വാര്‍ത്തകള്‍

പി.എം. സ്വാനിധി - കുടുംബശ്രീ വഴി ഒരു ലക്ഷത്തിലേറെ തെരുവു കച്ചവടക്കാര്‍ക്ക് വായ്പ ലഭ്യമാക്കി

Posted on Friday, February 23, 2024

കുടുംബശ്രീ മുഖേന നഗരങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടപ്പാക്കുന്ന പി.എം.സ്വാനിധി പദ്ധതി വഴി  100594 ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കി. സംസ്ഥാനത്തെ എല്ലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്. ഇതില്‍ 46553 വായ്പകള്‍ നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും 20127 വായ്പകള്‍ നല്‍കി കാനറാ ബാങ്കും 7827 വായ്പകള്‍ നല്‍കി ഇന്‍ഡ്യന്‍ ബാങ്കുമാണ് മുന്നില്‍. കൂടാതെ 11691 അപേക്ഷകള്‍ സംസ്ഥാനത്ത് വിവിധ ബാങ്കുകളുടെ പരിഗണനയിലുമാണ്. ഇതു കൂടി ചേരുമ്പോള്‍ പദ്ധതി വഴി അനുവദിച്ച  വായ്പകളുടെ എണ്ണം 112285 ആകും.

കോവിഡ് വ്യാപന കാലത്ത് ഉപജീവനമാര്‍ഗം നഷ്ടമായ തെരുവു കച്ചവടക്കാര്‍ക്ക് അവരുടെ തൊഴിലും വരുമാനവും വീണ്ടെടുക്കുന്നതിനാവശ്യമായ ചെറുകിട വായ്പാസൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പി.എം സ്വാനിധി. തെരുവു കച്ചവടക്കാരെ പദ്ധതിയുമായി ബന്ധിപ്പിച്ചു കൊണ്ട് അവര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 
 
പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി യഥാക്രമം 10,000, 20,000, 50,000 രൂപ വീതം വായ്പ ലഭിക്കും. ഓരോ ഘട്ടത്തിലും നല്‍കുന്ന വായ്പയുടെ തിരിച്ചടവ് പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് അടുത്ത ഘട്ട വായ്പ ലഭിക്കുക. ഇപ്രകാരം ഓരോ ഗുണഭോക്താവിനും പരമാവധി 80,000 രൂപ വരെ വായ്പ ലഭിക്കും. നിലവില്‍ 7224 ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ട വായ്പയും 2305 പേര്‍ക്ക് മൂന്നാംഘട്ട വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. വായ്പയ്ക്ക് ഏഴു ശതമാനം പലിശ സബ്സിഡി ലഭിക്കുന്നതും ഗുണഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്. കൂടാതെ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്‍റീവും ലഭിക്കും.

ഒരാള്‍ക്ക് വായ്പ ലഭിക്കാന്‍ തെരുവു കച്ചവടക്കാരനാണെന്നു സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്ത്, വെന്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്നും ആധാര്‍ കാര്‍ഡും മാത്രം  നല്‍കിയാല്‍ മതിയാകും.  വായ്പ ലഭിക്കുന്നതിന്  പ്രത്യേകം ഈട് നല്‍കേണ്ട ആവശ്യമില്ല എന്നതും തെരുവുകച്ചവടക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്. നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്തെ 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതി അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന തെരുവു കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനലഭ്യതയും ഉറപ്പു വരുത്താന്‍ സഹായകരമാകുന്നുണ്ട്. നഗരസഭകളുമായി സഹകരിച്ച്  കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് പി.എം സ്വാനിധിയുടെ നടത്തിപ്പ്.  

Content highlight
PM swanidhi

നാടൊട്ടുക്കും കുടുംബശ്രീ 'ഡിജി കൂട്ടങ്ങൾ'...പ്രത്യേക അയൽക്കൂട്ട യോഗത്തിൽ പങ്കെടുത്ത് മന്ത്രിമാരും

Posted on Tuesday, February 20, 2024
സമ്പൂര്ണ ഡിജിറ്റല് സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സര്ക്കാര് നടപ്പാക്കുന്ന 'ഡിജി കേരളം' ഡിജിറ്റല് സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 18ന്‌ കുടുംബശ്രീ അയലക്കൂട്ടങ്ങളെല്ലാം  പ്രത്യേക യോഗം 'ഡിജി കൂട്ടം' ചേർന്നു. ഈ പ്രത്യേക അയൽക്കൂട്ട യോഗങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തതും സവിശേഷതയായി.
 
കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ലോക്കിലെ മൈലം സി.ഡി.എസ് പള്ളിക്കൽ വടക്ക് വാർഡിലെ ചൈതന്യ അയൽക്കൂട്ടത്തിൻ്റെ ഡിജി കൂട്ടത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ, ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് എന്നിവർ പങ്കെടുത്തു.
 
