വാര്‍ത്തകള്‍

കേരളീയത്തില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം: 1.37 കോടി രൂപയുടെ വിറ്റുവരവ്

Posted on Friday, November 10, 2023

കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്. 'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്.

കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിനാണ് ഫുഡ്കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാന്‍ഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടി ഫുഡ്കോര്‍ട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകര്‍ സ്വന്തമാക്കിയത്. കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലും ആകര്‍ഷകമായ വിറ്റുവരവ് നേടാനായി. ഏറ്റവും കൂടുതല്‍ നവംബര്‍ അഞ്ചിനാണ്. 10.08 ലക്ഷം രൂപ.  
     
കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളാണ്  ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. ഉദ്ഘാടന ദിനം മുതല്‍ കുടുംബശ്രീയുടെ 'മലയാളി അടുക്കള'യിലേക്ക് ഭക്ഷണപ്രേമികള്‍ ഒഴുകിയെത്തുകയായിരുന്നു. കേരളത്തനിമയുള്ള നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ സ്വാദും വൈവിധ്യവുമാണ് 'മലയാളി അടുക്കള'ക്ക് വമ്പിച്ച ജനപങ്കാളിത്തം നേടിക്കൊടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്തു.

ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിച്ച ഫുഡ്കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും നേട്ടമാണ്.

Content highlight
1.37 crore sales turnover for kudumbashree micro enterprises in Keraleeyam

ജല്‍ ദീവാലി: 18 നഗരസഭകളില്‍ ജല ക്യാമ്പെയ്ന്‍ ആരംഭിച്ചു

Posted on Tuesday, November 7, 2023

അമൃത് പദ്ധതിയെ കുറിച്ചും ജലശുദ്ധീകരണ ശാലകളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടു നടപ്പാക്കുന്ന 'ജല്‍ ദീവാലി' ക്യാമ്പെയ്ന് സംസ്ഥാനത്തെ പതിനെട്ടു നഗരസഭകളില്‍ തുടക്കം. സ്ത്രീകള്‍ക്കായി ജലം, ജലത്തിനായി സ്ത്രീകളും എന്നതാണ് ക്യാമ്പെയ്ന്‍റെ ടാഗ്ലൈന്‍. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യ (എന്‍.യു.എല്‍.എം)ത്തിന്‍റെയും അമൃത് മിഷന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.  ജലത്തിന്‍റെ പ്രാധാന്യവും ജലസംരക്ഷണത്തിന്‍റെ അവശ്യകതയും സംബന്ധിച്ച അവബോധം കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പെയ്ന്‍.

ക്യാമ്പെയ്ന്‍റെ ഭാഗമായി പതിനെട്ട് നഗരസഭകളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ഇന്നലെ(7-11-2023) മുതല്‍ സംസ്ഥാനത്തെ ജല ശുദ്ധീകരണ ശാലകളില്‍ സന്ദര്‍ശനം തുടങ്ങി. ആകെ 938 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.  30 മുതല്‍ 40 പേരടങ്ങുന്ന സംഘമായി  36 ജലശുദ്ധീകരണ ശാലകള്‍ സന്ദര്‍ശിക്കുന്നതിനാണ് തീരുമാനം. അമൃത് പദ്ധതിയെ കുറിച്ചും ശുദ്ധീകരണ ശാലകളിലെ ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ജല ക്യാമ്പെയ്ന്‍ നടത്തുന്നതു വഴി കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്കും മെച്ചമുണ്ട്. ജലശുദ്ധീകരണശാലകളില്‍ സന്ദര്‍ശനം നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാവശ്യമായ തുണിസഞ്ചി, ഭക്ഷണം എന്നിവ കുടുംബശ്രീയുടെ തന്നെ യൂണിറ്റുകളാണ് തയ്യാറാക്കി നല്‍കുന്നത്. ക്യാമ്പെയ്ന്‍ ഒമ്പതിന് അവസാനിക്കും.

