വാര്‍ത്തകള്‍

കുടുംബശ്രീ സിഗ്നേചർ സ്റ്റോർ ലോകത്തിന് മുന്നിലേക്ക് തുറക്കുന്ന കിളിവാതിൽ : മന്ത്രി എം.ബി രാജേഷ്

Posted on Friday, November 11, 2022

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതോടെ കുടുംബശ്രീ ബ്രാന്റ് ലോകത്തിന് മുന്നിലേക്ക് തുറന്ന കിളിവാതിലായതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയുടെ ഉത്പന്ന വിപണനശാല സിഗ്നേച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ചിറക് മുളച്ച് പറക്കാറായെന്നും ഖ്യാതി അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേ​ന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക്​ കീഴിൽ സംസ്ഥാനത്ത്​ ആദ്യമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബ​ശ്രീ ആരംഭിക്കുന്ന ഉത്പന്ന വിപണന ശാലയാണ് ഇത്.വിമാനത്താവള അതോറിറ്റിക്ക്​ കീഴിലെ വിമാനത്താവളങ്ങളിലാണ്​ സ്വാശ്ര​യ സംഘങ്ങൾക്ക്​ ഇത്തരത്തിൽ ഉത്പന്ന വിതരണത്തിനും പ്രദർശനത്തിനും അവസരം നൽകുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാത്രമാണ് അവസർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്നേചർ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്.

ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് സിഗ്നേച്ചർ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഭക്ഷ്യ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുന്നത്. നൂതനമായ   മറ്റൊരു കാൽ വെപ്പാണ് കുടുംബശ്രീ സിഗനേച്ചർ സ്റ്റോറിലൂടെ നടപ്പാവുന്നത്. ലോക യാത്രികരുടെ ശ്രദ്ധ ലഭിക്കുന്നതോടൊപ്പം ഉത്പന്നങ്ങളുടെ തനിമയും പരിശുദ്ധിയും നേരിട്ട് മനസിലാക്കി വിദേശ സഞ്ചാരികളിലൂടെ രാജ്യത്തിന്റെ ബ്രാൻഡ് ആവാൻ സാധിക്കുന്ന അസുലഭ അവസരമാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്.ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ സംരംഭകർക്ക് കൂടുതൽ അവസരവും തൊഴിലും ഇതു വഴി ലഭിക്കും.

പരിപാടിയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ചെമ്പൻ അധ്യക്ഷനായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് ആദ്യ വിൽപന നിർവഹിച്ചു. പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ കലാം മാസ്റ്റർ, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹറാബി, എയർപോർട്ട് ഓപറേഷൻസ് ജോയിന്റ് ജനറൽ മാനേജർ - എസ് സുന്ദർ, സി.ഐ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ.വി കിഷോർ,കൊമേഷ്യൽ ജോയിന്റ് ജനറൽ മാനേജർ ആർ രാജേഷ്, കുടുംബശ്രീ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ എസ് എസ് മുഹമ്മദ് ഷാൻ, ജില്ലാ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ജില്ലാ പ്രോഗ്രാം മാനേജർ പി. റെനീഷ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ പി. ഇ സൽമത്ത്, കൊണ്ടോട്ടി നഗരസഭാ സിഡിഎസ് ചെയർ പേഴ്സൺ സി.പി ഫാത്തിമാ ബീവി, സംരംഭക പ്രതിനിധി കെ.ടി ശ്രീജ, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ സൈനബ തുടങ്ങിയവർ പങ്കെടുത്തു.

 

air

 

Content highlight
Kudumbashree signatue store starts functioning at calicut international airport

കുടുംബശ്രീ ഒരു നേർച്ചിത്രം, ഫോട്ടോഗ്രാഫി മത്സരം അഞ്ചാം സീസൺ ; ഒന്നാം സ്ഥാനം സന്ദീപ് സെബാസ്റ്റ്യന്

Posted on Thursday, November 10, 2022

കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിന്റെ അഞ്ചാം സീസൺ വിജയികളെ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ എരുമേലി സ്വദേശി കണ്ണംകുളം വീട്ടിൽ വീട്ടിൽ സന്ദീപ് സെബാസ്റ്റ്യനാണ് ഒന്നാം സ്ഥാനം. മലപ്പുറം ജില്ലയിലെ തെക്കൻകുറൂർ സ്വദേശി തെക്കുംപാട്ട് വീട്ടിൽ സുരേഷ് കാമിയോ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, തിരുവനന്തപുരം ബ്യൂറോ സീനിയർ ഫോട്ടോഗ്രാഫറായ വിൻസന്റ് പുളിക്കലിനാണ് മൂന്നാം സ്ഥാനം.

  ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും രൂപയും മികച്ച മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാർഡായി ലഭിക്കും. മറ്റ് മികച്ച പത്ത് ചിത്രങ്ങൾ പ്രോത്സാഹനസമ്മാനത്തിനും തെരഞ്ഞെടുത്തു. 2000 രൂപയാണ് പ്രോത്സാഹന സമ്മാനത്തിന് ക്യാഷ് അവാർഡായി ലഭിക്കുക. മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളായ സി. രതീഷ്, ബി. ജയചന്ദ്രൻ, ഇൻഫർമേഷൻ  പബ്ലിക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ് എന്നിവർ ചേർന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

   കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്നുള്ള ചിത്രമാണ് സന്ദീപിനെ ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. 'മതി, നിറഞ്ഞു...വയറും മനസും' എന്ന പേരിൽ ലഭിച്ച ഇൗ ചിത്രം ഏറെ ഹൃദയ സ്പർശിയായി എന്ന് ജൂറി അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ സന്ദേശം പ്രകടമാക്കുകയും ഫോട്ടോഗ്രാഫിയുടെ പൂർണ്ണത കൽപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുത്തതതെന്നും ജൂറി വ്യക്തമാക്കി.

  2022 ഒാഗസ്റ്റ് 22 മുതൽ ഒക്ടോബർ 13 വരെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. മികച്ച പങ്കാളിത്തമുണ്ടായ മത്സരത്തിൽ ലഭിച്ച 700ലേറെ ചിത്രങ്ങളിൽ നിന്നാണ് വിജയചിത്രങ്ങൾ കണ്ടെത്തിയത്.

  പ്രോത്സാഹന സമ്മാനാർഹർ - അഖിൽ ഇ.എസ്, കെൽവിൻ കാവശ്ശേരി, അരുൺ കൃഷ്ണൻകുട്ടി, മധു എടച്ചെന, ബോണിയം കലാം, ജോസുകുട്ടി പനക്കൽ, മിഥുൻ അനില മിത്രൻ, ബദറുദ്ദീൻ, ഷമീർ ഉൗരപ്പള്ളി, സജു നടുവിൽ.

 

pht

 

Content highlight
Kudumbashree oru Nerchithram photography contest - santheep sebastian is the winner

കുടുംബശ്രീ മൃഗസംരക്ഷണ പദ്ധതികള്‍ പ്രാദേശികതലത്തില്‍ ഊര്‍ജിതമാക്കാന്‍ ഇനി കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരുടെ സേവനം

Posted on Wednesday, November 9, 2022

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ മൃഗസംരക്ഷണ പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ ഇനി കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍(സി.ആര്‍.പി)മാരുടെ സേവനവും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കര്‍ഷകര്‍ക്ക് തൊഴില്‍ രംഗം മെച്ചപ്പെടുത്തുന്നതിന് മികച്ച സാങ്കേതിക വിദ്യ നല്‍കുന്നതിനൊപ്പം ഉല്‍പന്ന സംഭരണത്തിനും മൂല്യവര്‍ദ്ധനവിനും വിപണനത്തിനുമുളള അവസരം സൃഷ്ടിച്ചുകൊണ്ട് ഓരോ അയല്‍ക്കൂട്ടങ്ങളിലും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കൂടാതെ കര്‍ഷകരുടെ കൂട്ടായ്മയായി ഉല്‍പാദക ഗ്രൂപ്പുകള്‍, ഉല്‍പാദക സ്ഥാപനങ്ങള്‍ എന്നിവ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ 941 സി.ഡി.എസുകളില്‍ നിന്നും തിരഞ്ഞെടുത്ത സി.ആര്‍.പിമാര്‍ക്ക് പരിശീലനം നല്‍കും. ആദ്യഘട്ടമായി 152 ബ്ളോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന  സി.ആര്‍.പിമാര്‍ക്ക് പരിശീലനം നല്‍കി. ബാക്കിയുള്ളവരുടെ പരിശീലനം ഡിസംബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കും.  

