വാര്‍ത്തകള്‍

കുടുംബശ്രീ ഫോട്ടോഗ്രാഫി-ചെറുകഥ-ഉപന്യാസം മത്സര വിജയികള്‍ക്ക് പുരസ്കാര വിതരണം ചെയ്തു

Posted on Wednesday, March 19, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി, ചെറുകഥ-ഉപന്യാസ രചനാ മത്സര വിജയികള്‍ക്കുള്ള പുരസ്കാര വിതരണം  മാസ്കോട്ട് ഹോട്ടലില്‍ സിംഫണി ഹാളില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് പാര്‍ലമെന്‍റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ശാക്തീകരണത്തോടൊപ്പം കുടുംബശ്രീ അംഗങ്ങളുടെ സാംസ്കാരിക ശാക്തീകരണം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഫോട്ടോഗ്രാഫി, ചെറുകഥ-ഉപന്യാസ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍  പുതിയ നേതൃത്വത്തെ സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം  ഗീത നസീര്‍ അധ്യക്ഷത വഹിച്ചു. സ്മിത സുന്ദരേശന്‍  മുഖ്യാതിഥിയായി.


ഫോട്ടോഗ്രാഫി പൊതുവിഭാഗത്തില്‍ എം.ജെ രതീഷ് കുമാര്‍(ഒന്നാം സ്ഥാനം), അരവിന്ദന്‍ മണലി(രണ്ടാം സ്ഥാനം), കെ.എ അബ്ദുള്‍ ഖാദര്‍ (മൂന്നാം സ്ഥാനം), അരുണ്‍ ജ്യോതി റിഷികേശ്, ആല്‍ഫ്രഡ് എം.കെ, എ.പ്രസാദ്(പ്രോത്സാഹന സമ്മാനം) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. അയല്‍ക്കൂട്ട/ ഓക്സിലറി വിഭാഗത്തില്‍ അനുഷ മോഹന്‍ (ഒന്നാം സ്ഥാനം), ജസ്ന പാലയ്ക്കല്‍ (രണ്ടാം സ്ഥാനം), ജെമിനി ബെന്നി (മൂന്നാം സ്ഥാനം), ജിഷാന കെ, ഫാത്തിമത്ത് സൗറ, റെമീന ടി.കെ എന്നിവര്‍ക്കും (പ്രോത്സാഹന സമ്മാനം) പുരസ്കാരം ലഭിച്ചു. ഇരു വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് യഥാക്രമം 25,000, 15,000, 10000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനം നേടിയവര്‍ക്ക് 2000 രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് നല്‍കിയത്.

സര്‍ഗ്ഗം കഥാപരചന മത്സരത്തില്‍ ഷീബ കെ(ഒന്നാം സ്ഥാനം)  മുഹസീന എം.എ(രണ്ടാം സ്ഥാനം), റഷീദ പി, ആര്‍ഷ ഉണ്ണി ബി(മൂന്നാം സ്ഥാനം), ശാന്തകുമാരി പി.കെ, നിര്‍മ്മല ബാലകൃഷ്ണന്‍, വിദ്യാ സുധീര്‍(പ്രോത്സാഹന സമ്മാനം) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 5000, 2500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് ലഭിച്ചു.  

ഉപന്യാസ രചനയില്‍ അഭിരാം പവിത്രന്‍ ഒ( ഒന്നാം സ്ഥാനം), അലന്‍ ആന്‍റണി (രണ്ടാം സ്ഥാനം), അല്‍ അമീന്‍ ജെ (മൂന്നാം സ്ഥാനം), അമിത് ജ്യോതി യു.പി (പ്രോത്സാഹന സമ്മാനം) എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചു. വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 5000, 2500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കി. എല്ലാ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും നല്‍കി.

 
മൂന്നു വിഭാഗങ്ങളിലെയും ജൂറി അംഗങ്ങളെ പ്രതിനിധീകരിച്ച് ജി.ബിനുലാല്‍, ആര്‍.പാര്‍വതീദേവി, റോസ്മേരി, കെ.എ ബീന എന്നിവര്‍ മത്സരങ്ങള്‍ സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ.എ.എസ് സ്വാഗതവും പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
 
we

 

ee

 

sd

 

 
sdfa
Content highlight
kudumbashree competiotions awards distributed

കുടുംബശ്രീ ദേശീയ സരസ് മേള കോഴിക്കോട് : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on Monday, March 17, 2025
കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സ്വാഗതസംഘം ഓഫീസ് ബീച്ച് പോർട്ട് ബംഗ്ലാവിൽ ബഹു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി. ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ മേയ് ഒന്ന് വരെയാണ് മേള.
 
