ബി.പി.സി.എല്ലിനു കീഴിലെ പെട്രോള്‍ പമ്പുകളില്‍ വഴിയോര സേവന കേന്ദ്രങ്ങള്‍ നടത്താന്‍ കുടുംബശ്രീ വനിതകള്‍ക്ക് അവസരം

Posted on Thursday, January 24, 2019

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ (ബി.പി.സി.എല്‍)കീഴിലുള്ള പെട്രോള്‍ പമ്പുകളില്‍ ആരംഭിക്കുന്ന വഴിയോര സേവന കേന്ദ്രങ്ങളുടെ നടത്തിപ്പിന് കുടുംബശ്രീ വനിതകള്‍ക്ക് അവസരമൊരുങ്ങുന്നു. പമ്പുകളിലെത്തുന്ന യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായാണിത്. ഇതിന്‍റെ ഭാഗമായി കുടുംബശ്രീ വനിതകള്‍ മുഖേന മെച്ചപ്പെട്ട രീതിയിലുള്ള ശുചിമുറി നടത്തിപ്പിനുള്ള സൗകര്യമൊരുക്കും. കൂടാതെ  പമ്പുകളോട് ചേര്‍ന്ന് ചായ, കാപ്പി എന്നീ പാനീയങ്ങളും ലഘുഭക്ഷണങ്ങള്‍, മാസിക, പത്രം, മൊബൈല്‍ റീചാര്‍ജിംഗ് എന്നിവയടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകുന്ന ഷോപ്പും നടത്തും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ബി.പി.സി.എല്‍ ടെറിട്ടറി മാനേജര്‍ ഹരികിഷന്‍. വി.ആര്‍ എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

മെച്ചപ്പെട്ട രീതിയിലുള്ള ശുചിമുറി നടത്തിപ്പും അതോടൊപ്പം പെട്രോള്‍ പമ്പുകളിലെത്തുന്ന  യാത്രകള്‍ക്ക് മിതമായ നിരക്കില്‍ പാനീയങ്ങളും ലഘുഭക്ഷണവും ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ കുടുംബശ്രീ വനിതകള്‍ക്ക് മാന്യമായ ഉപജീവനമാര്‍ഗം ഒരുക്കുക  എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. നിലവില്‍ തിരുവനന്തപുരം ജില്ലയിലെ ആറളംമൂട്, തോന്നയ്ക്കല്‍, ആലപ്പുഴ ജില്ലയില്‍ കായംകുളം എന്നിങ്ങനെ മൂന്നിടങ്ങളിലാണ് ഇപ്പോള്‍ ബി.പി.സി.എല്‍ പമ്പുകളോട് ചേര്‍ന്ന് വഴിയോര സേവന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.  കുടുംബശ്രീ സൂക്ഷ്മസംരംഭ മാതൃകയിലായിരിക്കും ഇവയുടെ പ്രവര്‍ത്തനം. ഓരോ യൂണിറ്റിലും നാല് സ്ത്രീകള്‍ വീതം ഉണ്ടാകും. നിലവില്‍ 12 പേരെയാണ് ഈ പമ്പുകളില്‍ ശുചിമുറി നടത്തിപ്പിനായി തിരഞ്ഞെടുത്തിട്ടുള്ളത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍  ഇവര്‍ക്കു വിദഗ്ധ പരിശീലനം നല്‍കിയ ശേഷമായിരിക്കും പമ്പുകളില്‍ നിയമിക്കുക.

നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ കീഴില്‍ എല്ലാ ജില്ലകളിലുമായി 63 പമ്പുകളില്‍ കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ ശുചിമുറി നടത്തിപ്പ് ഏറ്റെടുത്തു ചെയ്യുന്നുണ്ട്. ഇതോടൊപ്പം വിവിധ മേഖലകളില്‍ ഹൗസ്കീപ്പിംഗ്, റെയില്‍വേ പാര്‍ക്കിംഗ്, റെയില്‍വേ സ്റ്റേഷനുകളിലെ എ.സി. വെയിറ്റിംഗ് റൂം മാനേജ്മെന്‍റ് എന്നീ മേഖലകളിലും കുടുംബശ്രീ വനിതകള്‍ പുലര്‍ത്തുന്ന മികവു കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ബി.പി.സി.എല്ലിനു കീഴിലെ പെട്രോള്‍ പമ്പുകളില്‍ വഴിയോര സേവന കേന്ദ്രങ്ങളുടെ നടത്തിപ്പിന് അവസരം ലഭിച്ചത്. പരിപാടിയില്‍ ബി.പി.സി.എല്‍ സ്റ്റേറ്റ് ഹെഡ് വെങ്കിട്ടരാമന്‍ അയ്യര്‍, ടെറിട്ടറി മാനേജര്‍ മനോജ് കണ്ണാരില്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ രേണു ജോര്‍ജി, സജിത്, സൈവീര്‍ റെഡ്ഡി എന്നിവര്‍ പങ്കെടുത്തു.

