വാര്‍ത്തകള്‍

ഇക്കുറി ഓണസദ്യയൊരുക്കാൻ ആവശ്യമായ പച്ചക്കറികൾ കുടുംബശ്രീ നൽകും: മന്ത്രി എം.ബി രാജേഷ്

Posted on Thursday, June 5, 2025

'ഓണക്കനി' കാർഷിക പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

ഇക്കുറി ഓണത്തിന് സദ്യയൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും കുടുംബശ്രീയൊരുക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന "ഒാണക്കനി' കാർഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടുകാൽ പഞ്ചായത്തിലെ മരുതൂർകോണം വാർഡിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

"ഒാണം കുടുംബശ്രീക്കൊപ്പം' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. സദ്യയൊരുക്കാൻ ആവശ്യമായ എല്ലാ പച്ചക്കറികളും അച്ചാർ, ചിപ്സ്, പായസം മിക്സ്, കറിപൗഡർ എന്നിവ ഉൾപ്പെടെ ഒാണക്കിറ്റ് തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇക്കുറി 25680 ഏക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 6800 ഏക്കറിലായിരുന്നു കൃഷി. നാലിരട്ടി വർധനവാണ് കൃഷിയുടെ വിസ്തൃതിയിൽ ഉണ്ടായത്. കഴിഞ്ഞ വർഷം പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ 7.8 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞിരുന്നു. ഇക്കുറിയും കർഷകർക്ക് കൃഷി ചെയ്യുന്നതിനാവശ്യമായ അത്യുൽപാദന ശേഷിയുള്ള സങ്കര ഇനം പച്ചക്കറിത്തൈകൾ കുടുംബശ്രീ ജൈവിക പ്ളാന്റ് നഴ്സറികൾ മുഖേന തയ്യാറാക്കി നൽകും.  ഹൈബ്രിഡ് വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നതിനായി ഉപയോഗിക്കുക. ഇതു ലഭ്യമാക്കുന്നതിനായി ഒാരോ സി.ഡി.എസിനും പരമാവധി 25,000 രൂപ വരെ റിവോൾവിങ്ങ് ഫണ്ടായി അനുവദിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും കർഷകർക്ക് നഴ്സറി തയ്യാറാക്കൽ, തൈ ഉൽപാദനം, വിള പരിപാലനം, കീടനിയന്ത്രണം, വിളവെടുപ്പ് എന്നിവയിൽ സാങ്കേതിക പരിശീലനവും നൽകും.  കാർഷിക മേഖലയിൽ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുമായി 184 പുതിയ സാങ്കേതികവിദ്യകൾ വാങ്ങുന്നതിനായി കുടുംബശ്രീ  ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു. കയറ്റുമതി കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മൂല്യവർധിത ഉൽപന്ന നിർമാണത്തിനാവശ്യമായ സാങ്കേതിക വിദ്യകളാണ് കുടുംബശ്രീ വാങ്ങുന്നത്. അടുത്ത മാർച്ചിനുള്ളിൽ മൂന്നു ഘട്ടങ്ങളിലായി ആയിരം കാർഷിക സംരംഭങ്ങൾ ആരംഭിക്കും. കുടുംബശ്രീ വനിതകൾക്ക് വരുമാന വർധനവിനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. ഇതിനായി വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. കോട്ടുകാൽ സി..ഡി.എസ് അധ്യക്ഷ വിമല കെ കുടുംബശ്രീ മന്ത്രിക്ക് ഉൽപന്നങ്ങൾ സമ്മാനിച്ചു.

കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ കെ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വിനോദ് കോട്ടുകാൽ, അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി, അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിഷ്ണു പ്രശാന്ത്, അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം എം.വി മൻമോഹൻ, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബി സുലോചന, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന വി.ടി,  പ്രവീൺ, ഗീത ജി, അമ്പിളി എ.എസ്, ഗിരിജ ടി, സുരേഷ്, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ ആർ എന്നിവർ ആശംസിച്ചു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി നന്ദി പറഞ്ഞു.

