കേരള ചിക്കന്‍; കുടുംബശ്രീയുടെ ആദ്യ ബ്രാന്‍ഡഡ് വിപണനകേന്ദ്രത്തിന് ഔദ്യോഗിക തുടക്കം

Posted on Thursday, July 2, 2020

*തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയിലെ 50 ശതമാനം ഇറച്ചിക്കോഴിയും സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീയുടെ ആദ്യ വിപണന കേന്ദ്രം പ്രവര്‍ത്തനമാരാംഭിച്ചു. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലെ വിപണന കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ജൂണ്‍ 30ന് ഓണ്‍ലൈന്‍ മുഖേന നിര്‍വ്വഹിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കേരളത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി 2017 നവംബറിലാണ് ആരംഭിച്ചത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎഎസ് പദ്ധതി വിശദീകരണം നടത്തി.

 

   ആദ്യഘട്ടത്തില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് നല്‍കി, വളര്‍ച്ചയെത്തു മ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനത്തിനായി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കേരള സ്‌റ്റേറ്റ് പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനുമായും (കെപ്‌കോ) എറണാകുളം, കോട്ടയം ജില്ലകളില്‍ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായും (എംപിഐ) ധാരണയിലെത്തി പ്രവര്‍ത്തനം നടത്തി. കോഴിവളര്‍ത്തുന്ന, വളര്‍ത്താന്‍ താത്പര്യമുള്ള 545 കര്‍ഷകര്‍ക്ക് കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ടും (സിഇഎഫ്) നല്‍കി. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് ബ്രീഡര്‍ ഫാമും പൗള്‍ട്രി ലൈനും റെന്‍ഡറിങ് പ്ലാന്റും ഉള്‍പ്പെട്ട പൗള്‍ട്രി പ്രോസസിങ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ഉത്പാദനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പദ്ധതിയുടെ ഭാഗമായ എല്ലാ കുടുംബശ്രീ ഇറച്ചിക്കോഴി കര്‍ഷകരെയും ഉള്‍പ്പെടുത്തി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും ആരംഭിച്ചിരുന്നു.  

  പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ 95 ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് ഇന്റഗ്രേഷന്‍ ഫാമിങ് അഥവാ കോണ്‍ട്രാക് ഫാമിങ് (1 ദിവസം പ്രായമായ കോഴിക്കു ഞ്ഞുങ്ങളെയും മരുന്നും തീറ്റയും കര്‍ഷകര്‍ക്ക് നല്‍കി 40 ദിവസം വളര്‍ച്ചെയെത്തിയ ഇറച്ചിക്കോഴികളെ വളര്‍ത്ത് കൂലി നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനം) അനുസരിച്ച് നാല് ആവൃത്തികളിലായി 4,16,000 കോഴിക്കുഞ്ഞുങ്ങളെ നല്‍കി വളര്‍ച്ചയെത്തിയ കോഴികളെ തിരികെ വാങ്ങി വിപണിയിലെത്തിക്കുകയും ചെയ്തു കഴിഞ്ഞു. പദ്ധതിയുടെ അടുത്തഘട്ടമെന്ന നിലയിലാണ് ഇന്റഗ്രേഷന്‍ ഫാമിങ് നടത്തുന്ന കുടുംബശ്രീ കോഴി കര്‍ഷകരില്‍ നിന്നും തിരികെയെടുക്കുന്ന ഇറച്ചിക്കോഴി നേരിട്ട് വിപണനം നടത്തുന്നതിനായുള്ള കുടുംബശ്രീയുടെ ബ്രാന്‍ഡഡ് വിപണന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഏഴിക്കര സിഡിഎസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗങ്ങളായ രേണുക രാജന്‍, അനശ്വര എന്നിവരാണ് ഈ വിപണന കേന്ദ്രം നടത്തുന്നത്. ഈ കേന്ദ്രത്തിലേക്ക് ചിക്കന്‍ എത്തിക്കുന്നത് 5 കുടുംബശ്രീ കര്‍ഷകരാണ്. 2020 ജൂലൈ 15നകം എറണാകുളം ജില്ലയിലെ തിരുമാറാടി, ആയവന, കോട്ടപ്പടി, മാറാടി എന്നിവിടങ്ങളിലും വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. 2020 ഡിസംബറോടെ 220 കര്‍ഷകര്‍ മുഖേന ഇന്റഗ്രേഷന്‍ ഫാമിങ് നടത്തി 200 ഔട്ട്‌ലെറ്റുകള്‍ വിവിധ ജില്ലകളിലായി ആരംഭിക്കും.