മാര്‍ച്ച് 16ന് സംഘടിപ്പിച്ച  ഉദ്ഘാടന ചടങ്ങില്‍ അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.  അഡ്വ. കെ. എം. സച്ചിൻ ദേവ് എം. എൽ.എ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്‌, എടച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് എൻ. പദ്മിനി, സബ്ബ് കളക്ടർ ഹർഷിൽ ആർ. മീണ ഐ.എ.എസ് എന്നിവർ ആശംസകൾ നേർന്നു.
 
കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ കോർഡിനേറ്റർ കവിത പി.സി സ്വാഗതവും അഴിയൂർ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ നന്ദിയും പറഞ്ഞു.
ഇത് പന്ത്രണ്ടാം തവണയാണ് കുടുംബശ്രീ ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്.
 
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന വിപണന സ്റ്റാളുകളും വിവിധ സംസ്ഥാനങ്ങളിലെ രുചികൾ വിളമ്പുന്ന ഫുഡ്കോർട്ടും എല്ലാ ദിനവും അരങ്ങേറുന്ന കലാസാംസ്കാരിക പരിപാടികളും മേളയിലുണ്ടാകും.
Content highlight
National Saras Mela Kozhikode: Reception Committee Office inaugurated ml

സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Monday, March 17, 2025
കേരളത്തിലെ സ്ത്രീകള്‍ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തിക-രാഷ്ട്രീയ ബഹുമുഖ തലങ്ങളില്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്‍െന്നും അതില്‍ കുടുംബശ്രീ സുപ്രധാന പങ്കു വഹിച്ചിട്ടുണ്‍െന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളത്തിന്‍റെ എല്ലാ മേഖലകളിലും കുടുംബശ്രീ അതിന്‍റെ മുഖമുദ്ര ചാര്‍ത്തിയിട്ടുണ്ട്ണ്‍്. ഈ നിലയില്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇടപെടുന്ന പ്രസ്ഥാനം എന്ന നിലയില്‍ അതിന്‍റെ പ്രവര്‍ത്തനങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച (15-3-2025) പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ ഡി.വൈ.എസ്.പി ഓഫീസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ   പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ അടിയന്തിര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവര്‍ക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ററുകള്‍ നടപ്പാക്കുന്നത്.

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിധിയിലെ പുതുനഗരം പോലീസ് സ്റ്റേഷന്‍, ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിധിയിലെ ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍, പാലക്കാട് ഡി.വൈ.എസ്.പി ഓഫീസ്, ആലത്തൂര്‍ ഡി.വൈ.എസ്.പി ഓഫീസ് പരിധിയിലെ വടക്കഞ്ചേരി പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഡോ.ആര്‍ ബിന്ദു, ആലപ്പുഴ ചേര്‍ത്തലയില്‍ പി.പ്രസാദ്, മലപ്പുറം താനൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വി.അബ്ദു റഹ്മാന്‍ എന്നീ മന്ത്രിമാരും അതത് സനേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. ഇതു കൂടാതെ സംസ്ഥാനത്തൊട്ടാകെ വിവിധഡി.വൈ.എസ്.പി/എ.സി.പി ഓഫീസുകളില്‍ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ 36 എം.എല്‍.എമാരും പങ്കെടുത്തു.

