ഫീച്ചറുകള്‍

പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ എട്ടാം വാർഷികം ആഘോഷിച്ചു

Posted on Monday, June 26, 2023
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ എട്ടാം വാർഷികത്തിന്റെ (ജൂണ്‍ 25ന്‌) ഭാഗമായി ഗുണഭോക്തൃ കുടുംബാംഗങ്ങളുമായി സംവാദവും ഭവന സന്ദർശനവും സംഘടിപ്പിച്ചു. നഗരസഭ പ്രതിനിധികളും പി.എം.എ.വൈ - ലൈഫ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് ഭവന സന്ദർശനം നടത്തിയത്.
കുടുംബശ്രീയാണ് കേരളത്തിലെ പദ്ധതിയുടെ നോഡൽ ഏജൻസി. ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് പി.എം.എ.വൈ (നഗരം) കേരളത്തിൽ നടപ്പിലാക്കുന്നത്.
 
സംസ്ഥാനത്തെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന ഈ പദ്ധതി മുഖേന ഇതുവരെ 1,30,731 ഗുണഭോക്താക്കൾക്ക് വീടുകൾ നിർമ്മിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. 1,07,669 വീടുകളുടെ നിർമ്മാണം ആരംഭിച്ചു. 80,900 വീടുകളുടെ നിർമ്മാണം പൂർത്തിയായി. ഭൂരഹിത ഭവനരഹിതർക്കായി 11 അപ്പാർട്ട്മെൻ്റ് കോംപ്ലക്സുകളിലായി 970 ഭവന യൂണിറ്റുകൾക്ക് അനുമതി ലഭിച്ചു. അതിൽ 938 യൂണിറ്റുകളുടെ നിർമ്മാണം ആരംഭിച്ചു. 360 എണ്ണം പൂർത്തിയായി.
 
home visit pmay

 

Content highlight
8th Anniversary of Pradhan Mantri Awas Yojana (Urban) Scheme celebrated

നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലെ നൂതന സമീപനങ്ങള്‍ - ശ്രദ്ധേയമായി അവതരണങ്ങളും ടെക്‌നിക്കല്‍ സെഷനുകളും

Posted on Monday, June 26, 2023
നഗര ദാരിദ്ര്യ നിര്മ്മാര്ജ്ജന രംഗത്തെ നൂതന സമീപനങ്ങള് എന്ന വിഷയത്തില് എറണാകുളം അങ്കമാലി ആഡ്‌ലക്‌സ് കണ്വെന്ഷന് സെന്ററില് ഇന്ന് തുടക്കമായ ദേശീയ ദ്വിദിന ശില്പ്പശാലയുടെ ആദ്യ ദിനങ്ങളില് ശ്രദ്ധേയമായി അവതരണങ്ങളും ടെക്‌നിക്കല് സെഷനുകളും
ഉദ്ഘാടനത്തോട് അനുബന്ധിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ. രാഹുല് കപൂര് (ദേശീയ നഗര ഉപജീവന ദൗത്യവും മുന്നോട്ടുള്ള ഗതിയും), തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശ്രീമതി. ശാരദാ മുരളീധരന് (ദാരിദ്ര്യ നിര്മ്മാര്ജ്ജനവും സ്ത്രീ ശാക്തീകരണവും) കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് അനു കുമാരിയും കുടുംബശ്രീ നാഷണല് ഓര്ഗനൈസേഷന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര് സജിത് സുകുമാരനും സംയുക്തമായും (അര്ബന് എന്.ആര്.ഒ എന്ന നിലയിലേക്ക് കുടുംബശ്രീയെ വിഭാവനം ചെയ്യുന്നു) അവതരണങ്ങള് നടത്തി.
 
തുടര്ന്ന് നടത്തിയ മൂന്ന് ടെക്‌നിക്കല് സെഷനുകളില് വിവിധ സംസ്ഥാനങ്ങളിലെയും ഈ മേഖലയിലെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളിലെയും പ്രതിനിധികള് പങ്കെടുക്കുകയും മികച്ച മാതൃകകള് അവതരിപ്പിക്കുകയും ചെയ്തു. ഇന്ഫ്രാസ്ട്രക്ചര് ഡെവലപ്പ്‌മെന്റ്- ബില്ഡിങ് എ പാത് ടു പ്രോസ്പരിറ്റി, ഫോസ്റ്ററിങ് ഇന്ക്ലൂസീവ് അര്ബന് ലൈവ്‌ലിഹുഡ്‌സ്- ബില്ഡിങ് ബ്രിഡ്ജസ് ഫോര് ഓള്, എംപവറിങ് ലൈവ്‌ലിഹുഡ്‌സ് ത്രൂ ടെക്‌നോളജി എന്നീ വിഷയങ്ങളിലായിരുന്നു ഈ ടെക്‌നിക്കല് സെഷനുകള്.
 
