ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്‍റി-ട്വന്‍റി : കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്

Posted on Thursday, October 6, 2022

സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് കോര്‍ട്ടുകള്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ നേടിയത് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്. മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്കും കൂടാതെ ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെയാണ് ഈ നേട്ടം. ഓര്‍ഡര്‍ ലഭിച്ചതു പ്രകാരം 3000 പേര്‍ക്കും ഇതിനു പുറമേ 5000 പേര്‍ക്കുള്ള ഭക്ഷണവുമാണ് നല്‍കിയത്.

കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപം പന്ത്രണ്ട് ഫൂഡ് കൗണ്ടറുകളാണ് സജജ്ജീകരിച്ചത്. മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിനു വെളിയില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് ഉള്ളില്‍ പ്രവേശിച്ച കാണികള്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും കുടുംബശ്രീ സ്റ്റാളില്‍ നിന്നു ലഭിച്ചത് ഏറെ സഹായകമായി. മത്സരത്തിനു മുമ്പും ശേഷവും കാണികള്‍ സ്റ്റാളുകളില്‍ കൂട്ടമായി എത്തിയെങ്കിലും ഭക്ഷണവിതരണം വേഗത്തിലാക്കി തിരക്കൊഴിവാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായി. ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പാഴ്സല്‍ വാങ്ങാനും എത്തി.

തിരുവനന്തപുരം ജില്ലയില്‍ കുടുംബശ്രീയുടെ കീഴിലുള്ള വിഘ്നേശ്വര, ശ്രീപാദം, ശ്രീശൈലം, സാംജീസ്. ശ്രുതി, സമുദ്ര, പ്രതീക്ഷ, ജിയാസ്, കൃഷ്ണ എന്നീ കേറ്ററിങ്ങ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുകളുമാണ് ക്രിക്കറ്റ് മാമാങ്കം കണാനെത്തിയ കായിക പ്രേമികള്‍ക്കായി ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ സംസ്ഥാന മിഷന്‍റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ജില്ലാമിഷനായിരുന്നു സ്റ്റേഡിയത്തില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല.

ഇതിനു മുമ്പും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച അവസരങ്ങളില്‍ ഭക്ഷണ വിതരണത്തിന് കുടുംബശ്രീക്ക് അവസരം ലഭിച്ചിരുന്നു. പരാതികളില്ലാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനായതാണ് ഈ വര്‍ഷവും കുടുംബശ്രീക്ക് ഭക്ഷണ വിതരണത്തിന് അവസരം ലഭിക്കാന്‍ കാരണം.  

 

cr

 

Content highlight
sales turnover of 10.25 lakhs for kudumbashree units during India-South Africa t20 match

സാഗര്‍മാല - ഡി.ഡി.യു.ജി.കെ സംയോജനം, ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, September 29, 2022
കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില് തുറമുഖ മേഖലാ വികസനത്തിനായി നടപ്പിലാക്കുന്ന 'സാഗര്മാല' പദ്ധതിയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്ക്കാരും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ പരിശീലന പരിപാടിയായ 'ദീന് ദയാല് ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയും (ഡി.ഡി.യു-ജി.കെ.വൈ)' തമ്മിലുള്ള സംയോജനം സാധ്യമാക്കുന്നതിനെക്കുറിച്ചുള്ള ഏകദിന ശില്പ്പശാല സംഘടിപ്പിച്ചു.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് തുറമുഖ വികസനം വരുമ്പോഴുണ്ടാകുന്ന പ്രതിമാസ ശമ്പളം ലഭിക്കുന്ന നിരവധി തൊഴിലവസരങ്ങള് പ്രയോജനപ്പെടുത്താന് തീരദേശത്തെ യുവതീയുവാക്കള്ക്ക് ആവശ്യമായ നൈപുണ്യശേഷി നല്കുകയാണ് പദ്ധതി സംയോജനത്തിലൂടെ ലക്ഷ്യമിടുന്നത്.
 
