സര്‍ഗ്ഗാത്മകത ആഘോഷമാക്കാന്‍ അരങ്ങ്

Posted on Thursday, November 14, 2019
  • കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിന് പാലക്കാട് വേദിയാകും
  • നവംബര്‍ 1 മുതല്‍ 3 വരെ
  • ആറ് പ്രധാനവേദികള്‍

അയല്‍ക്കൂട്ട വനിതകളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ മാറ്റുരയ്ക്കുന്ന അരങ്ങ് സംസ്ഥാന കലോത്സവം നവംബര്‍ 1 മുതല്‍ 3 വരെ പാലക്കാട് നടക്കും. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, പാലക്കാട് വിക്ടോറിയ കോളേജിലെ പ്രധാനവേദിയില്‍ നവംബര്‍ ഒന്നിന് വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങില്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഈ കലോത്സവം കുടുംബശ്രീ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മൂവായിരത്തോളം അയല്‍ക്കൂട്ട വനിതകള്‍ അണിനിരക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയും നടക്കും. വിക്ടോറിയ കോളേജ് കൂടാതെ ഫൈന്‍ ആര്‍ട്‌സ് ഹാള്‍, ഗവണ്‍മെന്റ് മോയന്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും മത്സരവേദികളുണ്ട്.

  സ്റ്റേജ്, സ്റ്റേജിതരങ്ങളിലായി 34 ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ മത്സരങ്ങളുണ്ട്. 18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ ജൂനിയര്‍ വിഭാഗത്തിലും 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സീനിയര്‍ തലത്തിലുമാണ് മത്സരിക്കുക. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള അയല്‍ക്കൂട്ട അംഗങ്ങളായ 2000ത്തോളം സ്ത്രീകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട്, മിമിക്രി, നാടോടിനൃത്തം, സംഘനൃത്തം, സംഘഗാനം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി, മൈം, കാര്‍ട്ടുണ്‍, കഥാരചന, കവിതാ രചന എന്നിങ്ങനെയുള്ള ഇനങ്ങളില്‍ മത്സരങ്ങളുണ്ട്. സി.ഡി.എസ്, താലൂക്ക്, ജില്ലാതലങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചെത്തുന്നവരാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്.

  നവംബര്‍ മൂന്നിന് വൈകിട്ട് നാലിന് വിക്ടോറിയ കോളേജിലെ പ്രധാനവേദിയില്‍ സമാപന സമ്മേളനം നടക്കും. എല്ലാ ദിവസവും വിക്ടോറിയ കോളേജിലെ വേദിയില്‍ ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും.

സ്ത്രീകഥാപാത്രങ്ങളുടെ പേരില്‍ വേദികള്‍
കറുത്തമ്മ, ഇന്ദുലേഖ, സുഹറ, നാണിമിസ്ട്രസ്, സുമിത്ര, ചെമ്മരത്തി. അരങ്ങ് കലോത്സവത്തിന്റെ ആറ് വേദികള്‍. മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ നോവലുകളിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകളാണ് ഈ ആറ് വേദികള്‍ക്കും നല്‍കിയിരിക്കുന്നത്. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീനിലെ നായികാ കഥാപാത്രമായ കറുത്തമ്മയുടെ പേരിലുള്ള വേദി വിക്ടോറിയ കോളേജില്‍. ഒ. ചന്തുമേനോന്റെ ഇന്ദുലേഖ എന്ന കഥാപാത്രത്തിന്റെ പേരിലുള്ള വേദി ഗവണ്‍മെന്റ് മോയന്‍ എല്‍പിഎസില്‍. വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തിലെ രണ്ട് വേദികള്‍ക്ക് യഥാക്രമം നാണിമിസ്ട്രസ് (ചെറുകാടിന്റെ മുത്തശ്ശിയിലെ കഥാപാത്രം), സുമിത്ര (എംടി വാസുദേവന്‍ നായരുടെ കാലത്തിലെ കഥാപാത്രം) എന്നിങ്ങനെ പേരുകള്‍ നല്‍കിയിരിക്കുന്നു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയിലെ വേദിക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിലെ കഥാപാത്രമായ സുഹറയുടെ പേരും. വിക്ടോറിയ കോളേജ് ഗ്രൗണ്ടിലെ വേദിക്ക് എന്‍. പ്രഭാകരന്റെ ഏഴിനു മീതേയിലെ ചെമ്മരത്തി എന്ന കഥാപാത്രത്തിന്റെ പേരും.

