'അമൃതം കര്‍ക്കിടകം' ഭക്ഷ്യമേളയുമായി തൃശ്ശൂര്‍ ജില്ലാ ടീം

Posted on Wednesday, July 28, 2021

കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ ടീമിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ 'അമൃതം കര്‍ക്കിടകം' ഭക്ഷ്യമേളയ്ക്ക് തുടക്കമായി. പരമ്പരാഗത അറിവുകളും ഭക്ഷണ രീതികളും പാചകക്കുറിപ്പുകളും ആയുര്‍വേദവിധികളും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളും ഉള്‍ക്കൊള്ളുന്ന 'അമൃതം കര്‍ക്കിടകം' കൈപ്പുസ്തകവും പുറത്തിറക്കി. റവന്യൂ മന്ത്രി കെ. രാജന്‍, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ജൂലൈ 22ന് കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമേളയുടെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

  ജൂലൈ 22 മുതല്‍ 30 വരെ കളക്ടറേറ്റ് ബാര്‍ അസോസിയേഷന് ഹാളിന് സമീപം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ്  പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള നടത്തുന്നത്. വിവിധതരം ഔഷധക്കഞ്ഞികളും പത്തില കറികളും മേളയില്‍ ലഭിക്കും. കൂടാതെ ശരീരപുഷ്ടിക്ക് ആവശ്യമായ മരുന്നുണ്ടയും പാഴ്‌സലായി മേളയില്‍ ലഭിക്കും. കഴിഞ്ഞ നാല് വര്‍ഷങ്ങളായി അമൃതം കര്‍ക്കിടകം എന്ന പേരില്‍ തൃശ്ശൂര്‍ ജില്ലാ ടീം പഞ്ചായത്തുകളില്‍ പരമ്പരാഗത ഭക്ഷ്യമേള സംഘടിപ്പിച്ചുവന്നിരുന്നു.  

amritham


 
  തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ശോഭു നാരായണന്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ്.സി, ഐഫ്രം സി.ഇ.ഒ അജയകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങള്‍ കര്‍ക്കിടക മാസത്തില്‍ പാകം ചെയ്ത് കഴിക്കാന്‍ ഏവര്‍ക്കും സഹായകമാകുന്ന പുസ്തകമാണ് അമൃതം കര്‍ക്കിടകം. കുടുംബശ്രീയുടെ യുവശ്രീ സംരംഭ ഗ്രൂപ്പായ ഐഫ്രത്തിന്റെയും (AIFRHM- Adebha- Athidhi Devo Bhava- Institute of Food Research and Hospitality Management) ഡോ. കെ.എസ്. രജിതന്റെയും നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്.

 

Content highlight
to Kudumbashree Thrissur District Mission organizes 'Amrutham Karkkidakam' Ethnic Food Festml

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം നാലാം സീസണിന് തുടക്കം - ഓഗസ്റ്റ് 31 വരെ ചിത്രങ്ങള്‍ അയക്കാം

Posted on Friday, July 23, 2021
'കുടുംബശ്രീ ഒരു നേര്ച്ചിത്ര'ത്തിന്റെ നാലാം സീസണിന് തുടക്കമായി. 2021 ഓഗസ്റ്റ് 31 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്ത്തനങ്ങള് പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് ഫോട്ടോഗ്രാഫിയില് താത്പര്യമുള്ളവര്ക്ക് പ്രോത്സാഹനമേകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പി ക്കുന്ന ഈ മത്സരത്തിന് പരിഗണിക്കുക. അയല്ക്കൂട്ടയോഗം, അയല്ക്കൂട്ട വനിതകള് നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്പ്പടെയുള്ള വിവിധ സംരംഭങ്ങള്, അയല്ക്കൂട്ട വനിതക ളുടെ കാര്ഷിക പ്രവര്ത്തനങ്ങള്, റെയില്വേ സ്റ്റേഷനുകളിലുള്പ്പെടെ കുടുംബശ്രീ വനിതകള് നിയന്ത്രി ക്കുന്ന പാര്ക്കിങ്, വിശ്രമമുറി യുടെ പരിപാലനം, ഹൗസ് കീപ്പിങ് ജോലികള്, കുടുംബശ്രീ ബാലസഭകളുടെയും ബഡ്‌സ് സ്ഥാപനങ്ങളുടെയും പ്രവര്ത്തനം ഉള്പ്പെടെ നിരവധി വിഷയങ്ങള് ആധാരമാക്കി ചിത്രങ്ങളെടുക്കാനാകും.
 
