വാര്‍ത്തകള്‍

കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവവേളയില്‍ ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം: മന്ത്രി എം.ബി രാജേഷ്

Posted on Saturday, March 9, 2024

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഇനി ആര്‍ത്തവവേളയില്‍ ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തു കൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.

നഗരമേഖലയില്‍ വിവിധ സേവനങ്ങള്‍ക്കായി കുടുംബശ്രീയുടെ പ്രൊഫഷണല്‍ ടീം 'ക്വിക് സര്‍വ്'  പദ്ധതിയുടെ ഉദ്ഘാടനവും 'രചന' സമാപനം, അയല്‍ക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
 
കേരളത്തിലെ സാമൂഹ്യ മണ്ഡലത്തില്‍ സ്ത്രീസുരക്ഷയും ലിംഗപദവി തുല്യതയും ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വഴി സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷം കൊണ്ട് കേരളീയ സ്ത്രീജീവിതത്തിന്‍റെ തലവര മാറ്റിയതു പോലെ സാമൂഹ്യജീവിതത്തിന്‍റെ  വിധിവാക്യങ്ങളെ മാറ്റിയെഴുതാനും കുടുംബശ്രീക്ക് കഴിയണമെന്ന്  മന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്‍റെ പ്രധാന ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിനൊപ്പം സ്ത്രീസുരക്ഷയ്ക്കും തുല്യപ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. പലതിന്‍റെയും പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്ന ഈ കാലത്ത് എല്ലാവരേയും ഉള്‍ച്ചേര്‍ത്തു കൊണ്ടു മുന്നോട്ടു പോവുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീയുടേത്. ആഗോളതലത്തില്‍ ശ്രദ്ധനേടിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ വഴികളില്‍ ദീര്‍ഘദൂരം പിന്നിടാന്‍ കുടുംബശ്രീക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  
                   
തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 'ക്വിക്ക് സെര്‍വ്' ടീമിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ലോഗോ പ്രകാശനവും അവര്‍ നിര്‍വഹിച്ചു.

'വനിതകളില്‍ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക' എന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം ഇരുപത്തിയഞ്ച് വര്‍ഷം മുമ്പേ നടപ്പാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും അതിഗംഭീരമായ ഒരു യാത്രയാണ് കുടുംബശ്രീ പിന്നിട്ടതെന്നും വിശിഷ്ടാതിഥിയായ ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സെന്‍റ് പറഞ്ഞു.

ഉടലിന്‍റെ വൈവിധ്യങ്ങള്‍ക്കപ്പുറം ട്രാന്‍സ്ജെന്‍ഡറുകളെ കൂടി ചേര്‍ത്തു നിര്‍ത്തുന്ന കുടുബശ്രീയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാണെന്ന് എഴുത്തുകാരി വിജയരാജ മല്ലിക പറഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ ദുര്‍ബലമാകുമ്പോള്‍ കൂടെ ചേര്‍ത്തു നിര്‍ത്തുന്നതിനൊപ്പം അനേകായിരം സ്ത്രീകള്‍ കരുത്തരായി മുന്നോട്ടു വരുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ചലച്ചിത്ര താരം ഷൈലജ പി. അംബു പറഞ്ഞു.

  കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 1070 സി.ഡി.എസുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'രചന'  പുസ്തകങ്ങളുടെ പ്രകാശനം പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 14 സി.ഡി.എസ് അധ്യക്ഷമാര്‍, മുഖ്യാതിഥികള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.

മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തിരുവനന്തപുരം നന്ദിയോട്, മലപ്പുറം വാഴയൂര്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, മികച്ച സ്നേഹിത'യ്ക്കുമുള്ള അവാര്‍ഡ് നേടിയ മലപ്പുറം സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക് എന്നിവയുടെ  പ്രതിനിധികള്‍ക്ക്  വിശിഷ്ടാതിഥികളായി എത്തിയ ചലച്ചിത്ര സംവിധായിക വിധു വിന്‍സെന്‍റ്,  വിജയരാജ മല്ലിക, ശൈലജ പി.അംബു എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

  ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍മാര്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണം സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ ജെന്‍ഡര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ടി.കെ ആനന്ദി നിര്‍വഹിച്ചു. സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ എന്നിവയിലൂടെ ലഭിച്ച സേവനങ്ങളും ജീവിതാനുഭവങ്ങളും പങ്കു വച്ച കുടുംബശ്രീ വനിതകള്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഉപഹാരം നല്‍കി.