സ്വാതന്ത്ര്യവും സമത്വവും പങ്കാളിത്തവും
എറണാകുളം, ആലുവ അസറുല്‍ ഉലൂം ഇസ്ലാമിക് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മത് സഫുവന്‍ രൂപകല്‍പ്പന ചെയ്ത ലോഗോയാണ് അരങ്ങ് കലോത്സവ ലോഗോയായി തെരഞ്ഞെടുത്തത്. ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിന് സംഘടിപ്പിച്ച മത്സരത്തില്‍ ലഭിച്ച 13 അപേക്ഷകളില്‍ നിന്നാണ് മുഹമ്മദിന്റെ ലോഗോ തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യം, സമത്വം, പങ്കാളിത്തം എന്നീ മൂന്ന് ആശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.

 

Content highlight
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മൂവായിരത്തോളം അയല്‍ക്കൂട്ട വനിതകള്‍ അണിനിരക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയും നടക്കും.

അട്ടപ്പാടിയില്‍ മൊബൈല്‍ ന്യുട്രീഷ്യന്‍ ഗാര്‍ഡന്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted on Thursday, November 14, 2019

അട്ടപ്പാടിയിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പോഷക സമൃദ്ധമായ ജൈവ പച്ചക്കറിയും പഴങ്ങളും എത്തിക്കാനുള്ള മൊബൈല്‍ ന്യുട്രീഷ്യന്‍ ഗാര്‍ഡന്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. അഗളി ഗ്രാമ പഞ്ചായത്ത്  അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി പ്രകാരം കുടുംബശ്രീ അട്ടപ്പാടിയില്‍  കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന മഹിളാ കിസാന്‍ സശാക്തികരണ പരിയോജന ( MKSP) വഴി തെരഞ്ഞെടുത്ത പത്ത് ഊരുകളില്‍ കൃഷി ചെയ്യുന്ന ഉത്പന്നങ്ങളാണ് ഊരുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് എത്തിക്കുന്നത്.  അഗളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

    അഗളി , ഷോളയൂര്‍ , പുതൂര്‍ , കുറുംബ പഞ്ചായത്ത് സമിതിയുടെ നേതൃത്തില്‍  അട്ടപ്പാടിയിലെ 192 ഊരുകളിലും  പോഷകാഹാര സമൃദ്ധി ഉറപ്പു വരുത്താന്‍  ആവശ്യമായ പദ്ധതികളാണ് എംകെഎസ്പി മുഖേന നടപ്പാക്കി വരുന്നത്. നാല് മുതല്‍ പത്ത് വരെ അംഗങ്ങള്‍ ചേര്‍ന്ന കൃഷി സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. ഈ നാല് പഞ്ചായത്ത് സമിതിക്ക് കീഴിലെ 712 സംഘകൃഷി സംഘങ്ങളിലായി 3324 ആദിവാസി വനിതാ കര്‍ഷകര്‍ കൃഷി ചെയ്ത് വരുന്നു.
 
  കമ്മ്യുണിറ്റി കിച്ചനിലേക്ക് ആവശ്യമായ പോഷക ആഹാരം ലഭ്യമാക്കുന്നതിനായി  32 ന്യൂട്രിഷന്‍ ഗാര്‍ഡന്‍ യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അഗളിയില്‍ 17 ഉം ഷോളയൂരില്‍ ഒമ്പതും പുതൂരില്‍ ആറും യൂണിറ്റുകള്‍ വീതമാണ് സ്ഥാപിച്ചത്. ഓരോ യൂണിറ്റും 2 ഏക്കര്‍ മുതല്‍ 4 ഏക്കര്‍ വരെ സ്ഥലത്ത്  റാഗി , ചാമ , തുവര , അമര, തക്കാളി , പയര്‍ , വെണ്ട , പയര്‍ , വഴുതന , ചേന , മത്തന്‍ , ചേമ്പ് , വിവിധ തരം ചീരകള്‍,  കപ്പ , തുടങ്ങിയ വിളകള്‍ കൃഷി ചെയ്തു വരുന്നു. ഈ ന്യൂട്രിഷന്‍ ഗാര്‍ഡനുകളില്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ മറ്റ് ഊരുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് മൊബൈല്‍ ന്യൂട്രിഷന്‍ ഗാര്‍ഡന്‍ യൂണിറ്റ് വഴി വിതരണം ചെയ്യുകയാണ് ചെയ്യുക.

