വാര്‍ത്തകള്‍

112.5 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് കുടുംബശ്രീയ്ക്ക്‌ കേന്ദ്രാനുമതി

Posted on Thursday, April 12, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് 112.5 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചു. മുന്‍വര്‍ഷങ്ങളില്‍ കുടുംബശ്രീ നടപ്പാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വ്യാപ്തിയും വിലയിരുത്തിയ ശേഷമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി 112.5 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ നാല്‍പത് ശതമാനം സംസ്ഥാന വിഹിതമാണ്.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ തൊഴില്‍ദായക പദ്ധതികള്‍ക്കും സംഘടനാസംവിധാനം, മൈക്രോഫിനാന്‍സ് എന്നിവ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പരിശീലന പരിപാടികള്‍ക്കും മറ്റ് നൂതന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ ഫണ്ട് ലഭ്യമാക്കുന്നതു വഴി സാധിക്കും.

   ഇതു പ്രകാരം  അയല്‍ക്കൂട്ട വനിതകളായ സംരംഭകര്‍ക്ക് പരിശീലനങ്ങള്‍, ലഘു വായ്പകള്‍, അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് ലിങ്കേജിന്‍റെ പലിശ സബ്സിഡി എന്നിവ നല്‍കുന്നതിന് പദ്ധതി തുക വിനിയോഗിക്കാനാകും. ഇതോടൊപ്പം സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കഴിയും. കൂടാതെ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങള്‍, കേരള ചിക്കന്‍ സംരംഭകര്‍ എന്നിവര്‍ക്കുള്ള വായ്പകളും ആവശ്യാനുസരണം നല്‍കാന്‍ കഴിയും. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ആദിവാസി മേഖലയിലെ സാമൂഹിക വികസനം സ്ത്രീ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് څഭാരവാഹികള്‍, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം തുടങ്ങിയ പരിപാടികളും പദ്ധതി തുക ഉപയോഗിച്ച് നിര്‍വഹിക്കാന്‍ കഴിയും.

   ഉപജീവന വികസനം ലക്ഷ്യമിട്ട്  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 172 തൊഴില്‍ പരിശീലന ഏജന്‍സികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 2016-17ല്‍ 5100 ഓളം പേര്‍ക്ക് തൊഴില്‍ പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി നിരവധി അയല്‍ക്കൂട്ട വനിതകള്‍ക്ക് കഴിഞ്ഞവര്‍ഷം മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 8352 അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശ സബ്സിഡി ഇനത്തില്‍ 1.33 കോടി രൂപ നല്‍കിയിരുന്നു. ഈ വര്‍ഷം ഏഴു കോടി രൂപ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 15 കോടി രൂപ നല്‍കുന്നതിനായി 10000 അയല്‍ക്കൂട്ടങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ തുകയും ഉടന്‍ വിതരണം ചെയ്യും. കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അയല്‍ക്കൂട്ടതലത്തില്‍ കുടുംബശ്രീ സ്കൂള്‍ പദ്ധതിയും നടപ്പാക്കിയിരുന്നു. സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് സി.ഡി.എസുകള്‍ക്ക് ഇരുപതു കോടി രൂപ വിതരണം ചെയ്തിരുന്നു.

   സംസ്ഥാനത്ത് 1012 ഓളം സംരംഭകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചിരുന്നു.     സാമൂഹ്യ വികസനം ഉറപ്പാക്കുന്നതിന്‍റെ څഭാഗമായി ആദിവാസി മേഖലയില്‍ സമഗ്രമായ ഇടപെടലുകള്‍ നടത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിന്‍റെ څഭാഗമായി രൂപീകരിച്ചിട്ടുള്ള അട്ടപ്പാടി പ്രത്യേക പദ്ധതി വഴി ആദിവാസികളുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച്   അട്ടപ്പാടിയിലെ പഞ്ചായത്ത് ബ്ലോക്ക് സമിതികള്‍ ശക്തിപ്പെടുത്തുകയും അതോടൊപ്പം ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കൂടാതെ പദ്ധതി തുക ലഭിക്കുന്നതനുസരിച്ച് നിലവില്‍ തിരുനെല്ലി, ആറളം ഫാം, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ അട്ടപ്പാടി മാതൃകയില്‍ നടപ്പാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും കഴിയും.

കുടുംബശ്രീ സരസ് മേളയില്‍ റെക്കോഡ് വിറ്റുവരവ്‌

Posted on Tuesday, April 10, 2018

Organised by Kudumbashree Mission, the national food and cultural expo, 'Saras Mela 2018' , offering the best of traditional food and artistry, concluded carving out yet another era in the history by drawing record sales and massive crowds. A total sale of more than Rs 7 crores was recorded from the stalls and food courts of the 10 day long Mela conducted at the ground near Market, Pattambi, Palakkad from 29 March 2018 to 8 April 2018.

