പയ്യന്നൂരില്‍ കുടുംബശ്രീ വനിതാ സെക്യൂരിറ്റി ടീം

Posted on Wednesday, February 12, 2020

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയില്‍ സംരംഭ മേഖലയില്‍ ഒരു നൂതന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. കേരളത്തില്‍ ആദ്യമായി വനിതാ സെക്യൂരിറ്റി ടീം നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പയ്യന്നൂരില്‍ രൂപീകരിച്ചു. സെക്യൂരിറ്റിയായി ജോലി ചെയ്യാനുള്ള ധാരാളം അവസരങ്ങള്‍ സ്ത്രീകള്‍ക്കുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരത്തിലൊരു വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന് പയ്യന്നൂര്‍ നഗരസഭയിലെ എന്‍യുഎല്‍എം (ദേശീയ നഗര ഉപജീവന ദൗത്യം) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള തൊഴിലവസരങ്ങളുണ്ടാകുമ്പോള്‍ ആ ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 50ഓളം സ്ത്രീകള്‍ അപേക്ഷിച്ചതില്‍ 35 പേരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കി. ഇതില്‍ 28 പേര്‍ക്ക് പ്രത്യേക യൂണിഫോം ഉള്‍പ്പെടെ തയാറാക്കി നല്‍കി വനിതാ സെക്യൂരിറ്റി ടീമെന്ന നിലയില്‍ സജ്ജരാക്കി. ഓഡിറ്റോറിയം, വ്യാപാര സ്ഥാപനങ്ങള്‍, കല്യാണങ്ങള്‍, മേളകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ പൊതുജനങ്ങളെ നിയന്ത്രിക്കാന്‍ വനിതാ സെക്യൂരിറ്റികളെ ആവശ്യമുള്ള സാഹചര്യങ്ങളില്‍ സംരംഭ മാതൃകയില്‍, പ്രതിഫലം വാങ്ങി ഇവരുടെ സേവനം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.

  പ്രവര്‍ത്തനം ആരംഭിച്ച് ഒരാഴ്ച്ചയ്ക്കിടയില്‍ മൂന്ന് ശ്രദ്ധേയമായ അവസരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചു. ഇനി പയ്യന്നൂര്‍ നഗരത്തില്‍ മാത്രമല്ല, കണ്ണൂര്‍ ജില്ലയിലാകെ നടക്കുന്ന ചടങ്ങുകളിലും മറ്റും സെക്യൂരിറ്റി എന്ന നിലയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമായോ അല്ലെങ്കില്‍ സ്ഥാപനങ്ങളിലും മറ്റും വനിതാ സെക്യൂരിറ്റി എന്ന തസ്തികയില്‍ തുടര്‍ച്ചയായോ പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കാനായി ടീം സജ്ജമാണ്. അവസരങ്ങളുള്ള കൂടുതല്‍ നഗരങ്ങളിലും പ്രദേശങ്ങളിലും ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ ലക്ഷ്യമിടുന്നു. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് ദേശീയ നഗര ഉപജീവന ദൗത്യം.

 

Content highlight
വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള തൊഴിലവസരങ്ങളുണ്ടാകുമ്പോള്‍ ആ ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം, ഫെബ്രുവരി 29 വരെ എന്‍ട്രികള്‍ അയയ്ക്കാം

Posted on Wednesday, January 29, 2020

·    ഒന്നാം സമ്മാനം 20,000 രൂപ
·    കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം വിഷയം
·    ഒരാള്‍ക്ക് 5 ചിത്രങ്ങള്‍ വരെ അയയ്ക്കാം

തിരുവനന്തപുരം: ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളെ പ്രോത്സാഹിപ്പി ക്കുകയെ ന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ മൂന്നാം സീസണിലേക്ക് എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തിയതി 2020 ഫെബ്രുവരി 29 വരെ നീട്ടി. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളി ലൂടെ കേരള സമൂഹത്തില്‍ സ്വന്തമായ ഇടംനേടിയ കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമാണ് കുടുംബശ്രീ. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീ നുകളും കഫേകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അവര്‍ നിയന്ത്രിക്കുന്ന റെയില്‍വേ സ്‌റ്റേഷനുകളിലെ ഉള്‍പ്പെടെയുള്ള പാര്‍ക്കിങ്, റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ നിയന്ത്രണം, കുടുംബശ്രീയുടെ ബാലസഭയുടെയും ബഡ്‌സ് സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവ ധി വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങള്‍ മത്സരത്തിനയയ്ക്കാം. ഒരാള്‍ക്ക് അഞ്ച് ചിത്ര ങ്ങള്‍ വരെ അയയ്ക്കാനാകും.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോ പ്രിന്റുകളോ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡിയിലാക്കിയോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാ സത്തിലും അയച്ച് നല്‍കാനാകും. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2020 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