Content highlight
Jal Diwali -"Women for Water, Water for Women" Campaign to be held from 7-9 November 2023

കുടുംബശ്രീയുടെ 'തിരികെ സ്കൂളി'ലെത്തിയത് ഇരുപത് ലക്ഷത്തിലേറെ വനിതകള്‍

Posted on Tuesday, November 7, 2023
കുടുംബശ്രീ അംഗങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്ത 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന് സംസ്ഥാനമൊട്ടാകെ വന്‍വരവേല്‍പ്. ഇതുവരെ ക്യാമ്പെയ്നില്‍ പങ്കെടുത്തത് ഇരുപത് ലക്ഷത്തിലേറെ (2011465) അയല്‍ക്കൂട്ട വനിതകള്‍. ത്രിതല സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് ഒക്ടോബര്‍ ഒന്നിന് കുടുംബശ്രീ ആരംഭിച്ച ക്യാമ്പെയ്ന്‍റെ ഭാഗമായാണ് 192862 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി രണ്ട് ദശലക്ഷത്തിലേറെ അംഗങ്ങള്‍ വീണ്ടും സ്കൂളിന്‍റെ പടി കടന്നെത്തിയത്. നവംബര്‍ അഞ്ചു വരെയുള്ള കണക്കുകള്‍ പ്രകാരം മലപ്പുറം(230133) ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത്. പാലക്കാട്(228562), തൃശൂര്‍(194525) ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 27 സി.ഡി.എസുകള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ 83.94 ശതമാനം പങ്കാളിത്തമുണ്ട്. ആകെയുള്ള 124647 അയല്‍ക്കൂട്ട അംഗങ്ങളില്‍ 72224 പേരും ക്യാമ്പെയ്നില്‍ പങ്കെടുത്തു.

ജില്ല, സി.ഡി.എസിന്‍റെ എണ്ണം, ആകെയുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം,  ഇതുവരെ പരിശീലനത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം എന്ന ക്രമത്തില്‍. വയനാട്(27, 124647, 72224), പാലക്കാട്(97, 394697, 228562), കാസര്‍കോഡ്( 42, 180789, 98404), എറണാകുളം (102, 373645, 193387), പത്തനംതിട്ട(58, 150949, 74485), തൃശൂര്‍(100, 395509, 194525), കോട്ടയം(78, 233141, 114169), തിരുവനന്തപുരം(83,  460169, 217281), മലപ്പുറം(111, 509698, 230133), ആലപ്പുഴ(80, 320681, 134791 ), കണ്ണൂര്‍(81, 302794, 121079), കൊല്ലം (74, 348807, 136745), കോഴിക്കോട് (82, 427743, 144253), ഇടുക്കി (55, 154160, 51428).  

ഡിസംബര്‍ പത്തിനകം ബാക്കി 26 ലക്ഷം അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അയല്‍ക്കൂട്ട ശൃംഖലയിലെ 46 ലക്ഷം വനിതകള്‍ക്കും പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഇനിയുളള ഏഴ് അവധിദിനങ്ങളില്‍ ഓരോ ദിവസവും പരമാവധി നാല് ലക്ഷം പേരെ വീതം പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കി. സംസ്ഥാനത്തെ 1070 സി.ഡി.എസ്, 19470 എ.ഡി.എസ്, സംസ്ഥാന ജില്ലാ മിഷനുകള്‍, ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികള്‍ എന്നിവരടക്കം ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങളും അയല്‍ക്കൂട്ട പങ്കാളിത്ത പുരോഗതിയും എക്സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍  വിലയിരുത്തും.  

അയല്‍ക്കൂട്ടതലത്തില്‍ വലിയ തോതിലുള്ള ഉണര്‍വ് സൃഷ്ടിക്കാന്‍ ക്യാമ്പെയ്ന് സാധിച്ചിട്ടുണ്ട്. വയോധികരും അംഗപരിമിതരും ഉള്‍പ്പെടെ ചെറുപ്പത്തിന്‍റെ ഊര്‍ജസ്വലത കൈവരിച്ച് സ്കൂള്‍ ബാഗും നോട്ടുബുക്കും കുടയും ഉച്ചഭക്ഷണവുമായി സ്കൂളിലേക്കെത്തുന്ന കാഴ്ചകളും ഏറെയാണ്.