  ശില്പ്പശാലയുടെ രണ്ടാം ദിനം മികച്ച മാതൃകകള് പരിചയപ്പെടുത്തുന്നതിനായി രണ്ട് ടെക്‌നിക്കല് സെഷനുകൾ കൂടി സംഘടിപ്പിച്ചു. നഗര ദാരിദ്ര്യ നിര്മ്മാര്ജ്ജനത്തിലെ മികച്ച അന്താരാഷ്ട്ര മാതൃകകള്, 'നഗര ഉപജീനമാര്ഗ്ഗങ്ങളില് സംയോജന ഉള്ച്ചേര്ക്കല്' എന്നീ വിഷയങ്ങളിലായിരുന്നു സെഷനുകള്.
അന്താരാഷ്ട്ര മാതൃകകള് പരിചയപ്പെടുത്തുന്ന സെഷനില് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയ്ന്റ് സെക്രട്ടറി രാഹുല് കപൂര് മോഡറേറ്ററായി. ഡോ. രവി ചന്ദ്ര (ലൈവ്‌ലിഹുഡ്‌സ്- വാല്യു ചെയിന് സ്‌പെഷ്യലിസ്റ്റ്, യുഎന്ഡിപി) അഭിഷേക് ആനന്ദ് (പാര്ട്ണര്, മൈക്രോ സേവ്), മന്വിന്ദ ബരദി (ഡയറക്ടര്, അര്ബന് മാനേജ്‌മെന്റ് സെന്റര്), സന്സ്‌കൃതി ശ്രീ (സെന്റര് ഫോര് സിവില് സൊസൈറ്റി) ഡോ. മോനിഷ് ജോസ് (അസിസ്റ്റന്റ് പ്രൊഫസര്, കില) എന്നിവര് അവതരണങ്ങള് നടത്തി.
 
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. ഷര്മ്മിള മേരി ജോസഫായിരുന്നു സംയോജനത്തെക്കുറിച്ചുള്ള സെഷന്റെ മോഡറേറ്റര്. ക്വാളിറ്റി കൗണ്സില് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി അഡൈ്വസര് പ്രകൃതി മേത്ത, പഞ്ചമി ചൗധരി (സ്റ്റേറ്റ് മിഷന് ഡയറക്ടര്, അസം), പൂനെ ലൈറ്റ് ഹൗസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അമൃത, മേഘ്‌ന മല്ഹോത്ര (ഡെപ്യൂട്ടി ഡയറക്ടര്, യു.എം.സി) എന്നിവരും കുടുംബശ്രീ പ്രോഗ്രാം ഓഫീസര് എസ്. ജഹാംഗീറും ഈ വിഷയത്തില് അവതരണങ്ങള് നടത്തി.
 
PRESENTATION

 

 
Content highlight
National Workshop on 'Innovative Approaches Towards Urban Poverty Alleviation'- Technical Sessions in specific focus areas throws light on the successful approaches & modelsML

സര്‍ഗ്ഗാത്മക വികസനവും സ്ത്രീ ശാക്തീകരണവും - ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

Posted on Monday, June 12, 2023
ജൂണ് 2,3,4 തീയതികളില് തൃശ്ശൂരില് സംഘടിപ്പിക്കുന്ന അരങ്ങ് 2023 ഒരുമയുടെ പലമ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി 'സര്ഗ്ഗാത്മക വികസനവും, സ്ത്രീ ശാക്തീകരണവും' എന്ന വിഷയത്തില് ദേശീയ സെമിനാര് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്റെ അദ്ധ്യക്ഷതയില് ദാസ് കോന്റിനെന്റില് ചേര്ന്ന ചടങ്ങില് തൃശ്ശൂര് കോര്പ്പറേഷന് മേയര് എം.കെ. വര്ഗ്ഗീസ് സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്വഹിച്ചു.
 
കുടുംബശ്രീ തൃശ്ശൂര് ജില്ല പ്രോഗ്രാം മാനേജര് ഡോ. മോനിഷ. യു സെമിനാറിന്റെ ആമുഖപ്രഭാഷണം നിര്വഹിച്ചു. സ്ത്രീ ശാക്തീകരണവും കലാ, സാംസ്‌ക്കാരിക, സാമൂഹ്യ രംഗത്തെ സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തില് ഡോ. എം.എ. സുധീര് (പ്രൊഫസര്, തമിഴ്‌നാട് ഗാന്ധിഗ്രാം റൂറല് യൂണിവേഴ്‌സിറ്റി) മുഖ്യ പ്രഭാഷണം നടത്തി. തുടര്ന്ന് ഡോ. എം.എ. സുധീറിന്റെ അധ്യക്ഷതയിലുള്ള പ്ലീനറി സെഷനില് ദീപ നിശാന്ത്, ഡോ. രചിത രവി, ഡോ. സജിത മഠത്തില് എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിച്ചു. തുടര്ന്ന് മുന്കാലങ്ങളില് അരങ്ങില് പങ്കെടുത്തിന്റെ അനുഭവങ്ങള് തൃശ്ശൂര് ജില്ലയിലെ വിവിധ താലൂക്കുകളില് നിന്നെത്തിയ അയല്ക്കൂട്ടാംഗങ്ങളായ സുധ.കെ.പി, ബിന്ദു, ശോഭന തങ്കപ്പന്, ജാസ്മി ഷമീര്, ഐഷാബി എന്നിവര് പങ്കുവച്ചു. സെഷന് അധ്യക്ഷനായ ഡോ. കെ.എസ് വാസുദേവന് ഈ അനുഭവങ്ങള് ക്രോഡീകരിച്ച് സംസാരിച്ചു.
 
കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ. ബി. ശ്രീജിത്ത് അധ്യക്ഷനായ അടുത്ത സെഷനില് ഡോ. ചിഞ്ചു, അശ്വിനി അശോക്, രമാദേവി എം.വി, ഡോ. ഉഷാദേവി, റെഷ്മി ഷെമീര്, ദിവ്യ, സാവിത്രി വി.എല്, ബുഷറ, ബാബു, സാം ജോണ്, സ്‌നേഹ, ദീപക് കുമാര് എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിച്ചു. ഇതില് ചര്ച്ചകളും നടന്നു. ഗവേഷണ വിദ്യാര്ത്ഥികള്, സാമൂഹ്യ പ്രവര്ത്തകര് എന്നിവരുള്പ്പെടെയുള്ളവര് ചര്ച്ചയുടെ ഭാഗമായി.
 
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില് കുടുംബശ്രീ തൃശ്ശൂര് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. കവിത. എ സ്വാഗതം ആശംസിച്ചു. ഡോ. ബി. ശ്രീജിത്ത് മുഖ്യ വിഷയാവതരണം നടത്തി. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര് സിന്ധു വി, സി.ഡി.എസ് ചെയര്പേഴ്‌സണ്മാരായ ശോഭന തങ്കപ്പന്, ലളിത എന്നിവര് ആശംസകള് നേര്ന്നു. കുടുംബശ്രീ തൃശ്ശൂര് അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് നിര്മ്മല് എം.സി നന്ദി പറഞ്ഞു. സമാപന ചടങ്ങില് ഡോ. കവിത. എ അധ്യക്ഷത വഹിച്ചു. രമാദേവി, അശ്വിനി അശോക് എന്നിവര്ക്ക് മികച്ച പ്രബന്ധങ്ങള്ക്കുള്ള പുരസ്‌ക്കാരങ്ങളും നല്കി. സ്‌നേഹിത കൗണ്സിലര് സാബിറ നന്ദി പറഞ്ഞു.
Content highlight
National Seminar on 'Development of Creativity and Women Empowerment' organized in connection with Arangu 2023 Kudumbashree State Arts Festivalml

മങ്ങലംകളി മുതല്‍ മറയൂരാട്ടം വരെ കലാഭവന്‍ മണി നഗര്‍ ഒരുക്കിയ അത്ഭുതലോകം!

Posted on Monday, June 12, 2023
'അരങ്ങ് 2023 ഒരുമയുടെ പലമ' കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനെത്തിയ കാണികള്ക്ക് ഒരു അത്ഭുതലോകം ഒരുക്കി ഇന്നലെ കലാഭവന് മണിനഗര് എന്ന മൂന്നാം വേദി. സംഗീത നാടക അക്കാഡമിയില് ഭരത് മുരളി തിയേറ്ററില് കേരളത്തിന്റെ തനത് കലാരൂപങ്ങളായ മംഗലംകളി, എരുതുകളി, അലാമിക്കളി, മറയൂരാട്ടം എന്നിവ മത്സര ഇനങ്ങളായി അരങ്ങേറിയപ്പോള് ഈ കലാരൂപങ്ങളെ പരിചയപ്പെടാനും മനസ്സിലാക്കാനുമുള്ള അപൂര്വ്വ അവസരമാണ് കാണികള്ക്ക് ലഭിച്ചത്.
 
വടക്കന്കേരളത്തിലെ ആദിവാസി സമൂഹങ്ങള് മംഗള ചടങ്ങുകള് നടത്തുമ്പോള് അവതരിപ്പിക്കുന്ന കലാരൂപമായ മങ്ങലംകളി പറ, കുന്നുപറ, തുടി എന്നിവ ഉപയോഗിച്ചാണ് നടത്തുന്നത്. മാവിലന്, മലവേട്ടുവന് സമുദായങ്ങള്ക്കിടയില് പ്രചാരമുള്ള ഈ സംഗീത നൃത്തരൂപമായ മങ്ങലം കളിയില് തൃശ്ശൂരിലെ അരങ്ങ് വേദിയില് വെന്നിക്കൊടി പാറിച്ചത് കാസര്ഗോഡായിരുന്നു. മങ്ങലംകളിക്ക് ശേഷം വേദിയില് എരുതുകളി മത്സരം അരങ്ങേറി.
 
കണ്ണൂര് - കാസര്ഗോഡ് ജില്ലകളിലെ മലയോരപ്രദേശത്തു താമസിക്കുന്ന മാവിലര് സമൂദായാംഗങ്ങള്ക്കിടയില് പ്രചാരത്തിലുള്ള കലാരൂപമാണ് എരുതുകളി. എരുത് എന്നതിന്റെ അര്ത്ഥം വലിയ കാള എന്നാണ്. തുലാമാസം പത്താം തീയതി മുതല് മാവിലര് ഈ കലാരൂപം തങ്ങളുടെ ഗ്രാമപ്രവിശ്യയില് വീടുകള് തോറും കയറിയിറങ്ങി അവതരിപ്പിക്കുന്നു. ദിവസങ്ങളോളം ഇത് നീണ്ട് നില്ക്കും. കാര്ഷികവൃത്തിക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള പാട്ടുകള് ഉപയോഗിക്കുന്നു. മുളങ്കമ്പും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിര്മ്മിക്കുന്ന എടുപ്പുകാളയാണ് പ്രഥാന കഥാപാത്രം. ചെണ്ടയും ചിപ്പിലയുമാണ് വാദ്യങ്ങള്. ഒന്നാം സ്ഥാനം കാസര്ഗോഡിനും രണ്ടും മൂന്നും സ്ഥാനങ്ങള് കണ്ണൂരിനും തിരുവനന്തപുരത്തിനുമായിരുന്നു.
 
