വാര്‍ത്തകള്‍

കുടുംബശ്രീ കർഷക സംഘങ്ങൾക്കും സംരംഭകർക്കും മിന്നും കൈനീട്ടം: വിഷു ചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്

Posted on Saturday, April 18, 2026

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 1067 വിഷുചന്തകൾ വഴി 6.32 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ കീഴിലുള്ള 14174 കർഷക സംഘങ്ങളിലെ അംഗങ്ങളായ വനിതാ കർഷകർ ഉൽപാദിപ്പിച്ച കാർഷികോൽപന്നങ്ങളും  സൂക്ഷ്മസംരംഭ മേഖലയിലെ 16875 യൂണിറ്റുകൾ തയ്യാറാക്കിയ ഭക്ഷേ്യാൽപന്നങ്ങളും വിറ്റഴിച്ചതു വഴിയാണ് ഈ മിന്നും നേട്ടം.

സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലുമായി ആകെ 1067 വിഷുച്ചന്തകളാണ് സംഘടിപ്പിച്ചത്. 83. 4 ലക്ഷം  രൂപയുടെ വിറ്റുവരവുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. 60.2 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി എറണാകുളം ജില്ല രണ്ടാമതും 59 ലക്ഷം രൂപ നേടി മലപ്പുറം ജില്ല മൂന്നാമതും എത്തി. തിരുവനന്തപുരം ജില്ലയ്ക്ക് 57.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടാനായി.

കുടുംബശ്രീ വിഷു ചന്തകളിൽ കുടുംബശ്രീ വനിതാ കർഷക സംഘങ്ങൾ ഉൽപാദിപ്പിച്ച വിഷവിമുക്ത പച്ചക്കറികളും പഴവർഗങ്ങളുമാണ്  വിപണനത്തിനെത്തിച്ചത്. വിഷു വിപണിയിലേക്ക് പരമാവധി ഉൽപന്നങ്ങളെത്തിക്കുന്നതിനായി ഒാരോ സി.ഡി.എസിലും പ്രതേ്യക സംഘാടക സമിതികളും രൂപീകരിച്ചിരുന്നു.  വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും  സമിതിയുടെ നേതൃത്വത്തിൽ  ഉറപ്പു വരുത്തി. മേളയിൽ എത്തുന്ന ഉൽപന്നങ്ങളുടെ അളവ്, കർഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നു.ജില്ലാമിഷനുകളുടെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ അതത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു വിഷുച്ചന്തകളുടെ സംഘാടനം.

Content highlight
vishuchanthaa

തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥർക്ക് ഭക്ഷണ വിതരണം: കുടുംബശ്രീ നേടിയത് 2.44 കോടി രൂപ

Posted on Saturday, April 18, 2026

ഏപ്രിൽ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിങ്ങ് ഉദേ്യാഗസ്ഥർക്കും സുരക്ഷാ ഉദേ്യാഗസ്ഥർക്കും കഫേ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ വഴി  ഭക്ഷണ വിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. സംസ്ഥാനമൊട്ടാകെ പ്രവർത്തിച്ച 11272  പോളിങ്ങ് ബുത്തുകളിലും 85 കളക്ഷൻ സെന്റ്റുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദേ്യാഗസ്ഥർക്ക് കാര്യക്ഷമമായ  രീതിയിൽ ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ നേട്ടം. പാചകവാതക പ്രതിസന്ധി മൂലം പലയിടത്തും ഹോട്ടലുകൾ അടച്ചതും പല പോളിങ്ങ് സ്റ്റേഷനുകളുടെയും സമീപം ഹോട്ടലുകൾ ഇല്ലാത്തതുമായ സാഹചര്യത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ഏറ്റെടുത്ത് വിജയിപ്പിച്ചത്.  
 
ഭക്ഷണ വിതരണത്തിലൂടെ ഏറ്റവും കൂടുതൽ വിറ്റുവരവ് നേടിയത് കണ്ണൂർ ജില്ലയാണ്. 51.09 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ സംരംഭകർ നേടിയത്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി. കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. കുടുംബശ്രീയുടെ നിർദേശ പ്രകാരം സംസ്ഥാനമൊട്ടാകെ ഭക്ഷണ വിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.

