കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിന് തുടക്കം

Posted on Monday, December 3, 2018

The second phase of Kudumbashree School has been started in all districts across Kerala from 1 December 2018. Over 43 lakh Kudumbashree NHG members from 2.77 Lakh Neighbourhood Groups will become part of the Second phase of Kudumbashree School. Kudumbashree School is the informal education programme which is executed coordinating with the NHGs which envisages to improve the intellectual quality of common women. Kudumbashree School training programme was launched last year to create awareness among the Kudumbashree NHG members about their social responsibilities and improve their standard of living through knowledge. 

The classes will be conducted for a period of 7 weeks where each NHG member should spend 2 hours weekly.  There will be a master trainer at the ADS (Area Development Society) level who will facilitate classes at ward level. One master trainer at ADS level will facilitate classes in 7 NHGs. There will be two master trainers, if there are more than seven NHGs in a ward.  Six topics will be present before the members and over 43000 resource persons will be handling the classes at NHG level. Disaster Management and Family Financial management are the two important subjects included in the second phase of Kudumbashree School. After these sessions each family should prepare a disaster management plan and financial plan for reduce disaster situations and improve their standard of living. Each class of the Kudumbashree School will be monitored through a special designed mobile application. 

Kudumbashree School aims at the personality development and social, cultural, educational empowerment of women.The first phase of Kudumbashree School was officially launched by Shri. Pinarayi Vijayan, Chief Minister, Government of Kerala on 21 October 2017.

Content highlight
Each class of the Kudumbashree School will be monitored through a special designed mobile application.

നഗരങ്ങളില്‍ രണ്ടായിരത്തിലേറെ പുതിയ അയല്‍ക്കൂട്ടങ്ങള്‍, 585 പുതിയ സംരംഭങ്ങള്‍: സ്പര്‍ശം ക്യാമ്പെയ്ന്‍ ഫലപ്രദമാകുന്നു

Posted on Saturday, December 1, 2018

തിരുവനന്തപുരം: നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്താനും അര്‍ഹ രായ എല്ലാവരിലേക്കും എത്തിക്കുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച സ്പര്‍ശം ക്യാമ്പെയ്ന്‍ വഴി ഫലപ്രദമായ ഇടപെടലുകള്‍ പുരോഗമിക്കുന്നു. ക്യാമ്പെയ്ന്‍ വഴി ലഭിച്ച വിവരങ്ങള്‍ അടിസ്ഥാന മാക്കി ഇതുവരെ നഗരപ്രദേശത്ത് പുതിയ 2529 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 585 പുതിയ സംരംഭങ്ങളും രൂപീകരിച്ചു.

സ്പര്‍ശം ക്യാമ്പെയ്ന്‍
87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും ഉള്‍പ്പെടെ 93 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (യുഎല്‍ബി- അര്‍ബന്‍ ലോക്കല്‍ ബോഡീസ്) കുടുംബശ്രീയും സംയുക്തമാ യാണ് 2018 ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 19 സ്പര്‍ശം ക്യാമ്പെയ്ന്‍ നടത്തിയത്. നഗരപ്രദേശങ്ങ ളില്‍ കുടുംബശ്രീയില്‍ അംഗമല്ലാത്ത അര്‍ഹരായവര്‍, നിര്‍ജ്ജീവമായ അയല്‍ക്കൂട്ടങ്ങള്‍, ബാങ്ക് വായ്പ്പ ലഭ്യമാകാത്ത അയല്‍ക്കൂട്ടങ്ങള്‍, ഗ്രേഡിങ് പൂര്‍ത്തിയാക്കാത്ത അയല്‍ക്കൂട്ടങ്ങള്‍, തൊഴില്‍ നൈപുണ്യ പരിശീലനം ആവശ്യമുള്ളവര്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമു ള്ളവര്‍ എന്നിവരെ കണ്ടെത്തുക, എന്‍യുഎല്‍എം (ദേശീയ നഗര ഉപജീവന ദൗത്യം), പിഎംഎ വൈ (പ്രധാനമന്ത്രി ആവാസ് യോജന) തുടങ്ങിയ നഗരകേന്ദ്രീകൃത പദ്ധതികളെക്കുറിച്ച് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുക, എന്‍യുഎല്‍എം, എസ്ജെഎസ്ആര്‍വൈ (സ്വര്‍ണ്ണ ജയന്തി ഷെഹരി റോസ്ഗാര്‍ യോജന) തുടങ്ങിയ പദ്ധതികള്‍ അനുസരിച്ച് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്ക് ടെക്നോളജി ഫണ്ട്, റിവോള്‍വിങ് ഫണ്ട് തുടങ്ങി കുടുംബശ്രീ യുടെ  കൂടുതല്‍ പിന്തുണാ സഹായങ്ങളെക്കുറിച്ച് അറിവ് പകരുക, വരും വര്‍ഷങ്ങളില്‍ ആവ ശ്യം അനുസരിച്ച് വാര്‍ഷിക പദ്ധതി തയാറാക്കുക, നഗര പ്രദേശങ്ങളിലെ പദ്ധതി നിര്‍വ്വഹണ ത്തിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തുക എന്നിവയാ യിരുന്നു സ്പര്‍ശം ക്യാമ്പെയ്ന്‍ ലക്ഷ്യമിട്ടിരുന്നത്.