Content highlight
ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോ പ്രിന്റുകളോ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡിയിലാക്കിയോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്

Kudumbashree launches 'Food on Wheels' at Kalamassery

Posted on Tuesday, January 28, 2020
 

As a first of its kind initiative, Food on Wheels, an enterprise that serves tasty food ensuring cleanliness and hygiene, in electric vehicles fixed with mobile kitchen is being launched in Kerala. As part of National Urban Livelihoods Programme (NULM), the new initiative is implemented at the Kalamassery Municipality of Kerala. Three units of ‘food on wheel’ kitchen which comprises of 5 women per unit will start their business at Kalamasseri (Ernakulam District). These 15 members were selected and were given sufficient training, which included capacity building in driving, cooking, customer management and in food service. After training certificate was issued, each unit took Food Safety and Standards Authority of India (FSSAI) licence.


Each unit had availed a bank loan of Rs.9.50 lakhs for starting these ‘food on wheel’ enterprises. Using this amount, specially designed autos were purchased. Solar panel and modern technology kitchen which has high tech features were fixed on to this auto. Tasty food would be cooked and preserved in this kitchen. Enterprises in the ‘food on wheel’ Rickshaws named ‘Amma Ruchi’ will start it’s commercial activity by the second week of January 2020. ‘Food on wheel’ units will be parked at selected spots in Kalamassery Municipality without making any hindrance to the traffic. From one mother kitchen food materials including dosa batter would be taken to the three units for preparing the food on the spot.


Biriyani, fried rice and pothichoru would be cooked in the same manner at the mother kitchen and would be brought to these units for sale. These Amma Ruchi mobile kitchens would function based on this concept of mother kitchen and service unit. We hope that these eco friendly enterprises which would serve tasty food to the people without making any pollution would grow as a model in street vending. Other than serving food in the streets, the team is also all set to serve food for functions and events, depending on the orders. It is expected that the ‘Food on Wheels’, the project of Kalamassery Municipality as a part of Kudumbashree's NULM project will be accepted by the public wholeheartedly. We expect that our ‘food on wheels’ enterprise on electric autos fitted with solar energy supported stainless steel kitchen will bring smiles to the 15 families and will provide safe to eat food to customers at Kalamassery.

Content highlight
Food on wheel’ units will be parked at selected spots in Kalamassery Municipality without making any hindrance to the traffic. From one mother kitchen food materials including dosa batter would be taken to the three units for preparing the food on the spo

അട്ടപ്പാടിയില്‍ ട്രൈബല്‍ ക്രോസ് കണ്‍ട്രി സംഘടിപ്പിച്ചു

Posted on Tuesday, January 28, 2020

ആദിവാസി സമൂഹത്തിന്റെ കായിക അഭിരുചി അഭിവൃദ്ധിപ്പെടുത്തുന്നതിനും കായിക ക്ഷമത നിലനിര്‍ത്തുന്നതിനുമായി 'കായിക- ആരോഗ്യ- വിദ്യാഭ്യാസ ശക്തീകരണത്തിലേക്ക്' എന്ന  സന്ദേശത്തോടെ അട്ടപ്പാടിയില്‍ ട്രൈബല്‍ ക്രോസ്സ് കണ്‍ട്രി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, ആദിവാസി സമഗ്ര വികസന പദ്ധതി -കുടുംബശ്രീ മിഷന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഐടിഡിപി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍,  കാനറാ ബാങ്ക്, പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മട്ടത്തുകാട് ഐറ്റിഐ മുതല്‍ അഗളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ നടത്തിയ ക്രോസ് കണ്‍ട്രിയില്‍ 43വനിതകളും 229പുരുഷന്മാരും പങ്കെടുത്തു.

  പത്ത് കിലോമീറ്റര്‍ ദൂരമായിരുന്നു പിന്നിടേണ്ടത്. പുരുഷ വിഭാഗത്തില്‍ മുതലമടയില്‍ നിന്നുള്ള മഹേന്ദ്രന്‍. എം ( 36 മിനിറ്റ് 43 സെക്കന്‍ഡ്) വിജയ്. എം (40 മിനിറ്റ് 19 സെക്കന്‍ഡ്) അട്ടപ്പാടിയില്‍ നിന്നുള്ള വരുണ്‍ കുമാര്‍ (40 മിനിറ്റ് 50സെക്കന്‍ഡ്) എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ അട്ടപ്പാടി വണ്ടന്‍പാറയില്‍ നിന്നുള്ള ശ്വേത ഡി (1 മണിക്കൂര്‍ 01 സെക്കന്‍ഡ്) ചെമ്മണ്ണൂരില്‍ നിന്നും സിന്ധു എന്‍ ( 1 മണിക്കൂര്‍ 03 സെക്കന്‍ഡ് ), സെല്‍വി (1 മണിക്കൂര്‍.07 സെക്കന്‍ഡ് ) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തി.

