എന്‍.യു.എല്‍.എം : കുടുംബശ്രീക്ക് ദേശീയ അവാര്‍ഡ്

Posted on Friday, January 3, 2020

* അവാര്‍ഡ് തുകയായ ഒമ്പതു കോടി രൂപ കുടുംബശ്രീക്ക് നല്‍കി

കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എന്‍.യു.എല്‍.എം) മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2018-19ലെ 'സ്പാര്‍ക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങില്‍ കേരളത്തിന്‍റെ കുടുംബശ്രീക്ക് രണ്ടാം സ്ഥാനം ലഭിച്ചു.  ആന്ധ്രപ്രദേശിനാണ് ഒന്നാം സ്ഥാനം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും  കേന്ദ്രഭരണ പ്രദേശങ്ങളിലും നഗരമേഖലയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളം ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതിനാണ് പുരസ്കാരം. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഇക്കഴിഞ്ഞ 30ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്രയില്‍ നിന്നും എന്‍.യു.എല്‍.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ കെ.ബി.സുധീര്‍, ടി.ജെ ജെയ്സണ്‍ എന്നിവര്‍ പുരസ്കാരം സ്വീകരിച്ചു. മികവിനുള്ള അംഗീകാരമായി ഒമ്പതു കോടി രൂപയും കുടുംബശ്രീക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. ഈ തുക പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനായി വിനിയോഗിക്കും.

എന്‍.യു.എല്‍.എം പദ്ധതി പ്രകാരം ഇതിന്‍റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പൊതുവായ മാനദണ്ഡങ്ങള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയിലെ ഓരോ ഉപഘടകത്തിന്‍റെ കീഴിലും കേന്ദ്ര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള 2018-19 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പുരോഗതിയും കേന്ദ്ര മന്താലയത്തിന്‍റെ ഡേ-എന്‍.യു.എല്‍.എം.എം വെബ്സൈറ്റില്‍ രേഖപ്പെടുത്തണം. തൊഴില്‍ നൈപുണ്യ പരിശീലനം ലഭിച്ചവര്‍, തൊഴില്‍ ലഭിച്ചവര്‍ എന്നിവരുടെ എണ്ണം,  നൈപുണ്യ പരിശീലനം ലഭിച്ച പട്ടികജാതി പട്ടിക വര്‍ഗ, ന്യൂന പക്ഷ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ എണ്ണം, പുതുതായി രൂപീകരിക്കേണ്ടതും രൂപീകരിച്ചതുമായ അയല്‍ക്കൂട്ടങ്ങളുടെ എണ്ണം, വിതരണം ചെയ്ത വിവിധ വായ്പകള്‍, തെരുവോര കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയ ആവശ്യമായ സംരംഭങ്ങളുടെ എണ്ണം, തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കിയ തെരുവു കച്ചവടക്കാരുടെ എണ്ണം, ഓരോ ഘടകത്തിന്‍റെയും കീഴിലുള്ള ഫണ്ട് വിനിയോഗം, പദ്ധതിയിലെ നിര്‍ദേശ പ്രകാരം വിതരണം ചെയ്ത റിവോള്‍വിങ്ങ് ഫണ്ട് ഇങ്ങനെ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളും അവ സംബന്ധിച്ച പുരോഗതിയും വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഇപ്രകാരം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് മികവിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിന്‍റെ കുടുംബശ്രീ രണ്ടാമതെത്തിയത്. ഇതില്‍ നൈപുണ്യ പരിശീലനം എന്ന ഘടകത്തില്‍ മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കാനും കുടുംബശ്രീക്ക് സാധിച്ചു.

 2017-18 ല്‍ കുടുംബശ്രീക്ക് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. അന്ന് ആറു കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നതു വഴി വാര്‍ഷിക പദ്ധതി വിഹിതമായ 30.99 കോടി രൂപയ്ക്കൊപ്പം പ്രത്യേക സമ്മാനമായി ഒമ്പതു കോടി രൂപയും പദ്ധതിക്കായി ലഭിച്ചു. ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം, സ്വയംതൊഴില്‍ ആരംഭിക്കുന്നതിനുള്ള പിന്തുണ നല്‍കല്‍, കുടുംബശ്രീ സംവിധാനം ശക്തിപ്പെടുത്താന്‍ അയല്‍ക്കൂട്ട രൂപീകരണം എന്നിവയ്ക്കായി ഈ ഫണ്ട് പ്രയോജനപ്പെടുത്തും. കൂടാതെ തെരുവു കച്ചവടക്കാര്‍ക്കു വേണ്ടി വെന്‍ഡിങ്ങ് മാര്‍ക്കറ്റുകള്‍, തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍,എന്നിവയുടെ നിര്‍മാണത്തിനും ഈ തുക വിനിയോഗിക്കും.

 

 

Content highlight
2017-18 ല്‍ കുടുംബശ്രീക്ക് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. അന്ന് ആറു കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രം നല്‍കിയത്.

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ പാലക്കാട്

Posted on Friday, January 3, 2020

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ കുടുംബശ്രീയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തോടു കൂടി പാലക്കാട് ജില്ലയില്‍ ആരംഭിച്ചു. പാലക്കാട് സിവില്‍സ്റ്റേഷനിലാണ് സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

 പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതില്‍ ഒരുമ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ക്യാന്റീന്‍ നടത്താന്‍ വേണ്ടി പത്തംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അവരെ പ്രാപ്തരാക്കി, കൂടാതെ ആവശ്യമായ മറ്റ് സഹായങ്ങളൊരുക്കുകയും ചെയ്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്ന ക്യാന്റീനില്‍ ദോശ, ഇടിയപ്പം, പുട്ട്, ഇഡ്ഡലി, ചെറുകടികള്‍, ചട്ടിക്കഞ്ഞി, പുഴുക്ക് തുടങ്ങിയ വിഭവങ്ങള്‍ ലഭിക്കും.

  സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സംയോജനത്തോട് കൂടി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെയും പുരോഗതി നേടുന്നതിന്റെയും ഒരു മികച്ച ഉദാഹരണമാണ് പാലക്കാട് ആരംഭിച്ചിരിക്കുന്ന ഈ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍.

 

Content highlight
പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതില്‍ ഒരുമ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.

പ്‌ളാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേറ്റ്‌ കുടുംബശ്രീ

Posted on Friday, January 3, 2020

* പ്രതിദിനം പത്തു ലക്ഷത്തോളം തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്നു

 * കുടുംബശ്രീ വനിതകള്‍ മുഖേന പ്‌ളാസ്റ്റിക്കിനെതിരേ ബോധവല്‍ക്കരണവും  

പ്‌ളാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീയൊരുങ്ങുന്നു. സംസ്ഥാനത്ത് ഒറ്റത്തവണ ഉപഭോഗമുള്ള പ്‌ളാസ്റ്റിക് വസ്തുക്കളുടെ സമ്പൂര്‍ണ്ണ നിരോധനം നിലവില്‍ വരുന്ന ജനുവരി ഒന്നു മുതല്‍ പ്‌ളാസ്റ്റിക്കിന് ബദല്‍ സംവിധാനമെന്ന നിലയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി   എഴുപതിനായിരത്തോളം തുണിസഞ്ചികള്‍ തയ്യാറാക്കി വിപണിയിലെത്തിച്ചു കൊണ്ടാണ് കുടുംബശ്രീ ഈ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നത്. പ്‌ളാസ്റ്റിക് നിരോധനത്തിന് പിന്തുണ നല്‍കുന്നതിനൊപ്പം അയല്‍ക്കൂട്ട വനിതകള്‍ക്ക് വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കുക എന്നതും കുടുംബശ്രീ ലക്ഷ്യമിടുന്നു. തുണിസഞ്ചി നിര്‍മ്മാണവും വിതരണവും കാര്യക്ഷമമാക്കുന്നതിന് അതത് ജില്ലാഭരണകൂടം, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി കുടുംബശ്രീ സഹകരിച്ചു പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ ക്‌ളോത്ത്, ജ്യൂട്ട്, പേപ്പര്‍  എന്നിവ കൊണ്ട് ബാഗുകള്‍, കൂടാതെ കോട്ടണ്‍ പൗച്ചുകള്‍, കോട്ടണ്‍ ഷോപ്പര്‍, പാളപ്പാത്രങ്ങള്‍ എന്നിവ നിര്‍മിക്കുന്ന മൂവായിരത്തോളം യൂണിറ്റുകളുണ്ട്. ഈ യൂണിറ്റുകള്‍ മുഖേന അതത് ജില്ലകളിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പരിപാടികള്‍ക്കും ആവശ്യമായി വരുന്ന ഗുണനിലവാരമുള്ള തുണിസഞ്ചികളും മറ്റ് ഉത്പന്നങ്ങളും നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്‌ളാസ്റ്റിക് പടിയിറങ്ങുന്നതോടെ വിപണിയില്‍ തുണിസഞ്ചികള്‍ക്കുണ്ടാകുന്ന വര്‍ധിച്ച ആവശ്യകത കണ്ടറിഞ്ഞ് നിലവിലെ യൂണിറ്റുകള്‍ക്ക് പുറമേ പത്തോളം അപ്പാരല്‍ പാര്‍ക്കുകളിലെ ആയിരം  സ്ത്രീകളെയും കുടുംബശ്രീ ഈ രംഗത്ത് വിന്യസിച്ചിട്ടുണ്ട്.  അതത് ജില്ലകളിലെ യൂണിറ്റുകള്‍ വഴി പ്രതിദിനം പത്തു ലക്ഷം സഞ്ചികളെങ്കിലും നിര്‍മ്മിച്ച് വിതരണം ചെയ്യുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

തുണിസഞ്ചികള്‍ കൂടാതെ പാളകൊണ്ടു തയ്യാറാക്കിയ പ്‌ളേറ്റുകളും യൂണിറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതു കൂടാതെ വിപണിയുടെ ആവശ്യകതയനുസരിച്ച്  വൈവിധ്യമാര്‍ന്ന മാതൃകകളില്‍ പ്രകൃതി സൗഹൃദ തുണി സഞ്ചികള്‍ നിര്‍മിക്കാന്‍ ആവശ്യമായ പരിശീലനവും യൂണിറ്റുകള്‍ക്ക് ലഭ്യമാക്കും. വസ്ത്രവ്യാപാര ശാലകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുണിസഞ്ചികളും മറ്റ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും വാങ്ങുന്നതിന് അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനവും ക്രിമീകരിച്ചു വരികയാണ്.  ഓരോ ജില്ലയുടെയും പ്രാദേശികമായ പ്രമുഖ പരിപാടികള്‍, ഉത്സാവാഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് തുണിസഞ്ചികള്‍ ആവശ്യമായി വരുന്ന അവസരങ്ങളില്‍ അത് നിര്‍മ്മിച്ചു കൊടുക്കാനും കഴിയുന്ന തരത്തില്‍ യൂണിറ്റുകളെ സജ്ജമാക്കിയിട്ടുണ്ട്.