 

Content highlight
കമ്മ്യുണിറ്റി കിച്ചനിലേക്ക് ആവശ്യമായ പോഷക ആഹാരം ലഭ്യമാക്കുന്നതിനായി 32 ന്യൂട്രിഷന്‍ ഗാര്‍ഡന്‍ യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അഗളിയില്‍ 17 ഉം ഷോളയൂരില്‍ ഒമ്പതും പുതൂരില്‍ ആറും യൂണിറ്റുകള്‍ വീതമാണ് സ്ഥാപിച്ചത്

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ആഘോഷമാക്കി കുടുംബശ്രീ

Posted on Thursday, November 14, 2019

ഒക്ടോബര്‍ 15ന്റെ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഡിഎസുകളുടെ നേതൃത്വത്തില്‍ അവബോധ ക്ലാസ്സുകളും ആദരിക്കല്‍ ചടങ്ങുകളുമുള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചു.

  എല്ലാവര്‍ഷവും ഒക്ടോബര്‍ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയാണ് തീരുമാനിച്ചത്. കൃഷി, ഭക്ഷ്യ സുരക്ഷ, പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യല്‍, പോഷണം എന്നിങ്ങനെ എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നതില്‍ ഗ്രാമീണ വനിതകളാണ് മുന്‍പന്തിയില്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ചെറുത്തുനിര്‍പ്പുയര്‍ത്തുന്ന ഗ്രാമീണ വനിതകളും പെണ്‍കുട്ടികളും എന്നതായിരുന്നു ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ പ്രമേയം.

 

Content highlight
എല്ലാവര്‍ഷവും ഒക്ടോബര്‍ 15 അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയാണ് തീരുമാനിച്ചത്.

അസര്‍ബയ്ജാനില്‍ കുടുംബശ്രീ ഫലവത്തായ മാറ്റങ്ങളുമായി മുന്നോട്ട്

Posted on Thursday, November 14, 2019

കുടുംബശ്രീ മാതൃക കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേക്ക് വ്യാപിപ്പിക്കുന്ന കുടുംബശ്രീയുടെ മറ്റൊരു പ്രവര്‍ത്തനം കൂടി ഫലവത്താകുന്നു. അസര്‍ബയ്ജാനും കുടുംബശ്രീയും തമ്മിലുള്ള കൂട്ടുകെട്ടാണ് കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത്. ഗ്രാമീണമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഉപജീവന പദ്ധതികള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന അസര്‍ബെയ്ജാന്‍ റൂറല്‍ ഇന്‍വസ്റ്റ്മെന്റ് പ്രോജക്ടിന്റെ (AZRIP) ഭാഗമായാണ് കുടുംബശ്രീ അസര്‍ബയ്ജാനില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2005 മുതല്‍ അസര്‍ബെയ്ജാനില്‍ ലോക ബാങ്കിന്റെ സഹായത്തോടെ നടക്കുന്ന പ്രോജക്ടാണിത്.

  ലോക ബാങ്കിന്റെ റീജ്യണല്‍ ഡയറക്ടര്‍ സെബാസ്റ്റിയന്‍ മോളിന്യൂസ്, കുടുംബശ്രീ പ്രതിനിധികള്‍ പരിശീലനം നല്‍കിയ അസര്‍ബയ്ജാനിലെ മസാലി സന്ദര്‍ശിച്ച് അവിടെയുണ്ടായ മാറ്റങ്ങളെക്കുറിച്ച് സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് വഴി പുറംലോകത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഇതുവരെ അസര്‍ബെയ്ജാനിലെ മസാലിയില്‍ മാത്രം 468 സ്ത്രീകളുടെ പങ്കാളിത്തത്തോടെ 38 സംരംഭ യൂണിറ്റുകള്‍ തുടങ്ങിക്കഴിഞ്ഞു. നൂറിലധികം സംരംഭങ്ങള്‍ ഇവരുടെ കൂട്ടായ്മയിലൂടെ പ്രവര്‍ത്തിക്കുകയാണ്. ഇത് കൂടാതെ അസര്‍ബെയ്ജാനിലെ സ്ത്രീകളുടെ ഈ സംരംഭ ഗ്രൂപ്പുകളുടെ ഫെഡറേഷനായ അസര്‍ബെയ്ജാന്‍ ഗ്രാമീണ വനിതാ അസോസിയേഷന് സംരംഭ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അസര്‍ബെയ്ജാന്‍ ഗവണ്‍മെന്റിന്റെ പ്രത്യേക അവാര്‍ഡ് ഇവര്‍ക്ക് ലഭിച്ചപ്പോള്‍ കുടുംബശ്രീയുടെ നേതൃത്വത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.