  കുടുംബശ്രീ വഴി കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളായ പിഎംഎവൈ, ദേശീയ നഗര ഉപജീവന ദൗത്യം എന്നിവയുടെ കീഴിലുള്ള 60 സിറ്റി മിഷന്‍ മാനേജര്‍മാര്‍, 70 സിറ്റി ടെക്നിക്കല്‍ സെല്‍ മാനേജര്‍മാര്‍, 93 മള്‍ട്ടി ടാസ്ക് പേഴ്സണ്‍മാര്‍, നൂറോളം കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, കൂടാതെ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, നഗരസഭാ സെക്രട്ടറിമാര്‍, പ്രോജക്ട് ഓഫീസര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ സ്പര്‍ശം ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സംസ്ഥാനതല ശില്‍പ്പശാല, പ്രത്യേക കൗണ്‍സില്‍ യോഗങ്ങള്‍, എഡിഎസ്, പ്രത്യേക അയല്‍ക്കൂട്ടതല യോഗങ്ങള്‍ എന്നിവ സംഘടിപ്പിച്ചാണ് വിവരശേഖരണം നടത്തിയത്.

പുതു അയല്‍ക്കൂട്ടങ്ങളും സൂക്ഷ്മ സംരംഭങ്ങളും
സ്പര്‍ശം ക്യാമ്പെയ്ന്‍ വഴിയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി 2529 പുതിയ അയല്‍ക്കൂട്ടങ്ങ ളാണ് നഗരപ്രദേശങ്ങളില്‍ രൂപീകരിച്ചത്. ഇതുവഴി 32946 നഗരദരിദ്രരെ കുടുംബശ്രീ സംവിധാ നത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. ഇത് കൂടാതെ  2238 അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 10000 രൂപ വീതവും നല്‍കി. പ്രവര്‍ത്തനരഹിതമായ 497 അയല്‍ക്കൂട്ടങ്ങള്‍ വീണ്ടും സജീവമാക്കുന്നതിനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്. എന്‍യുഎല്‍എമ്മിന് കീഴില്‍ രൂപീക രിച്ച 4359 അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് വഴി വായ്പ സഹായം എത്തിക്കാനും കഴിഞ്ഞു.  അതേസമയം 585 പുതിയ സ്വയം തൊഴില്‍ സംരംഭങ്ങളും ആരംഭിച്ചു കഴിഞ്ഞു. 1743 പേര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനവും നല്‍കി.

   2018-19 സാമ്പത്തിക വര്‍ഷത്തോടെ അര്‍ഹരായ മുഴുവന്‍ വ്യക്തികളെയും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും നൂതന മാര്‍ഗ്ഗം അവലംബിക്കുന്നതിന് കുടുംബശ്രീ തീരുമാനിച്ചിട്ടുണ്ട്. അര്‍ഹരായ എല്ലാവരെയും അയല്‍ ക്കൂട്ട അംഗങ്ങളാക്കുക, എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കും ഗ്രേഡിങ് നല്‍കുക. എല്ലാ അയല്‍ക്കൂട്ട ങ്ങളും ബാങ്ക് ലിങ്കേജ് ചെയ്യുക, പ്രവര്‍ത്തനരഹിതമായ എല്ലാ അയല്‍ക്കുട്ടങ്ങളെയും സജീവമാ ക്കുക ഇത്തരത്തില്‍ കുടുംബശ്രീയുടെ സംഘടനാ സംവിധാനം 100 ശതമാനവും പ്രവര്‍ത്തന സജ്ജമാക്കി നഗരദരിദ്രരെ മുഴുവന്‍ സംരക്ഷണവലയത്തിലാക്കുക എന്ന ലക്ഷ്യമാണ് പൂര്‍ണ്ണത യിലേക്ക് എത്തുന്നത്.

Content highlight
2018-19 സാമ്പത്തിക വര്‍ഷത്തോടെ അര്‍ഹരായ മുഴുവന്‍ വ്യക്തികളെയും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും നൂതന മാര്‍ഗ്ഗം അവലംബിക്കുന്നതിന് കുടുംബശ്രീ തീരുമാനിച്ചിട്ടുണ്ട്.

കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടം ഡിസംബര്‍ 1 മുതല്‍

Posted on Friday, November 30, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ 43 ലക്ഷം അയല്‍ക്കൂട്ട വനിതകളുടെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന സമൂഹാധിഷ്ഠിത സ്വയം പഠന പ്രക്രിയ 'കുടുംബശ്രീ സ്കൂള്‍' രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും.  കേരളത്തിലെ രണ്ടര ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഈ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയിലൂടെ കുടുംബശ്രീ വനിതകളുടെ ബൗദ്ധിക നിലവാരവും  ഇച്ഛാശക്തിയും ഉയര്‍ത്തുന്നതിനായി വിവിധ വിഷയങ്ങളില്‍ അറിവ് നല്‍കുക എന്നതാണ്  ലക്ഷ്യമിടുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ 2019 ജനുവരി 13 വരെയാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാംഘട്ട ക്യാമ്പെയ്ന്‍  പ്രവര്‍ത്തനങ്ങള്‍ നടക്കുക.

കുടുംബശ്രീ സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിന്‍റെ അടിത്തറയായ അയല്‍ക്കൂട്ടങ്ങള്‍ക്ക് സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തോടൊപ്പം അവരുടെ വിജ്ഞാന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബശ്രീയുടെ പരിശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.  സാധാരണക്കാരായ അയല്‍ക്കൂട്ട വനിതകളെ സാമൂഹ്യ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവതികളാക്കുന്നതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും മദ്യവും മയക്കുമരുന്നും പോലുളള വിപത്തുകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനുമുള്ള പരിശ്രമങ്ങളുടെ ഭാഗമാകുന്നതിനും കുടുംബശ്രീ സ്കൂള്‍ ഒന്നാം ഘട്ട പദ്ധതിക്ക് കഴിഞ്ഞിരുന്നു. ഇതുവഴി സാമൂഹ്യമാറ്റത്തിനായി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും സാധിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് രണ്ടാം ഘട്ടവും നടപ്പാക്കുന്നത്. പരിശീലനത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനജില്ലാമിഷന്‍ ഉദ്യോഗസ്ഥരും സി.ഡി.എസ് ഭാരവാഹികളും സംയുക്തമായി മേല്‍നോട്ടം വഹിക്കും.

