കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി ലോകത്തിനു മുന്നില്‍ മികച്ച സംരംഭ മാതൃകയാകും: മന്ത്രി എ.സി. മൊയ്തീന്‍

Posted on Thursday, July 25, 2019

          * ആധുനിക പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ്, ബ്രോയ്ലര്‍ പേരന്‍റ് സ്റ്റോക്ക് ഫാം എന്നിവയുള്‍പ്പെടെയുള്ള ആദ്യ മേഖലാ കേന്ദ്രം കഠിനംകുളത്ത്

കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതി ലോകത്തിനു മുന്നില്‍ മികച്ച സംരംഭ മാതൃകയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കഠിനംകുളത്ത് ആരംഭിക്കുന്ന ആദ്യ മേഖലാ കേന്ദ്രത്തിലെ ആധുനിക പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ബ്രോയ്ലര്‍ സ്റ്റോക്ക് പേരന്‍റ് ഫാമിന്‍റെ ശിലാസ്ഥാപനം വനം-വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവും നിര്‍വഹിച്ചു. സെപ്റ്റംബറോടെ 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന പേരില്‍ കോഴിയിറച്ചി വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി കുടുംബശ്രീയുടെ കീഴിലുള്ള മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്(കെ.ബി.എഫ്.പി.സി.എല്‍) രൂപീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യ മേഖലാ യൂണിറ്റാണ് കഠിനംകുളത്ത് വരുന്നത്.


    കേരളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള ഇറച്ചിക്കോഴി മിതമായ നിരക്കില്‍ ആവശ്യക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിനു പുറത്തു നിന്നും എത്തുന്ന ഇറച്ചിക്കോഴിക്ക് കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നു. കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഉല്‍പന്നം ലഭ്യമാക്കിക്കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി 1000 കോഴികളെ വീതം വളര്‍ത്താന്‍ കഴിയുന്ന 5000 കര്‍ഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും മികച്ച സംരംഭകരാക്കി മാറ്റുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നീ മൂന്നു മേഖലാ കേന്ദ്രങ്ങളിലും പ്രോസസിങ്ങ് യൂണിറ്റുകളും ബ്രോയ്ലര്‍ പേരന്‍റ്സ്റ്റോക്ക്  ഫാമുകളും ആരംഭിക്കുന്നതോടെ സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചിക്കോഴിയെ ഉല്‍പാദിപ്പിച്ച് വിപണനം നടത്താന്‍ കഴിയും. ഇതോടൊപ്പം സംസ്ഥാനത്ത് കേരള ചിക്കന്‍റെ വിപണനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലകള്‍ തോറും ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നതോടെ ആ മേഖലയിലും നൂറുകണക്കിന് കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലവസരം ലഭിക്കും. ഗുണനിലവാരം കൊണ്ടും വനിതകള്‍ക്ക് തൊഴില്‍ ലഭ്യത കൊണ്ടും ഏറെ പ്രയോജനകരമായ പദ്ധതിയായി കേരള ചിക്കന്‍ പദ്ധതി മാറും. സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി  സംരംഭകത്വമേഖലയില്‍ കുടുംബശ്രീയെ വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

    ഇറച്ചിക്കോഴി ഉല്‍പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിക്കു കഴിയുമെന്ന്  മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സംസ്ഥാനത്ത് ആവശ്യമായതിന്‍റെ 25 ശതമാനം മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ബാക്കി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതാണ്. കേരള ചിക്കന്‍ പദ്ധതി വഴി ഗുണനിലവാരമുള്ള കോഴിയിറച്ചിയുടെ ഉല്‍പാദനവും വിപണനവും ശക്തമാക്കുന്നതിനും കര്‍ഷകനും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


   മലയാളിക്ക് ഗുണനിലവാരമുളള ചിക്കന്‍ ലഭ്യമാക്കുന്നതോടൊപ്പം നൂറുകണക്കിന് കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലവസരങ്ങളൊരുക്കി കൊണ്ട് ഈ മേഖലയില്‍ മികച്ച വനിതാ സംരംഭകരെ വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു.