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം ഐ.എ.എസ്, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്റ്റർ ജാഫർ മാലിക് ഐ.എ.എസ്, പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജി. നാഥ്‌, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു. ആർ, കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ, അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ അനീസ, ജനപ്രതിനിധികൾ, സി.ഡി.എസ് ഭാരവാഹികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
സ്മാര്ട്ട് ഫോണുകളുമായാണ് ഡിജി കൂട്ടത്തിന് അംഗങ്ങൾ എത്തിയത്. ഡിജി കേരളം പദ്ധതി കൂടുതല് ജനകീയമാക്കുന്നതിനും കൂടുതല് പേരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഡിജി വാരാഘോഷ'ത്തിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ കീഴിലുളള അയല് ക്കൂട്ടങ്ങളിൽ പ്രത്യേക യോഗങ്ങള് സംഘടിപ്പിച്ചത്. അംഗങ്ങൾ വീഡിയോ ട്യൂട്ടോറിയല് കണ്ടു. ഡിജിറ്റൽ വോളന്റിയര്മാര് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എല്ലാ സിഡിഎസ് കളിലും ഇതിന്റെ തുടർ പ്രവർത്തനമെന്നോണം ഡിജിറ്റല് സാക്ഷരത കൈവരിക്കുയാണ് ലക്ഷ്യം.
 
ഡിജി കേരളം പദ്ധതിയുടെ ആദ്യഘട്ടത്തില് കുടുംബശ്രീ പ്രവര്ത്തകര്, എസ്.സി, എസ്.ടി പ്രൊമോട്ടര്മാര്, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്, വിദ്യാര്ത്ഥികള് എന്നിവര്ക്ക് വീഡിയോ ട്യൂട്ടോറിയല് വഴി പരിശീലനം നല്കി വിവരശേഖരണം നടത്താനും തുടര്ന്ന് പ്രത്യേക പരിശീലനം നല്കിയ ഡിജിറ്റല് വോളന്റിയര്മാര് വഴി ഡിജിറ്റല് സാക്ഷരതാ പ്രവര്ത്തനം നടത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
 
sd

 

Content highlight
Kudumbashree 'Digikkoottams' organized all across the State

കുടുംബശ്രീ 4 കെയര്‍ (കെ 4 കെയര്‍) പദ്ധതി ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Saturday, February 17, 2024

കേരളം കൈവരിച്ച സാമൂഹിക വളർച്ചയുടെ ഭാഗമായി രൂപപ്പെട്ടിരിക്കുന്ന രണ്ടാം തലമുറ പ്രശ്നങ്ങൾ ഏറ്റടുത്തു കൊണ്ടുള്ള  കുടുംബശ്രീയുടെ ഏറ്റവും ക്രിയാത്മകമായ ചുവടുവയ്പ്പാണ് കെ 4 കെയര്‍ പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവല്ലയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും  പത്തനംതിട്ട ജില്ലയിലെ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന 'പത്തനംതിട്ട റെഡി ചില്ലീസ്' മുളക് പൊടിയുടെ ലോഞ്ചിങ്ങും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്നതിന്‍റെ ഭാഗമായി പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടാണ് കുടുംബശ്രീ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് സംരംഭ മാതൃകയില്‍ നടപ്പാക്കുന്ന കെ 4 കെയര്‍ പദ്ധതി.

ആരോഗ്യ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളുടെ ഭാഗമായാണ് ആയുർദൈർഘം വർധിക്കുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്തത്.
ഒപ്പം പ്രവാസികളുടെ എണ്ണം വർധിക്കുമ്പോൾ
വീട്ടിൽ ഒറ്റക്കാവുന്ന വയോജനങ്ങളുടെ പരിപാലനം ഗൗരവമായി പരിഗണിക്കേണ്ട പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ വിശ്വസിക്കാവുന്നതും വൈദഗ്ധ്യമുള്ളതുമായ സംവിധാനങ്ങളുടെ അപര്യാപ്തതക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കെ 4 കെയര്‍ പദ്ധതി നടപ്പാക്കുന്നത്. ആയിരത്തോളം വനിതകള്‍ക്ക് ഈ രംഗത്ത് ശാസ്ത്രീയ പരിശീലനം നല്‍കി മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതില്‍ അഞ്ഞൂറ് പേര്‍ക്ക് പരിശീലനം നല്‍കി ഈ ഏപ്രില്‍ മാസത്തില്‍ ഫീല്‍ഡില്‍ എത്തിക്കും. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മികച്ച പരിചരണ സംവിധാനം ലഭ്യമാക്കുന്നതോടൊപ്പം സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് അവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

നീതി ആയോഗിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കേരളത്തിലെ ദാരിദ്ര്യത്തിന്‍റെ തോത് 0.48 ശതമാനം മാത്രമാണ്. ഈ നേട്ടം കൈവരിക്കുന്നതിന് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.


പത്തനംതിട്ട റെഡ് ചില്ലീസ് മുളക് പൊടി,  ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനായി തുടക്കമിട്ട അഗ്രി വെജിറ്റബിള്‍ കിയോസ്കുകള്‍ എന്നിവയിലൂടെ വിഷരഹിത ഭക്ഷ്യോല്‍പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന മറ്റൊരു സാമൂഹിക ഉത്തരവാദിത്വം കൂടി കുടുംബശ്രീ നിര്‍വഹിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പുതിയ അവസരങ്ങൾ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്‍റെ യും വൈവിധ്യ വത്കരണത്തിന്റെയും പാതയിലാണ് കുടുംബശ്രീയിപ്പോള്‍. ആധുനിക സൗകര്യങ്ങളോട ആരംഭിച്ച പ്രീമിയം കഫേ, ബജറ്റില്‍ പ്രഖ്യാപിച്ചതിന്‍റെ പിറ്റേന്നു തന്നെ തുടക്കമിട്ട മൂന്നു ലക്ഷത്തിലേറെ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന 430 കോടി രൂപയുടെ ഉപജീവന പദ്ധതി കെ-ലിഫ്റ്റ് എന്നിവ ഇതിന്‍റെ മികച്ച ഉദാഹരണങ്ങളാണ്. കേന്ദ്രത്തിൽ നിന്നും അർഹമായ സാമ്പത്തിക പിന്തുണ ലഭിക്കാത്തതു മൂലം ഉണ്ടായ ഞെരുക്കത്തിനിടയിലും
 961 ജനകീയ ഹോട്ടലുകള്‍ക്കായി 161 കോടി രൂപ സബ്ഡിസി ഇനത്തില്‍ നല്‍കാനും കഴിഞ്ഞിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി ചൂണ്ടിക്കാട്ടി.