Content highlight
More than 20 lakh NHG Members attended Kudumbashree's Back to School Campaign

കേരളീയം 2023 - കേരളത്തിന്റെ രുചിക്കലവറയായി കുടുംബശ്രീ ഭക്ഷ്യമേള, കനകക്കുന്നിലേക്ക് ജനപ്രവാഹം

Posted on Friday, November 3, 2023
കേരളീയം 2023 നോടനുബന്ധിച് കനകക്കുന്നില് ആരംഭിച്ചിരിക്കുന്ന കുടുംബശ്രീ ഫുഡ്‌കോര്ട്ടില് ആദ്യ ദിനങ്ങളില് തന്നെ വന്ജനത്തിരക്ക്. കേരളത്തിലെ 14 ജില്ലകളിലെയും തനത് വിഭവങ്ങള് ലഭ്യമാക്കുന്ന ഫുഡ്‌കോര്ട്ടില് ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത് സ്വാദൂറും രുചികളാണ്. കൂടാതെ ബ്രാന്ഡഡ് വിഭവങ്ങള് ലഭിക്കുന്ന ഫുഡ് സ്റ്റാളുകളില് കുടുംബശ്രീ യൂണിറ്റുകള് തയാറാക്കുന്ന അട്ടപ്പാടിയിലെ വനസുന്ദരിയും വയനാട്ടിലെ മുളയരി പായസവുമുണ്ട്.
 
വിവിധ ഇനം ദോശകള്, വിവിധ തരം മീന്, ചിക്കന് വിഭവങ്ങള്, ഇറച്ചി ചോറ്, ചെറു ധാന്യങ്ങള് കൊണ്ടു തയ്യാറാക്കിയ വിഭവങ്ങള്, വിവിധതരം ജ്യൂസുകള്, പായസങ്ങള്, ഉന്നക്കായ, കായ്‌പ്പോള, പഴം നിറച്ചത്, കിളിക്കൂട്, പത്തിരി തുടങ്ങിയ വൈവിധ്യമാര്ന്ന പലഹാരങ്ങള് എന്നിങ്ങനെ നീളുന്നു ഭക്ഷ്യവിഭവങ്ങള്.
 
നിശ്ചിത തുകയ്ക്കുള്ള കൂപ്പണുകള് എടുത്ത് ആ കൂപ്പണുകള് കുടുംബശ്രീ ഫുഡ് സ്റ്റാളില് കൈമാറി വേണം ഭക്ഷണ വിഭവങ്ങള് വാങ്ങാന്. പൂര്ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഫുഡ്‌കോര്ട്ടിന്റെ നടത്തിപ്പ് എന്നതാണ് മറ്റൊരു പ്രത്യേകത.
 
sdj
Content highlight
കേരളീയം 2023 - കേരളത്തിന്റെ രുചിക്കലവറയായി കുടുംബശ്രീ ഭക്ഷ്യമേള, കനകക്കുന്നിലേക്ക് ജനപ്രവാഹം

കേരളീയം ഭക്ഷ്യമേള രുചിവൈവിധ്യങ്ങളുടെ കലവറ : മന്ത്രി എം.ബി. രാജേഷ്

Posted on Thursday, November 2, 2023
മലയാളിയുടെ രുചിവൈവിധ്യങ്ങളുടെ കലവറയാണ് കേരളീയം ഭക്ഷ്യമേളയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വിഭവസമൃദ്ധമായ ഭക്ഷണം ലോകത്തിനു മുന്നില് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കേരളീയത്തിലൂടെ ലഭ്യമായതെന്നും മന്ത്രി പറഞ്ഞു. കേരളീയത്തോടനുബന്ധിച്ച് കനകക്കുന്നില് സംഘടിപ്പിക്കുന്ന കുടുംബശ്രീയുടെ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
കേരളത്തിന്റെ ആകൃതിയില് ക്രമീകരിച്ച വിഭവസമൃദ്ധമായ ഭക്ഷണം രുചിച്ചുനോക്കിയാണ് മന്ത്രി ഉദ്ഘാടനം നിര്വ്വഹിച്ചത്. പതിനാലു ജില്ലകളില് നിന്നുള്ള പ്രാദേശിക വിഭവങ്ങള് നേരില്കണ്ട് രുചിച്ചുനോക്കിയ മന്ത്രി കേരളീയത്തിലൂടെ ബ്രാന്ഡു ചെയ്യുന്ന വനസുന്ദരി ചിക്കന് തയ്യാറാക്കുന്നതിലും പങ്കുചേര്ന്നു.
 
