ഫീച്ചറുകള്‍

പച്ചപ്പും ശുചിത്വവും ആരോഗ്യവും; പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ 124 മാതൃകാ ഹരിതഭവനങ്ങള്‍

Posted on Wednesday, March 4, 2020

 ലൈഫ് പദ്ധതിയുടെ ഭാഗമായി മികച്ച പരിസ്ഥിതി സന്ദേശം നല്‍കി നഗരമേഖലയില്‍ 124 മാതൃകാ ഹരിതഭവനങ്ങളും. പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി പ്രകാരം നഗരമേഖലയില്‍ ഓരോ ഗുണഭോക്താവിനും ലഭ്യമായ ഭവനങ്ങളും പരിസരവും പ്രകൃതി സൗഹൃദപരമായി സംരക്ഷിക്കല്‍, മികച്ച ഊര്‍ജസംരക്ഷണം പരിസിഥിതി സംരക്ഷണം എന്നിവ ഉറപ്പു വരുത്തല്‍, ആരോഗ്യ ശുചിത്വപരിപാലനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിച്ച ഒരു വര്‍ഷം നീണ്ട ക്യാമ്പെയ്ന്‍ വഴിയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിതഭവനങ്ങള്‍ കണ്ടെത്തിയത്. വിജയികളായ 124 ഗുണഭോക്താക്കള്‍ക്കും 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി അതത് നഗരസഭകളുടെ നേതൃത്വത്തില്‍ ആദരിച്ചു.  

ഓരോ ഗുണഭോക്താവിന്‍റെയും വീട് ഹരിതഭവനമായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഊര്‍ജസംരക്ഷണം എന്നിവ സംബന്ധിച്ച മികച്ച സന്ദേശങ്ങള്‍ നല്‍കുകയും അതിലൂടെ സമൂഹത്തിന്‍റെ പൊതുവായ മനോഭാവവും പെരുമാറ്റവും പ്രകൃതിസംരക്ഷണത്തിന് അനുകൂലമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി പ്രധാനമായും ലക്ഷ്യമിട്ടത്. ഇതോടൊപ്പം ശുചിത്വം, ഫലപ്രദമായ മാലിന്യ സംസ്ക്കരണം, പ്ളാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കല്‍, കാര്യക്ഷമമായ ഊര്‍ജ ഉല്‍പാദനവും വിനിയോഗവും, ജൈവ പച്ചക്കറിക്കൃഷിയുടെ ആവശ്യകത  എന്നിവ സംബന്ധിച്ച് പൊതുസമൂഹത്തില്‍ ശക്തമായ സന്ദേശമെത്തിക്കുന്നതിനും ക്യാമ്പെയ്ന്‍ വഴി സാധിച്ചു. ഗൃഹനിര്‍മാണത്തിന് പ്രാദേശികമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പെയ്ന്‍ സഹായകമായി.

പദ്ധതി പ്രകാരം സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച 48664 ഭവനങ്ങളില്‍ നിന്നാണ് അന്തിമമായി 124 ഭവനങ്ങളെ തിരഞ്ഞെടുത്തത്. ഓരോ നഗരസഭയിലും നഗരസഭാ ചെയര്‍പേഴ്സണ്‍ അധ്യക്ഷനായും സെക്രട്ടറി കണ്‍വീനറായും രൂപീകരിച്ച ജൂറി ഓരോ ഭവനവും നേരിട്ടു സന്ദര്‍ശിച്ചാണ് പദ്ധതി നടപ്പാക്കുന്ന ഓരോ നഗര സിഡിഎസുകളില്‍  നിന്നും ഒന്നു വീതം ഏറ്റവും മികച്ച 124 ഹരിതഭവനങ്ങളെ തിരഞ്ഞെടുത്തത്. സ്ത്രീ ഗൃഹനാഥയായുള്ള കുടുംബം, കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗത്വം, വീടിനകവും പുറവും വ്യത്തിയായി സൂക്ഷിക്കല്‍, വീടിനോട് ചേര്‍ന്ന് പൂന്തോട്ടം, പച്ചക്കറി കൃഷി തുടങ്ങിയവ പരിപാലിക്കല്‍, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സംവിധാനം, നിര്‍മാണത്തിന് നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തല്‍,    ഊര്‍ജ ഉല്‍പാദനത്തിനും സംരക്ഷത്തിനും സ്വീകരിച്ച മാര്‍ഗങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി,  ദേശീയ നഗര ഉപജീവന ദൗത്യം, പോലെ സംസ്ഥാന സര്‍ക്കാരുകളുടെ അനുബന്ധ പദ്ധതികളുമായി നടത്തിയ സംയോജനം എന്നിവയാണ് ഹരിതഭവനങ്ങളെ തിരഞ്ഞെടുക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍, സാമൂഹ്യ സുരക്ഷ ഉറപ്പാക്കല്‍, സംയോജന മാതൃകളിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍, ആരോഗ്യ പരിരക്ഷ, ബോധവല്‍ക്കരണം എന്നിങ്ങനെയുള്ള സജീവമായ ഇടപെടലുകളിലൂടെ പുതിയ വീട്ടില്‍ ഗുണഭോക്താക്കളുടെ ജീവിതം കൂടുതല്‍ മികവുറ്റതാക്കാനും പദ്ധതി വഴി സാധിച്ചിട്ടുണ്ട്.  