Content highlight
kudumbashree onakkani project starts

ബഡ്‌സ് പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Wednesday, June 4, 2025

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ കുടുംബശ്രീ നടത്തിവരുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ ഈ അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു.

എറണാകുളം വടവുകോട് പുത്തന്‍കുരിശ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ജൂണ്‍ രണ്ടിന്‌ സംഘടിപ്പിച്ച ചടങ്ങില്‍ അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജൂബിള്‍ ജോര്‍ജ്ജ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വപ്പന്‍, വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാര്‍, വടവുകോട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രേമലത സി.കെ, കേരള ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, റീജ്യണല്‍ മാനേജര്‍ എ.ജി. രമ്യ കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന ടി.എം എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അനുമോള്‍ കെ.സി നന്ദിയും പറഞ്ഞു. ജില്ലാതല പ്രവേശനോത്സവങ്ങള്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്ഘാടനം ചെയ്തു.

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌കൂളുകളും 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുമാണുള്ളത്. ഇത്തരത്തിലുള്ള 378 ബഡ്സ് സ്ഥാപനങ്ങളിലായി 13,081 പേര്‍ പരിശീലനം നേടിവരുന്നു.

Content highlight
State-Level Entrance Festival of BUDS Institutions held

കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാ(കെ-ടാപ്)മിന് സംസ്ഥാനത്തു തുടക്കം

Posted on Monday, June 2, 2025

കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിലൂടെ കാർഷികമേഖലയിൽ കുടുംബശ്രീ ആധുനികതയുടെ മുഖം കൈവരിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കാക്കനാട് ജെയിൻ കൽപിത സർവകലാശാലയിൽ സംഘടിപ്പിച്ച ടെക്നോളജി കോൺക്ളേവിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കുടുംബശ്രീയുമായി കരാറിലേർപ്പെട്ട സ്ഥാപനങ്ങളുമായുള്ള സാങ്കേതികവിദ്യകളുടെയും ധാരണാപത്രങ്ങളുടെയും കൈമാറ്റവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം(കെ-ടാപ്) കാർഷിക ഉപജീവന പ്രവർത്തനങ്ങളെ പുതിയ തലത്തിലേക്കുയർത്തും. വനിതാ സംരംഭകർക്ക് വരുമാന വർധനവ് ലഭ്യമാക്കുക എന്നതാണ്  സർക്കാരിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് 184 സാങ്കേതികവിദ്യകൾ വാങ്ങുന്നത്. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ സംരംഭങ്ങളുടെ ആധുനികവൽക്കരണത്തിനും  വൈവിധ്യവൽക്കരണത്തിനും അവസരമൊരുങ്ങും. ഉൽപന്നങ്ങൾക്ക് ഗുണപരമായ മാറ്റം കൈവരിക്കാനും ഇത് സഹായകമാകും. കുടുംബശ്രീയുടെ ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങൾ ഇന്ന് എവിടെയിരുന്നും ലഭ്യമാകുന്ന വിധം ഒാൺലൈൻ വ്യാപാര മേഖലയിലും കുടുംബശ്രീ സജീവമായി കഴിഞ്ഞു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യനിർമാർജനം എന്ന ദൗത്യം വിജയകരമായി നിർവഹിക്കാൻ കുടുംബശ്രീക്കായിട്ടുണ്ട്. കുടുംബശ്രീ സർവേ മുഖേന കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളിൽ 90 ശതമാനം കുടുംബങ്ങളെയും ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചിട്ടുണ്ട്. 2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ടെക്നോളജി കോൺക്ളേവിനോടനുബന്ധിച്ച് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രദർശന സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു.