ആഴ്ചയില്‍ രണ്‍ു ദിവസം പ്രവര്‍ത്തിക്കുന്ന സെന്‍ററുകളില്‍  പരിശീലനം ലഭിച്ച കമ്മ്യണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം   ലഭ്യമാകും. വനിതാശിശു സൗഹൃദമായ കൗണ്‍സലിങ് മുറി, ശുചിമുറി സൗകര്യം, കുടിവെള്ളം എന്നിവ സെന്‍ററില്‍ ഉണ്‍ാകും. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളും ഉായിരിക്കും. കുടുംബശ്രീ സംവിധാനമോ ആവശ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളോ ഉപയോഗിച്ച് ആവശ്യമായ കേസുകളില്‍ പുനരധിവാസം നല്‍കും. സെന്‍ററിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പിന്തുണ പോലീസ് ഉറപ്പു വരുത്തണം. പോലീസ് സ്റ്റേഷനില്‍ എത്തുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബ പ്രശ്നങ്ങള്‍, മാനസിക പിന്തുണ ആവശ്യമായ മറ്റു കേസുകള്‍ എന്നിവ എക്സ്റ്റന്‍ഷന്‍ സെന്‍ററിലേക്ക് റഫര്‍ ചെയ്യാം. ഇത്തരം കേസുകള്‍ സ്റ്റേഷനിലെ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോള്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക, ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐ.പി.എസ്, അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്‍് രാജേഷ് കുമാര്‍ ഐ.പി.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി. പാലക്കാട് നഗരസഭാധ്യക്ഷ പ്രമീല ശശിധരന്‍, അഡീഷണല്‍ പോലീസ് സൂപ്രണ്‍് പി.സി ഹരിദാസന്‍, പാലക്കാട് സൗത്ത് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ പി.ഡി റീത്ത, പാലക്കാട് നോര്‍ത്ത് സി.ഡി.എസ് അധ്യക്ഷ കെ.സുലോചന, ജില്ലാ പഞ്ചായത്ത് അംഗം സുബാഷ്, വാര്‍ഡ് കൗണ്‍സിലര്‍ ശൈലജ എന്നിവര്‍ ആശംസിച്ചു. ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്പെക്ടര്‍ എ.ആദംഖാന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ അനുരാധ നന്ദിയും പറഞ്ഞു.
sadfa

 

Content highlight
State Level Inauguration of Kudumbashree Snehitha Extension Centres at DySP/ACP Offices in the State held

കുടുംബശ്രീ ‘സര്‍ഗ്ഗം’ സംസ്ഥാനതല കഥാരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

Posted on Monday, March 17, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട വനിതകള്‍ക്കായി സംഘടിപ്പിച്ച ‘സര്‍ഗ്ഗം’ സംസ്ഥാനതല ചെറുകഥാരചനാ മത്സരത്തില്‍ കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ് സ്വദേശിനി ഷീബ കെ രചിച്ച ‘തലേക്കുത്തല്‍’ ഒന്നാം സ്ഥാനം നേടി. വിജയിക്ക് 20,000 രൂപയും മെമന്‍റോയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന പുരസ്കാരം ലഭിക്കും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിനി മുഹ്സീന എം.എം രചിച്ച ‘ഈയാംപൂച്ച’യ്ക്കാണ് രണ്ടാം സ്ഥാനം. 15,000 രൂപയാണ് കാഷ് അവാര്‍ഡ്. ‘അര്‍ദ്ധനാരീശ്വരന്‍’ എന്ന കഥ രചിച്ച മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിനിയായ റഷീദ പി, ‘ബനാറസ്’ എന്ന കഥ രചിച്ച തിരുവനന്തപുരം ചെമ്മരുതി സ്വദേശിനി ആര്‍ഷ ഉണ്ണി ബി എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഇവര്‍ക്ക് 5000 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും.
 
കൊല്ലം എഴുകോണ്‍ സ്വദേശിനി ശാന്തകുമാരി പി.കെ, ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിനി നിര്‍മ്മല ബാലകൃഷ്ണന്‍, കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശിനി വിദ്യ സുധീര്‍ എന്നിവര്‍ക്കാണ് പ്രോത്സാഹന സമ്മാനം. ഇവര്‍ക്ക് 2500 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. എല്ലാ വിജയികള്‍ക്കും കാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 2025 മാര്‍ച്ച് 18ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ വൈകുന്നേരം അഞ്ചു മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് വിജയികള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് അറിയിച്ചു.

കുടുംബശ്രീ അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി 2024 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 24 വരെ സംഘടിപ്പിച്ച മത്സരത്തില്‍ ആകെ 550 രചനകളാണ് ലഭിച്ചത്. കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗം അധ്യാപകര്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, കെ.എ ബീന, റോസ്മേരി എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

Content highlight
sargam awards

ഇന്ത്യ ഗേറ്റിലെ ‘കഫേ കുടുംബശ്രീ’യുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Monday, March 17, 2025

ന്യൂഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിലെ കഫേ കുടുംബശ്രീ കിയോസ്‌കിന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് മാര്‍ച്ച് 12ന് നിര്‍വഹിച്ചു. നാടന്‍ ഊണും മീന്‍ കറിയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ മന്ത്രി ആസ്വദിച്ചു. ന്യൂഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് തുടങ്ങിയവരും മന്ത്രിക്ക് ഒപ്പം ചേര്‍ന്നു.

