‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ സീസണ്‍ 4- അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on Tuesday, January 4, 2022

‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരത്തിന്റെ നാലാം സീസണിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത് പ്രോത്സാഹന സമ്മാനര്‍ഹര്‍ക്കുമുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡിസംബര്‍ 18ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്‌ന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു അവാര്‍ഡ് വിതരണം.


ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലയിലെ തെക്കന്‍കുറൂര്‍ തെക്കുംമ്പാട്ട് വീട്ടില്‍ സുരേഷ് കാമിയോ 25,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനക്കാരനുള്ള സമ്മാനമായ 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടി മുരിങ്ങാതെരി വീട്ടിലെ ആല്‍ഫ്രഡ് എം.കെയും മൂന്നാം സ്ഥാനക്കാരനുള്ള സമ്മാനമായ 10,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും വയനാട് ജില്ലയിലെ ഒഴക്കൊടി കുളങ്ങര വീട്ടില്‍ മധു എടച്ചെനയും ഏറ്റുവാങ്ങി.

 പ്രോത്സാഹന സമ്മാനം നേടിയ കെ.ബി.വിജയന്‍, പ്രമോദ് കെ, അഭിലാഷ് ജി, ബൈജു സി.ജെ, ഷിജു വാണി, ഇജാസ് പുനലൂര്‍ എന്നിവര്‍ 2000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. പ്രോത്സാഹന സമ്മാനം നേടിയ ജുബല്‍ ജോസഫ് ജൂഡിന് വേണ്ടി പിതാവ് ബെന്നിയും ദീപേഷ് പുതിയപുരയില്‍, ദിനേഷ് കെ, ശരത് ചന്ദ്രന്‍ എന്നിവര്‍ക്ക് വേണ്ടി അഭിലാഷ് ജിയും സമ്മാനം ഏറ്റുവാങ്ങി.

 2021 ജൂലൈ 22 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു ഫോട്ടോഗ്രാഫി മത്സരത്തിന്റെ നാലാം സീസണ്‍ സംഘടിപ്പിച്ചത്. മുതിര്‍ന്ന സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആര്‍. ഗോപാലകൃഷ്ണന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ വി. വിനോദ്, ഡോക്യുമെന്ററി ഫിലിം മേക്കറും ഫോട്ടാഗ്രാഫറുമായ ചന്ദ്രലേഖ സി. എസ്, കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തില്‍ ലഭിച്ച 850ലേറെ ചിത്രങ്ങളില്‍ നിന്നാണ് വിജയ ചിത്രങ്ങള്‍ കണ്ടെത്തിയത്.

Content highlight
'Kudumbashree Oru Nerchithram' Season 4 Photography Awards distributed

'Kudumbashree Oru Nerchithram' Season 4 Photography Awards distributed

Posted on Tuesday, January 4, 2022

The prizes for the winners of 'Kudumbashree Oru Nerchithram’ Photography Competition Season 4 were distributed. Ms. Arya Rajendran, Mayor, Thiruvananthapuram Corporation handed over the prizes to the winners who came in the first three places during the Inaugural Session of the 'Sthreepaksha Navakeralam' Gender Campaign held at Nishagandhi Auditorium, Kanakakkunnu, Thiruvananthapuram on 18 December 2021.  Shri. V. K Prasanth, MLA, Vattiyoorkavu Constituency handed over the prizes to the consolation prize winners. 

Shri. Suresh Cameo, Thekkumbatt House, Thekkankuroor, Malappuram had bagged the first prize. The Award consisting of Memento, Certificate and Cash Prize of Rs 25,000 was presented to him. Shri. Alfred M.K, Muringathery House, Erumapetty, Thrissur came second and Shri. Madhu Edachana, Kulangara House, Ozhakkodi, Wayanad came in third place. Award consisting of Memento, Certificate and cash prize of Rs 15,000 was presented to  Shri. Alfred M.K. The Award consisting of Memento, Certificate and cash prize of Rs 10,000 was presented to  Shri. Madhu Edachana.