outlet

  മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കെബിഎഫ്പിസി) ഡയറക്ടറായ എസ്. പ്രസന്നകുമാരി, മാര്‍ക്കറ്റിങ് മാനേജര്‍ എസ്. രമ്യ ശ്യാം, പ്രോസസിങ് മാനേജര്‍ ലിജിന്‍ എന്നിവരും വിപണനകേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍ അധ്യക്ഷനായി. എറണാകുളം കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ (ഇന്‍ചാര്‍ജ്) എസ്. രഞ്ജിനി സ്വാഗതം ആശംസിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ് ബോഡി അംഗവുമായ പ്രൊഫ. കെ.കെ. ജോഷി മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ രാമചന്ദ്രന്‍, പറവൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത പരമേശ്വരന്‍, കെബിഎഫ്പിസി മാര്‍ക്കറ്റിങ് മാനേജര്‍ കിരണ്‍ എം. സുഗതന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight
ആദ്യഘട്ടത്തില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് നല്‍കി, വളര്‍ച്ചയെത്തു മ്പോള്‍ നിശ്ചിത തുക നല്‍കി തിരികെയെടുക്കുന്ന പ്രവര്‍ത്തനത്തിനായി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കേരള സ്‌റ്റേറ്റ് പൗള്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കുടുംബശ്രീ- കെഎഎസ്എഫ്ഇ മൈക്രോ ചിട്ടികള്‍; ധാരണാപത്രം ഒപ്പിട്ടു

Posted on Thursday, July 2, 2020

വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ കുടുംബശ്രീയും കെഎസ്എഫ്ഇയും സംയുക്തമായി നടത്തു ന്ന മൈക്രോ ചിട്ടിയുടെ; ധാരണാപത്രം ഒപ്പിട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. തോമസ് ഐസ ക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ ധനകാര്യ മന്ത്രിയുടെ ചേംബറില്‍ 24ന് നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസും കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യനും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

  കോവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ത്തെ ഈ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ മുഖേനയാണ് ആരംഭിച്ചത്. ടെലിവിഷന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കാനും മറ്റ് പഠനസൗകര്യങ്ങളൊരുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സജീവമായി നടന്നുവരുന്നു. സ്‌കൂളുകള്‍ക്ക് സമീപം ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളട ങ്ങുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതോടൊ പ്പമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിന് വേണ്ടി കെഎസ്എഫ്ഇ ഈ പ്രത്യേക മൈക്രോ ചിട്ടിക്ക് തുടക്കമിട്ടിരിക്കുന്നത്. ലാപ്‌ടോപ്പ് ആവശ്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് ചിട്ടിയില്‍ ചേരാ നാകും. ഒരംഗത്തിന് ഒരു ചിട്ടിയില്‍ മാത്രമേ ചേരാനാകൂ. ചിട്ടിയുടെ മാസ ത്തവണ 500 രൂപയാണ്. 30 മാസമാണ്  ദൈര്‍ഘ്യം. മൂന്ന് തവണ, അതായ ത് 1500 രൂപ അടച്ച് കഴിയുമ്പോള്‍ ലാപ്‌ടോപ് ആവശ്യമുണ്ടെന്ന് അതാത് അയല്‍ക്കൂട്ടത്തെ അറിയിക്കാം. വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ലാപ്‌ടോപ്പ് ഐടി വകുപ്പ് എംപാനല്‍ ചെയ്യുന്ന ഏജന്‍സികളില്‍ നിന്ന് വാങ്ങി കെഎസ്എഫ്ഇ നല്‍കും. 15,000 രൂപയില്‍ താഴെയാകും ഈ ലാപ്‌ടോപ്പിന് വിലവരുന്നത്. ലാപ്‌ടോപ്പിന്റെ വില കഴിഞ്ഞുള്ള ശേഷിച്ച തുക ഉണ്ടെങ്കില്‍ ചിട്ടിയുടെ അടവ് തീരുമ്പോള്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