കെ 4 കെയര്‍ പദ്ധതി, പത്തനംതിട്ട റെഡ് ചില്ലീസ് എന്നിവയുടെ പ്രൊമോ വീഡിയോ ലോഞ്ചിങ്ങ്,  കെ 4 കെയര്‍ പദ്ധതിയുടെ ഭാഗമായി ടൂള്‍കിറ്റ്, യൂണിഫോം എന്നിവയുടെ വിതരണം, കുടുംബശ്രീ സംഘടിപ്പിച്ച വ്ളോഗ്, റീല്‍സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാര വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
കെ 4 കെയര്‍ പദ്ധതിക്കു തുടക്കം കുറിക്കുന്നതിലൂടെ കുടുംബശ്രീയുടെ സാമൂഹിക പ്രതിബദ്ധതയുടെ പുതിയ മുഖമാണ്  വ്യക്തമാക്കുന്നതെന്ന് അഡ്വ.മാത്യു.ടി തോമസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ട ഒരു വിഷയത്തെയാണ് കുടുംബശ്രീ അഭിസംബോധന ചെയ്യുന്നത്. ഒപ്പം വിഷരഹിത ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു. സമൂഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ ആവശ്യങ്ങളോട് പ്രതികരിക്കുന്ന കുടുംബശ്രീ വലിയൊരു നന്‍മയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  
 
പരിപാടിയോടനുബന്ധിച്ച് രാവിലെ പത്തിനു കെയര്‍ എക്കണോമി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഓണ്‍ലൈനായി മുന്‍ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്,  മുന്‍ ഡി.ജി.പി ഡോ. ജേക്കബ് പുന്നൂസ്, കോട്ടയം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പ്ളാനിങ്ങ് ബോര്‍ഡ് അംഗം ഡോ.ജിജു.പി.അലക്സ് മോഡറേറ്ററായി.

 ജില്ലയിലെ 25 പഞ്ചായത്തുകളിലെ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്ന കാശ്മീരി മുളക്  പ്രൊഡ്യൂസര്‍ ഗ്രൂപ്പു വഴി ശേഖരിച്ച് പൊടിച്ചു മുളകുപൊടിയാക്കി വിപണിയില്‍ എത്തിക്കുന്ന 'റെഡ് ചില്ലീസ്' ഉല്‍പന്നം മന്ത്രി എം.ബി രാജേഷിന് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു കൈമാറി. ജില്ലാ കലക്ടര്‍ ഷിബു.എ ഐ.എ.എസ് 'രചന' പുസ്തക പ്രകാശനം നിര്‍വഹിച്ചു. മന്ത്രി എം.ബി രാജേഷിന് ബഡ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ എംബോസ് പെയിന്‍റിങ്ങ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സമ്മാനിച്ചു.  

തിരുവല്ല നഗരസഭാധ്യക്ഷ അനു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മായാ അനില്‍ കുമാര്‍, തിരുവല്ല നഗരസഭ ഉപാധ്യക്ഷന്‍ ജോസ് പഴയിടം, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആര്‍.തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയോഷന്‍ പ്രസിഡന്‍റ് പി.എസ് മോഹനന്‍, തിരുവല്ല ഈസ്റ്റ് സി.ഡി.എസ് അധ്യക്ഷ ഉഷ രാജേന്ദ്രന്‍, കെ.പി ഉദയഭാനു, വെസ്റ്റ് സി.ഡി.എസ് അധ്യക്ഷ ഇന്ദിരാഭായി, എച്ച്.എല്‍.എഫ്.പി.പി.റ്റി സംസ്ഥാന മേധാവി റ്റിന്‍റോ ജോസഫ്, ആസ്പിറന്‍റ് ലേണിങ്ങ് അക്കാദമി സി.ഇ.ഓ മുഹമ്മദ് ഷെറീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില എസ് നന്ദിയും പറഞ്ഞു.

jkj

 

Content highlight
minister shri. M B Rajesh inaugurates k 4 care project

കുടുംബശ്രീ വ്‌ളോഗ് ആന്‍ഡ് റീല്‍സ് മത്സരം ; വിജയികളെ പ്രഖ്യാപിച്ചു

Posted on Thursday, February 15, 2024
കുടുംബശ്രീ സംഘടിപ്പിച്ച വ്‌ളോഗ് ആന്‍ഡ് റീല്‍സ് മത്സര വിജയികളെ പ്രഖ്യാപിച്ചു. വ്‌ളോഗ്‌സ് മത്സരത്തില്‍ കോഴിക്കോട് വടകര സ്വദേശികളായ സൗമ്യ എം.ടി.കെ (പുതിയാപ്പ് മലപ്പറമ്പത്ത്)യും നവിത എം.പി (സൗപര്‍ണ്ണിക ഹൗസ്‌) ചേര്‍ന്ന് തയാറാക്കിയ വീഡിയോയ്ക്കാണ് ഒന്നാം സ്ഥാനം. റീല്‍സ് മത്സരത്തില്‍ എറണാകുളം എടയ്ക്കാട്ടുവയല്‍ സി.ഡി.എസിന് കീഴിലെ കൈപ്പട്ടൂര്‍ എ.ഡി.എസ് (വാര്‍ഡ് 11) അംഗങ്ങള്‍ തയാറാക്കിയ റീല്‍ ഒന്നാമതെത്തി.