  കുടുംബശ്രീ ഗവേണിംഗ്ബോഡി അംഗങ്ങളായ ഗീത നസീര്‍, സ്മിത സുന്ദരേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, കോര്‍പ്പറേഷന്‍ സി.ഡി.എസ്1,2,3,4 സി.ഡി.എസുകളിലെ അധ്യക്ഷമാരായ സിന്ധു ശശി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ഡയറക്ടര്‍ കെ.എസ്. ബിന്ദു നന്ദി പറഞ്ഞു.  

ഉച്ചകഴിഞ്ഞ് 'ലിംഗാധിഷ്ഠിത അതിക്രമവുമായി ബന്ധപ്പെട്ട ഇടപെടലുകളും വെല്ലുവിളികളും', എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം 'മാനസിക ആരോഗ്യം-നൂതന പ്രവണതകള്‍, വെല്ലുവിളികള്‍, പരിഹാര മാര്‍ഗങ്ങള്‍' എന്ന വിഷയത്തില്‍  തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ  മാനസികാരോഗ്യ വിദഗ്ധന്‍ ഡോ.അരുണ്‍.ബി.നായര്‍ പ്രഭാഷണം നടത്തി. 

 രാവിലെ ഉദ്ഘാടന പരിപാടിക്കു മുന്നോടിയായി സംഘടിപ്പിച്ച സെഷനില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍  ജാഫര്‍ മാലിക് ഐ.എ.എസ് ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് രംഗശ്രീ പ്രവര്‍ത്തകരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കലാപ്രകടനവും കുടുംബശ്രീയുടെ  'ധീരം' കരാട്ടെ പരിശീലന പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നേടിയ മാസ്റ്റര്‍ പരിശീലകരുടെ കരാട്ടെ പ്രദര്‍ശനവും വേദിയില്‍ അരങ്ങേറി.  സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ എന്നിവയിലൂടെ ലഭ്യമായ സേവനങ്ങള്‍ തങ്ങളുടെ ജീവിതത്തെ എപ്രകാരം സഹായിച്ചുവെന്ന്  ഗുണഭോക്താക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു.

'വനിതകളില്‍ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക' എന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം അര്‍ത്ഥവത്താക്കിയാണ് കുടുംബശ്രീയുടെ വനിതാദിനാഘോഷം സംഘടിപ്പിച്ചത്.

 

in

 

Content highlight
kudumbashree celebrates international womens day

കുടുംബശ്രീക്ക് സംസ്ഥാന വനിതാരത്‌ന പുരസ്‌ക്കാരം

Posted on Saturday, March 9, 2024
സംസ്ഥാന സര്‍ക്കാരിന്റെ 2023ലെ വനിതാരത്‌ന പ്രത്യേക പുരസ്‌ക്കാരം കുടുംബശ്രീക്ക്. സ്ത്രീ ശാക്തീകരണ രംഗത്തെ മികച്ച സേവനം പരിഗണിച്ചാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ഈ അംഗീകാരം. കഴിഞ്ഞ 25 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് കുടുംബശ്രീ നിസ്തുലമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.
 
വനിതാ ശിശുവികസന വകുപ്പ്, മാര്‍ച്ച് 7ന്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണ ചടങ്ങില്‍ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോര്‍ജ്ജില്‍ നിന്ന് കുടുംബശ്രീ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ സിന്ധു ശശി (സി.ഡി.എസ് 1), വിനീത. പി (സി.ഡി.എസ് 2), ഷൈന. എ (സി.ഡി.എസ് 3), കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, ചീഫ് ഫിനാന്‍സ് ഓഫീസര്‍ ഗീത. എം, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് എന്നിവര്‍ ചേര്‍ന്ന് ബഹുമതി ഏറ്റുവാങ്ങി.
 