കറുത്തവേഷം ധരിച്ചാടുന്ന നാടോടി കലാരൂപമായ അലാമിക്കളിയും തൃശ്ശൂരിലെ അരങ്ങ് വേദിയില് നവ്യാനുഭവമായി. ഹിന്ദു-മുസ്ലാം മതസൗഹാര്ദ്ദ കൊണ്ടാടുന്ന കലാരൂപമാണിത്. മുസ്ലിം മതവിശ്വാസികളുടെ ചരിത്രത്തിലെ പ്രധാന അധ്യായമായ കര്ബല യുദ്ധത്തിന്റെ സ്മരണയാണ് അലാമി കളിയിലൂടെ നടത്തുന്ന്. യുദ്ധസമയത്ത് ശത്രുസൈന്യം കറുത്തവേഷമണിഞ്ഞ് കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയിരുന്നു. ഇത് ഓര്മ്മിപ്പിക്കും വിധം അലാമിക്കളിക്കാര് കരിതേച്ച് ശരീരം കറുപ്പിക്കുകയും വെളുത്ത പുള്ളികള് ഇടുകയും ചെയുന്നു. ഇലകളും പഴങ്ങളും കൊണ്ടുള്ള മാലകളും, തലയില് നീളമുള്ള പാളത്തൊപ്പിയും അണിയുന്നു. മണികള് കെട്ടിയിട്ട ചെറിയവടി കയ്യിലും കറുത്ത തുണികൊണ്ടുള്ള സഞ്ചി തോളില് തൂക്കുകയും ചെയ്യുന്നതാണ് വേഷം. ഒമ്പത് ടീമുകള് മത്സരിച്ചതില് കാസര്ഗോഡ് ജില്ലയ്ക്കാണ് ആദ്യ രണ്ട് സ്ഥാനങ്ങള്, കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
വേദിയില് ഏറ്റവും ഒടുവിലായാണ് മറയൂരാട്ടം അരങ്ങേറിയത്. മറയൂര് കാടുകളിലെ മലയപുലയ ആദിവാസി വിഭാഗത്തിനിടയില് പ്രചാരത്തിലുള്ള മലപുലയാട്ടം അഥവാ മറയൂരാട്ടം തട്ട, കുഴല് തുടങ്ങുന്ന സംഗീത ഉപകരണങ്ങളും താളമിടാന് വടികളും മറ്റും ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്. പാട്ടുകള് പാടാനും നൃത്തം ചെയ്യാനുമായി ആളുകള് സംഘത്തിലുണ്ട്. ആതിഥേയരായ തൃശ്ശൂര് മറയൂരാട്ടത്തില് വിജയികളായപ്പോള് വയനാട്, കാസര്ഗോഡ് ജില്ലകള് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
Content highlight
mangalamkali to marayoorattam- traditional art forms became cetre of attraction at Aranu 2024

ഇതാണ് ഉള്‍ച്ചേര്‍ക്കല്‍, അരങ്ങ് വേദിയില്‍ നടനമാടി ട്രാന്‍സ്‌വുമണ്

Posted on Monday, June 12, 2023
സമൂഹത്തില് പാര്ശ്വവത്ക്കരിക്കപ്പെട്ടവരെ എന്നും ചേര്ത്തുപിടിച്ചിട്ടുള്ള കുടുംബശ്രീയുടെ ഈ ഇടപെടലിന് ഉത്തമ ഉദാഹരണമായി 'അരങ്ങ് 2023 ഒരുമയുടെ പലമ' കലോത്സവ വേദി. കുടുംബശ്രീ സംസ്ഥാന കലോത്സവത്തില് ചരിത്രത്തിലാദ്യമായി ട്രാന്സ്‌വുമണ് വിഭാഗത്തില്പ്പെട്ടവര് ചിലങ്കയണിയുന്നതിന് തൃശ്ശൂര് ഇന്നലെ സാക്ഷിയായി. രണ്ടാം ദിനത്തില് അരങ്ങേറിയ സംഘനൃത്തത്തിലും മൂന്നാം ദിനത്തിലെ ഒപ്പനയിലും ഇവര് ചുവടുവച്ചു.
 