   കേരളത്തില്‍ തന്നെ ആദ്യത്തെ ഐ.എസ്.ഓ 22000 സര്‍ട്ടിഫൈഡ് പൗള്‍ട്രി പ്രോസസിങ് പ്ലാന്‍റാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഠിനംകുളത്ത് തുടങ്ങുന്നത്. പൗള്‍ട്രി പ്രോസസിങ്ങ് പ്ളാന്‍റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ മണിക്കൂറില്‍ 1000 കോഴികളെ ഇറച്ചിയാക്കി പായ്ക്ക് ചെയ്യാന്‍ കഴിയും.  കൂടാതെ ബ്രീഡര്‍ ഫാമുകള്‍ വഴി ആഴ്ചയില്‍ 60000 കോഴിക്കുഞ്ഞുങ്ങളെയും ഉല്‍പാദിപ്പിക്കാന്‍ കഴിയും.

     കെ.ബി.എഫ്.പി.സി.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ പ്രസന്ന കുമാരി സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യപ്രഭാഷണവും പ്രോഗ്രാം ഓഫീസര്‍ നികേഷ് കിരണ്‍ വിഷയാവതരണവും നടത്തി. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ഫെലിക്സ്, കുടുംബശ്രീ  ഡയറക്ടര്‍ ആശാ വര്‍ഗീസ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.സുനില്‍ കുമാര്‍ പി.സി, കെ.ബി.എഫ്.പി.സി.എല്‍ ഡയറക്ടര്‍മാരായ ഉഷാറാണി, ഷൈജി  എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു കൃതജ്ഞത അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് 'കെ.ബി.എഫ്.പി.സി.എല്‍-കേരളത്തിലെ ബ്രോയ്ലര്‍ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ' എന്ന വിഷയത്തില്‍ സംരംഭകര്‍ക്കായി സെമിനാറും സംഘടിപ്പിച്ചു.

 

    

 

Content highlight
ഇറച്ചിക്കോഴി ഉല്‍പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിക്കു കഴിയുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.

നഗരങ്ങളില്‍ 12000 യുവതീയുവാക്കള്‍ക്ക് കൂടി സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ കുടുംബശ്രീ

Posted on Tuesday, July 23, 2019

·    35 പരിശീലന ഏജന്‍സികളുമായി ധാരണയിലെത്തി
·    എട്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുതല്‍ പരിശീലനത്തില്‍ പങ്കെടുക്കാം

തിരുവനന്തപുരം: കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എന്‍യുഎല്‍എം) ഭാഗമായി നഗരപ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നല്‍കുന്ന എംപ്ലോയ്‌മെന്റ് ത്രൂ സ്‌കില്‍ ട്രെയ്‌നിങ് ആന്‍ഡ് പ്ലേസ്‌മെന്റ് (ഇഎസ്ടിപി) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്നാം ഘട്ട ത്തില്‍ 93 നഗരങ്ങളിലെ 12000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 35 പരിശീലന ഏജന്‍സികളുമായി കുടുംബശ്രീ ധാരണയിലെത്തി. കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

  2016ലാണ് എന്‍യുഎല്‍എമ്മിന്റെ ഭാഗമായി കുടുംബശ്രീ നൈപുണ്യ പരിശീലനം നല്‍കി തുടങ്ങിയത്. ഇതുവരെ 16000 പേര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. എട്ടാം ക്ലാസ്സ് മുതല്‍ ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്‌സുകളില്‍ പരിശീലനം നേടാനാകും. മൂന്ന് മാസം മുതല്‍ എട്ടരമാസം വരെ കാലാവധിയുള്ള കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്ഡിസി (നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) സര്‍ട്ടിഫിക്കറ്റാകും ലഭിക്കുക. 12000ത്തില്‍ 5300 പേര്‍ക്ക് റസിഡന്‍ഷ്യല്‍ രീതിയില്‍ പരിശീലനം നേടാനാകും. താമസവും ഭക്ഷണവും സൗജന്യമാണ്.