കേരളത്തില് പദ്ധതി മുഖേന 3000 പേര്ക്ക് പരിശീലനം നല്കുകയാണ് ലക്ഷ്യം. ലോജിസ്റ്റിക്‌സ്, ഗ്രീന് ജോബ്‌സ്, ഓട്ടോമോട്ടീവ്, പ്ലംബിങ്, ലൈഫ് സയന്സ്, ഐ.ടി-ഐ.ടി.ഇ.എസ് എന്നീ 17 വിഭാഗങ്ങളിലായി 186-ഓളം കോഴ്സുകൾ ലഭ്യമാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിലാകും പദ്ധതി നടപ്പിലാക്കുക.
 
എറണാകുളം ഇംപീരിയല് ഇന്സിഗ്നിയയില് സെപ്റ്റംബര് 26ന് സംഘടിപ്പിച്ച ശില്പ്പശാലയില് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് പ്രദീപ് കുമാര്. ആര്, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പ്രീതി, അജ്മേഷ് മാഡൻകര, സുധീഷ്, പ്രദീഷ് നായര്, (അഴീക്കല് പോര്ട്ട്), സന്തോഷ് (എം.പി.ഡി.ഇ.എ) ഡോ. നീലകണ്ഠന് (സിഫ്‌നെറ്റ്), എന്നിവര് പങ്കെടുത്തു.
 
 
Content highlight
Sagarmala-DDUGKY Convergence: One Day Workshop organized

മാതൃകയാകാന്‍ 'ടീം ബേഡകം'- രൂപീകരിച്ചിട്ട് ആറ് മാസം, സ്വന്തമാക്കിയത് 28 ഏക്കര്‍ കൃഷി ഭൂമി!

Posted on Tuesday, September 27, 2022
ഹൈടെക് ഫാമുകള്, ഹട്ടുകള്, കണ്വെന്ഷന് സെന്ററുകള്, പരിശീലന കേന്ദ്രങ്ങള്, മാതൃകാ കൃഷിയിടങ്ങള് എന്നിവയെല്ലാം ഉള്പ്പെടുന്ന ഒരു മാതൃകാ കാര്ഷിക ഗ്രാമം കാസര്ഗോഡ് ജില്ലയ്ക്ക് സമ്മാനിക്കാന് ഒരേ മനസ്സോടെ ഒന്ന് ചേര്ന്നിരിക്കുകയാണ് അവർ 6000 അയല്ക്കൂട്ടാംഗങ്ങള്.
 
ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്മേഴ്‌സ് പ്രൊഡ്യൂസര് കമ്പനി എന്ന പേരിന് കീഴില് വെറും ആറ് മാസങ്ങള്ക്ക് മുമ്പ് അണിചേര്ന്ന അവര് ഈ ലക്ഷ്യത്തിനായി 28 ഏക്കര് ഭൂമിയാണ് സ്വന്തമാക്കിയത്. വട്ടംതട്ടയിലെ ആനന്ദമഠത്തിലുള്ള തങ്ങളുടെ കമ്പനി സ്ഥലം ഈ മാസം 22ന് നടന്ന ആഘോഷകരമായ ചടങ്ങിൽ വൃത്തിയാക്കുകയും ചെയ്തു. ബേഡകത്തുള്ള 350 അയല്ക്കൂട്ടങ്ങളിലെ 2000ത്തിലേറെ സ്ത്രീകളാണ് സ്ഥലം വൃത്തിയാക്കുന്നതിനായി അന്ന് ഒത്തുചേര്ന്നത്.
 
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന് കാസറഗോഡിന്റെയും സഹായത്തോടെ ബേഡഡുക്ക സി.ഡി.എസ് - ന്റെ നേതൃത്വത്തിലാണ് ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്മേര്സ് പ്രൊഡ്യൂസര് കമ്പനി ആരംഭിച്ചത്. ബേഡകത്തെ 350 അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ മാത്രമാണ് ഓഹരി ഉടമകള്. 1000 രൂപയാണ് ഓഹരിക്കായി ഈടാക്കിയത്.
 