ഒരു സി.ആര്‍.പിക്ക് എണ്‍പതു മുതല്‍ നൂറു വരെയുള്ള യൂണിറ്റുകളുടെ ചുമതലയാണ് ഉണ്ടാവുക. വനിതാ കര്‍ഷകരുടെ തൊഴില്‍ നൈപുണ്യ വികസനം, തൊഴില്‍ അഭിവൃദ്ധിക്കായി നൂതന രീതികള്‍ സംബന്ധിച്ച വിജ്ഞാനം ലഭ്യമാക്കല്‍ എന്നിവയാണ് സി.ആര്‍.പിയുടെ പ്രധാന ചുമതലകള്‍. കര്‍ഷകര്‍ക്ക് യൂണിറ്റുകളായും വാര്‍ഡ്തലത്തില്‍ ക്ളസ്റ്ററുകള്‍ രൂപീകരിച്ചും പ്രവര്‍ത്തിക്കാനാകും.  അയല്‍ക്കൂട്ട വനിതകളെ സംരംഭകരാക്കി വളര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കും. സി.ആര്‍.പി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നതോടെ പ്രധാനമായും പാല്‍, മത്സ്യം, മാംസം, മുട്ട എന്നിവയുടെ ഉല്‍പാദനം, മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണം, വിപണനം എന്നിവയിലടക്കം ഗണ്യമായ പുരോഗതി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.  

കര്‍ഷകര്‍ക്ക് മികച്ച മൃഗപരിപാലന രീതികള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ മൂലമുള്ള അധിക ചെലവും നഷ്ടവും കുറയ്ക്കുന്നതിനും തീറ്റക്രമം, തൊഴുത്തൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനും അവസരമൊരുങ്ങും. കര്‍ഷകര്‍ക്കായി കാര്‍ഷിക പാഠശാലകള്‍, ഫീല്‍ഡ് അധിഷ്ഠിത പരിശീലനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ ആട് ഗ്രാമം, ക്ഷീരസാഗരം പദ്ധതികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂണിറ്റുകള്‍ക്കും പുതുതായി മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന വനിതാ കര്‍ഷകര്‍ക്കും സി.ആര്‍.പിമാര്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ ഏറെ സഹായകരമാകും. കര്‍ഷകരുടെ തൊഴില്‍ നൈപുണ്യ വികസനത്തിനും വരുമാന വര്‍ദ്ധനവിനും തൊഴിലുറപ്പ്, മൃഗസംരക്ഷണം, ഫിഷറീസ്, വനംവകുപ്പ്, ആരോഗ്യം എന്നീ വകുപ്പുകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുന്നുണ്ട്.

ഇതോടൊപ്പം മൃഗങ്ങള്‍ക്കായി വാക്സിനേഷന്‍ ക്യാമ്പുകള്‍, പോഷകാഹാര ലഭ്യതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍, മികച്ച ബ്രീഡിങ്ങ് സംബന്ധമായ സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കും. കര്‍ഷകര്‍ക്കാവശ്യമായ വിവിധ സാമ്പത്തിക പിന്തുണകള്‍ സംയോജന രീതിയിലാകും കണ്ടെത്തുക. ഇത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി ലഭ്യമാക്കും.
   
പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ളോക്കില്‍ നിന്നും തിരഞ്ഞെടുത്ത കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായി തിരുവനന്തപുരം മരിയാ റാണി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.സജീവ് കുമാര്‍.എ, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ രതീഷ് എസ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

 

ah

 

Content highlight
training conducted for animal husbandry community resourse persons

ബഡ്‌സ് കലോത്സവങ്ങള്‍ പുരോഗമിക്കുന്നു

Posted on Saturday, November 5, 2022
പാട്ട്, നൃത്തം, വര, മിമിക്രി, മോണോ ആക്ട്, പ്രച്ഛന്നവേഷം, എന്നിങ്ങനെയുള്ള കലാപ്രകടനങ്ങള്...ആവേശത്തിനും വാശിക്കും കലാമൂല്യത്തിനും ഒരുതരിമ്പ് പോലും കുറവുവരുത്താതെയുള്ള വര്ണ്ണ വിസ്മയങ്ങള് ഒരുക്കി നാടൊട്ടുക്കും ഞങ്ങളുടെ 'മുകുള'ങ്ങള് തരംഗം സൃഷ്ടിക്കുകയാണ്...ബഡ്‌സ് കലോത്സവങ്ങളിലൂടെ..
 