 

Content highlight
ഓരോ ഗുണഭോക്താവിന്‍റെയും വീട് ഹരിതഭവനമായി മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഊര്‍ജസംരക്ഷണം എന്നിവ സംബന്ധിച്ച മികച്ച സന്ദേശങ്ങള്‍ നല്‍കുകയും അതിലൂടെ സമൂഹത്തിന്‍റെ പൊതുവായ മനോഭാവവും പെരുമാറ്റവും പ്രകൃതിസംരക്ഷണത്തിന് അനുകൂലമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പെയ്

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 39243 ലൈഫ് ഗുണഭോക്താക്കള്‍ക്ക് പ്രയോജനം

Posted on Wednesday, March 4, 2020

 * വേതനമായി പി.എം.എ.വൈ(നഗരം)-ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത് 45 കോടി രൂപ

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നഗരങ്ങളില്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയായ പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിക്കൊപ്പം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് 45 കോടി രൂപയുടെ അധിക ധനസഹായം ലഭ്യമാക്കി. ഇത്രയും തൊഴിലുറപ്പ് വേതനം നല്‍കിയതു വഴി 39243 പേര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത്.  

2018 ജൂലൈയിലാണ് ഇരുപദ്ധതികളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചത്. ഇതുപ്രകാരം ഇതു വരെ ഗുണഭോക്താക്കളായ 67463 പേര്‍ക്ക് തൊഴില്‍ കാര്‍ഡും അതോടൊപ്പം 16,63,120 തൊഴില്‍ ദിനങ്ങളും ലഭ്യമാക്കുന്നതിന് സാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയത് കോഴിക്കോട് നഗരസഭയാണ്. 67284 തൊഴില്‍ദിനങ്ങളാണ് നഗരസഭ ലഭ്യമാക്കിയത്. 65340 തൊഴില്‍ ദിനങ്ങള്‍ നല്‍കി കൊടുങ്ങല്ലൂര്‍ നഗരസഭയാണ് രണ്ടാമത്. കൊല്ലം നഗരസഭ 63646 തൊഴില്‍ദിനങ്ങള്‍ നല്‍കി സംസ്ഥാനത്ത് മൂന്നാമതായി.

നഗരങ്ങളിലെ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിക്കുമ്പോള്‍ തൊഴില്‍ കാര്‍ഡ് ലഭ്യമായ കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭവന നിര്‍മാണത്തില്‍ പങ്കാളിയായി 90 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്.  ഇതനുസരിച്ച് ഒരാള്‍ക്ക് കൂലിയിനത്തില്‍ പ്രതിദിനം 271 വീതം ലഭ്യമാകും. ഇങ്ങനെ 90 ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു വഴി ഒരു ഗുണഭോക്താവിന് 24390 രൂപ ലഭിക്കും. ലൈഫ് പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനായി ലഭിക്കുന്ന നാല് ലക്ഷം രൂപയ്ക്ക് പുറമേയാണിത്.  

ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ഉറപ്പ് നല്‍കുന്നത്. കേരള സര്‍ക്കാരിന്‍റെ നഗര കേന്ദ്രീകൃത തൊഴിലുറപ്പ് പദ്ധതിയാണ് അയ്യങ്കാളി പദ്ധതി. നഗരപ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ അവിദഗ്ധ കായികാധ്വാനത്തിന് തയ്യാറുളള പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് ഈ സംയോജന പദ്ധതി വഴി തൊഴില്‍ ദിനങ്ങള്‍  ഉറപ്പു നല്‍കുന്നുണ്ട്. 

Content highlight
ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതമാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ഉറപ്പ് നല്‍കുന്നത്.

പി.എം.എ.വൈ (നഗരം) - ലൈഫ് ; നഗരസഭകളുമായുള്ള സംയോജനം വഴി നടപ്പാക്കിയത് 3.4 കോടി രൂപയുടെ അധിക സഹായ പദ്ധതികള്‍

