സ്ത്രീപ്രാതിനിധ്യവും സ്ത്രീശാക്തീകരണവും ഉറപ്പുവരുത്തി പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതി

Posted on Friday, November 5, 2021

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതിയിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമായ ഭവനം നൽകുന്നതോടൊപ്പം ഭവനത്തിന്റെ ഉടമസ്ഥാവകാശവും സ്ത്രീകൾക്ക് നൽകുന്നു. പദ്ധതി പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള 111835 ഗുണഭോക്താക്കളിൽ 87753 പേർ സ്ത്രീകളാണ്.  ഭവനത്തിന്റെ ഉടമസ്ഥത സ്ത്രീകളുടെ പേരിൽ നൽകാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സ്ത്രീയുടെയും പുരുഷന്റെയും കൂട്ടുടമസ്ഥതയിലോ പുരുഷന്റെ മാത്രം പേരിലോ ഉടമസ്ഥത നൽകുക. നിലവിൽ 70463 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്ക് നൽകുന്നതിലൂടെ സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് കുടുംബശ്രീ കാഴ്ചവയ്ക്കുന്നത്. നിലവിൽ കുടുംബശ്രീയുടെ കീഴിൽ നഗരമേഖലയിൽ പ്രവർത്തിക്കുന്ന 31 വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ മുഖേന പദ്ധതിയിൽ ഉൾപ്പെട്ട 52 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.  

pma

ഗുണഭോക്താക്കൾക്ക് സുരക്ഷിതമായ ഭവനം നൽകുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത നിലവാരവും പദ്ധതി ഉറപ്പു വരുത്തുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന-പദ്ധതിയുമായുള്ള സംയോജനത്തിലൂടെ 7490 കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് കണക്ഷനും 17603 കുടുംബങ്ങൾക്ക് സൗജന്യമായി എൽ.ഇ.ഡി വിളക്കുകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നു കൊണ്ട് ഒാരോ ഗുണഭോക്തൃ കുടുംബത്തിനും 90 അധിക തൊഴിൽദിനങ്ങളും അതിലൂടെ 26190 രൂപയുടെ അധിക സാമ്പത്തിക സഹായവും ലഭ്യമാക്കി. ആകെ 70 കോടി രൂപയുടെ സഹായമാണ് ഇൗയിനത്തിൽ ലഭ്യമാക്കിയത്.

പദ്ധതി ഗുണഭോക്താക്കളിൽ 95 ശതമാനം പേരും കുടുംബശ്രീ അംഗങ്ങളാണ്. ബാക്കിയുള്ള അഞ്ച് ശതമാനം പേരെ കൂടി കുടുംബശ്രീയിൽ അംഗങ്ങളാക്കുന്നതിനുളള കാര്യങ്ങൾ നടന്നു വരികയാണ്.

Content highlight
PMAY(U)-LIFE Project ensuring women's participation and women empowermentml

കോവിഡ് അവബോധം നല്‍കാന്‍ കുടുംബശ്രീയുടെ 'ഒരു കുഞ്ഞുപരീക്ഷ' - കാല്‍ക്കൊല്ല പരീക്ഷ സംഘടിപ്പിച്ചു

Posted on Wednesday, November 3, 2021

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32,627 ബാലസഭകളിലെ നാലര ലക്ഷം അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി സംഘടിപ്പിച്ചുവരുന്ന 'ഒരു കുഞ്ഞുപരീക്ഷ'യുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ 30ന് നടത്തി. കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം വീട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുന്നതിനാണ് പരീക്ഷ  സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി 26,054 കുട്ടികളാണ് കാല്‍ക്കൊല്ല പരീക്ഷയില്‍ പങ്കെടുത്തത്.

  മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് 'ഒരു കുഞ്ഞു പരീക്ഷ' നടത്തുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് ജൂണ്‍ പത്തിന് സംഘടിപ്പിച്ച മോഡല്‍ പരീക്ഷയ്ക്ക് അംഗങ്ങള്‍ക്കിടയില്‍ നിന്നും ആവേശകരമായ പ്രതികരണം ലഭിച്ചിരുന്നു.  

  പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് നല്‍കിയത്. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള മികച്ച അവബോധം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ. ശേഷിക്കുന്ന രണ്ട് പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

  സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാര്‍ഗങ്ങളുടെ തുടര്‍ച്ചയാണ് ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യെന്ന ബോധവല്‍ക്കരണ പരിപാടി.

 

Content highlight
Kakkolla Pareeksha', the second phase of 'Kunju Pareeksha' to give awareness to Balasabha members on Covid-19 conductedml

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധ ബോധവല്‍ക്കരണം നല്‍കാന്‍ 'ഒരു കുഞ്ഞുപരീക്ഷ' - കാല്‍ക്കൊല്ല പരീക്ഷ 30ന്

Posted on Friday, October 29, 2021

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32627 ബാലസഭകളിലെ നാലര ലക്ഷം അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞുപരീക്ഷ'യുടെ രണ്ടാം ഘട്ടം 30ന് നടത്തും. കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം വീട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുന്നതിനാണ് പരീക്ഷ  
സംഘടിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് 'ഒരു കുഞ്ഞു പരീക്ഷ' നടത്തുക. ആദ്യഘട്ടമെന്ന നിലയ്ക്ക് ജൂണ്‍ പത്തിന് സംഘടിപ്പിച്ച മോഡല്‍ പരീക്ഷയ്ക്ക് അംഗങ്ങള്‍ക്കിടയില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.  

പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കും. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാം. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ. അടുത്ത പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാര്‍ഗങ്ങളുടെ തുടര്‍ച്ചയാണ് ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യെന്ന ബോധവല്‍ക്കരണ പരിപാടി.

 

bs

 

 

Content highlight
Kakkolla Pareeksha', the second phase of 'Kunju Pareeksha' to give awareness to Balasabha members on Covid-19 to be held on 30 October 2021en

ഡി.ഡി.യു-ജി.കെ.വൈ : 47 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദേശജോലി

Posted on Friday, October 29, 2021

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ)യിലൂടെ പഠിച്ചിറങ്ങിയ 47 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദേശ ജോലി ലഭിച്ചു. ഒരേ പരിശീലന കേന്ദ്രത്തില്‍ നിന്ന് ഒരേ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ് ഇവര്‍ എന്നതാണ് പ്രധാന പ്രത്യേകത.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് ഈ രണ്ട് മാസങ്ങളില്‍ ഇത്രയും പേര്‍ക്ക് വിദേശ ജോലി ലഭ്യമായത് എന്നതും ശ്രദ്ധേയം. ഇതോട് കൂടി കുടുംബശ്രീ നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ പദ്ധതി വഴി വിദേശ ജോലി നേടുന്നവരുടെ എണ്ണം 350 ആയി.

പാലക്കാടുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോക്കമിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (CIPET) യില്‍ നിന്ന് ഇന്‍ജെക്ഷന്‍ മോള്‍ഡിങ് മെഷീന്‍ ഓപ്പറേഷന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് മലേഷ്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുമായി രണ്ട് മാസങ്ങളിലായി ജോലി ലഭിച്ചത്. ഇവര്‍ക്കേവര്‍ക്കുമുള്ള വിസയും വിതരണം ചെയ്തു.

18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവതീയുവാക്കള്‍ക്ക് ടൂറിസം ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ 26 മേഖലകളിലായി സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്ന പദ്ധതിയാണ് ഡി.ഡി.യു- ജി.കെ.വൈ. പദ്ധതിയുടെ ഭാഗമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ദുബായ്, അബുദാബി, ബഹറിന്‍, സൗദി അറേബ്യ, ഖത്തര്‍, സ്‌പെയിന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.