സ്ത്രീകളുടെ വ്യക്തിത്വ വികസനം, നേതൃത്വപാടവം, അവകാശങ്ങളെ കുറിച്ചുള്ള അറിവ്, കാര്യശേഷി വികസനം എന്നിവയില്‍ പരിശീലനം നല്‍കും. അയല്‍ക്കൂട്ട വനിതകളെ കുടുംബത്തിന്‍റെയും അയല്‍ക്കൂട്ടത്തിന്‍റെയും കാര്യക്ഷമമായ ധനവിനിയോഗത്തിന് പ്രാപ്തരാക്കുക, പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ സന്നദ്ധ സേനയായി പ്രവര്‍ത്തിക്കുന്നതിനുള്ള  കഴിവു നേടുക, കുടുംബശ്രീ പദ്ധതികളുടെ നടത്തിപ്പിലും വിലയിരുത്തലിലും ക്രിയാത്മകമായ പിന്തുണ നല്‍കുക, അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെയും ലഘുസമ്പദ്യ വായ്പാ പ്രവര്‍ത്തനങ്ങളെയും ക്രമപ്പെടുത്തുക, അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കണക്കെഴുത്തുകള്‍ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള പ്രായോഗികമായ അറിവും കഴിവും നല്‍കുക, പ്രാദേശിക വികസനത്തിലും അതുമായി ബന്ധപ്പെട്ട ആസൂത്രണത്തിലും പദ്ധതികളുടെ നടത്തിപ്പിലും പ്രാദേശിക കൂട്ടായ്മ എന്ന നിലയില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ടം നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി അയല്‍ക്കൂട്ടവനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തില്‍ ആറ് വ്യത്യസ്ത പാഠ്യവിഷയങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പരിശീലനത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച കുടുംബശ്രീ സ്കൂള്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടക്കും. പരിശീലന പരിപാടിയുടെ ഭാഗമായി നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി തല്‍സമയം രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ഇത്തവണ ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരധ്യാപകന്‍ എന്ന കണക്കില്‍ സംസ്ഥാനമൊട്ടാകെ സന്നദ്ധ സേവന മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള 43,000 അധ്യാപകരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. വിരമിച്ച അധ്യാപകര്‍, സാമൂഹ്യ സാംസ്കാരിക മേഖലയിലെ വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ മുന്‍ ഭാരവാഹികള്‍, പരിശീലകര്‍,  വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയ വ്യക്തികള്‍ എന്നിവരായിരിക്കും കുടുംബശ്രീ സ്കൂളില്‍ അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നല്‍കുക. അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ രണ്ടു മണിക്കൂര്‍ വീതം ഏഴ് ആഴ്ചകളിലായാണ് പരിശീലനം. ഇപ്രകാരം 12 മണിക്കൂറും സജീവമായി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. പദ്ധതി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ  സംയോജനവും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും കുടുംബശ്രീ ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ പരിശീലന പരിപാടിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും ജനപ്രതിനിധികളും പങ്കെടുക്കും. ഓരോ ജില്ലയിലും നടക്കുന്ന പരിശീലന പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ്.
                      

 

 

Content highlight
ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരധ്യാപകന്‍ എന്ന കണക്കില്‍ സംസ്ഥാനമൊട്ടാകെ സന്നദ്ധ സേവന മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള 43,000 അധ്യാപകരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം: സംസ്ഥാനത്ത് അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇതുവരെ പലിശരഹിത വായ്പയായി നല്‍കിയത് 337 കോടി രൂപ

Posted on Thursday, November 29, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക്  പരമാവധി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പായി ലഭിക്കുന്ന റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പദ്ധതി ഊര്‍ജിതമാകുന്നു. പദ്ധതി പ്രകാരം സംസ്ഥാനത്ത് അര്‍ഹരായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 337 കോടി രൂപയാണ് ഇതുവരെ വായ്പയായി നല്‍കിയത്. സംസ്ഥാനത്തെ  സി.ഡി.എസുകള്‍ മുഖേന 21200 അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകള്‍ ഇതുവരെ ബാങ്കുകളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നും 6358 അയല്‍ക്കൂട്ടങ്ങളുടെ അപേക്ഷകള്‍ക്ക്  ബാങ്കുകള്‍ വായ്പ അനുവദിച്ചു. ഇതുവഴി 39770 ഗുണഭോക്താക്കള്‍ക്ക് വായ്പയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകളില്‍ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍മേല്‍ 997  കോടി രൂപയാണ് വായ്പയായി വേണ്ടത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 337 കോടി രൂപ വായ്പയായി അനുവദിച്ചത്. ഇതു വരെ ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച ജില്ല എറണാകുളമാണ്. ജില്ലയിലെ വിവിധ ബാങ്കുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 146 കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. 89 കോടി രൂപ വായ്പ അനുവദിച്ച് തൃശൂര്‍ ജില്ലയാണ് രണ്ടാമത്.  അര്‍ഹരായ എല്ലാ അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കുന്നതിനുള്ള ഫീല്‍ഡ്തല നടപടികളും പൂര്‍ത്തിയായി വരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ജില്ലാമിഷനുകളാണ് നേതൃത്വം വഹിക്കുക.      