  ചിട്ടി തവണ തിരിച്ചടയ്ക്കുന്നതിന് അയല്‍ക്കൂട്ടത്തിന്റെയും സിഡിഎസി ന്റെയും മേല്‍നോട്ടമുണ്ടായിരിക്കും. ഈ ഒരു പദ്ധതി പ്രകാരം കേരളത്തില്‍ ലാപ്‌ടോപ്പ് ആവശ്യമുള്ള എല്ലാവര്‍ക്കും നാല് വര്‍ഷം ഗ്യാരന്റിയുള്ള ലാപ്‌ടോപ്പ് ലഭിക്കുന്നതാണ്. ചിട്ടി കൃത്യമായി അടക്കുന്നവര്‍ക്ക് പത്താം തവണയും ഇരുപതാം തവണയും മുപ്പതാം തവണയും തവണത്തുകയായ 500 രൂപ വീതം അടയ്‌ക്കേണ്ടതില്ല. ഇത് കെഎസ്എഫ്ഇ തന്നെ അടയ്ക്കും. തിരിച്ചടവ് മുടക്കാതെ തവണ അടയ്ക്കുന്നവര്‍ക്ക് 15,000 രൂപയ്ക്ക് പകരം 13,500 രൂപ ആകെ അടച്ചാല്‍ മതിയാകും. ലാപ്‌ടോപ്പ് വേണ്ടാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും ചിട്ടിയില്‍ ചേരാനാകും. ഇവര്‍ക്ക് 13 മാസത്ത വണ അടച്ചു കഴിഞ്ഞാല്‍ 14ാം മാസം ആവശ്യമെങ്കില്‍ ലേലം കൂടാതെ  രൂപ പിന്‍വലിക്കാം. ഇത് കൂടാതെ ലാപ്‌ടോപ്പ് വാങ്ങുന്നതിന് മറ്റ് വകുപ്പുകളില്‍ നിന്നും സ്പോണ്‍സര്‍മാരില്‍ നിന്നുമൊക്കെ സബ്‌സിഡികള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളും കുടുംബശ്രീ നടത്തിവരികയാണ്.

  ചടങ്ങില്‍ കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിദ്യ നായര്‍ വി.എസ്, കെഎസ്എഫ്ഇ ഉദ്യോഗസ്ഥരായ എസ്. അരുണ്‍ ബോസ്, കവിതാ രാജ് എസ്.വി. എന്നിവരും സന്നിഹിതരായിരുന്നു.

 

 

Content highlight
ലാപ്‌ടോപ്പ് വേണ്ടാത്ത കുടുംബശ്രീ അംഗങ്ങള്‍ക്കും ചിട്ടിയില്‍ ചേരാനാകും.

പാഠപുസ്തക വിതരണത്തിനും സഹായമേകി കുടുംബശ്രീ

Posted on Thursday, July 2, 2020

കോവിഡ്-19 എന്ന മഹാമാരിയുടെ കാലത്ത് മുടടങ്ങിപ്പോയ പാഠപുസ്തക വിതരണത്തിലും സജീവമായി കുടുംബശ്രീ അംഗങ്ങള്‍. ഒന്നാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനക്ലാസ്സുകള്‍ ഓണ്‍ലൈനായി ആരംഭിച്ചിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മേയ് 14 മുതല്‍ തുടങ്ങിയിരുന്നു. ജൂണ്‍ 30നകം പുസ്തക വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് അദ്ധ്യയനവര്‍ഷത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഓണപ്പരീക്ഷവരെയുള്ള പാഠഭാഗങ്ങളുള്ള പുസ്തകങ്ങളുടെ വിതരണമാണ് ഇപ്പോള്‍ നടത്തുന്നത്.

  എറണാകുളം ജില്ലയിലെ കാക്കനാടുള്ള കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെബിപിഎസ്) അച്ചടിച്ചു തയാറാക്കുന്ന പുസ്തകങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്നു. ആറോ ഏഴോ സ്‌കൂളുകളെ ഉള്‍പ്പെടുത്തിയുള്ള സൊസൈറ്റികള്‍ക്കായി ഇവിടെ നിന്ന് ആവശ്യാനുസരണം പുസ്തകം തരംതിരിച്ച് നല്‍കുന്നു. ഈ സൊസൈറ്റികളില്‍ നിന്ന് അതാത് സ്‌കൂളുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുകയും രക്ഷിതാക്കള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു.

  പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നത്. ഓരോ സൊസൈറ്റിയുടെയും ആവശ്യം അനുസരിച്ച് പുസ്തകങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഇവര്‍ കൃത്യമായി പായ്ക്ക് ചെയ്യുന്നു. കൂടാതെ ഈ പുസ്തകക്കെട്ടുകള്‍ സൊസൈറ്റികളില്‍ എത്തിച്ച് നല്‍കുന്നതിനും അയല്‍ക്കൂട്ട വനിതകള്‍ സഹായമേകുന്നു. പാഠപുസ്തക വിതരണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുന്നതിന് വേണ്ടി പുസ്തകങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്യുന്ന സേവനങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് കെബിപിഎസിന് പൊതുവിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കുകയായിരുന്നു. എല്ലാ ജില്ലകളിലുമായി 201 കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

 

Content highlight
പാഠപുസ്തക ഹബ്ബുകളിലേക്ക് എത്തിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നത്.

ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിന് കുടുംബശ്രീയും

Posted on Thursday, July 2, 2020

കോവിഡ് -19 പ്രതിരോധത്തിനായി ഏവരും മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പുനരുപയോഗം സാധ്യമാകുന്ന കോട്ടണ്‍ മാസ്‌കുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയാകന്ന ഫേസ് ഷീല്‍ഡുകളും നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് വിവിധ കുടുംബശ്രീ യൂണിറ്റുകള്‍. ഇതിനോടൊപ്പം ആയുര്‍ മാസ്‌കുകളുടെ നിര്‍മ്മാണവും ആരംഭിച്ചിരിക്കുകയാണ് ഞങ്ങളുടെ സംരംഭകര്‍.

  സംസ്ഥാന ആയുഷ് വകുപ്പുമായി സഹകരിച്ചാണ് കുടുംബശ്രീ ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്. ആനന്ദിന്റെ നേതൃത്വത്തിലാണ് ഈ ആയുര്‍ മാസ്‌കുകള്‍ വികസിപ്പിച്ചെടുത്തത്. കൈത്തറി തുണിയിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. തുളസി, മഞ്ഞള്‍ തുടങ്ങി ശ്വസന പ്രക്രിയയെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഔഷധങ്ങള്‍ ഈ തുണിയിലേക്ക് ചായം ചേര്‍ക്കുന്നത് പോലെ കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്ന ആയുര്‍ മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന നടപ്പിലാക്കുന്നത്.

  പരീക്ഷണാടിസ്ഥാനത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിഡിഎസുകളില്‍ നിന്നുള്ള മണികണ്‌ഠേശ്വര, വന്ദന എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. പേരൂര്‍ക്കടയിലെ സ്‌നേഹിത കേന്ദ്രത്തിലാണ് ഇവര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കി. ഡോ. ആനന്ദും ഫാര്‍മസിസ്റ്റായ അജുവുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

 

Content highlight
പരീക്ഷണാടിസ്ഥാനത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിഡിഎസുകളില്‍ നിന്നുള്ള മണികണ്‌ഠേശ്വര, വന്ദന എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു.

ഭക്ഷ്യസുരക്ഷയ്ക്കായി അട്ടപ്പാടിയില്‍ ഭക്ഷ്യവനം

Posted on Tuesday, June 16, 2020

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന അട്ടപ്പാടി പ്രത്യേക പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവനവും. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ പങ്കാളികളായാണ് ഭക്ഷ്യവനം തയാറാക്കുന്നത്. ആദിവാസി മേഖലയില്‍ കേരളത്തിലെ ആദ്യത്തെ ഭക്ഷ്യവനമാണ് അട്ടപ്പാടിയിലേത്.