ഭക്ഷണ വിതരണത്തിനായി ഏറ്റവും കൂടുതൽ കഫേ യൂണിറ്റുകൾ പങ്കെടുത്തത് എറണാകുളം ജില്ലയിലാണ്. 830 കഫേ യൂണിറ്റുകളാണ് ജില്ലയിൽ ആകെ ഭക്ഷണ വിതരണം നടത്തിയത്. ഏറ്റവും കൂടുതൽ ബൂത്തുകളിൽ ഭക്ഷണ വിതരണം നടത്തിയത് തിരുവനന്തപുരം ജില്ലയും. ഇവിടെ 2292 ബൂത്തുകളിലെ ഉദേ്യാഗസ്ഥർക്ക്  കുടുംബശ്രീ ഭക്ഷണമൊരുക്കി. കൊല്ലം ജില്ലയിൽ 2200 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദേ്യാഗസ്ഥർക്കും ഭക്ഷണം വിതരണം ചെയ്തു.

വോട്ടിങ്ങ് സാമഗ്രികൾ വിതരണം ചെയ്ത കേന്ദ്രങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരികെ വാങ്ങുന്ന കേന്ദ്രങ്ങളിലുമായിരുന്നു ഭക്ഷണ വിതരണം. പ്രഭാത ഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവയാണ് വിതരണം ചെയ്തത്. എല്ലാ ജില്ലകളിലും സമയബന്ധിതമായും ഹരിതചട്ടം പാലിച്ചുകൊണ്ടും ഭക്ഷണ വിതരണം നടത്തുന്നതിന് അതത് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർമാർക്ക് നിർദേശവും നൽകിയിരുന്നു.

Content highlight
election

കുടുംബശ്രീ ഡ്രോണ്‍ ദീദിമാര്‍ക്ക് സംസ്ഥാനതല പരിശീലനം

Posted on Thursday, March 12, 2026

കാര്‍ഷിക രംഗത്ത് നവീന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുക വഴി കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗം ലഭ്യമാക്കുന്നതിനുള്ള ഡ്രോണ്‍ ദീദി പദ്ധതിയുടെ ഭാഗമായുള്ള ദ്വിദിന സംസ്ഥാനതല പരിശീലനം കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ക്യാമ്പസില്‍ സംഘടിപ്പിച്ചു. കുടുംബശ്രീയും മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സും സംയുക്തമായി സംഘടിപ്പിച്ച ഈ രണ്ടാം ഘട്ട ശില്‍പ്പശാലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 49 ഡ്രോണ്‍ ദീദിമാര്‍ പങ്കെടുത്തു.

പരിശീലനത്തിന്റെ ആദ്യദിനത്തില്‍ ഡ്രോണുകളുടെ പ്രവര്‍ത്തനരീതികള്‍, കാര്‍ഷിക മേഖലയിലെ ഉപയോഗ സാധ്യതകള്‍, മെയിന്റനന്‍സ്, റിപ്പയറിങ് തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതിക ക്ലാസുകള്‍ നല്‍കി. ഫീല്‍ഡ് തലത്തില്‍ ഡ്രോണ്‍ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന ചെറിയ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഫലപ്രദമായ രീതിയില്‍ വളപ്രയോഗം നടത്തുന്നതിനുള്ള ശാസ്ത്രീയ വശങ്ങളും വിശദമാക്കി. രണ്ടാം ദിനത്തില്‍ ഡ്രോണ്‍ പറത്തുന്നതിനുള്ള പ്രായോഗിക പരിശീലനവും ഫീല്‍ഡ് തല പ്രദര്‍ശനവുമാണ് സംഘടിപ്പിച്ചു. വിത്ത് വിതയ്ക്കല്‍, വളം തളിക്കല്‍, വിളകളുടെ വളര്‍ച്ച നിരീക്ഷിക്കല്‍ തുടങ്ങിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ പ്രായോഗിക സാധ്യതകളും പരിചയപ്പെടുത്തി.

സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് പ്രൊഫസറും ഡീനും ആയ ഡോ. ബൈജു കെ.ആര്‍ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് പദ്ധതി അവതരണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഷമീന പി.എന്‍, അതിരമ്പുഴ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലതാ രാജന്‍, സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് കോഴ്സ് കോര്‍ഡിനേറ്റര്‍ ഡോ. എബിന്‍ വര്‍ഗീസ്, ഏഷ്യ സോഫ്റ്റ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍ സ്വാഗതവും സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. എബിന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content highlight
drone deedi training second stage

അനന്തപുരയിൽ കുടുംബശ്രീ "സുലഭം' കഫേ കം റെസ്റ്റൊറന്റ് പ്രവർത്തനം ആരംഭിച്ചു

Posted on Wednesday, March 11, 2026

അനന്തപുരിക്ക് പുതിയ രുചിക്കൂട്ടുകൾ പകരാൻ കുടുംബശ്രീ "സുലഭം' കഫേ കം റെസ്റ്റൊറന്റ് പ്രവർത്തനം ആരംഭിച്ചു. ഗുണനിലവാരമുളള ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം  കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവന മാർഗത്തിനുളള അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ  ലക്ഷ്യം. സമാന മാതൃകയിൽ സംസ്ഥാനമെമ്പാടും പദ്ധതി നടപ്പാക്കുന്നതിനും ഉദ്ദേശ്യമുണ്ട്. കുടുംബശ്രീ അർബൻ ഇനിഷേ്യറ്റീവ് എന്ന നിലയ്ക്കാണ് പദ്ധതി നടത്തിപ്പ്. കിഴക്കേക്കോട്ട കെ.എസ്.ആർ.ടി.സി സിറ്റി യൂണിറ്റിന് സമീപം ആരംഭിച്ച "സുലഭം' റെസ്റ്റൊറന്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.

ഒരേ സമയം അമ്പത് പേർക്ക് വരെ സൗകര്യപ്രദമായി ഭക്ഷണം കഴിക്കാൻ കഴിയും വിധത്തിലാണ് റെസ്റ്റോറന്റിന്റെ സജ്ജീകരണം.  വെജിറ്റേറിയൻ ഊണിന് അമ്പത് രൂപയാണ് നിരക്ക്.  സ്പെഷൽ വിഭവങ്ങൾ ആവശ്യമുള്ളവർക്ക് പ്രതേ്യകം പണം നൽകി  വാങ്ങാനാകും. കൂടാതെ ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ എന്നിവയും ഉണ്ടാകും. പാഴ്സൽ സൗകര്യവുമുണ്ട്. കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത 13 അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട്  ആറ് വരെയാണ്  "സുലഭം'കഫേയുടെ പ്രവർത്തനം. സംരംഭകർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള ചുമതല കുടുംബശ്രീയുടെ  ഐഫ്രം മാനേജ്മെന്റ് ഗ്രൂപ്പിനാണ്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കെ.എസ്.ആർ.ടി.സി എം.ഡി പി.എസ് പ്രമോജ് ശങ്കർ, കാനറാ ബാങ്ക് ജനറൽ മാനേജർ സുനിൽ കുമാർ എസ്, വാർഡ് കൗൺസിലർ എസ്.കെ.പി രമേശ്, സി.ഡി.എസ് അധ്യക്ഷ ബിന്ദു മേനോൻ എൽ,  കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ മേഘ മേരി കോശി, ജില്ലാ മിഷൻ കോർഡിനേറ്റർ  ജി.രമേഷ് എന്നിവർ പങ്കെടുത്തു.

Content highlight
sulabham

കുടുംബശ്രീ വിമൻ എംപവർമെന്റ് കോൺഗ്രസ്-2026: പ്രബന്ധാവതരണ മത്സര വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു

Posted on Tuesday, March 10, 2026

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രബന്ധാവതരണ മത്സരത്തിൽ പ്രിനു ജോസ്, രവി പ്രസാദ് വർമ്മ, മിൻഡ മറിയം വർഗീസ്, ഡോ.ഐൻസ്റ്റീൻ എഡേ്വർഡ് ബി, മുബ്ഷിറ കെ, അനിതാ മോൾ ബാബു, ജോബി ബാബു, സ്റ്റെഫിൻ ജേക്കബ്, ജിസ വി.ടി, രവി പ്രസാദ്, ജിയ മറിയം, റുസ്ന എം, ഫെബി ഡി.എ എന്നിവർ വിജയികളായി. ഇവർക്ക് സമാപന സമ്മേളനത്തിൽ  കുടുംബശ്രീ പ്രോഗ്രാം ഒാഫീസർമാരായ ശ്യാംകുമാർ കെ.യു, ഡോ. ബി ശ്രീജിത്ത്, പ്രദീപ് കുമാർ പി.എസ്, ജില്ലാ മിഷൻ കോർഡിനേറ്റർ മണികണ്ഠൻ, ഡോ.രതീഷ് കാളിയാടൻ, മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് എന്നിവർ സമ്മാനം വിതരണം ചെയ്തു.  

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ 92 പ്രബന്ധങ്ങളാണ് സെമിനാറിൽ അവതരിപ്പിച്ചത്.  ആറ് വേദികളിലായിട്ടായിരുന്നു അവതരണം. ഗവേഷണത്തിന്റെ എല്ലാ രീതിശാസ്ത്രങ്ങളും ഉപയോഗിച്ചു കൊണ്ടാണ് മിക്ക പ്രബന്ധങ്ങളും തയ്യാറാക്കിയതെന്നതും ശ്രദ്ധേയമായി. ആധുനിക കാലത്തിനനുസൃതമായി കുടുംബശ്രീ ഉപയോഗിക്കുന്ന ആശയവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെ പ്രബന്ധാവതരണ വേദിയിൽ  വൈവിധ്യമാർന്ന വിഷയങ്ങളാണ് എത്തിയത്.

 വിമൻ എംപവർമെന്റ് കോൺഗ്രസ് -2026മായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, പ്രബന്ധാവതരണ മത്സരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കോർഡിനേറ്റർമാർ, വിഷയവിദഗ്ധർ എന്നിവരെയും സമാപന സമ്മേളനത്തിൽ ആദരിച്ചു.

--

Content highlight
IWD

ലിംഗതുല്യതയ്ക്കും സ്ത്രീശാക്തീകരണത്തിനും പുതിയ കാഴ്ചപ്പാടുകളുമായി കുടുംബശ്രീ അന്താരാഷ്ട്ര സെമിനാർ

Posted on Tuesday, March 10, 2026

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 'വിമൻ എംപവർമെന്റ് കോൺഗ്രസ്-2026"- അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. "ലിംഗപദവിയും വികസനവും; നയം, പ്രായോഗികത, കമ്മ്യൂണിറ്റി പരിവർത്തനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്ളീനറി സെഷൻ കരുത്തുറ്റ ആശയങ്ങളും സംവാദങ്ങളും കൊണ്ട് സമ്പന്നമായി.  

സാമൂഹ്യമൂലധനമായ കുടുംബശ്രീയിലൂടെ സ്ത്രീകൾ സാമ്പത്തിക സ്വയംപര്യാപ്തതയും നേതൃശേഷിയും നൈപുണ്യ വികസനവും രാഷ്ട്രീയ ഇച്ഛാശക്തിയും ഉൾപ്പെടെ സമഗ്രവികസനം കൈവരിച്ചതായി പ്ളീനറി സെഷനിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ ഭാവിപ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന വിധം ലിംഗതുല്യതയ്ക്കും  സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകുന്ന പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിനും സെഷൻ വേദിയൊരുക്കി. കേരളത്തിൽ ലിംഗപദവി കേന്ദ്രീകൃതമായ വികസനത്തിൽ കുടുംബശ്രീ വഹിച്ച പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചർച്ചയും വേറിട്ട അനുഭവമായി.

 തുടർന്ന് "ലിംഗനീതി സംരക്ഷണത്തിനായി കുടുംബശ്രീയുടെ ഇടപെടലുകൾ', "ഉപജീവന സാമ്പത്തിക ഉൾച്ചേർക്കലുകളിൽ ലിംഗ സംയോജനം', "സ്ഥാപന വികസനവും കാര്യശേഷി വികസനവും', "ലിംഗപദവിയും സുസ്ഥിരതും', "കുടുംബശ്രീയും സാങ്കേതികതയും' തുടങ്ങിയ വിഷയങ്ങളിൽ തെരഞ്ഞെടുത്ത 72 പ്രബന്ധങ്ങളുടെ അവതരണവും നടന്നു. കൂടാതെ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് സംസ്ഥാന മിഷൻ ഉദ്യോഗസ്ഥരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

മരിയൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അജിമോൻ ജോർജ്ജ് പ്ളീനറി സെഷൻ  ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയർ ലക്ചറർ ഡോ. ബി ശ്രീജിത്ത് മോഡറേറ്റ്റായി. സ്റ്റേറ്റ് ജെൻഡർ കൺസൾട്ടന്റ് ഡോ.ടി.കെ ആനന്ദി, യു.എസിലെ സ്റ്റോറി ബി കമ്പനിയുടെ പ്രിൻസിപ്പൽ കൺസൾട്ടന്റ് അമാൻഡ ആറോൻസൺ, കൊളംബോ സർവകലാശാലയിലെ മെഡിസിൻ ഫാക്കൽറ്റി ടി.കെ രസിക സമൻമാലെ, നേപ്പാൾ കാദംബരി മെമ്മോറിയൽ കോളേജ് പ്രിൻസിപ്പൽ പ്രദിപ്ത, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷൻ സീനിയർ മാനേജർ, ജെൻഡർ ആക്ടിവിസ്റ്റ് ഡോ.ശ്രീസൂര്യ തിരുവോത്ത് എന്നിവർ പാനലിസ്റ്റുകളായി. മരിയൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജോബി സിറിയക് സി, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ പ്രദീപ് കുമാർ പി.എസ് എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ശാരിക എസ് നന്ദി പറഞ്ഞു.

Content highlight
IWD DAY 2

അന്താരാഷ്ട്ര വനിതാ ദിനാഘോഷം: കുടുംബശ്രീ വിമൻ എംപവർമെന്റ് കോൺഗ്രസ്-2026' ന് തുടക്കം

Posted on Monday, March 9, 2026

കേരളത്തിന്റെ സ്ത്രീപക്ഷ ചിന്തകൾക്കൊപ്പം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച "വിമൻ എംപവർമെന്റ് കോൺഗ്രസ്-2026'  അന്താരാഷ്ട്ര സെമിനാറും സി.ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, ചലച്ചിത്ര താരം ഗ്രേസ് ആന്റണി, എഴുത്തുകാരിയും ജെ.സി ഡാനിയേൽ അവാർഡ് ജേതാവ് അല്ലി പാത്തുമ്മ എന്നിവർക്കുള്ള സ്നേഹാദരവും മന്ത്രി നൽകി. ദേവികുളം സബ്കളക്ടർ ആര്യ വി.എം. അധ്യക്ഷത വഹിച്ചു.

വികസന മേഖലകളിൽ സംസ്ഥാനം കൈവരിക്കുന്ന വളർച്ചയിലും കുതിപ്പുകളിലും സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ സർക്കാരിന് കഴിയുന്നുണ്ടെന്നും ഇതിൽ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. നാടിന്റെ വളർച്ചയിൽ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാനും സുരക്ഷിതമാക്കുന്നതിനും സ്ത്രീസുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനും സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ.  സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലേറെ വനിതാ സംരംഭങ്ങൾക്ക് നേതൃത്വം നൽകാനും അവരെ മികച്ച സംരംഭകരാക്കി വളർത്തിയെടുക്കുന്നതിനും കുടുംബശ്രീക്കായിട്ടുണ്ട്.  സ്ത്രീകളെ  സാമ്പത്തികമായി ശാക്തീകരിച്ചു കൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് അവരെ നയിക്കാൻ കുടുംബശ്രീക്കു കഴിയുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൈവരിച്ചിട്ടുള്ള മാതൃകാപരമായ ഒട്ടേറെ നേട്ടങ്ങളിലും കുടുംബശ്രീയുടെ സംഭാവനയുണ്ട്. ഒാരോ വകുപ്പും സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നതിലും അതിൽ വിജയം കൈരിക്കുന്നതിലും പ്രതേ്യകം ശ്രദ്ധ നൽകുന്നു. സാമൂഹ്യസുരക്ഷയ്ക്കും സ്ത്രീസുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് സർക്കാർ എല്ലാ പദ്ധതികളും നടപ്പാക്കുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കുക എന്നത് രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ആദരിക്കുന്ന വിധത്തിൽ സർക്കാരിന്റെ നയപരിപാടിയായി തന്നെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.   30-60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ആയിരം രൂപ വീതം നൽകുന്നതിനായി 3250 കോടി രൂപ ഇതിനായി മാറ്റി വച്ചു. കൂടാതെ അപരാജിത, പിങ്ക് പോലീസ് തുടങ്ങി കരുത്തുറ്റ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് സ്ത്രീശാക്തീകരണത്തിന്റെ വഴികളിൽ ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തി. വൈവിധ്യമാർന്ന സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കിക്കൊണ്ട് തുല്യനീതിയും സാമൂഹ്യനീതിയും ഉറപ്പു വരുത്താനാകണമെന്നും നാടിന്റെ വികസനത്തിന് കരുത്തേകുന്ന ശബ്ദമായി ഇനിയും ഉയർന്നു വരാൻ കുടുംബശ്രീക്ക് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിക്കുള്ള സ്നേഹാദരം ജില്ലയിലെ സി.ഡി.എസ് അധ്യക്ഷമാരുടെ പ്രതിനിധികൾ വേദിയിൽ സമ്മാനിച്ചു.