പ്രളയക്കെടുതികള്‍ മൂലം ഗൃഹോപകരണങ്ങള്‍ നഷ്ടമായ അയല്‍ക്കൂട്ട വനിതകള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയതോതില്‍ ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്. അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് വായ്പാ തുക ഉപയോഗിച്ച് കുടുംബശ്രീയുടെ ഡിസ്ക്കൗണ്ട് പര്‍ച്ചേസ് സ്കീം പ്രകാരം കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പു വച്ച പതിനഞ്ച് കമ്പനികളില്‍ നിന്നും അമ്പതു ശതമാനം വരെ വിലക്കുറവില്‍ നാനൂറോളം വ്യത്യസ്ത ഉല്‍പന്നങ്ങള്‍ തങ്ങളുടെ ആവശ്യമനുസരിച്ച് വാങ്ങാനാകും. 

Content highlight
പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍മേല്‍ 997 കോടി രൂപയാണ് വായ്പയായി വേണ്ടത്

ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും തുണയായി കുടുംബശ്രീയുടെ മാസച്ചന്തകള്‍; ഈ വര്‍ഷം ഇതുവരെ വിറ്റുവരവ് 2 കോടിയിലേറെ

Posted on Wednesday, November 28, 2018

* 753 മാസച്ചന്തകള്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണനം സുഗമമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ തുടക്കമിട്ട മാസച്ചന്തകള്‍ വഴി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 2.15 കോടി രൂപയുടെ വിറ്റുവരവ്. നിലവിലുള്ളതും പുതുതായി തുടങ്ങിയതുമായ കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി സാധ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഉത്പാദകരില്‍ നിന്ന് നേരിട്ട് തന്നെ വാങ്ങാനുള്ള അവസരവുമാണ് മാസച്ചന്തകള്‍ നല്‍കുന്നത്. 753 മാസച്ചന്തകളാണ് ഇതുവരെ സംഘടിപ്പിച്ചത്. 1500ലേറെ സൂക്ഷ്മ സംരംഭകര്‍ മാസച്ചന്തകളില്‍ പങ്കെടുത്ത് തങ്ങളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിച്ചു.

  ഗ്രാമപ്രദേശങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് ഓരോ ജില്ലയിലും മാസച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. 152 ബ്ലോക്കുകള്‍ക്ക് പുറമെ എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാസച്ചന്തകള്‍ സ്ഥിരമായി സംഘടിപ്പിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഈ വര്‍ഷം ജൂലൈ മുതലാണ് നഗര പ്രദേശങ്ങളില്‍ മാസച്ചന്തകള്‍ സംഘടിപ്പിച്ച് തുടങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ട ഓരോ സിഡിഎസുകള്‍ക്കാണ് (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ് സൊസൈറ്റികള്‍) അതാത് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ മാസച്ചന്തകള്‍ സംഘടിപ്പിക്കാനുള്ള ചുമതല. സംഘാടനത്തിന്‍റെ മേല്‍നോട്ടം കുടുംബശ്രീ ജില്ലാ മിഷനുകള്‍ക്കും.

  ഓരോ ബ്ലോക്കിനും നഗരഭരണ പ്രദേശത്തിനും കീഴിലുള്ള എല്ലാ സിഡിഎസുകളിലെയും സംരംഭകരുടെ സാന്നിധ്യം മാസച്ചന്തകളില്‍ ഉറപ്പാക്കുന്നു. മാസച്ചന്തകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകരുടെ വിവരങ്ങള്‍ സിഡിഎസ് ശേഖരിക്കും. പുതുതായി ആരംഭിച്ചതും ലാഭത്തിലേക്ക് എത്തുവാന്‍ ബുദ്ധിമുട്ടുന്നതുമായ സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഓരോ ബ്ലോക്കിലും ഉപഭോക്താക്കള്‍ കൂടുതലായി എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ എല്ലാ മാസവും നിശ്ചിത തിയതികളിലാണ് മാസച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. ഒരു മാസച്ചന്തയുടെ കാലയളവ് മൂന്ന് ദിവസം മുതല്‍ അഞ്ച് ദിവസം വരെയാണ്.

 

Content highlight
ഓരോ ബ്ലോക്കിനും നഗരഭരണ പ്രദേശത്തിനും കീഴിലുള്ള എല്ലാ സിഡിഎസുകളിലെയും സംരംഭകരുടെ സാന്നിധ്യം മാസച്ചന്തകളില്‍ ഉറപ്പാക്കുന്നു. മാസച്ചന്തകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകരുടെ വിവരങ്ങള്‍ സിഡിഎസ് ശേഖരിക്കും

കുടുംബശ്രീ മഹിളാ മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Posted on Tuesday, November 27, 2018

The Mahila Mall, yet another feather in the cap of Kudumbashree Kozhikode Corporation CDS was launched. Shri. Pinarayi Vijayan, Chief Minister, Government of Kerala inaugurated the Mahila Mall on 24 November 2018. The Mahilla Mall, run entirely by women is a unique project in the country, which is started by ten women of Unity Group under Kudumbashree Mission in an area of over 36,000 sqft. Mahila Mall, located at Wayanad road near Mavoor Road Junction is claimed to be first of its kind venture in the country.

