കുടുംബശ്രീ സര്‍ഗ്ഗം 2022 : വിജയികള്‍ക്ക് പുരസ്ക്കാരം വിതരണം ചെയ്തു
![SARGAM](/system/files/inline-images/WhatsApp%20Image%202022-04-10%20at%209.11.28%20PM%20%282%29.jpeg)
- 46 views
മാര്‍ച്ച് 30 ന് തിരുവനന്തപുരം കനകക്കുന്നില്‍ തുടക്കമായ ഉത്പന്ന വിപണന മേള ദേശീയ സരസ് മേള 2022 സമാപിച്ചു. ഞായറാഴ്ച (ഏപ്രില്‍ 10) നടന്ന സമാപന ചടങ്ങ് തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴില് അണിനിരത്തി 250 പ്രദര്‍ശന വിപണന സ്റ്റാളുകളും അതിനൊപ്പം 15 സംസ്ഥാനങ്ങളിലെ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ്കോര്‍ട്ടും മേളയിലുണ്ടായിരുന്നു. ഇത് കൂടാതെ 12 ദിവസങ്ങളിലും കലാ സാംസ്ക്കാരിക പരിപാടികളും അരങ്ങേറി. സിക്കിം, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, തെലുങ്കാന, ആന്ധ്ര പ്രദേശ്, ഗോവ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ വിപണനത്തിന് എത്തിച്ചിരുന്നു.
മികച്ച സ്റ്റംരഭകര്ക്കുള്ള അവാര്‍ഡുകളും മികച്ച രീതിയില്‍ മേള റിപ്പോര്‍ട്ട് ചെയ്തതിനുള്ള മാധ്യമ പുരസ്ക്കാരവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, വാമനപുരം എം.എല്‍.എ അഡ്വ. ഡി.കെ. മുരളി, അരുവിക്കര എം.എല്‍.എ അഡ്വ. ജി. സ്റ്റീഫന്‍, എഴുത്തുകാരി ഡോ. ഖദീജ മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്. ഷൈജു നന്ദി പറഞ്ഞു.
സരസ് 2022 മാധ്യമ പുരസ്ക്കാര ജേതാക്കള്‍ -
1. അച്ചടി മാധ്യമം
മികച്ച റിപ്പോര്‍ട്ടിങ്- ആര്യ യു.ആര് (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്)
പ്രത്യേക ജൂറി പരാമര്‍ശം - അശ്വതി ജയശ്രീ (ദേശാഭിമാനി)
2. ദൃശ്യ മാധ്യമം
മികച്ച റിപ്പോര്‍ട്ടിങ്- എസ്.എസ്. ശരണ്‍ (ന്യൂസ് 18)
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍- എം.കെ. വിനോദ് (അമൃത ടിവി), ഗോപാല്‍ ഷീല സനല്‍ (മീഡിയ വണ്‍).
3. ഫോട്ടോഗ്രാഫി
ഒന്നാം സ്ഥാനം - സുമേഷ് കൊടിയത്ത് (ദേശാഭിമാനി)
രണ്ടാം സ്ഥാനം - വിന്‍സെന്റ് പുളിക്കല്‍ (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്)
മൂന്നാം സ്ഥാനം - ടി.കെ. ദീപപ്രസാദ് (ടൈംസ് ഓഫ് ഇന്ത്യ)
സംരംഭകര്‍ക്കുള്ള പുരസ്ക്കാരം
1. മികച്ച സംരംഭക- ജ്യോതി ലതികരാജ് (ജാക്ക് വേള്‍ഡ്)
2. മികച്ച യുവ സംരംഭക - ഷീജ (ഇല സാനിറ്ററി പാഡ്)
3. വാല്യൂ അവാര്‍ഡ് (മികച്ച പ്രസന്റേഷനും വാര്‍ത്ത പ്രാധാന്യവും) -
സൈകത് ചിത്രഹാര്‍ (ബംഗാള്‍).
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഉത്പന്ന-വിപണനമേളയായ ദേശീയ സരസ് മേള 2022 തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു. മാർച്ച് 30ന് തുടക്കമായ മേളയിൽ 28 സംസ്ഥാനങ്ങളിലേയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്ന 250 സ്റ്റാളുകളുണ്ട്. 60,000 ചതുരശ്ര അടിയുടെ പവലിയൻ. കൂടാതെ 15 സംസ്ഥാനങ്ങളിലെ രുചി വൈവിധ്യം രുചിച്ചറിയാൻ അവസരമൊരുക്കി 25 സ്റ്റാളുകൾ അടങ്ങുന്ന ഫുഡ് കോർട്ടും. 15,000 ചതുരശ്ര അടിയിലാണ് ഫുഡ് കോർട്ട്.