കാസര്ഗോഡ് ജില്ലയിലെ ചെറുവത്തൂര് ഇടം ഓക്‌സിലറി ഗ്രൂപ്പിലെ അംഗങ്ങളായ വര്ഷ ജിതിനും കാര്ത്തിക രതീഷുമാണ് കുടുംബശ്രീയുടെ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാകുന്ന ആദ്യ ട്രാന്സ്‌വുമണ് വിഭാഗത്തില്പ്പെട്ടവര് എന്ന അപൂര്വ്വ നേട്ടം കൈവരിച്ചത്. കാര്ത്തികയും ഡെന്റല് ഹൈജിനിസ്റ്റ് ആയി ജോലി ചെയ്യുന്ന വര്ഷയും ചെറുപ്പംമുതല് നൃത്തം അഭ്യസിച്ചിട്ടുണ്ട്. കാര്ത്തിക ഇപ്പോള് പൂര്ണ്ണമായും നൃത്തത്തില് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മൂന്നാം ദിനം നടക്കുന്ന മൈമിലും കാര്ത്തിക പങ്കെടുക്കുന്നു. ഇരുവരും ജൂനിയര് വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. വര്ഷ ഉള്പ്പെട്ട കാസര്ഗോഡ് ടീമിന് ഒപ്പനയില് ഒന്നാം സ്ഥാനവും വര്ഷയും കാര്ത്തികയും ഉള്പ്പെട്ട സംഘനൃത്തം ടീമിന് രണ്ടാം സ്ഥാനവും ലഭിക്കുകയും ചെയ്തു.
 
പഠനകാലത്ത് സംസ്ഥാന സ്‌കൂള് കലോത്സവത്തില് ആണ്കുട്ടികളുടെ വിഭാഗത്തില് വിവിധ മത്സരങ്ങളില് പങ്കെടുത്തിട്ടുണ്ട് ഇരുവരും. ഇപ്പോള് ട്രാന്സ്‌ജെന്ഡര് സമൂഹത്തെ പ്രതിനിധീകരിച്ച് സംസ്ഥാന തല കലോത്സവത്തില് പങ്കെടുക്കാന് സാധിച്ചതില് ഏറെ അഭിമാനമുണ്ടെന്ന് ഇവര് ഒരേ സ്വരത്തില് അഭിപ്രായപ്പെടുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടികൂടാതെ കടന്നുവരാന് ട്രാന്സ്‌ജെന്ഡര് വിഭാഗത്തില്പ്പെട്ടവര്ക്ക് ഇത്തരത്തിലുള്ള വേദികള് ഏറെ സഹായകരമാകും. ഈ അവസരം നല്കിയതിലൂടെ പൊതുസമൂഹത്തിന്റെ ഭാഗമായി തങ്ങളെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഇത് ഏറെ സന്തോഷമേകുന്നുവെന്നും വര്ഷയും കാര്ത്തികയും പറയുന്നു.
Content highlight
transgenders made history by paricipating in arangu kudumbashree art fest

കാസര്‍ഗോഡിനെ പച്ചപുതപ്പിക്കാന്‍ 'ഒരു വീട് ഒരു കാര്‍ഷിക ഉപകരണം'

Posted on Monday, June 12, 2023
കാസര്ഗോഡ് ജില്ലയിലെ കര്ഷകര്ക്ക് സംപൂര്ണ്ണ പിന്തുണയേകുന്നതിന്റെ ഭാഗമായി നൂതന പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷന്. കാസര്ഗോഡ് ജില്ലാ പഞ്ചായത്തുമായി സംയോജിച്ച് 'ഒരു വീട് ഒരു കാര്ഷിക ഉപകരണം' പദ്ധതിയാണ് ജില്ല നടപ്പിലാക്കി വരുന്നത്.
ജില്ലയില് കൃഷി വ്യാപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കര്ഷകര്ക്ക് ആവശ്യമായ കാര്ഷികോപകരണം ലഭ്യമാക്കുന്നതിനോടൊപ്പം അതിനുള്ള സാങ്കേതിക പിന്തുണ നല്കുക, ശാസ്ത്രീയമായ കൃഷിരീതികള് പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സി.ഡി.എസിന്റെ കീഴിലുള്ള ഫാര്മര് ഫെസിലിറ്റേഷന് സെന്റര് അഥവാ എഫ്.എഫ്.സിയുടെ ശക്തീകരണം കൂടി ലക്ഷ്യമാണ്.
 
 പദ്ധതി വഴി ഇതുവരെ നാല് ട്രാക്ടറുകള് ലഭ്യമാക്കിക്കഴിഞ്ഞു. മുളിയാര് പഞ്ചായത്തിലെ കുടുംബശ്രീ പവിഴം കൃഷിസംഘം (ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പ് - കൂട്ടുത്തരവാദിത്ത സംഘം), ചെറുവത്തൂര് പഞ്ചായത്ത് സി.ഡി.എസ്, ടീം ബേഡകം അഗ്രോ പ്രൊഡ്യൂസര് കമ്പനി എന്നിവയ്ക്ക് ട്രാക്ടറുകള് നല്കി. കാര്ഷിക യന്ത്രവത്ക്കരണ ഉപ പദ്ധതി (സബ് - മിഷന് ഓണ് അഗ്രികള്ച്ചറല് മെക്കനൈസേഷന്-എസ്എംഎഎം) പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവര്ത്തനങ്ങള്.
 