  ഒന്നാം സ്ഥാനക്കാര്‍ക്ക്  7000  രൂപ ക്യാഷ് പ്രൈസും ട്രോഫിയും രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000രൂപ, 3000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫികളും നല്‍കി. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പുറമേ ഫിനിഷിങ് ലൈന്‍ കടന്ന പത്ത് വീതം പരുഷ വനിതാ മത്സരാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം  ക്യാഷ് പ്രൈസും പങ്കെടുത്ത എല്ലാ  മത്സരാര്‍ത്ഥികള്‍ക്കും മെഡലുകളും സമ്മാനിച്ചു. ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി. സൈതലവി, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പ്രൊജക്റ്റ് മാനേജര്‍ സിന്ധു. വി, ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് പ്രോജക്ട് (ഐടിഡിപി) പ്രൊജക്റ്റ് ഓഫീസര്‍ വാണിദാസ്, ജില്ലാ ടൂറിസം പ്രൊമോഷണല്‍ കൗണ്‍സില്‍ സെക്രട്ടറി അജേഷ് കെ.ജെ, അഗളി വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സത്യന്‍. ടി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. മത്സരം ഫ്‌ളാഗ് ഓഫ് ചെയ്ത സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മത്സരത്തിന്റെ ഭാഗമായി ഫിനിഷ് ചെയ്തു. ദേശീയതല ഫുട്‌ബോള്‍ റഫറി ശശികുമാര്‍, ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ കെ.ജെ എന്നിവര്‍ ക്രോസ്സ് കണ്‍ട്രി മത്സരം നിയന്ത്രിച്ചു.

 

Content highlight
പത്ത് കിലോമീറ്റര്‍ ദൂരമായിരുന്നു പിന്നിടേണ്ടത്. പുരുഷ വിഭാഗത്തില്‍ മുതലമടയില്‍ നിന്നുള്ള മഹേന്ദ്രന്‍. എം ( 36 മിനിറ്റ് 43 സെക്കന്‍ഡ്) വിജയ്. എം (40 മിനിറ്റ് 19 സെക്കന്‍ഡ്) അട്ടപ്പാടിയില്‍ നിന്നുള്ള വരുണ്‍ കുമാര്‍ (40 മിനിറ്റ് 50സെക്കന്‍ഡ്) എന്നിവര്‍ യഥാക്

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം: കുടുംബശ്രീയും ആര്‍സെറ്റിയും സംയോജിച്ചു പ്രവര്‍ത്തിക്കും

Posted on Tuesday, January 21, 2020

ഗ്രാമീണ മേഖലയിലെ നിര്‍ദ്ധനരായ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വേണ്ടി അവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി സ്വയംതൊഴില്‍ ആരംഭിക്കുക, അതോടൊപ്പം സംരംഭകത്വ വികസനം സാധ്യമാക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലെ ആര്‍സെറ്റി(റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്)യുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു.  ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റുഡ്‌സെറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സൂക്ഷ്മ സംരംഭങ്ങളുടെ ചുമതല വഹിക്കുന്ന അസി.കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ലീഡ് ബാങ്ക് മാനേജര്‍മാര്‍, സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള ആര്‍സെറ്റിയുടെ നോഡല്‍ എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍  ഉദ്ഘാടനം ചെയ്തു. ആര്‍സെറ്റി നാഷണല്‍ ഡയറക്ടര്‍ സി.ടി സന്തോഷ് അധ്യക്ഷത വഹിച്ചു.  