സമൂഹത്തിലെ ഒാരോ സ്ത്രീയും തന്റെ ഉള്ളിലെ ശക്തിയെ തിരിച്ചറിയണമെന്നും ഏതു വ്യവസ്ഥകൾ എതിരു നിന്നാലും അവ അതിജീവിച്ചു മുന്നോട്ടു വന്നു കൊണ്ട് എല്ലാ ദിവസവും തന്റേതായി ആഘോഷിക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ സബ്കളക്ടർ ആര്യ വി.എം പറഞ്ഞു. വിമൻ എംപവർമെന്റ് -2026 തീം സോങ്ങ്, എറണാകുളം ജില്ലാ മിഷനിലെ ജെൻഡർ ടീം തയ്യാറാക്കിയ കവിതാ സമാഹാരം "സമവായന'  എന്നിവയുടെ പ്രകാശനവും സബ്കളക്ടർ നിർവഹിച്ചു.

ജീവിതത്തിന്റെ ഏതു പ്രതിസന്ധിഘട്ടത്തിലും ഒാരോ സ്ത്രീയും അവനവിൽ തന്നെ വിശ്വാസമർപ്പിക്കണമെന്നും തന്റെ കഴിവുകളിൽ ആത്മവിശ്വാസം പുലർത്തണമെന്നും ഇൻഡ്യൻ ക്രിക്കറ്റ് താരം സജ്ന സജീവൻ പറഞ്ഞു. കുടുംബശ്രീ നടത്തിയ ഉയരെ ക്യാമ്പയിൻ പത്തു ലക്ഷം പേരിലേക്ക് എത്തിച്ച ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകൾ, കുടുംബശ്രീ സംവിധാനത്തിലൂടെ കടന്നു വന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വനിതകൾ എന്നിവർക്ക്  സജ്ന സജീവൻ ആദരം നൽകി.
സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന തനിക്ക് ജീവിതത്തെ ധൈര്യപൂർവം അഭിമുഖീകരിക്കാനും അവശ്യസമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാനും സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്ത വ്യക്തികൾ തന്റെ അമ്മയും നൃത്താധ്യാപികയുമാണെന്ന് ചലച്ചിത്ര താരം ഗ്രേസ് ആന്റണി പറഞ്ഞു.

ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചതിനൊപ്പം അതിൽ നിന്നു ലഭിച്ച കരുത്ത് സർഗാത്മകതയെ വളർത്താൻ വിനിയോഗിച്ചുവെന്നും എഴുത്തുകാരിയും ജെ.സി ഡാനിയേൽ അവാർഡ് ജേതാവുമായ അല്ലി പാത്തുമ്മ പറഞ്ഞു. കുടുംബശ്രീ സംരംഭങ്ങൾ സംബന്ധിച്ച വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കുടുംബശ്രീ മുൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ.സബൂറ ബീവിയ്ക്ക് അല്ലി പാത്തുമ്മയും സജ്ന സജീവനും സംയുക്തമായി ആദരം നൽകി.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു. വിവിധ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ശാന്തി രമേശ്, ശാലുമോൾ സാബു, റെജിമോൾ ഷിബി, റൂബി ജോസഫ്, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സബീന മുഹമ്മദ്, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു, ഡയറ്റ് സീനിയർ ലക്ചറ്റും കുടുംബശ്രീ മുൻ പ്രോഗ്രാം ഒാഫീസറുമായ ഡോ.ബി ശ്രീജിത്ത്,   മരിയൻ കോളേജ് മാനേജർ ഫാദർ ബോബി അലക്സ് മണ്ണംപ്ളാക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ.ലൂമി ജോസഫ് എന്നിവർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു നന്ദി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന് മുമ്പ്  "മികച്ച നേതൃത്വത്തിലൂടെ സാമൂഹ്യമാറ്റത്തിലേക്ക്' എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും മെൻഡലിസ്റ്റും റേഡിയോ ജോക്കിയും അധ്യാപകനുമായ ശരത് ടി.ആർ ക്ളാസ് നയിച്ചു.

Content highlight
kudumbashree women empowwerment congress

വയനാട്ടില്‍ കാസര്‍ഗോഡന്‍ വിജയഗാഥ; പ്രഥമ കെ.ടി.എസ്.എലില്‍ ജില്ലയ്ക്ക് ഇരട്ട കിരീടം

Posted on Monday, March 2, 2026

കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ പുരുഷ, വനിതാ വിഭാഗത്തില്‍ ചാമ്പ്യന്‍പട്ടം കാസര്‍ഗോഡിന് സ്വന്തം. പുരുഷ വിഭാഗം ഫൈനലില്‍ ആതിഥേയരായ വയനാടിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കും വനിതാ വിഭാഗത്തില്‍ മലപ്പുറത്തെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കും മറികടന്നു കാസര്‍ഗോഡിന്റെ ചുണക്കുട്ടികള്‍. വിജയികള്‍ക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് ട്രോഫികളും ക്യാഷ് പ്രൈസും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പുരുഷ വിഭാഗം ഫൈനലില്‍ കാസര്‍ഗോഡിന് വേണ്ടി ആറാം മിനിറ്റില്‍ അനില്‍കുമാര്‍ അക്കൗണ്ട് തുറന്നു. തുടര്‍ന്ന് 24ാം മിനിറ്റില്‍ വിഷ്ണുവും 44ാം മിനിറ്റില്‍ അനില്‍കുമാര്‍ ഒരിക്കല്‍ക്കൂടിയും വലകുലുക്കി. രണ്ടാം പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ (60+4) സഞ്ജു ആതിഥേയരുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

വനിതാ വിഭാഗത്തില്‍ 40, 60 മിനിറ്റുകളിലെ ഇരട്ട പ്രഹരത്തോടെ നയനയാണ് കാസര്‍ഗോഡിനെ വിജയതീരമണച്ചത്. മലപ്പുറത്തിനായി സുവര്‍ണ്ണ. പി ലക്ഷ്യം കണ്ടു.

പുരുഷ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ മലപ്പുറം അട്ടപ്പാടിയെ കീഴടക്കി മൂന്നാമതെത്തി. വനിതാ വിഭാഗത്തില്‍ വയനാടിനാണ് മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ എതിരില്ലാത്ത എട്ട് ഗോളിന് അവര്‍ അട്ടപ്പാടിയെ തകര്‍ത്തു. നാല് എണ്ണം പറഞ്ഞ ഗോളുകള്‍ വലയിലാക്കിയ ശാരിയാണ് വയനാടിന്റെ വിജയശില്‍പ്പി.

തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ രൂപീകരിച്ച യൂത്ത് ക്ലബ്ബുകള്‍ക്കായി ഇതാദ്യമായി സംഘടിപ്പിച്ച സോക്കര്‍ ലീഗില്‍ പുരുഷ വിഭാഗത്തില്‍ 14 ടീമുകളും വനിതാ വിഭാഗത്തില്‍ നാല് ടീമുകളുമാണ് മത്സരിച്ചത്. വയനാട് മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 27നായിരുന്നു ലീഗിന്റെ കിക്കോഫ്.