  2017ല്‍ AZRIP ടീം സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് പ്രത്യേക പൈലറ്റ് പ്രോജക്ട് നടപ്പാക്കാന്‍ ലക്ഷ്യമിടുകയും ഇതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മാതൃകകള്‍ പഠിക്കുകയും ചെയ്തു. ഇതില്‍ മികച്ച രീതിയില്‍ സംയോജന സാധ്യതയുള്ളത് കുടുംബശ്രീയിലൂടെ മാതൃകയാണെന്ന് മനസ്സിലാക്കി കുടുംബശ്രീയെ അസര്‍ബെയ്ജാനിലേക്ക് ക്ഷണിക്കുകയായിരുന്നു.  2018 മാര്‍ച്ചില്‍ നാല് കുടുംബശ്രീ പ്രതിനിധികള്‍ പത്ത് ദിവസത്തെ ആദ്യഘട്ട പരിശീലനം അസര്‍ബെയ്ജാനിലെത്തി നല്‍കി. അസ്‌റിപ് (AZRIP) പ്രോജക്ടിലെ മാസ്റ്റര്‍ ട്രെയിനികള്‍ക്കാണ് അവര്‍ പരിശീലനം നല്‍കിയത്. അവരിലൂടെ അസര്‍ബെയ്ജാനിലെ മറ്റ് സ്ത്രീകളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയായിരുന്നു ഈ പരിശീലനം.

  മാസാലിയിലെ സെപരാഡി, ലങ്കാരണിലെ ചക്രിലി, ബലാക്കാനിലെ ഗൈസ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി ഫീല്‍ഡ് തലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയാണ് പരിശീലനം ചിട്ടപ്പെടുത്തിയത്. കുടുംബശ്രീയുടെ മാതൃകയെക്കുറിച്ചും അയല്‍ക്കൂട്ടങ്ങളും പ്രവര്‍ത്തന ഗ്രൂപ്പുകളും രൂപീകരിക്കുന്നതിനെക്കുറിച്ചും ഉപജീവന പദ്ധതികളെക്കുറിച്ചും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു പ്രധാനമായും മാസ്റ്റര്‍ ട്രെയിനി ടീമിനെ പരിശീലിപ്പിച്ചത്. അസ്‌റിപ് (AZRIP) പ്രോജക്ടിലെ കമ്മ്യൂണിറ്റി മൊബിലൈസര്‍മാരും ഉപജീവന സ്പെഷ്യലിസ്റ്റുകളും ഉള്‍പ്പെടെ 16 പേര്‍ പങ്കെടുത്ത ഈ പരിശീലനത്തിന്റെ സമയത്തുതന്നെ 56 സ്ത്രീകള്‍ 4 സ്വയം സഹായ സംഘങ്ങള്‍  രൂപീകരിക്കാന്‍ മുന്നോട്ടുവരികയും ചെയ്തു.  

  ലോക ബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പ്രോജക്ടിന്റെ വിജയം കുടുംബശ്രീയുടെ ഒരു അന്താരാഷ്ട്രതലത്തിലുള്ള ഇടപെടലിന്റെ വിജയം കൂടിയാണ്.

 

Content highlight
മാസാലിയിലെ സെപരാഡി, ലങ്കാരണിലെ ചക്രിലി, ബലാക്കാനിലെ ഗൈസ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി ഫീല്‍ഡ് തലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയാണ് പരിശീലനം ചിട്ടപ്പെടുത്തിയത്.