 

Content highlight
മെച്ചപ്പെട്ട രീതിയിലുള്ള ശുചിമുറി നടത്തിപ്പും അതോടൊപ്പം പെട്രോള്‍ പമ്പുകളിലെത്തുന്ന യാത്രകള്‍ക്ക് മിതമായ നിരക്കില്‍ പാനീയങ്ങളും ലഘുഭക്ഷണവും ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ

കുടുംബശ്രീ ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതി: വയോജന പരിപാലന മേഖലയിലേക്ക് കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകള്‍

Posted on Thursday, January 24, 2019

     * സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്  9188 11 2218 എന്ന നമ്പറില്‍ കോള്‍ സെന്‍റര്‍ സൗകര്യം
        * വിശദ വിവരങ്ങള്‍   www.harsham.kudumbashree.org എന്ന കുടുംബശ്രീ വെബ്സൈറ്റിലും

തിരുവനന്തപുരം: വയോജന പരിപാലന മേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഭാഗമായി പതിനഞ്ച് ദിവസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുനൂറ് വനിതകളുടെ സംസ്ഥാനതല സംഗമവും ദ്വിദിന തൊഴില്‍ വൈദഗ്ധ്യ പരിശീലന ശില്‍പശാലയും സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍  വയോജന സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദഗ്ധ്യം ലഭ്യമാക്കിക്കൊണ്ട്  കെയര്‍ഹോമുകള്‍, പകല്‍വീടുകള്‍, ആശുപത്രികള്‍, വീടുകള്‍  എന്നിവിടങ്ങളില്‍  വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ മേഖലയില്‍ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ മുഖേന ഹര്‍ഷം പദ്ധതിയുടെ  ആരംഭം. ഇതിന്‍റെ ഭാഗമായാണ് കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുത്ത് മികച്ച പരിശീലനം നല്‍കി ഈ രംഗത്ത് തൊഴില്‍ ലഭ്യമാക്കുന്നത്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്  9188 11 2218 എന്ന നമ്പറില്‍ കോള്‍ സെന്‍റര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതി വഴിയുള്ള വിവിധ സേവനങ്ങളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും www.harsham.kudumbashree.org  എന്ന വെബ്സൈറ്റിലും ലഭിക്കും.

ഈ രംഗത്തെ സേവനദാതക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് പ്രമോഷന്‍ ട്രസ്റ്റുമായി  ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലനം നേടിയ വനിതകള്‍ക്ക് ഈ മേഖലയില്‍ സ്വയംതൊഴില്‍ ആരംഭിക്കാന്‍ കഴിയും. കൂടാതെ കുടുംബശ്രീയുടെ പിന്തുണയോടെ പരമാവധി തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുകയും ചെയ്യുന്നുണ്ട്. പരമാവധി  അയല്‍ക്കൂട്ട വനിതകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനും  അവര്‍ക്ക് സൗജന്യ പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  
വയോജനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള പരിചരണം അവശ്യസമയത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  നടപ്പാക്കുന്ന ഹര്‍ഷം ജെറിയാട്രിക് കെയര്‍ പദ്ധതിയില്‍ കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകള്‍ക്കായി  മികച്ച ആശുപത്രി സംവിധാനങ്ങളുടെ പിന്തുണയോടെ പതിനഞ്ചു ദിവസത്തെ പരിശീലന പരിപാടിയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി വയോജന പരിചരണവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളില്‍ പരിശീലനം, പ്രായോഗിക പരിശീലനത്തിനവസരം, ആശുപത്രി സംവിധനങ്ങളുമായി പരിചയപ്പെടല്‍  എന്നിവ ഉള്‍പ്പെടെയുള്ള വ്യത്യസ്ത പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ശില്‍പശാലയുടെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് യോഗ, ഫിസിയോതറാപ്പി, വൈറ്റല്‍സ് ചെക്കിങ്ങ്, ന്യൂട്രീഷന്‍ എന്നിവയില്‍  അധിക പരിശീലനം നല്‍കി. ഇവര്‍ക്ക് തൊഴിലവസരം നല്‍കുന്നതിനായി  കിംസ്, നിംസ് മെഡിസിറ്റി എന്നിവയടക്കമുള്ള പ്രമുഖ ആശുപത്രികളും സുഖിനോ,  കെയര്‍ ആന്‍ഡ് ക്യൂര്‍, ആശാ കെയര്‍ ഹോംസ്, അവന്തിക എന്നീ സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. ഇതു കൂടാതെ വിവിധ ജില്ലകളില്‍ നിന്നും നിരവധി പ്രമുഖ ആശുപത്രികളും ജെറിയാട്രിക് കെയര്‍ സ്ഥാപനങ്ങളും വയോജന പരിചരണത്തിനും രോഗീപരിചരണത്തിനും വേണ്ടി കുടുംബശ്രീ കെയര്‍ ഗിവര്‍ എക്സിക്യൂട്ടീവുകളുടെ സേവനം ആവശ്യപ്പെട്ട് കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്.
 