The photographs submitted by Shri. Deepesh Puthiyapurayil, Shri. K.B Vijayan, Shri. Sarath Chandran, Shri. Pramod K, Shri. Abhilash G, Shri. Baiju C.J, Shri. Dinesh K, Shri. Jubel Joseph Jude, Shri. Shiju Vani and Shri Ijaz Punalur were selected for consolation prizes. The consolation prize consisted of memento, cash prize of Rs 2000 and a certificate.

The jury consisted of Shri. R. Gopalakrishnan, Senior Cinema Still Photographer, Shri. V. Vinod, Chief Photographer, Information and Public Relations Department, Government of Kerala, Smt. Chandralekha C.S, Documentary Filmmaker & Photographer and Smt. Asha Varghese, Director, Kudumbashree selected the winners.

The Photography Competition is organized realizing the fact that the best photographs depicting the hard work of Kudumbashree members would further boost the women empowerment process. The fourth season of the competition was held from 22 July 2021 to 15 September 2021. Good quality photographs portraying the strength of Kudumbashree, functioning focusing on women empowerment is considered for the ‘Kudumbashree Oru Nerchithram’ Photography Competition, which is being conducted from 2017 onwards. Like the first three seasons, the fourth season had also received good responses.

The first season of ‘Kudumbashree oru Nerchithram’ was conducted during November- December 2017, the second season during February -March 2019 and the third season was held during January- February 2020. The three seasons of 'Kudumbashree Oru Nerchithram' Photography Competition had resulted in a huge success. Good quality photographs portraying the strength of Kudumbashree, functioning focusing on women empowerment is considered for the ‘Kudumbashree Oru Nerchithram’ Photography Competition. Kudumbashree Mission which envisions eradicating poverty through women in Kerala had successfully completed 23 revolutionary years.

Content highlight
'Kudumbashree Oru Nerchithram' Season 4 Photography Awards distributeden

കുടുംബശ്രീ പിങ്ക് കഫേകള്‍ കൂടുതല്‍ ജില്ലകളിലേക്ക്

Posted on Tuesday, January 4, 2022

ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളുള്‍പ്പെടെ തനി നാടന്‍ തനത് ഭക്ഷണവിഭവങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ബ്രാന്‍ഡഡ് റെസ്റ്റോറന്റുകളായ പിങ്ക് കഫേകളുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു. 2020 നംവബറില്‍ തിരുവനന്തപുരം ജില്ലയിലാണ് ആദ്യ പിങ്ക് കഫേ തുറന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ഈ കഫേകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.  ഈ സ്വീകാര്യതയുടെ പിന്‍ബലത്തിലാണ് 'പിങ്ക് കഫേ'കളുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നത്.

pnk

  ഉപയോഗശൂന്യമായ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍, നിശ്ചിത മാതൃകയില്‍ ഡിസൈന്‍ ചെയ്ത ബ്രാന്‍ഡഡ് റെസ്‌റ്റോറന്റുകള്‍ എന്ന രീതിയിലാണ് 'പിങ്ക് കഫേ'കളുടെ രൂപീകരണത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം ജില്ലയിലെ കിഴക്കേക്കോട്ടയിലാണ് ആദ്യ 'പിങ്ക് കഫേ' കുടുംബശ്രീ ആരംഭിച്ചത്. നിശ്ചിത വാടക നിരക്കില്‍ ബസ്സ് ലഭ്യമാക്കിയതും റെസ്റ്റോറന്റ് മാതൃകയിലേക്ക് മാറ്റിയതും കെ.എസ്.ആര്‍.ടി.സിയാണ്. ഇന്റീരിയര്‍ ഡിസൈനും അടിസ്ഥാന സൗകര്യങ്ങളും കുടുംബശ്രീ ഒരുക്കി. നാടന്‍ ഭക്ഷണ വിഭവങ്ങള്‍ക്കൊപ്പം മറ്റ് വെജ്-നോണ്‍ വെജ് വിഭവങ്ങളും തയാറാക്കി ന്യായമായ വിലയ്ക്ക് കഫേയിലൂടെ ലഭ്യമാക്കി. രണ്ടാം ലോക്ഡൗണിന് മുമ്പ് ദിവസം 22,000ത്തോളം രൂപ വിറ്റുവരവ് നേടാന്‍ ഈ കഫേയിലെ സംരംഭകര്‍ക്ക് കഴിഞ്ഞിരുന്നു.