മാതൃകാ കാര്ഷിക ഗ്രാമത്തിന്റെ മാസ്റ്റര് പ്ലാന് തയാറാക്കിക്കഴിഞ്ഞു. രജിസ്‌ട്രേഷന് പൂര്ത്തിയാവുന്ന മുറയ്ക്ക് പ്രവര്ത്തനങ്ങള് ആരംഭിക്കും. ജില്ലയിലാകെയുള്ള പഞ്ചായത്തുകളിലെ കൂടും കോഴിയും പദ്ധതി, മുട്ടക്കോഴി വിതരണം എന്നിവ കമ്പനി ഏറ്റെടുക്കുകയും അത് ഇപ്പോള് വിജയകരമായി നടപ്പിലാക്കി വരികയും ചെയ്യുന്നുണ്ട്. കൂടാതെ മാതൃകാ കൃഷിയിടം, ഹൈബ്രിഡ് പ്ലാന്റ് നഴ്‌സറി, ജൈവവള നിര്മ്മാണം തുടങ്ങിയ സംരംഭങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നു.
 
മികച്ച ശീതീകരണ സംവിധാനമൊരുക്കി, വരുന്ന മൂന്ന് മാസത്തിനുള്ളില് ജില്ലയിലെ കര്ഷകരില് നിന്നും പഴങ്ങളും പച്ചക്കറികളും നേരിട്ട് ശേഖരിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് കമ്പനി. മാംസ സംസ്‌ക്കരണ യൂണിറ്റും ബ്രാന്ഡിങ്ങും ഉള്പ്പെടെയുള്ള പ്രവര്ത്തനങ്ങള് നടത്താനും ലക്ഷ്യമിട്ടിരിക്കുന്നു.
 
കാട് തെളിക്കല് പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് സി.എച്ച്. ഇക്ബാല്, ജില്ലാ ആസൂത്രണ സമിതി അംഗം അഡ്വ. സി. രാമചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി. വരദരാജ്, ലത ഗോപി , വസന്തകുമാരി, മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി, എം. അനന്തന്, ഇ. കുഞ്ഞിരാമന്, കെ. മണികണ്ഠന് എന്നിവര് സംസാരിച്ചു. സി.ഡി.എസ് ചെയര്പേഴ്‌സണ് എം. ഗുലാബി സ്വാഗതവും ശിവന് ചൂരിക്കോട് നന്ദിയും പറഞ്ഞു.
 
bdkm

 

 
 
Content highlight
team bedakam sets an example

പ്രതിസന്ധികള്‍ നീന്തിക്കയറിയ സുചിത്ര ഞങ്ങള്‍ക്ക് അഭിമാനമാകുമ്പോള്‍...

Posted on Tuesday, September 27, 2022
 
കുടുംബശ്രീയുടെ ആഭിമുഖ്യത്തില് നടത്തുന്ന നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി (അര്ബന് പോവര്ട്ടി റിഡക്ഷന് പ്ലാന്- യു.പി.ആര്.പി) പ്രവര്ത്തനങ്ങള്ക്ക് വേണ്ടി മാസ്റ്റര് പരിശീലകര്ക്കായി സെപ്റ്റംബര് 19,20 തീയതികളില് സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടിക്കിടെ കുടുംബശ്രീയ്ക്ക് വേണ്ടി ഒരു ആദരിക്കല് ചടങ്ങും നടന്നു. തിരുവനന്തപുരത്ത് മണ്വിള അഗ്രികള്ച്ചറല് കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടില് സംഘടിപ്പിച്ച പരിശീലന പരിപാടിക്കിടെ ആദരവ് നേടിയ ആള് അത്ര ചില്ലറക്കാരിയല്ല.
ആസ്തമയടക്കമുള്ള പ്രതിസന്ധികളും നദികളോടും പുഴകളോടുമുള്ള പരിചക്കുറവുമൊന്നും വകവയ്ക്കാതെ പെരിയാര് നീന്തിക്കടന്ന് ശ്രദ്ധ നേടിയ സുചിത്ര. കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (എന്.യു.എല്.എം) പദ്ധതിക്ക് കീഴില് ആലുവയില് കമ്മ്യൂണിറ്റി ഓർഗനൈസറായി പ്രവര്ത്തിച്ചുവരികയാണ് സുചിത്ര.
 
