കുടുംബശ്രീ മൃഗസംരക്ഷണ പദ്ധതികള്‍ പ്രാദേശികതലത്തില്‍ ഊര്‍ജിതമാക്കാന്‍ ഇനി കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരുടെ സേവനം

Posted on Wednesday, November 9, 2022

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ മൃഗസംരക്ഷണ പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ ഇനി കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍(സി.ആര്‍.പി)മാരുടെ സേവനവും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കര്‍ഷകര്‍ക്ക് തൊഴില്‍ രംഗം മെച്ചപ്പെടുത്തുന്നതിന് മികച്ച സാങ്കേതിക വിദ്യ നല്‍കുന്നതിനൊപ്പം ഉല്‍പന്ന സംഭരണത്തിനും മൂല്യവര്‍ദ്ധനവിനും വിപണനത്തിനുമുളള അവസരം സൃഷ്ടിച്ചുകൊണ്ട് ഓരോ അയല്‍ക്കൂട്ടങ്ങളിലും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കൂടാതെ കര്‍ഷകരുടെ കൂട്ടായ്മയായി ഉല്‍പാദക ഗ്രൂപ്പുകള്‍, ഉല്‍പാദക സ്ഥാപനങ്ങള്‍ എന്നിവ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ 941 സി.ഡി.എസുകളില്‍ നിന്നും തിരഞ്ഞെടുത്ത സി.ആര്‍.പിമാര്‍ക്ക് പരിശീലനം നല്‍കും. ആദ്യഘട്ടമായി 152 ബ്ളോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന  സി.ആര്‍.പിമാര്‍ക്ക് പരിശീലനം നല്‍കി. ബാക്കിയുള്ളവരുടെ പരിശീലനം ഡിസംബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കും.  

ഒരു സി.ആര്‍.പിക്ക് എണ്‍പതു മുതല്‍ നൂറു വരെയുള്ള യൂണിറ്റുകളുടെ ചുമതലയാണ് ഉണ്ടാവുക. വനിതാ കര്‍ഷകരുടെ തൊഴില്‍ നൈപുണ്യ വികസനം, തൊഴില്‍ അഭിവൃദ്ധിക്കായി നൂതന രീതികള്‍ സംബന്ധിച്ച വിജ്ഞാനം ലഭ്യമാക്കല്‍ എന്നിവയാണ് സി.ആര്‍.പിയുടെ പ്രധാന ചുമതലകള്‍. കര്‍ഷകര്‍ക്ക് യൂണിറ്റുകളായും വാര്‍ഡ്തലത്തില്‍ ക്ളസ്റ്ററുകള്‍ രൂപീകരിച്ചും പ്രവര്‍ത്തിക്കാനാകും.  അയല്‍ക്കൂട്ട വനിതകളെ സംരംഭകരാക്കി വളര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കും. സി.ആര്‍.പി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നതോടെ പ്രധാനമായും പാല്‍, മത്സ്യം, മാംസം, മുട്ട എന്നിവയുടെ ഉല്‍പാദനം, മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണം, വിപണനം എന്നിവയിലടക്കം ഗണ്യമായ പുരോഗതി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.  

കര്‍ഷകര്‍ക്ക് മികച്ച മൃഗപരിപാലന രീതികള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ മൂലമുള്ള അധിക ചെലവും നഷ്ടവും കുറയ്ക്കുന്നതിനും തീറ്റക്രമം, തൊഴുത്തൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനും അവസരമൊരുങ്ങും. കര്‍ഷകര്‍ക്കായി കാര്‍ഷിക പാഠശാലകള്‍, ഫീല്‍ഡ് അധിഷ്ഠിത പരിശീലനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ ആട് ഗ്രാമം, ക്ഷീരസാഗരം പദ്ധതികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂണിറ്റുകള്‍ക്കും പുതുതായി മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന വനിതാ കര്‍ഷകര്‍ക്കും സി.ആര്‍.പിമാര്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ ഏറെ സഹായകരമാകും. കര്‍ഷകരുടെ തൊഴില്‍ നൈപുണ്യ വികസനത്തിനും വരുമാന വര്‍ദ്ധനവിനും തൊഴിലുറപ്പ്, മൃഗസംരക്ഷണം, ഫിഷറീസ്, വനംവകുപ്പ്, ആരോഗ്യം എന്നീ വകുപ്പുകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുന്നുണ്ട്.