   അതാത് നഗരസഭകളിലെ കുടുംബശ്രീയുടെ സിഡിഎസ് ഓഫീസുകളില്‍ നിന്നോ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം ഓഫീസില്‍ നിന്നോ 155330 എന്ന ടോള്‍ഫ്രീ നമ്പരില്‍ (കുടുംബശ്രീ എന്‍യുഎല്‍എം നൈപുണ്യ പരിശീലനത്തിനായുള്ള പ്രത്യേക നമ്പര്‍) നിന്നോ വിശദ വിവരങ്ങള്‍ ലഭിക്കും. വിവരസാങ്കേതിക വിദ്യ, ടെലികോം, ഓട്ടോമോട്ടീവ്, ടൂറിസം, അക്കൗണ്ടിങ്, ഇലക്ട്രോണി ക്‌സ്, ആയുര്‍വേദം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കോഴ്‌സുകളുണ്ട്. അക്കൗണ്ടന്റ്, ഫീല്‍ഡ് എഞ്ചിനീയര്‍- ഇലക്ട്രോണിക്‌സ്, ആയുര്‍വേദ സ്പാ തെറാപ്പിസ്റ്റ്, ജൂനിയര്‍ സോഫ്ട്‌വെയര്‍ ഡെവല പ്പര്‍, ഫാഷന്‍ ഡിസൈനര്‍, കാഡ് ടിസൈനര്‍ തുടങ്ങിയ 54 കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു.

  ചടങ്ങില്‍ എന്‍യുഎല്‍എം പ്രൊജക്ട് അസിസ്റ്റന്റ് അഞ്ജു ആനന്ദ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ പി. രാജേഷ് കുമാര്‍, എസ്. മേഘ്‌ന എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് അസിസ്റ്റന്റ് അദിതി മോഹന്‍ നന്ദി പറഞ്ഞു.

 

Content highlight
Kudumbashree-NULM- Employment through Skill trainiing and placement -Free Training

ബാങ്ക് ലിങ്കേജ് മേഖലയിലെ സമഗ്ര മികവ്, കുടുംബശ്രീക്കും സി.ഡി.എസുകള്‍ക്കും നബാര്‍ഡിന്‍റെ സംസ്ഥാനതല അവാര്‍ഡ്

Posted on Friday, July 19, 2019

2018-19 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് അയല്‍ക്കൂട്ടങ്ങള്‍ക്ക് മികച്ച രീതിയില്‍ ബാങ്ക് ലിങ്കേജ് കൈവരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ മുന്നേറുന്നതിനും ബാങ്കുകളുമായുള്ള ഏകോപനം കാര്യക്ഷമമാക്കിയതിനും ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (നബാര്‍ഡ്) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീക്ക്  ലഭിച്ചു.

നബാര്‍ഡിന്‍റെ മുപ്പത്തിയെട്ടാം സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്ത് നബാര്‍ഡ് റീജിയണല്‍ ഓഫീസില്‍  സംഘടിപ്പിച്ച ചടങ്ങില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജിജി. ആര്‍.എസ്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിദ്യാ നായര്‍ വി.എസ്, നീതു പ്രകാശ് എന്നിവര്‍ സംയുക്തമായി അവാര്‍ഡ് സ്വീകരിച്ചു. ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

2018-19 സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങള്‍ക്കായി 4132 കോടി രൂപയുടെ ലിങ്കേജ് വായ്പ ലഭ്യമാക്കിയതിനാണ് കുടുംബശ്രീക്ക് അവാര്‍ഡ് ലഭിച്ചത്. ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ ബാങ്കുകളുമായുള്ള ഏകോപനം ഫലപ്രദമായ രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചതും ശ്രദ്ധേയ നേട്ടമായി.. അര്‍ഹരായ അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പ ലഭ്യമാക്കിയതിലൂടെ അവര്‍ക്ക് ഉപജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സഹായകരമായിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനുള്ള അവാര്‍ഡ് ലഭിച്ചത് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, വയനാട് ജില്ലയിലെ പൂതാടി, ആലപ്പുഴ ജില്ലയിലെ വെളിയനാട് എന്നീ സി.ഡി.എസുകള്‍ക്കാണ്. ഇതില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 540 അയല്‍ക്കൂട്ടങ്ങളില്‍ 9430 സ്ത്രീകള്‍ അംഗങ്ങളാണ്. ഇതില്‍ 385 അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പയായി 8.14 കോടി രൂപയോളം ലഭ്യമാക്കാന്‍ കഴിഞ്ഞതാണ് ഇവരെ അവാര്‍ഡിന് അര്‍ഹരാക്കിയത്.