ഒന്നരമാസമായി ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ ഇവിടെ കഫേ കുടുംബശ്രീ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നിലവില്‍ വയനാട് ജില്ലയിലെ കുടുംബശ്രീ യൂണിറ്റ് ആയ തംബുരുവിലെ സീന മനോജ്, ശ്രീജ, അനുപ്രകാശ്, ലിസി പൗലോസ്, ഉഷാകുമാരി എന്നിവര്‍ക്കാണ് കഫേയുടെ നടത്തിപ്പ്. ഓരോ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകളാണ് ഓരോ മാസവും കഫേയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. പുട്ടും ഇഡലിയും ദോശയും കപ്പയും മീന്‍കറിയും എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം ഇവിടെ ലഭ്യമാക്കുന്നു.

കോട്ടയം സ്വദേശി ടി.എസ്. ജിതിന്‍ ആണ് മുഖ്യ പാചകക്കാരന്‍. കുടുംബശ്രീയുടെ പരിശീലന ഗ്രൂപ്പായ അദേഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസേര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഐഫ്രം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി. അജയകുമാര്‍ മേല്‍നോട്ടം നിര്‍വഹിക്കുന്നു.

 

ed

 

Content highlight
LSGD Minister M.B. Rajesh officially inaugurates 'Café Kudumbashree' at India Gate

'വിവിധ്താ കാ അമൃത് മഹോത്സവി'ല്‍ കേരളത്തിന്‍റെ സ്വന്തം രുചികളുമായി സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ്

Posted on Wednesday, March 12, 2025

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തില്‍ സംഘടിപ്പിച്ച 'വിവിധ്താ കാ അമൃത് മഹോത്സവി'ല്‍ കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന രുചികള്‍ വിളമ്പാന്‍ അവസരം ലഭിച്ചതിന്‍റെ ത്രില്ലിലാണ് കോഴിക്കോട് ജില്ലയിലെ സൗപര്‍ണിക കുടുംബശ്രീ യൂണിറ്റ് അംഗങ്ങളായ സജീന, നുസ്രത്ത്, പ്രശാന്തിനി, മൈമുന, ഷാഹിദ  എന്നിവര്‍. മാര്‍ച്ച് ഒന്നു മുതല്‍ ഒമ്പതു വരെ സംഘടിപ്പിച്ച മേളയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പുതുച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് പങ്കെടുത്തത്. ഇതില്‍ കേരളത്തിന് അനുവദിച്ച ഫുഡ്സ്റ്റാള്‍ കുടുംബശ്രീക്ക് ലഭിച്ചതു വഴിയാണ് ഇവര്‍ക്ക് അവസരമൊരുങ്ങിയത്.

ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളകളില്‍ ഉള്‍പ്പെടെ നിരവധി ഭക്ഷ്യമേളകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. സെലക്ഷന്‍ കിട്ടിയപ്പോള്‍ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് ആത്മവിശ്വാസത്തോടെ ഡല്‍ഹിലേക്ക് പറക്കുകയായിരുന്നു ഇവര്‍.  

മേളയുടെ തുടക്കം മുതല്‍ തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ രുചികള്‍ നിറഞ്ഞ ഭക്ഷ്യവിഭവങ്ങളുമായി  ഇവര്‍ സന്ദര്‍ശകരുടെ മനം കവര്‍ന്നു. മത്സ്യവും മാംസവും കൊണ്ടുള്ള വിവിധ തരം ബിരിയാണികള്‍, ചിക്കന്‍ വിഭവങ്ങള്‍, ലഘുഭക്ഷണങ്ങള്‍, കപ്പ, മീന്‍കറി, മിനി സദ്യ എന്നിവയായിരുന്നു പ്രധാന ആകര്‍ഷണം. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, ജനപ്രതിനിധികള്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവര്‍ ഫുഡ്സ്റ്റാള്‍ സന്ദര്‍ശിച്ചത് അഭിമാനമായി.  ഒമ്പതു ദിവസത്തെ വിറ്റുവരവിലൂടെ അഞ്ചു ലക്ഷം രൂപയോളം വരുമാനവും നേടി.

കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ഷൈജു ആര്‍.എസ്, കുടുംബശ്രീ യുവശ്രീ സംരംഭമായ ഐഫ്രത്തിന്‍റെ സാരഥികളായ അജയകുമാര്‍, ദയന്‍, റിജേഷ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഫുഡ് സ്റ്റാളിന്‍റെ പ്രവര്‍ത്തനം.

df

 

Content highlight
kudumbashree unit participated in vividhtha ka amrith maholsav

കുടുംബശ്രീ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

Posted on Wednesday, March 12, 2025

അധികാര സ്ഥാനങ്ങളില്‍ സ്ത്രീപുരുഷ ഭേദമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കുടുംബശ്രീയുടെ  ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്‍റെയും കുടുംബശ്രീയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന 'സന്നദ്ധം' പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 സ്ത്രീകള്‍ക്ക് ഏത് പദവിയിലും വിജയിക്കാന്‍ കഴിയും. പുരുഷന്‍ ചെയ്തു വന്നിരുന്നതായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. സാമൂഹ്യ ജീവിതത്തിന്‍റെ എല്ലാ പ്രതലങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് കുടുംബശ്രീ. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ അധികാര സ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ കടന്നു വന്നിട്ടുണ്ട്. ജാതി മത രാഷ്ട്രീയ മതില്‍ക്കെട്ടുകള്‍ക്കതീതമായി നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കു വഹിക്കാന്‍ സ്ത്രീകള്‍ക്കാകും. വര്‍ഗപരമായി നേടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. സാമൂഹിക ധര്‍മം ഏതെല്ലാം വിധത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന് ദുരന്തമുഖങ്ങളിലെ അതിജീവന ഉപജീവന പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീ കൂട്ടായ്മ തെളിയിച്ചിട്ടുണ്ട്. സാമൂഹിക വികസനത്തിനായുളള സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍ക്ക് കുടുംബശ്രീയുടെ പങ്കാളിത്തം ഉണ്ടാകണം. സ്ത്രീയെന്ന നിലയ്ക്ക് അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ മന്ത്രി കുടുംബശ്രീയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ചു നടപ്പാക്കുന്ന 'സന്നദ്ധം' പദ്ധതി സാമൂഹ്യ സേവനത്തിന്‍റ പ്രതിദ്ധ്വനിയാണമെന്നും വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിലെ ഹരിതകര്‍മസേനാംഗവും കഥാകൃത്തുമായ ധനൂജ കുമാരി എസ്, ഫോറസ്റ്റ്  ബീറ്റ് ഓഫീസര്‍ റോഷ്നി ജി, എഴുത്തുകാരി ഷീല ടോമി  എന്നിവര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകളെ മന്ത്രി ആദരിച്ചു.

സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ലഹരിക്കെതിരേ പ്രതിരോധിക്കാന്‍ ഏറ്റവും നിര്‍ണായകശക്തിയായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീക്ക് കഴിയുമെന്ന് അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പുരുഷന്‍മാരയും കുട്ടികളെയും നയിക്കാന്‍ കഴിയുന്നശക്തിയായി മാറിക്കൊണ്ട് നവസമൂഹ നിര്‍മിതിയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവരുടെ അഭിരുചികളും സ്വപ്നങ്ങളും കൈവരിക്കാന്‍  പ്രാപ്തമാക്കേണ്ട ഉത്തരവാദിത്വവും സമൂഹത്തിനുണ്ടെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ ഡി. ആര്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍  ജെന്‍ഡര്‍ കണ്‍സള്‍ട്ടന്‍റ് സുപര്‍ണ ആഷ് മുഖ്യാതിഥിയായി.    

നയിചേത്ന ദേശീയ ക്യാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങളുടെ പ്രകാശനം കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ അഡ്വ.ടി.ജെ ഐസക് നിര്‍വഹിച്ചു.

പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലക്ഷ്മി ആലക്കമുറ്റം, കല്‍പ്പറ്റ സിഡി.എസ് അധ്യക്ഷ ദീപ എ.വി, കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 'ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍' എന്ന വിഷയത്തില്‍ സിംപോസിയം സംഘടിപ്പിച്ചു.