ഇതോടൊപ്പം മൃഗങ്ങള്‍ക്കായി വാക്സിനേഷന്‍ ക്യാമ്പുകള്‍, പോഷകാഹാര ലഭ്യതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍, മികച്ച ബ്രീഡിങ്ങ് സംബന്ധമായ സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കും. കര്‍ഷകര്‍ക്കാവശ്യമായ വിവിധ സാമ്പത്തിക പിന്തുണകള്‍ സംയോജന രീതിയിലാകും കണ്ടെത്തുക. ഇത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി ലഭ്യമാക്കും.
   
പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ളോക്കില്‍ നിന്നും തിരഞ്ഞെടുത്ത കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായി തിരുവനന്തപുരം മരിയാ റാണി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.സജീവ് കുമാര്‍.എ, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ രതീഷ് എസ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

 

ah

 

Content highlight
training conducted for animal husbandry community resourse persons

ബഡ്‌സ് കലോത്സവങ്ങള്‍ പുരോഗമിക്കുന്നു

Posted on Saturday, November 5, 2022
പാട്ട്, നൃത്തം, വര, മിമിക്രി, മോണോ ആക്ട്, പ്രച്ഛന്നവേഷം, എന്നിങ്ങനെയുള്ള കലാപ്രകടനങ്ങള്...ആവേശത്തിനും വാശിക്കും കലാമൂല്യത്തിനും ഒരുതരിമ്പ് പോലും കുറവുവരുത്താതെയുള്ള വര്ണ്ണ വിസ്മയങ്ങള് ഒരുക്കി നാടൊട്ടുക്കും ഞങ്ങളുടെ 'മുകുള'ങ്ങള് തരംഗം സൃഷ്ടിക്കുകയാണ്...ബഡ്‌സ് കലോത്സവങ്ങളിലൂടെ..
 
ഭിന്നശേഷിക്കാരായ കുട്ടികള്ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ (ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന് സെന്ററുകളും) കുട്ടികള്ക്കായുള്ള കലോത്സവത്തിന്റെ ജില്ലാതല ആഘോഷങ്ങള്ക്ക് തുടക്കമായത് ഒക്ടോബര് 20ന് ഇടുക്കിയിലാണ്. ഈ മാസം 13നും 14നുമായി എറണാകുളത്ത് സംസ്ഥാന കലോത്സവത്തോടെ ഈ വര്ഷത്തെ ബഡ്‌സ് ഫെസ്റ്റിന് കൊട്ടിക്കലാശവുമാകും.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, പാലക്കാട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് എന്നീ ജില്ലകളില് കലോത്സവം നടന്നുകഴിഞ്ഞു. ശേഷിച്ച ജില്ലകളിലെ കലോത്സവങ്ങള് അഞ്ചാം തീയതിയോടെ പൂര്ത്തിയാകും. ഇത്രയും ജില്ലകളിലായി 250ലേറെ ബഡ്‌സ് സ്ഥാപനങ്ങളിലെ 1500ഓളം കുട്ടികള് കലോത്സവങ്ങളുടെ ഭാഗമായി. ജില്ലകളില് നിന്നെത്തുന്ന വിജയികളുടെ പോരാട്ടത്തിനായി നമുക്ക് എറണാകുളത്തെ സംസ്ഥാന ബഡ്‌സ് ഫെസ്റ്റിനായി കാത്തിരിക്കാം..
 
buds ekm

 

 
Content highlight
district level buds fest progressing all over Kerala

ആകാശംമുട്ടെ പറക്കാന്‍ മൂളിയാറിലെ കുട്ടികള്‍

Posted on Saturday, November 5, 2022
ഒരു വിമാനയാത്ര...നമ്മള് ഭൂരിഭാഗം പേരുടെയും ജീവിതാഭിലാഷങ്ങളില് ഒന്ന്. എന്നാല് കാസര്ഗോഡ് ജില്ലയിലെ മുളിയാര് സി.ഡി.എസിലെ ഒരുകൂട്ടം ബാലസഭാംഗങ്ങള് വെറും മൂന്ന് മാസങ്ങള്ക്കകം ആ സ്വപ്‌നം സഫലമാക്കും. അതിന് മുന്കൈയെടുത്തത് കുടുംബശ്രീ സി.ഡി.എസും.
 