ചെറുപ്പത്തിലെ ആസ്തമ ബാധിതയായ സുചിത്ര വിവാഹശേഷമാണ് വ്യായാമമെന്ന നിലയില് നീന്തല് പഠിക്കാനായി പോയിത്തുടങ്ങുന്നത്. വെറും 40 ദിവസം നീണ്ട പരിശീലനത്തിന് ശേഷം സാക്ഷാൽ പെരിയാര് നദി നീന്തിക്കടന്നു സുചിത്ര. തീരെ പരിചയമില്ലാത്ത ഒരു പരിസ്ഥിതിയില് പ്രതിസന്ധികളെ മറികടന്ന് പരിശ്രമം ഒന്ന് കൊണ്ട് മാത്രം കൈവരിച്ച ഈ നേട്ടം ഏവര്ക്കും പ്രചോദനമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുചിത്ര.
 
സംസ്ഥാനതല പരിശീലന പരിപാടിയുടെ ഭാഗമായി 151 മാസ്റ്റര് പരിശീലകര് യു.പി.ആര്.പി പരിശീലനം നേടി. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലെ 'സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും' എന്ന ഘടകത്തിന്റെ ഭാഗമായി കുടുംബശ്രീ ആവിഷ്‌ക്കരിച്ച പുതിയ പരിപാടിയാണ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി.
കേരളത്തിലെ നഗരപ്രദേശങ്ങളില് സമഗ്ര വികസനം സാധ്യമാക്കാന് ഉപകരിക്കുന്ന വിധത്തില് കര്മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രവര്ത്തനങ്ങള് നടത്തുന്നത്.
 
suchithra

 

Content highlight
suchithra making Kudumbashree proud

ഭക്ഷ്യോത്പന്ന നിര്‍മ്മാണ, സംസ്‌ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനം നല്‍കി

Posted on Friday, September 23, 2022
ഭക്ഷ്യോത്പന്ന നിര്മ്മാണ, സംസ്‌ക്കരണ മേഖലയില് പ്രവര്ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ 120 കുടുംബശ്രീ സംരംഭകര്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനം നല്കി. ഈ മാസം 16,17 തീയതികളിലായി തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവനിലാണ് പരിശീലനം സംഘടിപ്പിച്ചത്.
 
ഫുഡ് സേഫ്ടി ആന്ഡ് സ്റ്റാന്ഡേര്ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫോസ്റ്റാക് (FoSTaC) സര്ട്ടിഫിക്കറ്റ് കോഴ്‌സിലുള്ള പരിശീലനമാണ് ഇവര്ക്കായി സംഘടിപ്പിച്ചത്. ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായാണ് ഈ പരിശീലനം.
ശുചിത്വം, പായ്ക്കിങ്, ഈ രംഗത്ത് പിന്തുടരേണ്ട നല്ല രീതികള് എന്നിങ്ങനെ വിവിധ വിഷയങ്ങളിലായിരുന്നു ക്ലാസ്സുകള്.
 
ed

 

Content highlight
Training for Kudumbashree entrepreneurs working in food production and processing sector of Thiruvananthapuram districtml

Training for Kudumbashree entrepreneurs working in food production and processing sector of Thiruvananthapuram district

Posted on Friday, September 23, 2022
The Food and Safety Department has extended training for 120 Kudumbashree entrepreneurs working in the food production and processing sector of Thiruvananthapuram district. The training was conducted at Bhakshya Suraksha Bhavan, Thycaud, Thiruvananthapuram on 16-17 September 2022.
 
