ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ ശക്തസാന്നിധ്യമായി കുടുംബശ്രീ

Posted on Wednesday, November 23, 2022
ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില് ന്യൂഡല്ഹിയിലെ പ്രഗതി മൈതാനിയില് നവംബര് 14 മുതല് സംഘടിപ്പിച്ചുവരുന്ന 41ാം ഇന്ത്യ ഇന്റര്നാഷണല് ട്രേഡ് ഫെയറില് (ഐ.ഐ.ടി.എഫ്) ശക്തസാന്നിധ്യമായി കുടുംബശ്രീയും.
 
ഐ.ഐ.ടി.എഫിലെ കേരള പവലിയനില് ഉത്പന്ന വിപണനം നടത്തുന്നതിനായുള്ള കൊമേഴ്സ്യല് സ്റ്റാളില് 14 ജില്ലകളില് നിന്നുമുള്ള അയല്ക്കൂട്ടാംഗങ്ങളുടെ വിവിധ ഉത്പന്നങ്ങള് വിപണനം നടത്തുന്നതിനായി രണ്ട് സ്റ്റാളുകളുണ്ട്. കൂടാതെ 'വോക്കല് ഫോര് ലോക്കല്, ലോക്കല് ടു ഗ്ലോബല് (Vocal for Local, Local to global) ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്ത്തനങ്ങള്/സംരംഭ പദ്ധതികള് വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാളും തയാറാക്കിയിട്ടുണ്ട്. മേളയോട് അനുബന്ധിച്ചുള്ള ഫുഡ് കോര്ട്ടില് കുടുംബശ്രീ കഫേ യൂണിറ്റുകളുമുണ്ട് (കോഴിക്കോട് നിന്ന് കരുണ, എറണാകുളത്ത് നിന്ന് ശ്രീ വിഘ്‌നേശ്വര).
 
ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള് ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സംഘടിപ്പിക്കുന്ന സരസ് മേളയും ഐ.ഐ.ടി.എഫിലുണ്ട്. സരസ് മേളയില് കുടുംബശ്രീ സംരംഭകരുടെ ആറ് സ്റ്റാളുകളാണുള്ളത്. പാലക്കാട്, വയനാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില് നിന്നായി മേഘ, വന്ദനം, ചാമുണ്ഡേശ്വരി, ഉഷസ്, സംഗീത, ശ്രീ ആംബല് എന്നീ യൂണിറ്റുകളാണ് സരസ് മേളയില് പങ്കെടുക്കുന്നത്. മേള 27ന് സമാപിക്കും.
 
iitf

 

Content highlight
Kudumbashree is participating in IITF

കുടുംബശ്രീ 'സമന്വയം' ക്യാമ്പെയിന് തുടക്കം

Posted on Tuesday, November 22, 2022
കുടുംബശ്രീ തയാറാക്കിയ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി/നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി രേഖകളിലെ ആവശ്യങ്ങള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24ലെ വാര്ഷിക പദ്ധതിയുമായി സംയോജിപ്പിക്കാനുള്ള പ്രവര്ത്തനം സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിനായി 'സമന്വയം 2022' ക്യാമ്പെയ്നുമായി കുടുംബശ്രീ.
 
ഇതിന്റെ ഭാഗമായി സി.ഡി.എസിന്റെ ചുമതലയുള്ള പരിശീലന ടീം അംഗങ്ങള്ക്ക് നവംബര് 18ന് പരിശീലനം സംഘടിപ്പിച്ചു. ഇവര് സി.ഡി.എസ് ഭരണ സമിതിക്ക് പരിശീലനം നല്കും.
മെമ്പര് സെക്രട്ടറി, പ്ലാന് ക്ലര്ക്ക്, സി.ഡി.എസ് ചെയര്പേഴ്സണ്, ഉപസമിതി കണ്വീനര്മാര്, അക്കൗണ്ടന്റ് എന്നിവര് ഒരുമിച്ചിരുന്ന് കഴിഞ്ഞവര്ഷം തയാറാക്കിയ ഗ്രാമീണ/നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതികള് നാളതീകരിക്കും. 23ന് ക്യാമ്പെയ്ന് വേണ്ടി പ്രത്യേക സി.ഡി.എസ് യോഗവും 25, 26 തീയിതികളില് വാര്ഡ് മെമ്പറെ പങ്കെടുപ്പിച്ച് പ്രത്യേക എ.ഡി.എസ് പൊതുസഭയും നടത്തും.
 