ഇടുക്കി
തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്ന 27 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. ഈ യൂണിറ്റുകളുടെ അഡ്രസ്സും ഫോണ്‍ നമ്പരും ഉത്പാദനക്ഷമതയും അടക്കമുള്ള വിശദാംശങ്ങള്‍ ശുചിത്വ മിഷനും, ഹരിതകേരളം മിഷനും കൈമാറി. ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളില്‍ പേപ്പര്‍ കൊണ്ടുള്ള പേനകളടക്കമുള്ള ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നു. കോട്ടണ്‍ തുണി ഉപയോഗിച്ച് നാപ്കിന്‍ നിര്‍മ്മിക്കുന്ന ഒരു യൂണിറ്റും ജൂട്ട് ബാഗും ഫയലും നിര്‍മ്മിക്കുന്ന രണ്ട് യൂണിറ്റുകളും ജില്ലയിലുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ കുടുംബശ്രീ അംഗങ്ങളായ 5 പേരെ ചേര്‍ത്ത് ഹരിത ചെക്ക് പോസ്റ്റും പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിക്കുകയും പകരം അവര്‍ക്ക് തുണിസഞ്ചികള്‍ നല്‍കുകയും ചെയ്യുന്നു. ഈ പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് ഏറ്റെടുക്കും. യുഎന്‍ഡിപി, ഹരിതകേരളം മിഷന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് എന്നിവരുമായി ചേര്‍ന്ന് കുടുംബശ്രീ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് മുഖേന തുണിസഞ്ചികള്‍ ഉത്പാദിപ്പിക്കാനും തുടങ്ങി.

എറണാകുളം
200 തുണിസഞ്ചി യൂണിറ്റുകള്‍ വഴി ജില്ലയില്‍ 'പച്ച' എന്ന ബ്രാന്‍ഡില്‍ തുണിസഞ്ചികള്‍ തയാറാക്കി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഒരു മാസത്തിനുള്ളില്‍ 300 യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകും. ആയിരത്തോളം വനിതകള്‍ക്ക് ഇതുവഴി തൊഴിലവസരവും ലഭിക്കും. 2 മുതല്‍ 50 രൂപ വിലവരുന്നതാണ് ഈ സഞ്ചികള്‍. ഓരോ യൂണിറ്റുകളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഈ സഞ്ചികള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുറത്തുള്ള വിപണിയിലേക്കും സഞ്ചികള്‍ എത്തിക്കും.

കോഴിക്കോട്
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുണ്ടാക്കുന്ന 22 യൂണിറ്റുകള്‍ ജില്ലയിലുണ്ട്. തുണിസഞ്ചി, പേപ്പര്‍ ബാഗ്, മണ്‍പാത്രങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന വിവിധ യൂണിറ്റുകള്‍ ഇതിലുള്‍പ്പെടുന്നു. പ്ലാസ്റ്റിക് നിരോധനത്തെത്തുടര്‍ന്ന് ഈ യൂണിറ്റുകളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തയ്യലറിയാവുന്ന കുടുംബശ്രീ വനിതകളെ ഉപയോഗിച്ച് കുടുംബശ്രീ സിഡിഎസുകളുടെ (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി) നേതൃത്വത്തില്‍ വീടുകളില്‍ തുണിസഞ്ചികളുണ്ടാക്കി അതാത് മേഖലകളില്‍ സഞ്ചികള്‍ വിതരണം ചെയ്യുന്നു. അവര്‍ക്ക് തുണി വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് വ്യാപാരികളുടെ യോഗം വിളിച്ച് ചേര്‍ത്ത് അവരുടെ ആവശ്യകത അനുസരിച്ച് സഞ്ചികള്‍ തയാറാക്കി നല്‍കും.

മലപ്പുറം ജില്ല
പേപ്പര്‍ ബാഗും തുണിസഞ്ചികളും നിര്‍മ്മിക്കുന്ന 28 സൂക്ഷ്മ സംരംഭ യൂണിറ്റുകളും ഒപ്പം പാള കൊണ്ട് പാത്രകള്‍ നിര്‍മ്മിക്കുന്ന 2 യൂണിറ്റുകളും തുണി കൊണ്ടുള്ള ചവിട്ടിയും മറ്റും നിര്‍മ്മിക്കുന്ന എട്ട് യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. പത്ത് ബഡ്‌സ് സ്ഥാപനങ്ങളില്‍ പേപ്പര്‍ പേന, ഫയല്‍, നോട്ട്ബുക്ക് തുടങ്ങിയ പേപ്പര്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളെല്ലാം അടങ്ങിയ കാറ്റലോഗ് തയാറാക്കി ശുചിത്വമിഷന് ജില്ലാ മിഷന്‍ കൈമാറി. തുണി സഞ്ചിയും പേപ്പര്‍ ബാഗും നിര്‍മ്മിക്കുന്ന യൂണിറ്റുകളോട് പരമാവധി സ്ഥാപനങ്ങളുമായി സഹകരിച്ച് അവര്‍ക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കണമെന്ന നിര്‍ദ്ദേശവും ജില്ലാ മിഷന്‍ നല്‍കിയിട്ടുണ്ട്. ജില്ലാഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും ആവശ്യപ്രകാരം 1.50 ലക്ഷം തുണിസഞ്ചികള്‍ യൂണിറ്റുകള്‍ മുഖേന തയാറാക്കി നല്‍കും. ബ്ലോക്ക് തലത്തിലേക്കാവശ്യമുള്ള 12,000 തുണിസഞ്ചികള്‍ ഉടന്‍ കൈമാറും.