 

sdf

 

 

 

 

Content highlight
Kudumbashree organized International Women's Day celebration

എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവകാശങ്ങള്‍ സമത്വം ശാക്തീകരണം ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകളുമായി കുടുംബശ്രീ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

Posted on Thursday, March 6, 2025

കുടുംബശ്രീയുടെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനഘോഷം മാര്‍ച്ച് എട്ടിന് വയനാട് കല്‍പ്പറ്റയില്‍ വിവിധ പരിപാടികളോടെ അരങ്ങേറും. 'എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവകാശങ്ങള്‍ സമത്വം ശാക്തീകരണം' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രിയങ്കാ ഗാന്ധി എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ മേഘശ്രീ ഡി. ആര്‍ മുഖ്യ പ്രഭാഷണം നടത്തും. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍  ജെന്‍ഡര്‍ കണ്‍സള്‍ട്ടന്‍റ് സുപര്‍ണ ആഷ് മുഖ്യാതിഥിയാകും.      

തിരുവനന്തപുരം ജില്ലയിലെ ഹരിതകര്‍മസേനാംഗവും കഥാകൃത്തുമായ ധനൂജ കുമാരി എസ്, ഫോറസ്റ്റ്  ബീറ്റ് ഓഫീസര്‍ റോഷ്നി ജി, എഴുത്തുകാരി ഷീല ടോമി  എന്നിവര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നായി ഇരുപത്തഞ്ച് വനിതകളെ  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ എന്നിവര്‍ ആദരിക്കും. നയിചേത്ന ദേശീയ ക്യാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങളുടെ പ്രകാശനം കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ അഡ്വ.ടി.ജെ ഐസക് നിര്‍വഹിക്കും.

കല്‍പ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ട്രെഷറര്‍ എം.വി വിജേഷ്, കല്‍പ്പറ്റ സിഡി.എസ് അധ്യക്ഷ ദീപ എ.വി, കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ് എന്നിവര്‍ സംസാരിക്കും. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ നന്ദി പറയും. ഉച്ചയ്ക്ക് ശേഷം 'ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍' എന്ന വിഷയത്തില്‍ സിംപോസിയവും നടക്കും.

Content highlight
international womens day

കുടുംബശ്രീ 'സര്‍ഗം' ത്രിദിന സംസ്ഥാനതല ശില്‍പശാല: രചനയുടെ മൗലിക ഭാവങ്ങള്‍ അടുത്തറിഞ്ഞ് ശില്‍പശാലയ്ക്ക് സമാപനം

Posted on Monday, March 3, 2025

സര്‍ഗാത്മകതയുടെ വസന്തവും അനുഭവങ്ങളുടെ തീക്ഷ്ണതയും സമന്വയിച്ച 'സര്‍ഗം' ത്രിദിന സംസ്ഥാനതല സാഹിത്യ ശില്‍പശാലയ്ക്ക് സമാപനം. കേരള സാഹിത്യ അക്കാദമി സെക്രട്ടി സി.പി അബൂബക്കര്‍ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. കില അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.കെ.പി.എന്‍ അമൃത അധ്യക്ഷത വഹിച്ചു.

സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാന്‍ അനുഭവങ്ങളും നിരന്തരമായ വായനയും പരിശീലനവും ആവശ്യമാണെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍ പറഞ്ഞു. എഴുത്തിന്‍റെ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ അന്തര്‍ലീനമായ കഴിവുകള്‍ക്കൊപ്പം പുതിയ അറിവുകളും ആര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സാഹിത്യഅക്കാദമിയും കിലയുമായി സഹകരിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത കുടുംബശ്രീ വനിതകള്‍ക്ക് വേണ്ടിയാണ് മൂന്നു ദിവസത്തെ ശില്‍പശാല സംഘടിപ്പിച്ചത്. ശില്‍പശാലയില്‍ സാഹിത്യത്തിന്‍റെ വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു ക്ളാസുകള്‍. മലയാള കഥയും കവിതയും നാടകവും ഉള്‍പ്പെടെ രചനയുടെ മൗലിക ഭാവങ്ങളെ അടുത്തറിയാനും സ്വയം നവീകരിക്കപ്പെടാനും ശില്‍പശാല സഹായകമായെന്ന് ക്യാമ്പ് ഡയറക്ടര്‍ വി.എസ് ബിന്ദു പറഞ്ഞു.