'ആകാശത്തൊരു കുട്ടിയാത്ര' എന്ന പേരില് ബാലസഭ അംഗങ്ങള്ക്ക് വേണ്ടി ഒരു പ്രത്യേക പരിപാടി തന്നെ സംഘടിപ്പിക്കുകയായിരുന്നു സി.ഡി.എസ്. ഇതനുസരിച്ച് വിമാനയാത്ര ചെയ്യാന് ആഗ്രഹമുള്ള ബാലസഭാംഗങ്ങളില് നിന്ന് അപേക്ഷ ക്ഷണിക്കുകയും ഒരു പരീക്ഷ നടത്തി അതില് വിജയികളാകുന്നവരെ യാത്രയ്ക്കായി തെരഞ്ഞെടുക്കുകയുമായിരുന്നു.
 
26 അപേക്ഷകളാണ് ആകെ ലഭിച്ചത്. 21 പേര് പങ്കെടുത്ത എഴുത്ത് പരീക്ഷയിലെ മാര്ക്കിന്റെ അടിസ്ഥാനത്തില് 11 കുട്ടികളെയും സംവരണ അടിസ്ഥാനത്തില് 3 കുട്ടികളെയും തെരഞ്ഞെടുത്തു.
 
2023 ജനുവരിയില് കണ്ണൂരില് നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര. തെരഞ്ഞടുത്ത കുട്ടികളെ യാത്രയ്ക്കായി മാനസികമായി സജ്ജമാക്കുന്നതിനുള്ള ഏകദിന ക്ലാസ് നവംബര് മാസത്തില് സംഘടിപ്പിക്കും.
 
mlr

 

Content highlight
dream fight journey awaits balasabha members in muliyar cds

ഭരണഘടനാ സാക്ഷരതാ യജ്ഞം: കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി

Posted on Wednesday, November 2, 2022

ഭരണഘടനാ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് കേരള ലജിസ്ളേറ്റീവ് അസംബ്ളി മീഡിയാ ആന്‍ഡ് പാര്‍ലമെന്‍ററി സ്റ്റഡി സെന്‍ററിന്‍റെയും (കെ-ലാംപ്സ്) കുടുംബശ്രീയുടയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇന്‍ഡ്യന്‍ ഭരണഘടനയെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

സമൂഹത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമായ ഈ കാലഘട്ടത്തില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കര്‍ എം.എന്‍ ഷംസീര്‍ പറഞ്ഞു. രാജ്യത്തിന്‍റെ ആധികാരിക മാര്‍ഗരേഖയാണ് ഭരണഘടന.  കുടുംബശ്രീ മാസ്റ്റര്‍ പരിശീലകര്‍ക്ക് നല്‍കുന്ന പരിശീലനവും തുടര്‍പ്രവര്‍ത്തനങ്ങളും വഴി ഭരണഘടനയുമായി ബന്ധപ്പെട്ട പ്രാഥമിക അറിവുകള്‍ സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ എത്തിക്കാനാകും. കൂടാതെ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ നാല്‍പ്പത്തിയഞ്ച് ലക്ഷം വനിതകളുടെ കുടുംബങ്ങളിലേക്കും ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളും കടമകളും അവകാശങ്ങളും സമൂഹം കൃത്യമായി മനസിലാക്കണമെന്നും കുടുംബശ്രീയുമായി ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ അതു സാധ്യമാകുമെന്നും കെ.ആന്‍സലന്‍ എം.എല്‍.എ പറഞ്ഞു.

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള നൂറ് മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ പിന്നീട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, പരിശീലന ടീം അംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. നവംബര്‍ ഇരുപത്തിയാറിന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലും ഭരണഘടനാ സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും.

കെ-ലാംപ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു വര്‍ഗീസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് വിഷയാവതരണം നടത്തി. നിയമസഭാ സെക്രട്ടറി എം.എം ബഷീര്‍, മുന്‍ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ക്ളാസുകള്‍ നയിച്ചു. കുടുംബശ്രീ  പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ കൃതജ്ഞത അറിയിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിദ്യാ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

gfr

 

Content highlight
constitutions literacy programme- training programme conducted for Kudumbashree master trainers

മലപ്പുറം ജോബ് എക്‌സ്‌പോയില്‍ 521 പേര്‍ക്ക് തൊഴില്‍

Posted on Tuesday, November 1, 2022

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനും പെരിന്തല്‍മണ്ണ നഗരസഭയും സംയുക്തമായി ഒക്ടോബര്‍ 30ന് പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജോബ് എക്സ്പോ 2022 വന്‍ വിജയം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള എട്ട് മണിക്കൂറുകള്‍ക്കൊണ്ട് 521 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 1200 പേരെ വിവിധ കമ്പനികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. കൂടാതെ 318 പേര്‍ക്ക് കുടുംബശ്രീ നടത്തുന്ന നൈപുണ്യ പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനവും ലഭിച്ചു!

 
  2048 ഉദ്യോഗാര്‍ത്ഥികളാണ് ജോബ് മേളയില്‍ ആകെ പങ്കെടുത്തത്. അതില്‍ 2039 പേര്‍ക്കും മേളയിലൂടെ പുതിയൊരു വാതില്‍ തുറന്നു കിട്ടുകയായിരുന്നു. അതിഗംഭീരമായ സംഘാടനം കൊണ്ട് ജോബ് എക്സ്പോ ശ്രദ്ധേയമായി. മേളയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍, ഒഴിവുള്ള തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ വേക്കന്‍സി ഗൈഡും മുന്‍കൂട്ടി തയാറാക്കി പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിരുന്നു.
 

  സ്പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നതിന് നാല് കൗണ്ടറുകളുണ്ടായിരുന്നു. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കൗണ്ടറും പരിഭാഷകനെയും ഒരുക്കിയിരുന്നു. തീര്‍ത്തും പ്രകൃതി സൗഹൃദമായാണ് എക്സ്പോ സംഘടിപ്പിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത.

 ജോബ് എക്സ്പോയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ചെയര്‍മാന്‍ പി. ഷാജി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മുണ്ടുമ്മല്‍ ഹനീഫ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് സ്വാഗതം പറഞ്ഞു. അമ്പിളി മനോജ് (ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹുസൈനാ നാസര്‍, സന്തോഷ് കുമാര്‍ പി.എസ്, സക്കീന സെയ്ദ്, സിറ്റി മിഷന്‍ മാനേജര്‍ സുബൈറുല്‍ അവാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

  വാര്‍ഡ് കൗണ്‍സിലര്‍മാരായ മന്‍സൂര്‍ നെച്ചിയില്‍, സീനത്ത് പി, സാറ സലിം, ഷെര്‍ലിജ, പ്രവീണ്‍. എ, സുനില്‍ കുമാര്‍, നിഷ സുബൈര്‍, ഹുസൈന്‍ റിയാസ് കുടുംബശ്രീ മെമ്പര്‍   സെക്രട്ടറി ആരിഫാ ബീഗം, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വിജയ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രാകേഷ് സി.ആര്‍ നന്ദി പറഞ്ഞു.
 

mlprm
 
Content highlight
521 got placed through Malappuram job expo 2022

സംസ്ഥാന ബഡ്സ് കലോത്സവം: ലോഗോ തയാറാക്കി സമ്മാനം നേടാം

Posted on Friday, October 28, 2022
സംസ്ഥാനത്തെ ബഡ്‌സ് സ്ഥാപനങ്ങളിലെ മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന മത്സരാര്ത്ഥികള്ക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോത്സവത്തിന് ലോഗോ തയാറാക്കി നല്കി സമ്മാനം നേടാന് അവസരം.
 