Regarding the sales at the Food Court, a total sale of Rs 51,60,870 was recorded. Goa bagged the award for the best food court among the partner states. Chaithanya Cafe of Attappady and Punarjanmam Juice World won the Award for the Outstanding Performance. Alif Cafe of Kozhikode was selected as the Best Kerala Food Court. Muthuthala Panchayath, Ongaloor Panchayath and Pattambi Municipality won the awards for the best processions. Shri. P.K Sumesh of Deshabhimani Daily bagged the award for the Best Reporting ( Print Media). Shri. Mohan Charaparambil of Madhyamam Daily won the second prize for the same. ACV, PCV and STV bagged the awards for the Best Covering of Saras Mela 2018 in Visual Media. Smt. K.P Shailaja bagged the First Prize at the Essay Writing Competition organised in connection with Saras Mela 2018.

Micro entrepreneurs from 25 states across the country including Kerala had became the part of the programme. Around 250 stalls were opened, out of which 100 stalls were of other states. The 70,000 sqft big pavilion and food court was the main attraction of the Mela. Saras Mela 2018 became a huge success because of the active participation of the people and organised work of the organising team. 22 food stalls were opened at the food court offering the people of Pattambi, a special chance to taste the wide range of cuisines from different parts across the country. Out of the food stalls, 13 were from Kerala and 9 were from other states. The cultural programmes arranged daily at the Mela indeed became a visual treat for those who gathered at the Saras Mela. Artists and celebrities also took part in the programme adding more fame to the event.

The programme strictly followed green protocol. Therefore, the 'eco-friendly' Mela held at Pattambi is attracted more and more people and added more colour to the festive days of Kerala. Saras Mela 2017 was kickstarted when Dr. K.T Jaleel, Minister, Local Self Government Department, Government of Kerala officially inaugurated the programme.

It is for the third time that Kudumbashree Mission is organising Saras Mela. Last year, Saras Mela was conducted at Safari Maidan, Malappuram which recorded a sale of Rs. 6.54 Crores. The first saras Mela was was conducted at Ashramam Ground, Kollam which made a sale of Rs.4.6 Crore. The Saras Mela 2018 was indeed a celebration of food, art and culture in this festive season and was wholeheartedly received by the neighbouring districts as well which resulted in the grand success of the programme.

Shri M.B Rajesh, MP inaugurated the Valedictory function. Shri. Muhammed Muhsin, MLA presided over the function. Shri. T.R Ajayan, Social Activist and Smt. Sahira Kuttipuram, Poet were felicitated during the programme. Dr. Khadeeja Mumthaz, Writer and Shri. P. Raman were also present at the function. Dance-Drama programmes were also presented at the function. Shri. P. Saidalavi, District Mission Co-ordinator, Palakkad welcomed the gathering and Shri. M. Dinesh, Assistant District Mission Co-ordinator, Palakkad extended Vote of Thanks.

എസ്ഒഎസ് ഗ്രാമത്തില്‍ കുടുംബശ്രീ ബാലസഭ

Posted on Monday, April 9, 2018

The Kudumbashree District Mission of Ernakulam launched new Balasabha at SOS Children's Village. The Balasabha is started as part of the formation of Balasabhas focusing on child care institutions. The first of its kind is started at the Youth Home of SOS Childrens Village at Edathala Panchayath, Ernakulam. Balasabha of 20 children of 12-18 years of age was formed at the SOS Childrens Home. Master John Pradeep and Master Tony Thomas were selected as the President and Secretary of the Balasabha. The move aims to ensure the participation of such students in the democratic space. The objective of the initiative is to improve the academic and extra curricular skills of the children at the Youth Home of SOS Children's Village.

SOS Children's Villages International comprises 118 national SOS Children's Villages associations. and each SOS Children's Villages association is committed to apply the federation's statutes, standards for quality child care, and stringent financial and administrative practices. The SOS Children's Village in Alwaye, Cochin was launched in 1990. In addition to advocating for the rights of children, SOS Childrens village support families so that they can generate an income and stay together, and we provide family-based care for children who have lost the care of their parents. Balasabha envisage for the overall development of children through addressing their social and emotional needs and enhancing their creativity and leadership skills. At present, there are 32,878 Balasabhas, covering 4,30,908 children, across the state.

കുടുംബശ്രീ സരസ് മേള 2018 ന് വന്‍ ജനപങ്കാളിത്തം

Posted on Thursday, April 5, 2018

Saras Mela 2018, the national food and cultural expo organised by Kudumbashree Mission, offering the best of traditional food and artistry is carving out yet another era in the history by captivating huge crowds. Saras Mela 2018 was kick started when Dr. K.T Jaleel, Minister, Local Self Government Department, Government of Kerala officially inaugurated the programme at the ground near Market, Pattambi, Palakkad on 29 March 2018. A sale of Rs 3.95 crore had been recorded so far, out of which Rs 3.63 crore is from the sales stalls and Rs. 30.8 lakhs from the food stalls.

Micro entrepreneurs from 25 states across the country including Kerala had joined the programme. Around 250 stalls are opened, out of which 100 stalls are of other states. The 70,000 sqft big pavilion and food court is the main attraction of the Mela.

Saras Mela 2018 is becoming a huge success by the active participation of the people. 22 food stalls were also opened at the food court offering a chance to taste wide range of cuisines from different parts of the country. Out of the food stalls, 13 are from Kerala and 9 are from other states.