നവംബര് 27ന് വര്ക്കിങ് ഗ്രൂപ്പ് അടിസ്ഥാനത്തില് 13 വിഷയങ്ങളായി തിരിഞ്ഞ് സി.ഡി.എസ് കരട് പദ്ധതികള് തയാറാക്കും. ഇപ്രകാരം ക്യാമ്പെയ്ന് പ്രവര്ത്തനങ്ങള് മുന്നോട്ട് പോകും.
 
ds

 

Content highlight
samanyam campigan starts

'മയക്കുമരുന്നിനെതിരേ ഫുട്ബോള്‍ ലഹരി' കുടുംബശ്രീ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു

Posted on Monday, November 21, 2022

'ലഹരിവിമുക്ത കേരള'ത്തിനായി കുടുംബശ്രീ  സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ആവേശകരമായ ഗോള്‍ ചലഞ്ച്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഗോള്‍ ചലഞ്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനമിഷനിലെ എല്ലാ ജീവനക്കാരും 19ന് നടന്ന
ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. 

 'മയക്കുമരുന്നിനെതിരേ ഫുട്ബോള്‍ ലഹരി' എന്ന മുദ്രാവാക്യമുയര്‍ത്തി 19,20  തീയതികളിലായാണ്‌ ഗോള്‍  ചലഞ്ച്. സംസ്ഥാനത്തെ മിക്ക അയല്‍ക്കൂട്ടങ്ങളിലും ഗോള്‍ ചലഞ്ചിന്‍റെ ആവേശം പ്രകടമായിരുന്നു. മിക്കയിടത്തും അയല്‍ക്കൂട്ട വനിതകളുടെ കുടുംബാംഗങ്ങള്‍ കൂടി ഗോള്‍ ചലഞ്ചില്‍ പങ്കെടുക്കുന്നു എന്നതും ആവേശമുണര്‍ത്തി. പതിനാല് ജില്ലാ മിഷന്‍ ഓഫീസുകളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. 

ഓരോ അയല്‍ക്കൂട്ടത്തിലും ഗോളടിക്കുന്നവരുടെ പേരും അടിച്ച ഗോളുകളുടെ എണ്ണവും പ്രത്യേകം രേഖപ്പെടുത്തും. അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഗോള്‍ ചലഞ്ചിന്‍റെ മേല്‍നോട്ട ചുമതല.    

gl

 

Content highlight
Kudumbashree state mission conducted Goal challenge

ദേശീയ ശിൽപ്പശാല പ്രതിനിധികളുടെ രുചി മുകുളങ്ങളെ ഹരം പിടിപ്പിച്ച് 'കുടുംബശ്രീ' സംരംഭകർ!

Posted on Thursday, November 17, 2022
9 കുടുംബശ്രീ യൂണിറ്റുകൾ, പാചക സഹായത്തിനായി 100 ലേറെ പേർ, മേൽനോട്ടത്തിന് 20 ഐഫ്രം (അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ റിസേർച്ച് ആൻഡ് ഹോസ്പിറ്റലിറ്റി മാനേജ്മെന്റ്) പരിശീലകർ, എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിന് സമീപമുള്ള അകപ്പറമ്പിലെ മാർ അത്തനേഷ്യസ് ജൂബിലി മെമ്മോറിയൽ ഹാളിൽ പാചക പൊടിപൂരമായിരുന്നു.
 
നവംബര്‍ 14, 15, 16 തീയതികളിലായി സിയാലിൽ സംഘടിപ്പിച്ച 'സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം ഗ്രാമ പഞ്ചായത്തുകളിൽ' എന്ന ദേശീയ ത്രിദിന ശിൽപ്പാശാലയിൽ പങ്കെടുക്കാനെത്തിയ 3000ത്തോളം പേർക്കുള്ള ഭക്ഷണം തയാറാക്കുന്ന തിരക്കായിരുന്നു അവിടെ.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് അവരുടെ രുചിക്കും താത്പര്യത്തിനും അനുസരിച്ച്‌ 'നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ' ഭക്ഷണ വിഭവങ്ങൾ അടങ്ങുന്ന മെനു അടിസ്ഥാനമാക്കിയാണ് ഇവിടെ പാചകം.
 