ഭിന്നശേഷിക്കാരായ കുട്ടികള്ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ (ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന് സെന്ററുകളും) കുട്ടികള്ക്കായുള്ള കലോത്സവത്തിന്റെ ജില്ലാതല ആഘോഷങ്ങള്ക്ക് തുടക്കമായത് ഒക്ടോബര് 20ന് ഇടുക്കിയിലാണ്. ഈ മാസം 13നും 14നുമായി എറണാകുളത്ത് സംസ്ഥാന കലോത്സവത്തോടെ ഈ വര്ഷത്തെ ബഡ്‌സ് ഫെസ്റ്റിന് കൊട്ടിക്കലാശവുമാകും.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, പാലക്കാട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് എന്നീ ജില്ലകളില് കലോത്സവം നടന്നുകഴിഞ്ഞു. ശേഷിച്ച ജില്ലകളിലെ കലോത്സവങ്ങള് അഞ്ചാം തീയതിയോടെ പൂര്ത്തിയാകും. ഇത്രയും ജില്ലകളിലായി 250ലേറെ ബഡ്‌സ് സ്ഥാപനങ്ങളിലെ 1500ഓളം കുട്ടികള് കലോത്സവങ്ങളുടെ ഭാഗമായി. ജില്ലകളില് നിന്നെത്തുന്ന വിജയികളുടെ പോരാട്ടത്തിനായി നമുക്ക് എറണാകുളത്തെ സംസ്ഥാന ബഡ്‌സ് ഫെസ്റ്റിനായി കാത്തിരിക്കാം..
 
buds ekm

 

 
Content highlight
district level buds fest progressing all over Kerala

ഭരണഘടനാ സാക്ഷരതാ യജ്ഞം: കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി

Posted on Wednesday, November 2, 2022

ഭരണഘടനാ സാക്ഷരതാ യജ്ഞത്തോടനുബന്ധിച്ച് കേരള ലജിസ്ളേറ്റീവ് അസംബ്ളി മീഡിയാ ആന്‍ഡ് പാര്‍ലമെന്‍ററി സ്റ്റഡി സെന്‍ററിന്‍റെയും (കെ-ലാംപ്സ്) കുടുംബശ്രീയുടയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇന്‍ഡ്യന്‍ ഭരണഘടനയെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

സമൂഹത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമായ ഈ കാലഘട്ടത്തില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കര്‍ എം.എന്‍ ഷംസീര്‍ പറഞ്ഞു. രാജ്യത്തിന്‍റെ ആധികാരിക മാര്‍ഗരേഖയാണ് ഭരണഘടന.  കുടുംബശ്രീ മാസ്റ്റര്‍ പരിശീലകര്‍ക്ക് നല്‍കുന്ന പരിശീലനവും തുടര്‍പ്രവര്‍ത്തനങ്ങളും വഴി ഭരണഘടനയുമായി ബന്ധപ്പെട്ട പ്രാഥമിക അറിവുകള്‍ സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ എത്തിക്കാനാകും. കൂടാതെ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ നാല്‍പ്പത്തിയഞ്ച് ലക്ഷം വനിതകളുടെ കുടുംബങ്ങളിലേക്കും ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളും കടമകളും അവകാശങ്ങളും സമൂഹം കൃത്യമായി മനസിലാക്കണമെന്നും കുടുംബശ്രീയുമായി ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ അതു സാധ്യമാകുമെന്നും കെ.ആന്‍സലന്‍ എം.എല്‍.എ പറഞ്ഞു.

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള നൂറ് മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ പിന്നീട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, പരിശീലന ടീം അംഗങ്ങള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. നവംബര്‍ ഇരുപത്തിയാറിന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലും ഭരണഘടനാ സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും.

കെ-ലാംപ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു വര്‍ഗീസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് വിഷയാവതരണം നടത്തി. നിയമസഭാ സെക്രട്ടറി എം.എം ബഷീര്‍, മുന്‍ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ക്ളാസുകള്‍ നയിച്ചു. കുടുംബശ്രീ  പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ കൃതജ്ഞത അറിയിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിദ്യാ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

gfr

 

Content highlight
constitutions literacy programme- training programme conducted for Kudumbashree master trainers

സംസ്ഥാന ബഡ്സ് കലോത്സവം: ലോഗോ തയാറാക്കി സമ്മാനം നേടാം

Posted on Friday, October 28, 2022
സംസ്ഥാനത്തെ ബഡ്‌സ് സ്ഥാപനങ്ങളിലെ മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന മത്സരാര്ത്ഥികള്ക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോത്സവത്തിന് ലോഗോ തയാറാക്കി നല്കി സമ്മാനം നേടാന് അവസരം.
 