കുടുംബശ്രീയും ഐ.സി.എ.ആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.ജി ബിജു, ഐ.സി.എ.ആർ-കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.കെ.ബി ഹെബ്ബാർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫുഡ് ടെക്നോളജി എൻട്രപ്രണർഷിപ് ആൻഡ് മാനേജ്മെന്റ് ഡീൻ ഡോ. വെങ്കിടാചലപതി, സി.എസ്.ഐ.ആർ-കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം ടെക്നോളജി ട്രാൻസ്ഫർ മേധാവി ഡോ. അശിതോഷ് എ. ഇനാന്ധർ, സി.എസ്.എ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജി(നിസ്റ്റ്) ചീഫ് സയന്റിസ്റ്റ് ഡോ.നിഷി, കേരള കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ.കെ.ആർ. അനിത് എന്നിവർ ധാരണാ പത്രം കൈമാറി.

പദ്ധതിയുടെ ഭാഗമായി പരിശീലനവും പിന്തുണയും നൽകുന്നതിന് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, മഹാത്മാ ഗാന്ധി സർവകലാശാല, ലീഡ് കോളേജ് ഒാഫ് മാനേജ്മെന്റ്, ജെയിൻ കൽപ്പിത സർവകലാശാല, സെന്റ് ഗിറ്റ്സ് കോളേജ് ഒാഫ് എൻജിനീയറിങ്ങ്, കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ആൻഡ് ഡെവലപ്മെന്റ്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുമായും കുടുംബശ്രീ ധാരണാപത്രം കൈമാറി.  

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണിപിള്ള അധ്യക്ഷത വഹിച്ചു കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് കാർഷിക വിഭാഗം മേധാവി എസ്.നാഗേഷ്, ജെയിൻ കൽപ്പിത സർവകലാശാല ഡയറക്ടർ(ന്യൂ ഇനിഷേ്യറ്റീവ്) ഡോ.ടോം ജോസഫ്, ഫ്യൂച്ചർകേരള മിഷൻ അധ്യക്ഷനും ജെയിൻ കൽപ്പിത സർവകലാശാല പ്രിൻസിപ്പൽ അഡൈ്വസറുമായ പ്രൊഫ. വേണു രാജമണി, ജെയിൻ കൽപ്പിത സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.ജെ ലത, നഗരസഭാ വാർഡ് കൗൺസിലർ അബു ഷാന എന്നിവർ ആശംസിച്ചു. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോർഡിനേറ്റർ റെജീന ടിം.എം നന്ദി പറഞ്ഞു.

ജെയിൻ കൽപ്പിത സർവകലാശാല സ്കൂൾ ഒാഫ് ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രശ്മി സി.പി, സ്കൂൾ ഒാഫ് കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ശരണ്യ എ.പി,  ഇന്ത്യയിലെ കാർഷിക സാങ്കേതിക ഗവേഷണ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 

Content highlight
k tap state level inauguration held

കുടുംബശ്രീ ബഡ്സ് പ്രവേശനോത്സവം ജൂൺ 2-ന്

Posted on Saturday, May 31, 2025

കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനമൊട്ടാകെയുള്ള 378 ബഡ്സ് സ്ഥാപനങ്ങളിലും ജൂൺ രണ്ടിന് പ്രവേശനോത്സവം. ഭിന്നശേഷിക്കാർക്കു വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളായ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 13081 പേർ ഈ വർഷം പ്രവേശനോത്സവത്തിന്റെ ഭാഗമാകും. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് എറണാകുളം ജില്ലയിൽ വടവുകോട് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റ്റിൽ രാവിലെ 9.30-ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. അഡ്വ. പി.വി ശ്രീനിജൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

തൃശൂരിൽ ചേർപ്പ് ബ്ളോക്ക് പഞ്ചായത്തിൽ സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു, തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ, അടൂർ പള്ളിക്കലിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ  ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം വെങ്ങോല ബഡ്സ് സ്കൂളിൽ ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എന്നിവർ സംയുക്തമായും വരാപ്പുഴ ബഡ്സ് സ്കൂളിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉദ്ഘാടനം നിർവഹിക്കും. എം.എൽ.എമാരായ കെ.യു ജനിഷ് കുമാർ, എം. വിജിൻ, ജി. സ്റ്റീഫൻ, കെ.പി മോഹനൻ, മാത്യു കുഴൽനാടൻ കൂടാതെ തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ എന്നിവരും ബഡ്സ് സ്ഥാപനങ്ങളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.