The cultural programmes arranged daily at the mela is indeed being a visual treat for those who gathered at the Saras Mela. Artists and celebrities are also taking part in the programme. The programme is strictly following green protocol. Therefore, the 'eco-friendly' mela being held at Pattambi is attracting more and more people and are adding more colour to the festive days of Kerala. The Saras mela 2018 is being wholeheartedly received by the neighbouring districts as well which results in the grand success of the programme. The Mela will come to an end on 8 April 2018.

കുടുംബശ്രീ ദേശീയ സരസ് മേള പാലക്കാട്ട് മാര്‍ച്ച് 29 മുതല്‍

Posted on Thursday, March 29, 2018

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ എഴു വരെ പാലക്കാട് ജില്ലയിലെ പട്ടാമ്പി മാര്‍ക്കറ്റിന് സമീപമുള്ള മൈതാനിയില്‍ 'സരസ്' -ഉല്‍പന്ന-പ്രദര്‍ശന-വിപണ നമേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 29 വൈകിട്ട് നാലു മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  ഡോ. കെ.ടി ജലീല്‍ സരസ് മേള ഉദ്ഘാടനം ചെയ്യും. saras mela logo

    'ഗ്രാമീണ ഉല്‍പന്നങ്ങള്‍ മുഴുവന്‍ ഒരു കുടക്കീഴില്‍' എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. ഗ്രാമീണമേഖലയിലെ അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, പരമ്പരാഗത കൈത്തൊഴിലുക ളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് സ്ഥിരവരുമാനലഭ്യതയും ജീവിതപുരോഗതിയുമാണ് സരസ് ഉല്‍പന്ന-പ്രദര്‍ശന-വിപണനമേള വഴി ലക്ഷ്യമിടുന്നത്.  ഗ്രാമീണ  ഉല്‍പന്നങ്ങളെ നഗരപ്രദേശങ്ങളി ലുള്ളവര്‍ക്ക് പരിചയപ്പെടുത്തുക, ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണിയും സ്വീകാര്യതയും നേടുക എന്നതും സരസ്മേളയുടെ ലക്ഷ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ മലപ്പുറത്തും കൊല്ലത്തും സംഘടിപ്പിച്ച സരസ് മേള ജനകീയ പങ്കാളിത്തം കൊണ്ട് വന്‍വിജയമായിരുന്നു.  ഇത്തവണ സരസ്മേളയില്‍ നിന്നും ആറു കോടി രൂപയുടെ വിറ്റുവരവാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

   അയല്‍ക്കൂട്ട-സ്വയംസഹായ അംഗങ്ങള്‍/സംരംഭകര്‍ എന്നിവര്‍ക്ക് തങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പന്ന ങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്താന്‍ സരസ് മേള വേദിയൊരുക്കുന്നു എന്നതാണ് സരസ് മേളയുടെ നേട്ടം. ഇങ്ങനെ നേരിട്ടുള്ള വില്‍പന കൂടാതെ ബാഹ്യവിപണികളുമായി ആരോഗ്യകരമായ രീതിയില്‍ പുതിയ വ്യാപാരബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിനും തങ്ങളുടെ ഉല്‍പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കുന്നതിനുള്ള പുതിയ അവസരങ്ങളൊരുക്കുന്നതിനും സരസ്മേള സഹായകരമാകുന്നു. ഇതിലൂടെ സംരംഭകര്‍ക്ക് കൂടുതല്‍ വരുമാനലഭ്യതയും ജീവിതാഭിവൃദ്ധിയും നേടുന്നതിനും  അവര്‍ക്ക് വികസനവും ക്ഷേമവും ഉറപ്പാക്കുന്നതിലും സരസ്മേള വലിയ പങ്കു വഹിക്കുന്നു.

    കേരളം ഉള്‍പ്പെടെ 25 സംസ്ഥാനങ്ങളില്‍ നിന്നായി 250 സ്റ്റാളുകള്‍ സരസ് മേളയിലുണ്ടാകും. ഇതില്‍ നൂറോളം സ്റ്റാളുകള്‍ ഇതരസംസ്ഥാനങ്ങള്‍ക്കുള്ളതാണ്. കൂടാതെ കേരളത്തില്‍ നിന്നുള്ള സംരംഭകരുടെ 75 സ്റ്റാളുകളും ഗ്രാമവികസന വകുപ്പിന്‍റെ കീഴിലുളള സംരംഭകരുടെ നാല്‍പതോളം സ്റ്റാളുകളും ഉണ്ട്. ഓരോ സംസ്ഥാനത്തിന്‍റെയും സംസ്കാരവും തനിമയും വ്യക്തമാക്കുന്ന കരകൗ ശല വസ്തുക്കള്‍, കലാരൂപങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തനതു പൗരാണിക ഭംഗി പ്രകടിപ്പിക്കുന്ന ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്തവും വൈവിദ്ധ്യവുമാര്‍ന്ന ഉല്‍പന്നങ്ങളുടെ വമ്പിച്ച ശ്രേണി പ്രദര്‍ശന ത്തിനും വിപണനത്തിനുമായി  മേളയില്‍ അണിനിരക്കും. ഇതോടൊപ്പം കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ ഭക്ഷ്യോല്‍പന്നങ്ങളും മേളയില്‍ ഉണ്ടാകും. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ പവിലിയനും ഫുഡ്കോര്‍ട്ടുമാണ് മേളയുടെ പ്രധാന ആകര്‍ഷണം.  70000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പവിലിയന്‍റെ  ക്രമീകരണം. ഉല്‍പന്ന പ്രദര്‍ശന വിപണനം നടത്തുന്ന സ്റ്റാളുകള്‍ക്കൊപ്പം 22 സ്റ്റാളുകള്‍ അണിനിരക്കുന്ന ഫുഡ്കോര്‍ട്ട്