  ഫോട്ടോകള് kudumbashreeprcontest@gmail.com എന്ന ഇ-മെയില് വിലാസത്തില് അയക്കാം. ഫോട്ടോ പ്രിന്റുകളോ അല്ലെങ്കില് വാട്ടര്മാര്ക്ക് ചെയ്യാത്ത ഫോട്ടോകള് ഉള്പ്പെടുത്തിയ സി.ഡിയോ 'എക്‌സിക്യൂട്ടീവ് ഡയറക്ടര്, കുടുംബശ്രീ സംസ്ഥാന മിഷന് ഓഫീസ്, ട്രിഡ റീഹാബിലി റ്റേഷന് ബില്ഡിങ്, മെഡിക്കല് കോളേജ്, തിരുവനന്തപുരം- 695011' എന്ന വിലാസത്തില് അയച്ചു നല്കാനുമാകും. 'കുടുംബശ്രീ ഒരു നേര്ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
  വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്ഡായി ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതം പത്ത് പേര്ക്കും നല്കും. വിശദവിവരങ്ങള് അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്ണ്ണരൂപം www.kudumbashree.org/photography2021 എന്ന വെബ്‌സൈറ്റ് ലിങ്കില് ലഭ്യമാണ്.
 
kudumbashree oru nerchithram

 

Content highlight
kudumbashree oru nerhithram season 4 startsml

കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ച് കാസര്‍ഗോഡ് ജില്ല

Posted on Thursday, July 22, 2021

കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ ടീം കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം, വിദ്യാനഗറിലെ കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് ക്യാന്റീനില്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ മുഴുവന്‍ ജനകീയ ഹോട്ടലുകളിലും ഓഗസ്റ്റ് 16 വരെ സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് നടത്താനാണ് കുടുംബശ്രീ ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്. ആയുര്‍വേദ വിധി പ്രകാരം തയാറാക്കുന്ന പച്ചമരുന്നുകളും ജൈവ അരിയും ചേര്‍ത്താണ് കര്‍ക്കിടകഞ്ഞി തയ്യാറാക്കുന്നത്.  നാല് തരത്തിലുള്ള കര്‍ക്കിടക കഞ്ഞികളാണ് ലഭിക്കുക. ഇലക്കറികളും നെല്ലിക്ക ചമ്മന്തിയും ഒപ്പമുണ്ടാകും. 50 രൂപയാണ് വില.

എല്ലാ ജനകീയ ഹോട്ടലുകളിലും ടേക്ക് എവേ കൗണ്ടറുകളും കര്‍ക്കിടക കഞ്ഞി വിതരണത്തിന് തയാറാക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content highlight
Kudumbashree Kasaragod District Mission organises Covid Special Karkkidaka Kanji Festml

പി.ഐ. ശ്രീവിദ്യ ഐ.എ.എസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു

Posted on Thursday, July 15, 2021

കുടുംബശ്രീയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 11 ഓടെ തിരുവനന്തപുരത്തുള്ള കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസിലെത്തിയ നിയുക്ത എക്‌സിക്യൂട്ടീവ് ഡയറക്ടറെ കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ് ചുമതല കൈമാറി. കര്‍ണ്ണാടക കേഡര്‍ ഐ.എ.എസ് ഓഫീസറായ ശ്രീവിദ്യ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

P.I. Sreevidya IAS

 

 

Content highlight
P.I Sreevidya IAS takes over the charge as the new Executive Director of Kudumbashree

വിവാഹം ഒരു കച്ചവടമോ?- ക്ലബ് ഹൌസ് സംവാദം സംഘടിപ്പിച്ച് കാസറഗോഡ് സ്‌നേഹിത

Posted on Wednesday, July 7, 2021

കാസറഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍, സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ 'വിവാഹം ഒരു കച്ചവടമോ?'എന്ന വിഷയത്തില്‍ ക്ലബ്ബ് ഹൗസ് സംവാദം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്. വിവാഹവും സ്ത്രീധനവും ആയി ബന്ധപ്പെട്ട് സമകാലിക സംഭവങ്ങളിലൂന്നിയും കുടുംബത്തിലും സമൂഹത്തിലും സമൂഹ മനസ്ഥിതിയിലും വരേണ്ട മാറ്റങ്ങളെ പറ്റിയും  സജീവമായി ചര്‍ച്ച  നടന്നു.