കേരളം, ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 600 ഓളം സംരംഭകർ കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്.
കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ ചുമതലയിലൊരുക്കുന്ന ഫുഡ്കോർട്ടിൽ കർണ്ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, അരുണാചൽ പ്രദേശ്, അസം, ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷണ വൈവിധ്യങ്ങൾ വിളമ്പുന്നു. കൂടെ കേരളത്തിലെ വിഭവങ്ങൾ ലഭിക്കുന്ന ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളുടെ സ്റ്റാളുകളുമുണ്ട്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ കലാപ്രകടനങ്ങളും കുടുംബശ്രീ അംഗങ്ങളുടെയും ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെയും ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളും സെമിനാറുകളും ദിവസേന നടന്നുവരുന്നു. പ്രമുഖ ഗായിക സിതാര കൃഷ്ണകുമാർ, പുഷ്പവതി എന്നിവരുടെ സംഗീതനിശകളും രാജസ്ഥാൻ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തനത് കലാ രൂപങ്ങളും ശിങ്കാരിമേളവും നാടൻപാട്ടും മൺപാട്ടും എല്ലാം ഇക്കഴിഞ്ഞ ഏഴ് നാളുകളിലായി അരങ്ങേറി. ഏപ്രിൽ പത്തിന് മേള സമാപിക്കും.
ദേശീയ സരസ് മേള ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യത്തെ പ്രതിദ്ധ്വനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള 2022ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം എന്ന ആശയത്തിനുപരിയായി അവരുടെ സാമൂഹ്യ മുന്നേറ്റത്തിനു വഴി തുറക്കുന്ന ഒരു വലിയ അവസരമായി സരസ് മേള മാറും. പുതിയകാലഘട്ടത്തില്‍ വന്‍കിട സംരംഭങ്ങള്‍ക്കൊപ്പം ചെറുകിട സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സരസ് മേള.
സമാനകളില്ലാത്ത സംരംഭക മേളയാണ് സരസ് എന്നും വരുംദിവസങ്ങളില്‍ വര്‍ദ്ധിച്ച പൊതുജനപങ്കാളിത്തം മേളയിലുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തു.
മേയര്‍ എസ്. ആര്യാ രാജേന്ദ്രന് സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് വിഷയാവതരണം നടത്തി. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ എന്നിവര്‍ സ്ത്രീശക്തി കലാജാഥയില്‍ പങ്കെടുത്ത ജില്ലാ ടീമുകളെ ആദരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി ശാരദാ മുരളീധരന് ഐ.എ.എസ് പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, കോര്പ്പറേഷന് സി.ഡി.എസ് അധ്യക്ഷ വിനിത. പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്. ഷൈജു കൃതജ്ഞത അറിയിച്ചു.
28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വിപണനത്തിനും ഒരുക്കിയിരിക്കുന്ന 250 സ്റ്റാളുകളും 15 സംസ്ഥാനങ്ങളിലെ ഭക്ഷണ വൈവിധ്യമൊരുക്കുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ്കോര്‍ട്ടുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ഇന്ന് (30/3/2022) തിരി തെളിയും. വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സരസ് മേള ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, അഡ്വ.ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും. മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം പറയും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ വിഷയാവതരണം നടത്തും.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഏഴാമത് സരസ് മേളയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ ഇതിൽ പങ്കെടുക്കും. ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. സന്ദർശകരെ വരവേൽക്കാൻ 60000 ചതുരശ്ര അടിയിലുള്ള പവിലിയനും അതിൽ 237 സ്റ്റാളുകളും സജ്ജീകരിച്ചു. ഇതിൽ 62 എണ്ണം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സംരംഭകർക്കും ബാക്കി 175 എണ്ണം കേരളത്തിനുമാണ്. അറുനൂറിലേറെ സംരംഭകരാണ് മേളയിൽ പങ്കെടുക്കുക.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരവും പാരമ്പര്യത്തനിമയും ഒത്തിണങ്ങുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് സരസ് മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്. പൗരാണിക ഭംഗി തുളുമ്പുന്ന കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപന്നങ്ങൾ തുടങ്ങി ഗൃഹോപകരണങ്ങൾ വരെ സംരംഭകരിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ടു വാങ്ങാനുള്ള അവസരമാണ് സരസ് മേളയിൽ ലഭിക്കുക.