വയനാട്
തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്നതും അല്ലാത്തതുമായ അപ്പാരല്‍ യൂണിറ്റുകളെക്കൊണ്ട് തുണിസഞ്ചികളുടെ വിവിധ മോഡലുകള്‍ തയാറാക്കി ഡിസംബര്‍ 26ന് കല്‍പ്പറ്റയില്‍ നടത്തിയ ക്രിസ്മസ് ചന്തയില്‍ ഈ തുണിസഞ്ചികളുടെയും പേപ്പര്‍ ബാഗുകളുടെയും പ്രത്യേക പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സഞ്ചികള്‍ക്കായുള്ള ഓഡര്‍ ലഭിച്ചു. സംരംഭകര്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സഞ്ചി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി വരുന്നു. പ്ലാസ്റ്റിക് സാനിട്ടറി നാപ്കിന്റെ ഉപയോഗം കുറയ്ക്കാനായി മെനുസ്ട്രല്‍ കപ്പുകളെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തി. മൂപ്പൈനാട് പഞ്ചായത്തുമായി ചേര്‍ന്ന് നടത്തിയ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1000 മെനുസ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യും.

കൊല്ലം
ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ഹരിതകേരളം മിഷനുമായി സംയോജിച്ച് 140 കുടുംബശ്രീ സംരംഭങ്ങള്‍ വഴി പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രതിദിനം 25,000 സഞ്ചികള്‍ ഉത്പാദിപ്പിക്കാന്‍ ശേഷി ഈ യൂണിറ്റുകളുണ്ട്. ഈ യൂണിറ്റുകള്‍ക്ക് നാല് ശതമാനം പലിശനിരക്കില്‍ വായ്പയും ലഭ്യമാക്കുന്നു. ജില്ലാ മിഷന്‍ വഴി തുണിസഞ്ചികള്‍ മൊത്തമായി വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് കൗണ്ടറുകള്‍ ചില്ലറയായും സഞ്ചികള്‍ ലഭിക്കും.

തൃശ്ശൂര്‍
60 തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റുകളാണ് തൃശ്ശൂര്‍ ജില്ലയിലുള്ളത്. കൂടാതെ കൂടുതല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പരിശീലനവും വിവിധ ബ്ലോക്കുകളില്‍ നല്‍കി വരുന്നു.

പാലക്കാട്
പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന 62 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. തുണിസഞ്ചി, പേപ്പര്‍ബാഗ്, പാള പ്ലേറ്റ്, മണ്‍പാത്രം, പേപ്പര്‍പേന എന്നിങ്ങനെ വിവിധ ബദല്‍ ഉത്പന്നങ്ങള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍മ്മിക്കുന്നു. ഈ യൂണിറ്റുകളുടെ ഭാരവാഹികളുടെ യോഗം ഹരിതകേരള മിഷനും ശുചിത്വ മിഷനുമായി സംയോജിച്ച് വിളിച്ച് ചേര്‍ത്തു. ഓരോ യൂണിറ്റും ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ പരിശോധിച്ച് 100 ശതമാനം പ്ലാസ്റ്റിക്‌രഹിത ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്തു. ഒരേ ഉത്പന്നങ്ങളുടെ വില ഏകീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വരുന്ന ആഴ്ച്ച ഈ നിര്‍മ്മാണ യൂണിറ്റുകളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശന-വില്‍പ്പന മേള നടത്തും. ശുചിത്വ മിഷന്റെ സഹായത്തോടു കൂടി യൂണിറ്റുകളുടെ വിശദാംശങ്ങളടങ്ങിയ ബ്രോഷര്‍ തയാറാക്കി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ലഭ്യമാക്കും.

കോട്ടയം
16 തുണിസഞ്ചി യൂണിറ്റുകളാണ് ജില്ലയിലുള്ളത്. യൂണിറ്റുകളുടെ യോഗം വിളിച്ച് ചേര്‍ത്ത് കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഈ കണ്‍സോര്‍ഷ്യം മുഖേന യൂണിറ്റുകള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ മൊത്തമായി വാങ്ങുകയും യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്യും. ഇങ്ങനെ ഒരേ മാതൃകയിലുള്ള സഞ്ചികള്‍ നിര്‍മ്മിക്കും. കൂടാതെ പരിശീലനം നേടിയ അയല്‍ക്കൂട്ട വനിതകളെ ഉള്‍പ്പെടുത്തി കൂടുതല്‍ തുണിസഞ്ചി യൂണിറ്റുകള്‍ ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലെയും തുണിസഞ്ചികളുടെ ആവശ്യകത ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴി കണ്ടെത്തി യൂണിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ശ്രമിക്കുന്നു.


കേരളം പ്‌ളാസ്റ്റിക് വിമുക്തമാക്കുന്നതിന് മികച്ച പിന്തുണ നല്‍കുന്നതിനോടൊപ്പം നിലവില്‍ സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂണിറ്റുകളിലെ വനിതകള്‍ക്ക് അവരുടെ തൊഴില്‍ മേഖല കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും പ്‌ളാസ്റ്റിക്കിനെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന പരിപാടിയില്‍ പങ്കാളിത്തം വഹിക്കാനും സാധ്യമാകും.  

 

 

Content highlight
വസ്ത്രവ്യാപാര ശാലകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരുന്ന തുണിസഞ്ചികളും മറ്റ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങളും വാങ്ങുന്നതിന് അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനവും ക്രിമീകരിച്ചു വരികയാണ്.

