news

തദ്ദേശ ദിനാഘോഷം 2025 - ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ച്

Posted on Saturday, February 15, 2025

തദ്ദേശ ദിനാഘോഷം 2025 ഫെബ്രുവരി 18,19 ന്   ഗുരുവായൂരിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവ കേരളത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ വികാസത്തിൻ്റെ ദിശാസൂചികകളായി മാറിയ ഈ നാളുകളിൽ മുന്നോട്ടുള്ള പ്രയാണത്തിന് ഗതി വേഗം കൂട്ടാൻ 2025 തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18 ,19 തീയതികളിൽ ഗുരുവായൂരിൽ വച്ച് നടത്തുന്നു . ഫെബ്രുവരി 14 വൈകുന്നേരം 4 .30 ന് ആരംഭിക്കുന്ന പരിപാടികളിൽ എക്സിബിഷൻ ,  വിവിധ കലാസാംസ്കാരിക പരിപാടികൾ ,സെമിനാറുകൾ  എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു . ഫെബ്രുവരി 18 രാവിലെ 10 മണിക്ക് ബഹു.വ്യവസായം, നിയമം , വാണിജ്യം, കയർ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് അക്കാദമിക് സെഷൻ ഉദ്ഘാടനം ചെയ്യും.  ബഹു തദ്ദേശ സ്വയം ഭരണവും എക്സൈസും പാർലമെൻ്ററികാര്യവും വകുപ്പ് മന്ത്രി ശ്രീ. എം .ബി. രാജേഷ് അധ്യക്ഷത വഹിക്കും.  ഫെബ്രുവരി 19 പകൽ 12 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനം സമാരാധ്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും . ബഹു തദ്ദേശ സ്വയം ഭരണവും എക്സൈസും പാർലമെൻ്ററികാര്യവും വകുപ്പ് മന്ത്രി ശ്രീ എം .ബി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ .സുരേഷ് ഗോപി ,  ബഹു റവന്യൂ ഭവനം ഭൂപരിഷ്കരണം വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ,  ബഹു. ഉന്നത വിദ്യാഭ്യാസം   സാമൂഹികനീതി വകുപ്പ് മന്ത്രി പ്രൊഫസർ. ആർ. ബിന്ദു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും .സമാപന സമ്മേളനത്തിൽ മികച്ച തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും , തൊഴിലുറപ്പ് പദ്ധതിയിൽ മികവുപുലർത്തുന്നതിനുള്ള മഹാത്മാ പുരസ്കാരവും , മഹാത്മ അയ്യൻകാളി പുരസ്കാരവും , മികച്ച റിപ്പോർട്ടിംഗിനുള്ള സ്വരാജ് മാധ്യമ പുരസ്കാരവും,  ലൈഫ് മിഷൻ പുരസ്കാരവും സമ്മാനിക്കുന്നു .

     2025 നവംബർ 1ന്  മുൻപ് സംസ്ഥാനത്തെ സമ്പൂർണ്ണ അതിദാരിദ്ര്യ മുക്തമാക്കുന്നതിന് ലക്ഷ്യമിടുന്ന അതിദാരിദ്ര്യ നിർമാർജ്ജന  പദ്ധതി , രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ഡിജി കേരളം പദ്ധതി ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന കെ.സ്മാർട്ട്  പദ്ധതി തുടങ്ങി നിരവധി പദ്ധതികളിലൂടെ നമ്മുടെ പ്രാദേശിക സർക്കാരുകളെ ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങളായി മാറ്റുന്ന തന്ത്രങ്ങൾ ആവിഷ്കരിച്ച് സ്വപ്ന സദൃശ വികസന മുന്നേറ്റമാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത് . ഇക്കൊല്ലത്തെ തദ്ദേശദിനാഘോഷം അങ്ങനെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു .

     തദ്ദേശദിനാഘോഷം 2025 പരിപാടിയിലേക്ക് താങ്കളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

Programme Notice Cover

2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം രജിസ്ട്രേഷൻ പ്രതിനിധികൾക്ക് നൽകാനുള്ള 500 മില്ലിലിറ്റർ വെള്ളം നിറയ്ക്കാവുന്ന 3000 എണ്ണം സ്റ്റീൽ ബോട്ടിലുകൾ വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു

Posted on Wednesday, February 12, 2025

2025 ഫെബ്രുവരി 18,19 ന് ഗുരുവായൂരിൽ വച്ച് നടക്കുന്ന കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം രജിസ്ട്രേഷൻ പ്രതിനിധികൾക്ക് നൽകാനുള്ള 500 മില്ലിലിറ്റർ വെള്ളം നിറയ്ക്കാവുന്ന 3000 എണ്ണം സ്റ്റീൽ ബോട്ടിലുകൾ 2025 ഫെബ്രുവരി 16 നകം വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു

2025 ഫെബ്രുവരി 18,19 തീയതികളിൽ ഗുരുവായൂരിൽ വച്ച് നടക്കുന്ന  കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം-രജിസ്ട്രേഷൻ പ്രതിനിധികൾക്ക് നൽകാനുള്ള 500 മില്ലിലിറ്റർ വെള്ളം നിറയ്ക്കാവുന്ന 3000 എണ്ണം സ്റ്റീൽ ബോട്ടിലുകൾ വിതരണം നടത്തുന്നതിന് മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിക്കുന്നു.

Posted on Wednesday, February 5, 2025

.

വിവാഹം നടന്ന കല്ല്യാണ മണ്ഡപത്തിൽ വച്ച് തന്നെ വിവാഹസർട്ടിഫിക്കറ്റും

Posted on Monday, January 6, 2025

മംഗല്ല്യവേദി രജിസ്ട്രേഷൻ വേദിയായി

കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറയിലെ സി പി ആഡിറ്റോറിയമാണ് അപൂർവ്വ നിമിഷത്തിന് വേദിയായത്. കരകുളം ഗ്രാമപഞ്ചായത്തിലെ ശ്രീലകത്ത് മുരളീധരൻനായർ, ശ്രീകല ദമ്പതികളുടെ മകനായ അഖിലും ചിറയിൽ വീട്ടിലെ രാധാകൃഷ്ണൻ നായർ, ഉഷാകുമാരി ദമ്പതികളുടെ മകളായ കൃഷ്ണപ്രീയയുമാണ് 06/01/2025 ന് വട്ടപ്പാറ സിപി ആഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായത്. നഗരസഭകളിൽ 2024 ജനുവരി 1 ന് നടപ്പിലാക്കിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച കെ-സ്മാർട്ട് സോഫ്റ്റ്‌വെയര്‍, കരകുളം ഗ്രാമപഞ്ചായത്തിൽ 2025 ജനുവരി 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. കെ-സ്മാർട്ടിലെ നൂതന സംവിധാനമായ video e-KYC ഉപയോഗിച്ച് കരകുളം ഗ്രാമപഞ്ചായത്തിൽ നടന്ന ആദ്യ വിവാഹ രജിസ്ട്രേഷനാണ് അഖിലിന്റേയും കൃഷ്ണപ്രീയയുടേതും. കല്ല്യാണ മണ്ഡപത്തിൽ വച്ച് ഓൺലൈനായി വീഡിയോ KYC സഹിതം നൽകിയ അപേക്ഷ കരകുളം  ഗ്രാമപഞ്ചായത്തിൽ വച്ച് സെക്രട്ടറി ഓൺലൈനായി അപ്രൂവ് ചെയ്തതോടെ വിവാഹസർട്ടിഫിക്കറ്റ് വാട്ട്സാപ്പിൽ ലഭിക്കുകയായിരുന്നു. 3 മിനിട്ടിലാണ് ഔദ്യോഗിക നടപടികൾ പൂർത്തീകരിച്ചത്. ബഹുമാനപ്പെട്ട ഭക്ഷ്യ-സിവില്‍സപ്ലൈസ്‌ വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ  കല്ല്യാണ മണ്ഡപത്തിൽ വച്ച് കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലേഖ റാണിയുടെ സാന്നിധ്യത്തിൽ വധൂ വരന്മാർക്കു വിവാഹ സര്‍ട്ടിഫിക്കറ്റ് കൈമാറി.

Karakulam Marriage

 

Karakulam Marriage

കേരളത്തിലെ ആദ്യത്തെ സർക്കാർ - തദ്ദേശ സ്വയംഭരണ സ്ഥാപന സംയുക്ത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്കരണ ഫാക്ടറി കുന്നന്താനം കിൻഫ്രാ പാർക്കിൽ സജ്ജമായി

Posted on Sunday, January 5, 2025

സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്ക്കരണ കേന്ദ്രം - ഗ്രീൻ പാർക്ക് ജനുവരി 10ന്  വൈകുന്നേരം 4.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.