ard

 

 
Content highlight
state award for kudumbashree

കുടുംബശ്രീ ടെക്‌നോവേള്‍ഡ് തേര്‍ഡ് ഐ.ടി ടീമിന് ദേശീയ പുരസ്‌ക്കാരം

Posted on Saturday, March 9, 2024
കേന്ദ്ര പാര്പ്പിട നഗരകാര്യമന്ത്രാലയത്തിന്റെ മികച്ച വനിതാ സംരംഭകര്ക്കുള്ള അവാര്ഡ് കോഴിക്കോടുള്ള കുടുംബശ്രീ ഐ.ടി യൂണിറ്റായ ടെക്‌നോവേള്ഡ് തേര്ഡ് ടീമിന്. ഹരിയാനയിലെ ഗുരുഗ്രാമില്  മാര്‍ച്ച് 6ന്‌ നടന്ന ചടങ്ങില് ടെക്‌നോവേള്ഡ് തേര്ഡ് ഐ.ടി യൂണിറ്റിന് വേണ്ടി പ്രസിഡന്റ് കെ. വിജയയുടെ നേതൃത്വത്തിലുള്ള ടീം ബഹുമതി ഏറ്റുവാങ്ങി.
 
കേരളത്തില് നിന്ന് ഈ ബഹുമതി നേടിയ ഏക സംരംഭമായ ടെക്‌നോവേള്ഡ് കോഴിക്കോട് കോര്പ്പറേഷന് പരിധിയിലാണ് പ്രവര്ത്തിക്കുന്നത്. 2004 മാര്ച്ചില് അഞ്ച് വനിതകള് ചേര്ന്ന് ആരംഭിച്ച ഈ ഐ.ടി യൂണിറ്റ് മുഖേന 50 വനിതകള്ക്ക് സ്ഥിരമായും 1500ലധികം വനിതകള്ക്ക് താത്ക്കാലികമായും ഉപജീവന അവസരം നല്കിവരുന്നു.
 
ഡേറ്റ എന്ട്രി, പ്രിന്റിങ് പ്രസ് എന്നിവ നേരിട്ട് നടത്തുന്നത് കൂടാതെ കോഴിക്കോട് കോര്പ്പറേഷന് കിയോസ്‌ക്, മോട്ടോര് വെഹിക്കിള് ഡിപ്പാര്ട്ട്‌മെന്റ ഇ- സേവാ കേന്ദ്ര, വിവിധ ഹോസ്പിറ്റല് കിയോസ്‌കുകള് എന്നിവയും യൂണിറ്റ് മുഖേന നടത്തുന്നു. കൂടാതെ ട്രെയിനിങ്, പ്ലാന് ഫെസിലിറ്റേഷന് സെന്ററുകളുമുണ്ട്. ഡേറ്റ എന്ട്രി, പ്രിന്റിങ് മേഖലകളില് സര്ക്കാരിന്റെ അംഗീകൃത ഏജന്സി കൂടിയാണ് ടെക്‌നോവേള്ഡ്.
Content highlight
kudumbashree technoworld 3rd it team got national award

ഇനി ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികില്‍, കുടുംബശ്രീ ലഞ്ച് ബെല്ലിന് തുടക്കം

Posted on Wednesday, March 6, 2024

ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ലഞ്ച് ബെല്‍ പദ്ധതിക്ക് തുടക്കമായി. ഇനി മുതല്‍ ആവശ്യക്കാര്‍ക്ക് ചോറും കറികളും ചൂടോടെ താലി മാതൃകയില്‍ ഊണുമേശയിലെത്തും. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു. അഡ്വ.ആന്‍റണി രാജു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ലഞ്ച് ബെല്‍ പദ്ധതി സഹായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഊന്നിക്കൊണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്ക് സാമ്പത്തിക ശാക്തീകരണത്തോടൊപ്പം വരുമാനവര്‍ധനവിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്‍റെ ലക്ഷ്യം. ലഞ്ച് ബെല്‍ പദ്ധതി അതിന്‍റെ മികച്ച മാതൃകയാണ്. കൈപ്പുണ്യവും വിശ്വാസ്യതയുമാണ് കുടുംബശ്രീയുടെ കൈമുതല്‍. ജനങ്ങള്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. വരുമാന വര്‍ധനവിന് ഉതകുന്ന വ്യത്യസ്തങ്ങളായ പദ്ധതികള്‍ക്ക് കുടുംബശ്രീ തുടക്കമിട്ടു കഴിഞ്ഞു.