മികച്ച ലോഗോയ്ക്ക് 5000 രൂപയാണ് സമ്മാനം. തയാറാക്കിയ ലോഗോ 2022 നവംബര് 2 ന് വൈകിട്ട് 5 ന് മുന്പായി budsfest2022ekm@gmail.com എന്ന ഇ-മെയില് വിലാസത്തില് അയച്ചു നല്കുക.
Content highlight
state buds fest 2022 : logo contest starts

ഗുരുഗ്രാം സരസ് മേളയില്‍ കുടുംബശ്രീയ്ക്ക് 26 ലക്ഷം രൂപയുടെ വിറ്റുവരവ്‌

Posted on Wednesday, October 26, 2022
ഹരിയാനയിലെ ലെഷര് വാലി പാര്ക്കില് ഒക്ടോബര് ഏഴ് മുതല് 23 വരെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച ആജീവിക സരസ് മേളയില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് 26 ലക്ഷം രൂപയുടെ വിറ്റുവരവ്. എട്ട് ഉത്പന്ന പ്രദര്ശന വിപണന സ്റ്റാളുകളും കുടുംബശ്രീ എന്.ആര്.ഒ (നാഷണല് റിസോഴ്സ് ഓര്ഗനൈസേഷന്) മേല്നോട്ടം വഹിച്ച ഫുഡ്കോര്ട്ടില് നാല് സ്റ്റാളുകളുമാണ് കുടുംബശ്രീയുടേതായുണ്ടായിരുന്നത്.
 
ഉത്പന്നങ്ങള് വിറ്റഴിച്ച ഇനത്തില് 17.90 ലക്ഷം രൂപയും നല്ല നാടന് കേരളീയ ഭക്ഷണമൊരുക്കി നല്കി 8.10 ലക്ഷം രൂപയുമാണ് കുടുംബശ്രീ സംരംഭകര് സ്വന്തമാക്കിയത്. ആകെ 26 ലക്ഷത്തിന്റെ വിറ്റുവരവ്! കൂടാതെ മികച്ച പ്രദര്ശന-വിപണന സ്റ്റാളിനും ഫുഡ് കോര്ട്ടിലെ മികച്ച കഫെ സ്റ്റാളിനുമുള്ള പുരസ്‌ക്കാരങ്ങളും കുടുംബശ്രീ സംരംഭകര് സ്വന്തമാക്കി.
 
സുഗന്ധവ്യഞ്ജനങ്ങള് വില്പ്പനയ്ക്കെത്തിച്ച ഇടുക്കി ജില്ലയില് നിന്നുള്ള ശ്രേയസ് യൂണിറ്റ് പ്രദര്ശന സ്റ്റാളുകളിലും വിവിധ ഇനം ജ്യൂസുകള് ഉള്പ്പെടെ തയാറാക്കി നല്കിയ എറണാകുളം ജില്ലയില് നിന്നുള്ള ട്രാന്സ്ജെന്ഡര് ഗ്രൂപ്പിന്റെ ലക്ഷ്യ യൂണിറ്റ് ഫുഡ് കോര്ട്ട് സ്റ്റാളുകളിലും മികച്ചവയ്ക്കുള്ള അവാര്ഡുകള് കരസ്ഥമാക്കി. മേളയില് കേരളം ഉള്പ്പെടെ 17 സംസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ടായി.
 
hk

 

Content highlight
sales od 26 lakh for Kudumbashree at gurugram SARAS mela

ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ്ങ് കോണ്‍ക്ളേവ് 2022' - മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്ക്കാരം കുടുംബശ്രീയ്ക്ക്

Posted on Saturday, October 22, 2022
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഗുജറാത്തിലെ രാജ്കോട്ടില് സംഘടിപ്പിച്ച 'ഇന്ത്യൻ അര്ബന് ഹൗസിങ്ങ് കോണ്ക്ളേവ് 2022'ന്റെ പ്രദര്ശന വിഭാഗത്തില് ഏറ്റവും മികച്ച സ്റ്റാള് ഒരുക്കിയതിനുളള അവാര്ഡ് കുടുംബശ്രീയ്ക്ക് സ്വന്തം. കേന്ദ്ര മന്ത്രാലയം, വിവിധ സംസ്ഥാനങ്ങള്, വ്യവസായ സ്ഥാപനങ്ങള്, ബില്ഡേഴ്സ് എന്നീ വിഭാഗങ്ങളില് പ്രദര്ശിപ്പിച്ച 152 സ്റ്റാളുകളില് നിന്നാണ് കുടുംബശ്രീയുടെ സ്റ്റാള് ഒന്നാമതെത്തിയത്.
 