  തിരുവനന്തപുരത്തിന് പിന്നാലെ കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും പിങ്ക് കഫേകള്‍ ആരംഭിച്ചു. ഏറ്റവും ഒടുവിലായി 2021 ഡിസംബര്‍ 19ന് കൊല്ലം ജില്ലയിലും പിങ്ക് കഫേ തുറന്നു. കെ.എസ്.ആര്‍.ടി.സി ബസ് ലഭ്യമാകാത്ത, ആളുകള്‍ ഏറെ വരുന്ന പ്രധാനപ്പെട്ട ഇടങ്ങളില്‍, നിശ്ചിത മാതൃകയിലുള്ള കിയോസ്‌കുകളായാണ് 'പിങ്ക് കഫേ' ആരംഭിച്ചത്. അഞ്ച് പേരടങ്ങുന്ന യൂണിറ്റാണ് കഫേ നടത്തുന്നത്. ഇത്തരത്തില്‍ ഒരു കഫേയിലൂടെ അഞ്ച് കുടുംബങ്ങളിലേക്കും വരുമാനമെത്തിക്കാന്‍ കഴിയുന്നു.

  ഓരോ ജില്ലയിലും പിങ്ക് കഫേകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ താഴെ നല്‍കുന്നു.

1. തിരുവനന്തപുരം പിങ്ക് കഫേ - കിഴക്കേക്കോട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ

2. കൊല്ലം - കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ഡിപ്പോ ഗ്യാരേജ്

3. കോട്ടയം - മെഡിക്കല്‍ കോളേജ് ആശുപത്രി

4. ഇടുക്കി - പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് രണ്ടാംമൈല്‍

5. കോഴിക്കോട് - കായണ്ണ കുടുംബാരോഗ്യകേന്ദ്രം

  കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സംരംഭകര്‍ നടത്തുന്ന ശ്രമങ്ങളിലൊന്നാണ് പിങ്ക് കഫേകള്‍.

 

Content highlight
Kudumbashree Pink cafes which serve indigenous cuisine at affordable rates to be extended to more districtsml

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യുആര്‍ കോഡുമായി മലപ്പുറം

Posted on Wednesday, December 29, 2021

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ക്യുആര്‍ കോഡ് സംവിധാനം അവതരിപ്പിച്ച് മലപ്പുറം ജില്ലാ മിഷന്‍. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ഉടന്‍ തന്നെ ഗൂഗിള്‍ ഫോം ലഭിക്കുകയും ഇതില്‍ അതിക്രമങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യാനാകും. വളരെ പെട്ടെന്ന് തന്നെ പരാതികള്‍ രേഖപ്പെടുത്താനാകും. ഡിസംബര്‍ ആറിന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച സ്‌നേഹിത കോര്‍ഡിനേഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍ ഐ.എ.എസ്, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ക്യുആര്‍ കോഡ് പുറത്തിറക്കല്‍ ഉദ്ഘാടനം ചെയ്തു.

  കുടുംബശ്രീ സംസ്ഥാന മിഷനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് ജില്ലാ മിഷന്‍ ക്യുആര്‍ കോഡ് അവതരിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ സ്‌നേഹിത കേന്ദ്രത്തിന്റെ വിലാസം, ഫോണ്‍ നമ്പര്‍, ടോള്‍ ഫ്രീ നമ്പര്‍ എന്നിവയെല്ലാം ക്യുആര്‍ കോഡിനൊപ്പം നല്‍കിയിട്ടുണ്ട്.