ദേശീയ ശിൽപ്പശാലയുടെ ആദ്യ ദിനത്തിൽ പ്രഭാത ഭക്ഷണം ഉൾപ്പെടെ അഞ്ച് നേരങ്ങളിലായി ആകെ 13,000 പേർക്കുള്ള ഭക്ഷണമാണ് ഇവിടെ നിന്ന് തയാറാക്കി നൽകിയത്. ഇന്ന് നാല് നേരങ്ങളിലായി ആകെ 10,000 പേർക്കുള്ള ഭക്ഷണവും തയാറാക്കി നൽകി.
 
പാകം ചെയ്ത ഭക്ഷണം പായ്ക്ക് ചെയ്ത് മൂന്ന് വണ്ടികളിലാക്കി വേദിയിലേക്ക് എത്തിക്കുന്നു. ഭക്ഷണം സർവീസ് ചെയ്യുന്നതിനായി ഐഫ്രം പരിശീലനം നൽകിയ 85 കുടുംബശ്രീ അംഗങ്ങൾ സിയാലിലുണ്ടായിരുന്നു.
 
പനീർ ബട്ടർ മസാല, പുലാവ്, ദാൽ, വെജ് ജെൽഫ്രൈസ്, ആലൂ മട്ടർ, ഗ്രീൻ സാലഡ് എന്നീ വിഭവങ്ങൾക്കൊപ്പം ചിക്കൻ റോസ്റ്റ്, മീൻ കറി, ഫിഷ് ഫ്രൈ, മട്ടൺ റോസ്റ്റ്, പാലട, പരിപ്പ് പായസങ്ങൾ , ഉൾപ്പെടെയുള്ള നാടൻ സദ്യയായിരുന്നു ഉച്ചയ്ക്ക് തയാറാക്കി നൽകിയത്. ചിക്കൻ ചെട്ടിനാടും ദാൽ മഖനിയും കേരള പൊറോട്ടയും കപ്പയും ചമ്മന്തിയും കടായ് വെജ് കറിയും ട്രൈബൽ സ്പെഷ്യൽ വനസുന്ദരി ചിക്കനും ഉൾപ്പെടെയുള്ള വിഭവങ്ങളായിരുന്നു രണ്ടാം ദിനത്തെ ആകർഷണം. കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷണത്തിന് ഏവരും 100ൽ 100 മാർക്കും നൽകുന്നു..
 
കുടുംബശ്രീയുടെ തിരുവനന്തപുരം ജില്ലയിലെ ഒരു യൂണിറ്റും (ബ്രിട്ടാന), എറണാകുളം ജില്ലയിലെ മൂന്ന് യൂണിറ്റുകളും ( സമൃദ്ധി, യുവശ്രീ, ബിസ്മി), കോഴിക്കോട് ജില്ലയിലെ രണ്ട് യൂണിറ്റുകളും (ശ്രേയസ്, സൗപർണ്ണിക) തൃശ്ശൂർ, മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ ഒരോ യൂണിറ്റ് വീതവുമാണ് (ശ്രീമുരുഗ, കഫെ, ട്രൈബൽ) ഈ കാറ്ററിങ് പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
 
 
national

 

Content highlight
kudumbashree cafe units won the hearts of delegates of National workshop through lip smacking delicacies

സംസ്ഥാന ബഡ്‌സ് ഫെസ്റ്റ്‌'തകധിമി'യിൽ തിടമ്പേറ്റി തൃശ്ശൂർ

Posted on Thursday, November 17, 2022

നവംബര്‍ 13, 14 തീയതികളിലായി എറണാകുളം കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ നടന്ന സംസ്ഥാന ബഡ്സ് കലോത്സവം 'തകധിമി'യിൽ ഓവറോൾ ചാമ്പ്യൻ പട്ടം തൃശ്ശൂർ ജില്ലയ്ക്ക് സ്വന്തം. 23 പോയിന്റാണ് തൃശ്ശൂർ സ്വന്തമാക്കിയത്.