  വ്‌ളോഗ്‌സ് മത്സരത്തില്‍ മലപ്പുറം ആക്കപ്പറമ്പ് ചരുവിളയില്‍ രതീഷ്. ടി രണ്ടാം സ്ഥാനവും കോട്ടയം കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ്ായ അറുനൂറ്റിമംഗലം എസ്.വി നിലയത്തില്‍ സ്മിത എന്‍.ബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റീല്‍സ് മത്സരത്തില്‍ സിന്ധു തോമസ് (ഇടുക്കി മുനിയറ വടക്കേടത്ത്) രണ്ടാം സ്ഥാനവും അമല്‍ കെ.വി (എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല കൊള്ളിയ്ക്കാപ്പറമ്പില്‍) മൂന്നാം സ്ഥാനവും നേടി.  

 വ്‌ളോഗ്‌സ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് 50,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 40,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. റീല്‍സ് മത്സരത്തില്‍ ഒന്നാമതെത്തിയവര്‍ക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയുമാണ് ക്യാഷ്് അവാര്‍ഡ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും

  അറുപതോളം എന്‍ട്രികളാണ് ഇരു മത്സരങ്ങളിലുമായി ലഭിച്ചത്. ആദ്യഘട്ട വിലയിരുത്തലിന് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത വീഡിയോകള്‍ക്ക് കുടുംബശ്രീ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി ലഭിച്ച വ്യൂസും വിദഗ്ധ ജഡ്ജിങ് പാനല്‍ നല്‍കിയ മാര്‍ക്കും ചേര്‍ത്താണ് അന്തിമ വിജയികളെ കണ്ടെത്തിയത്.
 
 
Content highlight
Kudumbashree vlogs and reels competition - winners announced

കുടുംബശ്രീ ടുലിപ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം - 30 നഗരസഭകളില്‍ കൂടി അവസരം, ഫെബ്രുവരി 10 വരെ അപേക്ഷ അയയ്ക്കാം

Posted on Thursday, February 8, 2024
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി അര്ബന് ലേണിങ്ങ് ഇന്റേണ്ഷിപ്പ് പ്രോഗ്രാമിന്റെ (The Urban Learning Internship Programme) ഭാഗമാകാന് വീണ്ടും അവസരം.
 
കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്ക്ക് മുന്ഗണനയുണ്ട്. ഫെബ്രുവരി 10 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.
ഒരു നഗരസഭയില് ഒരാള്ക്കാണ് ഇന്റേണ്ഷിപ്പിന് അവസരം നല്കുന്നത്. ഇനി 30 നഗരസഭകളിലേക്ക് കൂടി അപേക്ഷിക്കാന് കഴിയും. നഗരസഭകളില് ഇന്റേണ്ഷിപ്പ് കാലാവധി രണ്ട് മാസമാണ്. നിലവില് ഇന്റേണ്ഷിപ്പിന്റെ ഭാഗമായി രണ്ട് ബാച്ചുകള് ഫീല്ഡ് തല പ്രവര്ത്തനങ്ങള് ആരംഭിച്ചിട്ടുണ്ട്.
 
്രതിമാസം 8000 രൂപ സ്റ്റൈപ്പന്ഡും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നല്കുന്ന സര്ട്ടിഫിക്കറ്റും ലഭിക്കും.
കൂടുതല് വിവരങ്ങള്ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് ലിങ്ക് സന്ദര്ശിക്കുക - www.kudumbashree.org/internship
Content highlight
കുടുംബശ്രീ ടുലിപ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം - 30 നഗരസഭകളില്‍ കൂടി അവസരം, ഫെബ്രുവരി 10 വരെ അപേക്ഷ അയയ്ക്കാം

കെ-ലിഫ്റ്റ് പദ്ധതി ബഹു. മന്ത്രി ശ്രീ. എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു, കുടുംബശ്രീ തിരികെ സ്‌കൂളില്‍ സമാപിച്ചു