Content highlight
47 DDU-GKY students off to Malaysia & Middle East countries after securing Foreign Placement

50.20 കോടി രൂപയുടെ വില്‍പ്പന ; പൊതുജനങ്ങള്‍ക്കിടയില്‍ ഹിറ്റായി കുടുംബശ്രീ ‘കേരള ചിക്കന്‍’

Posted on Wednesday, October 27, 2021

ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘കേരള ചിക്കന്‍’. മൃഗസംരക്ഷണ വകുപ്പുമായി സംയോജിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന കുടുംബശ്രീ ‘കേരള ചിക്കന്‍’ പദ്ധതി മുഖേന നാളിതുവരെ 50.20 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചു. ഒരു ദിവസം ഏകദേശം 20 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ 25 ലക്ഷത്തിലേറെ ഇറച്ചിക്കോഴികളെ വിറ്റഴിച്ചു.

നിലവില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ‘കേരള ചിക്കന്‍’ പദ്ധതിയുടെ ഭാഗമായി 248 ഫാമുകളും 82 വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ആറ് ജില്ലകളിലായാണ് ഫാമുകളും വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഈ ഫാമുകളും വിപണന കേന്ദ്രങ്ങളും വഴി 330 കുടുംബങ്ങള്‍ക്ക് ഉപജീവന അവസരവും ലഭിക്കുന്നു.

മൃഗസംരക്ഷണ വകുപ്പ് സമഗ്ര മേല്‍നോട്ടം നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായി, ഇന്റഗ്രേഷന്‍ ഫാമിങ് വഴി ഇറച്ചിക്കോഴി വിപണിയിലെത്തിക്കല്‍, പ്രോസസിങ് യൂണിറ്റ് ആരംഭിച്ച് പ്രവര്‍ത്തിപ്പിക്കല്‍ എന്നീ രണ്ട് പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ ചെയ്യുന്നത്. 2017 നവംബറില്‍ ആരംഭിച്ച ഈ പദ്ധതിയുടെ നടപ്പാക്കലിനായി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (കെ.ബി.എഫ്.പി.സി.എല്‍) എന്ന കമ്പനിയും കുടുംബശ്രീ ആരംഭിച്ചിരുന്നു.

തുടക്ക ഘട്ടത്തില്‍ കോഴി വളര്‍ത്തുന്നതിനുള്ള ഫാമുകള്‍ ആരംഭിക്കുകയും ഈ ഫാമുകളില്‍ നിന്നുള്ള ബ്രോയിലര്‍ ചിക്കന്‍ വിപണിയിലെത്തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ നടത്തിയത്. പിന്നീട് 2020 ജൂണ്‍ മാസം മുതല്‍ കേരള ചിക്കന്റെ മാത്രം പ്രത്യേകമായ ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങളും ആരംഭിച്ചു തുടങ്ങി. ഈ കേന്ദ്രങ്ങള്‍ മുഖേന ‘കേരള ചിക്കന്‍’ എന്ന ബ്രാന്‍ഡില്‍ ബ്രോയിലര്‍ ചിക്കന്‍ പൊതുവിപണിയില്‍ ലഭ്യമാക്കിത്തുടങ്ങുകയും ചെയ്തു.

 

kc



പാലക്കാട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നീ നാല് ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കും. ശേഷിച്ച നാല് ജില്ലകളിലേക്കും കുടുംബശ്രീയുടെ ‘കേരള ചിക്കന്‍’ പദ്ധതി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ശ്രമിക്കുന്നു.

Content highlight
'Kerala Chicken' a big hit among the public: Sales of Rs 50.20 crores recorded

പി.എം.എഫ്.എം.ഇ സ്‌കീം സീഡ് ക്യാപ്പിറ്റല്‍ വിതരണത്തിന് തുടക്കം

Posted on Thursday, October 21, 2021

ഭക്ഷ്യസംസ്‌ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് പിന്തുണയേകുന്നതിനായുള്ള പി.എം.എഫ്.എം.ഇ സ്‌കീമിന്റെ (പ്രധാനമന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ് സ്‌കീം – ഭക്ഷ്യ സംസ്‌ക്കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി) ഭാഗമായുള്ള സീഡ് ക്യാപ്പിറ്റല്‍ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി  പി. രാജീവ് 18ാം തീയതി നിര്‍വഹിച്ചു.

കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച്, കേരളത്തില്‍ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്ന  ഈ പദ്ധതി വഴി 14 ജില്ലകളില്‍ നിന്നുള്ള 1440 കുടുംബശ്രീ സംരംഭകര്‍ക്ക് 4,30,51,096 രൂപ നല്‍കാനുള്ള അനുമതി ലഭിച്ചിരുന്നു. എറണാകുളത്ത് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ഈ തുക കുടുബശ്രീയ്ക്ക് വേണ്ടി എറണാകുളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. രഞ്ജിനിയും കുടുംബശ്രീ സംരംഭകരും ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

pmfme

അതാത് സി.ഡി.എസുകള്‍ മുഖേന സംരംഭകര്‍ക്ക് പലിശരഹിത വായ്പയായാണ് ധനസഹായം നല്‍കുന്നത്. പദ്ധതി പ്രകാരം ഭക്ഷ്യസംസ്‌ക്കരണ മേഖലയിലുള്ള വ്യക്തിഗത- സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സീഡ് ഫണ്ട്, ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന ഗ്രാന്റ്, പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ബ്രാന്‍ഡിങ്ങ്-  വിപണനം എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങള്‍ക്ക് സഹായം ലഭിക്കും.

കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം ഐ.എ.എസ് സ്വാഗതം ആശംസിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ ബിജു പി. എബ്രാഹം നന്ദി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മൂല്യവര്‍ധനവിനെക്കുറിച്ച് സംരംഭകര്‍ക്ക് വിദഗ്ധ ക്ലാസുകളും നല്‍കി.

Content highlight
പി.എം.എഫ്.എം.ഇ സ്‌കീം സീഡ് ക്യാപ്പിറ്റല്‍ വിതരണത്തിന് തുടക്കം

കോവിഡ് പ്രതിരോധം- അക്ഷീണ പരിശ്രമം തുടര്‍ന്ന് വയനാട്

Posted on Wednesday, October 13, 2021

കോവിഡ് -19 രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അക്ഷീണം തുടരുകയാണ് വയനാട് ജില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ ക്വാറന്റൈന്‍ ലംഘനം നടത്തുന്നത് കണ്ടെത്താനുള്ള സഹായം ജില്ലാ ഭരണകൂടത്തിന് ഇപ്പോള്‍ കുടുംബശ്രീ സംഘടനാ സംവിധാനം മുഖേന ചെയ്തു നല്‍കി വരുന്നു. ജില്ലയില്‍ ക്വാറന്റൈന്‍ ലംഘനം വ്യാപകമാകുകയും അത് ഒരു പ്രധാന പ്രശ്‌നമായിത്തീരുകയും ചെയ്തിരുന്നു. കാവിഡ് പോസിറ്റീവായ രോഗികളും അവരുടെ സമ്പര്‍ക്കത്തിലുള്ളവരും നടത്തുന്ന ക്വാറന്റൈന്‍ ലംഘനവും ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തിയതിന് ശേഷം റിസല്‍റ്റ് വരുന്നതിനിടയില്‍ നടത്തുന്ന ക്വാറന്റൈന്‍ ലംഘനവുമാണ് വര്‍ദ്ധിച്ചുവന്നത്. ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുകയും അത് ലംഘിക്കുന്നവരുടെ വിശദാംശങ്ങള്‍ പോലീസിന് കൈമാറുകയുമാണ് കുടുംബശ്രീ സംവിധാനം മുഖേന ചെയ്യുന്നത്.