കുടുംബശ്രീയുടെ വ്യാപാര വിപണന മേളയും മന്ത്രി ഉദ്ഘാടനം ചെയ്തു. അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ.എ.എസും മന്ത്രിക്കൊപ്പം സ്റ്റാളുകള് സന്ദര്ശിച്ചു. കുടുംബശ്രീ ഡയറക്ടര് ബിന്ദു കെ.എസ് കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. ബി. ശ്രീജിത്ത്, പ്രോഗ്രാം ഓഫീസര് ശ്രീകാന്ത്, പബ്ലിക് റിലേഷൻസ് ഓഫീസര് നാഫി മുഹമ്മദ് എന്നിവരും പങ്കെടുത്തു.
ഇതുപത്തിനാലായിരം ചതുരശ്രയടി വിസ്തീര്ണത്തിലുള്ള വിശാലമായ അടുക്കളയില് പതിനാലുജില്ലകളിലെ പ്രാദേശിക വിഭവങ്ങളാണ് കുടുംബശ്രീ കൂട്ടായ്മയിൽ തയ്യാറാകുന്നത്.
 
കാസര്കോഡിന്റെ പ്രത്യേക വിഭവമായ കടമ്പും കോഴിയും മുതല് മലപ്പുറം സ്‌പെഷ്യലായ ചിക്കന്പൊട്ടിത്തെറിച്ചത് വരെ സ്റ്റാളുകളില് ലഭ്യമാണ്. രണ്ട് ബ്രാന്റഡ് വിഭവങ്ങളുടെ സ്റ്റാളുകളും കുടുംബശ്രീ ക്രമീകരിച്ചിട്ടുണ്ട്.
 
ing

 

Content highlight
Minister MB Rajesh inaugurates kudumbashree food court at Keraleeyam

കേരളീയം - 'കേളികൊട്ട് ' കുടുംബശ്രീ വിളംബര കലാജാഥയ്ക്ക് ഫ്ളാഗ് ഓഫ്

Posted on Saturday, October 28, 2023
നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിനായി കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കേളികൊട്ട് ' കലാജാഥയ്ക്ക് തുടക്കം. ഇന്ന് കനകക്കുന്നു കൊട്ടാരവളപ്പിൽ നിന്നാരംഭിച്ച കലാജാഥ ' കേരളീയം ' സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.
 
വയനാട്ടിലെ കുടുംബശ്രീ യൂണിറ്റിന്റെ സംഗീതസംഘമായ മലമുഴക്കിയാണ് കലാജാഥയ്ക്കു നേതൃത്വം നൽകുന്നത്. ഫ്‌ളാഗ് ഓഫിനു മുന്നോടിയായി കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജനയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി. തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
 
ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ്, കേരളീയം കൺവീനർ എസ്. ഹരികിഷോർ ഐ. എ.എസ് എന്നിവരും പങ്കെടുത്തു. നാളെയും മറ്റന്നാളുമായി തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും. നാളെ നെടുമങ്ങാടും പാലോടും എത്തുന്ന യാത്ര മറ്റന്നാൾ ബാലരാമപുരം, നെയ്യാറ്റിൻകര, തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിയശേഷം മാനവീയം വീഥിയിൽ സമാപിക്കും.
Content highlight
keraleeyam kelikottu kudumbashree cultural procession starts

കുടുംബശ്രീ ചെറുധാന്യ സന്ദേശ യാത്രയ്ക്ക് കൊട്ടിക്കലാശം - 12.93 ലക്ഷം രൂപയുടെ വില്‍പ്പന