ഭിന്നശേഷിക്കാരായ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായി നടത്തിയ ഈ കലാവസന്തത്തിൽ 15 ഇനങ്ങളിലായി മാറ്റുരച്ചത് 300ലേറെ കുട്ടികളാണ്. രണ്ടാം സ്ഥാനത്തെത്തിയ ആതിഥേയരായ എറണാകുളം നേടിയത് 21 പോയിന്റും. 19 പോയിന്റ് നേടിയ വയനാട് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
 
അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ജില്ലാ കളക്ടർ രേണു രാജ് ഐ.എ.എസ്, മുഖ്യാതിഥിയും സുപ്രസിദ്ധ സിനിമാതാരവുമായ റിമ കല്ലിങ്കൽ, കുടുംബശ്രീ ചീഫ് ഫിനാൻസ് ഓഫീസർ കൃഷ്ണപ്രിയ, കുടുംബശ്രീ പ്രോ​ഗ്രാം ഓഫീസർ പ്രദീപ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
 
തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴി ബഡ്സ് സ്കൂളിലെ അനീഷ് എ.സി കലാപ്രതിഭയായി. ബഡ്സ് കലോത്സവ ലോഗോ തയ്യാറാക്കിയ ശ്രീലക്ഷ്മി, തകധിമി എന്ന പേരു നിർദ്ദേശിച്ച ഡാനി വർഗീസ്, ഓട്ടിസ്റ്റിക് ചൈൽഡ് ഫിലോസഫർ മാസ്റ്റർ നയൻ എന്നിവർക്ക് റിമാ കല്ലിങ്കൽ ഉപഹാരം നൽകി.
 
സമാപന സമ്മേളനത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് സ്വാഗതം പറഞ്ഞു. കളമശ്ശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, കൗൺസിലർ സംഗീത രാജേഷ്, സി.ഡി.എസ് അധ്യക്ഷമാരായ സുജാത വേലായുധൻ, ഫാത്തിമ മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രീതി. എം.ബി നന്ദി രേഖപ്പെടുത്തി.
 
 
tcr

 

Content highlight
Thrissur district bags overall champions trophy at State buds fest

കുടുംബശ്രീ സിഗ്നേചർ സ്റ്റോർ ലോകത്തിന് മുന്നിലേക്ക് തുറക്കുന്ന കിളിവാതിൽ : മന്ത്രി എം.ബി രാജേഷ്

Posted on Friday, November 11, 2022

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതോടെ കുടുംബശ്രീ ബ്രാന്റ് ലോകത്തിന് മുന്നിലേക്ക് തുറന്ന കിളിവാതിലായതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയുടെ ഉത്പന്ന വിപണനശാല സിഗ്നേച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ചിറക് മുളച്ച് പറക്കാറായെന്നും ഖ്യാതി അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേ​ന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക്​ കീഴിൽ സംസ്ഥാനത്ത്​ ആദ്യമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബ​ശ്രീ ആരംഭിക്കുന്ന ഉത്പന്ന വിപണന ശാലയാണ് ഇത്.വിമാനത്താവള അതോറിറ്റിക്ക്​ കീഴിലെ വിമാനത്താവളങ്ങളിലാണ്​ സ്വാശ്ര​യ സംഘങ്ങൾക്ക്​ ഇത്തരത്തിൽ ഉത്പന്ന വിതരണത്തിനും പ്രദർശനത്തിനും അവസരം നൽകുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാത്രമാണ് അവസർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്നേചർ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്.

ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് സിഗ്നേച്ചർ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഭക്ഷ്യ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുന്നത്. നൂതനമായ   മറ്റൊരു കാൽ വെപ്പാണ് കുടുംബശ്രീ സിഗനേച്ചർ സ്റ്റോറിലൂടെ നടപ്പാവുന്നത്. ലോക യാത്രികരുടെ ശ്രദ്ധ ലഭിക്കുന്നതോടൊപ്പം ഉത്പന്നങ്ങളുടെ തനിമയും പരിശുദ്ധിയും നേരിട്ട് മനസിലാക്കി വിദേശ സഞ്ചാരികളിലൂടെ രാജ്യത്തിന്റെ ബ്രാൻഡ് ആവാൻ സാധിക്കുന്ന അസുലഭ അവസരമാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്.ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ സംരംഭകർക്ക് കൂടുതൽ അവസരവും തൊഴിലും ഇതു വഴി ലഭിക്കും.

പരിപാടിയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ചെമ്പൻ അധ്യക്ഷനായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് ആദ്യ വിൽപന നിർവഹിച്ചു. പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ കലാം മാസ്റ്റർ, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി, എയർപോർട്ട് ഓപറേഷൻസ് ജോയിന്റ് ജനറൽ മാനേജർ - എസ് സുന്ദർ, സി.ഐ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ.വി കിഷോർ,കൊമേഷ്യൽ ജോയിന്റ് ജനറൽ മാനേജർ ആർ രാജേഷ്, കുടുംബശ്രീ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ എസ് എസ് മുഹമ്മദ് ഷാൻ, ജില്ലാ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ജില്ലാ പ്രോഗ്രാം മാനേജർ പി. റെനീഷ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ പി. ഇ സൽമത്ത്, കൊണ്ടോട്ടി നഗരസഭാ സിഡിഎസ് ചെയർ പേഴ്സൺ സി.പി ഫാത്തിമാ ബീവി, സംരംഭക പ്രതിനിധി കെ.ടി ശ്രീജ, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ സൈനബ തുടങ്ങിയവർ പങ്കെടുത്തു.

 

air

 

Content highlight
Kudumbashree signatue store starts functioning at calicut international airport

കുടുംബശ്രീ ഒരു നേർച്ചിത്രം, ഫോട്ടോഗ്രാഫി മത്സരം അഞ്ചാം സീസൺ ; ഒന്നാം സ്ഥാനം സന്ദീപ് സെബാസ്റ്റ്യന്

Posted on Thursday, November 10, 2022

കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിന്റെ അഞ്ചാം സീസൺ വിജയികളെ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ എരുമേലി സ്വദേശി കണ്ണംകുളം വീട്ടിൽ വീട്ടിൽ സന്ദീപ് സെബാസ്റ്റ്യനാണ് ഒന്നാം സ്ഥാനം. മലപ്പുറം ജില്ലയിലെ തെക്കൻകുറൂർ സ്വദേശി തെക്കുംപാട്ട് വീട്ടിൽ സുരേഷ് കാമിയോ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, തിരുവനന്തപുരം ബ്യൂറോ സീനിയർ ഫോട്ടോഗ്രാഫറായ വിൻസന്റ് പുളിക്കലിനാണ് മൂന്നാം സ്ഥാനം.

  ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും രൂപയും മികച്ച മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാർഡായി ലഭിക്കും. മറ്റ് മികച്ച പത്ത് ചിത്രങ്ങൾ പ്രോത്സാഹനസമ്മാനത്തിനും തെരഞ്ഞെടുത്തു. 2000 രൂപയാണ് പ്രോത്സാഹന സമ്മാനത്തിന് ക്യാഷ് അവാർഡായി ലഭിക്കുക. മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളായ സി. രതീഷ്, ബി. ജയചന്ദ്രൻ, ഇൻഫർമേഷൻ  പബ്ലിക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ് എന്നിവർ ചേർന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

   കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്നുള്ള ചിത്രമാണ് സന്ദീപിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. 'മതി, നിറഞ്ഞു...വയറും മനസും' എന്ന പേരിൽ ലഭിച്ച ഇൗ ചിത്രം ഏറെ ഹൃദയ സ്പർശിയായി എന്ന് ജൂറി അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ സന്ദേശം പ്രകടമാക്കുകയും ഫോട്ടോഗ്രാഫിയുടെ പൂർണ്ണത കൽപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുത്തതതെന്നും ജൂറി വ്യക്തമാക്കി.