പൂതാടി ഗ്രാമപഞ്ചായത്തില്‍ 22 വാര്‍ഡുകളിലായി 540 അല്‍ക്കൂട്ടങ്ങളും ഇതില്‍ 7894 അംഗങ്ങളുമുണ്ട്. ഇതിലെ 199 അയല്‍ക്കൂട്ടങ്ങള്‍ക്ക്  18 കോടി രൂപയുടെ ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനു പുറമേ കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും രണ്ടു കോടി രൂപയുടെ ബാങ്ക് വായ്പയും ലഭ്യമാക്കാന്‍ സി.ഡി.എസിനു കഴിഞ്ഞു. കാര്‍ഷിക-സൂക്ഷ്മ സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് തൊഴില്‍ മേഖല ശക്തിപ്പെടുത്താന്‍ ഈ ലിങ്കേജ് വായ്പ സഹായകമായി. ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ 128 അയല്‍ക്കൂട്ടങ്ങള്‍ക്കായി പതിനൊന്ന് കോടിയിലേറെ രൂപയുടെ ലിങ്കേജ് വായ്പയാണ് സിഡിഎസ് മുഖേന  ലഭ്യമാക്കിയത്.

വള്ളിക്കുന്ന് സി.ഡി.എസിനെ പ്രതിനിധീകരിച്ച് ചെയര്‍പേഴ്സണ്‍ ഷീബ, വൈസ് ചെയര്‍പേഴ്സണ്‍ ശാരദ കെ.ടി, കണ്‍വീനര്‍മാരായ വല്‍സല. ഓ,  രജനി, ഗീത, കമല, പൂതാടി സി.ഡി.എസിനു വേണ്ടി ചെയര്‍പേഴ്സണ്‍ ബിന്ദു പി.കെ, വെളിയനാടിനു വേണ്ടി ചെയര്‍പേഴ്സണ്‍ രമ്യ സന്തോഷ്, വൈസ് ചെയര്‍പേഴ്സണ്‍ യശോദ. കെ.ജി, അക്കൗണ്ടന്‍റ് സന്തോഷ്കുമാര്‍ എന്നിവര്‍ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസനില്‍ നിന്നു അവാര്‍ഡ് സ്വീകരിച്ചു.

Content highlight
ഏറ്റവും കൂടുതല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് ലഭ്യമാക്കിയതിനുള്ള അവാര്‍ഡ് ലഭിച്ചത് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, വയനാട് ജില്ലയിലെ പൂതാടി, ആലപ്പുഴ ജില്ലയിലെ വെളിയനാട് എന്നീ സി.ഡി.എസുകള്‍ക്കാണ്

പോലീസ് ഓഫീസര്‍മാര്‍ക്കായി ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടി

Posted on Tuesday, July 16, 2019

കേരള പോലീസിന്റെ പാരാമിലിട്ടറി വിഭാഗമായ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് വിഭാഗത്തിലെ ഓഫീസര്‍മാര്‍ക്കായി മലപ്പുറം ജില്ലാ മിഷന്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടി സംഘടിപ്പിച്ചു. ലിംഗപദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായാണ് ജൂണ്‍ 18നും 26നും കുടുംബശ്രീ ടീം ക്ലാസ്സുകള്‍ സംഘടിപ്പിച്ചത്. 102 ഓഫീസര്‍മാര്‍ പങ്കെടുത്തു. കുടുംബശ്രീ സംസ്ഥാന ജെന്‍ഡര്‍ പൂളില്‍ ഉള്‍പ്പെട്ട സാവിത്രി, രേഷ്മ, ഫെബിന എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

  പോലീസ് ഓഫീസര്‍മാരെ നാല് സംഘങ്ങളായി തിരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സെക്‌സ്, ജെന്‍ഡര്‍ എന്നിവ എന്താണെന്നുള്ള അവബോധവും നല്‍കി. ലൈംഗിക ആകര്‍ഷണത്വം, സാമൂഹ്യവത്ക്കരണം, ലൈംഗിക സ്വത്വം, പുരുഷ മേല്‍ക്കോയ്മ തുടങ്ങിയ വിഷയങ്ങളില്‍ ഓഫീസര്‍മാര്‍ക്ക് വിശദമായ പരിശീലനങ്ങളും നല്‍കി.

  ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിഷയത്തിലും പ്രത്യേക ക്ലാസ്സുകള്‍ നല്‍കിയതിനൊപ്പം വനിതാ സംവരണത്തെക്കുറിച്ച് പ്രത്യേക സംഘസംവാദവും നടത്തി. ഈ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം തങ്ങളുടെ കണ്ണ് തുറപ്പിച്ചെന്ന അഭിപ്രായമാണ് പല ഓഫീസര്‍മാരും രേഖപ്പെടുത്തിയത്. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനങ്ങളെക്കുറിച്ചുള്ള ധാരണയും പോലീസ് ഓഫീസര്‍മാര്‍ക്ക് നല്‍കി.

 

Content highlight
പോലീസ് ഓഫീസര്‍മാരെ നാല് സംഘങ്ങളായി തിരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു

കണ്ണൂരിലെ പട്ടികജാതി ഹോസ്റ്റലുകളിലെങ്ങും സഖേയ സ്‌നേഹിത കൗണ്‍ലിങ് സെന്ററുകള്‍

Posted on Tuesday, July 16, 2019

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളില്‍ സ്‌നേഹിത കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിച്ചു. സുഹൃത്ത് എന്ന അര്‍ത്ഥം വരുന്ന സഖേയ എന്ന പേരിലാണ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്നതിനായുള്ള ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ ആറിന് തളിപ്പറമ്പയിലെ ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ നടന്നു.

  മാസത്തില്‍ രണ്ട് തവണ വീതം കൗണ്‍സിലിങ് നല്‍കുന്നതിനായി സ്‌നേഹിത പ്രവര്‍ത്തകര്‍ ഹോസ്റ്റലുകളില്‍ എത്തും. ശരിയായ വഴി തെരഞ്ഞെടുത്ത് കുട്ടികളെ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുകയാണ് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്നത് കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ദാരിദ്ര്യം കൈമാറുന്നത് തടയുക ലക്ഷ്യമിട്ടുള്ള കുടുംബശ്രീ പദ്ധതിയായ ബാലസഭകള്‍ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കാനും പദ്ധതിയുണ്ട്. കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ കണ്ടെത്തി അത് വികസിപ്പിക്കാനും ഇതുവഴി കഴിയും. കൗണ്‍സിലിങ് നല്‍കുന്നതിനൊപ്പം വ്യക്തിത്വ വികസന പരിശീലനവും നല്‍കും. ഇതാദ്യമായാണ് കുടുംബശ്രീ ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിക്കുന്നത്.

 സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 18004250717 എന്ന ടോള്‍ ഫ്രീ നമ്പരില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനങ്ങള്‍ തേടാനാകും.

 

Content highlight
മാസത്തില്‍ രണ്ട് തവണ വീതം കൗണ്‍സിലിങ് നല്‍കുന്നതിനായി സ്‌നേഹിത പ്രവര്‍ത്തകര്‍ ഹോസ്റ്റലുകളില്‍ എത്തും. ശരിയായ വഴി തെരഞ്ഞെടുത്ത് കുട്ടികളെ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുകയാണ് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്നത് കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്

മൊബൈല്‍ വെജിറ്റബിള്‍ യൂണിറ്റുമായി തിരുവനന്തപുരം ജില്ലാ മിഷന്‍

Posted on Tuesday, July 16, 2019

Kudumbashree Thiruvananthapuram District Mission flagged off Mobile Vegetable unit. The initiative is launched associating with District Panchayath. Shri.V.K Madhu, President, District Panchayath flagged off the programme. Shri. V.K Prasanth, Mayor, Thiruvananthapuram Corporation made the first sale.

The Oruma JLG (Joint Liability Group) unit of Perumkadavila Panchayath in Thiruvananthapuram district is responsible for the functioning of the mobile vegetable unit. The unit consists of five members.The initiative was launched with an aim to make available organic vegetables in the urban areas of the district.

Ready cum cook-cut vegetables would also be available at the mobile vegetable unit, which would make the household chores of working women much more easier. The initiative is designed in such a way that the main government offices in the city viz.,Government Secretariat, Corporation office etc would be able to avail the services of the mobile vegetable unit. The vegetables are collected directly from different JLGs in the district. Oruma JLG is also using the vegetables they cultivate in their field. Milk, eggs and value added products would also be made available through this mobile unit.