15000 ചതുരശ്ര അടിയിൽ തീർത്തിട്ടുള്ള ഇന്ത്യാ ഫുഡ് കോർട്ടാണ് സരസ് മേളയുടെ മറ്റൊരാകർഷണം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ വനിതാ കാറ്ററിങ്ങ് സംരംഭകരും കഫേ കുടുംബശ്രീ വനിതകളും ചേർന്ന് മുന്നൂറിലേറെ വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളൊരുക്കും. കുടുംബശ്രീയുടെ കീഴിലുള്ള ട്രാൻസ്ജെൻഡർ ഗ്രൂപ്പുകളും ഫുഡ് കോർട്ടിൽ പങ്കെടുക്കും. നാഷണൽ റിസോഴ്സ് ഓർഗനൈസേഷനാണ് ഇതിന്റെ ചുമതല. കൂടാതെ കുടുംബശ്രീ പ്രവർത്തകരും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെ കലാകാരൻമാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സെമിനാറുകളും ചർച്ചകളും എല്ലാ ദിവസവും വേദിയിൽ അരങ്ങേറും.
ഹരിതചട്ടം പാലിച്ചു സംഘടിപ്പിക്കുന്ന മേളയിൽ പ്ളാസ്റ്റിക് ഒഴിവാക്കും. മേളയുടെ സുരക്ഷയ്ക്കായി പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ ടീം ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിനു മുന്നോടിയായി ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി 28 കലാകാരികൾ ചേർന്നവതരിപ്പിക്കുന്ന രണ്ടു സംഗീത ശിൽപ്പങ്ങളും മൂന്നു നാടകവും കൂടാതെ സരസ് മേളയുടെ തീം സോങ്ങിന്റെ ദൃശ്യാവിഷ്കാരവും നിശാഗന്ധിയിൽ അരങ്ങേറും. പരിപാടിയിൽ എം.പിമാർ, എം.എൽ.എമാർ, കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറയും.
രാജ്യത്ത് ദേശീയ നഗര ഉപജീവനം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നതിന് കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2020/21 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളം ഒന്നാമത്. 20 കോടി രൂപയാണ് അവാർഡ് തുക. നഗരസഭകളുമായി ചേർന്ന് കുടുംബശ്രീയാണ് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്.
നഗര ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി 2015 ലാണ് കേരളത്തിൽ ഈ പദ്ധതി ആരംഭിച്ചത്. സാമൂഹ്യ ഉൾച്ചേർക്കൽ സാധ്യമാക്കിക്കൊണ്ട് ഭൗതിക ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും അതു വഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചതിനുമാണ് അവാർഡ്. 2018 ൽ മൂന്നും, 2019 ൽ രണ്ടും 2020 ൽ മൂന്നും റാങ്കുകൾ കുടുംബശ്രീ നേടിയിട്ടുണ്ട്. കോവിഡ് മഹാമാരിയെത്തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ട് കൂടിയും പദ്ധതി നിർവഹണ മികവിന് അംഗീകാരം നേടുകയായിരുന്നു.
നഗരങ്ങളിൽ എൻ.യു.എൽ.എം- ന്റെ ഭാഗമായി പുതുതായി അയൽക്കൂട്ടങ്ങൾ രൂപീകരിച്ച് 10,000 രൂപ നിരക്കിൽ റിവോൾവിങ് ഫണ്ട് നൽകി വരുന്നു. എ.ഡി.എസുകൾക്ക് 50,000 രൂപ വീതം റിവോൾവിങ് ഫണ്ടും നൽകുന്നുണ്ട്. കൂടാതെ നഗര ഉപജീവന കേന്ദ്രങ്ങൾ ആരംഭിക്കുക നൈപുണ്യ പരിശീലനം നൽകി. തൊഴിൽ ലഭ്യമാക്കുക, വ്യക്തിഗത - ഗ്രൂപ്പ് സംരംഭങ്ങളൾ ആരംഭിക്കുന്നതിന് ധനസഹായം ലഭ്യമാക്കുക, അയൽക്കൂട്ടങ്ങൾക്ക് ലിങ്കജ് വായ്പയും പലിശ സബ്സിഡിയും നൽകുക, തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ.
ഇത് കൂടാതെ 27 ഷെൽട്ടർ ഹോമുകൾ നാളിതുവരെ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി, സർവേയിലൂടെ കണ്ടെത്തിയ തെരുവ് കച്ചവടക്കാർക്ക് പി.എം. സ്വാനിധി പദ്ധതി വഴി വായ്പ്പ ലഭ്യമാക്കുകയും തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തിട്ടുണ്ട് .