Apart from Kudumbashree workers and groups, women societies and private entrepreneurs will get a space in the mall. 85 percent of the shops are owned by Kudumbashree groups while 15 percent are owned by private women entrepreneurs and other women collectives. Mahila Mall has 6 floors and out of that the 4th floor is allocated for women related offices and agencies while the rooftop is an open air food court. The Mall is designed for the women and is run by the women. All the shops in the mall have been sold out. The Mahila Mall project is executed with the support of Kozhikode Kudumbashree District Mission and it will also help women entrepreneurs to showcase their output in handicraft, fashion designing travel, tourism etc.

Apart from Kudumbashree workers and groups, women societies and private entrepreneurs will get space in the mall. The Mahila Mall provides direct employment to 250 women and indirect employment to 500 women. The mall has 79 shops including health clubs, martial arts centres, spa, skill training centres, food courts, textile shops,etc. The Mahila Mall is an icon of women’s empowerment achieved by Kudumbashree Mission. It provides an opportunity to small entrepreneurs to promote their business with the concept of Micro Bazar inside the Mahila Mall, which is one of the main attractions of the Kudumbashree Mall. There are a total of 24 micro bazaars which will offer customers home-made items manufactured by Kudumbashree entrepreneurs. The timing of Mahila Mall on week days will be from 10 AM to 10 PM and on weekends, the closing time will be extended till 11 PM. 79 ventures in the mall will be directly run by Kudumbashree entrepreneurs. The mall has 2 lift and the area is under 24 hour CCTV surveillance and good parking facility also provided near to the premise.

Kozhikode Corporation CDS had already successfully completed many other projects.

Content highlight
Apart from Kudumbashree workers and groups, women societies and private entrepreneurs will get space in the mall. The Mahila Mall provides direct employment to 250 women and indirect employment to 500 women.

പ്രളയക്കെടുതിയെ നേരിടാന്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍: അയല്‍ക്കൂട്ട വനിതകള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Posted on Monday, November 26, 2018

തിരുവനന്തപുരം: കേരളം നേരിട്ട അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും മികച്ച രീതിയില്‍ പിന്തുണ നല്‍കിയ കുടുംബശ്രീ അയല്‍ക്കൂട്ട സഹോദരിമാര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. പ്രളയത്തിന്‍റെ ആദ്യദിനങ്ങളിലും തുടര്‍ന്നും കുടുംബശ്രീ സംഘടനാ സംവിധാനമൊന്നാകെ കേരളത്തിന്‍റെ പുന: സൃഷ്ടിക്കായി കൈകോര്‍ത്തുകൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചതിനാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രിയുടെ കത്ത്.
 
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തവും പിന്തുണയും മാതൃകാപരമായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാലു ലക്ഷത്തിലധികം മനുഷ്യദിനങ്ങളാണ് ശുചീകരണത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ വിനിയോഗിച്ചത്. ദുരിതത്തിനിരയായ 38,698 കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ സംരക്ഷിച്ചു. ദുരിതബാധിതര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും ക്യാമ്പുകളില്‍ ധാന്യ കിറ്റുകള്‍ പായ്ക്ക് ചെയ്യുന്നതിലുമെല്ലാം കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്‍നിരയിലുണ്ടായിരുന്നു. കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിലും കുടുംബശ്രീ നല്ല നിലയിലാണ് സഹകരിച്ചത്. തങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും 11.18 കോടി രൂപയാണ് കേരളത്തിന്‍റെ പുന:നിര്‍മാണത്തിനായി കുടുംബശ്രീ അംഗങ്ങള്‍ സംഭാവനയായി നല്‍കിയത്. കൂടാതെ നവകേരള ലോട്ടറി വില്‍പ്പനയിലൂടെ 9.31 കോടി രൂപയും കുടുംബശ്രീ നേടിത്തന്നു. മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണിത്.

പ്രളയ നാളുകളില്‍ സ്വയം സമര്‍പ്പിതമായി നാടിനു വേണ്ടി പ്രവര്‍ത്തിച്ച കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളെയും അതിന് നേതൃത്വം കൊടുത്ത സി.ഡി.എസ് ഭാരവാഹികളെയും മുഖ്യമന്ത്രി ഹൃദയപൂര്‍വം അഭിനന്ദിച്ചു. കേരള പുന:നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഓരോ കുടുംബശ്രീ അംഗത്തിന്‍റെയും പങ്കാളിത്തവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തില്‍ സ്നേഹപൂര്‍വം അഭ്യര്‍ത്ഥിച്ചു.

 

Content highlight
കൂടാതെ നവകേരള ലോട്ടറി വില്‍പ്പനയിലൂടെ 9.31 കോടി രൂപയും കുടുംബശ്രീ നേടിത്തന്നു. മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണിത്.