  2022 ഒാഗസ്റ്റ് 22 മുതൽ ഒക്ടോബർ 13 വരെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തിൽ ലഭിച്ച 700ലേറെ ചിത്രങ്ങളിൽ നിന്നാണ് വിജയചിത്രങ്ങൾ കണ്ടെത്തിയത്.

  പ്രോത്സാഹന സമ്മാനാർഹർ - അഖിൽ ഇ.എസ്, കെൽവിൻ കാവശ്ശേരി, അരുൺ കൃഷ്ണൻകുട്ടി, മധു എടച്ചെന, ബോണിയം കലാം, ജോസുകുട്ടി പനക്കൽ, മിഥുൻ അനില മിത്രൻ, ബദറുദ്ദീൻ, ഷമീർ ഉൗരപ്പള്ളി, സജു നടുവിൽ.

 

pht

 

Content highlight
Kudumbashree oru Nerchithram photography contest - santheep sebastian is the winner

വെള്ളിത്തിരയുടെ മായാവെളിച്ചത്തില്‍ മുങ്ങി കണ്ണൂര്

Posted on Wednesday, November 9, 2022
വീട്ടുചുമതലകളും ജോലിത്തിരക്കുമെല്ലാം മാറ്റിവച്ച് സിനിമയുടെ മായാലോകത്തില് മുഴുകാനുള്ള അവസരം കുടുംബശ്രീ അംഗങ്ങള്ക്കേകിയ കണ്ണൂര് ജില്ലാ മിഷന്റെ 'വുമണ്' ഫിലിം ഫെസ്റ്റിവല് സൂപ്പര് ഹിറ്റ്! സംസ്ഥാന ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് ജില്ലയിലെ 81 സി.ഡി.എസുകള് കേന്ദ്രീകരിച്ചാണ് ഫിലിം ഫെസ്റ്റിവല് സംഘടിപ്പിച്ചത്. ഇതുവരെ 69 ഇടങ്ങളില് സംഘടിപ്പിച്ച ഫെസ്റ്റിവലില് ഏകദേശം 10000ത്തിലേറെ കുടുംബശ്രീ അംഗങ്ങള് ഭാഗമായി.
 
ദേശീയ, അന്തര്ദേശീയ ശ്രദ്ധ നേടിയ ചലച്ചിത്രങ്ങളെ ഉള്ഗ്രാമങ്ങളില് പരിചയപ്പെടുത്തുകയെന്ന ദൗത്യം കൂടി മേളയ്ക്കുണ്ട്. ഒരു സി.ഡി.എസില് നിശ്ചയിച്ച ഒരു ദിനം രാവിലെ 10 മുതല് വൈകിട്ട് അഞ്ച് വരെയാണ് സിനിമാ പ്രദര്ശനം നടത്തുന്നത്. സ്‌കൂള്, പഞ്ചായത്ത് ഓഡിറ്റോറിയങ്ങളുടെ ലഭ്യത അനുസരിച്ചാണ് പ്രദര്ശന ഇടം നിശ്ചയിക്കുക. ഒരു സമയം 150 പേര്ക്ക് വരെ സിനിമ കാണാനാകുന്ന രീതിയിലാകും സംഘാടനം.
 
ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യന് കിച്ചണ്, മാന്ഹോള്, ഒറ്റമുറി വെളിച്ചം, ഒഴിമുറി എന്നിങ്ങനെയുള്ള ശ്രദ്ധേയമായ സിനിമകളാണ് ഫിലിം ഫെസ്റ്റിവലില് പ്രദര്ശിപ്പിക്കുന്നത്. അയല്ക്കൂട്ടാംഗങ്ങളെക്കൂടാതെ അവരുടെ കുടുംബാംഗങ്ങള്, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള് എന്നിവരെല്ലാം മേളയുടെ ഭാഗമാകുന്നു. ശേഷിച്ച സി.ഡി.എസുകളിലും നവംബറോടുകൂടി ചലച്ചിത്ര പ്രദര്ശനം പൂര്ത്തിയാക്കാനാണ് ജില്ലാ മിഷന് ലക്ഷ്യമിടുന്നത്.
 
knr flm

 

Content highlight
Kannur district organised film festival for kudumbashree members