  പരാതികള്‍ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക ലക്ഷ്യമിട്ടാണ് ക്യുആര്‍ കോഡ് എന്ന ആശയം ജില്ല നടപ്പിലാക്കിയത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് അറിവുള്ള അടുത്ത ബന്ധുക്കള്‍ പോലും നിയമനടപടികളും മറ്റും ഭയന്ന് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കാറുണ്ട്. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ക്യുആര്‍ കോഡ് മുഖേന സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ പരാതികള്‍ രേഖപ്പെടുത്താനാകും. ഗൂഗിള്‍ ഫോം വഴി പരാതികള്‍ രേഖപ്പെടുത്താനാകും. ഇങ്ങനെ ല സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ലഭിക്കുന്ന പരാതികള്‍ വാസ്തവമാണോയെന്ന് കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ മുഖേന അന്വേഷിച്ച് ഉറപ്പുവരുത്തുന്നു. തുടര്‍ന്ന് ആവശ്യമുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.

  അതിക്രമങ്ങള്‍ നേരിടുന്നവരുടെ പേര്, പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ, വിലാസം, ഫോണ്‍ നമ്പര്‍, ഏത് തരത്തിലുള്ള അതിക്രമം (ശാരീരികം, മാനസികം, വൈകാരികം, സാമ്പത്തികം, ലൈംഗികം), അതിക്രമത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍, ആവശ്യമുള്ള സഹായം എന്നിവയാണ് ക്യുആര്‍ കോഡ് മുഖേന ലഭിക്കുന്ന ഗൂഗിള്‍ ഫോമില്‍ രേഖപ്പെടുത്തേണ്ടത്. പരാതികള്‍ അറിയിക്കുന്നവരുടെ പേരോ ഫോണ്‍ നമ്പരോ മറ്റ് വിശദാംശങ്ങളോ രേഖപ്പെടുത്തേണ്ടതുമില്ല. ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഈ ക്യുആര്‍ കോഡ് വ്യാപകമാക്കി പ്രചരിപ്പിച്ചു കഴിഞ്ഞു.

 

Content highlight
Kudumbashree Malappuram District Mission launches Snehitha 'Gender Help Desk QR Code' to report atrocities against women & childrenml

ബാലസഭാ കുട്ടികള്‍ക്കായി കണ്ണൂരിന്റെ ബാല സോക്കര്‍

Posted on Wednesday, December 29, 2021

ജില്ലയിലെ ബാലസഭാംഗങ്ങളായ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിനായി ബാല സോക്കര്‍ പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ മിഷന്‍. ഡിസംബര്‍ 3 ന് കാങ്കോല്‍- ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ ഏറ്റ്കുടുക്കയില്‍ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലെ 9 കേന്ദ്രങ്ങളിലായാണ് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നത്. 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള ബാലസഭാംഗങ്ങള്‍ക്ക് പരിശീലനത്തിന്റെ ഭാഗമാകാനാകും. പരിശീലനം തീര്‍ത്തും സൗജന്യമാണ്.

 കാങ്കോല്‍, ആലപ്പടമ്പ്, നാറാത്ത്, ചെമ്പിലോട്, കൂത്തുപറമ്പ, എരഞ്ഞോലി, ആന്തൂര്‍, മയ്യില്‍, മട്ടന്നൂര്‍, കേളകം എന്നീ സി.ഡി.എസുകളെയാണ് പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സെലക്ഷന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ പഞ്ചായത്തുകളില്‍ നിന്നും 30 വീതം പേര്‍ക്ക് പരിശീലനം നല്‍കും.

  ആഴ്ചയില്‍ മൂന്ന് ദിവസം വീതം അരമണിക്കൂര്‍ വീതമുള്ള ക്ലാസ്സുകളാണ് നല്‍കുക. 3 മാസം കൊണ്ട് 24 ക്ലാസ്സുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പരിശീലനോപകരണങ്ങളും പന്തും പരിശീലനച്ചെലവും കുടുംബശ്രീ ജില്ലാമിഷന്‍ വഹിക്കും. ഫുട്‌ബോള്‍ അസോസിയേഷന്‍ പരിശീലകരാണ് പരിശീലനം നല്‍കുക.

  ആദ്യഘട്ടത്തില്‍ ആണ്‍കുട്ടികള്‍ണ് പരിശീലനം നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും. 2022 ജനുവരി 30ന് നകം പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന് ശേഷം ജില്ലാതലത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കും.