കുടുംബശ്രീയെ അടുത്തറിഞ്ഞ് ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതതല സംഘം

Posted on Monday, November 26, 2018

തിരുവനന്തപുരം: 'ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി ഏഷ്യയിലെയും ആഫ്രിക്കയിലെയും എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 26 അംഗ വിദേശ പ്രതിനിധികള്‍ക്കായി കുടുംബശ്രീയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്‍റ്- മാനേജും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഫീഡ് ദി ഫ്യൂച്ചര്‍- അന്താരാഷ്ട്ര പരിശീലന പരിപാടി സമാപിച്ചു. സമാപന സമ്മേളനം ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനു തന്നെ മാതൃകയാണ് കുടുംബശ്രീയെന്നും ഫീഡ് ദി ഫ്യൂച്ചര്‍ പോലെ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന പരിപാടികള്‍ വിദേശരാജ്യങ്ങളിലും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്‍റെ വേരുറപ്പിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിശീലനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ രാജ്യങ്ങളില്‍ ദാരിദ്ര്യനിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി 2020 നുള്ളില്‍  അവിടുത്തെ 1400 കാര്‍ഷിക വിദഗ്ധര്‍ക്ക് പരിശീലനം നല്‍കുക എന്നതിന്‍റെ ഭാഗമായാണ് അന്താരാഷ്ട്ര പരിശീലന പരിപാടി സംഘടിപ്പിച്ചത്. യുഎസ്എയ്ഡും കേന്ദ്ര ഗവണ്‍മെന്‍റും ചേര്‍ന്ന് രൂപീകരിച്ചതാണ് പരിശീലന പദ്ധതി.

തങ്ങളുടെ രാജ്യത്തും കുടുംബശ്രീ മാതൃകയില്‍ കാര്‍ഷിക സൂക്ഷമസംരംഭ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് രണ്ടാഴ്ച നീണ്ട അന്താരാഷ്ട്ര പരിശീലന പരിപാടിക്കൊടുവില്‍ ഇതില്‍ പങ്കെടുത്ത വിദേശ പഠന സംഘം പറഞ്ഞു.  കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ താഴെ തട്ടിലുള്ള സ്ത്രീകള്‍ക്ക് കൈവന്ന സാമൂഹ്യ സാമ്പത്തിക പുരോഗതി അഭിനന്ദനീയവും അതിശയകരവുമാണെന്നും കുടുംബശ്രീക്കു സമാനമായ സാമൂഹ്യ സംഘടനാധിഷ്ഠിത സംവിധാനം തങ്ങളുടെ രാജ്യത്തും തുടങ്ങുമെന്നും പഠനസംഘം വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി തങ്ങളുടെ രാജ്യത്തു നിന്നും ബന്ധപ്പെട്ട അധികാരികളെ ഇവിടേക്ക് കൊണ്ടുവരുമെന്നും പ്രതിനിധി സംഘം പറഞ്ഞു.
 
പരിശീലന പരിപാടിയില്‍ പങ്കെടുത്ത വിദേശ പഠന സംഘം സ്വന്തം രാജ്യത്ത് ഇതേ മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദമായ രൂപരേഖ തയ്യാറാക്കി കുടുംബശ്രീക്ക് സമര്‍പ്പിച്ചിട്ടുണ്ട്.  അടുത്ത ആറുമാസത്തിനുള്ളില്‍ കുടുംബശ്രീ പദ്ധതി മാതൃകകള്‍ അവിടങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കുടുംബശ്രീയില്‍ നിന്നും സ്വീകരിക്കുമെന്ന് പഠന സംഘം അറിയിച്ചു.

ഈ മാസം ആറിനാണ് കമ്പോഡിയ, കെനിയ, ലൈബീരിയ, മലാവി, മംഗോളിയ, മ്യാന്‍മര്‍, നേപ്പാള്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് രണ്ടാഴ്ച ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി ആരംഭിച്ചത്. കാര്‍ഷിക-സൂക്ഷ്മസംരംഭ മേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ വരുമാനദായക സംരംഭങ്ങള്‍, സേവന മേഖലയില്‍ നടപ്പാക്കുന്ന നൂതന പദ്ധതികള്‍, മാര്‍ക്കറ്റിങ്ങ്, തൊഴിലും നൈപുണ്യ പരിശീലനവും, കുടുംബശ്രീയുടെ സംരംഭകത്വ പിന്തുണാ സംവിധാനങ്ങള്‍, ബിസിനസ് പ്ളാന്‍ സപ്പോര്‍ട്ട് എന്‍വയോണ്‍മെന്‍റ്, സാമൂഹ്യ സുരക്ഷാ പദ്ധതികളായ ആശ്രയ, ബഡ്സ്, സ്ത്രീപദവി സ്വയംപഠന പ്രക്രിയ, വള്‍ണറബിലിറ്റി മാപ്പിങ്ങ്,  എന്നിവയെ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ക്ളാസുകള്‍ സംഘടിപ്പിച്ചു.

പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലയിലെ കുരിയോട്ടുമല, പള്ളിക്കല്‍, കരകുളം എന്നിവിടങ്ങളില്‍ ഫീല്‍ഡ്തല സന്ദര്‍ശനവും സംഘടിപ്പിച്ചിരുന്നു. അയല്‍ക്കൂട്ട വനിതകളുടെ സംഘക്കൃഷി, സൂക്ഷ്മസംരംഭങ്ങള്‍, മൂല്യവര്‍ദ്ധതിത ഉല്‍പന്നങ്ങളുടെ നിര്‍മാണവും വിതരണ സമ്പ്രദായങ്ങളും, അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകള്‍ എന്നിവ പഠനസംഘം  നേരില്‍ കണ്ടു മനസിലാക്കി. മികച്ച കാര്‍ഷിക സംരംഭങ്ങള്‍ രൂപവല്‍ക്കരിച്ച് ശ്രദ്ധേയമായ വിജയം കൈവരിച്ച അയല്‍ക്കൂട്ട വനിതകളുമായി സംവദിക്കുകയും അയല്‍ക്കൂട്ടങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുകയും ചെയ്തു. കൂടാതെ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും തമ്മിലുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ അവയുടെ നിര്‍വഹണരീതി എന്നിവയും മനസിലാക്കി.