കേരളത്തിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിയും വിവിധ വകുപ്പുകളും പദ്ധതികളുമായുമുള്ള സംയോജന മാതൃക, മികച്ച സാമൂഹ്യാധിഷ്ഠിത പദ്ധതി നിര്വഹണം, കുടുംബശ്രീ വനിതാ കെട്ടിട നിര്മ്മാണ യൂണിറ്റുകള് മുഖേനയുള്ള ഭവന നിര്മ്മാണം എന്നീ ആശയങ്ങള് അടിസ്ഥാനമാക്കിയാണ് കുടുംബശ്രീ പ്രദര്ശന സ്റ്റാള് സജ്ജീകരിച്ചത്.
 
കുടുംബശ്രീയ്ക്കു വേണ്ടി കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി കൗശല് കിഷോറില് നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. ഷര്മ്മിള മേരി ജോസഫ് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ജഹാംഗീര്. എസ് എന്നിവര് സംയുക്തമായി പുരസ്ക്കാരം സ്വീകരിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി കുല്ദീപ് നാരായണന് ഐ.എ.എസ് ചടങ്ങില് പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്മാരായ റോഷ്നി പിള്ള, ഭാവന എം എന്നിവരും കുടുംബശ്രീയെ പ്രതിനിധീകരിച്ചു ചടങ്ങിന്റെ ഭാഗമായി.
 
d

 

 
Content highlight
Kudumbashree bags best stall award at India urban housing conclave

പി.എം.എ.വൈ (അര്‍ബന്‍) : കേരളത്തിനായി ദേശീയ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി കുടുംബശ്രീ

Posted on Friday, October 21, 2022
നഗരപ്രദേശത്തെ എല്ലാ ഭവനരഹിതര്ക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്പ്പെടുത്തിയ പി.എം.എ.വൈ (അര്ബന്) അവാര്ഡ്‌സ് 2021ലെ രണ്ട് ദേശീയ പുരസ്‌ക്കാരങ്ങള് കുടുംബശ്രീ ഏറ്റുവാങ്ങി. ഗുജറാത്തിലെ രാജ്‌കോട്ടില് ഇന്ത്യന് അര്ബന് ഹൗസിങ് കോണ്ക്ലേവിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 19/10/2022 ന് നടന്ന പുരസ്‌ക്കാര ദാനച്ചടങ്ങില് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്ദീപ് സിങ് പുരിയില് നിന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് കേരളത്തിന് വേണ്ടി ബഹുമതികള് ഏറ്റുവാങ്ങി.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ജഹാംഗീര്.എസ്, പ്രോഗ്രാം മാനേജര്മാരായ റോഷ്‌നി പിള്ള, ഭാവന. എം എന്നിവരും കുടുംബശ്രീയെ പ്രതിനിധീകരിച്ചു ചടങ്ങില് പങ്കെടുത്തു. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല് കിഷോര്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി ഐ.എ.എസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌ക്കാരദാനം.
 
ഉപജീവന പദ്ധതികളുള്പ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്‌ക്കാരവും പദ്ധതിക്ക് കീഴില് ഏറ്റവും മികച്ച സമൂഹ്യാധിഷ്ടിത പ്രോജക്ടിനുള്ള പുരസ്‌ക്കാരവുമാണ് കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. കേരളത്തിലെ പദ്ധതിയുടെ നോഡല് ഏജന്സി കുടുംബശ്രീയാണ്. കേരളത്തില് ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് 93 നഗരസഭകളിലും പി.എം.എ.വൈ (അര്ബന്) പദ്ധതി നടപ്പിലാക്കുന്നത്. നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്‌ക്കാരങ്ങളില് ദേശീയതലത്തില് മട്ടന്നൂര് നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
 
ലൈഫ് ഭവന പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നഗര മേഖലകളില് നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല് അര്ബന് ലൈവ്‌ലിഹുഡ് മിഷന്- എന്.യു.എല്.എം) പദ്ധതി ഉള്പ്പെടെയുള്ള പദ്ധതികള്, അതാത് നഗരസഭകളുടെ വിവിധ പദ്ധതികള് എന്നിവയെല്ലാമായും നടത്തി വരുന്ന ഫലപ്രദമായ സംയോജന പ്രവര്ത്തനങ്ങളാണ് പ്രത്യേക സംയോജന മാതൃക അവാര്ഡിന് കുടുംബശ്രീയെ അര്ഹമാക്കിയത്.
 