റീബിൽഡ് കേരളാ പദ്ധതി വഴി തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ക്ലീൻ കേരളാ കമ്പനിയുo പത്തനംതിട്ട ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി എട്ടു കോടി രൂപ ചെലവഴിച്ചാണ് കേരളത്തിലെ ഈ തരത്തിലുള്ള ആദ്യ സംയുക്ത ഫാക്ടറി പ്രവർത്തനപഥത്തിലെത്തുന്നത്.

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള ക്യാമ്പയിൻ കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ  നടന്നു വരികയാണ്. 2025 മാർച്ച് 30ന് മാലിന്യ മുക്ത നവകേരളo പ്രഖ്യാപനവും നടക്കും

ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ തദ്ദേശ സ്ഥാപനതലത്തിൽ തരംതിരിക്കുകയും പുന: ചക്രമണ യോഗ്യമായവ കുന്നന്താനം കിൻഫ്രാ പാർക്കിലെ സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്ക്കരണ കേന്ദ്രത്തിൽ എത്തിച്ച് ഗ്രാനുൾസ് ഉല്പാദിപ്പിക്കുകയാണ്  പദ്ധതി. നിലവിൽ ക്ലീൻ കേരളാ കമ്പനി ശേഖരിച്ച്   ആർ.ആർ.എഫുകൾ മുഖാന്തിരം സ്വകാര്യ പുന:ചക്രമണ കേന്ദ്രങ്ങൾക്കാണ് കൈമാറിയിരുന്നത്. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ വഴി ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കിൽ വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. പുന:ചക്രമണ യോഗ്യമായ 100-150 ടൺ വരെ പ്ലാസ്റ്റിക്കാണ് ജില്ലയിൽ ഒരു മാസം കിട്ടുന്നത്.മുൻവർഷങ്ങളിൽ 7 ടൺ തൊട്ട് 35 ടൺ എന്നതാണ് ഇപ്പോഴത്തെ അളവ്. പുന:ചക്രമണ യോഗ്യമല്ലാത്ത 200 ടണ്ണും ശേഖരിക്കുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ എം.സി.എഫുകളിൽ നിന്ന് വേഗത്തിൽ തരം തിരിച്ച് കുന്നന്താനത്തെ ഫാക്ടറിയിൽ എത്തിക്കുന്നതാണ്. ഒരു ദിവസം രണ്ട് ടൺ പ്ലാസ്റ്റിക്ക് തുടക്കത്തിലും പിന്നീട് 5 ടണ്ണും സംസ്ക്കരിക്കാനും പറ്റും.
എല്ലാ ആധുനിക സംവിധാനങ്ങളും ഫാക്ടറിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനായിരം സ്ക്വയർ ഫീറ്റ് കെട്ടിടം, എക്സ്റ്റ്യൂഡർ, ബെയിലിംഗ്, വാഷിംഗ് യന്ത്രങ്ങൾ പ്ലാൻ്റിൽ സ്ഥാപിച്ചീട്ടുണ്ട്. മഴവെള്ള സംഭരണി, സോളാർ പവർപ്ലാൻറ്, എസ്.റ്റി.പി, ഫയർ സേഫ്റ്റി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഗ്രാന്യൂൾസ് സൂക്ഷിച്ചു വെക്കാൻ ഗോഡൗൺ, ആഫീസ് എന്നിവയും നിർമ്മിച്ചിട്ടുണ്ട്.

ഒരേ സമയം പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തരംതിരിച്ച പ്ലാസ്റ്റിക്ക് ശേഖരിച്ചു വെക്കാൻ 7000 സ്ക്വയർ ഫീറ്റ് ഗോഡൗൺ നിർമ്മാണം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിൽ ഉടനെ ആരംഭിക്കും. പ്രവർത്തനം വിലയിരുത്തി അവിടെ ഉല്പാദിപ്പിക്കുന്ന ഗ്രാന്യൂൾസ് ഉപയോഗിച്ച് വിവിധ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

കേരളത്തിലെ വിവിധ ജില്ലകളിൽ പത്തനംതിട്ടയുടെ ചുവട് പിടിച്ച് സംയുക്ത സ്ഥാപനങ്ങൾ നടപ്പിലാക്കി പരമാവധി പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കളെ പുന:ചക്രമണ വിധേയമാക്കുകയാണ് ലക്ഷ്യം.

Pathanamthitta Green Park

Pathanamthitta Green Park