സമാപന സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.എസ് സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ക്യാമ്പ് അംഗങ്ങള്‍ ശില്‍പശാലാ അവലോകനം നടത്തി. എഴുത്തുകാരി കെ.രേഖ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. യു.സലില്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പി.ആര്‍.ഓ ഡോ.അഞ്ചല്‍ കൃഷ്ണ കുമാര്‍ നന്ദി പറഞ്ഞു. രാവിലെ നടന്ന വിവിധ സെഷനുകളില്‍ എഴുത്തുകാരായ കെ.രേഖ, കെ.വി സജയ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

SAF

 

Content highlight
Sargam State Level Literary Workshop concludes

കന്നിക്കിരീടം മലപ്പുറത്തിന്; പ്രഥമ ‘ബഡ്‌സ് ഒളിമ്പിയ’ കായികമേളയില്‍ ആതിഥേയരുടെ തേരോട്ടം

Posted on Saturday, March 1, 2025

ബൗദ്ധിക വെല്ലുവിളി ബഡ്‌സ്, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ വേഗവും ഉയരവും ദൂരവും കണ്ടെത്തിയ പ്രഥമ ബഡ്‌സ് ഒളിമ്പിയ 2025 സംസ്ഥാന കായിക മേളയില്‍ ആതിഥേയരായ മലപ്പുറം ചാമ്പ്യന്മാര്‍. ആദ്യദിനത്തില്‍ മുന്നിലുണ്ടായിരുന്ന ജില്ലകളെയെല്ലാം കാതങ്ങള്‍ പിന്നിലാക്കി 71 പോയിന്റോടെയാണ് മലപ്പുറം മേളയില്‍ വെന്നിക്കൊടി പാറിച്ചത്. രണ്ട് ദിനങ്ങളിലായി കുടുംബശ്രീ സംഘടിപ്പിച്ച മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

ജില്ലാതല കായികമേളകളില്‍ വിജയിച്ചെത്തിയ 400 ഓളം കായികതാരങ്ങള്‍ 35 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍ എബിലിറ്റി, ലോവര്‍ എബിലിറ്റി വിഭാഗങ്ങളിലായാണ് രണ്ട് ദിനങ്ങളില്‍ മത്സരിച്ചത്. 51 പോയിന്റോടെ പത്തനംതിട്ട ജില്ല രണ്ടാം സ്ഥാനവും 43 പോയിന്റോടെ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ ദിനം നടന്ന മാര്‍ച്ച് പാസ്റ്റില്‍ വയനാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

സമാപന സമ്മേളനത്തില്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.സക്കീര്‍ ഹുസൈന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ബാസ് സി.കെ, അബ്ദുല്‍ കലാം മാസ്റ്റര്‍, പി.കെ. അബ്ദുള്ള കോയ, പള്ളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറായ അബ്ദുല്‍ ലത്തീഫ് പി.സി, കുടുംബശ്രീ മലപ്പുറം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സനീറ.ഇ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ സീനത്ത്.സി, സല്‍മത്ത്. പി.ഇ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍. പി.രാജന്‍ നന്ദിയും പറഞ്ഞു.

വ്യക്തിഗത ചാമ്പ്യന്മാര്‍:

സബ് ജൂനിയര്‍ ബോയ്‌സ്
മുഹമ്മദ് റാസില്‍ (കാളികാവ് ബി.ആര്‍.സി മലപ്പുറം)
സബ് ജൂനിയര്‍ ഗേള്‍സ്
റോഷ്‌നി പി. റെജോ (നാറാണംമൂഴി ബഡ്‌സ് സ്‌കൂള്‍ പത്തനംതിട്ട)

ജൂനിയര്‍ ബോയ്‌സ്
അഭിഷേക് കെ. കുമാര്‍ (കുമളി പ്രിയദര്‍ശിനി ബഡ്‌സ് സ്‌കൂള്‍, ഇടുക്കി)
ജൂനിയര്‍ ഗേള്‍സ്
അമൃത ആര്‍.ഡി (കൊടുമണ്‍ ബി.ആര്‍.സി പത്തനംതിട്ട)

സീനിയര്‍ ബോയ്‌സ്
മുഹമ്മദ് ഫാസില്‍ (ഊര്‍ങ്ങാട്ടിരി ബി.ആര്‍.സി മലപ്പുറം)
സീനിയര്‍ ഗേള്‍സ്
അതുല്യ വിനോദ് (പള്ളിച്ചല്‍ ബഡ്‌സ് സ്‌കൂള്‍ തിരുവനന്തപുരം).

 

kjj

 

Content highlight
buds olympia 2025; Malappuram cinched the title