Posted on Wednesday, February 7, 2024
'തിരികെ സ്കൂളില്‍' ക്യാമ്പയിനില്‍ നിന്നും ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ട് മൂന്നു ലക്ഷം വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന കെ-ലിഫ്റ്റ്24 പദ്ധതി കേരളത്തിന്‍റെ സാമൂഹ്യ രംഗത്ത് പുതു ചരിത്രം സൃഷ്ടിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ട ശാക്തീകരണത്തിനായി സംഘടിപ്പിച്ച 'തിരികെ സ്കൂളില്‍'  ക്യാമ്പയിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും,  ക്യാമ്പയിന്‍റെ തുടര്‍ച്ചയായി മൂന്ന്ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനം ഒരുക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്കരിച്ച  ഉപജീവന ക്യാമ്പയിന്‍ കുടുംബശ്രീ ലൈലവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ കെ-ലിഫ്റ്റ്-24ന്‍റെ  ഉദ്ഘാടനവും വഴുതക്കാട് ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയുടെ ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു തിരികെ സ്കൂളില്‍ ക്യാമ്പയിന്‍. 2023 ഒക്ടോബര്‍ ഒന്നിനും 2023 ഡിസംബര്‍ 31നുംഇടയിലുളള പൊതു അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 38,70,794 ലക്ഷംഅയല്‍ക്കൂട്ട അംഗങ്ങളാണ്  പങ്കെടുത്തത്. കുടുംബശ്രീയുടെ കീഴില്‍ ആകെയുള്ള 3,14,810 അയല്‍ക്കൂട്ടങ്ങളില്‍ 3,11,758 അയല്‍ക്കൂട്ടങ്ങളും ക്യാമ്പയിനില്‍ പങ്കാളികളായി. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കിയതിനൊപ്പം കേരളീയ കുടുംബങ്ങളില്‍ നല്ല മാറ്റങ്ങള്‍ക്കും ക്യാമ്പയിന്‍  വഴിയൊരുക്കി. കൂട്ടായ്മയുടെ കരുത്തില്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവിയിലെ സാധ്യതകളും വെല്ലുവിളികളും മനസിലാക്കുന്നതിനും കഴിഞ്ഞു. ഈ ക്യാമ്പയിനില്‍ നിന്നു ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ട് നടപ്പാക്കുന്ന കെ-ലിഫ്റ്റ് 24 ഉപജീവന പദ്ധതി വഴി കേരളത്തില്‍ മൂന്നു ലക്ഷത്തിലേറെ വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനി കുടുംബശ്രീ നടപ്പാക്കുന്നത്. 
 
 ബജറ്റില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിക്ക് തൊട്ടടുത്ത ദിവസം തുടക്കമിടാന്‍ കഴിയുന്ന ഒരേയൊരു പ്രസ്ഥാനവും കുടുംബശ്രീ മാത്രമാണ്. നീതി ആയോഗിന്‍റെ കണക്കുകള്‍പ്രകാരം ദാരിദ്ര്യത്തിന്‍റെകുറവ് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുളളില്‍ അതിദരിദ്രരുടെ പട്ടികയില്‍ നിന്നും 47.9 ശതമാനം പേരെ ദാരിദ്ര്യമുക്തമാക്കാന്‍ കഴിഞ്ഞു.  2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. ഇതില്‍ കുടുംബശ്രയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിന്ന് വരുമാനവര്‍ധനവിലേക്ക് എന്നതാണ് ഇനിയുള്ള കുടുംബശ്രീയുടെ ലക്ഷ്യം. ഒരു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതിലൂടെ 2025 ല്‍ മറ്റൊരു ലോക റെക്കോര്‍ഡ് ലഭിക്കുന്ന പദ്ധതിയായി കെ-ലിഫ്റ്റ് 24 മാറട്ടെ എന്നും മന്ത്രി പറഞ്ഞു.

 ഏറ്റവും കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പെയ്ന്‍ എന്ന വിഭാഗത്തില്‍ ലഭിച്ച ഏഷ്യ ബുക്ക്ഓഫ് റെക്കോര്‍ഡ്സ്, ഇന്‍ഡ്യ ബുക്ക് ഓഫ്റെക്കോഡ്സ് ലോകറെക്കോര്‍ഡുകളുടെ സര്‍ട്ടിഫിക്കറ്റ് കൈമാറല്‍, 'തിരികെസ്കൂളില്‍' സുവനീര്‍ പ്രകാശനം, ഉപജീവന ക്യാമ്പയിന്‍ 'ക്ളിഫ്റ്റ് 24' കൈപ്പുസ്തകത്തിന്‍റെയും ലോഗോയുടെയും പ്രകാശനം എന്നിവയും മന്ത്രി  നിര്‍വഹിച്ചു.

തിരികെ സ്കൂളില്‍ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച ഊര്‍ജം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ലക്ഷ്യബോധവും നല്‍കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍  ജാഫര്‍ മാലിക് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡീഷണല്‍ ചീഫ്സെക്രട്ടറി ശാരദമുരളീധരന്‍ 'തിരികെ സ്കൂളില്‍' ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ജില്ലാമിഷനുകള്‍ക്കുള്ള ആദരം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം ഐ.എ.എസ്,  കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീത നസീര്‍, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്  പ്രതിനിധി വിവേക് നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ സതികുമാരി എസ്, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു ശശി, വിനീത പി ഷൈന എ, ബീന പി എന്നിവര്‍ പങ്കെടുത്തു. തൊളിക്കോട് സി.ഡി.എസ് അധ്യക്ഷ ഷംന നവാസ് സ്വാഗതവും  കഞ്ഞിക്കുഴി സി.ഡി.എസിലെ ജ്യോതി ഓക്സിലറി ഗ്രൂപ്പ് അംഗം ആര്യ.എസ്.ശാന്തി നന്ദിയും പറഞ്ഞു.