ഭിന്നശേഷിക്കാരായ കുട്ടികളുടെയും പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ളവരുടെയും മാനസികവും ശാരീരികവുമായ ഉന്നമനവും വിദ്യാഭ്യാസവും പകൽപരിപാലനവും ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ബഡ്സ്.  പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേൽക്കാൻ എല്ലാ ബഡ്സ് സ്ഥാപനങ്ങളും ഒരുങ്ങി കഴിഞ്ഞു. പഠനോപകരണങ്ങൾ, സ്പോർട്ട്സ് കിറ്റ്, ഹോർട്ടികൾച്ചർ വർക്ക് തെറാപ്പി വർക്ക് ബുക്ക് എന്നിവയുടെ വിതരണം, ബഡ്സ് വിദ്യാർത്ഥികൾ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനം തുടങ്ങി വിപുലമായ പരിപാടികൾ ഇക്കുറി മിക്ക ബഡ്സ് സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെയും മുതിർന്നരെയും ബഡ്സ് സ്ഥാപനങ്ങളിൽ എത്തിച്ചു കൊണ്ട് അവർക്കാവശ്യമായ മാനസികവും ബൗദ്ധികവുമായ വികാസം, തൊഴിൽ പരിശീലനം എന്നിവ നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതു ജനങ്ങൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർക്ക് പ്രതേ്യക ബോധവൽക്കരണ ക്ളാസുകളും ഇക്കുറി സംഘടിപ്പിക്കുന്നുണ്ട്.

നിലവിൽ 166 ബഡ്സ് സ്കൂളുകളും പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കു വേണ്ടി 212 ബഡ്സ് റീഹാബിലിറ്റേഷൻ സെന്റ്റുകളും ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഫിസിയോ തെറാപ്പിയും സ്പീച്ച് തെറാപ്പിയും നൽകുന്നതോടൊപ്പം കൃഷിയിൽ ആഭിമുഖ്യം വളർത്തുന്നതിന് സഞ്ജീവനി "അഗ്രി തെറാപ്പി' പദ്ധതിയും നടപ്പാക്കുന്നു. ബഡ്സ് കലോത്സവങ്ങളും ബഡ്സ് ഒളിമ്പിയ കായിക മേളയുമാണ് മറ്റു രണ്ടു ശ്രദ്ധേയ പരിപാടികൾ. കുടുംബശ്രീ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്ക് വരുമാനലഭ്യതയ്ക്കായി തൊഴിൽ പരിശീലനം നൽകി വിവിധ തൊഴിൽ സംരംഭങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.    
               

Content highlight
buds school

കുടുംബശ്രീ അരങ്ങ്-സംസ്ഥാന കലോത്സവം: മഴയെ മറി കടന്ന ആവേശപ്പോരാട്ടത്തിൽ കണ്ണൂരിന് കലാകിരീടം