 വിഷരഹിത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനായി അഗ്രി കിയോസ്കുകള്‍, വയോജന രോഗീപരിചരണത്തിനായി കെ4കെയര്‍ പദ്ധതി, കൂടാതെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം പേര്‍ക്ക് ഉപജീവനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിനായി 430 കോടി രൂപയുടെ കുടുംബശ്രീ ലൈവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ‘കെ-ലിഫ്റ്റ് 24’ പദ്ധതി എന്നിവയെല്ലാം വനിതകള്‍ക്ക് തൊഴിലും വരുമാനവര്‍ധനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളാണ്. അടുത്ത 25 വര്‍ഷത്തിനുളളില്‍ നവീന സാങ്കേതിത മേഖലകളിലടക്കം മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് സാമ്പത്തിക സാമൂഹിക സ്ത്രീശാക്തീകരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കുടുംബശ്രീ വഴിയൊരുക്കുമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വനിതകള്‍ ഉള്‍പ്പെട്ട ഫുഡ് ഡെലിവറി സംഘത്തിന്‍റെ ആദ്യയാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മവും മന്ത്രി നിര്‍വഹിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യയെ പുതിയ വരുമാനദായക ആശയങ്ങളുമായി കൂട്ടിയോജിപ്പിച്ചു കൊണ്ട്  കുടുംബശ്രീ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരായ വനിതകള്‍ക്ക് ഏറെ സഹായകരമാണെന്ന് അഡ്വ.ആന്‍റണി രാജു എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഊന്നിക്കൊണ്ട് വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിന്‍റെ ഗുണനിലവാരം, ന്യായവില, വിതരണം എന്നിവയിലടക്കം മികച്ച സേവനങ്ങള്‍ ലഞ്ച് ബെല്‍ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷന്‍ വഴി ഊണിനൊപ്പം മറ്റു ഭക്ഷ്യവിഭവങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. ഇതുകൂടി പരിഗണിച്ചു കൊണ്ട് അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരത്തെ എല്ലാ സര്‍ക്കാര്‍ പ്രൈവറ്റ് സ്ഥാപനങ്ങളിലും കൂടാതെ ടെക്നോപാര്‍ക്കിലും ഭക്ഷണവിതരണം ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഞ്ച് ബെല്‍ പദ്ധതിയുടെ ഭാഗമായി ഭക്ഷണം തയ്യാറാക്കുന്ന കാറ്ററിങ്ങ് യൂണിറ്റ് അംഗങ്ങളും ഫുഡ് ഡെലിവറി അംഗങ്ങളും ചേര്‍ന്ന് മന്ത്രി ഉള്‍പ്പെടെ വേദിയിലുള്ളവര്‍ക്ക് ലഞ്ച് ബോക്സ് കൈമാറി.

ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്കുമാര്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ  ഗീതാ നസീര്‍, അഡ്വ.സ്മിത സുന്ദരേശന്‍, കെ.കെ ലതിക, ഡോ.പി.കെ സൈനബ, കെ.ആര്‍ ജോജോ, കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗീത എം, അക്കൗണ്ട്സ് ഓഫീസര്‍ ബിന്ദുമോള്‍ കെ.എന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ്. ജി നന്ദി പറഞ്ഞു.

sfsa

Content highlight
Kudumbashree's Lunch Bell Project launched

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക അവാര്‍ഡ് മലപ്പുറം ജില്ലയിലെ ‘സഞ്ജീവനി’ യൂണിറ്റിന്

Posted on Wednesday, March 6, 2024

വ്യവസായ വകുപ്പിന്റെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭക അവാര്‍ഡുകളില്‍ ഉത്പാദന മേഖലയിലെ മികച്ച വനിതാ സംരംഭത്തിനുള്ള അവാര്‍ഡ് മലപ്പുറം താഴേക്കാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കുടുംബശ്രീ യൂണിറ്റായ സഞ്ജീവനിക്ക്

