്ന പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.
'ചേറാണ് ചോറ്' എന്ന മുദ്രാവാക്യവുമായി തരിശ് ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, യുവതലമുറ ഉള്പ്പെടെയുള്ള ജനങ്ങളെ കൃഷിയിലേക്ക് ആകര്ഷിക്കുക, ജില്ലയുടെ കാര്ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാ മിഷന് മഴപ്പൊലിമ സംഘടിപ്പിച്ചിരിക്കുന്നത്.
 
കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ജില്ലയില് സംഘടിപ്പിച്ചുവരുന്ന മഴപ്പൊലിമ ക്യാമ്പെയിന് ഈ വര്ഷം മുതല് കൂടുതല് വിപുലമാക്കിയാണ് സംഘടിപ്പിക്കുന്നത്. സി.ഡി.എസ്തലം കൂടാതെ എ.ഡി.എസ്തലത്തിലും ക്യാമ്പെയിന് സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ചിന് ആരംഭിച്ച ക്യാമ്പെയിന്റെ ഭാഗമായി ജില്ലയിലെ ആകെയുള്ള 42 സി.ഡി.എസുകളില് 31 ലും ഇതുവരെ മഴപ്പൊലിമ സംഘടിപ്പിച്ചു കഴിഞ്ഞു. 6 എ.ഡി.എസുകളും മഴപ്പൊലിമ നടത്തി.
 
കഴിഞ്ഞവര്ഷം മഴപ്പൊലിമയുടെ ഭാഗമായി കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകള് മുഖേന 646.3 ഏക്കര് തരിശുഭൂമി കൃഷിയോഗമാക്കുകയും അരിശ്രീ എന്ന ബ്രാന്ഡില് 20.8 ടണ് അരി വിപണിയിലെത്തിക്കുകയും ചെയ്തിരുന്നു.
Content highlight
Mazha Polima Programme of Kasaragod progressing ml

കേരള നോളജ് എക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന മൈക്രോ പ്ലാന്‍ - തൊഴില്‍ മേളകള്‍ പൂര്‍ണ്ണം

Posted on Monday, August 7, 2023
നാല് തദ്ദേശ സ്വയംഭരണ പ്രദേശങ്ങള് കേന്ദ്രീകരിച്ച് കേരള നോളജ് എക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കിയ മൈക്രോ പ്ലാന് പ്രവര്ത്തനങ്ങളുടെ ഭാഗമായുള്ള തൊഴില് മേളകള് പൂര്ത്തിയായി. ഇടുക്കി ജില്ലയിലെ ബൈസണ് വാലി, വയനാട് ജില്ലയിലെ സുല്ത്താന് ബത്തേരി, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കൊല്ലം ജില്ലയിലെ കൊല്ലം കോര്പ്പറേഷന് എന്നീ പ്രദേശങ്ങളിലാണ് മൈക്രോപ്ലാന് പ്രവര്ത്തനങ്ങള് നടത്തിയത്.
 
ജൂലൈ 8,9,15 തീയതികളിലായി ഈ നാല് പ്രദേശങ്ങളില് സംഘടിപ്പിച്ച തൊഴില് മേളകളില് 1800 തൊഴിലന്വേഷകരും 163 തൊഴില്ദാതാക്കളും ഭാഗമായി. 536 പേരെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഈ പ്രദേശങ്ങളില് ഡിജിറ്റല് വര്ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) പ്ലാറ്റ്‌ഫോമില് രജിസ്റ്റര് ചെയ്തിരിക്കുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്ക്ക് വിജ്ഞാന തൊഴിലുകള് ലഭ്യമാക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടികളാണ് മൈക്രോ പ്ലാന് പ്രവര്ത്തനങ്ങളുടെ ഭാഗമായി നടത്തിയത്.
 
അഭ്യസ്തവിദ്യരായ തൊഴില്രഹിതകര്ക്ക് വിജ്ഞാന തൊഴിലുകള് ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് നോളജ് എക്കണോമി മിഷനോട് ആവശ്യപ്പെടുന്നത് അനുസരിച്ചാണ് മൈക്രോ പ്ലാനുകള് തയാറാക്കി പ്രവര്ത്തനം നടത്തുന്നത്. വിവിധ വകുപ്പുകളില്പ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സ്‌കില്ലിങ്/തൊഴില് ഏജന്സികളിലെ പ്രതിനിധികളും ഉള്പ്പെടുന്ന സംഘാടക സമിതി രൂപീകരണമാണ് മൈക്രോ പ്ലാന് കലണ്ടറിലെ ആദ്യ പരിപാടി.
 