Posted on Thursday, May 29, 2025

മഴയെ മറി കടന്ന കലയുടെ ആവേശപ്പോരാട്ടതിനൊടുവിൽ 217 പോയിന്റുമായി കണ്ണൂർ ജില്ല  അരങ്ങ് സംസ്ഥാന കലോത്സവത്തിൽ ചാമ്പ്യൻമാരായി. തുടക്കം മുതൽ ഇഞ്ചോടിഞ്ചു പൊരുതിയ, തുടർച്ചയായി അഞ്ചു വർഷം കിരീട ജേതാക്കൾ കൂടിയായ കാസർകോട് ജില്ല 197 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. 104 പോയിന്റുമായി തൃശൂർ ജില്ല മൂന്നാമതായി. കോഴിക്കോട് ജില്ല 69-ഉം വയനാട് 62-ഉം പോയിന്റുകൾ നേടി.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള പുരസ്കാര വിതരണവും  ജോസ് കെ.മാണി എംപി നിർവഹിച്ചു. ഏതു പ്രതികൂല സാഹചര്യത്തിലും ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഴിവുള്ളവരാണ് കുടുംബശ്രീയെന്ന് തെളിയിക്കുന്നതാണ് അരങ്ങ് സംസ്ഥാന കലോത്സവത്തിന്റെ വിജയമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. സ്ത്രീകളുടെ കലാവാസനകൾ വളർത്തുന്നതിനുള്ള മികച്ച അവസരമാണ് അരങ്ങിലൂടെ ലഭിക്കുന്നത്.  കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞത് കുടുംബശ്രീയിലൂടെയാണെന്ന് പറഞ്ഞ എം.പി കലോത്സവ നഗരിയിൽ സമ്പൂർണ ശുചിത്വം ഉറപ്പാക്കുന്നതിന് നേതൃത്വം നൽകിയ ഹരിതകർമ സേനയെ പ്രതേ്യകം അഭിനന്ദിച്ചു.

സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന ചടങ്ങിൽ ഫ്രാൻസിസ് കെ .ജോർജ് എം.പി പങ്കെടുത്തു. സ്ത്രീജീവിതത്തിൽ  പുരോഗമനപരമായ മാറ്റങ്ങൾ സൃഷ്ടിച്ചതിനൊപ്പം അവരിൽ ആത്മവിശ്വാസം വളർത്താനും കുടുംബശ്രീക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാടക മത്സരത്തിൽ വിജയികളായ കോഴിക്കോട്, മലപ്പുറം, കാസർകോട് ടീമുകൾക്കുള്ള പുരസ്കാര വിതരണവും അദ്ദേഹം നിർവഹിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. വിജയികൾക്കുള്ള പുരസ്കാര വിതരണം അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമതലാ പ്രേംസാഗർ നിർവഹിച്ചു.  കലോത്സവത്തിന് ആതിഥ്യം വഹിച്ച അതിരമ്പുഴ സിഡി.എസ്, കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "കലക്കൂട്ടം2കെ25' റീൽസ് മത്സരത്തിൽ വിജയിയായ ഷിജിൽ കാരായി, കലോത്സവ നഗരിയിൽ ശുചിത്വം ഉറപ്പു വരുത്തിയ ഹരിതകർമ സേനാംഗങ്ങൾ ഏഷ്യൻ ഈവന്റ്സ്, ട്രഎന്നിവർക്കുളള ആദരം ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലാവ്ലി ജോർജ് എന്നിവർ നൽകി.  

 ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കുര്യൻ, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം സൈനമ്മ ഷാജു, എന്നിവർ ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു  നന്ദി പറഞ്ഞു.

 

 

 

Content highlight
kannur win overall championship at arangu

കുടുംബശ്രീ 'അരങ്ങി'നൊരുങ്ങുകയാണ് അതിരമ്പുഴ

Posted on Wednesday, May 14, 2025
കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സര്‍ഗോത്സവമായ അരങ്ങ് 2025 സംസ്ഥാന കലോത്സവത്തിന് ആതിഥ്യമരുളാനുള്ള ഒരുക്കം സജീവമാക്കിയിരിക്കുകയാണ് കോട്ടയം ജില്ല. മേയ് 26 മുതല്‍ 28 വരെ കോട്ടയം ജില്ലയിലെ അതിരമ്പുഴയില്‍ 13 വേദികളിലായാണ് അരങ്ങ് 2025 സംസ്ഥാനകലോത്സവം സംഘടിപ്പിക്കുക.
 