കുടുംബശ്രീ ബ്രാന്‍ഡഡ് കറിപൗഡറുകള്‍ വിപണിയില്‍

Posted on Friday, January 3, 2020

കുടുംബശ്രീയുടെ ആദ്യ ബ്രാന്‍ഡഡ് പ്രോഡക്ട് ആയി കുടുംബശ്രീ കറി പൗഡറുകള്‍ വിപണിയില്‍. ബ്രാന്‍ഡ് ചെയ്ത  മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പ്പൊടി, ഇറച്ചി മസാല, ചിക്കന്‍ മസാല, ഫിഷ് മസാല, വെജിറ്റബിള്‍ മസാല തുടങ്ങി പത്ത് ഇനം കറി പൗഡറുകളും അപ്പം/പത്തിരി  പൊടി, പുട്ട് പൊടി, ആട്ടപ്പൊടി എന്നീ മൂന്ന് ഇനം ധാന്യപ്പൊടികളും വിപണിയിലിറക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം കണ്ണൂരില്‍ നടന്ന ദേശീയ സരസ്‌മേളയുടെ വേദിയില്‍ എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കണ്ണൂരിലെ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ഉത്പന്നങ്ങളാണ് ബ്രാന്‍ഡഡ് ആയി പുറത്തിറക്കിയത്.

   കറി പൗഡര്‍ ഉത്പാദിപ്പിക്കുന്ന 50 ഓളം യൂണിറ്റുകളാണ് കണ്ണൂരിലുള്ളത്. ഈ യൂണിറ്റുകള്‍ ബ്രാന്‍ഡിങ്ങിന്റെ ഭാഗമായി. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ബ്രാന്‍ഡിങ്ങിനായി 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നല്‍കി.  ആവശ്യമായ പരിശീലനങ്ങളും അനുബ്ബന്ധ സൗകര്യങ്ങള്‍ക്കും വേണ്ടി 20 ലക്ഷം രൂപ കുടുംബശ്രീയും വകയിരുത്തി. ജില്ലയിലെ കറി പൗഡര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന  50 സംരംഭ യൂണിറ്റുകളെ ചേര്‍ത്ത് ജില്ലാതലത്തില്‍ കറി പൗഡര്‍ ആന്റ് ഫ്‌ളോര്‍ മില്‍  കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തു. കുടുംബശ്രീ കറി പൗഡര്‍ എന്ന പേരിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്.

  കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ കീഴില്‍ രൂപീകരിച്ച കറി പൗഡര്‍ യൂണിറ്റുകളുടെ ജില്ലാതല കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച് സ്വകാര്യ - ബഹുരാഷട്ര കമ്പനികളുടെ ഉത്പന്നങ്ങളെ മാര്‍ക്കറ്റില്‍ വെല്ലുവിളിക്കണമെങ്കില്‍ ബ്രാന്‍ റിംഗിലൂടെ മാത്രമേ സാധ്യമാവൂ എന്ന തിരിച്ചറിവാണ് ഇത്തരമൊരു ഇടപെടല്‍ നടത്താന്‍ കുടുംബശ്രീയെ പ്രേരിപ്പിച്ചത്. ഏറ്റവും ഗുണനിലവാരത്തിലും  മിതമായ നിരക്കിലും ഈ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുന്നതും വഴി ജില്ലയിലെ നൂറുക്കണക്കിന് സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലും വരുമാനവും ലഭ്യമാക്കാന്‍  കഴിയും. സപ്ലൈകോ, ലുലു മാള്‍ എന്നിവിടങ്ങയില്‍ ഇനി മുതല്‍ കണ്ണൂരിന്റ കുടുംബശ്രീ കറി പൗഡറുകള്‍ ലഭ്യമായിത്തുടങ്ങും. ഇതു സംബന്ധിച്ച ധാരണാ പത്രം ഉടന്‍ ഒപ്പിടും.

  സരസ് വേദിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എംഎല്‍എ മുഖ്യാഥിതിയായി. തളിപ്പറമ്പ് മുന്‍ എം.എല്‍.എ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, ഗവേണിംഗ് ബോഡി അംഗം എ.കെ.രമ്യ, ആന്തൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയ, ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ ഉത്പന്നം ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍  എം. സുര്‍ജിത്ത് സ്വാഗതവും കണ്‍സോര്‍ഷ്യം പ്രസിഡന്റ്  ഉഷ നാരായണന്‍ നന്ദിയും പറഞ്ഞു.

 

Content highlight
കറി പൗഡര്‍ ഉത്പാദിപ്പിക്കുന്ന 50 ഓളം യൂണിറ്റുകളാണ് കണ്ണൂരിലുള്ളത്. ഈ യൂണിറ്റുകള്‍ ബ്രാന്‍ഡിങ്ങിന്റെ ഭാഗമായി. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ എറണാകുളത്തിന്റെ നോക്കുകുത്തി ക്യാമ്പെയ്ന്‍

Posted on Friday, January 3, 2020

സ്ത്രീ പുരുഷ ട്രാന്‍സ്‌ജെന്‍ഡര്‍ ഭേദമെന്യേ സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ എറണാകുളം ജില്ലാ മിഷന്റെ നോക്കുകുത്തി ക്യാമ്പെയ്ന്‍ ശ്രദ്ധ നേടി. ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

 സമൂഹത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയില്‍ കുടുംബശ്രീയ്ക്ക് നോക്കുകുത്തികളായി നില്‍ക്കാന്‍ കഴിയില്ലെന്ന കാഴ്ചപ്പാടിലാണ് നാടൊട്ടുക്കും പ്രതീകാത്മകമായി നോക്കുകുത്തികള്‍ സ്ഥാപിക്കുകയായിരുന്നു.

'ഒന്നു ശ്രദ്ധിക്കൂ, മനുഷ്യരെന്ന് പറയുവാന്‍ നമുക്ക് ലജ്ജ തോന്നുന്നില്ലേ' എന്നതായിരുന്നു ക്യാമ്പെയ്ന്‍ മുദ്രാവാക്യം. മുദ്രാവാക്യം എഴുതി തൂക്കിയ  നോക്കുകുത്തികള്‍ 1830 വാര്‍ഡുകളിലും സ്ഥാപിച്ചു. ഒരു വാര്‍ഡില്‍ ഒന്നില്‍ കൂടുതല്‍ നോക്കുകുത്തികള്‍ സ്ഥാപിച്ച് ക്യാമ്പെയ്ന്‍ ദൃശ്യത ഉറപ്പു വരുത്തി.