 

Content highlight
Kudumbashree Kannur District Mission launches 'Bala Soccer' for Balasabha children in the districtml

കുടുംബശ്രീയുടെ 'സ്ത്രീപക്ഷ നവകേരളം'- കലാജാഥയുടെ തിരക്കഥാ ശില്‍പ്പശാലയ്ക്ക് തുടക്കം

Posted on Wednesday, December 29, 2021

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാജാഥയുടെ തിരക്കഥാ ശില്‍പ്പശാലയ്ക്ക് ചൊവ്വാഴ്ച (28-12-2021) തുടക്കമായി. തിരുവനന്തപുരം വെള്ളാര്‍ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്ട് വില്ലേജില്‍ ഡിസംബര്‍ 31 വരെയാണ് ശില്‍പ്പശാല. കരിവെള്ളൂര്‍ മുരളി, റഫീഖ് മംഗലശ്ശേരി, ശ്രീജ ആറങ്ങോട്ടുകര, വിനോദ് വൈശാഖി, വി.എസ്. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.

  ഡിസംബര്‍ 18 മുതല്‍ 2022 മാര്‍ച്ച് 8 വരെയാണ് 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്‌ന്റെ ആദ്യഘട്ടം. ഫെബ്രുവരിയിലാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന കലാജാഥയ്ക്ക് തുടക്കമാകുന്നത്. രണ്ട് സംഗീത ശില്‍പ്പങ്ങളും ഒരു ലഘുനാടകവും ഉള്‍പ്പെടുന്നതാണ് കലാജാഥ. ഡോ. ടി.കെ. ആനന്ദിയുടെ നേതൃത്വത്തില്‍ കലാജാഥയുടെ ആശയ രൂപീകരണം സംബന്ധിച്ച ചര്‍ച്ചയും ശില്‍പ്പശാലയുടെ ഭാഗമായി ആദ്യദിനം നടന്നു. സുജ സൂസന്‍ ജോര്‍ജ്ജ്, ഡോ. എ.ജി. ഒലീന, അമൃത, പ്രതിധ്വനി സാംസ്‌ക്കാരിക സംഘടനാ പ്രതിനിധി മാഗി, കുടുംബശ്രീ വനിതകളുടെ നാടകസംഘമായ രംഗശ്രീ പ്രതിനിധിയായ ബിജി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ്. മനോജ്, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സിന്ധു. വി, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ പ്രീത ജി. നായര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

sthreepaksha


   കലാജാഥയുടെ പൂര്‍ണ്ണമായ തിരക്കഥ തയാറാക്കിയതിന് ശേഷം സംസ്ഥാനതല പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. കലാജാഥയ്ക്ക് വേണ്ടി ഓരോ ജില്ലയിലും രംഗശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു ടീമിനെ വീതം സജ്ജമാക്കും. ഇതിനായി ജില്ലാതല പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ലാ മിഷനുകള്‍ തയാറാക്കുന്ന ജാഥാറൂട്ടുകളില്‍ കൂടി ഒരോ ജില്ലയിലും കലാജാഥ പര്യടനം നടത്തും. സ്ത്രീധനം, സ്ത്രീപീഡനം, വിവാഹധൂര്‍ത്ത് തുടങ്ങിയ ദുഷ്പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് സ്ത്രീപക്ഷ സാമൂഹ്യ സാക്ഷരതയിലേക്ക് ജനങ്ങളെ നയിക്കുന്നതിനുള്ള ശ്രമമാണ് 'സ്ത്രീപക്ഷ നവകേരളം' എന്ന ബോധവത്ക്കരണ പരിപാടിയിലൂടെ കുടുംബശ്രീ നടത്തുന്നത്.

Content highlight
'Sthreepaksha Navakeralam'- Script Workshop of the Cultural Procession (Kalajatha) starts

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാന തെരഞ്ഞെടുപ്പ് ജനുവരി ഏഴു മുതൽ 25 വരെ

Posted on Tuesday, December 21, 2021

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന് പുതിയ ഭരണസാരഥികളെ കണ്ടെത്തുന്നതിനായി 2022 ജനുവരി ഏഴു മുതൽ 25 വരെ  സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തും. സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലം എന്നിങ്ങനെ മൂന്നു തലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് മാർ​​ഗ്​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവായി.
 