അരങ്ങിന് മുന്നോടിയായി മേയ് 8ന്‌ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ആലോചനായോഗം ചേരുകയും അരങ്ങ് വേദികള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രം മാനേജര്‍ വിദ്യ, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
അതേസമയം കോട്ടയം ജില്ലയില്‍ അരങ്ങ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. സി.ഡി.എസുകളുടെ പങ്കാളിത്തത്തോടെ ചുവരെഴുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 33 വീതം ഇനങ്ങളിലായി ജൂനിയർ, സീനിയർ വിഭാഗം മത്സരങ്ങളാണ് കലോത്സവത്തിലുണ്ടാകുക. ജില്ലാതല കലോത്സവങ്ങളില്‍ പങ്കെടുത്ത് വിജയിച്ചെത്തുന്ന 5000ത്തോളം അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ അരങ്ങ് സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാകും.
 
Content highlight
kuydmbashree arangu set to conduct in athirambuzha, kottayam

കുടുംബശ്രീ ദേശീയ സരസ് മേളയ്‌ക്ക് കൊടിയിറങ്ങി

Posted on Wednesday, May 14, 2025
കോഴിക്കോട് ബീച്ചിൽ കുടുംബശ്രീ സംഘടിപ്പിച്ച പന്ത്രണ്ടാമത് ദേശീയ സരസ് മേളയ്ക്ക് പരിസമാപ്തി. 12 ദിനം നീണ്ടു നിന്ന മേളയിലേക്ക് ദിവസവും ഒഴുകിയെത്തിയ ജനസാഗരം സരസ് മേളയുടെ വിജയത്തിന്റെ നേർസാക്ഷ്യമായി.
 
ഉത്പന്ന വിപണന മേളയിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്‌ക്കാരം കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഹസ്ബി സ്‌പൈസസ് (ഇന്ദ്രനീലം അയൽക്കൂട്ടം), ഇതര സംസ്ഥാന വിഭാഗത്തിൽ ഗോവയിൽ നിന്നുള്ള ഹംസ ഡ്രൈ ഫ്‌ളവേഴ്‌സ് (ധനലക്ഷ്മി സ്വയം സഹായ സംഘം) എന്നീ യൂണിറ്റുകൾ നേടി. ഫുഡ് കോർട്ടിലെ മികച്ച ഫുഡ് സ്റ്റാൾ ആയി കോഴിക്കോട് ജില്ലയിൽ നിന്നുള്ള സ്നേഹിത യൂണിറ്റും ഇതര സംസ്ഥാന വിഭാഗത്തിൽ സിക്കിമിൽ നിന്നുള്ള സൻജോക്ക് സ്വയം സഹായ സംഘത്തിന്റെ ഫുഡ് സ്റ്റാളും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമെന്റോയും കുടുംബശ്രീ ഗവേണിംഗ് ബോഡി എക്സിക്യൂട്ടീവ് അംഗം കെ. കെ ലതിക വിതരണം ചെയ്തു.
 
തദ്ദേശീയ വിഭാഗത്തിൽ അട്ടപ്പാടിയിൽ നിന്നുള്ള രുചിപ്പൂരം, കുളിമെയ് എന്നീ സ്റ്റാളുകൾക്കും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ എറണാകുളത്ത് നിന്നുള്ള 'ലക്ഷ്യ' ജ്യൂസ് , പാലക്കാട് നിന്നുള്ള ഒരുമ ജ്യൂസ് എന്നീ സ്റ്റാളുകൾക്കും പ്രത്യേക പുരസ്കാരം നൽകി.
 