 

Content highlight
സമൂഹത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയില്‍ കുടുംബശ്രീയ്ക്ക് നോക്കുകുത്തികളായി നില്‍ക്കാന്‍ കഴിയില്ലെന്ന കാഴ്ചപ്പാടിലാണ് നാടൊട്ടുക്കും പ്രതീകാത്മകമായി നോക്കുകുത്തികള്‍ സ്ഥാപിക്കുകയായിരുന്നു.

സരസ് മേളയ്ക്ക് തുടക്കം

Posted on Saturday, December 21, 2019

സരസ് മേളയ്ക്ക് തുടക്കം

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയതലത്തിലുള്ള ഉത്പന്ന വിപണന മേളയായ സരസ് മേളയ്ക്ക് കണ്ണൂരില്‍ തുടക്കം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ കണ്ണൂരിലെ മങ്ങാട്ടുപറമ്പില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടില്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനുവരി 31 വരെയാണ് മേള. ഈ സാമ്പത്തികവര്‍ഷം കേരളത്തില്‍ നടത്തുന്ന ആദ്യ സരസ് മേളയാണിത്.

  സരസ് മേളയില്‍ 250 ല്‍പ്പരം ഉത്പന്ന വിപണന സ്റ്റോളുകളാണുണ്ടാകുക. രാജസ്ഥാന്‍, ഛത്തിസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിങ്ങനെ 28 സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷദ്വീപ് ഉള്‍പ്പെടെ 8 കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സ്റ്റാളുകളാണുള്ളത്. കേരളത്തിലെ കുടുംബശ്രീ സംരംഭകരുടെ 130 സ്റ്റാളുകളുമുണ്ട്. ഇത് കൂടാതെ ഇന്ത്യ ഓണ്‍ യുവര്‍ പ്ലേറ്റ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്ന ഫുഡ് കോര്‍ട്ടുമുണ്ട്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 കാറ്ററിങ് യൂണിറ്റുകള്‍ 22 കൗണ്ടറുകളിലൂടെ സന്ദര്‍ശകര്‍ക്ക് ഇന്ത്യയിലെ വിവിധ ഇടങ്ങളിലെ വൈവിധ്യമാര്‍ന്ന രുചികള്‍ ഈ ഫുഡ്‌കോര്‍ട്ടിലൂടെ പരിചയപ്പെടുത്തും. കേരളത്തിലെ രുചികള്‍ വിളമ്പി 11 കുടുംബശ്രീ യൂണിറ്റുകളും ഫുഡ്‌കോര്‍ട്ടിന്റെ ഭാഗമാണ്.

  ഉത്പന്ന മേളയും ഫുഡ്‌കോര്‍ട്ടും കൂടാതെ എല്ലാദിവസവും  വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകളുമുണ്ടായിരിക്കും. കണ്ണൂര്‍ ജില്ലയിലെ ഓരോ ബ്ലോക്കുകളുടെയും നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് പൊതുസമ്മേളനവും രാത്രിയില്‍ കലാവിരുന്നും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് റിപ്പോര്‍ട്ട് അവതരണം നടത്തി. ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമള, വൈസ് ചെയര്‍മാന്‍ കെ. ഷാജു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. പ്രീത, കുടുംബശ്രി ഗവേണിങ് ബോഡി അംഗങ്ങളായ എം.കെ. രമ്യ, ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍. സുര്‍ജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  കേന്ദ്ര ഗവണ്‍മെന്റിന്റെ ദേസീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എന്‍ആര്‍എല്‍എം) ധനസഹായത്തോടെയാണ് സരസ് മേളകള്‍ നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഓരോ വര്‍ഷവും രണ്ട് വീതം സരസ്‌മേളകള്‍ നടത്തുന്നു. 2016ലാണ് കുടുംബശ്രീ ആദ്യമായി സരസ് മേള സംഘടിപ്പിച്ചത്. കൊല്ലത്ത് ആശ്രാം മൈതാനാത്തായിരുന്നു ഇത്. 2017-18ല്‍ ഇടപ്പാളിലും പട്ടാമ്പിയിലും 2018-19ല്‍ ചെങ്ങന്നൂരും കുന്ദംകുളത്തും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സരസ് മേളകള്‍ നടത്തി.

Content highlight
കണ്ണൂര്‍ ജില്ലയിലെ ഓരോ ബ്ലോക്കുകളുടെയും നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും

കുടുംബശ്രീ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Posted on Friday, December 20, 2019

* ഇന്ത്യയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏറ്റവും മികച്ച സംസ്ഥാനങ്ങ ളില്‍ കേരളത്തിന് രണ്ടാം സ്ഥാനം