മികച്ച ലോഗോയ്ക്ക് 5000 രൂപയാണ് സമ്മാനം. തയാറാക്കിയ ലോഗോ 2022 നവംബര് 2 ന് വൈകിട്ട് 5 ന് മുന്പായി budsfest2022ekm@gmail.com എന്ന ഇ-മെയില് വിലാസത്തില് അയച്ചു നല്കുക.
Content highlight
state buds fest 2022 : logo contest starts

ഗുരുഗ്രാം സരസ് മേളയില്‍ കുടുംബശ്രീയ്ക്ക് 26 ലക്ഷം രൂപയുടെ വിറ്റുവരവ്‌

Posted on Wednesday, October 26, 2022
ഹരിയാനയിലെ ലെഷര് വാലി പാര്ക്കില് ഒക്ടോബര് ഏഴ് മുതല് 23 വരെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച ആജീവിക സരസ് മേളയില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് 26 ലക്ഷം രൂപയുടെ വിറ്റുവരവ്. എട്ട് ഉത്പന്ന പ്രദര്ശന വിപണന സ്റ്റാളുകളും കുടുംബശ്രീ എന്.ആര്.ഒ (നാഷണല് റിസോഴ്സ് ഓര്ഗനൈസേഷന്) മേല്നോട്ടം വഹിച്ച ഫുഡ്കോര്ട്ടില് നാല് സ്റ്റാളുകളുമാണ് കുടുംബശ്രീയുടേതായുണ്ടായിരുന്നത്.
 
ഉത്പന്നങ്ങള് വിറ്റഴിച്ച ഇനത്തില് 17.90 ലക്ഷം രൂപയും നല്ല നാടന് കേരളീയ ഭക്ഷണമൊരുക്കി നല്കി 8.10 ലക്ഷം രൂപയുമാണ് കുടുംബശ്രീ സംരംഭകര് സ്വന്തമാക്കിയത്. ആകെ 26 ലക്ഷത്തിന്റെ വിറ്റുവരവ്! കൂടാതെ മികച്ച പ്രദര്ശന-വിപണന സ്റ്റാളിനും ഫുഡ് കോര്ട്ടിലെ മികച്ച കഫെ സ്റ്റാളിനുമുള്ള പുരസ്‌ക്കാരങ്ങളും കുടുംബശ്രീ സംരംഭകര് സ്വന്തമാക്കി.
 
സുഗന്ധവ്യഞ്ജനങ്ങള് വില്പ്പനയ്ക്കെത്തിച്ച ഇടുക്കി ജില്ലയില് നിന്നുള്ള ശ്രേയസ് യൂണിറ്റ് പ്രദര്ശന സ്റ്റാളുകളിലും വിവിധ ഇനം ജ്യൂസുകള് ഉള്പ്പെടെ തയാറാക്കി നല്കിയ എറണാകുളം ജില്ലയില് നിന്നുള്ള ട്രാന്സ്ജെന്ഡര് ഗ്രൂപ്പിന്റെ ലക്ഷ്യ യൂണിറ്റ് ഫുഡ് കോര്ട്ട് സ്റ്റാളുകളിലും മികച്ചവയ്ക്കുള്ള അവാര്ഡുകള് കരസ്ഥമാക്കി. മേളയില് കേരളം ഉള്പ്പെടെ 17 സംസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ടായി.
 
hk

 

Content highlight
sales od 26 lakh for Kudumbashree at gurugram SARAS mela

എറണാകുളത്ത് പ്രകമ്പനം സൃഷ്ടിച്ച് കുടുംബശ്രീ സാമൂഹ്യമേളകള്

Posted on Tuesday, October 25, 2022
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് എറണാകുളം ജില്ലയിലെ സാമൂഹ്യമേളകള്. ജെന്ഡര് റിസോഴ്‌സ് സെന്റര് വാരാഘോഷങ്ങളുടെ ഭാഗമായി ജില്ല ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സാമൂഹ്യമേളകളുടെ നാലാം പതിപ്പ് കഴിഞ്ഞ മൂന്ന് വര്ഷങ്ങളിലേതിനേക്കാള് അതിഗംഭീരം. ഇത്തവണ ജെന്ഡര് കാര്ണിവല് എന്ന രീതിയില് സംഘടിപ്പിച്ച സാമൂഹ്യ മേളകള് എറണാകുളം ജില്ലയെ തന്നെ ആകെ ഇളക്കി മറിച്ചു.
 