അമൃതം ന്യൂട്രിമിക്‌സ്, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരപ്രായക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള പോഷകാഹാരം, കേക്ക്, ബിസ്‌കറ്റ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങളാണ് ഇവര്‍ തയാറാക്കുന്നത്. ജീവാസ് എന്ന പേരില്‍ ഇവര്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. യൂണിറ്റ് മാനേജര്‍ പി. ഉമ്മുസല്‍മ, മറിയാമ്മ ജോര്‍ജ്ജ്, എം. സുശീല, എം. വിജയശ്രീ, എം. കമലം, എം. ഫാത്തിമ, പി. അംബിക, എം. ശോഭ, ഷീബു, അജിഷ എന്നിവരുടെ നേതൃത്വത്തിലാണ് 2006ല്‍ തുടക്കമിട്ട ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്.

ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവില്‍ നിന്ന് യൂണിറ്റ് അംഗങ്ങള്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

Content highlight
sanjeevani

'മധുരം-ഓര്‍മകളിലെ ചിരിക്കൂട്ട്' കുടുംബശ്രീ വയോജന സംഗമം മാര്‍ച്ച് നാലിന്

Posted on Saturday, March 2, 2024

കുടുബശ്രീയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നാലിന് സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍  'മധുരം-ഓര്‍മകളിലെ ചിരിക്കൂട്ട്' എന്ന പേരില്‍ വയോജന സംഗമം സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ കീഴിലുള്ള  വയോജന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുക. ഇവര്‍ക്ക് ഒരു ദിവസം ഒത്തു ചേരാനും  പരസ്പരം സ്നേഹവും സൗഹൃദവും ഓര്‍മകളും പങ്കു വയ്ക്കാനും ആഹ്ളാദിക്കാനും വേദിയൊരുക്കുക എന്നതാണ് സംഗമത്തിന്‍റെ ലക്ഷ്യം.

പല കുടുംബങ്ങളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏകാന്തതയും വിരസതയും അനുഭവിക്കേണ്ടി വരുന്നു.  'മധുരം' പോലുള്ള ആരോഗ്യകരമായ വയോജന കൂട്ടായ്മകളിലൂടെ അവര്‍ക്ക് മറ്റുള്ളവരുമായി തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സന്തോഷം കണ്ടെത്താനും കഴിയും. സംസ്ഥാനം വയോജന സൗഹൃദമാക്കുന്നതിന്‍റെയും വയോജന സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമായും സംഗമം മാറും.

ഓരോ ജില്ലയിലും ക്ളസ്റ്ററുകള്‍ തിരിച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് സംഗമം. വയോജനങ്ങള്‍ക്കായി വിനോദയാത്ര, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ്, നാടകം. സംഘഗാനം, പാചക മത്സരം, പുതുതലമുറയ്ക്കായി ഫലവൃക്ഷത്തൈ നടീല്‍ തുടങ്ങി  വിവിധ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. മുതിര്‍ന്ന  പൗരന്‍മാരുടെ അനുഭവങ്ങളും അറിവുകളും ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന വിധം യുവതലമുറയുമായി പങ്കുവയ്ക്കുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.  

സംഗമ പരിപാടി വിജയിപ്പിക്കുന്നതിന് പരമാവധി സി.ഡി.എസുകളില്‍ നിന്നുള്ള പങ്കാളിത്തവും ഉറപ്പു വരുത്തും.