രാവിലെ നടന്ന പരിപാടിയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് 'തിരികെസ്കൂളില്‍'-വിജയകഥ ' എന്ന വിഷയത്തെ അധികരിച്ച്സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ എന്നിവര്‍ ക്യാമ്പയിനില്‍ പങ്കെടുത്തതിന്‍റെ അനുഭവം പങ്കു വച്ചു. കുടുംബശ്രീയുടെ ഭാവിപ്രവര്‍ത്തനങ്ങളുടെ അവതരണം, സമാപന സമ്മേളനത്തിനു ശേഷം വിവിധ ജില്ലകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

രജതജൂബിലി പിന്നിട്ട കുടുംബശ്രീ മിഷന്‍ പുതിയവര്‍ഷത്തില്‍ ഏറ്റെടുത്തിരിക്കുന്ന നൂതനവും വിപുലവുമായ ദൗത്യങ്ങളിലൊന്നാണ് കുടുംബശ്രീ ലൈലവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍-കെ-ലിഫ്റ്റ് 24. ( Kudumbashree  Livelihood Initiatative for Tansformation K-LIFT24) മൂന്ന് ലക്ഷം വനിതകള്‍ക്ക് പദ്ധതിയിലൂടെ  സുസ്ഥിര വരുമാനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നു. ഒരുഅയല്‍ക്കൂട്ടത്തില്‍ നിന്നുംചുരുങ്ങിയത്ഒരുസംരംഭം/തൊഴില്‍ എന്ന കണക്കില്‍  ഉപജീവനമാര്‍ഗം സൃഷ്ടിച്ചു   കൊണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും സുസ്ഥിര വരുമാനം ലഭ്യമാക്കും. 1070 സി.ഡി.എസ്സുകള്‍ക്ക്കീഴിലായി 3,16,860അയല്‍ക്കൂട്ടങ്ങളാണ് നിലവിലുള്ളത്. ഇത്രയും വനിതകള്‍ക്ക് ഉപജീവനമാര്‍ഗ്ഗംഒരുക്കുന്നതിലൂടെ ഈ കാമ്പയിന്‍ കേരളത്തിന്‍റെദാരിദ്ര്യനിര്‍മാജന രംഗത്ത് പുതിയ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷ.
Content highlight
Minister M. B Rajesh officially declared the Closing of 'Back to School' Campaign & launched K-LIFT'24 Livelihood Campaign

വീണ്ടും കുടുംബശ്രീക്ക് ലോക റെക്കോഡ് തിളക്കം, ഇത്തവണ പാലക്കാട് നിന്ന് രണ്ട് ലോക റെക്കോഡുകള്‍!

Posted on Sunday, February 4, 2024
ഏറ്റവും കൂടുതല് വനിതകള് പത്ത് മണിക്കൂറിലധികം പാട്ടുകള് പാടിയതിന്റെയും ഏറ്റവും കൂടുതല് വനിതകള് തുടര്ച്ചയായി പരമ്പരാഗത പാട്ടുകള് പാടിയതിന്റെയും ലോക റെക്കോഡുകള് സ്വന്തമാക്കി കുടുംബശ്രീ. പാലക്കാട് ജില്ലയിലെ 'തിരികെ സ്‌കൂള്' ജില്ലാതല സമാപന ചടങ്ങുകളോട് അനുബന്ധിച്ച് ഫെബ്രുവരി 2 സംഘടിപ്പിച്ച പാട്ടുത്സവം 'സ്വരം 2k24' എന്ന പരിപാടിയിലൂടെയാണ് കുടുംബശ്രീ വനിതകള് റെക്കോഡ് നേട്ടം കൈവരിച്ചത്. ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ് രണ്ട് റെക്കോഡുകളുടെയും സാക്ഷ്യപത്രം സമാപന സമ്മേളനത്തില് പാലക്കാട് ജില്ലാ കുടുംബശ്രീ ടീമിന് കൈമാറി.
 
ജില്ലയിലെ 97 സി.ഡി.എസുകളിലേയും കുടുംബശ്രീ അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ബാലസഭാംഗങ്ങളും എസ്.വി.ഇ.പി പദ്ധതി അംഗങ്ങളും കുടുംബശ്രീ ജീവനക്കാരും ഉള്പ്പെടെ 139 സംഘങ്ങള് ചേര്ന്നാണ് ഈ റെക്കോഡ് നേട്ടം കുടുംബശ്രീയ്ക്ക് സമ്മാനിച്ചത്. ജോബീസ് മാളില് സംഘടിപ്പിച്ച പരിപാടിയില് 1433 വനിതകള് 11.25 മണിക്കൂര് നേരം തുടര്ച്ചയായി പാട്ടുകള് പാടി.
 
ടാലന്റ് റെക്കോഡ് ബുക്കിന്റെ 'ലാര്ജസ്റ്റ് വുമണ് മാരത്തണ് സിങ്ങിങ്' എന്ന റെക്കോഡും യൂണിവേഴ്‌സല് റെക്കോഡ് ഫോറത്തിന്റെ 'മോസ്റ്റ് വുമണ് കണ്ടിന്യൂസ്‌ലി സിങ്ങിങ് ട്രഡീഷണല് സോങ്‌സ്' എന്ന റെക്കോഡുമാണ് കുടുംബശ്രീ നേടിയത്.
ബഹു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് അധ്യക്ഷയായ ചടങ്ങില് പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് കെ.കെ ചന്ദ്രദാസ് സ്വാഗതം പറഞ്ഞു. ഗിന്നസ് സത്താര് അവാര്ഡ് പ്രഖ്യാപനം നടത്തി. സി.ഡി.എസ് ചെയര്പേഴ്‌സണ്മാര്, മറ്റ് ജൂറി അംഗങ്ങള് എന്നിവര് ചടങ്ങില് പങ്കെടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് സബിത മധു നന്ദി പറഞ്ഞു.
 