ഒക്ടോബര് 10 മുതല് 15 വരെയുള്ള ദിവസങ്ങളില് ജില്ലയിലെ 96 സി.ഡി.എസുകളില് നടത്തിയ ഈ മേളകളുടെ ഭാഗമായുള്ള പരിപാടികളും പ്രവര്ത്തനങ്ങളും സമൂഹത്തിന്റെ നാനാതുറകളിലും പ്രകമ്പനം സൃഷ്ടിച്ചാണ് പര്യവസാനിച്ചത്. അയല്ക്കൂട്ട അംഗങ്ങളും പൊതുജനങ്ങളുമുള്പ്പെടെ ഒരു ലക്ഷത്തോളമാളുകള് ഈ മേളകളുടെ ഭാഗമായെന്നത് ശ്രദ്ധേയം.
 
സ്ത്രീകളുടെ പദവി ഉയര്ത്തുന്നതിനും വനിതാ വികസന പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ മാര്ഗ്ഗനിര്ദ്ദേശവും വൈദഗ്ധ്യവും പിന്തുണയും പരിശീലനവും നല്കുന്നതിനുമായി തദ്ദേശ സ്ഥാപനതലത്തിലുള്ള കുടുംബശ്രീ സംവിധാനമാണ് ജെന്ഡര് റിസോഴ്‌സ് സെന്ററുകള്. ഇത്തവണ എറണാകുളം ജില്ലയിലുള്ള 96 സി.ഡി.എസുകളിലാണ് സാമൂഹ്യമേളകള് സംഘടിപ്പിച്ചത. അതാത് പ്രദേശത്തെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌ക്കാരിക നായകര് ഉള്പ്പെടെയുള്ളവര് മേളകളുടെ ഭാഗമായി. സി.ഡി.എസ് ഭരണ സമിതിയും, ചാര്ജ്ജ് ഓഫീസര്മാരും, സ്‌നേഹിത ജെന്ഡര് ഹെല്പ്പ് ഡെസ്‌ക്ക് ടീം അംഗങ്ങളും അതാത് പ്രദേശങ്ങളിലെ സാമൂഹ്യ മേളകള്ക്ക് ചുക്കാന് പിടിച്ചു. കമ്മ്യൂണിറ്റി കൗണ്സിലര്മാര് പരിപാടികള് ഏകോപിപ്പിച്ചു.
 
ജെന്ഡര് ഇക്വാളിറ്റി, ജെന്ഡര് ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങള് ഗെയിം രൂപത്തില് ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള പരിപാടികള്, ലഹരിക്കെതിരെയുള്ള അവബോധ പ്രവര്ത്തനങ്ങള്, അന്ധവിശ്വാസങ്ങള്ക്കെതിരേയുള്ള പ്രതിഷേധ പ്രവര്ത്തനങ്ങള്, കുടുംബശ്രീ ഉത്പന്ന - പ്രദര്ശന വിപണന മേളകള്, കാര്ഷിക മേളകള്, ഭക്ഷ്യ മേളകള്, വയോജന സംഗമം, മുതിര്ന്ന വയോജന അയല്കൂട്ട അംഗത്തെ ആദരിക്കല്, സ്‌നേഹിത കോളിങ് ബെല് അംഗങ്ങള്ക്ക് സമ്മാനവിതരണം, വയോജന മെഡിക്കല് ക്യാമ്പ്, ബാലസഭ കുട്ടികളുടെ പരിപാടികള്, ബഡ്സ് കുട്ടികളുടെ പ്രത്യേക പരിപാടികള്, ഐസ്‌ക്രീം കോര്ണര്, ട്രൈബല് മത്സ്യ കൃഷി വിളവെടുപ്പ് - വിപണനം, ചിത്ര പ്രദര്ശനങ്ങള്, കരകൗശല വസ്തുക്കളുടെ പ്രദര്ശനവും വില്പ്പനയും, ലൈവ് തട്ടുകടകള്, കലാപരിപാടികള്, കായിക മത്സരങ്ങള്, കണക്കെഴുത്ത് പരിശീലനം, ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രത്യേക പരിപാടികള്, വിവിധങ്ങളായ സബ്‌സിഡി വിതരണം, ജെന്ഡര് കോര്ണറുകള്, മൈലാഞ്ചി കോര്ണറുകള്, സെല്ഫി കോര്ണറുകള്, ദഫ് മുട്ട്, ഗാനമേള, ശിങ്കാരിമേളം തുടങ്ങിയ കലാപരിപാടികള്, ഇരുചക്ര വാഹന റാലികള്, മാജിക് ഷോ, ലക്കി ഡ്രോ, ക്വിസ്, സ്‌നേഹിത അമ്പ്രല്ല ക്യാമ്പയിന്റെ ഭാഗമായി അര്ഹരായവര്ക്ക് കുട കൈമാറല്, അപകട സുരക്ഷാ ബോധവല്ക്കരണം, ബാങ്കിംഗ് സാക്ഷരതാ പരിശീലനം, ട്രാന്സ്‌ജെന്ഡര് വ്യക്തികളുടെ ആദരിക്കല്, അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരേയുള്ള പ്രതിജ്ഞ, സംവാദം, അന്ധവിശ്വാസങ്ങള്ക്കെതിരേ സിഗ്‌നേച്ചര് ക്യാമ്പയ്ന് തുടങ്ങി നിരവധി പരിപാടികളാണ് ഈ സാമൂഹ്യമേളകളില് ഉള്പ്പെടുത്തിയിരുന്നത്.
 