Content highlight
madhuram elderly meet to held on march 04th

കുടുംബശ്രീ ഫോര്‍ കെയര്‍ ജില്ലാതല പരിശീലനം ആരംഭിച്ചു

Posted on Wednesday, February 28, 2024
ഗാര്ഹിക പരിചരണ മേഖലയില് കുടുംബശ്രീ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന കെ ഫോര് കെയര് (കുടുംബശ്രീ ഫോര് കെയര്) പദ്ധതിയുടെ ഭാഗമായുള്ള എക്‌സിക്യൂട്ടീവുകള്ക്കുള്ള ജില്ലാതല പരിശീലനങ്ങള്ക്ക് തുടക്കം. 30 പേരുള്ള ബാച്ചുകളായാണ് പരിശീലനം നല്കുന്നത്. പരിശീലന പരിപാടി ആദ്യം ആരംഭിച്ചത് തൃശ്ശൂര് ജില്ലയിലാണ്. ഫെബ്രുവരി 19 മുതല് മാര്ച്ച് 4 വരെയുള്ള പരിശീലനം മദര് ഹോസ്പിറ്റലിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
 
പാലക്കാട് ജില്ലയിലെ പരിശീലന പരിപാടി 26നും ആരംഭിച്ചു. മാര്ച്ച് 11 വരെയുള്ള പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത് പി.കെ ദാസ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സിലാണ്. കാസര്ഗോഡ് ജില്ലയിലെ പരിശീലനം 29ന് ആരംഭിക്കും. മൂന്ന് ജില്ലകളിലും പരിശീലനം സംഘടിപ്പിക്കുന്നത് ആസ്പിരന്റ് ലേണിങ് അക്കാഡമി പ്രൈവലറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ്. ശരീരഭാഗവും പ്രവര്ത്തനങ്ങളും, ആരോഗ്യഗരമായ ജീവിതവും വ്യക്തിഗത ശുചിത്വവും, രോഗിയുടെ അവകാശങ്ങള്, അണുബാധ നിയന്ത്രണവും അവയുടെ പ്രതിരോധവും നേത്ര സംരക്ഷണം, മുറിവുകള് ഡ്രസ്സ് ചെയ്യുന്നവിധം, കത്തീട്രല് കെയര്, ഫിസിയോതെറാപ്പി, ഇന്സുലിന് ഇഞ്ചക്ഷന് നല്കുന്ന വിധം, പേഷ്യന്റ് ട്രാന്സ്ഫറിങ് എന്നിങ്ങനെ 31 വിഷയങ്ങളിലാണ് വിദഗ്ധ പരിശീലനം നല്കുന്നത്.
 
കെയര് എക്കണോമിയിലുള്ള കുടുംബശ്രീയുടെ പ്രധാന ഇടപെടലുകളിലൊന്നായ കെ ഫോര് കെയര് മുഖേന ഗാര്ഹിക പരിചരണങ്ങള് ഒരു കുടക്കീഴില് ലഭ്യമാക്കുകയാണ്. വയോജന- ശിശു പരിപാലനം, രോഗീ പരിചരണം, ഭിന്നശേഷി പരിപാലനം, പ്രസവ ശുശ്രൂഷ എന്നിങ്ങനെ ദൈനംദിന ജീവിതത്തില് ഒരു കുടുംബത്തിന് മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന മേഖലകളിലാണ് കെ ഫോര് കെയര് മുഖേന പരിശീലനം നേടിയ എക്‌സിക്യൂട്ടീവുകള് സേവനം നല്കുക. തുടക്കത്തില് 1000 കെ ഫോര് കെയര് എക്‌സിക്യൂട്ടീവുകളെ സജ്ജമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
Content highlight
k for care district level training started

ഉച്ചഭക്ഷണം അരികിലെത്തിക്കാന്‍ കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍'

Posted on Wednesday, February 28, 2024

വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകാന്‍ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് ഓടിയെത്തുന്നവര്‍ക്കു മുന്നില്‍ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും.  ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതി വഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവന്‍, പബ്ളിക് ഓഫീസ്പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍,  മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  

കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് 'പോക്കറ്റ്മാര്‍ട്ട്' വഴി ഉച്ചയൂണിന് ഓര്‍ഡര്‍ നല്‍കാം. ചോറ്, സാമ്പാര്‍, അച്ചാര്‍, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭ്യമാകും. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെ ഓര്‍ഡര്‍ ചെയ്യാം. രാവിലെ പത്തുമണിക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുന്ന പാഴ്സല്‍ ഉച്ചയ്ക്ക് 12നു മുമ്പായി ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിക്കും. ഉപഭോക്താവിന്‍റെ ഓഫീസ് പ്രവര്‍ത്തന ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
 
പദ്ധതിക്കായി ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന കിച്ചണിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പൂര്‍ണമായും ഹരിതചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി  പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ ഒഴിവാക്കി പകരം സ്റ്റീല്‍ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക. രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടു പോകാന്‍ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങള്‍ മൂന്നുഘട്ടമായി ഹൈജീന്‍ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക.  സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആള്‍ക്ക് ഒരേ ലഞ്ച് ബോക്സ് തന്നെ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രവര്‍ത്തന സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഊണിനൊപ്പം ചിക്കന്‍, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.  