 Food Safety Training and Certification (FoSTaC) course of Food Safety and Standards Authority of India (FoSTaC) was organized for them. The training is organized as part of the 'Eat Right Challenge'. The classes were extended on various topics such as hygiene, packing and good practices to be followed in this field.
 
food

 

Content highlight
Training for Kudumbashree entrepreneurs working in food production and processing sector of Thiruvananthapuram districten

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം, അഞ്ചാം സീസണ്‍ : ഒക്ടോബര്‍ 13 വരെ എന്‍ട്രികള്‍ അയയ്ക്കാം

Posted on Friday, September 23, 2022

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ അഞ്ചാം സീസണിലേക്ക് എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 13 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍.. തുടങ്ങീ കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങള്‍ മത്സരത്തിനയയ്ക്കാം.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡി-യിലാക്കിയോ ഫോട്ടോ പ്രിന്റുകളോ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലും അയച്ച് നല്‍കാനാകും. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഇ- മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും ഒപ്പം ചേര്‍ക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ മറ്റ് മികച്ച പത്ത് ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതവും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2022 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.
 
photo

 

Content highlight
‘Kudumbashree Oru Nerchithram’ Photography Competition - Season 5: Date extended till 13 October 2022en

നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കായി കര്‍മ്മ പദ്ധതി ആസൂത്രണം - കുടുംബശ്രീ മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള ദ്വിദിന സംസ്ഥാനതല പരിശീലനം സമാപിച്ചു

Posted on Friday, September 23, 2022

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി(അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍ പ്ളാന്‍-യു.പി.ആര്‍.പി) പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 151 മാസ്റ്റര്‍ പരിശീലകര്‍ക്കായി 19,20 തീയതികളില്‍ സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. 93 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവരില്‍ നിന്നുമാണ് മാസ്റ്റര്‍ പരിശീലകരെ തിരഞ്ഞെടുത്തത്. ഇവര്‍ വഴി എല്ലാ നഗര സി.ഡി.എസുകളിലെയും ഭരണ സമിതി അംഗങ്ങള്‍ക്കും വാര്‍ഡുകളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും പരിശീലനം നല്‍കും.  

 നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലെ 'സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും' എന്ന ഘടകത്തിന്‍റെ ഭാഗമായി ആവിഷ്ക്കരിച്ച പുതിയ പരിപാടിയാണ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ സമഗ്ര വികസനം സാധ്യമാക്കാന്‍ ഉപകരിക്കുന്ന വിധത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇത്.

 കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടതല ചര്‍ച്ച നടത്തി ഉപജീവനം, സാമൂഹ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, പൊതു വിഭവങ്ങള്‍, സേവനങ്ങള്‍, ഓരോ വ്യക്തിക്കും ലഭ്യമാകേണ്ട അവകാശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഡിമാന്‍ഡ് പ്ളാന്‍ രൂപീകരിക്കും. പിന്നീട് ഈ ഡിമാന്‍ഡ് പ്ളാന്‍ വാര്‍ഡ്തലത്തിലും സി.ഡി.എസ്തലത്തിലും ക്രോഡീകരിച്ച് പൊതുവിഭവങ്ങള്‍, സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍  കൂടി ചേര്‍ത്ത് അന്തിമ പ്ളാന്‍ തയ്യാറാക്കും. നിലവില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഷിക കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നത് പ്രത്യേക മാര്‍ഗരേഖ പ്രകാരമാണ്. വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ കരട് പ്രോജക്ടുകള്‍ തയ്യാറാക്കുമ്പോള്‍ സി.ഡി.എസ്തല നഗരദാരിദ്ര്യ ലഘൂകരണ പ്ളാനിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. ഇതു കൂടി കണക്കിലെടുത്തു തയ്യാറാക്കുന്ന പ്ളാനുകള്‍ നവംബര്‍ ഒന്നിന് നഗരസഭകള്‍ക്ക് കൈമാറുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രദേശിക തലത്തില്‍ ഉയരുന്ന വിവിധ ആവശ്യങ്ങളെയും സാധ്യതകളെയും കണ്ടെത്തി അവയെ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതി നടപ്പാക്കുന്നതോടെ നഗരമേഖലയില്‍ സര്‍വതല സ്പര്‍ശിയായ വികസനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പ്രോഗ്രാം ഓഫീസര്‍ എസ്.ജഹാംഗീര്‍, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ ബീന.ഇ, പൃഥ്വിരാജ്, സുധീര്‍ കെ.ബി, നിഷാന്ത് ജി.എസ്, സിറ്റി മിഷന്‍ മാനേജര്‍മാരായ വിബിത ബാബു, ദീപ പ്രഭാകര്‍, മുനീര്‍ എം.പി, ഷാം കൃഷ്ണ, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസഷന്‍ പരിശീലക ഗ്രൂപ്പ് അംഗങ്ങളായ മായ ശശിധരന്‍, ബിന്ദു സനോജ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.