 
SAMOOHYA

 

Content highlight
samoohya mela of ernakulam became a big hit

സ്വപ്ന സാഫല്യമായി 'നങ്ക അങ്ങാടി'കള്

Posted on Tuesday, October 25, 2022
ഒരല്പ്പം തേയിലയോ പഞ്ചസാരയോ മറ്റ് പലചരക്ക് ഉത്പന്നങ്ങളോ ഉൾപ്പെടുന്ന നിത്യോപയോഗ സാധനങ്ങള് വാങ്ങണമെങ്കില് കിലോമീറ്ററുകള് താണ്ടേണ്ടി വരുന്ന കഷ്ടതയില് നിന്ന് വയനാട് ജില്ലയിലെ ആദിവാസി ഊരുകളിലെ ജനങ്ങളെ കരകയറ്റുകയാണ് 'നങ്ക അങ്ങാടി'കള്. കാട്ടുനായ്ക്ക ഭാഷയില്ലെ 'നങ്ക അങ്ങാടി' എന്നാല് 'ഞങ്ങളുടെ അങ്ങാടി: എന്ന് അര്ത്ഥം.
 
കോവിഡ് ലോക്ഡൗണ് കാലത്ത് ആദിവാസി ഊരുകളില് നിത്യോപയോഗ സാധനങ്ങള് എത്തിച്ച് വിതരണം ചെയ്യുന്ന പ്രവര്ത്തനങ്ങള് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തുടങ്ങിയിരുന്നു. വയനാട് ജില്ലാ മിഷന് ഇതിന് പൂർണ്ണ പിന്തുണയുമേകി. തുടര്ന്ന് കുടുംബശ്രീ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഓരോ ആദിവാസി ഊരുകളിലും അവര്ക്ക് ആവശ്യമായ വീട്ടുപയോഗ സാധനങ്ങള് ലഭ്യമാക്കുന്നതിന് വേണ്ടി നങ്ക അങ്ങാടികൾ ആരംഭിക്കുകയായിരുന്നു.
 
ആദ്യഘട്ടത്തിൽ ടൗണില് നിന്നും നിത്യോപയോഗ സാധനങ്ങള് മിതമായ നിരക്കില് കുടുംബശ്രീ അധികൃതരുടെ സഹായത്തോടെ കടകളിൽ എത്തിച്ചു ഊരു നിവാസികൾ വിതരണം ചെയ്തു. ഊരു നിവാസികളില്പ്പെട്ട ഒരാള്ക്ക് തന്നെ കടയുടെ ചുമതലയും നല്കി. അങ്ങനെ അത് അവരുടെ സ്വന്തം അങ്ങാടി അഥവാ നങ്ക അങ്ങാടിയായി മാറി. ഒരു കട ആരംഭിക്കുന്നതിന് 30,000 രൂപ വായ്പാ സഹായവും കുടുംബശ്രീ നല്കുന്നു.
 