സരസ് മേളയില്‍ പ്രധാനമാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ള 13 സ്റ്റാളുകളും ഇതര സംസ്ഥാന ങ്ങളില്‍ നിന്നുള്ള ഒമ്പതു സ്റ്റാളുകളും ഉണ്ടാകും. മേളയിലെത്തുന്നവര്‍ക്ക് ഇതരസംസ്ഥാനങ്ങളുടെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും തിരുവിതാംകൂര്‍-കൊച്ചി മലബാര്‍ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ലഭ്യമാകും. സരസ്മേളയോടുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും പവിലിയനോട് ചേര്‍ന്നുള്ള വേദിയില്‍ അരങ്ങേറും.

   പവലിയനില്‍ ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ കൂടാതെ  റിസപ്ഷന്‍, ഓഫീസ് റൂം, പോലീസ് എയ്ഡ് പോസ്റ്റ്, മെഡിക്കല്‍ റൂം,  ക്ലോക്ക് റൂം, ഫുഡ് കോര്‍ട്ട് എന്നിവയുമുണ്ടാകും. കൂടാ തെ വിവിധ  സര്‍ക്കാര്‍ വകുപ്പുകളിലൂടെ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ച്  പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രദര്‍ശന സ്റ്റാളുകളും ഉണ്ടാകും. മേളയില്‍ പങ്കെടുക്കുന്നവരുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കായി  പോലീസിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും മുഴുവന്‍ സമയ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വൊളണ്ടിയര്‍മാരായി കുടുംബശ്രീ വനിതകളെയും സജ്ജീകരിച്ചിട്ടുണ്ട്. മേളയിലുടനീളം ശുചിത്വം നിര്‍ബന്ധമായും നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഗ്രീന്‍പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പ്രദര്‍ശന നഗരിയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും. ഇതിന്‍റെ ഭാഗമായി സരസ് മേളയില്‍ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പൂര്‍ണമായും നിരോധിക്കും. പകരം തുണി, പേപ്പര്‍ ബാഗ് എന്നിവയാകും ഉപയോഗിക്കുക. മേള പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമാക്കുന്നതിനും ഫലപ്രദമായ മാലിന്യനിര്‍മ്മാര്‍ജനത്തിനും ശുചിത്വമിഷനുമായി ചേര്‍ന്ന് ഇതിനകം പ്രത്യേക കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. രാവിലെ ഒമ്പതു മണി മുതല്‍ രാത്രി എട്ടു മണിവരെ യായിരിക്കും സന്ദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്.

ദേശീയ നഗര ഉപജീവന ദൗത്യം: കുടുംബശ്രീക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള ആറു കോടി രൂപയുടെ ദേശീയ പുരസ്കാരം

Posted on Sunday, March 25, 2018

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി കേരളത്തിലെ തൊണ്ണൂറ്റി മൂന്നു നഗരസഭകളില്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള ദേശീയ പുരസ്കാരം കുടുംബശ്രീക്ക് ലഭിച്ചു. ആറു കോടി രൂപയുടെ പുരസ്കാരം ഡല്‍ഹിയിലെ പ്രവാസി ഭാരതി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ്, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ ജെയ്സണ്‍.പി.ജെ, സുധീര്‍.കെ.ബി, രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനത്തിനു കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍, കേന്ദ്ര പദ്ധതിയായ ദീന്‍ ദയാല്‍ ഉപധ്യായ ഗ്രാമീണ്‍ കൗശല്യ യോജന എന്നിവ ഉള്‍പ്പെടെ കുടുംബശ്രീക്ക് ഈ വര്‍ഷം ലഭിക്കുന്ന മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്.  Kudumbashree team recieving award

2017-18 വര്‍ഷം നഗരമേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കിയ പദ്ധതികളുടെ മികവാണ് കുടുംബശ്രീക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. തെരുവോരകച്ചവടക്കാരുടെയും തെരുവില്‍ അന്തിയുറങ്ങുന്നവരുടെയും പുനരധിവാസം, അയല്‍ക്കൂട്ട രൂപവല്‍ക്കരണം, തൊഴില്‍ പരിശീലനം, സ്വയംതൊഴില്‍ പദ്ധതി, വായ്പ ലഭ്യമാക്കല്‍, പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

ദേശീയ നഗര ഉപജീവന ദൗത്യത്തിനു പുറമേ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

 

 

 

 

 

 

ശുചിത്വ മേഖലയിലെ പ്രവര്‍ത്തന മികവ്: കുടുംബശ്രീ നഗരസഭാ എ.ഡി.എസുകള്‍ക്ക് ദേശീയ അവാര്‍ഡ് സമ്മാനിച്ചു

Posted on Sunday, March 25, 2018

തിരുവനന്തപുരം: ശുചിത്വമേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നഗര ഉപജീവന മിഷന്‍ ഏര്‍പ്പെടുത്തിയ സ്വച്ഛത എക്സലന്‍സ് ദേശീയ അവാര്‍ഡ് കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയിയില്‍ നിന്നും കുടുംബശ്രീ നഗരസഭാ എ.ഡി.എസുകളുടെ പ്രസിഡന്‍റമാരും സെക്രട്ടറിമാരും  ചേര്‍ന്ന് സ്വീകരിച്ചു. ഡല്‍ഹിയിലെ പ്രവാസി ഭാരതി കേന്ദ്രത്തില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് വിതരണം.