64,000 ചതുരശ്ര അടിയിൽ പൂർണ്ണമായും ശീതീകരിച്ച പവലിയനിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ സംരംഭകർ തയാറാക്കിയ കരകൗശലവസ്തുക്കളും തുണിത്തരങ്ങളും ഭക്ഷ്യോത്പന്നങ്ങളുമുൾപ്പെടെ ലഭ്യമാക്കുന്ന 250 ഉത്പന്ന വിപണന സ്റ്റാളുകളും കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലെ തനത് രുചിക്കൂട്ടുകളുടെ സംഗമമായ 50 സ്റ്റാളുകളടങ്ങിയ ഇന്ത്യ ഫുഡ്‌കോർട്ടുമാണ് സന്ദർശകർക്കായി ഒരുക്കിയിരുന്നത്.
 
ഇതര സംസ്ഥാനങ്ങളുടെ 60 ഉത്പന്ന വിപണന സ്റ്റാളുകളും സരസ് മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. എം.എൽ.എ മാരായ കെ. എം. സച്ചിൻദേവ് , അഹമ്മദ് ദേവർകോവിൽ, വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി എന്നിവർ സമാപന ദിനത്തിൽ മേളയുടെ ഭാഗമാകാൻ എത്തിയിരുന്നു.
Content highlight
Kudumbashree National SARAS mela concludes

കുടുംബശ്രീ എസ്.വി.ഇ.പി പദ്ധതി വഴി രൂപീകരിച്ചത് 40187 സൂക്ഷ്മ സംരംഭങ്ങള്‍

Posted on Wednesday, May 14, 2025
ഗ്രാമീണ മേഖലയില്‍ വനിതാ സംരംഭകത്വം വികസിപ്പിക്കുന്നതിനായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എസ്.വി.ഇ.പി (സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) പദ്ധതി വഴി രൂപീകരിച്ചത് 40187 സൂക്ഷ്മ സംരംഭങ്ങള്‍. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗമൊരുക്കുകയാണ് പദ്ധതിയുടെ  ലക്ഷ്യം. നിലവില്‍ അര ലക്ഷത്തോളം വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭ്യമായിട്ടുണ്ട്.

സംസ്ഥാനത്ത് പദ്ധതിക്കായി അനുമതി ലഭിച്ച 43 ബ്ളോക്കുകളില്‍  33 എണ്ണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന മിഷനുമായി ചേര്‍ന്നുകൊണ്ടാണ് പദ്ധതി നടത്തിപ്പ്.  28705 സംരംഭങ്ങള്‍ക്ക് കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് ഇനത്തില്‍ 117.93 കോടി രൂപയുടെ വായ്പാ സഹായവും പദ്ധതി വഴി ലഭ്യമാക്കി. അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും പദ്ധതി സഹായകമാകുന്നു.

2017-ല്‍ എറണാകുളം ജില്ലയിലെ വടവുകോട്, പത്തനംതിട്ടയില്‍ പറക്കോട് ബ്ളോക്കുകളിലാണ്  കേന്ദ്രാവിഷ്കൃത സൂക്ഷ്മ സംരംഭ വികസന പദ്ധതിയായ എസ്.വി.ഇ.പി പദ്ധതിക്ക് തുടക്കമിട്ടത്.  തുടര്‍ന്ന് പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബ്ളോക്കുകളില്‍ പദ്ധതി നടത്തുന്നതിനുളള കേന്ദ്രാനുമതി കുടുംബശ്രീ നേടിയെടുക്കുകയായിരുന്നു.

അയല്‍ക്കൂട്ട വനിതകള്‍ക്കായി ചെറുകിട സംരംഭങ്ങളുടെ രൂപീകരണവും ഒപ്പം ഗുണമേന്‍മയുള്ള  ഉല്‍പന്നങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും ഉല്‍പാദനവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഉല്‍പന്ന വിപണനത്തിനുള്ള പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.

എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി ഓരോ ബ്ളോക്കിലും അതത് ബ്ളോക്കിനു കീഴിലെ സി.ഡി.എസ് അധ്യക്ഷമാരും വരുമാനദായക ഉപസമിതികണ്‍വീനര്‍മാരും അംഗങ്ങളായ ബി.എന്‍.എസ്.ഇ.പി(ബ്ളോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്‍റര്‍പ്രൈസ് പ്രമോഷന്‍)യും പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി

 
 ലഭിക്കുന്ന അപേക്ഷകള്‍ വിലയിരുത്തുന്നതിനും സംരംഭ മേഖലയിലേക്ക് കടന്നു വരുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കും അല്ലാത്തര്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും മറ്റു പിന്തുണകളും ഇവിടെ നിന്നു ലഭിക്കും.

സംരംഭകര്‍ക്ക് ആവശ്യമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, തൊഴില്‍ വൈദഗ്ധ്യ പരിശീലനം, ബാങ്ക് വായ്പ, ഉല്‍പന്ന വിപണനം, ബ്രാന്‍ഡിങ്ങ്, കുടുംബശ്രീയുടെയും വിവിധ വകുപ്പുകളുടെയും സ്കീമുകള്‍ വഴി ലഭ്യമാകുന്ന സാമ്പത്തിക പിന്തുണകള്‍ എന്നിവ ബി.എന്‍.എസ്.ഇ.പിയിലെ കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാര്‍ മുഖേന ലഭ്യമാക്കും. ഗ്രാമീണ മേഖലയില്‍ സംരംഭരൂപീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള ബ്ളോക്ക് റിസോഴ്സ് സെന്‍ററുകളുമായി ചേര്‍ന്നു കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനം

Content highlight
40,187 micro-enterprises formed through Kudumbashree SVEP Project: Livelihood for half a lakh women in rural areas

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി കുടുംബശ്രീ 'പ്രത്യാശ' പദ്ധതി: ജീവിതമാര്‍ഗം തുറന്നു കിട്ടിയത് 2167 പേര്‍ക്ക്

Posted on Tuesday, May 13, 2025
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ പെട്ടവര്‍ക്കായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രത്യാശ പദ്ധതി തുണയായത് 2167 പേര്‍ക്ക്. ഇതില്‍ 56 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ വയോജനങ്ങള്‍, ഗാര്‍ഹികാതിക്രമങ്ങള്‍ക്ക് വിധേയരായവര്‍ എന്നിവര്‍ക്ക് സ്വയംപര്യാപ്തത നേടിക്കൊടുക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 
 
  ഇതിന്‍റെ ഭാഗമായി തയ്യല്‍, ഫുഡ് പ്രോസസിങ്ങ്, തുണി സഞ്ചി, പേപ്പര്‍ പേന നിര്‍മാണം, കാറ്ററിങ്ങ് എന്നീ വിഭാഗങ്ങളില്‍ ആകെ 2037 സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ പിന്തുണ നല്‍കി. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ മുഖേന 19 സംരംഭങ്ങളും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന പാവപ്പെട്ടവര്‍ക്ക്  ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി കുടുംബശ്രീ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രത്യാശ. ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി വ്യക്തിഗത സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 50,000 രൂപയും ഗ്രൂപ്പ് സംരംഭത്തിന് പരമാവധി 2,50,000/- രൂപ വരെയും സ്റ്റാര്‍ട്ടപ് ഫണ്ട് ഇനത്തില്‍ സാമ്പത്തിക സഹായമായി നല്‍കുന്നുണ്ട്. 

 
  സംരംഭങ്ങള്‍ ആരംഭിച്ച് മികവിലേക്കുയരാന്‍ തൊഴില്‍ വൈദഗ്ധ്യ പരിശീലനവും സബ്സിഡി ഉള്‍പ്പെടെയുള്ള ധനസഹായവും നിരന്തരമായ പിന്തുണയും കുടുംബശ്രീ ലഭ്യമാക്കുന്നുണ്ട്.
Content highlight
2167 people found their livelihood through Kudumbashree 'Prathyasha' Project for the marginalized