രാവിലെ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില് ജില്ലയിലെ പ്രായം ചെന്ന കുടുംബശ്രീ അംഗമായ ചിറ്റൂര് തത്തമംഗലം ദര്ശിനി അയല്ക്കൂട്ടാംഗം 91കാരി വള്ളിക്കുട്ടി അമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ മിഷന് കോര്ഡിനേറ്ററും ചേര്ന്ന് പൊന്നാടയണിച്ച് ആദരിച്ചു. സിനിമാ സീരിയല് താരം അട്ടപ്പാടി തായ്കുല സംഘം ഗോത്രകലാകാരിയുമായ വടുകി അമ്മ ഗാനങ്ങള് ആലപിച്ചു.
 
ds

 

Content highlight
worldrecord for kusumbahree

കുടുംബശ്രീ അട്ടപ്പാടി ട്രൈബല്‍ സ്പെഷല്‍ പോജക്ടില്‍ അവസരങ്ങള്‍

Posted on Tuesday, January 30, 2024

കുടുംബശ്രീ മുഖേന പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നടപ്പാക്കി വരുന്ന എന്‍.ആര്‍.എല്‍.എം-അട്ടപ്പാടി ട്രൈബല്‍ സ്പെഷല്‍ പോജക്ടിലെ കോ-ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റ്യൂഷന്‍ ബില്‍ഡിങ്ങ് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിങ്ങ്), കോ-ഓര്‍ഡിനേറ്റര്‍(ഫാം ലൈവ്ലിഹുഡ്), ഫിനാന്‍സ് മാനേജര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും.

അപേക്ഷകള്‍ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അവസാന തീയതി 5-2-2024. വിദ്യാഭ്യാസ യോഗ്യത, പ്രായം, വേതനം, പരീക്ഷാ ഫീസ് തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org/careers സന്ദര്‍ശിക്കുക.  

Content highlight
Job Opportunity in Kudumbashree; Apply till 5 February 2024ds

കഫേ കുടുംബശ്രീ പ്രീമിയം- സംസ്ഥാനതല ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Sunday, January 28, 2024

 കുടുംബശ്രീയുടെ സവിശേഷത വിശ്വാസ്യതയും കൈപ്പുണ്യവുമാണെന്നും സംരംഭങ്ങളുടെ വിജയത്തിനു കാരണം വിശ്വാസ്യത നിലനിര്‍ത്തുന്നതിലെ നിഷ്ക്കര്‍ഷയാണെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന പ്രീമീയം കഫേ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ ഹോട്ടലുകള്‍ അടക്കമുള്ള കുടുംബശ്രീയുടെ ഭക്ഷണശാലകളില്‍ മാതൃസ്നേഹം കൂടി ചേര്‍ത്തൊരുക്കുന്ന ഭക്ഷണമാണ് വിളമ്പുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ അതേ രുചി തന്നെ നല്‍കുന്നതിനാല്‍ ആളുകള്‍ കുടുംബശ്രീയുടെ ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. വിശ്വാസ്യതയും കൈപ്പുണ്യവും രുചിക്കൂട്ടും ചേര്‍ത്തൊരുക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും ഏറെ സ്വീകാര്യത നേടാന്‍ കഴിയുന്നു. 2023 നവംബറില്‍ സംഘടിപ്പിച്ച കേരളീയത്തിലും ഡിസംബറില്‍ ദേശീയ സരസ് മേളയിലും കുടുംബശ്രീ ഭക്ഷ്യമേളയില്‍ നിന്നും റെക്കോഡ് വിറ്റുവരവാണ് നേടിയത്.

  പ്രാദേശികമായ സ്വന്തം രുചിക്കൂട്ടുകള്‍ ചേര്‍ത്ത് സംരംഭകര്‍ തയ്യാറാക്കുന്ന വനസുന്ദരി, സോലൈ മിലന്‍, കൊച്ചി മല്‍ഹാര്‍ പോലുള്ള പ്രത്യേക വിഭവങ്ങള്‍ ഇന്ന് എല്ലാ ഭക്ഷ്യമേളകളിലും ഭക്ഷണപ്രേമികളുടെ മനം നിറയ്ക്കുന്നു. ഈ നേട്ടം പരമാവധി പ്രയോജനപ്പെടുത്തണം. അതോടൊപ്പം പ്രീമിയം കഫേകളില്‍ ഏറ്റവും മികച്ച രീതിയില്‍ ശുചിത്വം ഉറപ്പു വരുത്തുന്നതിലും നിഷ്കര്‍ഷ പാലിക്കണം. 2023ല്‍ നാലു ലോക റെക്കോഡുകള്‍ സ്വന്തമാക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. വലിയ നേട്ടങ്ങളിലേക്ക് കുതിക്കുന്ന വര്‍ഷമായിരിക്കും 2024 എന്നകാര്യത്തില്‍ സംശയമില്ല. സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന നേച്ചേഴ്സ് ഫ്രഷ് കാര്‍ഷിക ഔട്ട്ലെറ്റുകള്‍, ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന പ്രീമിയം കഫേ ശൃംഖല എന്നിവയെല്ലാം ഇതിന്‍റെ തെളിവാണ്. ഇത്രയും മഹത്തരമായ ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് തങ്ങളെന്ന അഭിമാനബോധം എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കുടുംബശ്രീക്ക് കഫേ പ്രീമിയം ശൃംഖലയിലും മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് അങ്കമാലി നഗരസഭാധ്യക്ഷന്‍ മാത്യു തോമസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഏറെ മത്സരാധിഷ്ഠിതമായ ഭക്ഷണ മേഖലയില്‍ കഫേ പ്രീമിയം ശൃംഖലയ്ക്ക് തുടക്കമിടുന്നതു വഴി ഓരോ കഫേയിലും മുപ്പത് മുതല്‍ അമ്പത് പേര്‍ക്ക് വരെ തൊഴില്‍ നല്‍കാനാവുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണത്തില്‍ പറഞ്ഞു. പ്രീമിയം കഫേയിലെ ആദ്യ വില്‍പനയും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രജീന ടി.എം സ്വാഗതം പറഞ്ഞു. അങ്കമാലി നഗരസഭ ഉപാധ്യക്ഷ റീത്ത പോള്‍,  നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി പോളി, വാര്‍ഡ് കൗണ്‍സിലര്‍ മാര്‍ട്ടിന്‍ മുണ്ടാടന്‍, സി.ഡി.എസ് അധ്യക്ഷ ലില്ലി ജോണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എസ്. നന്ദി പറഞ്ഞു.