വയസ്സ് 80, 64, 62...അതൊക്കെ വെറും അക്കങ്ങളല്ലേ

Posted on Thursday, November 14, 2019

കുടുംബശ്രീ അരങ്ങിന്റെ വേദിയില്‍ നിറഞ്ഞാടിയ അയല്‍ക്കൂട്ട വനിതകള്‍ക്കിടയില്‍ പ്രായത്തിന്റെ വെല്ലുവിളിയെ പുഞ്ചിരിയോടെ നേരിട്ട് പോരാടാനെത്തി അരങ്ങിന്റെ കാണികളുടെ ഹൃദയം കീഴടക്കി ചിലര്‍. ആലപ്പുഴയില്‍ നിന്ന് കോമളവല്ലിയമ്മ, ഇടുക്കിക്കാരി വിജയം ഗോപാലകൃഷ്ണന്‍, പാലക്കാടിന്റെ സ്വന്തം മറിയം പെണ്ണമ്മ എന്നിവര്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമെന്ന് തെളിയിക്കുകയായിരുന്നു. വിക്ടോറിയ കോളേജില്‍ ഒരുക്കിയ പ്രധാനവേദിയായ കറുത്തമ്മയില്‍ ആദ്യദിനം നടന്ന തിരുവാതിര മത്സരത്തില്‍ പാരമ്പര്യ തനിമ കൊണ്ട് ശ്രദ്ധ നേടിയ ആലപ്പുഴ ടീമിന്റെ നട്ടെല്ലായിരുന്നു കോമളവല്ലിയമ്മ. തകഴി സിഡിഎസില്‍ നിന്നെത്തിയ എട്ടംഗ ടീമിനെ പരിശീലിപ്പിച്ചത് 80 വയസ്സ് പിന്നിട്ട കോമളവല്ലിയമ്മയായിരുന്നു. 12ാം വയസ്സില്‍ തന്നെ നൃത്തം പഠിച്ച കോമളവല്ലിയമ്മ വിവാഹശേഷം കുടുംബശ്രീ ഒരുക്കിയ വേദികളിലൂടെയാണ് കലാലോകത്തേക്ക് തിരികെയെത്തുന്നത്.

  കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ മറിയം പെണ്ണമ്മയ്ക്ക് പ്രായം 64 വയസ്സ്!. നെന്മാറ അയിലൂര്‍ സ്വദേശിനിയായ മറിയം പെണ്ണമ്മ വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ചൊല്ലിയാണ് മൂന്നാമതെത്തിയത്. ലളിതഗാനം, നാടന്‍പാട്ട് തുടങ്ങിയ ഇനങ്ങളിലും ഇവര്‍ മത്സരിച്ചിരുന്നു. അതേസമയം  സീനിയര്‍ വിഭാഗം നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഇടുക്കി തൊടുപുഴക്കാരിയായ വിജയം ഗോപാലകൃഷ്ണന്റെ പ്രായം 62 പിന്നിട്ടിരിക്കുന്നു. ചടുല നൃത്തച്ചുവടുകള്‍ കൊണ്ട് വേദിയെ അമ്പരപ്പിച്ചു ഇവര്‍. അടുത്ത അരങ്ങിലേക്ക് വീണ്ടും മത്സരിക്കാനെത്തുമെന്ന ഉറപ്പും നല്‍കിയാണ് ഇവരേവരും പാലക്കാട് നിന്ന് മടങ്ങിയത്.

 

Content highlight
കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ മറിയം പെണ്ണമ്മയ്ക്ക് പ്രായം 64 വയസ്സ്!. നെന്മാറ അയിലൂര്‍ സ്വദേശിനിയായ മറിയം പെണ്ണമ്മ വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ചൊല്ലിയാണ് മൂന്നാമതെത്തിയത്.

കുടുംബശ്രീക്ക് ഗവേണന്‍സ് നൗ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ്