  അട്ടപ്പാടിയിലെ 192 ഊരുകളിലും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജൈവ വൈവിധ്യവും തനത് വിളകളും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടക്കമിട്ടിരിക്കുകയാണ്. ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഊരുകളിലെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ട അംഗങ്ങളുടെയും വനിതാ കര്‍ഷകരുടെയും നേതൃത്തില്‍ ഫലവൃക്ഷ തൈകള്‍, ഭക്ഷ്യ വിളകള്‍, ജൈവ വേലികള്‍ എന്നിവ നട്ടുപിടിപ്പിക്കുക, ഇവ മികച്ച രീതിയില്‍ പരിപാലിക്കുക എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഓരോ ഊരുകള്‍ക്കും വേണ്ട ഭക്ഷ്യധാന്യങ്ങള്‍ അതാത് പ്രദേശത്ത് തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതോടെ നടപ്പിലാകുന്നത്. കാര്‍ഷികാനുബന്ധ മേഖലയിലെ ഉപജീവന സാധ്യത പ്രയോജനപ്പെടുത്താനും ഇത് മുഖേന കഴിയുന്നു.

അട്ടപ്പാടി മേഖലയിലെ പ്രധാന ഭക്ഷ്യധാന്യങ്ങളായ നെല്ല്, റാഗി, ചാമ, തിന, കരിമ്പ്, വരഗ് എന്നിവയും പച്ചക്കറികളും കിഴങ്ങു വര്‍ഗ്ഗങ്ങളും സുഗന്ധവിളകളുമാണ് കൃഷി ചെയ്തിരിക്കുന്നത്. അട്ടപ്പാടി പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 812 കൃഷി സംഘങ്ങള്‍ (ജെഎല്‍ജി- ജോയ്ന്റ് ലയബിളിറ്റി ഗ്രൂപ്പ്) വിവിധ വിളകള്‍ കൃഷി ചെയ്യുന്നു. ഭക്ഷ്യവനം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് ലക്ഷ്യമിട്ട് വിവിധ പരിശീലനങ്ങളും തൈ നേഴ്സറികള്‍ അടങ്ങുന്ന ഉപജീവന മാര്‍ഗ്ഗങ്ങളും അട്ടപ്പാടി മേഖലയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. കൃഷിയുടെ പുനരുജ്ജീവനത്തിനും മണ്ണിന്റെയും സസ്യാവരണത്തിന്റെയും പരിരക്ഷണത്തിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Content highlight
അട്ടപ്പാടി മേഖലയിലെ പ്രധാന ഭക്ഷ്യധാന്യങ്ങളായ നെല്ല്, റാഗി, ചാമ, തിന, കരിമ്പ്, വരഗ് എന്നിവയും പച്ചക്കറികളും കിഴങ്ങു വര്‍ഗ്ഗങ്ങളും സുഗന്ധവിളകളുമാണ് കൃഷി ചെയ്തിരിക്കുന്നത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ 1.26 കോടി രൂപ സംഭാവന

Posted on Tuesday, June 16, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1.26 കോടി രൂപയുടെ സംഭാവന. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ 1.26 കോടി രൂപയുടെ ചെക്ക് കൈമാറി. മന്ത്രിയുടെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്. സംസ്ഥാനത്ത് പതിനാല് ജില്ലകളിലുമുള്ള കുടുംബശ്രീ ജീവനക്കാര്‍, രണ്ടര ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ എന്നിവരില്‍ നിന്നായി സമാഹരിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സന്തോഷ് കുമാര്‍. എ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിപിന്‍. വി.സി എന്നിവര്‍ സന്നിഹിതരായിരുന്നു.

                                  
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 1.26 കോടി രൂപയുടെ ചെക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കൈമാറുന്നു.

 

 

 

 

 

                                                               

 

Content highlight
സംസ്ഥാനത്ത് പതിനാല് ജില്ലകളിലുമുള്ള കുടുംബശ്രീ ജീവനക്കാര്‍, രണ്ടര ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ എന്നിവരില്‍ നിന്നായി സമാഹരിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ടെന്‍ഡറില്ലാതെ രണ്ടു ലക്ഷം രൂപയുടെ മരാമത്ത് പണികള്‍ ചെയ്യാന്‍ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി: ഉത്തരവ് പുറപ്പെടുവിച്ചു

Posted on Tuesday, June 16, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത്, ജലസേചനം, ജലവിഭവം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന രണ്ടു ലക്ഷം രൂപ വരെയുള്ള മരാമത്ത്പണികള്‍ ടെന്‍ഡര്‍ കൂടാതെ ചെയ്യുന്നിന് കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത വനിതാ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കും എറൈസ് മള്‍ട്ടി ടാസ്ക് ടീമുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് ധനകാര്യ (ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ളിക് വര്‍ക്ക്സ്-ബി) വകുപ്പ് ഉത്തരവ് (സ.ഉ.(പി)നം.73/2020/ഫിനാന്‍സ്, തീയതി, തിരുവനന്തപുരം, 03-06-2020) പുറപ്പെടുവിച്ചു.