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമീണ മേഖലയിലെ നിര്‍ധനരായ യുവതീയുവാ ക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്ന ഡിഡിയുജികെവൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) പദ്ധതി മികച്ച രീതിയില്‍ നടപ്പിലാ ക്കിയതിനുള്ള കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ പുരസ്‌ക്കാരം കുടുംബശ്രീ ഏറ്റുവാങ്ങി. കേരള സര്‍ക്കാരിന് വേണ്ടി കുടുംബശ്രീയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2018-19 സാമ്പത്തി കവര്‍ഷത്തില്‍ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടത്തിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാന മാണ് കേരളത്തിന് ലഭിച്ചത്. ഡല്‍ഹിയിലെ പുസയില്‍ നാഷണല്‍ അഗ്രികള്‍ച്ചര്‍ സയന്‍സ് കോംപ്ലക്‌സില്‍ ഡിസംബര്‍ 19ന് നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറില്‍ നിന്ന് കുടുംബശ്രീയെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, ഡിഡിയുജികെവൈ പ്രോഗ്രാം ടീം ലീഡറായ എന്‍.പി. ഷിബു, പ്രോഗ്രാം മാനേജര്‍മാരായ ദാസ് വിന്‍സന്റ്, ടി. ലിയോപോള്‍, ബിബിന്‍ ജോസ്, കെ.ആര്‍. ജയന്‍, ജി. ശ്രീരാജ് എന്നിവര്‍ ചേര്‍ന്ന് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയല്‍ നടപ്പാ ക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനവും 2017-18ല്‍ രണ്ടാം സ്ഥാനവും കേരളത്തിന് ലഭി ച്ചിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. നൂതന ആശയങ്ങളുടെ നടപ്പാക്കല്‍, വിദേശത്ത് തൊഴിലുകള്‍ ലഭ്യമാക്കല്‍, സാമൂഹ്യമായും സാമ്പ ത്തികമായും പിന്നോക്കം നില്‍ക്കുന്നവരെ പദ്ധതിയില്‍ ഉള്‍പ്പെടു ത്തല്‍ തുടങ്ങിയ മേഖലക ളിലെ മികവ് പരിശോധിച്ചാണ് ഈ വര്‍ഷം പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.

Kudumbashree receiving award for DDUGKY



  നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 112 പരിശീലന ഏജന്‍സികളെ കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുണ്ട്. ഇവര്‍ വഴി 152 കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. ഇതുവരെ 47,375 പേര്‍ക്ക് പരിശീലനം നല്‍കി. 36,060 പേര്‍ക്ക് തൊഴിലും ലഭ്യമായി. കഴിഞ്ഞവര്‍ഷം പരിശീലനം നേടിയ 13,702 പേരില്‍ 10,972 പേര്‍ക്ക് ജോലി ലഭിച്ചു. സുസ്ഥിര ഉപജീവന ലക്ഷ്യ മിട്ട് ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള ഡിഡി യുജികെവൈ പദ്ധതി 2015 മുതലാണ് കേരളത്തില്‍ നടപ്പാക്കി തുടങ്ങിയത്. 18 വയസ്സ് മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് പരിശീലനം നേടാന്‍ കഴിയുന്നത്. സ്ത്രീകള്‍, അംഗപ രിമിതര്‍, പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് 45 വയസ്സുവരെ പരിശീലന പദ്ധതിയുടെ ഭാഗമാകാനാകും. പരിശീലനവും താമസവും ഭക്ഷണവും പഠനോ പകരണങ്ങളും സൗജന്യമാണ്. പദ്ധതി വിവരങ്ങള്‍ അറിയാനും രജിസ്ട്രര്‍ ചെയ്യാനും കൗശ ല്‍ പഞ്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററും പ്രവര്‍ ത്തിക്കുന്നു.

Content highlight
നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 112 പരിശീലന ഏജന്‍സികളെ കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുണ്ട്.

സമ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തുടക്കം : ഒരു ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവസരം

Posted on Friday, December 20, 2019

പലകാരണങ്ങള്‍ കൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഒരു ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങള്‍ക്ക് അതിന് തുണയാകുന്ന 'സമ' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷനും കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന സമ പദ്ധതി വഴി കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം തുല്യതാ പരീക്ഷയും പന്ത്രണ്ടാംതരം തുല്യതാ പരീക്ഷയും എഴുതി വിജയിക്കാന്‍ പരിശീലനം നല്‍കുകയാണ് ചെയ്യുക. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ഹാളില്‍ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല എന്നിവര്‍ പങ്കെടുത്തു.

  കേരളത്തിലെ ഓരോ പഞ്ചായത്തിലും പത്താംതരം തുല്യതാ പരീക്ഷയെഴുതാനും പന്ത്രണ്ടാംതരം തുല്യതാ പരീക്ഷയെഴുതാനും 50 വീതം കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് സമയുടെ ആദ്യഘട്ടം. കുടുംബശ്രീ മുഖേന ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഓരോ പഞ്ചായത്തിലുമുള്ള ഈ 100 പേരുടെ പഠനം പൂര്‍ത്തിയാക്കാനുള്ള ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ലഭ്യമാക്കും. പത്താംക്ലാസ്സ് തുല്യതയ്ക്ക് പഠിക്കുന്ന ഒരാള്‍ക്ക് കോഴ്‌സ് ഫീസ് ഇനത്തില്‍ 1750 രൂപയും പരീക്ഷാ ഫീസ് ആയി 500 രൂപയും ഉള്‍പ്പെടെ ആകെ 2250 രൂപയാണ് വേണ്ടത്. ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതുന്ന ഒരാള്‍ക്ക് കോഴ്‌സ് ഫീസ് ഇനത്തില്‍ 2 വര്‍ഷത്തേക്ക് 4400 രൂപയും പരീക്ഷാ ഫീസ് ഇനത്തില്‍ 1500 രൂപയും അങ്ങനെ ആകെ 5900 രൂപയാണ് വേണ്ടത്. ഫണ്ട് ലഭ്യമാക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക പഠന ക്ലാസ്സുകള്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നല്‍കും.

  2020 ജനുവരി മുതല്‍ നവംബര്‍ മാസം വരെയുള്ള സമയത്ത് ഒഴിവുദിവസങ്ങളില്‍ ക്ലാസ്സുകള്‍ നടത്തി നവംബര്‍ മാസത്തില്‍ പത്താം ക്ലാസ്സ്, പതിനൊന്നാം ക്ലാസ്സ് തുല്യതാ പരീക്ഷ എഴുതിപ്പിക്കാനും 2021 നവംബറില്‍ പന്ത്രണ്ടാം ക്ലാസ്സ് തുല്യതാ പരീക്ഷ എഴുതിപ്പിക്കാനുമാണ് സമ വഴി ലക്ഷ്യമിടുന്നത്. ഈ ക്ലാസ്സുകള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ പഞ്ചായത്തിലും രണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്ക് വീതം ചുമതല നല്‍കും.