ഉച്ചഭക്ഷണം തയ്യാറാക്കുന്ന യൂണിറ്റ് അംഗങ്ങള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുമുള്ള വിദഗ്ധ പരിശീലനം ഇതിനകം പൂര്‍ത്തിയായി. സെന്‍ട്രല്‍ കിച്ചണിന്‍റെ പ്രവര്‍ത്തനവും  ഭക്ഷണ വിതരണവും സംബന്ധിച്ച കാര്യങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍  പ്രത്യേക മോണിട്ടറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രണ്ടു മാസത്തിനു ശേഷം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അതിനു ശേഷം എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
 

Content highlight
kudumbashree to launch Lunch Bell

പി.എം. സ്വാനിധി - കുടുംബശ്രീ വഴി ഒരു ലക്ഷത്തിലേറെ തെരുവു കച്ചവടക്കാര്‍ക്ക് വായ്പ ലഭ്യമാക്കി

Posted on Friday, February 23, 2024

കുടുംബശ്രീ മുഖേന നഗരങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടപ്പാക്കുന്ന പി.എം.സ്വാനിധി പദ്ധതി വഴി  100594 ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കി. സംസ്ഥാനത്തെ എല്ലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്. ഇതില്‍ 46553 വായ്പകള്‍ നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും 20127 വായ്പകള്‍ നല്‍കി കാനറാ ബാങ്കും 7827 വായ്പകള്‍ നല്‍കി ഇന്‍ഡ്യന്‍ ബാങ്കുമാണ് മുന്നില്‍. കൂടാതെ 11691 അപേക്ഷകള്‍ സംസ്ഥാനത്ത് വിവിധ ബാങ്കുകളുടെ പരിഗണനയിലുമാണ്. ഇതു കൂടി ചേരുമ്പോള്‍ പദ്ധതി വഴി അനുവദിച്ച  വായ്പകളുടെ എണ്ണം 112285 ആകും.

കോവിഡ് വ്യാപന കാലത്ത് ഉപജീവനമാര്‍ഗം നഷ്ടമായ തെരുവു കച്ചവടക്കാര്‍ക്ക് അവരുടെ തൊഴിലും വരുമാനവും വീണ്ടെടുക്കുന്നതിനാവശ്യമായ ചെറുകിട വായ്പാസൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പി.എം സ്വാനിധി. തെരുവു കച്ചവടക്കാരെ പദ്ധതിയുമായി ബന്ധിപ്പിച്ചു കൊണ്ട് അവര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 
 
പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി യഥാക്രമം 10,000, 20,000, 50,000 രൂപ വീതം വായ്പ ലഭിക്കും. ഓരോ ഘട്ടത്തിലും നല്‍കുന്ന വായ്പയുടെ തിരിച്ചടവ് പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് അടുത്ത ഘട്ട വായ്പ ലഭിക്കുക. ഇപ്രകാരം ഓരോ ഗുണഭോക്താവിനും പരമാവധി 80,000 രൂപ വരെ വായ്പ ലഭിക്കും. നിലവില്‍ 7224 ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ട വായ്പയും 2305 പേര്‍ക്ക് മൂന്നാംഘട്ട വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. വായ്പയ്ക്ക് ഏഴു ശതമാനം പലിശ സബ്സിഡി ലഭിക്കുന്നതും ഗുണഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്. കൂടാതെ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്‍റീവും ലഭിക്കും.