 

d

Content highlight
minister shri mb rajesh inaugurates kudumbashree cafe premium

നേച്ചേഴ്സ് ഫ്രഷ്' കാര്‍ഷിക ഔട്ട്ലെറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി ശ്രീ എം.ബി രാജേഷ്

Posted on Saturday, January 27, 2024

കുടുംബശ്രീയുടെ കീഴിലുളള കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെ ഗുണനിലവാരമുളള ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ബ്ളോക്ക്തലത്തില്‍ തുടങ്ങുന്ന നേച്ചേഴ്സ് ഫ്രഷ്'  കാര്‍ഷിക ഔട്ട്ലെറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന 'നേച്ചേഴ്സ് ഫ്രഷ്' കാര്‍ഷിക ഔട്ട്ലെറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വര്‍ക്കല ബ്ളോക്ക് പഞ്ചായത്തില്‍ ജനുവരി 25ന്‌ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ ബ്ളോക്കിലുമായി 100 നേച്ചേഴ്സ് ഫ്രഷ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കും.   അതിനു ശേഷം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. നിത്യേനയുള്ള ഉപയോഗത്തിനായി പച്ചക്കറികളും പഴങ്ങളും നമുക്കാവശ്യമാണ്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള 81304 കര്‍ഷക സംഘങ്ങളിലായി 378138 വനിതകള്‍ 12819 ഹെക്ടറില്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പുതുതായി ആരംഭിച്ച കാര്‍ഷിക ഔട്ട്ലെറ്റുകള്‍ വഴി മികച്ച വിപണി ലഭ്യമാകും. കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മികച്ച മാര്‍ഗമായിരിക്കും ഇത്. കൂടാതെ കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന മറ്റുല്‍പ്പന്നങ്ങളും ഇതുവഴി വിറ്റഴിക്കാനാകും. 2024 ല്‍ രാജ്യത്തിനു മാതൃകയാകുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി  വലിയ കുതിപ്പുകള്‍ക്ക് കുടുംബശ്രീ തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.

 ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ചു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് നഗരസഭാധ്യക്ഷന്‍ കെ.എം ലാജിക്കു നല്‍കി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.സജീവ് കുമാര്‍ വയോജന അയല്‍ക്കൂട്ടത്തിലെ മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത ഫ്രീദാ ഫ്രാങ്ക്ളിനെ ആദരിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് ബാലസഭാംഗങ്ങളില്‍ നിന്നും മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത സ്മൃജിത്ത് എയെ ആദരിച്ചു. കുടുംബശ്രീ അംഗങ്ങളും ബാലസഭാംഗങ്ങളും കൈകൊട്ടിക്കളി അവതരിപ്പിച്ചു.  

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ഷൈലജ ബീഗം, വര്‍ക്കല നഗഗരസഭാധ്യക്ഷന്‍ കെ.എം ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ് ശശികല, എ.നഹാസ്, ബീന പി, ഷീജ സുനിലാല്‍, എ.ബാലിക്, പ്രിയങ്ക ബിറിള്‍, സൂര്യ ആര്‍, വര്‍ക്കല ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷരായ അക്ബര്‍,സീനത്ത്, സുനിത എസ്.ബാബു, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മനോജ്.എം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പ്രിയദര്‍ശിനി, ബ്ളോക്ക് പഞ്ചായത്ത്  അംഗം രജനി അനില്‍, വര്‍ക്കല ബ്ളോക്ക് എ.ഡി.എ പ്രേമവല്ലി എം, ചെറുന്നിയൂര്‍ മെമ്പര്‍ സെക്രട്ടറി നിഷാദ് എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ അഡ്വ. സ്മിത സുന്ദരേശന്‍ സ്വാഗതവും ചെറുന്നിയൂര്‍ സി.ഡി.എസ് അധ്യക്ഷ ബിന്ദു ഷിബു നന്ദിയും പറഞ്ഞു.  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നത്. കുടുംബശ്രീയുടെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്കും മറ്റു മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്കും വിപണി കണ്ടെത്താനും പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനും നേച്ചേഴ്സ് ഔട്ട്ലെറ്റുകള്‍ പ്രയോജനപ്പെടും.

Content highlight
agri kiosk to be started at lsgd level - minister mb rajesh