മരാമത്ത് പണികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അംഗീകൃത നിരക്കും വിപണി നിരക്കും തമ്മിലുള്ള അന്തരവും  വിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യവും കാരണം വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ഉണ്ടാകുന്ന മരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകളെ സര്‍ക്കാര്‍ പരിഗണിച്ചത്. ഇതോടൊപ്പം റോഡ്, കെട്ടിടങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതു കാരണം ആളപായം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതിനും കൂടാതെ മരാമത്ത് ചെലവുകള്‍ ഭീമമായി വര്‍ധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ചെറുകിട അറ്റകുറ്റ പണികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കി ധനവകുപ്പിന്‍റെ പുതിയ ഉത്തരവ്.

മരാമത്ത് ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനായി കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയും കുടുംബശ്രീ നിര്‍ദേശിക്കുന്നതുമായ  ഗ്രൂപ്പുകളെ ചുമതലപ്പെടുത്തുന്നതു വഴി ഈ മേഖലയില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി മരാമത്ത് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ഗ്രൂപ്പുകള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 288 കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കും 216 മള്‍ട്ടി ടാസ്ക് ടീമുകള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ഓരോ ഡിവിഷനിലുമുള്ള മരാമത്ത് പണികളുടെ കരാര്‍ ഏറ്റെടുക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പരമാവധി 25 ലക്ഷം രൂപയുടെ തൊഴില്‍ അവസരമാണ് ഒരു സാമ്പത്തിക വര്‍ഷം ലഭിക്കുക. ഏറ്റെടുത്ത ജോലികള്‍ വിജയകരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്ന ഗ്രൂപ്പുകള്‍ക്ക് വീണ്ടും അവസരം ലഭിക്കും. ടെന്‍ഡര്‍ ഒഴിവാക്കി കുടുംബശ്രീ നോമിനേറ്റ് ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കായിരിക്കും അവസരം ലഭിക്കുക.

പുതിയ ഉത്തരവ് പ്രകാരം കുടുംബശ്രീയുടെ കണ്‍സ്ടക്ഷ്രന്‍, എറൈസ് മള്‍ട്ടി ടാസ്ക് ടീമുകള്‍ വഴി കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ശുചീകരണം, അടഞ്ഞു പോയ കനാലുകളുടെ ശുചീകരണം, ഗതാഗതം തടസപ്പടുത്തുന്ന രീതിയില്‍ റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ വെട്ടി നീക്കല്‍, കലുങ്കുകളുടെ അറ്റകുറ്റപ്പണികള്‍, റോഡിലെ കുഴികള്‍ അടയ്ക്കല്‍ എന്നീ ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനാണ്  അനുമതി ലഭിച്ചിട്ടുള്ളത്. തുടര്‍ച്ചയായി ചെയ്യേണ്ടി വരുന്ന ഇലക്ട്രിക്കല്‍ ജോലികള്‍, ശുചീകരണ പ്രക്രിയകള്‍ എന്നിവയും പ്രത്യേക തൊഴില്‍ നൈപുണ്യ വൈദഗ്ധ്യം നേടിയ കുടുംബശ്രീ ഗ്രൂപ്പുകള്‍ മുഖേന നിര്‍വഹിക്കും.

ഓരോ ജില്ലകളിലും പൊതുമരാമത്ത്, ജലസേചനം, ജലവിഭവം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കുടുംബശ്രീ ഏറ്റവും മികച്ച ഗ്രൂപ്പുകളെ കണ്ടെത്തും. അതത് ജില്ലാമിഷനുകള്‍ക്കാണ് ഇതിന്‍റെ ചുമതല.

     

 

Content highlight
മരാമത്ത് ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതിനായി കുടുംബശ്രീയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നവയും കുടുംബശ്രീ നിര്‍ദേശിക്കുന്നതുമായ