Posted on Saturday, October 28, 2023
അന്താരാഷ്ട്ര ചെറുധാന്യ വര്ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിച്ച 'നമ്ത്ത് തീവനഗ' ചെറുധാന്യ സന്ദേശ യാത്രയ്ക്ക് പാലക്കാട് ഇന്നലെ (ഒക്ടോബര് 26) പരിസമാപ്തി. സെപ്റ്റംബര് 18ന് തിരുവനന്തപുരത്ത് തുടക്കമായ യാത്രയുടെ ആദ്യഘട്ടം 27ന് തൃശ്ശൂരില് അവസാനിച്ചിരുന്നു. ഒക്ടോബര് 17 നാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. യാത്രയിലൂടെ 12,93,051 രൂപയുടെ വിറ്റുവരവും നേടാനായി.
 
ചെറുധാന്യ കൃഷിയുടെ ഉപയോഗം, വ്യാപനം, ബോധവത്ക്കരണം, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങള്ക്ക് വിപണി കണ്ടെത്തല്, ജീവിതശൈലി രോഗങ്ങള് തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കലും എന്നീ ലക്ഷ്യങ്ങളാണ് സന്ദേശയാത്രയ്ക്കുള്ളത്. അട്ടപ്പാടിയിലെ ചെറുധാന്യ കര്ഷകരും കുടുംബശ്രീ പ്രവര്ത്തകരുമാണ് സന്ദേശയാത്രയുടെ ഭാഗമായത്.
ചോളം, റാഗി-പഞ്ഞപ്പുല്ല്, തിന, ചാമ, വരക്/വരക് അരി, കവടപ്പുല്ല് തുടങ്ങിയ നിരവധി ചെറുധാന്യങ്ങളുടെ പ്രദര്ശനവും വിപണനവും ഭക്ഷ്യമേളയും ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകളും ഈ സന്ദേശ യാത്രയുടെ ഭാഗമായി ഒരുക്കിയിരുന്നു.
 
ഒക്ടോബര് 26 ന് പാലക്കാട് സിവില് സ്റ്റേഷനില് സംഘടിപ്പിച്ച സമാപന യോഗത്തില് കുടുംബശ്രീ പാലക്കാട് നോര്ത്ത് സി.ഡി.എസ് ചെയര്പേഴ്‌സണ് കെ. സുലോചന അധ്യക്ഷയായി. പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് കെ.കെ. ചന്ദ്രദാസന് സ്വാഗതം ആശംസിച്ചു. സമാപന യോഗവും ചെറുധാന്യ ഉദ്പന്നങ്ങളുടെ വിപണന മേളയും പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ കളക്ടര് ഡോ. എസ്. ചിത്ര ഐ.എ.എസ് മുഖ്യാതിഥിയായി. ചെറുധാന്യ സന്ദേശ യാത്രയുടെ ഭാഗമായ അട്ടപ്പാടിയില് നിന്നുള്ള അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. പാലക്കാട് സബ് കളക്ടര് ധര്മ്മലശ്രീ ഐ.എ.എസ്, കുടുംബശ്രീ സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര് ബി എസ് മനോജ് എന്നിവര് ആശംസകള് നേര്ന്നു. ജില്ലാ പ്രോഗ്രാം മാനേജര് ലക്ഷ്മി രാജ് നന്ദി പറഞ്ഞു.
 
Content highlight
Kudumbashree millet sandesha yathra concludes

കുടുംബശ്രീ കൊച്ചി ദേശീയ സരസ്മേള 2023 - ലോഗോയും ടാഗ് ലൈനും തയാർ, നിതിനും ഷിഹാബുദ്ദീനും വിജയികൾ

Posted on Friday, October 27, 2023
ഈ ഡിസംബറിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു.
 
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും ഭക്ഷണ വിഭവങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്ന മേളയുടെ ലോഗോയും ടാഗ് ലൈനും തയാറാക്കാൻ സംഘടിപ്പിച്ച മത്സരത്തിൽ യഥാക്രമം പത്തനംതിട്ട സീതത്തോട് സ്വദേശിയായ നിതിൻ. എസും പാലക്കാട്‌ കുമ്പിടി സ്വദേശിയായ ഷിഹാബുദീൻ. ടിയും വിജയിച്ചു. "സ്വയം പര്യാപ്തതയുടെ ആഘോഷം "എന്നതാണ് ഷിഹാബുദ്ദീൻ തയാറാക്കിയ  കൊച്ചി സരസ് മേളയുടെ ടാഗ് ലൈൻ.
 