   ക്വാറന്റൈന്‍ ലംഘനം വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി മീറ്റിങ്ങില്‍ ഉയര്‍ന്നുവന്നപ്പോഴാണ് കുടുംബശ്രീയുടെ അയല്‍ക്കൂട്ടം മുതലുള്ള സംഘടനാ സംവിധാനത്തിന് പോലീസിനെ ക്വാറന്റൈന്‍ ലംഘനം നടത്തുന്നത് കണ്ടെത്താന്‍ സഹായിക്കാനാകുമെന്ന് വയനാട് കുടുംബശ്രീ ടീം അറിയിച്ചത്. എല്ലാ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കഴിഞ്ഞവരുടെ വിശദാംശങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ് ലഭിക്കുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ വേര്‍തിരിച്ച്, ബന്ധപ്പെട്ട എ.ഡി.എസി-ന് നല്‍കുന്നു. അവിടെ നിന്ന് അയല്‍ക്കൂട്ട സെക്രട്ടറിമാരെ വിശദാംശങ്ങള്‍ അറിയിക്കുന്നു. ടെസ്റ്റ് നടത്തിയവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് അവര്‍ ഉറപ്പുവരുത്തുന്നു, ലംഘനം നടന്നാല്‍ ഗൂഗിള്‍ ഫോം വഴി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ക്വാറന്റൈന്‍ ലംഘിക്കുന്നവരുടെ വിശദാംശങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പോലീസ് സ്റ്റേഷനിലേക്ക് അറിയിക്കുന്നു. പോലീസ് നിയമനടപടികളും കൈക്കൊള്ളുന്നു.  

  കൂടാതെ ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് എല്ലാവിധത്തിലുമുള്ള സഹായങ്ങളും കുടുംബശ്രീ അംഗങ്ങള്‍ നല്‍കി വരുന്നു. ജില്ലയിലെ ആദിവാസി കോളനികള്‍ ആനിമേറ്റര്‍മാരുടെയും എ.ഡി.എസിന്റെയും പ്രത്യേക നിരീക്ഷണത്തിലുമാണ്. കൂടാതെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലും സജീവം. എല്ലാ ദിവസവും വൈകുന്നേരം 7 മുതല്‍ 8 വരെ എ.ഡി.എം, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രതിനിധി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് അവലോകന യോഗവും നടത്തുന്നു.

  കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് നിരവധിയായ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിത്തുടങ്ങിയ കാലം മുതല്‍ തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടപ്പിലാക്കി വരുന്നത്. ബോധവത്ക്കരണ പരിപാടികള്‍, മാസ്‌ക്- സാനിറ്റൈസര്‍ നിര്‍മ്മാണം, കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പ്, വായ്പാ വിതരണം… എന്നിങ്ങനെ നീളുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ചത്.

  അതേസമയം ഓരോ ജില്ലകളും വ്യത്യസ്തങ്ങളായ ആവശ്യകതകള്‍ അനുസരിച്ച് പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്ന് ഒട്ടനവധി പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഇപ്പോഴും ആ പ്രവര്‍ത്തനങ്ങളില്‍ പലതും തുടര്‍ന്ന് വരികയും ചെയ്യുന്നു. ഇത്തരത്തില്‍ വയനാട് കുടുംബശ്രീ ടീമും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

Content highlight
Kudumbashree Wayanad team continues their relentless efforts in controlling covid-19 pandemicML

എന്‍.യു.എല്‍.എം, പി.എം.എ.വൈ : ഉത്തരമേഖലാ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Tuesday, October 12, 2021

വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മേയര്‍മാര്‍, നഗരസഭാ അധ്യക്ഷന്മാര്‍ എന്നിവര്‍ക്കുവേണ്ടി കുടുംബശ്രീ ഉത്തരമേഖലാ ഏകദിന ശില്‍പ്പശാല ഇന്ന് (ഒക്ടോബര്‍ 8) സംഘടിപ്പിച്ചു. കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം), പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് (പി.എം.എ.വൈ) എന്നീ പദ്ധതികള്‍ സംബന്ധിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു.

  കോഴിക്കോട് ഹൈസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്‍മാന്‍ ചേംബര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണുമായ ടി.വി. ശാന്ത അധ്യക്ഷയായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എസ്. ജഹാംഗീര്‍ നന്ദിയും പറഞ്ഞു.

  കുടുംബശ്രീയും നഗരസഭകളും, അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്‌സ് (എ.ആര്‍.എച്ച്.സി), നഗരങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികള്‍, തെരുവുകച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതി, തെരുവുകച്ചവട ആക്ട്, സ്‌കീം റൂള്‍സ് തുടങ്ങീ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകളും ശില്‍പ്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.

 

Content highlight
nulmpmaycnorthzoneonedayworkshopconductedml