ഗുണഭോക്താക്കളെ കണ്ടെത്തുന്നതും അവരെ ഓണ്ലൈന് രജിസ്‌ട്രേഷന് സഹായിക്കുന്നതും സബ്‌സിഡി നേടിക്കൊടുക്കുന്നതിന് പിന്തുണയേകുന്നതുമുള്പ്പെടെയുള്ള പ്രവര്ത്തനങ്ങള് കുടുംബശ്രീ നടത്തുന്നു. ഈ പദ്ധതി മുഖേന സബ്‌സിഡി ലഭിക്കാത്ത ഉപഭോക്താക്കള്ക്ക് ജില്ലാ പഞ്ചായത്ത് സബ്‌സിഡി നല്കുന്നു. ഇതുവരെ ഇത്തരത്തില് 40 ലക്ഷം രൂപ ലഭ്യമാക്കി കഴിഞ്ഞു.
 
കൊയ്ത്ത് യന്ത്രം, തൈ നടീല് യന്ത്രം, മരുന്ന് തളിക്കുന്ന ഡ്രോണ് തുടങ്ങിയവയും ലഭ്യമാക്കും. ഈ യന്ത്രങ്ങളുടെ സാങ്കേതിക വിദ്യ മനസിലാക്കാന് പരിശീലനവും നല്കും. ഇതിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളായ പത്തോളം വനിതകള്ക്ക് ഡ്രോണ് പരിശീലനം ഓഗസ്റ്റ് മാസം അവസാനത്തോടെ നല്കും.
Content highlight
kasargod district mission is extending more focus to agriculture

കണ്ടുപഠിക്കാം തിരുനെല്ലിയിലെ ഈ മുകുളങ്ങളെ

Posted on Monday, June 12, 2023
പരിസ്ഥിതി ദിനത്തില് ഒരു വൃക്ഷത്തൈ നടുക മാത്രമല്ല അതിന് വേണ്ട വിധത്തിലുള്ള പരിചരണം നല്കി ഒരു മരമാക്കി വളര്ത്തിയെടുത്ത് ആ മരത്തിന്റെ തണല് ആസ്വദിക്കുന്നത് തന്നെ വേറിട്ടൊരു അനുഭവമാണ്. അതിനോടൊപ്പം മരത്തിന്റെ പിറന്നാള് കൂടി ആഘോഷിച്ചാലോ...
2022ലെ പരിസ്ഥിതി ദിനത്തില് നട്ട അഞ്ച് മരങ്ങളുടെ ഒന്നാം പിറന്നാള് ആഘോഷമാക്കിയിരിക്കുകയാണ് വയനാട് ജില്ലയിലെ തിരുനെല്ലിയിലുള്ള ബഡ്‌സ് സ്‌കൂളായ പാരഡൈസ് സ്‌പെഷ്യല് സ്‌കൂളിലെ വിദ്യാര്ത്ഥികള്.
 
'തണല് മരത്തിന്റെ ഒന്നാം പിറന്നാള്' എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണനാണ് കേക്ക് മുറിച്ച് വിദ്യാര്ത്ഥികള്ക്ക് വിതരണം ചെയ്തത്. 38 കുട്ടികളാണ് ഈ സ്‌കൂളില് പഠിക്കുന്നത്. ഇതില് 75 ശതമാനം കുട്ടികളും പട്ടികവര്ഗ്ഗ മേഖലയില് നിന്നുള്ളവരാണ്. രണ്ട് വീതം അധ്യാപകരും സഹായികളുമാണ് സ്‌കൂളിലുള്ളത്.
 
വിദ്യാര്ത്ഥികള്ക്ക് വേണ്ടി സ്‌കൂളില് മികച്ച രീതിയില് അഗ്രി തെറാപ്പി പദ്ധതിയും നടപ്പിലാക്കി വരുന്നു. ഈ വര്ഷത്തില് മാത്രം 180 കിലോഗ്രാം തക്കാളി, 78 കിലോഗ്രാം വഴുതനങ്ങ, ഒന്നര ലോഡ് ചീര, 46 കിലോഗ്രാം പച്ചമുളക്, ഒപ്പം കോളിഫ്‌ളവറും കാബേജും വിളവെടുത്തു കഴിഞ്ഞു ഇവിടുത്തെ മിടുക്കര്. കപ്പയും വാഴയും മത്തനും കുമ്പളവും കൃഷി ചെയ്തിട്ടുമുണ്ട്.
Content highlight
Thirunelly BUDS school students set an example by planting trees and conserving it

കരുതലിന്‍ കരങ്ങളാണ് കുടുംബശ്രീ, കണ്ണൂരിലുയര്‍ന്ന ഈ വീടുകള്‍ സാക്ഷി!

Posted on Monday, June 12, 2023
ഏവരേയും കരുതലോടെ ഒപ്പം ചേര്ക്കുന്ന കരങ്ങള്. അതാണ് 46 ലക്ഷം അംഗങ്ങള് കരുത്തുപകരുന്ന കുടുംബശ്രീ പ്രസ്ഥാനം. വീണ് കിടക്കുന്നവന് ഉയര്ത്തെഴുന്നേല്ക്കാന് കരുതലിന്റെ കരങ്ങള് നീട്ടാന് ഒരിക്കലും കുടുംബശ്രീ മറക്കാറില്ല. അതിന് മികച്ച ഉദാഹരണങ്ങളായി മാറുകയാണ് കണ്ണൂര് ജില്ലയിലെ ആറളത്തും പയ്യാവൂരും ഉയര്ന്ന വീടുകള്.
 