ക്രമേണ വയനാട് ജില്ലയിലെ മറ്റ് ആദിവാസി മേഖലകളിലേക്കും നങ്ക അങ്ങാടി പദ്ധതി വ്യാപിപ്പിച്ചു. ഇപ്പോള് ജില്ലയിലാകെ അറുപതോളം നങ്ക അങ്ങാടികളുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ 30 ഊരുകളിലും ഓരോ നങ്ക അങ്ങാടികള് വീതം ഇപ്പോൾ പ്രവർത്തിക്കുന്നു. ഈ നങ്ക അങ്ങാടികളുടെ കണ്സോര്ഷ്യം രൂപീകരിച്ച് പൊതുമാര്ക്കറ്റില് നിന്നും മിതമായ നിരക്കില് സാധനങ്ങള് ലഭ്യമാക്കി കടകളിലൂടെ ഊരു നിവാസികള്ക്ക് വിതരണം ചെയ്യാനും വയനാട് ജില്ലാ മിഷന് ലക്ഷ്യമിട്ടിരിക്കുന്നു.
 
പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ സ്ത്രീകള്ക്കാണ് ഭൂരിഭാഗം നങ്ക അങ്ങാടികളുടെയും ചുമതല. അങ്ങനെ അവര്ക്ക് ഒരു ഉപജീവന മാര്ഗ്ഗവും നങ്ക അങ്ങാടികള് മുഖേന കുടുംബശ്രീ തുറന്ന് നല്കിയിരിക്കുന്നു.
 
ആദിവാസി ജനവിഭാഗത്തിന് ഏറെ തുണയാകുന്ന ഇത്തരമൊരു പ്രവര്ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ തിരുനെല്ലി പ്രത്യേക പദ്ധതി ഉദ്യോഗസ്ഥര്ക്കും വയനാട് ജില്ലാ മിഷനും അഭിനന്ദനങ്ങള്.
 
SS

 

 
 
Content highlight
'Nanga Angadis' of Thirunelly sets a unique model

ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ്ങ് കോണ്‍ക്ളേവ് 2022' - മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്ക്കാരം കുടുംബശ്രീയ്ക്ക്

Posted on Saturday, October 22, 2022
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഗുജറാത്തിലെ രാജ്കോട്ടില് സംഘടിപ്പിച്ച 'ഇന്ത്യൻ അര്ബന് ഹൗസിങ്ങ് കോണ്ക്ളേവ് 2022'ന്റെ പ്രദര്ശന വിഭാഗത്തില് ഏറ്റവും മികച്ച സ്റ്റാള് ഒരുക്കിയതിനുളള അവാര്ഡ് കുടുംബശ്രീയ്ക്ക് സ്വന്തം. കേന്ദ്ര മന്ത്രാലയം, വിവിധ സംസ്ഥാനങ്ങള്, വ്യവസായ സ്ഥാപനങ്ങള്, ബില്ഡേഴ്സ് എന്നീ വിഭാഗങ്ങളില് പ്രദര്ശിപ്പിച്ച 152 സ്റ്റാളുകളില് നിന്നാണ് കുടുംബശ്രീയുടെ സ്റ്റാള് ഒന്നാമതെത്തിയത്.
 
കേരളത്തിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിയും വിവിധ വകുപ്പുകളും പദ്ധതികളുമായുമുള്ള സംയോജന മാതൃക, മികച്ച സാമൂഹ്യാധിഷ്ഠിത പദ്ധതി നിര്വഹണം, കുടുംബശ്രീ വനിതാ കെട്ടിട നിര്മ്മാണ യൂണിറ്റുകള് മുഖേനയുള്ള ഭവന നിര്മ്മാണം എന്നീ ആശയങ്ങള് അടിസ്ഥാനമാക്കിയാണ് കുടുംബശ്രീ പ്രദര്ശന സ്റ്റാള് സജ്ജീകരിച്ചത്.
 
കുടുംബശ്രീയ്ക്കു വേണ്ടി കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി കൗശല് കിഷോറില് നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. ഷര്മ്മിള മേരി ജോസഫ് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ജഹാംഗീര്. എസ് എന്നിവര് സംയുക്തമായി പുരസ്ക്കാരം സ്വീകരിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി കുല്ദീപ് നാരായണന് ഐ.എ.എസ് ചടങ്ങില് പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്മാരായ റോഷ്നി പിള്ള, ഭാവന എം എന്നിവരും കുടുംബശ്രീയെ പ്രതിനിധീകരിച്ചു ചടങ്ങിന്റെ ഭാഗമായി.
 
d

 

 
Content highlight
Kudumbashree bags best stall award at India urban housing conclave