'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതിയിലൂടെ മുതിര്‍ന്ന തലമുറയ്ക്ക്  ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യമായ സേവനങ്ങള്‍ തികച്ചും പ്രഫഷണല്‍ രീതിയില്‍ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.  ആശുപത്രികളിലും വീടുകളിലും രോഗികള്‍ക്ക് കൂട്ടിരുപ്പ് പരിചരണം, കൃത്യമായ ഇടവേളകളില്‍ ആഹാരം, മരുന്ന് നല്‍കല്‍, വീടുകളില്‍ ചെന്ന് കിടപ്പുരോഗികളുടെ ഷുഗര്‍, രക്തതമ്മര്‍ദം എന്നിവയുടെ പരിശോധന, കൂടാതെ കിടപ്പു രോഗികള്‍ക്ക്  കിടക്ക വൃത്തിയാക്കല്‍, കുളിപ്പിക്കല്‍, മരുന്നു നല്‍കല്‍ എന്നിവ ഉള്‍പ്പെടെ ആവശ്യാധിഷ്ഠിത സേവനങ്ങള്‍, ബില്‍ അടയ്ക്കല്‍, വൈദ്യ പരിശോധനയ്ക്ക് കൂട്ടു പോകല്‍ തുടങ്ങിയവയാണ് പദ്ധതി വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍.

Content highlight
ഈ രംഗത്തെ സേവനദാതക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് പ്രമോഷന്‍ ട്രസ്റ്റുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്

കുടുംബശ്രീയുടെ എറൈസ് (ARISE) സ്വയംതൊഴില്‍ പരിശീലന പരിപാടിയിലൂടെ നിറവേറുന്നത് റീബില്‍ഡ് കേരളയുടെ പ്രധാന ലക്ഷ്യം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍

Posted on Saturday, January 19, 2019

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടത്തുന്ന എറൈസ് (ARISE) തൊഴില്‍ പരിശീലന പരിപാടിയിലൂടെ കേരളത്തില്‍ അമ്പതിനായിരം ആളുകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ വഴിയൊരുക്കുമെന്നും അതുവഴി റീ ബില്‍ഡ് കേരളയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം പ്രാവര്‍ത്തിക്കമാക്കാന്‍ കുടുംബശ്രീക്ക് സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. എറൈസ് -സ്വയംതൊഴില്‍ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദഹേം.