നിലവിലെ ഭാരവാഹികളുടെ കാലാവധി ഈ വർഷം ജനുവരി 26ന് അവസാനിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതു വരെ നിലവിലെ സമിതിയുടെ കാലാവധി സർക്കാർ നീട്ടി നൽകുകയായിരുന്നു. കൂടാതെ 2022 ജനുവരി 26ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു പ്രകാരമാണ് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 2,94,436 അയൽക്കൂട്ടങ്ങൾ, 19,489 ഏരിയ ഡെവപ്മെന്റ് സൊസൈറ്റികൾ (എ.ഡി.എസ്), 1065 കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ എന്നിവിടങ്ങളിലേക്ക് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ത്രിതല സംഘടനാ സംവിധാനത്തിലെ 729 അയൽക്കൂട്ടങ്ങൾ, 133 ഊരുസമിതികൾ, നാല് പഞ്ചായത്ത് സമിതികൾ എന്നിവയുടെ ഭാരവാഹികളെ കണ്ടെത്താനുളള തെരഞ്ഞെടുപ്പും ഇതേ ദിവസങ്ങളിൽ നടക്കും.

അയൽക്കൂട്ടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2022 ജനുവരി ഏഴു മുതൽ 13 വരെയും എ.ഡി.എസുകളിലേക്ക് ജനുവരി 16 മുതൽ 21 വരെയും നടത്തും. സി.ഡി.എസ് തെരഞ്ഞെടുപ്പ്  2022 ജനുവരി 25നാണ്. ഇതുപ്രകാരം ഓരോ അയൽക്കൂട്ടത്തിനും അഞ്ചംഗ ഭാരവാഹികൾ വീതം സംസ്ഥാനമൊട്ടാകെ 14,72,180 പേരെയും  ഓരോ എ.ഡി.എസിനും 11 അംഗഭാരവാഹികൾ വീതം  2,14,379 പേരെയും ഓരോ സി.ഡി.എസിനും ഒന്നു വീതം 1065 സി.ഡി.എസ് ചെയർപേഴ്സൺമാരെയും തിരഞ്ഞെടുക്കും. പുതിയ ഭരണാധികാരികൾ ജനുവരി 26ന്  ചുമതലയേൽക്കും.
 
അതത് ജില്ലകളിലെ ജില്ലാ കളക്ടർമാർക്കാണ് തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല. എല്ലാ സി.ഡി.എസുകളിലും ഒരു വരണാധികാരിയും അസിസ്റ്റന്റ് വരണാധികാരിയും തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കും. ഇതിനായി 14 ജില്ലകളിലും വരണാധികാരികളെ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ജില്ലാ മിഷൻ കോർഡിനേറ്റർമാർ, അസിസ്റ്റന്റ് കോർഡിനേറ്റർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ളോക്ക് കോർഡിനേറ്റർമാർ, സിറ്റി മിഷൻ മാനേജർമാർ, പതിനാല് സംസ്ഥാനതല റിസോഴ്സ് പേഴ്സൺമാർ, അഞ്ഞൂറിലേറെ ജില്ലാതല റിസോഴ്സ് പേഴ്സൺമാർ, സി.ഡി.എസ് ഭരണാധികാരികൾ, സി.ഡി.എസ് മെമ്പർ സെക്രട്ടറിമാർ, ഉപഭരണാധികാരികൾ എന്നിവർക്കുള്ള പരിശീലനവും പൂർത്തിയായി.