  സമൂഹത്തിലുളവാകേണ്ട മനോഭാവ മാറ്റത്തെ പറ്റിയും, മാറ്റം തുടങ്ങേണ്ടത് അവനവനില്‍ നിന്ന് തന്നെയാണെന്നുമുള്ള അഭിപ്രായം ഈ സംവാദത്തില്‍ ഉയര്‍ന്നു. ഇത്തരം തുടര്‍ച്ചയായ പരിപാടികള്‍ ഇനിയും സംഘടിപ്പിച്ചു കൊണ്ട് കൂടുതല്‍ ആളുകളിലേക്ക് ബോധവത്കരണം സൃഷ്ടിക്കാനാണ് സ്‌നേഹിത ലക്ഷ്യമിട്ടിരിക്കുന്നത്. ജെന്‍ഡര്‍ ടീം ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി മേനോന്‍ പരിപാടിയുടെ മോഡറേറ്റര്‍ ആയി.

 

Content highlight
to Snehitha Gender Help Desk of Kasaragod organizes 'Club House' Discussion on the topic 'Whether Marriage is a Business Dealml

ബീഹാറില്‍ കുടുംബശ്രീ പിന്തുണയോടെ 'ദീദി കി രസോയി' രണ്ടാം ഘട്ടത്തിലേക്ക്

Posted on Wednesday, July 7, 2021

കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍.ആര്‍.ഒ) സഹായത്തോടെ ബീഹാറില്‍ സ്ഥാപിച്ചുവരുന്ന ദീദി കി രസോയി ക്യാന്റീന്‍ ശൃംഖല രണ്ടാം ഘട്ടത്തിലേക്ക്. കേരളത്തിലെ 'കഫേ കുടുംബശ്രീ' മാതൃകയില്‍ ക്യാന്റീന്‍ ശൃംഖല രൂപീകരിക്കാന്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കണമെന്ന് ബീഹാര്‍ ഗ്രാമീണ ഉപജീവന ദൗത്യം (ജീവിക) ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 'ദീദി കീ രസോയി' എന്ന പേരില്‍ ക്യാന്റീന്‍ ശൃംഖല രൂപപ്പെടുത്തിയെടുക്കാനുള്ള കരാറില്‍ കുടുംബശ്രീ ഒപ്പുവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ബീഹാറില്‍ നാല് 'ദീദി കി രസോയി' ക്യാന്റീനുകളാണ് പ്രവര്‍ത്തിക്കുന്നത്. നാല് ഇടങ്ങളിലും മികച്ച രീതിയില്‍ ക്യാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സംരംഭകരെ പരിശീലിപ്പിച്ചതും ഈ ക്യാന്റീനുകള്‍ ആറ് മാസമെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തി തുടര്‍ന്നും നടത്തിക്കൊണ്ടുപോകാന്‍ അവര്‍ക്ക് ആത്മവിശ്വാസമേകിയതും കുടുംബശ്രീ എന്‍.ആര്‍.ഒ ടീമാണ്.

  ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് 'ദീദി കി രസോയി'യുടെ രണ്ടാംഘട്ട പരിശീലനത്തിനായി ബീഹാറുമായി കുടുംബശ്രീ കരാറില്‍ ഒപ്പുവച്ചത്. ഈ രണ്ടാം ഘട്ടത്തില്‍, ഒന്നാം ഘട്ട പ്രവര്‍ത്തനം വ്യാപിപ്പിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 70ഓളം ജില്ലാതല ജനറല്‍ ആശുപത്രികളില്‍ ക്യാന്റീനുകള്‍ ആരംഭിക്കാന്‍ വിവിധ സഹായങ്ങളേകാനാണ് കുടുംബശ്രീയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുകയും 2022 മാര്‍ച്ച് മാസത്തില്‍ ഈ ക്യാന്റീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ഭാഗമായി ക്യാന്റീന്‍ ശൃംഖല കൂടാതെ ഹോട്ടലുകള്‍, കഫറ്റേരിയകള്‍, കോഫി ഷോപ്പുകള്‍, കോഫി വെന്‍ഡിങ് മെഷീനുകള്‍ തുടങ്ങിയ കാറ്ററിങ് മേഖലയിലെ വിവിധ മോഡലുകളില്‍ പരിശീലനം നല്‍കാനും ബീഹാര്‍ സര്‍ക്കാര്‍ കുടുംബശ്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  ബീഹാറിലെ വൈശാലിയിലെ ജില്ലാ ജനറല്‍ ആശുപത്രിയിലെ ക്യാന്റീന്‍ നടത്തിപ്പും കഫേ, കോഫി വെന്‍ഡിങ് മെഷീന്‍, കിയോസ്‌ക് തുടങ്ങിയ മോഡലുകളുടെ നടത്തിപ്പും പരീക്ഷണാടിസ്ഥാനത്തില്‍ ജീവികയ്ക്ക് കീഴിലുള്ള സ്വയം സഹായ സംഘാംഗങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനമാണ് ആദ്യഘട്ടത്തില്‍ ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി അനുയോജ്യരായ സ്ത്രീകളെ തെരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കാനും കുറച്ച് കാലത്തേക്ക് കൂടെ നിന്ന് എല്ലാവിധ പിന്തുണയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവും ചെയ്തു നല്‍കാനുമൊക്കെയായിരുന്നു കുടുംബശ്രീയോട് ആവശ്യപ്പെട്ടത്. ഇത് അനുസരിച്ച് കുടുംബശ്രീ എന്‍.ആര്‍.ഒയുടെ നേതൃത്വത്തില്‍ ക്യാന്റീന്‍ നടത്തിപ്പില്‍ പരിശീലനം നല്‍കുന്ന 35 മെന്റര്‍മാരെ സജ്ജരാക്കുകയും കോവളത്തെ ഐ.എച്ച്.എം.സി.ടി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജി)യുമായി അക്കാഡമിക് പരിശീലനങ്ങളേകുന്നതിനായി കരാറിലെത്തുകയും ചെയ്തു. അവരുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ യുവശ്രീ സംരംഭമായ ഐഫ്രത്തിന്റെ (AIFRHM- അദേഭാ- അതിഥി ദേവോ ഭവ- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി) പങ്കാളിത്തത്തോട് കൂടി 'ദീദി കി രസോയി'യുടെ പരിശീലനങ്ങളും പിന്തുണയേകലും നല്‍കി.

 

Content highlight
'Didi ki Rasoi' to the next phase with the support of Kudumbashreeml

47 വിപണന കേന്ദ്രങ്ങളുമായി 'കേരള ചിക്കന്‍' പദ്ധതി മുന്നോട്ട്

Posted on Thursday, July 1, 2021

കേരളത്തിലെ എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കേരള ചിക്കന്‍. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം 'കേരള ചിക്കന്‍' എന്ന പേരില്‍ 47 ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഫാമുകള്‍ ആരംഭിക്കുകയും ഫാമുകളില്‍ നിന്ന് ലഭ്യമാകുന്ന ബ്രോയിലര്‍ ചിക്കന്‍ വിപണിയിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. തുടര്‍ന്ന് 2020 ജൂണ്‍ മാസം മുതല്‍ ബ്രാന്‍ഡഡ് വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുകയായിരുന്നു. കുടുംബശ്രീയും മൃഗസംരക്ഷണവകുപ്പും ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും സംയുക്തമായാണ് കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ സമഗ്രമായ മേല്‍നോട്ടം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇന്റഗ്രേഷന്‍ ഫാമിങ് വഴി ചിക്കന്‍ വിപണിയിലെത്തിക്കുകയെന്ന പദ്ധതിയും പ്രോസസിങ് യൂണിറ്റ് ആരംഭിക്കുകയെന്ന പദ്ധതിയുമാണ് ഈ സമഗ്ര പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ചെയ്യുന്നത്.

  സംസ്ഥാനത്തെ ആദ്യ വിപണന കേന്ദ്രം എറണാകുളം ജില്ലയിലെ ഏഴിക്കര സി.ഡി.എസിന് കീഴില്‍ ആരംഭിച്ചു. ആകെ 203 കേരള ചിക്കന്‍ ഫാമുകളും നിലവിലുണ്ട്. എറണാകുളം ജില്ലയില്‍ 48 ഫാമുകളും 21 വിപണനകേന്ദ്രങ്ങളുമുണ്ട്. തൃശ്ശൂര്‍ ജില്ലയില്‍ 37 ഫാമുകളും 11 വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കോട്ടയം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ യഥാക്രമണം 30, 31, 26, 31 വീതമാണ് ഫാമുകള്‍. കോട്ടയത്ത് 9 ഉം തിരുവനന്തപുരത്തും കൊല്ലത്തും മൂന്ന് വീതവും വിപണന കേന്ദ്രങ്ങള്‍ ജൂണ്‍ 22 വരെ ആരംഭിച്ചിട്ടുണ്ട്.

  ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയിലുള്ള പദ്ധതി നടപ്പിലാക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ (എറണാകുളം, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം. കോഴിക്കോട്, പാലക്കാട് ) 40 വീതം ഫാമുകള്‍ ആരംഭിക്കുകയും ആ ഫാമുകളില്‍ നിന്നുള്ള ബ്രോയിലര്‍ ചിക്കന്‍ വിപണിയിലെത്തിക്കാനായി 20 വീതം വിപണന കേന്ദ്രങ്ങള്‍ തുടങ്ങുകയും ചെയ്യുന്നതാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍ മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലേക്ക് കൂടി ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ശേഷിച്ച മറ്റ് ജില്ലകളിലും പദ്ധതി ആരംഭിച്ച് മൂന്നാം ഘട്ടം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

 

Content highlight
Kerala Chicken Project Progressing with 47 Marketing Outletsml

സര്‍ക്കാരിന്റെ പുതിയ 100 ദിന കര്‍മ്മപദ്ധതിയുടെയും ഭാഗമായി കുടുംബശ്രീ

Posted on Wednesday, June 30, 2021

സര്‍ക്കാരിന്റെ പുതിയ 100 ദിന കര്‍മ്മ പദ്ധതിയിലും കുടുംബശ്രീ ഭാഗമായി. ഇതില്‍ ആറ് പദ്ധതികളാണ് കുടുംബശ്രീയുടേതായുള്ളത്. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുന്‍ 100 ദിന പദ്ധതികളിലും കുടുംബശ്രീ ഭാഗമായിരുന്നു. പുതിയ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ 100 ദിന പദ്ധതികളില്‍ ആറ് പദ്ധതികളാണ് കുടുംബശ്രീയുടേതായുള്ളത്.

1. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം.

2. നിലവില്‍ സംരംഭകത്വ പരിശീലനം പൂര്‍ത്തിയാക്കി, നൈപുണ്യ പരിശീലനം ആരംഭിക്കുകയും ലോക്ഡൗണിനെത്തുടര്‍ന്ന് അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെയും വന്ന കുടുംബശ്രീ അംഗങ്ങളുണ്ട്. ഇവരുടെ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി 2000 പേരെങ്കിലും സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കും.

3. കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് ധനസഹായത്തിനായി 20,000 ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റികള്‍ (എ.ഡി.എസ്) വഴി സംസ്ഥാനത്താകെ 200 കോടി രൂപയുടെ ധനസഹായ വിതരണം നടത്തും.

4. കെ.എസ്.എഫ്.ഇ യുമായി ചേര്‍ന്നുകൊണ്ടുള്ള വിദ്യാശ്രീ പദ്ധതിയുടെ കീഴില്‍ 50,000 ലാപ്‌ടോപ്പുകളുടെ വിതരണ ഉദ്ഘാടനം.

5. അതീവദാരിദ്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്ന പ്രക്രിയ പൂര്‍ത്തിയാക്കും. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരണം നടത്തും.

6. പി.എം.എ.വൈ (അര്‍ബന്‍)- ലൈഫ് പദ്ധതി പ്രകാരം 2000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

 കുടുംബശ്രീ മുഖേന നടത്തുന്ന 100 ദിന പദ്ധതികളുടെ ഫലങ്ങളും പുരോഗതിയും കുടുംബശ്രീ വെബ്‌സൈറ്റിലെ www.kudumbashree.org/pages/876 എന്ന ലിങ്കില്‍ ലഭിക്കും.

 

Content highlight
Kudumbashree projects included in the new 100 Day Programme ML

കോവിഡ് പോരാട്ടം; 20,000 എ.ഡി.എസുകള്‍ക്ക് 200 കോടി രൂപയുടെ പാക്കേജ്

Posted on Monday, June 28, 2021

കോവിഡ് പ്രതിസന്ധിയിലകപ്പെട്ട അയല്‍ക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീ എ.ഡി.എസുകള്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനത്തിലെ വാര്‍ഡ്തലത്തിലുള്ള സംവിധാനമാണ് എ.ഡി.എസ് (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി). കേരളത്തിലെ 20,000 എ.ഡി.എസുകള്‍ക്കായി 200 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.  അട്ടപ്പാടിയിലെ ഊരുസമതികള്‍ക്ക് ഉള്‍പ്പെടെ ഈ സഹായം ലഭിക്കും.

  ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ഈ എ.ഡി.എസുകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് തുക നല്‍കുക. കോവിഡ് മൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കാണ് തുക ലഭിക്കുക. ഇത് അയല്‍ക്കൂട്ടങ്ങള്‍ റിവോള്‍വിങ് ഫണ്ടായി ഉപയോഗിക്കും. തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്കും ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കും ജീവനോപാധികള്‍ വീണ്ടെടുക്കാനും അയല്‍ക്കൂട്ടങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാനാകും.

   കേരളത്തിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീയില്‍ സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് ഭൂരിഭാഗം അംഗങ്ങളും. കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി അവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയിലൂടെ ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിരിക്കുന്നത്. ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള കുടുംബശ്രീ വഴി തുകയുടെ കൃത്യമായ വിനിയോഗം ഉറപ്പുവരുത്താനും ഇത് വഴി സര്‍ക്കാരിന് കഴിയും. ഇതിനായുള്ള പ്രൊപ്പോസലും മാതൃകാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് കുടുംബശ്രീ സമര്‍പ്പിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുക എ.ഡി.എസുകള്‍ക്ക് വിതരണം ചെയ്യും.

   കോവിഡ് -19 ന്റെ ഭാഗമായി വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പിലാക്കി വരികയാണ്. 2021 മേയ് 14ാം തീയതിയിലെ മുഖ്യമന്ത്രിയുടെ യോഗത്തില്‍ എ.ഡി.എസുകള്‍ക്കുള്ള ധനസഹായം കൂടാതെ കുടുംബശ്രീയെ സംബന്ധിച്ച മറ്റ് രണ്ട് തീരുമാനങ്ങള്‍ കൂടി കൈക്കൊണ്ടിരുന്നു. കോവിഡിന്റെ ഒന്നാം തരംഗ കാലയളവില്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ 2022 മാര്‍ച്ച് മാസത്തില്‍ ലഭിക്കേണ്ട പലിശ സബ്‌സിഡി (93 കോടി രൂപ) ഈ വര്‍ഷം തന്നെ മുന്‍കൂറായി ലഭ്യമാക്കും. കൂടാതെ പ്രളയകാലത്ത് പ്രഖ്യാപിച്ച് നടപ്പിലാക്കിയ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരമുള്ള മൂന്നാം വര്‍ഷത്തെ പലിശ സബ്‌സിഡിയും (76 കോടി രൂപ) മുന്‍കൂറായി ലഭ്യമാക്കും.

 മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം 2.30 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 25.17 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങള്‍ 1917.55 കോടി രൂപ പലിശരഹിത വായ്പയെടുത്തിരുന്നു. പലിശ സബ്സിഡിയുടെ ഒന്നാം ഗഡു 165 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കി മാര്‍ച്ച് മാസത്തില്‍ അയല്‍ക്കൂട്ടാംഗങ്ങളിലേക്കെത്തിച്ചു. മുന്‍കൂര്‍ പലിശ സബ്‌സിഡിക്ക് വേണ്ട പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിലേക്ക് എത്തിക്കുകയും വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു കഴിഞ്ഞു. ഉടന്‍ തന്നെ പലിശ സബ്സിഡി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരം പ്രളയബാധിതരായ 30,267 അയല്‍ക്കൂട്ടങ്ങളിലെ 2,02,789 അംഗങ്ങള്‍ 1794.02 കോടി രൂപയാണ് പലിശരഹിത വായ്പ എടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ പലിശരഹിത വായ്പയുടെ സബ്സിഡി ലഭ്യമാക്കിയത്. ആദ്യ വര്‍ഷം 131 കോടി രൂപയും രണ്ടാം വര്‍ഷം 129.87 കോടി രൂപയും കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ പലിശ സബ്സിഡിയായി ലഭ്യമാക്കിയിരുന്നു. ഇതിന്റെ മൂന്നാം വര്‍ഷത്തെ മുന്‍കൂര്‍ സബ്‌സിഡിക്കുള്ള പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചു കഴിഞ്ഞു. അതും ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യുന്നതാണ്.