തുടര്ന്ന് തദ്ദേശ സ്ഥാപനതല തൊഴിലന്വേഷകരുടെ യോഗവും വിജ്ഞാന തൊഴില് വിശദീകരണവും, കമ്മ്യൂണിറ്റി അംബാസിഡര്മാര്ക്കുള്ള പരിശീലനവും ഇന്റര്വ്യൂകളും വര്ക്ക് റെഡിനസ് പ്രോഗ്രാമും തൊഴില് പരിശീലനവും എല്ലാം ഉള്പ്പെടെ 11ഓളം പ്രവര്ത്തനങ്ങള് ചെയ്യുന്നു. ഏറ്റവും അവസാനമായാണ് തൊഴില്മേളകള് സംഘടിപ്പിക്കുന്നത്. ഭാവിയില് കൂടുതല് തദ്ദേശ സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് മൈക്രോ പ്ലാനുകള് നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
Content highlight
Job Fairs as part of Micro Plan Activities completed ml

പ്രതികൂല കാലാവസ്ഥയിലും പൊലിമ കുറയാതെ 'പൊലിമ പുതുക്കാട്'

Posted on Friday, July 21, 2023
വിഷഹരിതമായ, സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനമെന്ന ലക്ഷ്യത്തോടെ തൃശ്ശൂരിലെ പുതുക്കാട് നിയോജകമണ്ഡലത്തില് നടപ്പിലാക്കുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം. തദ്ദേശ സ്ഥാപനങ്ങള്, കുടുംബശ്രീ, കൃഷിവകുപ്പ്, സഹകരണ സ്ഥാപനങ്ങള്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഫലപ്രദമായ സംയോജനം വഴി നടപ്പിലാക്കുന്ന പദ്ധതി ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയെന്ന സംസ്ഥാന സര്ക്കാരിന്റെ ആശയം പ്രാവര്ത്തികമാക്കുന്നതിന് വേണ്ടിയാണ് തുടക്കമിട്ടത്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രിഗാര്ഡന് പദ്ധതി മുഖേനയുള്ള സഹായങ്ങളും പദ്ധതിയുടെ ഭാഗമാകുന്നവര്ക്ക് നല്കിവരുന്നു.
 
പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 2411 അയല്ക്കൂട്ടങ്ങളില് അംഗങ്ങളായ 40,000 കുടുംബശ്രീ വനിതകള് മുഖേന 29 ഹെക്ടര് സ്ഥലത്ത് 120 ടണ് പച്ചക്കറിയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില് വിളവെടുത്തത്. രണ്ടാം ഘട്ടത്തില് മികച്ച രീതിയില് കാര്ഷികവൃത്തിയിലേര്പ്പെട്ട അയല്ക്കൂട്ടങ്ങള്ക്കുള്ള പുരസ്‌ക്കാര വിതരണവും മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും ജൂണ് 27 ന് കൊടകര ബ്ലോക്ക് ഹാളില് സംഘടിപ്പിച്ച ചടങ്ങില് പുതുക്കാട് എം.എല്.എ കെ.കെ. രാമചന്ദ്രന് നിര്വഹിച്ചു.
 
സി.ഡി.എസ്തല വിജയികളായ അയല്ക്കൂട്ടങ്ങള്
1. നന്മ (മറ്റത്തൂര് പഞ്ചായത്ത്)
2. അനശ്വര (വല്ലച്ചിറ)
3. ദേവശ്രീ (അളഗപ്പാ നഗര്)
4. ഐശ്വര്യ ലക്ഷ്മി (പുതുക്കാട്)
5. പ്രതിഭ (നെന്മണിക്കര)
6. സൗഹൃദ (വരന്തരപ്പിള്ളി)
7. ഫ്രണ്ട്‌സ് കൂട്ടായ്മ (തൃക്കൂര്)
8. കരുണശ്രീ (പറപ്പൂക്കര)
 
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത് അദ്ധ്യക്ഷത വഹിച്ച യോഗത്തില് ചേര്പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന് മാസ്റ്റര്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, അജിത സുധാകരന്, സൈമണ് നമ്പാടന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. കവിത. എ, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര് പി.ആര്. അജയഘോഷ്, പുതുക്കാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ചെയര്പേഴ്‌സണ് അമ്പിളി ഹരി തുടങ്ങിയവര് ആശംസകള് നേര്ന്നു. മറ്റത്തൂര് കൃഷി ഓഫീസര് ഉണ്ണികൃഷ്ണന് ശാസ്ത്രീയപച്ചക്കറി കൃഷിയെ കുറിച്ച് ക്ലാസ്സെടുത്തു.
 
polima

 

Content highlight
polima puthukkad 3rd stage starts