കേരളത്തില്‍ പത്തോളം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കുടുംബശ്രീ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അതത് മേഖലകളില്‍ സംരംഭങ്ങള്‍ രൂപീകരിച്ച് വരുമാനം നേടാന്‍ ഏറ്റവും സഹായകരമാകുന്ന തരത്തിലാണ് എറൈസ് തൊഴില്‍ പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. അവരവര്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ പരിശീലനം നേടാനും സ്വയംതൊഴില്‍ ചെയ്യാനുമുള്ള മികച്ച അവസരമാണ് കുടുംബശ്രീ ഇപ്പോള്‍ നല്‍കുന്നത്. സ്വയംതൊഴില്‍ പരിശീലനത്തില്‍ പങ്കെടുത്ത് തൊഴിലും വരുമാനവും നേടുന്നതിലൂടെ ഇത്രയും ആളുകള്‍ക്ക് മാന്യമായ ഉപജീവനമാര്‍ഗവും സാമ്പത്തികാഭിവൃദ്ധിയും നേടാനാകുമെന്നും അതിനാല്‍ പ്രളയാനന്തര പുനരധിവാസത്തില്‍ പ്രധാന പങ്കു വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ നേടുന്ന വരുമാനം കുടുംബങ്ങളിലും അതുവഴി സമൂഹത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരും. സാമ്പത്തിക വളര്‍ച്ച ജീവിത നിലവാരവുമായി ബന്ധപ്പെട്ട വളര്‍ച്ചയാണ്. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകുന്നതോടെ തൊഴില്‍ മേഖലയിലെ അന്തസും ഉയരും.  ഇതിന് തൊഴിലിനോടുള്ള മനോഭാവത്തില്‍ മാറ്റം വരണം. പ്രളയാനന്തരമുള്ള കേരളത്തിന്‍റെ പുന:സൃഷ്ടിക്കു വേണ്ടി ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട അമ്പതിനായിരം പേര്‍ക്ക് മികച്ച തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി വരുമാനമാര്‍ഗം ലഭ്യമാക്കുന്നതു വഴി കുടുംബശ്രീ സംഘടിപ്പിക്കുന്ന എറൈസ്-തൊഴില്‍ പരിശീലന പരിപാടിക്ക് പ്രസക്തിയേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വയോജന പരിചരണ മേഖലയില്‍ കുടുംബശ്രീ മുഖേന നടത്തുന്ന ഹര്‍ഷം-ജെറിയാട്രിക് കെയര്‍ പദ്ധതിയുടെ ഭാഗമായി രൂപകല്‍പന ചെയ്ത വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീ മുഖേന നടത്തുന്ന എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ പ്രതിമാസം ശരാശരി ഇരുപതിനായിരം രൂപയെങ്കിലും വരുമാനം നേടാന്‍ കഴിയുന്ന രീതിയില്‍ സംരംഭകര്‍ മാറണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇതു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ പ്രതിവര്‍ഷം ആയിരത്തി അഞ്ഞൂറ് കോടിയോളം രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. അത് കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനും വികസനത്തിനുമായി ഉപകരിക്കും. കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി നമ്മള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക എന്നതാണ് പ്രധാനം. കാര്‍പെന്‍ററി, ഇലക്ട്രിക്കല്‍, പ്ലബിംഗ്, ജെറിയാട്രിക് കെയര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നല്ല തൊഴില്‍ വൈദഗ്ധ്യമുള്ള ആളുകളുടെ അഭാവമുണ്ട്. എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഏറ്റവും മികച്ച രീതിയിലുള്ള പ്രായോഗിക പരിശീലനം നേടുന്നവര്‍ക്ക് സംസ്ഥാനത്ത് മാത്രമല്ല വിദേശത്തും മാന്യമായ രീതിയില്‍ വരുമാനം ലഭിക്കുന്ന തൊഴില്‍ നേടാന്‍ കഴിയും. ഒരു പ്രത്യേക തൊഴില്‍മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വിവിധ ജോലികളില്‍ തൊഴില്‍ നൈപുണ്യവും ആധുനിക സാങ്കേതിക വൈദഗ്ധ്യമുള്ളവരുമാകാനാണ് ശ്രമിക്കേണ്ടത്. ചെയ്യുന്ന ജോലിക്ക് അര്‍ഹമായ വേതനവും ലാഭവും

അതോടൊപ്പം തൊഴിലില്‍ വളര്‍ച്ച നേടാനും ഓരോ കുടുംബശ്രീ വനിതകള്‍ക്കും സാധിക്കണം.
എല്ലാവിധ റിപ്പയറിങ്ങ് ജോലികളും ഏറ്റവും വേഗത്തില്‍ ഒരു ടീമായി വന്ന് ചെയ്തു കൊടുക്കാനും അതിന് മിതമായ നിരക്കില്‍ കൂലി വാങ്ങാനും കുടുംബശ്രീ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കണം. എല്ലാകാലത്തും കുടുംബശ്രീ കുടുംബങ്ങളിലെ വിവിധ തലമുറകളില്‍പ്പെട്ടവര്‍ക്ക് മികച്ച തൊഴില്‍ പരിശീലനം നല്‍കി അവര്‍ക്ക് മാന്യമായ ജീവിതമാര്‍ഗം ഒരുക്കിനല്‍കിയിട്ടുണ്ട്. എറൈസ് തൊഴില്‍ പരിശീലന പരിപാടിയും അതിന്‍റെ ഭാഗമാണെന്നും ഇതുവഴി അമ്പതിനായിരത്തിലേറെ പേര്‍ക്ക് പുതിയ തൊഴില്‍ മേഖലകളില്‍ അറിവും ജീവനോപാധിയും നേടിക്കൊടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.  