 

Content highlight
Rs 200 crores package for 20,000 ADSs for fighting back Covid-19 ml

ജലജീവന്‍ മിഷനില്‍ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീയ്ക്ക് അവസരം

Posted on Monday, June 28, 2021

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും 2024ഓടെ ശുദ്ധമായ കുടിവെള്ളം മതിയായ അളവില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ ജലജീവന്‍ മിഷന്റെ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീയ്ക്ക് അവസരം. കേരളത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 262 പഞ്ചായത്തുകളില്‍ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് കുടുംബശ്രീയ്ക്ക് ലഭിച്ചിച്ചത്. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലജീവന്‍ മിഷന്റെ പ്രോജക്ടുകള്‍ ഇംപ്ലിമെന്റ് ചെയ്യാനുള്ള ഏജന്‍സികള്‍ (പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍) നിലവിലുണ്ട്. ജലജീവന്‍ മിഷന്റെ ഭാഗമായി വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ വഴിയോ ക്വൊട്ടേഷന്‍ വഴിയോ ഏറ്റെടുത്ത് നടത്തുന്ന ഈ പദ്ധതി നിര്‍വ്വഹണ ഏജന്‍സികളെ പിന്തുണയ്ക്കുകയാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സികള്‍ ചെയ്യേണ്ടത്. നേരത്തേ വിവിധ ജില്ലകളില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പ് കണക്ഷനും മറ്റും നല്‍കുന്ന രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള അവസരങ്ങള്‍ കുടുംബശ്രീയുടെ എറൈസ് (അഞകടഋ) മള്‍്ടടി ടാസ്‌ക് ടീമുകള്‍ക്കും ലഭിച്ചിരുന്നു.

 ജലജീവന്‍ മിഷന്റെ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ എന്‍.ജി.ഒകള്‍ക്കും സര്‍ക്കാര്‍ മിഷനുകള്‍ക്കും അവസരുമുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് സാധ്യമായ പഞ്ചായത്തുകളിലൊക്കെ ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ കുടുംബശ്രീ പങ്കെടുത്തത്. 262 പഞ്ചായത്തുകളില്‍ അവസരവും ലഭിച്ചു. മറ്റ് പഞ്ചായത്തുകളില്‍ പ്രാദേശികമായ എന്‍.ജി.ഒകളാണ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്.

  ജലജീവന്‍ മിഷന്റെ ആവശ്യപ്രകാരം രണ്ട് രീതിയിലാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം നടത്തേണ്ടത്. പദ്ധതി നിര്‍വ്വഹണം 7 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട സ്ഥലങ്ങളില്‍ 5 പേരെയും 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പഞ്ചായത്തുകളില്‍ 3 പേരെയും നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജലജീവന്‍ മിഷന്റെ ലക്ഷ്യങ്ങളുടെ കൃത്യമായി പൂര്‍ത്തിയാക്കല്‍, പദ്ധതി നിര്‍വ്വഹണം എന്നിവയുടെ മേല്‍നോട്ടം നടത്തേണ്ടതും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് പദ്ധതി നിര്‍വ്വഹണം സുഗമമാക്കേണ്ടതും പഞ്ചായത്തിനെയും നിര്‍വ്വഹണ ഏജന്‍സിയെയും എ്ല്ലാവിധത്തിലും പിന്തുണയ്‌ക്കേണ്ടതും ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സിയാണ്.

  ഒരു പഞ്ചായത്തില്‍ ഏഴ് മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 8.30 ലക്ഷം രൂപയും 18 മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 17.26 ലക്ഷം രൂപയുമാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിക്ക് ലഭിക്കുക. കുടുംബശ്രീയ്ക്ക് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച പഞ്ചായത്തുകളില്‍ സി.ഡി.എസുകളെയാകും കുടുംബശ്രീ ടീമിന്റെ മേല്‍നോട്ടം എല്‍പ്പിക്കുക. ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതിലൂടെ സംസ്ഥാനത്തൊട്ടാകെ 750ലേറെപ്പേര്‍ക്ക് വരുമാനം നേടിക്കൊടുക്കാനും കഴിയും.

 

Content highlight
Kudumbashree as Implementing Support Agency for Jal Jeevan Missionml