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും അതത് സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലുമുള്ള ലീഡ് ബാങ്കുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയുമാണ് ആര്‍സെറ്റികള്‍. ഓരോ ആര്‍സെറ്റിയുടെ കീഴിലും 56 വരെ വിവിധങ്ങളായ നൈപുണ്യ പരിശീലന പദ്ധതികളുണ്ട്. ഉല്‍പാദന സേവന മേഖലകളിലടക്കം യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും പ്രചോദനവും നല്‍കി സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് സഹായിക്കുക എന്നതാണ് ആര്‍സെറ്റികള്‍ വഴി നല്‍കുന്ന മുഖ്യ സേവനം. ഓരോ മേഖലയിലും മികച്ച അക്കാദമിക് വിദഗ്ധരും അടിസ്ഥാന സൗകര്യങ്ങളും ഉള്ളതാണ് ആര്‍സെറ്റിയുടെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങള്‍. ഇതു പ്രകാരം ജില്ലകളിലെ ആര്‍സെറ്റികള്‍ വഴി കുടുംബശ്രീയുടെ കീഴിലുള്ള ഉല്‍പാദന സേവന മേഖലകളെ ശാക്തീകരിക്കുന്നതിനും അതോടൊപ്പം കൂടുതല്‍ വ്യത്യസ്തമായ തൊഴില്‍ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കി പുതിയ സംരംഭകരെ കൊണ്ടുവരുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് എസ്.ഹരികിഷോര്‍ അറിയിച്ചു. കൂടാതെ നിലവിലുള്ള കുടുംബശ്രീയുടെ ബ്രാന്‍ഡിങ്ങ്, പ്‌ളാസ്റ്റിക് ഷ്രെഡ്ഡിങ്ങ് എന്നീ മേഖലകളില്‍ നിന്നും സംരംഭര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്ന വിധം അവയുടെ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ആര്‍സെറ്റിയുമായി ചേര്‍ന്ന് നടപ്പാക്കും. അതോടൊപ്പം കുടുംബശ്രീയുടെ മുഖ്യ പരിശീലക ഏജന്‍സിയായി ആര്‍സെറ്റിയെ ഉള്‍പ്പെടുത്തുന്ന കാര്യവും മുഖ്യ പരിഗണനയിലാണെന്നും എസ്.ഹരികിഷോര്‍ വ്യക്തമാക്കി.  

നിലവില്‍ ആര്‍സെറ്റികള്‍ വഴി പരിശീലനം നേടിയവും കുടുംബശ്രീയുടെ കീഴില്‍ വന്നിട്ടില്ലാത്തവരുമായ സംരംഭകരെയും കുടുംബശ്രീയുടെ കീഴില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനങ്ങളും ലഭ്യമാക്കുന്നതിനും പരിപാടിയുണ്ട്. ഇതു കൂടാതെ ആര്‍സെറ്റിയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കര്‍മപദ്ധതിയില്‍ കുടുംബശ്രീ വനിതകള്‍ക്കനുയോജ്യമായ തൊഴില്‍ പരിശീലന പദ്ധതികളും ഉള്‍പ്പെടുത്തും.
നിലവില്‍ കാര്‍ഷിക  മേഖലയില്‍  തേനീച്ച വളര്‍ത്തല്‍, പൂക്കൃഷി, പൂന്തോട്ട നിര്‍മാണം, പാലും പാലുല്‍പന്നങ്ങളുടെയും ഉല്‍പാദനം, കോഴി വളര്‍ത്തല്‍ എന്നിവയിലും കൂടാതെ മോട്ടോര്‍ റീവൈന്‍ഡിങ്ങ്, റേഡിയോ ടി.വി റിപ്പയറിങ്ങ്, ഇറിഗേഷന്‍ പമ്പ് സെറ്റ് റിപ്പയറിങ്ങ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, സെല്‍ഫോണ്‍ റിപ്പയറിങ്ങ്, ട്രാക്ടര്‍ ആന്‍ഡ് പവര്‍ ട്രില്ലര്‍ റിപ്പയറിങ്ങ് സ്‌ക്രീന്‍ പ്രിന്റിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് ഡി.ടി.പി തുടങ്ങിയ മേഖലകളിലും ആര്‍സെറ്റി മുഖേന  നൈപുണ്യ പരിശീലനം നല്‍കുന്നു. കുടുംബശ്രീ വനിതകള്‍ക്കും ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്കും ഈ മേഖലകളില്‍ പരിശീലനം ലഭ്യമാക്കുന്നതോടെ സംരംഭമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാകും.

   എസ്.എല്‍.ബി.സി അസി.ജനറല്‍ മാനേജര്‍ രവീന്ദ്രനാഥ് സി, നാഷണല്‍ അക്കാദമി ഓഫ് റുഡ്‌സെറ്റി ഡയറക്ടര്‍ പിച്ചൈയ്യാ റായ്പുരി,  സീനിയര്‍ ഫാക്കല്‍റ്റി  ശ്രീനിവാസ റാവു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആര്‍സെറ്റി സ്റ്റേറ്റ് ഡയറക്ടര്‍ കെ.ആര്‍ ജയപ്രകാശ് സ്വാഗതവും നാഷണല്‍ അക്കാദമി ഓഫ് റുഡ്‌സെറ്റി ഡയറക്ടര്‍ സണ്ണി ഫിലിപ്പ് നന്ദിയും പറഞ്ഞു.
 

 

 

Content highlight
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും അതത് സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലുമുള്ള ലീഡ് ബാങ്കുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയുമാണ് ആര്‍സെറ്റികള്‍. ഓരോ ആര്‍സെറ്റിയുടെ കീഴിലും 56 വരെ വിവിധങ്ങളായ നൈപുണ്യ പരിശീ