Content highlight
ktsl kasargod clinched the titles

സർക്കാരിന്റെ ലക്ഷ്യം ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതി: മന്ത്രി ഒ.ആർ കേളു

Posted on Monday, March 2, 2026

ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തു വർഷമായി സാമ്പത്തിക സാമൂഹിക കായിക മേഖലകളിൽ  ശ്രദ്ധേയമായ നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒാ.ആർ കേളു പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വയനാട് മരവയൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ട്രൈബൽ സോക്കർ ലീഗ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം, "ജനഗൽസ' പുസ്തക പ്രകാശനം, മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ സംരംഭകരുടെ പുതിയ  ഉൽപന്നം ബ്രാൻഡു ചെയ്ത കോഴിമുട്ട-"കെഗിന്റെ ലോഞ്ചിങ്ങ്  എന്നിവ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശീയ മേഖലയിലെ വനിതകളുടെ സാമൂഹ്യ മുന്നേറ്റം സാധ്യമാക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ടുമാണ് കുടുംബശ്രീ പ്രതേ്യക അയൽക്കൂട്ടങ്ങൾ രൂപീകരിച്ചിട്ടുളളതെന്നും അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും  മന്ത്രി പറഞ്ഞു.  ഇവരുടെ സമഗ്ര പുരോഗതിക്കായി എസ്.സി-എസ്.ടി വകുപ്പ്, യുവജനക്ഷേമബോർഡ്, കുടുംബശ്രീ എന്നിവയിലൂടെയെല്ലാം വിവിധങ്ങളായ പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികളുടെ ഗുണഫലങ്ങൾ ജീവിതാഭിവൃദ്ധിക്കായി പ്രയോജനപ്പെടുത്തണമെന്നും  മന്ത്രി പറഞ്ഞു. തുടർന്ന് സോക്കർ ലീഗ് വനിതാ വിഭാഗം ലൂസേഴ്സ് ഫൈനലിൽ മത്സരിക്കുന്ന അട്ടപ്പാടി, വയനാട് ടീമുകളെ മന്ത്രി പരിചയപ്പെട്ടു.    

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ പ്രദീപ്കുമാർ പി.എസ് അധ്യക്ഷത വഹിച്ചു. പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, മുൻ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, കാസർകോട് ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് കുമാർ, മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർ സുരേഷ്കുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീക്ക്, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ സലീന കെ.എം, അമീൻ കെ.കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ എം, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഡാനിയേൽ എം. ലിബിനി, പ്രീത ജി.നായർ എന്നിവർ പങ്കെടുത്തു.  

Content highlight
kstl

കുടുംബശ്രീ 'ജനഗൽസ'-ഗോത്രകലാരൂപങ്ങളുടെ അവതരണം"- സമാപന സമ്മേളനം സംഘടിപ്പിച്ചു

Posted on Monday, March 2, 2026

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ സംഘടിപ്പിച്ച  ഗോത്രകലാരൂപങ്ങളുടെ അവതരണം- "ജനഗൽസ'യോടനുബന്ധിച്ച സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ പ്രദീപ് കുമാർ പി.എസ് അധ്യക്ഷത വഹിച്ചു.

ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ജനഗൽസ എന്ന പദ്ധതി കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പി.വിശ്വനാഥൻ പറഞ്ഞു.  

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതം പറഞ്ഞു.  കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ റജീന വി.കെ, സലീന കെ.എം, അമീൻ കെ.കെ, സ്റ്റേറ്റ് അസിസ്റ്റന്റ്  പ്രോഗ്രാം മാനേജർ ഡാനിയേൽ എം.ലിബിനി, സി.ഡി.എസ് അധ്യക്ഷമാരായ ഉഷ, സഫിയ അസീസ് എന്നിവർ ആശംസിച്ചു.  സ്റ്റേറ്റ് അസിസ്റ്റന്റ്  പ്രോഗ്രാം മാനേജർ പ്രീത ജി. നായർ നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിന് മുന്നോടിയായി "ജനഗൽസ', ട്രൈബൽ സോക്കർ ലീഗ് എന്നിവയുടെ തീം സോങ്ങ് വേദിയിൽ പ്രദർശിപ്പിച്ചു.

 

Content highlight
kudumbashree janagalsa