സാമ്പത്തിക-സാമൂഹ്യ പുരോഗതി കൈവരിക്കുന്നതിന് സഹായിക്കുന്നതിലൂടെ സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിര്‍മാര്‍ജനവും നേടുന്നതിന് അവസരമൊരുക്കുന്ന കുടുംബശ്രീയുടെ ബഹുമുഖ സമീപനം പരിഗണിച്ചാണ് 'ഫീഡ് ദി ഫ്യൂച്ചര്‍ ഇന്ത്യ'-അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ മുഖ്യപങ്കാളിയായി കുടുംബശ്രീയെ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതു പ്രകാരം കേന്ദ്ര കാര്‍ഷിക- കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സ്വയം ഭരണാധികാര സംഘടനയായ 'മാനേജും' കുടുംബശ്രീയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നാലാമത്തെ അന്താരാഷ്ട്ര പരിശീലന പരിപാടിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇന്ത്യയിലെ തിരരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.  
 
കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജില്ലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 28 അംഗ സംഘത്തിന് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഉഗാണ്ടയില്‍ കുടുംബശ്രീ മാതൃക പ്രാവര്‍ത്തികമാക്കുന്നതിന്‍റെ മുന്നോടിയായി കുടുംബശ്രീക്ക് അവിടേക്ക് ക്ഷണം ലഭിക്കുകയും കുടുംബശ്രീയില്‍ നിന്നുമുള്ള പ്രതിനിധികള്‍ അവിടുത്തെ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ഗ്രാമീണ വനിതകള്‍ക്കും പരിശീലനം നല്‍കുകയും ചെയ്തിരുന്നു.  വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം പ്രതിനിധികള്‍ ഇതിനകം കുടുംബശ്രീ സന്ദര്‍ശിച്ചിട്ടുണ്ട്. ഉഗാണ്ടയില്‍ കുടുംബശ്രീ മാതൃകയില്‍ നടപ്പാക്കിവരുന്ന സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയവ ആരംഭിക്കുന്നതിന്‍റെയും ഭാഗമായി കുടുംബശ്രീക്ക് വീണ്ടും ഉഗാണ്ടയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന്‍റെ നേതൃത്വത്തില്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. രാഹുല്‍. കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിപിന്‍ ജോസ്, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ തീമാറ്റിക് ആങ്കര്‍ ആഷിത മോഹന്‍ദാസ്, യംഗ് പ്രഫഷണല്‍സ് അനുപാ ശര്‍മ, അനുഷാ സിങ്ങ്, ഫീഡ് ദി ഫ്യൂച്ചര്‍ പ്രോജക്ട് എക്സിക്യൂട്ടീവ് ചിന്നു ജോസഫ് എന്നിവര്‍ക്കായിരുന്നു പരിശീലന പരിപാടിയുടെ ചുമതല. സമാപന സമ്മേളനത്തില്‍ യുഎസ്എയ്ഡ് ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് സ്പെഷ്യലിസ്റ്റ് വംശീദര്‍ റെഡ്ഢി, മാനേജ്-ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ മഹന്ദീഷ് തിരൂര്‍ എന്നിവര്‍ പങ്കെടുത്തു. വിദേശ പഠന സംഘം 21ന് വൈകിട്ട് മടങ്ങി

 

 

Content highlight
തങ്ങളുടെ രാജ്യത്തും കുടുംബശ്രീ മാതൃകയില്‍ കാര്‍ഷിക സൂക്ഷമസംരംഭ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് രണ്ടാഴ്ച നീണ്ട അന്താരാഷ്ട്ര പരിശീലന പരിപാടിക്കൊടുവില്‍ ഇതില്‍ പങ്കെടുത്ത വിദേശ പഠന സംഘം പറഞ്ഞു.

തെരുവോര കച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യം നല്‍കി പുനരധിവാസം: കാസര്‍കോട് നഗരസഭയ്ക്കും എറണാകുളം ജില്ലയിലെ വടക്കന്‍ പരവൂര്‍ നഗരസഭയ്ക്കും പദ്ധതി അനുമതി ലഭിച്ചു

Posted on Thursday, November 22, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുകച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗരസഭാപ്രദേശങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക തെരുവു ചന്തകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും കുടുംബശ്രീയുടെ പദ്ധതി. ഇതു പ്രകാരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപവും എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലും തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിനായി നഗരസഭകള്‍ സമര്‍പ്പിച്ച വിശദമായ  പദ്ധതി നിര്‍വഹണ രേഖയ്ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല പ്രോജക്ട് സാങ്ങ്ഷനിങ്ങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന നഗര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യ(എന്‍.യു.എല്‍.എം)ത്തിന്‍റെ ഭാഗമായാണിത്.