കലക്ടറേറ്റ് ഹാളിൽ സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ ബഹു. കുന്നത്തുനാട് എംഎൽഎ അഡ്വ.പി വി ശ്രീനിജൻ, ബഹു. വൈപ്പിൻ എംഎൽഎ ശ്രീ കെ. എൻ.ഉണ്ണികൃഷ്ണൻ, ബഹു കോതമംഗലം എംഎൽഎ ശ്രീ ആന്റണി ജോൺ, ബഹു. കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ, ബഹു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ഐ.എ.എസ്, കുടുംബശ്രീ ജില്ലാമിഷൻ കോ- ഓർഡിനേറ്റർ ശ്രീമതി റജീന ടി.എം, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, കുടുംബശ്രീ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 
LJ
Content highlight
Kochi National Saras Fair 2023: Logo & Tag line launched; Winners of the Competition announcedML

'ഉജ്ജീവനം' നൂറുദിന സംസ്ഥാനതല ക്യാമ്പെയ്ന്‍ ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Thursday, October 26, 2023

ശാസ്ത്രീയമായ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ അതിദരിദ്രരുടെ ഉപജീവന ആവശ്യങ്ങള്‍ നിര്‍വഹിക്കുക വഴി ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഉജ്ജീവനം' നൂറു ദിന ഉപജീവന ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 25ന്‌ തൈക്കാട് ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തില്‍ നീതി ആയോഗിന്‍റെ പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ദാരിദ്ര്യത്തിന്‍റെ തോത് കേവലം 0.5 ശതമാനം മാത്രമാണ്. ഈ കുടുംബങ്ങളെ കൂടി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ മുന്‍ഗണനാക്രമത്തില്‍ പ്രത്യേക പ്രധാന്യം നല്‍കിയിട്ടുണ്ട്. ദാരിദ്ര്യത്തിന്‍റെ മുഖ്യ കാരണമായ ഉപജീവന മാര്‍ഗത്തിന്‍റെ അപര്യാപ്തത മാറ്റിക്കൊണ്ട് ഓരോ കുടുംബത്തെയും സ്വയംപര്യാപ്തതയിലേക്കുയര്‍ത്തുന്നു എന്നതാണ് ഉജ്ജീവനം ക്യാമ്പെയ്ന്‍റെ പ്രത്യേകത. 
 
  കുടുംബശ്രീ മുഖേന കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങള്‍ക്കും ആവശ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന സംരംഭങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സഹായവും പരിശീലനവുമാണ് ഈ ക്യാമ്പെയ്ന്‍ വഴി ലഭ്യമാക്കുന്നത്. ഇതിനു വേണ്ടി ഈ കുടുംബങ്ങളില്‍ നിന്നുള്ള വിവരശേഖരണം ഉടന്‍ ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയാണ് വിവരശേഖരണം നടത്തുന്നത്.  2024 നവംബര്‍ ഒന്നിനകം 64006 ദരിദ്ര കുടുംബങ്ങളില്‍ 93 ശതമാനം കുടുംബങ്ങളെയും ബാക്കിയുള്ള ഏഴുശതമാനം കുടുംബങ്ങളെ 2025 നവംബര്‍ ഒന്നിനകവും അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കും. ഇതിനായി ആവിഷ്ക്കരിച്ച കര്‍മപരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കേരളത്തിന്‍റെ ദാരിദ്ര്യനിര്‍മാര്‍ജന മിഷന്‍ എന്ന നിലയ്ക്ക് സംസ്ഥാന ജില്ലാ നഗര ഗ്രാമ വാര്‍ഡുതലത്തില്‍  തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒരുമിച്ചു പ്രവര്‍ത്തിച്ചു കൊണ്ട് കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയണമെന്ന് തദ്ദേശ സ്വയംഭരണ അഡീഷണല്‍ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത അതിദരിദ്ര ഗുണഭോക്താക്കള്‍ക്കുളള ഉപജീവന പദ്ധതി സഹായവിതരണം ജാഫര്‍ മാലിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി സുരേഷ് കുമാര്‍, സംസ്ഥാന പ്ളാനിങ്ങ് ബോര്‍ഡ് അംഗം ജിജു.പി.അലക്സ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. മൊബൈല്‍ ആപ് വഴി ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്ന മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ജാഫര്‍ മാലിക് നേതൃത്വം നല്‍കി.

കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗീത നസീര്‍, സി.ഡി.എസ് അധ്യക്ഷമാരായ സിന്ധു. ശശി.പി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് നന്ദി പറഞ്ഞു.

 
Content highlight
kudumbashree launched ujjeevanam campaign

കുടുംബശ്രീ കേരള ചിക്കന് 208 കോടി രൂപയുടെ വിറ്റുവരവ്

Posted on Friday, October 20, 2023

കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച 2019 മാര്‍ച്ച് മുതല്‍ ഇതു വരെയുള്ള വിറ്റുവരവാണിത്. നിലവില്‍ പ്രതിദിനം  ശരാശരി 25,000 കിലോ കോഴിയിറച്ചിയുടെ വിപണനമാണ് ഔട്ട്ലെറ്റുകള്‍ വഴി നടക്കുന്നത്. പൊതു വിപണിയെ അപേക്ഷിച്ച് ലഭിക്കുന്ന വിലക്കുറവും ഗുണനിലവാരവുമാണ് കേരള ചിക്കന് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നല്‍കുന്നത്.  പദ്ധതി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സംസ്കരിച്ച കോഴി ഇറച്ചിയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഉടന്‍ വിപണിയിലെത്തിക്കും.
 
ഉപഭോക്താക്കള്‍ക്ക് സംശുദ്ധമായ കോഴി ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് 2019ല്‍ എറണാകുളം ജില്ലയിലാണ്. പിന്നീട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,  തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ കണ്ണൂരിലും പദ്ധതി ആരംഭിക്കും.

നിലവില്‍ പദ്ധതിയുടെ ഭാഗമായി  345 ബ്രോയ്ലര്‍ ഫാമുകളും, 116 കേരള ചിക്കന്‍ ഔട്ട്ലെറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.  ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികയെടുത്ത ശേഷം കേരള ചിക്കന്‍ ഔട്ട്ലെറ്റുകളില്‍ എത്തിച്ചു വിപണനം നടത്തുകയാണ്  ചെയ്യുന്നത്.  ഇതു പ്രകാരം പദ്ധതിയില്‍ ഉള്‍പ്പെട്ട കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ ശരാശരി 50,000 രൂപ വളര്‍ത്തു കൂലിയായി ലഭിക്കുന്നു. ഈയിനത്തില്‍ നാളിതു വരെ 19.68 കോടി രൂപയാണ് കുടുംബശ്രീ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്.  ഔട്ട്ലെറ്റുകള്‍ നടത്തുന്ന ഗുണഭോക്താക്കള്‍ക്കും പദ്ധതി ലാഭകരമാണ്. പ്രതിമാസം ശരാശരി 87,000 രൂപയാണ് ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നത്. നിലവില്‍ പദ്ധതി വഴി അഞ്ഞൂറോളം വനിതാ കര്‍ഷകര്‍ക്കും ഔട്ട്ലെറ്റ് ഗുണഭോക്താക്കള്‍ക്കും മെച്ചപ്പെട്ട ഉപജീവന മാര്‍ഗം ലഭിക്കുന്നുണ്ട്.

കുറഞ്ഞ മുതല്‍മുടക്കില്‍ സുസ്ഥിര വരുമാനം നേടാന്‍ സഹായകരമാകുന്ന തൊഴിലെന്ന നിലയ്ക്ക്  കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. കേരള ചിക്കന്‍ ഫാമുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് അതത് കുടുംബശ്രീ ജില്ലാമിഷനുകളുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും.

Content highlight
208 crores sales for kudumbashree kerala chicken