   അവാര്‍ഡ് വിതരണത്തിനു മുന്നോടിയായി നടത്തിയ ശില്‍പശാലയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനം നേടിയ ജില്ലയിലെ കഴക്കൂട്ടം .എ.ഡി.എസിന് ഒന്നര ലക്ഷം രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും രണ്ടാം സ്ഥാനത്തെത്തിയ ജില്ലയിലെ കാലടി, മലപ്പുറം ജില്ലയിലെ താമരക്കുഴി, മൂന്നാംപടി എന്നീ എ.ഡി.എസുകള്‍ക്ക് ഒരു ലക്ഷം രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടിയ കൊടുങ്ങല്ലൂര്‍ ചാപ്പാര, തിരുവനന്തപുരം ജില്ലയിലെ പുന്നയ്ക്കാമുഗള്‍, കുളത്തൂര്‍ എ.ഡി.എസുകള്‍ക്ക്  അമ്പതിനായിരം രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന അവാര്‍ഡും ലഭിച്ചു.

    സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കുടുംബശ്രീ എ.ഡി.എസുകള്‍ മുഖേന നഗരസഭാപ്രദേശങ്ങളിലെ ശുചിത്വമേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദേശീയ അവാര്‍ഡ്. പബ്ളിക് ടോയ്ലെറ്റുകളുടെ നിര്‍മാണം, പ്ളാസ്റ്റിക് മാലിന്യത്തിന്‍റെ പുനരുപയോഗം, ജലസ്രോതസുകളുടെ ശുദ്ധീകരണം, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനായി വെക്ടര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, മഴക്കാല പൂര്‍വ ശുചീകരണം എന്നിങ്ങനെ ശുചിത്വവും പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി നഗരസഭാ വാര്‍ഡുതലത്തില്‍ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ  അംഗീകാരം ലഭിച്ചത്. എ.ഡി.എസ് പ്രതിനിധികള്‍ക്കൊപ്പം അതത് സിറ്റി മിഷന്‍ മാനേജ്മെന്‍റ് യൂണിറ്റിലെ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
 
   കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഹരിത.വി.കുമാര്‍, അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് കേരളത്തിലെ വിവിധ നഗരസഭകളില്‍ നിന്നും ലഭിച്ച ഇരുനൂറ്റി ആറ് അപേക്ഷകളില്‍ നിന്നും ഇരുപത്തിയൊന്ന് എന്‍ട്രികള്‍  തിരഞ്ഞെടുത്ത് ഡല്‍ഹിയിലെ ഭവന നഗരകാര്യ മന്ത്രാലയത്തിലേക്ക് അവാര്‍ഡ് നിര്‍ണയത്തിനായി അയച്ചത്. തുടര്‍ന്ന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിദഗ്ധര്‍ അവാര്‍ഡിനായി നിര്‍ദേശിക്കപ്പെട്ട ഇരുപത്തിയൊന്ന് എ.ഡി.എസുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കേരളത്തില്‍ നിന്നുളള എ.ഡി.എസുകളെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.   

 

കുടുംബശ്രീ 'നീതം 2018' ക്യാമ്പെയ്‌ന് സമാപനം

Posted on Friday, March 23, 2018

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ അയല്‍ക്കൂട്ടതലത്തില്‍ സംഘടിപ്പിച്ച നീതം-2018 കാമ്പെയ്നോടനുബന്ധിച്ച് നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസഥാനത്തില്‍ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്കിടയിലും അതിക്രമങ്ങള്‍ സംബന്ധിച്ച വിവരശേഖരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. നീതം കാമ്പെയ്ന്‍ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Minister Dr. K.T. Jaleel giving inagural address

   മുപ്പത്തിയെട്ടു ലക്ഷത്തിലേറെ കുടുംബശ്രീ അംഗങ്ങള്‍ നീതം കാമ്പെയ്നുമായി ബന്ധപ്പെട്ട സര്‍വേയില്‍ അവരുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതില്‍  ഭൂരിഭാഗം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റങ്ങള്‍ നേരിടേണ്ടി വന്നവരാണ്. ഒരു പെണ്‍കുട്ടിക്ക് സംരക്ഷണ കവചം തീര്‍ക്കേണ്ട ഉത്തരവാദിത്തമുളള കുടുംബത്തിലെ ആളുകള്‍തന്നെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കാമ്പെയ്ന്‍ വഴിയുള്ള വിവരശേഖരണ റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നു. മതവിശ്വാസങ്ങള്‍ക്കു പ്രാമുഖ്യമുണ്ടായിട്ടും അതിന്‍റെ ധാര്‍മികമായ ഗുണഫലങ്ങള്‍ സമൂഹത്തിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. കുടുംബത്തില്‍ പുലര്‍ത്തേണ്ട ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടു എന്നതിന്‍റെ തെളിവാണ് നീതം കാമ്പെയ്നിലൂടെ കണ്ടെത്തിയിട്ടുള്ളത്.

    ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുന്നതിനായി വളരെ ശക്തമായ ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു. ഇതിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കൗണ്‍സിലിങ്ങില്‍ വളരെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു പഞ്ചായത്തില്‍ ഒന്നു വീതം കൗണ്‍സലിങ്ങ് സെന്‍ററുകള്‍ ആരംഭിച്ചാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പ്രശ്നങ്ങള്‍ അറിയാനും അതിന് പ്രതിവിധിയൊരുക്കാനും സാധിക്കും. അങ്ങനെ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ സംവിധാനം കൊണ്ടുവരുന്നതിലൂടെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരില്‍ ഭയം സൃഷ്ടിക്കാന്‍ കഴിയും. ഭയപ്പെടുത്തിക്കൊണ്ടല്ലാതെ ഇത്തരക്കാരെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. തങ്ങള്‍ ചെയ്യുന്ന അധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നു എന്നു മനസിലാക്കുന്നതോടെ ഇത്തരക്കാര്‍ പിന്തിരിയും.  ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനായി പ്രാദേശിക സര്‍ക്കാരുകളുടെ സഹകരണത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തു നടപ്പാക്കും. തങ്ങള്‍ക്കു നേരിട്ട അതിക്രമങ്ങള്‍ തുറന്നു പറയാന്‍ അയല്‍ക്കൂട്ട സഹോദരിമാര്‍ മുന്നോട്ടു വരാന്‍ തയ്യാറായത് നീതം കാമ്പെയ്ന്‍റെ വിജയമാണ്.

    ഇനി അടുത്തതായി കുടുംബശ്രീയുടെ സഹായത്താല്‍ സാമൂഹ്യവും സാമ്പത്തികവുമായി ഉയര്‍ന്നു വന്നവര്‍, പട്ടിണി കൂടാതെ കഴിയുന്നവര്‍, ഉപജീവന മാര്‍ഗം കണ്ടെത്താന്‍ പ്രാപ്തി ലഭിച്ചവര്‍ എന്നിവരെ കുറിച്ചുള്ള കൃത്യമായ കണക്കും ശേഖരിക്കണം. ഈ കണക്കുകളായിരിക്കും ഇനി കുടുംബശ്രീയെ മുന്നോട്ടു കൊണ്ടു പോവുക എന്നും മന്ത്രി പറഞ്ഞു. കാമ്പെയ്നുമായി ബന്ധപ്പെട്ട സംസ്ഥാനതല റിപ്പോര്‍ട്ടിന്‍റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

Minister Dr. K.T. Jaleel with NHG members

   ജെന്‍ഡര്‍ കാമ്പെയ്നിലൂടെ സ്ത്രീശാക്തീകരണ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്ന വലിയ ലക്ഷ്യമാണ് കുടുംബശ്രീക്കുള്ളതെന്ന് ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിയ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി കേരളത്തെ മാറ്റിയെടുക്കാനുള്ള ഒരു വലിയ ഉത്തരവാദിത്വം കൂടി കുടുംബശ്രീക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  നീതം കാമ്പെയ്നുമായി ബന്ധപ്പെട്ട ജില്ലാതല റിപ്പോര്‍ട്ടുകളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാതല ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി നേതൃത്വം നല്‍കി. ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡ്വൈസര്‍ ടി.കെ.ആനന്ദി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍, സേവ പ്രസിഡന്‍റ് സോണിയ ജോര്‍ജ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സോയ തോമസ് നന്ദി പറഞ്ഞു. തുടര്‍ന്ന് വയനാട് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

അതിജീവനത്തിന്‍റെ കരുത്തുറ്റ ശബ്ദമായി കുടുംബശ്രീ 'പ്രതിധ്വനി' ടോക് ഷോ

Posted on Thursday, March 22, 2018

Kadakampally Surendran inagurating Prathidhwani Talk showതിരുവനന്തപുരം: ദാരിദ്ര്യത്തിന്‍റെ ഇരുള്‍ക്കയങ്ങളില്‍ നിന്നും സാമൂഹ്യമായ അടിച്ചമര്‍ത്തലുകളില്‍ നിന്നും അതിജീവനത്തിന്‍റെ കരുത്തുറ്റ പോരാട്ടവുമായി ജീവിതത്തിന്‍റെ കനല്‍വഴികളില്‍ മുന്നേറിയ ഇരുപത്തിയെട്ടു സ്ത്രീകള്‍. അനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞ പ്രചോദനം പകരുന്ന അവരുടെ ഓരോ വാക്കുകള്‍ക്കും നിരഞ്ഞ കരഘോഷത്തോടെ സദസിന്‍റെ അനുമോദനം. കുടുംബശ്രീ മുഖേന നടത്തുന്ന ജെന്‍ഡര്‍ കാമ്പെയ്ന്‍-നീതം 2018 ന്‍റെ സംസ്ഥാനതല സമാപന പരിപാടികളുടെ ഭാഗമായി രണ്ടാം ദിവസം സംഘടിപ്പിച്ച പ്രതിധ്വനി ടോക് ഷോയിലാണ് പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കടന്നു വന്ന സാധാരണക്കാരായ സ്ത്രീകളുടെ വിജയനാനുഭവകഥകള്‍ അരങ്ങേറിയത്.

    സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത ഏറ്റവും മികച്ച രണ്ടു അനുഭവകഥകളാണ് വേദിയില്‍ അവതരിപ്പിച്ചത്. ഒരാള്‍ക്ക് പത്തു മിനിട്ടാണ് അനുവദിച്ചിരുന്ന സമയം. കുടുംബശ്രീയില്‍ വരുന്നതിനു മുമ്പുള്ള തങ്ങളുടെ ജീവിതവും അതിനു ശേഷം വ്യക്തിത്വവികസനവും വിദ്യാഭ്യാസവും ഉള്‍പ്പെടെ ജീവിതത്തില്‍ കൈവരിച്ച പുരോഗതിയും അതോടൊപ്പം സാമൂഹ്യവികസനവുമായി ബന്ധപ്പെട്ടു നടത്തി വരുന്ന മാതൃകാ പ്രവര്‍ത്തനങ്ങളും പച്ചയായ വാക്കുകളിലൂടെ അവര്‍ വിവരിച്ചപ്പോള്‍  പാനലിസ്റ്റുകള്‍ക്കു പോലും അത് വേറിട്ട ശബ്ദത്തിന്‍റെ പ്രതിധ്വനിയായി മാറുകയായിരുന്നു.  

    ജെ.രാധാമണി രവി, പ്രസന്നകുമാരി, അജി ബഷീര്‍, ബിന്ദു വില്‍സണ്‍, ഫറീന ഷാജഹാന്‍, എം.വി ഭാഗീരഥി, ചന്ദ്രാജനം രാധാകൃഷ്ണന്‍, പ്രസന്ന കുമാരി,  യാസ്മിന്‍, സക്കീന, ലക്ഷ്മി രാജന്‍, ഉഷാ ഉത്തമന്‍, ദീപാ നായര്‍, പത്മാവതി, അമ്പിളി ഭാസ്ക്കരന്‍, വത്സല എം, കലാമണി, കെ.താഹിറ, സിന്ധു.എസ്, ലിസി മാത്യു, മിനി കെ, സോനു എസ്.നായര്‍, പത്മിനി, അമ്പിളി നായര്‍, അനിതാ സോമന്‍, സലോമി റോബി, സ്മിതാ മോള്‍, മേഴ്സി ജോര്‍ജ്, ടി.ടി.റംല എന്നിവരാണ് കുടുംബശ്രീയിലൂടെ തങ്ങള്‍ കൈവരിച്ച സാമൂഹ്യവും സാമ്പത്തികവും ബൗദ്ധതികവുമായ വളര്‍ച്ചയുടെ കഥകള്‍ അവതരിപ്പിച്ചത്.  
 

Kadakampally Surendran

   കുടുംബശ്രീ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളുടെ സമഗ്രത വ്യക്തമാക്കുന്നതാണ്  പ്രതിധ്വനി ടോക് ഷോയെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ദേവസ്വം-ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  കുടുംബശ്രീ കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്. കുടുംബശ്രീ മുഖേന കേരളത്തിലെ സാധാരണ സ്ത്രീകള്‍ കൈവരിച്ച സാമൂഹ്യമുന്നേറ്റത്തെ ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ഭരണരംഗത്ത് സ്ത്രീകള്‍ നേടിയെടുത്ത വലിയ പ്രാതിനിധ്യം ഈ വിജയകരമായ മുന്നേറ്റത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

      സ്ത്രീശാക്തീകരണ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിലാണ് കുടുംബശ്രീ അവശ്യ ഇടപെടല്‍ നടത്തേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ഇ.എസ്.ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. സമൂഹത്തില്‍ ഒറ്റപ്പെടും എന്ന പേടി കൊണ്ട് സ്ത്രീകള്‍ അവര്‍ അനുഭവിക്കുന്ന പല പ്രയാസങ്ങളും ഉള്ളില്‍ അടിച്ചമര്‍ത്തുകയാണ്. സ്ത്രീകള്‍ ഇത്തരം അവസ്ഥകളെ മറികടന്നു മുന്നോട്ടു വന്ന് നീതിക്കായി പോരാടണമെന്നും അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള  ആര്‍ജവത്വം നേടണമെന്നും എം.എല്‍.എ പറഞ്ഞു.

A participant of Prathidwani talk show

    കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ വിഷയാവതരണം നടത്തി. കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ സി.എസ്.സുജാത, എം.കെ.രമ്യ, കേരള കാര്‍ഷിക സര്‍വകലാശാല-സ്ത്രീ പഠന കേന്ദ്രം മേധാവി പ്രഫ.ഗീതക്കുട്ടി, കോഴിക്കോട് സര്‍വകലാശാല സ്ത്രീപഠന വിഭാഗം മേധാവി മിനി സുകുമാര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പാനല്‍ അംഗങ്ങളായി. സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ സുജിത.ടി നന്ദി പറഞ്ഞു.  