 

Content highlight
ഫണ്ട് ലഭ്യമാക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക പഠന ക്ലാസ്സുകള്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നല്‍കും.

ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് മത്സരം; ഭക്ഷണമൊരുക്കി കുടുംബശ്രീ യൂണിറ്റുകള്‍ നേടിയത് 4.5 ലക്ഷം രൂപ

Posted on Tuesday, December 10, 2019

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനെത്തുന്ന കാണികള്‍ക്ക് ഭക്ഷണമൊരുക്കി നല്‍കി കുടുംബശ്രീ കഫേ-ക്യാന്റീന്‍ യൂണിറ്റുകള്‍ നേടിയത് 4.5 ലക്ഷം രൂപ വിറ്റുവരവ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ ത്തില്‍ ഡിസംബര്‍ എട്ടിന് നടന്ന മത്സരത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) താത്പര്യപ്രകാരം ഭക്ഷണമൊരുക്കി നല്‍കുന്നതിനുള്ള ഔദ്യോഗിക പങ്കാളിയാ കുകയായിരുന്നു കുടുംബശ്രീ. ഗ്യാലറിയില്‍ കളികാണാനെത്തിയ 25,000 പേര്‍ക്കാണ് കുടും ബശ്രീയുടെ  യൂണിറ്റുകള്‍ സ്വാദൂറും വിഭവങ്ങളൊരുക്കി നല്‍കിയത്. സ്റ്റേഡിയത്തിനുള്ളില്‍ ആകെ 18 കൗണ്ടറുകളിലൂടെയായിരുന്നു ഭക്ഷണ വിതരണം.

   വൈകുന്നേരം ഏഴ് മണിക്കാണ് മത്സരത്തിന് തുടക്കമായത്. 3.30 ഓടെ തന്നെ സ്റ്റേഡിയ ത്തിനുള്ളിലേക്ക് കാണികളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ 3 മണിയോ ടെ തന്നെ എല്ലാ കൗണ്ടറുകളിലും വിവിധ ഭക്ഷണവിഭവങ്ങള്‍ വിതരണത്തിനായി ഒരുക്കിയിരു ന്നു. പ്രവേശനം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വില്‍പ്പനയും തുടങ്ങി. ചായയും കാപ്പിയും ചെറുകടികളും ആവിയില്‍ തയാറാക്കിയ പലഹാരങ്ങളും മുതല്‍ ചിക്കന്‍ ബിരിയാണിയും പുലാവും ചപ്പാത്തിയും ചിക്കന്‍ കറിയും കപ്പയും മീന്‍കറിയും അടക്കമുള്ള എല്ലാ വിഭവങ്ങ ളും വിവിധ കൗണ്ടറുകളിലായി ലഭ്യമാക്കിയിരുന്നു. രാത്രി 11 മണിയോടെ മത്സരം പൂര്‍ത്തിയാ യ ശേഷം മടങ്ങിയ കാണികള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷണം ലഭ്യമാക്കിയിരുന്നു. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് ഭക്ഷണം വിതരണം നടത്തിയത്. പ്ലാസ്റ്റിക് പൂര്‍ണ്ണ മായി ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളിലും സ്റ്റീല്‍ ഗ്ലാസ്സുകളിലുമാണ് ഭക്ഷണ പാനീയങ്ങള്‍ വിതര ണം ചെയ്തത്.  ശ്രുതി, സമുദ്ര, ബിഗ് ബീറ്റ്‌സ്, അനാമിക, ജിയാസ് ഫുഡ്, പ്രത്യാശ, സാം ജീസ്, അനുഗ്രഹ, ശ്രീശൈലം എന്നീ യൂണിറ്റുകളാണ് ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

stall

   2018 നവംബര്‍ ഒന്നിന് ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം ഇതേ വേദിയില്‍ നടന്നപ്പോഴും കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരുന്നു ഭക്ഷണവിതരണ ചുമതല. അന്ന് ഏഴ് യൂണിറ്റുകള്‍ ചേര്‍ന്ന് ഭക്ഷണം ഒരുക്കി നല്‍കുകയും നാല് ലക്ഷത്തോളം രൂപ വരുമാനം സ്വന്തമാക്കുകയും ചെയ്തിരുന്നു. അന്ന് കുടുംബശ്രീ യൂണിറ്റുകള്‍ കാഴ്ച്ചവച്ച മികച്ച പ്രൊഫ ഷണലിസവും അവര്‍ തയാറാക്കി നല്‍കിയ രുചികരമായ ഭക്ഷണത്തിന്റെ ഗുണമേന്മ യുമാണ് ഇതേവേദിയില്‍ ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തിയപ്പോള്‍ ഭക്ഷ ണം ഒരുക്കി നല്‍കാനുള്ള ചുമതല കെസിഎ വീണ്ടും ഏല്‍പ്പിക്കാന്‍ കാരണം. അതിന് മുമ്പ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യമായി നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായ ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരത്തില്‍ 2017 നവംബര്‍ ഏഴിനും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷ ണം ഒരുക്കി നല്‍കിയിരുന്നു.

Content highlight
2018 നവംബര്‍ ഒന്നിന് ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം ഇതേ വേദിയില്‍ നടന്നപ്പോഴും കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരുന്നു ഭക്ഷണവിതരണ ചുമതല.