റീബില്‍ഡ് കേരള എന്ന വെല്ലുവിളിയിലേക്കുള്ള ഉറച്ച കാല്‍വയ്പ്പായിട്ടാണ് കുടുംബശ്രീ സംഘടിപ്പിക്കുന്ന എറൈസ് തൊഴില്‍ പരിശീലന പരിപാടിയെ കാണുന്നതെന്ന് റീ ബില്‍ഡ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.വി.വേണു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. നാഗരിക ജീവിതത്തില്‍ പുതിയ സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്യാന്‍ വൈദഗ്ധ്യമുള്ളവരെയാണ് ഇപ്പോള്‍ ആവശ്യം. എറൈസ് തൊഴില്‍ പരിശീലന പരിപാടിയിലൂടെ തൊഴില്‍ നൈപുണ്യമുള്ള ആളുകളെ സൃഷ്ടിച്ച് മാന്യമായ വരുമാനം നേടിക്കൊടുക്കാന്‍ കഴിയുന്നതിലൂടെ കേരളത്തിന്‍റെ പുന:സൃഷ്ടിയുടെ പ്രധാന ദൗത്യം നിറവേറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ വഴി മികച്ച സംരംഭകരായി മാറിയ ഇരുപത് വനിതകളെ കുറിച്ച് തയ്യാറാക്കിയ പുസ്തകത്തിന്‍റെ പ്രകാശനം കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസിനു നല്‍കി അദ്ദേഹം നിര്‍വഹിച്ചു.  
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് നന്ദി പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, പരിശീലക ഏജന്‍സികള്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Content highlight
കേരളത്തില്‍ പത്തോളം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കുടുംബശ്രീ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

പുതിയ 28 നഗരസഭകളുടെ വെബ്സൈറ്റ് ഉദ്ഘാടനം

Posted on Saturday, January 19, 2019

പുതിയ 28 നഗരസഭകളുടെ വെബ്സൈറ്റുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  ശ്രീ. എ.സി. മൊയ്ദീന്‍ ഉദ്ഘാടനം ചെയ്യും

സ്ഥലം : സെക്രെട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാള്‍, തിരുവനന്തപുരം
സമയം : വൈകുന്നേരം 4 മണി

Content highlight
Inauguration of thw websites of new municipalities

സ്ത്രീ പദവി സ്വയംപഠന പ്രക്രിയ, നാലാം ഘട്ടത്തിന് തുടക്കം

Posted on Tuesday, January 15, 2019

The fourth phase of the Gender Self Learning Programme was officially launched. Shri. A.C. Moideen, Minister, Local Self Government Department, Government of Kerala inaugurated the NHG level campaign of the fourth phase of Gender Self Learning Programme at District Co-operative Bank Hall, Thrissur on 14 January 2019.

Kudumbashree Mission had been framing and successfully implementing different programmes focusing women through Gender Self Learning Programme (GSLP) for the past 11 years. Vulnerability study, crime mapping, Neetham campaign, Pusthaka yatra were the activities implemented by Kudumbashree as the after effect of Gender Self Learning Programme. The themes Women & employment, Women & health Women & mobility had already been discussed in the last 3 modules of Gender Self Learning Programme.

The programme is organised in NHGs through group discussions. Gender Status- Equality & Justice will be the theme discussed in the fourth module.The concept is meant to create an environment for women to learn what empowerment is for themselves and how they should learn to recognize suppression, vulnerability etc. The GSLP programme will be organised at NHGs for 6 months. A book has also been prepared for the self learning process reach to the 43 lakh members in 2.77 NHGs. 300 facilitators from 14 districts across Kerala had been selected and trained. The facilitators will select one member each from every NHGs and thereby equip the NHGs for the self learning programme.

Gender Self Learning Programme could be regarded as the first social educational process that would have direct implications on rights and entitlements of women in grass roots. Unlike conventional women empowerment programmes that adhere to awareness classes, gender self learning programme aims at facilitating neighborhood groups on discussions that reflect on discrimination, violence and inequality. Each woman represented in the network is regarded as a participant, information provider and knowledge creator.

Content highlight
Gender Self Learning Programme could be regarded as the first social educational process that would have direct implications on rights and entitlements of women in grass roots.

DPC Meeting Pathanamthitta

Posted on Sunday, December 30, 2018

Pathanamthitta District Planning Committee meeting scheduled on 31 Dec 2018,  3:30 pm at Collector's Conference Hall

Content highlight
DPC Meeting Pathanamthitta

DPC Thrissur

Posted on Thursday, December 27, 2018
Content highlight
DPC Thrissur

DPC Thrissur

Posted on Thursday, December 27, 2018
Content highlight
DPC Thrissur