 

കുടുംബശ്രീ നീതം കാമ്പെയ്ന്‍; റിപ്പോര്‍ട്ട് അവതരണ ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു

Posted on Tuesday, March 20, 2018

Minister V.S.Sunil Kumar inaguratiing Neetham report presentationതിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് കുടുംബശ്രീ ചാലകശക്തിയായെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കുടുംബശ്രീ മുഖേന നടത്തുന്ന ജെന്‍ഡര്‍ കാമ്പെയ്ന്‍-നീതം 2018 ന്‍റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ചു നടത്തിയ റിപ്പോര്‍ട്ട് അവതരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

   സാധാരണക്കാരായ സ്ത്രീകള്‍ ലിംഗസമത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് സ്ത്രീശാക്തീകരണം യഥാര്‍ത്ഥ്യമാകുന്നത്. ലിംഗനീതിയെ കുറിച്ച് കേരളം ചിന്തിച്ചു തുടങ്ങിയത് കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ വരവോടെയാണ്. ഞാനും സമൂഹത്തിന്‍റെ ഭാഗമാണ്  എന്ന ആത്മബോധത്തോടെ സ്ത്രീകള്‍ മുഖ്യധാരയിലേക്കു കടന്നു വന്നതാണ് കുടുംബശ്രീയുടെ പുരോഗതി. വെല്ലുവിളി ഉയര്‍ത്തുന്ന പല തൊഴില്‍ മേഖലകളിലേക്കും കടന്നു ചെന്ന് വിജയം കൈവരിക്കുന്നതിലൂടെ സാധാരണക്കാരായ സ്ത്രീകള്‍ക്കും ഇതു സാധ്യമാകുമെന്ന ബോധം സമൂഹത്തില്‍  സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞതാണ് കുടുംബശ്രീയുടെ നേട്ടം. മാനസികമായ പിന്നാക്കാവസ്ഥയില്‍ നിന്നും മുന്നേറാന്‍ കഴിയുന്ന ഒരു സ്ത്രീസമൂഹത്തെ സൃഷ്ടിക്കാന്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് കുടുംബശ്രീ പ്രമുഖമായ പങ്കു വഹിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള അമ്പതു ശതമാനം സീറ്റുകളില്‍ നല്ലൊരു ശതമാനം കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കടന്നു വന്നവരാണെന്നതും ഏറെ ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താഴേതട്ടില്‍ മുതല്‍ തന്നെ സുരക്ഷയൊരുക്കാന്‍ കഴിയുന്ന വിധം വലിയ തോതിലുള്ള ഒരു മാറ്റത്തിനു വഴിയൊരുക്കാന്‍ നീതം കാമ്പെയ്നു കഴിയണം.

    സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ സംഭവാന ചെയ്യുന്നത് കുടുംബശ്രീയാണ്. ഈ മേഖലയില്‍ പ്രഫഷണല്‍മികവ് കൈവരുത്തുന്നിന് കുടുംബശ്രീയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനമൊട്ടാകെ നടത്തുന്ന നാട്ടുചന്തകള്‍ ഇതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്.   കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഫലപ്രദമായ വിപണനത്തിന് വിപണി നല്‍കുന്നതടക്കം എല്ലാ വിധ പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഏറ്റെടുത്തു നടപ്പാക്കുന്ന തരത്തിലേക്ക് കുടുംബശ്രീ മാറുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. സംസ്ഥാനത്തെ ഇരുപത്തിയെട്ടു പഞ്ചായത്തുകളില്‍ നടത്തിയ വള്‍ണറബിലിറ്റി മാപ്പിങ്ങ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രാദേശിക തലത്തില്‍ സ്ത്രീകളുടെയും കുട്ടികളും സുരക്ഷയ്ക്കും ഉപജീവന മാര്‍ഗത്തിനുമായി പതിനൊന്നു കോടി രൂപയുടെ പദ്ധതികളാണ് പഞ്ചായത്തുകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷവും വള്‍ണറബിലിറ്റി മാപ്പിങ്ങ് നടത്തും. കൂടാതെ കമ്യൂണിറ്റി കൗണ്‍സലിങ്ങും കൂടുതല്‍ ശക്തിപ്പെടുത്തും. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീയുടെ അഭയകേന്ദ്രമായ സ്നേഹിത പതിനാല് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

    തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പ്രാദേശികമായി  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിന്‍റെയും ഭാഗമായി  അയല്‍ക്കൂട്ട തലത്തില്‍ നിശ്ചിത ഫോര്‍മാറ്റില്‍ ശേഖരിച്ചു ക്രോഡീകരിച്ച വിവരങ്ങള്‍, സംസ്ഥാനമൊട്ടാകെ അയല്‍ക്കൂട്ട സംഗമത്തിലൂടെ രൂപീകരിച്ച പ്രതിരോധ മാര്‍ഗങ്ങള്‍, കര്‍മപദ്ധതി എന്നിവ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പതിനാല് ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവതരിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു സ്വാഗതം പറഞ്ഞു. ഡയറക്ടര്‍  റംലത്ത്.പി, പ്രോഗ്രാം ഓഫീസര്‍മാരായ പ്രമോദ് കെ.വി, ബിനു ഫ്രാന്‍സിസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സോയ തോമസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.  സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ പ്രിയ. ഇ നന്ദി പറഞ്ഞു.