സ്ത്രീ അബലയല്ല എന്നു ബോധ്യപ്പെടുന്നിടത്തുനിന്നുമാണ് സ്ത്രീശാക്തീകരണം തുടങ്ങുന്നതെന്നും സർഗവാസനനകളെ നില നിർത്താനുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണെന്നും പ്രൊഫ. കെ. സച്ചിദാ നന്ദൻ പറഞ്ഞു. കുടുംബശ്രീയും കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്തമായി കുടുംബശ്രീ വനിതകൾക്കായി സംഘടിപ്പിക്കുന്ന സർഗ്ഗം-2022 ത്രിദിന സാഹിത്യ ശിൽപ്പശാല വ്യാഴാഴ്ച്ച (23/02/2022) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് വിവാഹശേഷം കലാഭിരു ചികൾ ഇല്ലാതെയാകുന്നതിന്റെ കാരണം കുടുംബവും, സ്ത്രീകൾ നിർവഹിക്കണം എന്ന് സമൂഹവും പറയുന്ന ചുമതലകളുമാണ്. കുടുംബത്തിൽ ഒട്ടേറെ ചുമതലകൾ നിർവഹിക്കാൻ മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ഓരോ പെണ്‍കുട്ടിയും ചെറുപ്പം മുതൽ പരി ശീലിപ്പിക്കപ്പെടുന്നു. സാഹിത്യമേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിരീക്ഷണം, വാസന, പ്രചോദനം, പ്രയത്നം എന്നിവ ഉണ്ടാകണം. ഇതെല്ലാം ചേരുമ്പോഴാണ് ഉത്തമ സാഹിത്യം ഉണ്ടാവുന്നത്. സർഗ്ഗശേഷി കണ്ടെത്താനും അത് നിലനിർത്തിക്കൊണ്ടു പോകാനുമുള്ള ബോധപൂർവമായ പരിശ്രമങ്ങൾ ശാക്തീകരണതിലേക്കുള്ള വഴിയാണ്. അതുകൊണ്ടാണ് സർഗ്ഗം പോലുള്ള ശില്പശാലകൾ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മാനങ്ങൾ തുറക്കുന്നത്. കുടുംബശ്രീ വനിതകൾക്കായി ഇത്തരമൊരു ഉദ്യമത്തിനു തുടക്കമിട്ട കുടുംബശ്രീ യെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ഡയറക്ടർ ആശാ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. കില അർബൻ സീനിയർ ഫാക്കൽറ്റി ഡോ.രാജേഷ്. കെ, ജില്ലാ അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസർ ശ്രുതി.എ എസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ബി.എസ്. മനോജ് സ്വാഗതവും ജില്ലാമിഷൻ കോർഡിനേറ്റർ ഇൻ ചാർജ് രാധാകൃഷ്ണൻ. കെ നന്ദിയും പറഞ്ഞു.
ശിൽപ്പശാലയുടെ ഭാഗമായി എഴുത്തുകരായ ശിഹാബുദ്ദീൻ പൊയ്ത്തുകടവ്, ദീപാ നിശാന്ത്, മജീദ് സെയ്ദ്, അശ്വിനി ആർ.ജീവൻ, ലിസ്സി, അബിൻ ജോസഫ്, ഇ.സന്ധ്യ , എൻ.ജി. നയനതാര എന്നിവർ വിവിധ വിഷയങ്ങൾ ആസ്പദമാക്കി സംവദിച്ചു. ശിൽപ്പശാല 25 ന് സമാപിക്കും.
കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുകയാ
ആദ്യ ജില്ലാതല ബഡ്സ് ഫെസ്റ്റ് വയനാട് ജില്ലയില്‍ മാര്‍ച്ച് 17, 19 തീയതികളില്‍ നടന്നു. 'മിഴി 2022' എന്ന മേളയില്‍ ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്നായി 249 കുട്ടികള്‍ പങ്കെടുത്തു.
പെയിന്റിങ്, എംബോസ് പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് എന്നിങ്ങനെയുള്ള സ്റ്റേജിതര മത്സരങ്ങള്‍ 17നും ലളിതഗാനം, നാടന്‍പാട്ട്, പ്രച്ഛന്നവേഷം, നാടോടിനൃത്തം തുടങ്ങിയ സ്റ്റേജിന മത്സരങ്ങള്‍ 19നും സംഘടിപ്പിച്ചു.
83 പോയിന്റോടെ തിരുനെല്ലി ബഡ്സ് സ്കൂള്‍ ഓവറോള്‍ കിരീടം നേടി. 29 പോയിന്റോടെ കല്‍പ്പറ്റ സ്കൂള്‍ രണ്ടാമതെത്തി. നൂല്‍പ്പുഴ ബി.ആര്.സി മൂന്നാമതും.
ഏപ്രില്‍ മാസത്തോടെ ജില്ലാതല ബഡ്സ് ഫെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയശേഷം സംസ്ഥാനതല കലോത്സവവും സംഘടിപ്പിക്കും. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി 342 ബഡ്സ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ കുടുംബശ്രീയ്ക്ക് കീഴിലുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം.