തിരുവനന്തപുരം നഗരസഭ-അദാലത്ത്

Posted on Monday, July 15, 2019

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള അദാലത്ത് ജൂലൈ 17 ന്:
തിരുവനന്തപുരം നഗരസഭയില്‍ തീര്‍പ്പാക്കാതെ ശേഷിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്/ഒക്യുപെന്‍സി അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലേയ്ക്കായി ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍റെ നേതൃത്വം നല്‍കുന്ന അദാലത്ത് 17.07.2019 രാവിലെ 11 മണി മുതല്‍ പാളയം നഗരസഭ മെയിന്‍ ഓഫീസില്‍ വച്ച് നടക്കുന്നു. കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലെയും തീര്‍പ്പാകാതെ ശേഷിക്കുന്ന കെട്ടിട നിര്‍മ്മാണാനുമതി ഒക്യുപെന്‍സി അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിലേയ്ക്ക് ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അദാലത്തുകള്‍ സംഘടിപ്പിച്ചിട്ടുള്ളതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭയില്‍ അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. ടി അദാലത്തില്‍ മന്ത്രിയ്ക്ക് പുറമെ നഗരസഭ മേയര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്. അദാലത്തിലേയ്ക്കുള്ള അപേക്ഷകള്‍ നഗരസഭയില്‍സ്വീകരിച്ചു വരികയായിരുന്നു. അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ 17 ന് രാവിലെ ഓഫീസിലെയെത്തി പേര് രജിസ്റ്റര്‍ ചെയ്ത് അദാലത്തില്‍ പങ്കെടുക്കാവുന്നതാണ്.

Content highlight
Thiruvananthapuram Corporation-Adalath

പ്രളയബാധിതര്‍ക്കായി 36 വീടുകള്‍ നിര്‍മിക്കാന്‍ കുടുംബശ്രീക്ക് ഹഡ്കോ രണ്ടു കോടി രൂപ നല്‍കും

Posted on Friday, July 12, 2019

തിരുവനന്തപുരം:  പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ട സംസ്ഥാനത്തെ 36 കുടുംബങ്ങള്‍ക്ക്    വീടു നിര്‍മിച്ചു നല്‍കാന്‍ ഹഡ്കോ കുടുംബശ്രീയ്ക്ക്  രണ്ടു കോടി രൂപ നല്‍കും. ഹഡ്കോയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണിത്.  പ്രളയത്തില്‍ പൂര്‍ണമായും വീടു നഷ്ടപ്പെട്ട അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീടു നിര്‍മിക്കുന്നതിനായി ധനസഹായം നല്‍കണമെന്നുള്ള കുടുംബശ്രീയുടെ ആവശ്യപ്രകാരമാണ് ഹഡ്കോ ഫണ്ട് അനുവദിച്ചത്.  പദ്ധതി തുകയുടെ ആദ്യ ഗഡുവായി ഹഡ്കോ 33.6 ലക്ഷം രൂപ കുടുംബശ്രീക്ക് കൈമാറി.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നീ നഗരസഭകളിലും  ആലപ്പുഴ ജില്ലയിലെ വെണ്‍മണി പഞ്ചായത്തിലുമാണ് പദ്ധതി നടപ്പാക്കുക. ഇതു പ്രകാരം രണ്ടു  നഗരസഭയിലും  പഞ്ചായത്തിലും 12 വീടുകള്‍ വീതം ആകെ 36 വീടുകള്‍ നിര്‍മിക്കും. കുടുംബശ്രീയുടെ തന്നെ വനിതാകെട്ടിട നിര്‍മാണ യൂണിറ്റുകള്‍ മുഖേനയായിരിക്കും ഈ 36 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുക. ഇതു സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഹഡ്കോ റീജിയണല്‍ ചീഫ് ബീനാ ഫീലിപ്പോസ് എന്നിവര്‍ നേരത്തേ ഒപ്പു വച്ചിരുന്നു.   

പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവരെ സംബന്ധിച്ച സര്‍വേ നടത്തിയതില്‍ നിന്നും സര്‍ക്കാര്‍ തയ്യാറാക്കിയ അന്തിമ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 36 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ഭവന നിര്‍മാണത്തിനായി ഹഡ്കോ സാമ്പത്തിക സഹായം നല്‍കുന്നത്. പദ്ധതി പ്രകാരം ഒരു ഭവനം നിര്‍മിക്കാന്‍ 5.6 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ആദ്യ ഗഡു നല്‍കിയതിനു പുറമേ പദ്ധതി നടപ്പാക്കാനാവശ്യമായ ബാക്കി ഫണ്ട് ഹഡ്കോയില്‍ നിന്നും കുടുംബശ്രീക്ക് ലഭ്യമാകുന്ന മുറയ്ക്ക് ഈ തുക പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ ജില്ലാ മിഷനുകളിലേക്ക് ആവശ്യാനുസരണം വിതരണം ചെയ്യും. ഈ തുക ഉപയോഗിച്ച്  ഗുണനിലവാരമുള്ള കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാങ്ങി വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളെ കൊണ്ട് ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഭവനനിര്‍മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും മേല്‍നോട്ടം വഹിക്കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്താനുമുള്ള ചുമതല കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്കായിരിക്കും. ധാരണാപത്രത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഭവന നിര്‍മാണം പൂര്‍ത്തിയാക്കി 36 വീടുകളും ഗുണഭോക്താക്കള്‍ക്ക്  കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  ആറ് മാസത്തിനുള്ളില്‍ തന്നെ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.  

ഹഡ്കോയുടെ സാമ്പത്തിക സഹായത്തോടെ 36 വീടുകളുടെ നിര്‍മാണം കൂടി ഏറ്റെടുത്തു ചെയ്യുന്നതോടെ കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ക്ക് നിര്‍മാണ മേഖലയില്‍ ഏറെ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കും. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പരിശീലനം നേടിയ 279 വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ യൂണിറ്റുകള്‍ വിവിധ പദ്ധതികളുടെ ഭാഗമായി ഭവനനിര്‍മാണം ഏറ്റെടുത്തു ചെയ്യുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ പ്രളയബാധിതര്‍ക്കായി രാമോജി ഫിലിം സിറ്റി നല്‍കുന്ന 116 ഭവനങ്ങളുടെ നിര്‍മാണം ഏറ്റെടുത്തു ചെയ്യുന്നത് കുടുംബശ്രീ വനിതാ യൂണിറ്റുകളാണ്. വീടൊന്നിന് ആറു ലക്ഷം വീതം ആകെ ഏഴു കോടി രൂപയാണ് രാമോജി ഫിലിം സിറ്റി  കുടുംബശ്രീക്കു നല്‍കുന്നത്. ഇതില്‍ 85 ഭവനങ്ങളുടെ  നിര്‍മാണം അന്തിമഘട്ടത്തിലാണ്. ബാക്കി 31 ഭവനങ്ങളുടെ നിര്‍മാണവും നടന്നു കൊണ്ടിരിക്കുന്നു. ഇതു കൂടാതെ എറണാകുളം ജില്ലയിലെ എടയ്ക്കാട്ട്വയലില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നാല്‍പതു വീടുകള്‍ പണിതത് കുടുംബശ്രീ വനിതകളാണ്. ഇപ്പോള്‍ കൊല്ലം ജില്ലയിലെ അലക്കുകുഴി കോളനിയിലെ ഇരുപത് കുടുംബങ്ങള്‍ക്കായി ഭവനം നിര്‍മിച്ചു നല്‍കുന്നതും കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകളാണ്. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഈ വീടുകളുടെ താക്കോല്‍ദാനം ചിങ്ങം ഒന്നിന് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കെട്ടിട നിര്‍മാണ രംഗത്തെ ഈ മികവ് മുന്‍നിര്‍ത്തിയാണ് ഹഡ്കോയുടെ സാമ്പത്തിക സഹായം ഉപയോഗിച്ചു കൊണ്ട് നിര്‍മിക്കുന്ന 36 ഭവനങ്ങളുടെ നിര്‍മാണത്തിനുള്ള അവസരവും കുടുംബശ്രീ വനിതകള്‍ക്ക് ലഭിച്ചത്.

 

Content highlight
വീടുകള്‍ പണിതു നല്‍കുന്നത് കുടുംബശ്രീ വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍

104 അഗതി കുടുംബങ്ങള്‍ക്ക് തുണയായി ഒപ്പം

Posted on Tuesday, July 9, 2019

അഗതി കുടുംബങ്ങളുടെ പുനരധിവാസത്തില്‍ സമൂഹത്തിന് അനിവാര്യമായ പങ്കുവഹിക്കാനുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഒപ്പം. സര്‍ക്കാരിന്റെ അഗതിരഹിത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നടത്തിയ സര്‍വ്വേയിലൂടെ ജില്ലയില്‍ 17569 അഗതി കുടുംബങ്ങളെ കുടുംബശ്രീ കണ്ടെത്തിയിരുന്നു. ഭക്ഷണം, മരുന്ന്, വൃത്തിയുള്ള ശൗചാലയം വീടുകളുടെ അടിയന്തരമായി അറ്റകുറ്റപ്പണികള്‍, വൈദ്യുതീകരണം എന്നിങ്ങനെ ഈ കുടുംബങ്ങള്‍ക്ക് അവശ്യം നല്‍കേണ്ട പിന്തുണാസഹായങ്ങള്‍ നിരവധിയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതില്‍ ഭക്ഷണവും മരുന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്‍ വഴി നല്‍കിയ ചലഞ്ച് ഫണ്ട് ഉപയോഗിച്ചാണ് വാങ്ങി നല്‍കുക. മറ്റ് ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്തി അത് നിറവേറ്റേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും. എന്നാല്‍ ഫണ്ടിന്റെ അഭാവം മൂലം പല കുടുംബങ്ങള്‍ക്കും വൃത്തിയുള്ള ശൗചാലയം അടക്കമുള്ള ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റി നല്‍കാന്‍ കഴിയാത്ത അവസ്ഥ കണ്ടറിഞ്ഞതോടെയാണ് എറണാകുളം ജില്ലാ മിഷന്‍ ഒപ്പം എന്ന പദ്ധതി അവതരിപ്പിച്ചത്.

 
  ജില്ലയില്‍ ആകെയുള്ള 101 സിഡിഎസുകള്‍ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്ന് കുറഞ്ഞത് പത്ത് രൂപ വീതം ശേഖരിച്ച് പദ്ധതിക്ക് വേണ്ടിയുള്ള തുക കണ്ടെത്തി. ഇതുവരെ 28.50 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ശേഖരിച്ചിരിക്കുന്നത്. തങ്ങളുടെ പ്രദേശത്ത് നിന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സേവനം അവശ്യമായി നല്‍കേണ്ട അഗതി കുടുംബത്തെ  ഓരോ സിഡിഎസും തെരഞ്ഞെടുക്കുകയും ചെയ്തു. ഇതുവരെ ഇത്തരത്തില്‍ 104 അഗതികുടുംബങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചില സിഡിഎസുകള്‍ ഒപ്പം പദ്ധതി പ്രകാരമുള്ള സേവനങ്ങള്‍ അഗതി കുടുംബങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ഇതുവഴി അഗതിരഹിത കേരളം പദ്ധതിയില്‍ ജില്ലയിലെ പൊതുസമൂഹത്തിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും കഴിയുന്നു. അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി നല്‍കേണ്ട സേവനങ്ങള്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നല്‍കുകയാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

  കുടുംബശ്രീയുടെ നിര്‍മ്മാണ സംഘങ്ങളുമായുള്ള സംയോജനവും ഒപ്പത്തിന്റെ ഭാഗമായി സാധ്യമായി. മഞ്ഞപ്ര, മലയാറ്റൂര്‍, പൂത്രിക്ക, കവളങ്ങാട് സിഡിഎസുകളില്‍ വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് കുടുംബശ്രീ നിര്‍മ്മാണ സംഘങ്ങളാണ്.

 

Content highlight
ജില്ലയില്‍ ആകെയുള്ള 101 സിഡിഎസുകള്‍ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്ന് കുറഞ്ഞത് പത്ത് രൂപ വീതം ശേഖരിച്ച് പദ്ധതിക്ക് വേണ്ടിയുള്ള തുക കണ്ടെത്തി. ഇതുവരെ 28.50 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ശേഖരിച്ചിരിക്കുന്നത്.

തൃശ്ശൂര്‍ ജില്ല – അവലോകനയോഗം

Posted on Monday, July 8, 2019

തൃശ്ശൂര്‍ ജില്ല –ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിമാരുടെയും പെര്‍ഫോര്‍മന്‍സ് ഓഡിറ്റ്‌ സൂപ്പര്‍ വൈസര്‍മാരുടെയും അവലോകനയോഗം

Content highlight
thrissur-review meeting

സംയോജനത്തിന്റെ ഉദാത്ത മാതൃകയായി ചെല്ലാനം ബഡ്‌സ് സ്‌കൂള്‍

Posted on Friday, July 5, 2019

എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ ഇപ്പോള്‍ ഏറെ സന്തുഷ്ടരാണ്. ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും പ്രകൃതി ദൃശ്യങ്ങളുടെയും ചിത്രങ്ങള്‍ നിറഞ്ഞ ചുമരുകളും അടുക്കും ചിട്ടയുമുള്ള വൃത്തിയേറിയ മുറികളുമെല്ലാമുള്ള നല്ലൊരു കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം മാറിയതാണ് അവരെ സന്തോഷിപ്പിക്കുന്നത്. തീരദേശ ജനവാസ മേഖലയിലയിലുള്ള കെട്ടിടത്തിലായിരുന്നു സ്‌കൂള്‍ അതുവരെ പ്രവര്‍ത്തിച്ചിരുന്നത്. അവിടെ പുതിയൊരു കെട്ടിടം പണിയാന്‍ അതിനാല്‍ തന്നെ തടസ്സങ്ങളും ഏറെയായിരുന്നു. സ്‌കൂളിന്റെ ദുരിതസ്ഥിതിയെക്കുറിച്ച് നിരവധി തവണ പരാതികള്‍ ഉയര്‍ന്നുവന്നെങ്കിലും ഈ ഒരു നിയമ പ്രശ്‌നം മൂലം അതിനൊരു പരിഹാരം കാണാന്‍ കഴിയാതെയും വന്നു.

  ഇതിനിടയിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം മറ്റൊരു പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റുന്നത്. കുടുംബശ്രീ ഏറണാകുളം ജില്ലാമിഷനില്‍ സാമൂഹ്യ വികസന വിഭാഗത്തിന്റെയും ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ (ഡിഡിയുജികെവൈ) എന്ന നൈപുണ്യ പരിശീലന പദ്ധതിയുടെയും ചുമതല വഹിക്കുന്ന ബ്ലോക്ക് കോര്‍ഡിനേറ്ററായ ഡാനി വര്‍ഗീസ് സംയോജന ആശയത്തെക്കുറിച്ച് ആലോചിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതോടെ കുട്ടികളുടെ സന്തോഷം ഇരട്ടിയായി. വാടക കെട്ടിടം മോടിപിടിപ്പിക്കുന്നതിനായി ഡിഡിയുജികെവൈ പ്രൊജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികളിലൊന്നായ പാലാരിവട്ടത്തെ കൈറ്റ്‌സ് സോഫ്ട്‌വെയേഴ്‌സിന്റെ സഹായം തേടുകയായിരുന്നു ഡാനി. ഇവിടെ അനിമേഷന്‍ കോഴ്‌സ് പഠിക്കുന്ന അബ്ദുള്‍ ജുബാബ്, അരുണ്‍, നാരായണന്‍ കുട്ടി, ലിനു ഫിലിപ്പ്, ഫ്രാന്‍സിസ്, സിജോയ്, മുഹമ്മദ് ഷിനാസ്, കെ.എ. അല്‍ദുബ് എന്നിവര്‍ ചേര്‍ന്ന് ഈ കെട്ടിടത്തിന്റെ ചുവരുകള്‍ ചിത്രങ്ങളാല്‍ അതിമനോഹരമാക്കി, അതും വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട്. ഇതിനാവശ്യമായ പെയിന്റും ബ്രഷും പോലുള്ള അവശ്യവസ്തുക്കള്‍ അടുത്തുള്ള കടകളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും കണ്ടെത്തി. അങ്ങനെ രണ്ട് പദ്ധതികളുടെ ഫലപ്രദമായ സംയോജനത്തിന് പുതിയൊരു മാതൃക രചിക്കാനും ചെല്ലാനം ബഡ്‌സ് സ്‌കൂള്‍ - കൈറ്റ്‌സ് സംയോജനത്തിന് കഴിഞ്ഞു.

 

Content highlight
വാടക കെട്ടിടം മോടിപിടിപ്പിക്കുന്നതിനായി ഡിഡിയുജികെവൈ പ്രൊജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികളിലൊന്നായ പാലാരിവട്ടത്തെ കൈറ്റ്‌സ് സോഫ്ട്‌വെയേഴ്‌സിന്റെ സഹായം തേടുകയായിരുന്നു ഡാനി.

ജയില്‍ തടവുകാര്‍ക്കായി നേര്‍വഴി

Posted on Thursday, July 4, 2019

Kudumbashree Kasaragod District Mission is all set to counsel the jail inmates in the district. The District Mission of Kasaragod came forward with this innovative idea as a humanitarian gesture. The programme is named as 'Nervazhi' Snehitha Outreach Centre, which means the righteous path. The official inauguration of the programme was held at District Jail, Hosdurg on 28 June 2019. The programme would be executed with the help of Kudumbashree Snehitha Gender Help of Kasaragod. As part of the programme, counselling, awareness classes, legal assistance, vocational trainings etc would be extended to the jail inmates. The District Mission had took permission from the Director General of Prisons and Correctional Services, Thiruvananthapuram. As per this, the first programme would be conducted at Hosdurg Jail. On getting further approval, the programme would be extended to Kasaragod sub jail and Cheemeni open jail as well. Counselling services would be extended twice a month.

Counsellors with MSW qualification would visit jail during 10 AM and 4 PM and converse with the jail inmates. Both men and women inmates would be given counselling. Legal assistance would be extended to women inmates who have no one to help. 'Nervazhi' had extended help to an inmate who was isolated as she had not one for herself, even though she had secured bail. She was given temporary shelter at Snehitha at Kanhangad and assistance was given for helping her secure a job of her own.

As per the programme, skill training would be given to the released convicts to stop them from committing further offenses. Assistance would be given to help them secure job as well. "Nervazhi' aims at helping the released convicts to setup better life circumstances.

Content highlight
Counsellors with MSW qualification would visit jail during 10 AM and 4 PM and converse with the jail inmates

വീട്ടില്‍ ഒരു ഡോക്ടര്‍ പദ്ധതിയുമായി പത്തനംതിട്ട ജില്ലാ മിഷന്‍

Posted on Thursday, July 4, 2019

The Snehitha Gender Help Desk of Pathanamthitta launched 'Veetil Oru Doctor' Programme. It is an innovative programme framed and launched by Kudumbashree Pathanamthitta District Mission in collaboration with Medical Department to provide awareness on First Aid. Two members from vigilant groups of each ward in the district would be given training and they would train one member from each neighborhood group. As part of the programme, 1840 members i.e.,2 members each from 920 wards and 1,57,475 members from 947 NHGs would be given training in the first phase.

  The programme aims at  having at least one member at each NHG who is aware of First Aid. In the second phase, the programme would b extended to each family in every NHGs. The inaugural meeting of the programme was held at Chaathangari  Community Health Centre.  Dr.Mammen Cheriyan delivered a class on first aid and demonstrate first aid techniques to the members. As it is aimed to extend the programme district wide and to ensure this as an initial step,  2 CDSs viz., Nedumbrom and Peringara were selected and  the vigilant group leaders from each ward attended the meeting and learned how to give first aid to people.

Content highlight
Dr.Mammen Cheriyan delivered a class on first aid and demonstrate first aid techniques to the members.

കുടുംബശ്രീയ്ക്ക് അസര്‍ബെയ്ജാന്റെ ആദരം

Posted on Thursday, July 4, 2019

കുടുംബശ്രീയ്ക്ക് അസര്‍ബെയ്ജാന്‍ ഗവണ്‍മെന്റിന്റെ ആദരം. അസര്‍ബെയ്ജാനില്‍ കുടുംബശ്രീ മാതൃകയിലുള്ള സംവിധാനം രൂപീകരിച്ച് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നല്‍കിയ സഹായവും പിന്തുണയും പരിഗണിച്ചാണിത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വനിതാ വികസനവും സംരംഭ സംഘങ്ങളും രൂപീകരിക്കുന്നതിനുള്ള ദ അസര്‍ബയ്ജാന്‍ റൂറല്‍ വുമണ്‍സ് അസോസിയേഷന്‍ സര്‍ക്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ പങ്കിനെക്കുറിച്ചും പരാമര്‍ശമുണ്ടായത്.

  കേരളത്തിന് പുറത്തേക്ക് കുടുംബശ്രീ മാതൃക എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍ആര്‍ഒ) നേതൃത്വത്തിലാണ് അസര്‍ബെയ്ജാനില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജ്യത്ത് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ മാതൃക പകര്‍ത്താന്‍ താത്പര്യപ്പെട്ട് 2017 ഒക്ടോബറിലാണ് അസര്‍ബെയ്ജാന്‍ കുടുംബശ്രീയെ സമീ പിച്ചത്. അതിന് ശേഷം കുടുംബശ്രീയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം അടക്കമുള്ളവര്‍ 2018 മാര്‍ച്ചി ല്‍ അസര്‍ബെയ്ജാനില്‍ സന്ദര്‍ശനം നടത്തുകയും ആദ്യ ഘട്ട പരിശീലനം നല്‍കുകയും ചെയ്തി രുന്നു. അതിന് തുടര്‍ച്ചയായി സെപ്റ്റംബറിലും രണ്ടാം ഘട്ട പരിശീലനം നല്‍കി.

  അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊജക്ടിനോട് (അസ്‌റിപ്) അനുബന്ധിച്ച് അയല്‍ക്കൂട്ട മാതൃകയില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. ലഘുസമ്പാദ്യ പ്രവര്‍ത്തനങ്ങള്‍, കണക്കുകള്‍ രേഖപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളിലും അസ്‌റിപ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കൊപ്പം കുടുംബശ്രീ ഉദ്യോഗസ്ഥര്‍ അസര്‍ബെയ്ജാനിലെ വിവിധ കേന്ദ്രങ്ങളിലെത്തി വിശദമായ പഠന ക്ലാസ്സുകളും നല്‍കിയിരുന്നു. ആദ്യ ഘട്ട പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ അസര്‍ബെയ്ജാനില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.

  ലഘുസമ്പാദ്യ വിഭാഗത്തില്‍ വായ്പകള്‍ നല്‍കുന്നതിലും ഉപജീവന മാര്‍ഗ്ഗ വികസന വിഭാഗത്തില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംഘങ്ങള്‍ രൂപീകരിക്കുന്നതിലും കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഇതിനായി കുടുംബശ്രീ സൂക്ഷ്മ സംരംഭക കണ്‍സള്‍ട്ടന്റ്മാര്‍ക്ക് പരിശീലനം നല്‍കുന്ന ട്രീ സൊസൈറ്റിയില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുത്തു.

  ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്ന സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് (എസ്ആര്‍എല്‍എം) പിന്തുണയേകുന്നതിനായി 2012ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലം കുടുംബശ്രീയ്ക്ക് നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈ സേഷന്‍ (എന്‍ആര്‍ഒ) പദവി നല്‍കുന്നത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിനുള്ള (പിആര്‍ഐ-സിബിഐ) പ്രവര്‍ത്തനങ്ങളും ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കായുള്ള സംരംഭ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കുടുംബശ്രീ എന്‍ആര്‍ഒ പ്രധാനമായും നടപ്പിലാക്കുന്നത്.

 

Content highlight
അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊജക്ടിനോട് (അസ്‌റിപ്) അനുബന്ധിച്ച് അയല്‍ക്കൂട്ട മാതൃകയില്‍ വനിതാ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്.