The project cost of the unit was Rs 5 lakhs, out of which Rs 2 lakhs subsidy was availed from District Panchayath against bank loan. Their next aim is to launch a programme to deliver indigenous products to the households as per the orders received.

Content highlight
Ready cum cook-cut vegetables would also be available at the mobile vegetable unit, which would make the household chores of working women much more easier

രാമോജി ഫിലിം സിറ്റി സംയോജനം- കുടുംബശ്രീ സംഘങ്ങള്‍ ആദ്യ രണ്ട് ഘട്ട വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നു

Posted on Tuesday, July 16, 2019

The construction of the 85 houses being built using Ramoji Fim City's CSR Fund is approaching completion in Alappuzha District. Out of the proposed 116 houses, 42 houses were included in the first phase and 43 houses in the second phase. The 75 % construction works of the houses are almost completed and the rest of the construction works would be completed by 15 August 2019. Out of these more than 10 houses are ready to occupy. The construction of the houses in the third phase would be started by 16 July 2019. The houses are built in Ambalappuzha, Aryad, Bharanikkavu, Chambakkulam, Haripad, Kanjikuzhi, Mavelikkara, Muthukulam, Pattanakkad, Chengannur, Thaikkattusserry and Veliyanad blocks of Alappuzha district. Nirmashree', a labour contracting society, formed by Kudumbashree Mission joining 55 Kudumbashree women construction groups which has more than 250 members is undertaking the construction of the 116 houses being built in the district.

Kudumbashree had received Ramoji Film City's CSR fund for constructing 116 houses in Alappuzha. Ramoji film city, the world’s largest integrated film city and India's only thematic holiday destination had offered Rs 7 crores for building houses for the people in the flood hit areas of Alappuzha. It is as per the request of Shri. Pinarayi Vijayan, Chief Minister, Government of Kerala that Ramoji Film City came forward with the CSR fund for constructing the houses in Alappuzha. As per the agreement, a total of 116 houses are being constructed in the district. Construction of each house would cost around Rs 6 lakhs. The agreement regarding the same was signed at the function held at Camelot Convention Centre, Pathirappally, Alappuzha on 1 March 2019 in the presence of Shri. A.C Moideen, Minister for Local Self Governments, Government of Kerala and Dr T.M Thomas Issac, Minister of Finance and Coir, Government of Kerala. Shri. Krishna Teja IAS, Sub Collector, Alappuzha is in charge of monitoring the status of the construction of the houses. Kudumbashree Mission had identified the beneficiaries and forwarded the list to the CSR committee of Ramoji Film City. The project is being implemented in three phases.

Content highlight
Kudumbashree had received Ramoji Film City's CSR fund for constructing 116 houses in Alappuzha. Ramoji film city, the world’s largest integrated film city and India's only thematic holiday destination had offered Rs 7 crores for building houses for the pe

അറിയാം കുടുംബിനി അരിയുടെ ആവിര്‍ഭാവം

Posted on Tuesday, July 16, 2019

Minnaminni and Kunjatta, two Joint Liability Groups under Anugraha Neighbourhood Group in Kavalangad Panchayath of Ernakulam district of Kerala used to cultivate paddy on regular basis. The paddy so cultivated was used to be sold to Supplyco (Kerala State Civil Supplies Corporation), which serves by assuring the much needed food security in a substantive style by supplying life's essentials and reaching out to the rural-poor and the urban-rich alike. It is as part of this year’s Samrudhi Campaign that Kudumbashree Ernakulam District Mission and Kavalangad CDS gave the Joint Liability Groups, the idea of value addition. In order to increase their income, they were encouraged to convert paddy into rice with the brand name of Kudumbashree Mission as a solid support.

This year cultivation was done in 8 acres of land and it produced an yield of around 30 quintal of paddy out of which 4 quintal was used for conversion to rice on commercial basis under the name Kudumbini. Necessary professional support and guidance was provided by Kudumbashree District Mission and Kavalangad CDS.  Kudumbini rice was officially launched by Shri. Antony John, MLA on 7 October 2019. The group plans to take the venture to higher levels in the days to come so that more people will get maximum profit out of paddy cultivation. 

Content highlight
This year cultivation was done in 8 acres of land and it produced an yield of around 30 quintal of paddy out of which 4 quintal was used for conversion to rice on commercial basis under the name Kudumbini.