ആറളം പട്ടികവര്ഗ്ഗ പുനരധിവാസ മേഖലയില് അധിവസിക്കപ്പെട്ട ആദിവാസി ജനസമൂഹത്തിനായുള്ള ഭവന നിര്മ്മാണ പദ്ധതിയില് രണ്ട് വര്ഷം മുമ്പാണ് കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് ഇടപെട്ടത്. സര്ക്കാര് വകുപ്പുകള് പട്ടികവര്ഗ്ഗ കുടുംബങ്ങള്ക്ക് അനുവദിച്ച ഭവന പദ്ധതികളുടെ നിര്മ്മാണ ചുമതല കുടുംബശ്രീ വനിതാ നിര്മ്മാണ ഗ്രൂപ്പുകള് ഏറ്റെടുക്കുകയായിരുന്നു.
 
ആദ്യ ഘട്ടത്തില് 10 വീടുകളുടെ നിര്മ്മാണമാണ് കുടുംബശ്രീ നിര്മ്മാണ സംഘം ഏറ്റെടുത്തത്. ഈ വീടുകളില് നാലെണ്ണം പൂര്ത്തീകരിച്ച് 2022 ല് തന്നെ അവകാശികള്ക്ക് കൈമാറി. ശേഷിച്ച ആറ് വീടുകളുടെ താക്കോല് ഏപ്രില് മാസത്തിലും കൈമാറി. ഈ പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിച്ചത് ജ്വാല, കനല് എന്നീ ആറളത്തെ രണ്ട് കുടുംബശ്രീ വനിതാ നിര്മ്മാണ സംഘമായിരുന്നു.
 
കുടുംബശ്രീ കാസ് ഓഡിറ്റ് ടീമംഗമായിരിക്കുമ്പോള് 2021 ഡിസംബര് പത്തിന് മരണമടഞ്ഞ പയ്യാവൂരിലെ പൈസക്കരിയിലെ ധന്യ എം.ജിയുടെ കുടുംബത്തിനാണ് മറ്റൊരു ഇടപെടലിലൂടെ കുടുംബശ്രീ കരുതലേകിയത്. ധന്യയുടെ മക്കളായ ഉണ്ണിക്കുട്ടനും റോസ്‌മേരിയ്ക്കും വേണ്ടി കുടുംബശ്രീ 13 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങുകയും അതില് ഒരു വര്ഷം കൊണ്ട് തന്നെ പുതിയൊരു വീട് പണിതുയര്ത്തുകയുമായിരുന്നു. 31 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളില് നിന്ന് പിരിച്ചെടുത്തത്. മക്കളുടെ തുടര്വിദ്യാഭ്യാസത്തിന് വേണ്ടി 8.5 ലക്ഷം രൂപ ബാങ്കില് നിക്ഷേപിക്കുകയും ചെയ്തു.
 
ധന്യശ്രീ എന്ന് പേരിട്ട വീടിന്റെ താക്കോലും ഭൂമിയുടെ രേഖയും ബാങ്ക് പാസ് ബുക്കും ഏപ്രില് മാസത്തില് സംഘടിപ്പിച്ച ചടങ്ങില് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷ് കൈമാറി. പയ്യാവൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്, സി.ഡി.എസ് ചെയര്പേഴ്‌സണ് ബിന്ദു ശിവദാസ്, ജില്ലയിലെ മറ്റ് സി.ഡി.എസുകളിലെ ചെയര്പേഴ്‌സണ്മാര്, അക്കൗണ്ടന്റുമാര് എന്നിവര് മറ്റ് കുടുംബശ്രീ ഉദ്യോഗസ്ഥര് എന്നിവരുമായി തോളോട് തോള് ചേര്ന്ന് നിന്നാണ് ഈ പ്രവര്ത്തനം നടത്തിയത്.
Content highlight
kannur kudumbashree mission Kannur built houses for the deserving

സിംഗിള്‍ മദര്‍ ഫോറം - ഒറ്റയ്ക്കല്ല, ഒത്തൊരുമിച്ച്

Posted on Wednesday, April 12, 2023
രോഗമോ അപകടമോ മൂലം കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് മക്കളുടെ അച്ഛനെ നഷ്ടപ്പെടുന്ന അമ്മമാര് അല്ലെങ്കില് ഉദരത്തില് പിറവി കൊള്ളുന്ന കുഞ്ഞിന്റെ പൂര്ണ്ണ ചുമതല സ്വയമേറ്റുവാങ്ങേണ്ടി വന്നവര്. ജീവിതത്തില് ഒരു തുണ കൂടെയില്ലാതായിപ്പോകുന്ന അങ്ങനെയുള്ള അമ്മമാരുടെ ഒറ്റപ്പെടലിലേക്ക് കൂട്ടായ്മയുടെ സ്നേഹം വിതറുകയാണ് കുടുംബശ്രീ തൃശ്ശൂര് ജില്ലാ മിഷന് സിംഗിള് മദര് ഫോറമെന്ന ആശയത്തിലൂടെ.
 