Posted on Monday, November 11, 2019

തിരുവനന്തപുരം: നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികളില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചതിന് കുടുംബശ്രീക്ക് 2019 ലെ ഗവേണന്‍സ് നൗ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജന വിഭാഗത്തില്‍ കുടുംബശ്രീ സൂക്ഷ്മംരംഭങ്ങള്‍, അഗതിരഹിത കേരളം എന്നീ പദ്ധതികള്‍ക്കും നൈപുണ്യ വികസനത്തിന് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയ്ക്കുമാണ് അവാര്‍ഡ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേണന്‍സ് നൗ എന്ന സ്ഥാപനമാണ്  അവാര്‍ഡ് നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീക്കു വേണ്ടി സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ സുചിത്ര. എസ്, ലിയോ പോള്‍.ടി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ജോമോന്‍. കെ.ജെ എന്നിവര്‍ കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ തുറമുഖ  മന്ത്രാലയം ഐ.ടി ഫോഴ്സ് സി.ആര്‍.ഐ.എസ് ഗവേണിങ്ങ് കൗണ്‍സില്‍ അംഗം വിനീത് ഗോയെങ്കയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും തൊഴില്‍ നൈപുണ്യ പരിശീലനത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചതിലൂടെ ഈ പദ്ധതികള്‍ കൈവരിച്ച വളര്‍ച്ചയും അതിലൂടെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭ്യമായ നേട്ടങ്ങളും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഇതു പ്രകാരം തൊഴില്‍ നൈപുണ്യ പരിശീലനത്തിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ 'ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന' (ഡിഡിയുഡികൈവൈ), സംസ്ഥാനത്ത് അഗതിത്വം ഇല്ലാതാക്കുക എന്നതു ലക്ഷ്യമിട്ടു നടപ്പാക്കുന്ന 'അഗതിരഹിത കേരളം', അയല്‍ക്കൂട്ട വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് സഹായകമാകുന്ന സൂക്ഷ്മസംരംഭങ്ങള്‍ എന്നീ പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണത്തിനും ഏകോപനത്തിനും വിവരശേഖരണത്തിനും അനുയോജ്യമായ മൊബൈല്‍ ആപ്ളിക്കേഷനുകളും  പോര്‍ട്ടലും രൂപീകരിച്ച് ബന്ധപ്പെട്ട മേഖലയില്‍ സമഗ്ര വളര്‍ച്ച കൈവരിച്ചതാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

ഡിഡിയുജികൈവൈ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായിയുള്ള ഏകീകൃത പ്രവര്‍ത്തന നടപടി ക്രമം അനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനും ഊര്‍ജിതമാക്കുന്നതിനും വേണ്ടി രൂപകല്‍പന ചെയ്ത പോര്‍ട്ടലാണ് അവാര്‍ഡിനര്‍ഹമായത്.  പദ്ധതിയുടെ വളര്‍ച്ച, പരിശീലനം നല്‍കുന്നതിനായി തിരഞ്ഞെടുത്ത 126 പരിശീലന ഏജന്‍സികള്‍ ഓരോന്നിന്‍റെയും പ്രവര്‍ത്തന മികവ്, പരിശീലന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍,  ദൈനംദിന പ്രവര്‍ത്തനങ്ങള്‍, മൊബിലൈസേഷനു ശേഷം  പദ്ധതി ഗുണഭോക്താവാകുന്നതു മുതല്‍ ജോലി ലഭ്യമാകുന്നതു വരെ ഒരു പരിശീലനാര്‍ത്ഥിയെ സംബന്ധിച്ച വിവരങ്ങള്‍ എന്നിങ്ങനെ സമഗ്ര വിവരങ്ങളും ലഭ്യമാക്കുന്നതാണ് ഡിഡിയുജികെവൈ പോര്‍ട്ടല്‍. പദ്ധതി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ ഏതു സമയത്തും ലഭ്യമാക്കുന്നതിന് പോര്‍ട്ടല്‍ ഏറെ സഹായകരമാണ്.   
 
കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മസംരംഭങ്ങളെ ജിയോടാഗ് ചെയ്യുന്നതിനായി പ്രത്യേകം മൊബൈല്‍ ആപ്ളിക്കേഷന്‍ രൂപകല്‍പന ചെയ്യുകയും ഇതുപയോഗിച്ച് 22000ലേറെ സംരംഭങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിച്ചിരുന്നു. പരിശീലനം ലഭിച്ച 350 മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാര്‍ മുഖേനയാണ് ഇതു സംബന്ധിച്ച സര്‍വേ പൂര്‍ത്തിയാക്കിയത്. ജിയോ ടാഗ് ചെയ്തതു വഴി ഓരോ യൂണിറ്റിന്‍റെയും ഉല്‍പാദനം, വാര്‍ഷിക വിറ്റുവരവ്, അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ സര്‍ട്ടിഫിക്കേഷന്‍, അക്കൗണ്ടിങ്ങ് ആന്‍ഡ് ബുക്ക് കീപ്പിങ്ങ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുലര്‍ത്തുന്ന മികവ് നേരിട്ടു മനസിലാക്കുന്നതിനും ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂണിറ്റുകള്‍ക്ക് ഗ്രേഡിങ്ങ് ഏര്‍പ്പെടുത്താനും സാധിച്ചു. ജിയോ ടാഗിങ്ങ് ഏര്‍പ്പെടുത്തിയതിലൂടെ ഓരോ യൂണിറ്റിന്‍റെയും പ്രതിമാസ വിറ്റുവരവ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനും  ഇതുവഴി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണിയുമായുള്ള സഹകരണം, ഉല്‍പാദനം വര്‍ധിപ്പിക്കല്‍ തുടങ്ങി സംരംഭകര്‍ക്കാവശ്യമായ പിന്തുണകള്‍ ഏതെല്ലാമാണെന്നു മനസിലാക്കി അത് ലഭ്യമാക്കുന്നതിനും കഴിയുന്നുണ്ട്. ജിയോ ടാഗിങ്ങ് വഴി സംരംഭമേഖലയില്‍ കൈവരിച്ച ഈ മുന്നേറ്റമാണ് അവാര്‍ഡിനായി പരിഗണിച്ചത്.

സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ സുചിത്ര. എസ്, ലിയോ പോള്‍.ടി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ജോമോന്‍. കെ.ജെ എന്നിവര്‍ കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ തുറമുഖ  മന്ത്രാലയം ഐ.ടി ഫോഴ്സ് സി.ആര്‍.ഐ.എസ് ഗവേണിങ്ങ് കൗണ്‍സില്‍ അംഗം വിനീത് ഗോയെങ്കയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുന്നു

2017ല്‍ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി പ്രത്യേകമായി മൊബൈല്‍ ആപ്ളിക്കേഷന്‍  രൂപകല്‍പന ചെയ്തിരുന്നു. ഈ മൊബൈല്‍ ആപ് ഉപയോഗിച്ച് പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേന മൂന്നു ലക്ഷത്തിലേറെ കുടുംബങ്ങളില്‍ സര്‍വേ നടത്തുന്നതിനും ഇതില്‍ നിന്നും അര്‍ഹരായ 1,57,691 ഗുണഭോക്താക്കളെ സംബന്ധിച്ച വിവരശേഖരണം സാധ്യമാക്കുന്നതിനും കുടുംബശ്രീക്ക് കഴിഞ്ഞു. പദ്ധതിയിലെ ഓരോ ഗുണഭോക്താവിനും ലഭ്യമാകുന്ന സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ ഇതിനകം ലഭ്യമായിട്ടുണ്ട്. ഇതുകൂടാതെ ആകസ്മികമായി അഗതികളായി മാറിയ കുടുംബങ്ങളെ ഉള്‍ച്ചേര്‍ക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. സര്‍വേ സംബന്ധിച്ച വിവരങ്ങള്‍ കുടുംബശ്രീ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Content highlight
ദാരിദ്ര്യ നിര്‍മാര്‍ജന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികളില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചതിന് കുടുംബശ്രീക്ക് 2019 ലെ ഗവേണന്‍സ് നൗ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു.

Kudumbashree Art Festival- 'Arangu' kickstarted at Palakkad

Posted on Monday, November 11, 2019

Kudumbashree's Art Festival 'Arangu' was kick-started at Palakkad. Shri. A.C Moideen, Minister, Local Self Government Department, Government of Kerala inaugurated the festival at Palakkad on 1 November 2019. Shri. K. Krishnankutty
Minister for Water Resources, Government of Kerala presided over the function. Shri. S. Harikishore IAS, Executive Director, Kudumbashree Mission introduced Kudumbashree's Art Festival- 'Arangu' to the public. The Art festival is organised by Kudumbashree Mission in association with Local Self Government Department, Government of Kerala. More than 2500 Kudumbashree women took part in the procession organised prior to the inaugural function. Kudumbashree members from Palakkad district handed over the cheque of Rs.18,51,000 to Shri. A.C Moideen, Minister for Local Self Governments, Government of Kerala towards Chief Minister’s Distress Relief Fund (CMDRF) during the function.