പി.എം.എ.വൈ(അര്ബന്) ഗുണഭോക്താക്തൃ കുടുംബങ്ങളെ അയല്ക്കൂട്ടങ്ങളുടെ ഭാഗമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങള്ക്ക് സൗജന്യ തൊഴില് നൈപുണ്യ പരിശീലനം, സ്വയംതൊഴില് കണ്ടെത്താനുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കി മെച്ചപ്പെട്ട തൊഴിലും ഉപജീവന അവസരവും കുടുംബശ്രീ സംയോജനത്തിലൂടെ ഒരുക്കി നല്കുന്നു. കൂടാതെ സൗജന്യ ഗ്യാസ് കണക്ഷനും കേന്ദ്ര പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതോടെ ഗുണഭോക്താവിന് ഭവന നിര്മ്മാണത്തിന് 27,990 രൂപയുടെ അധിക ധനസഹായവും ലഭിക്കുന്നു. ഇത് കൂടാതെ 2021വരെ ഭവന നിര്മ്മാ ണം പൂര്ത്തിയാക്കിയ ഗുണഭോക്താക്കളെയെല്ലാം ഭവന ഇന്ഷുറന്സില് ചേര്ക്കുക, നിര്ധ നരായ ഗുണഭോക്താക്കള്ക്ക് സി.എസ്.ആര് സഹായം നേടിക്കൊടുക്കുക, ഭവന നിര്മ്മാണ സാമഗ്രികള് കുറഞ്ഞ നിരക്കില് ലഭ്യമാക്കുക തുടങ്ങിയ കുടുംബശ്രീയുടെ ഇടപെടലുകളും പുരസ്‌ക്കാര നിര്ണ്ണയത്തില് പരിഗണിച്ചു.
 
ഈ പദ്ധതിയില് രാജ്യത്ത് ഏറ്റവും കൂടുതല് സഹായം നല്കുന്ന സംസ്ഥാനവും കേരള മാണ്. കേന്ദ്ര സര്ക്കാര് നല്കുന്ന 1.50 ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സര്ക്കാരും നഗരസഭകളും ചേര്ന്ന് 2.50 ലക്ഷം രൂപയും ഗുണഭോക്താവിന് നല്കുന്നു. കൂടാതെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചതിന് ശേഷം ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതുമില്ല.
 
pmay

 

Content highlight
Kudumbashree receives PMAY award

ഗ്രാമീണ അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ 'ലോക്കോസ്' മൊബൈല്‍ ആപ്‌ളിക്കേഷന്‍- കുടുംബശ്രീ ദേശീയ മേഖലാതല ശില്‍പ്പശാല മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Tuesday, October 18, 2022

കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ  അടിസ്ഥാനത്തില്‍ സാമൂഹിക, സാമ്പത്തിക, സ്ത്രീ ശാക്തീകരണ രംഗത്തു കുടുംബശ്രീ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നു തദ്ദേശ സ്വയംഭരണ,  എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളം ലോകത്തിന് സമ്മാനിച്ച സ്ത്രീ ശാക്തീതീകരണത്തിന്റെണത്തിന്റെ ഉജ്ജ്വല മാതൃകയാണ് കുടുംബശ്രീയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ മേഖലയിലെ അയല്‍ക്കൂട്ടങ്ങളുടെയും ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുമായി  ബന്ധപ്പെട്ട വിവരങ്ങളും പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്താന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപകല്‍പ്പന ചെയ്ത 'ലോക്കോസ്' എന്ന പുതിയ മൊബൈല്‍ ആപ്‌ളിക്കേഷനുമായി ബന്ധപ്പെട്ട് എറണാകുളം റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) പദ്ധതിയുമായി ബന്ധപ്പെട്ടാണ് 'ലോക്കോസ്' ആപ്ലിക്കേഷന്‍ സജ്ജമാക്കുന്നത്.  കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ബ്‌ളോക്കുകളിലാണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കായി 17 മുതല്‍ 20 വരെയാണ് ശില്‍പ്പശാല.
 
  അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്നതാണ്   പുതിയ  മൊബൈല്‍  ആപ്ലിക്കേഷന്റെ  നേട്ടം.  തെരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ മുഖേനയായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയിലെ എല്ലാ അയല്‍ക്കൂട്ട ഭാരവാഹികളെയും മൊബൈല്‍ ആപ്‌ളിക്കേഷന്‍ പരിശീലിപ്പിച്ചു കൊണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം.

 ആദ്യഘട്ടമായി തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ബ്‌ളോക്കില്‍ പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടമായി ജില്ലയിലെ ബാക്കിയുള്ള 15 ബ്‌ളോക്കുകളിലും കൂടാതെ മറ്റു ജില്ലകളിലെ ഓരോ ബ്‌ളോക്കിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പദ്ധതി ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മൂന്നാംഘട്ടത്തില്‍ മറ്റു ജില്ലകളിലെ ബാക്കിയുള്ള ബ്‌ളോക്കുകളിലും പദ്ധതി വ്യാപിപ്പിക്കും.  

 അയല്‍ക്കൂട്ടം, അതിലെ അംഗങ്ങള്‍, ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി(എ.ഡി.എസ്), കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി(സി.ഡി.എസ്) എന്നിവയുടെ പ്രൊഫൈല്‍ എന്‍ട്രിയാണ് ലോകോസ് മൊബൈല്‍ ആപ്‌ളിക്കേഷനിലെ ഒരു വിഭാഗം. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാല്‍  ഒരാള്‍ക്ക്  ഒന്നിലധികം അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വം  നേടുന്ന  സാഹചര്യം  ഒഴിവാക്കാന്‍  സാധിക്കുന്നു.

 സാമ്പത്തിക ഇടപാടുകളുടെ എന്‍ട്രിയാണ് രണ്ടാമത്തേത്. കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പത് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു റിസോഴ്‌സ് പേഴ്‌സണ്‍ എന്ന കണക്കില്‍ ആകെ 52 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക ഐ.ഡിയും നല്‍കും.

  നിലവില്‍ സമ്പാദ്യവും വായ്പാ തിരിച്ചടവും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും രജിസ്റ്ററിലും നോട്ട് ബുക്കിലും എഴുതി സൂക്ഷിക്കുന്ന പരമ്പരാഗതശൈലി പിന്തുടരുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ മുഖച്ഛായ നല്‍കുന്നതാണ് പദ്ധതി. മൊബൈല്‍ ആപ്‌ളിക്കേഷന്‍ പരിചിതമാകുന്നതോടെ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും എല്ലാ അംഗങ്ങള്‍ക്കും വിരല്‍ത്തുമ്പില്‍ ലഭ്യമാകും എന്നതാണ് പ്രധാന സവിശേഷത. ഓരോ അയല്‍ക്കൂട്ടത്തിന്റെയും ബാങ്ക് അക്കൗണ്ട്, സമ്പാദ്യം, വായ്പ തുടങ്ങി എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുമെന്നതും നേട്ടമാണ്. പ്രവര്‍ത്തന പുരോഗതി തല്‍സമയം വിലയിരുത്തന്നതിനും പുതിയ പദ്ധതി ഏറെ സഹായകരമാകും. അയല്‍ക്കൂട്ടത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ എഴുതി സൂക്ഷിക്കേണ്ടി വരുന്ന ഭാരവാഹികളുടെ ജോലി ഭാരം കുറയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയും സുതാര്യതയും കൈവരുത്താനും ഇതു വഴി സാധിക്കും.

  തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം ആശംസിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീതാ കേജ്രിവാള്‍ ആമുഖ പ്രഭാഷണം നടത്തി. ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ അര്‍ജുന്‍ വെങ്കട്ടരാമന്‍ ആശംസ പറഞ്ഞു. കുടുംബശ്രീ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കൃഷ്ണ പ്രിയ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ (എന്‍.ആര്‍.എല്‍.എം) എ.എസ്. ശ്രീകാന്ത്, തൃശൂര്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ്.സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എറണാകുളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രീത എം.ബി കൃതജ്ഞത അറിയിച്ചു.

 

lokos

 

Content highlight
Three day workshop on LokOS mobile app begins