മാതൃകാ ജെന്ഡര് റിസോഴ്സ് സെന്ററുകള് കേന്ദ്രീകരിച്ചാണ് ഈ ആശയം ജില്ല ഇപ്പോള് പ്രാവര്ത്തികമാക്കിത്തുടങ്ങിയിരിക്കുന്നത്. വിധവകളോ അവിവാഹിതരോ ആയ ഒറ്റയ്ക്ക് മക്കളെ വളര്ത്തുന്ന അമ്മമാരുടെ കൂട്ടായ്മയാണ് സിംഗിള് മദര് ഫോറം. 18 വയസ്സില് താഴെയുള്ള കുട്ടികളുടെ അമ്മമാരെയാണ് ഈ ഫോറത്തില് ഉള്പ്പെടുത്തിയിരിക്കുന്നത്.
മാര്ച്ച് മാസത്തില് കുഴൂര്, മുല്ലശ്ശേരി, പെരിഞ്ഞാനം, കടുകുറ്റി, അരിമ്പൂര് എന്നീ അഞ്ച് പഞ്ചായത്തുകളില് സംഘടിപ്പിച്ച സിംഗിള് മദര് ഫോറങ്ങളില് നൂറോളം അമ്മമാരാണ് പങ്കെടുത്തത്. ജീവിതത്തില് നേരിട്ട വെല്ലുവിളികള്, ബുദ്ധിമുട്ടുകള്, അവഗണനകള് എല്ലാം അവര് ഫോറത്തില് പങ്കുവച്ചു.
 
ഈ അമ്മമാര്ക്ക് മാനസിക പിന്തുണ നല്കുക, കുടുംബശ്രീയുടെ നേതൃത്വത്തില് ഉപജീവ ന അവസരം നല്കുക, കുട്ടികള്ക്ക് പഠനത്തിന് ശേഷം ജോലി സംബന്ധമായ മാര്ഗ്ഗ നിര്ദേശം നല്കുക, നൂതന സാങ്കേതികവിദ്യ പരിജയപ്പെടുത്തുക, ഒറ്റയ്ക്കും കൂട്ടായും സംരംഭങ്ങള് ആരംഭിക്കുന്നതിന് പിന്തുണയേകുക, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികള് പരിചയപ്പെടുത്തുകയും അതിന്റെ ഗുണഫലം നേടിക്കൊടുക്കുകയും ചെയ്യുക, സ്നേഹിത, ജി.ആര്.സി എന്നിവയുടെ സേവനങ്ങളെ പരിചയപെടുത്തുക എന്നിങ്ങനെ നീളുന്നു സിംഗിള് മദര് ഫോറത്തിന്റെ ലക്ഷ്യങ്ങള്.
 
പഞ്ചായത്തിന്റെ പിന്തുണയോടെ വനിതാ ഘടകപദ്ധതിയില് ഇവര്ക്ക് വേണ്ടി വിവിധ പദ്ധതികള് ഉള്പ്പെടുത്തുന്നതിനുള്ള ചര്ച്ചകളും നടന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സിംഗിള് മദര് ഫോറം രൂപീകരിക്കുകയെന്ന ലക്ഷ്യമാണ് തൃശ്ശൂരിനുള്ളത്. ഇത്തരമൊരു ആശയം പ്രാവര്ത്തികമാക്കിയ ജില്ലയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും!
Content highlight
Kudumbashree Thrissur District Mission comes up with the novel idea of Single Mother Forum ml

ആലപ്പുഴയിലും എത്തി ‘കുടുംബശ്രീ കേരള ചിക്കൻ’

Posted on Thursday, March 9, 2023

കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ആലപ്പുഴ ജില്ലയിലേക്കും വ്യാപിപ്പിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച്‌ 7 ന് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് കഞ്ഞിക്കുഴി പി.പി സ്വതന്ത്ര സ്മാരക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ചു. ഇതോടെ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതി ഒമ്പത് ജില്ലകളിലായി.

മിതമായ നിരക്കിൽ ഗുണമേന്മയുള്ള കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമുള്ള കേരള ചിക്കൻ പദ്ധതി കുടുംബശ്രീ പ്രാവർത്തികമാക്കുന്നത് കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന കമ്പനി വഴിയാണ്.

ചടങ്ങിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ കാർത്തികേയൻ അദ്ധ്യക്ഷയായി.

കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ശ്രീ. പ്രശാന്ത് ബാബു. ജെ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജാഫർ മാലിക് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.

ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ. കൃഷ്ണതേജ ഐ.എ.എസ് വിശിഷ്ടാതിഥിയായി. ആശംസകൾ അർപ്പിച്ച് സംസാരിച്ച അദ്ദേഹം കഞ്ഞിക്കുഴി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ കുടുംബശ്രീയ്ക്ക് കീഴിൽ മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെ ഫലകം നൽകി ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. കേരള ചിക്കൻ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. സജീവ് കുമാർ വിശദമാക്കി.

സബ് കളക്ടർ ശ്രീ. സൂരജ് ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. വി. ഉത്തമൻ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷേർലി ഭാർഗവൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുദർശന ഭായി ടീച്ചർ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെയിംസ് ചുങ്കത്തറ തുടങ്ങിയവർ ആശംസകൾ നേർന്നു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ശ്രീ. സേവ്യർ കെ.വി നന്ദി അറിയിച്ചു.

Content highlight
kudumbashree Kerala chicken inagurated at Alappuzhaml