 

The three day Arts Festival will take place at the 6 venues named Karuthamma (Govt. Victoria College, Palakkad), Indulekha (Govt. Moyans LP School, Palakkad), Suhara (Fine Arts Society, Palakkad), Nanimistress (Govt. Victoria College Auditorium, Palakkad), Sumithra (Govt. Victoria College Auditorium, Palakkad), Chemmarathi (Govt. Victoria College Ground, Palakkad). In addition to this, Drama Competitions would be held at Chembai Memorial Government Music College, Palakkad.

1904 women from 14 districts across the state will take part in 34 competition items. The competitions are arranged in Junior and Senior sections. Those within the age limit 18-35 would come under the junior section and those above 35 years would be considered in the Senior section. Light Music, Fancy Dress, Mappila Pattu, Mono Act, Folk Dance, Mimicry, Elocution, Recitation, Drawing (Pencil), Poetry Writing, Drawing (Water Colour), Story Writing, Cartoon, Collage, Kathaprasangam, Group Song, Group Dance, Folk Song, Drama, Oppana, Margamkali, Thiruvathira, Skit, Mime and Shinkarimelam are the 34 competition items in which the women would compete with each other.

Shri. Balamurali IAS, District Collector, Palakkad, Shri. V. K Sreekandan M.P, Smt. Prameela Sasidharan, Chairperson, Palakkad Municipality, Padmashri Shivan Namboodiri, Renowned Koodiyattom Artist, Shri, Mundoor Sethumadhavan, Famous Writer, Smt. K.P.M Pushpaja, Governing Body Member and other dignitaries also attended the function. Shri. Shafi Parambil, MLA welcomed the gathering and Shri. P. Saithalavi, District Mission Coordinator, Kudumbashree Palakkad District Mission extended vote of Thanks. 'Arangu'- Kudumbashree's Art Festival is being an opportunity for the women to present their artistic talents before the society.

Content highlight
Those within the age limit 18-35 would come under the junior section and those above 35 years would be considered in the Senior section.

Palakkad all set to host 'Arangu'-Kudumbashree's Arts Festival

Posted on Monday, November 11, 2019

Palakkad is all set to host Kudumbashree Mission's Arts Festival 'Arangu' which is proposed to held at Palakkad from 1-3 November 2019. Shri. A.C Moideen, Minister, Local Self Government Department, Government of Kerala will inaugurate the festival at Govt.Victoria College, Palakkad on 1 November 2019. The registrations for various programme items are progressing at Hotel Gazala, Palakkad.

 

The three day Arts Festival will take place at the 6 venues named Karuthamma (Govt. Victoria, Palakkad), Indulekha (Govt. Moyans LP School, Palakkad), Suhara (Fine Arts Society, Palakkad), Nanimistress (Govt. Victoria College Auditorium, Palakkad), Sumithra (Govt. Victoria College Auditorium, Palakkad), Chemmarathi (Govt. Victoria College Ground, Palakkad). In addition to this, Drama Competitions would be held at Chembai Memorial Government Music College, Palakkad.The stage arrangements of the different venues are almost completed.

1904 women from 14 districts across the state will take part in 34 competition items. The competitions are arranged in Junior and Senior sections. Those within the age limit 18-35 would come under the junior section and those above 35 years would be considered in the Senior section.  Light Music, Fancy Dress, Mappila Pattu, Mono Act, Folk Dance, Mimicry,  Elocution, Recitation, Drawing (Pencil), Poetry Writing, Drawing (Water Colour), Story Writing, Cartoon, Collage, Kathaprasangam, Group Song, Group Dance, Folk Song, Drama, Oppana, Margamkali, Thiruvathira, Skit, Mime and Shinkarimelam are the  34 competition items in which the women would compete with each other.

 

A competition  was held for designing the logo for Arangu Arts Festival. The logo designed by Shri. Muhammed Safuvan, Student of Azharul Uloom Islamic College, Aluva, Ernakulam was selected as the logo of Arangu Arts Festival from the 13 entries received during the competition.The logo was designed incorporating the ideas of Freedom, Equality and Participation. The Arts Festival would be an opportunity for the women to present their artistic talents before the society. The Arts festival is organised by Kudumbashree Mission in association with Local Self Government Department.  More than 2000 Kudumbashree women would take part in the procession which is proposed to be held prior to the inaugural function.

Content highlight
1904 women from 14 districts across the state will take part in 34 competition items. The competitions are arranged in Junior and Senior sections.