Content highlight
kudumbashree election from january 7 to 25

കൊല്ലത്തും 'പിങ്ക് കഫേ'

Posted on Monday, December 20, 2021
 
കെ.എസ്.ആര്.ടി.സിയുമായി ചേര്ന്ന് കുടുംബശ്രീ നടപ്പിലാക്കുന്ന ഫുഡ് ഓണ് വീല്സ് പദ്ധതിയുടെ ഭാഗമായുള്ള പിങ്ക് കഫേ കൊല്ലം ജില്ലയിലും. കൊല്ലം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്ഡിനോട് ചേര്ന്നുള്ള ഡിപ്പോ ഗ്യാരേജിലാണ് ജില്ലയിലെ ആദ്യ പിങ്ക് കഫേ ആരംഭിച്ചത്. ധനമന്ത്രി കെ.എന്. ബാലഗോപാല് കഫേയുടെ ഉദ്ഘാടനം ഇന്നലെ (19-12-2021) നിര്വഹിച്ചു.
കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ നേതൃത്വത്തില് ഉപയോഗശൂന്യമായ കെ.എസ്.ആര്.ടി.സി ബസ്, ഒരേ സമയം 20 പേര്ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള കഫേയാക്കി മാറ്റുകയായിരുന്നു. രാവിലെ 6 മുതല് രാത്രി 9 വരെയാണ് കഫേ പ്രവര്ത്തിക്കുന്നത്. പിന്നീട് 24 മണിക്കൂറാക്കും. മത്സ്യ വിഭവങ്ങളടങ്ങുന്ന നോണ് വെജ് വിഭവങ്ങളും ആവിയില് പുഴുങ്ങിയ പലഹാരങ്ങളടങ്ങിയ ലഘുഭക്ഷണ വിഭവങ്ങളുമെല്ലാം കഫേയില് ലഭ്യമാണ്. നീരാവില് നിന്നുള്ള കുടുംബശ്രീ സംരംഭക സംഘമായ 'കായല്ക്കൂട്ട്' ആണ് കഫേയുടെ ചുക്കാന് പിടിക്കുന്നത്.
 
pink

 

കൊല്ലം കോര്പ്പറേഷന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ജയന്റെ അധ്യക്ഷതയില് നടന്ന യോഗത്തില് കുടുംബശ്രീ കൊല്ലം ജില്ലാ മിഷന് കോര്ഡിനേറ്റര് വി.ആര്. അജു സ്വാഗതം ആശംസിച്ചു. ആര്.മനേഷ് (ഡി.ടി.ഒ), നീരാവില് ഡിവിഷന് കൗണ്സിലര് സിന്ധു റാണി, സി.ഡി.എസ് ചെയര്പേഴ്‌സണ് ബീമ, ജില്ലാ മിഷന് ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.
ഫുഡ് ഓണ് വീല്സ് പദ്ധതിയുടെ ഭാഗമായി കെ.എസ്.ആര്.ടി.സിയുമായി സഹകരിച്ച് തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് 2020 നവംബര് മാസത്തില് കുടുംബശ്രീ ആദ്യ പിങ്ക് കഫേയ്ക്ക് തുടക്കമിട്ടത്.
Content highlight
pinkcafe in kollam

സ്ത്രീപക്ഷ നവകേരളം' കുടുംബശ്രീ സംസ്ഥാനതല ക്യാമ്പെയ്ൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Posted on Saturday, December 18, 2021

സ്ത്രീധനത്തിനെതിരേയുള്ള കുടുംബശ്രീയുടെ പോരാട്ടം ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റുകൾക്കെതിരേ പ്രതികരിക്കുന്നതിന് ഓരോ യുവതിയ്ക്കും കരുത്തു നൽകുന്ന വിധത്തിൽ സമൂഹത്തിന്റെ പൊതുബോധം ഉയർന്നു വരണം. ഇക്കാര്യത്തിൽ ഏറ്റവും ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് കുടുംബശ്രീക്കാണ്. വിവാഹാലോചനയുടെ ഘട്ടത്തിലും അതിനു ശേഷവും  സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അക്കാര്യങ്ങളിൽ കുടുംബശ്രീക്ക് ഇടപെടാൻ കഴിയും. സ്ത്രീകൾ നേരിടുന്ന തിൻമകൾക്കെതിരേ ശബ്ദമുയർത്താൻ കഴിയുന്ന നിരവധി ശക്തികൾ ഇൗ സമൂഹത്തിലുണ്ട്. അവർ കുടുംബശ്രീക്കൊപ്പം അണിചേരും. സ്ത്രീധനത്തിനും സ്ത്രീപീഡനങ്ങൾക്കും എതിരെയുള്ള ഇൗ ബോധവൽക്കരണം ഇനിയും ശക്തമായി തുടർന്നു കൊണ്ടുപോകാൻ കഴിയണം. സാമൂഹിക തിൻമകൾക്കെതിരേ ശക്തമായ നടപടികളുമായി സർക്കാർ സംവിധാനങ്ങൾ കുടുംബശ്രീക്കൊപ്പമുണ്ടാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി "സ്ത്രീപക്ഷ നവകേരളം' ബോധവൽക്കരണ പ്രചാരണ പരിപാടികൾക്ക് വിജയാശംസകളും നൽകി.