 

up

 

Content highlight
kudumbashree condicts training for master trainers for UPRP

അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പാ വിതരണം: കുടുംബശ്രീയും യൂണിയന്‍ ബാങ്കും ധാരണാപത്രം ഒപ്പു വച്ചു

Posted on Tuesday, September 20, 2022

സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിന് യൂണിയന്‍ ബാങ്കും. പരമാവധി അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ബാങ്കുകള്‍ അതത് ജില്ലാമിഷനുകളില്‍ നിന്നും വായ്പ ആവശ്യമുള്ള അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് വായ്പാ വിതരണ പരിപാടി ഊര്‍ജിതമാക്കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ലിങ്കേജ് വായ്പ നല്‍കുന്നതിനും നിലവിലുള്ള നടപടിക്രമങ്ങളില്‍  ബാങ്ക് ഇളവ് വരുത്തും. കുടുംബശ്രീ എക്സിക്യൂട്ടീവ ഡയറക്ടര്‍ ജാഫര്‍ മാലിക്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.

അര്‍ഹരായ അയല്‍ക്കൂട്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്‍റെ ബ്രാഞ്ച് അധികൃതര്‍ തന്നെ  കുടുംബശ്രീയില്‍ നിന്നു നേരിട്ടു വാങ്ങും. ഇതിനായി ഗ്രേഡിങ്ങ് പൂര്‍ത്തിയാക്കിയതും വായ്പ ലഭിക്കാന്‍ അര്‍ഹതയുമുള്ള അയല്‍ക്കൂട്ടങ്ങളെ കുടുംബശ്രീ കണ്ടെത്തും. വായ്പ ലഭിച്ചതിനു ശേഷം അയല്‍ക്കൂട്ടങ്ങളുടെ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നതും കുടുംബശ്രീയായിരിക്കും. ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം അയല്‍ക്കൂട്ടങ്ങള്‍ക്ക് നിലവില്‍ മറ്റു ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള വായ്പകളും യൂണിയന്‍ ബാങ്ക് ഏറ്റെടുക്കും. ബാങ്കിന്‍റെ നിര്‍ദിഷ്ട മാര്‍ഗരേഖകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇത്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലികിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനിഷ് കുമാര്‍ എം.എസ്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ധാരണാപത്രം കൈമാറി. കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ജിജി ആര്‍.എസ്., നീതു എല്‍. പ്രകാശ്, യൂണിയന്‍ ബാങ്ക് റീജ്യണല്‍ ഹെഡ് സുജിത് എസ്. തരിവാള്‍, റൂറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സിജിന്‍ ബി.എസ്. എന്നിവര്‍ സെപ്റ്റംബര്‍ 19ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

unio


 

Content highlight
Kudumbashree signs MoU with Union Bank for the disbursement of fast linkage loans to NHGsml