ഒരാള്‍ക്ക് വായ്പ ലഭിക്കാന്‍ തെരുവു കച്ചവടക്കാരനാണെന്നു സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്ത്, വെന്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്നും ആധാര്‍ കാര്‍ഡും മാത്രം  നല്‍കിയാല്‍ മതിയാകും.  വായ്പ ലഭിക്കുന്നതിന്  പ്രത്യേകം ഈട് നല്‍കേണ്ട ആവശ്യമില്ല എന്നതും തെരുവുകച്ചവടക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്. നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്തെ 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതി അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന തെരുവു കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനലഭ്യതയും ഉറപ്പു വരുത്താന്‍ സഹായകരമാകുന്നുണ്ട്. നഗരസഭകളുമായി സഹകരിച്ച്  കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് പി.എം സ്വാനിധിയുടെ നടത്തിപ്പ്.  

Content highlight
PM swanidhi

നാടൊട്ടുക്കും കുടുംബശ്രീ 'ഡിജി കൂട്ടങ്ങൾ'...പ്രത്യേക അയൽക്കൂട്ട യോഗത്തിൽ പങ്കെടുത്ത് മന്ത്രിമാരും

Posted on Tuesday, February 20, 2024
സമ്പൂര്ണ ഡിജിറ്റല് സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സര്ക്കാര് നടപ്പാക്കുന്ന 'ഡിജി കേരളം' ഡിജിറ്റല് സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 18ന്‌ കുടുംബശ്രീ അയലക്കൂട്ടങ്ങളെല്ലാം  പ്രത്യേക യോഗം 'ഡിജി കൂട്ടം' ചേർന്നു. ഈ പ്രത്യേക അയൽക്കൂട്ട യോഗങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തതും സവിശേഷതയായി.
 
കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ലോക്കിലെ മൈലം സി.ഡി.എസ് പള്ളിക്കൽ വടക്ക് വാർഡിലെ ചൈതന്യ അയൽക്കൂട്ടത്തിൻ്റെ ഡിജി കൂട്ടത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ, ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് എന്നിവർ പങ്കെടുത്തു.
 
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം ഐ.എ.എസ്, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്റ്റർ ജാഫർ മാലിക് ഐ.എ.എസ്, പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജി. നാഥ്‌, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു. ആർ, കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ, അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ അനീസ, ജനപ്രതിനിധികൾ, സി.ഡി.എസ് ഭാരവാഹികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
സ്മാര്ട്ട് ഫോണുകളുമായാണ് ഡിജി കൂട്ടത്തിന് അംഗങ്ങൾ എത്തിയത്. ഡിജി കേരളം പദ്ധതി കൂടുതല് ജനകീയമാക്കുന്നതിനും കൂടുതല് പേരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഡിജി വാരാഘോഷ'ത്തിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ കീഴിലുളള അയല് ക്കൂട്ടങ്ങളിൽ പ്രത്യേക യോഗങ്ങള് സംഘടിപ്പിച്ചത്. അംഗങ്ങൾ വീഡിയോ ട്യൂട്ടോറിയല് കണ്ടു. ഡിജിറ്റൽ വോളന്റിയര്മാര് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എല്ലാ സിഡിഎസ് കളിലും ഇതിന്റെ തുടർ പ്രവർത്തനമെന്നോണം ഡിജിറ്റല് സാക്ഷരത കൈവരിക്കുയാണ് ലക്ഷ്യം.
 
ഡിജി കേരളം പദ്ധതിയുടെ ആദ്യഘട്ടത്തില് കുടുംബശ്രീ പ്രവര്ത്തകര്, എസ്.സി, എസ്.ടി പ്രൊമോട്ടര്മാര്, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്, വിദ്യാര്ത്ഥികള് എന്നിവര്ക്ക് വീഡിയോ ട്യൂട്ടോറിയല് വഴി പരിശീലനം നല്കി വിവരശേഖരണം നടത്താനും തുടര്ന്ന് പ്രത്യേക പരിശീലനം നല്കിയ ഡിജിറ്റല് വോളന്റിയര്മാര് വഴി ഡിജിറ്റല് സാക്ഷരതാ പ്രവര്ത്തനം നടത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
 
sd

 

Content highlight
Kudumbashree 'Digikkoottams' organized all across the State