സംസ്ഥാനത്തെ എല്ലാ നഗരപ്രദേശങ്ങളിലും തെരുവോര കച്ചവട സംരക്ഷണ നിയമം നടപ്പാക്കി വരികയാണ്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എന്‍.യു.എല്‍.എം പദ്ധതി ഘടകമായ തെരുവോര കച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതിയില്‍ ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം തെരുവു കച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി അവരെ പുനരധിവസിപ്പിക്കുന്നതിനായി നഗരസഭകള്‍ പദ്ധതി സമര്‍പ്പിച്ചാല്‍ അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ട്. പദ്ധതി പ്രകാരം പ്രത്യേകമായി നിര്‍മിക്കുന്ന തെരുവോര ചന്തയില്‍ കച്ചവടം നടത്തുന്നവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും അതത് നഗരസഭകള്‍ മുഖേന ലഭ്യമാക്കും. ജലം, വൈദ്യുതി, പൊതുവായ സംഭരണ കേന്ദ്രങ്ങള്‍, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള താല്‍ക്കാലിക ഷെഡ്ഡുകള്‍, പ്രത്യേക തരം ഉന്തുവണ്ടികള്‍, ഖര ദ്രവ മാലിന്യങ്ങള്‍ സംസ്ക്കരിക്കാനും മലിനജലം ഒഴുക്കി വിടാനുമുള്ള ഫലപ്രദമായ സജ്ജീകരണങ്ങള്‍, വൈദ്യുത-സൗരോര്‍ജ വിളക്കുകള്‍, ശുചിമുറികള്‍, ടൈലുകള്‍ പാകിയ നടപ്പാതകള്‍  എന്നിവയും ഇതോടൊപ്പം ഉണ്ടാകും.  നഗരത്തിലെ തെരുവോര കച്ചവട മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതുപ്രകാരം പദ്ധതി സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലയിലെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപവും എറണാകുളം ജില്ലയിലെ വടക്കന്‍ പരവൂരിലും തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്.  ഇവിടെ പ്രത്യേക തെരുവോര ചന്തകള്‍ നിര്‍മിച്ച് തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു വഴി ഇരുനൂറോളം പേര്‍ക്ക് തങ്ങളുടെ തൊഴില്‍ രംഗം കൂടുതല്‍  കാര്യക്ഷമമാക്കുന്നതിനുളള അവസരമൊരുങ്ങും.

തെരുവോര കച്ചവടം നടത്തുന്നതു വഴി നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്കിനു പരിഹാരം കാണുകയെന്നതും പ്രത്യേക തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിന്‍റെ ലക്ഷ്യമാണ്. വ്യത്യസ്തങ്ങളായ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന എല്ലാ തെരുവു കച്ചവടക്കാരെയും  അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിലൂടെ ആളുകള്‍ക്ക് തങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ ഒരു സ്ഥലത്തു നിന്നു തന്നെ വാങ്ങുന്നതിനും അതോടൊപ്പം ഫുട്പാത്തുകള്‍ പൂര്‍ണമായും കാല്‍നടക്കാര്‍ക്ക് വേണ്ടി മാത്രം ലഭ്യമാവുകയും ചെയ്യും.  പ്രത്യേക തെരുവോര ചന്തകള്‍ രൂപീകരിക്കുന്നതിനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ച്  മറ്റ് നഗരസഭകള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അംഗീകാരം നല്‍കുന്നതിനും ഉദ്ദേശിക്കുന്നു.
നഗരസഭകള്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് തെരുവുകച്ചവടക്കാരെ  പുനരധിവസിപ്പിച്ചുകൊണ്ട് അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രോജക്ടുകള്‍ക്ക് കുടുംബശ്രീ അനുമതിയും ധനസഹായവും നല്‍കും. തെരുവു കച്ചവടക്കാരുടെ തൊഴില്‍ നിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി ഇവര്‍ക്ക് തൊഴില്‍വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനും മെച്ചപ്പെട്ട ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള സഹായങ്ങള്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, കൊടുങ്ങല്ലൂര്‍, മലപ്പുറം, കോട്ടയം, തൃക്കാക്കര, വടക്കാഞ്ചേരി, ചാലക്കുടി, കൊയിലാണ്ടി എന്നീ നഗരസഭകളിലായി കാറ്ററിങ്ങ് മേഖലയില്‍ തെരുവു കച്ചവടം നടത്തി വരുന്നുണ്ട്. ഇരുനൂറ് പേര്‍ക്ക് ഇപ്രകാരം വിദഗ്ധ പരിശീലനം നല്‍കി കഴിഞ്ഞു.

എന്‍.യു.എം.എം പദ്ധതിയുടെ ഭാഗമായി എല്ലാ നഗരപ്രദേശങ്ങളിലും വിവിധങ്ങളായ ഏഴു വിധത്തിലുള്ള   പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്നുണ്ട്. തെരുവോര കച്ചവടക്കാരുടെ സര്‍വേയും തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണവും, നഗരത്തിന്‍റെ തെരുവോര വാണിഭത്തിന്‍റെ രൂപരേഖ തയ്യാറാക്കല്‍, നഗരത്തിലെ തെരുവോര കച്ചവടമേഖലകളുടെ അടിസ്ഥാന സൗകര്യവികസനം, പരിശീലനവും നൈപുണ്യവികസനവും, ധനകാര്യ സ്ഥാപനങ്ങളുമായി  ഉള്‍ച്ചേര്‍ക്കല്‍, വായ്പാ സൗകര്യം ലഭ്യമാക്കല്‍, സാമൂഹ്യ സുരക്ഷാ പദ്ധതികളുമായി കണ്ണി ചേര്‍ക്കല്‍ എന്നിവയാണത്.
 

 

Content highlight
നിലവില്‍ ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, കൊടുങ്ങല്ലൂര്‍, മലപ്പുറം, കോട്ടയം, തൃക്കാക്കര, വടക്കാഞ്ചേരി, ചാലക്കുടി, കൊയിലാണ്ടി എന്നീ നഗരസഭകളിലായി കാറ്ററിങ്ങ് മേഖലയില്‍ തെരുവു കച്ചവടം നടത്തി വരുന്നുണ്ട്. ഇരുനൂറ് പേര്‍ക്ക് ഇപ്രകാരം വിദഗ്ധ പരിശീലനം നല്‍കി കഴിഞ്ഞ