നവോത്ഥാനകാലം മുതൽ ഉയർത്തിക്കൊണ്ടു വന്ന മുദ്രാവാക്യത്തിന്റെ പുതിയ തലങ്ങളിലേക്കും സ്ത്രീപക്ഷ നവകേരളത്തിലേക്കും ഇൗ നാടിനെ നയിക്കണമെങ്കിൽ സ്ത്രീയുടെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് പരിപാടിയുടെ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജനാധിപത്യവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ സ്വീകാര്യത കുടുംബശ്രീയുടെ സ്ത്രീപക്ഷ കേരളം ബോധവൽക്കരണ പ്രചരണ പരിപാടിയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലുളളവരും ജനപ്രതിനിധികളും യുവാക്കളും ഉൾപ്പെടെയുള്ളവർ കേരളമൊട്ടാകെ ഇൗ പ്രചരണപരിപാടിയ്ക്ക് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

CM



 തുടർന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്നുമായി ബന്ധപ്പെട്ട സമീപന രേഖ ചലച്ചിത്ര താരം നിമിഷ സജയനു നൽകി പ്രകാശനം ചെയ്തു. ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്-ഏകീകൃത ട്രോൾ ഫീ നമ്പറിന്റെ പ്രഖ്യാപനവും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 152 ബ്ളോക്കുകളിൽ നടപ്പാക്കുന്ന കൈ്രം മാപ്പിങ്ങ് പ്രക്രിയയുടെ പ്രഖ്യാപനവും നിർവഹിച്ചു.  "സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്റെ ബ്രാൻഡ് അംബാസഡർ ചലച്ചിത്ര താരം കുമാരി നിമിഷ സജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കുടുംബശ്രീ ഒരു നേർചിത്രം ഫോട്ടോഗ്രാഫി നാലാം സീസണിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സുരേഷ് കാമിയോ, ആൽഫ്രഡ് എം.കെ, മധു ഇടച്ചന എന്നിവർക്കുളള സമ്മാനദാനം നിർവഹിച്ചു. പ്രോത്സാഹന സമ്മാനം നേടിയവർക്ക് വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്ത് സമ്മാനദാനം നിർവഹിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എെ ശ്രീവിദ്യ സ്വാഗതം പറഞ്ഞു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പ്ളാനിങ്ങ് ബോർഡ് അംഗങ്ങളായ ജിജു.പി.അലക്സ്, മിനി സുകുമാർ, മേയേഴ്സ് ചേമ്പർ ചെയർമാൻ എം.അനിൽ കുമാർ, മുനിസിപ്പൽ ചെയർമാൻസ് ചേമ്പർ ചെയർമാൻ എം.കൃഷ്ണദാസ്,  പ്രസിഡന്റ്, നഗരസഭാ കൗൺസിലർ ഡോ.റീന.കെ.എസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ബി.പി മുരളി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എന്നിവർ ആശംസാ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പരസിഡന്റ് അഡ്വ.ഷൈലജാ ബീഗം, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.സലിം,  പി.എസ്.സി മെമ്പർ ആർ. പാർവതീ ദേവി, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല, സി.ഡി,എസ് ചെയർപേഴ്സൺ വിനീത പി എന്നിവർ സന്നിഹിതരായിരുന്നു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് "സ്ത്രീപക്ഷ നവകേരളം' ആശയത്തെ ആസ്പദമാക്കി വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

Content highlight
pinarayi vijayan inagurates sthreepaksha navakeralam campaign