Posted on Wednesday, March 4, 2020

പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതി നഗരസഭകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ വഴി സംസ്ഥാനത്ത് നടപ്പാക്കിയത്  3.4 കോടി രൂപയുടെ അധിക സഹായ പദ്ധതികള്‍.  ഓരോ ഗുണഭോക്താവിനും കെട്ടുറപ്പുള്ള വീടിനോടൊപ്പം മികച്ച ജീവിത സാഹചര്യങ്ങള്‍ കൂടി ലഭ്യമാക്കുക എന്നതു ലക്ഷ്യമിട്ടാണ് നഗരസഭകള്‍ ഇതിനായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനു നഗരസഭാ വിഹിതമായി നല്‍കുന്ന രണ്ട് ലക്ഷം രൂപയ്ക്കു പുറമേയാണ് സംയോജന പ്രവര്‍ത്തനങ്ങളിലൂടെ അധിക സഹായം ലഭ്യമാക്കുന്നത്. ഇതു പ്രകാരം ഓരോ ഗുണഭോക്താവിനും വാസയോഗ്യമായ ഭവനത്തിനൊപ്പം കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സാമൂഹിക പുരോഗതിയും  കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് സ്ഥലം, ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍, മാലിന്യ സംസ്ക്കരണത്തിനായി ബയോ ബിന്നുകള്‍, റിങ്ങ് കമ്പോസ്റ്റുകള്‍, പൈപ്പ് കമ്പോസ്റ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍, സോളാര്‍ വിളക്കുകള്‍, വൃക്ഷത്തൈകള്‍, സൗജന്യ വയറിങ്ങ് തുടങ്ങിയ അനുബന്ധ സേവനങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് നഗരസഭാ ഫണ്ടില്‍ നിന്നു അധികമായി ലഭ്യമാക്കിയത്. കൊല്ലം നഗരസഭയിലെ അലക്കുകുഴി കോളനിയില്‍ കഴിഞ്ഞിരുന്ന 20 കുടുംബങ്ങളെ  മാറ്റിപ്പാര്‍പ്പിച്ച അലക്കുകുഴി പുനരധിവാസ പദ്ധതിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഗുണഭോക്താക്കള്‍ക്ക് ഭവനം നിര്‍മിക്കാന്‍   60 സെന്‍റ് സ്ഥലമാണ് നഗരസഭ വിട്ടു നല്‍കിയത്. ഇതു കൂടാതെ നഗരസഭാ ഫണ്ടില്‍ നിന്ന് ഒരു കുടുംബത്തിന് 6.25 ലക്ഷം എന്ന തോതില്‍ 1.25 കോടി രൂപയുടെ അധിക ധനസഹായവും ലഭ്യമാക്കി.
പെരിന്തല്‍മണ്ണ നഗരസഭ 400 ഭൂരഹിത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് 6.87 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. ഇതു കൂടാതെ നഗരസഭാ വിഹിതമായി പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിന് 10 കോടി രൂപയും നല്‍കി.
   ഗുണഭോക്താക്കളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ വനിതാ ഘടക പദ്ധതികയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി.  ഒരു കുടുംബത്തിന് 25 മുട്ടക്കോഴികള്‍ വീതം 426 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.  50% സബ്സിഡി നിരക്കിലാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്.  ഏഴു ലക്ഷം രൂപയാണ് നഗരസഭ ഇതിനായി വകയിരുത്തിത്.
പദ്ധതിയിലുള്‍പ്പെടുത്തി ഒരു പ്രദേശത്ത് വീടുകള്‍ നിര്‍മിക്കുമ്പോള്‍ പ്രകൃതിക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് പരമാവധി മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പിഎംഎവൈ (നഗരം)-ലൈഫ് നഴ്സറി ആരംഭിച്ചു. നഗരസഭ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി എന്നിവ സംയുക്തമായാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.  സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 15 സെന്‍റ് ഭൂമിയില്‍ എണ്ണായിരത്തോളം ഫലവൃക്ഷങ്ങളും/ഔഷധ വൃക്ഷങ്ങളും ആണ് നട്ടുപിടിച്ചത്.  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ 160 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു.  ഏകദേശം 125000/- രൂപ ചെലഴിച്ചാണ് നഴ്സറിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.  കൊടുങ്ങല്ലൂര്‍ നഗരസഭ ഇതുവരെ നിര്‍മാണം പൂര്‍ത്തീകരിച്ച 600 ഗുണഭോക്താക്കള്‍ക്കും, ഇരിങ്ങാലക്കുട നഗരസഭയിലെ 350 ഗുണഭോക്താക്കള്‍ക്കുമായി ഏകദേശം 1500 ഓളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.  പൂര്‍ണമായും സൗജന്യമായാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. സോഷ്യല്‍ ഫോറസ്ട്രി വകുപ്പുമായി സഹകരിച്ച് വൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥിരം സംവിധാനമായി ഇതിനെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ എന്നിവയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നഗരസഭാതലത്തില്‍ ഊര്‍ജിതമായി മുന്നേറുകയാണ്. ഇതോടൊപ്പം മറ്റു നഗരസഭകളും സമാനമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്.

Content highlight
ഗുണഭോക്താക്കളുടെ ജീവനോപാധി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനന്തവാടി നഗരസഭ വനിതാ ഘടക പദ്ധതികയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടത്തി.

തൃശ്ശൂര്‍ ജില്ലയില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമാകാന്‍ തീരശ്രീയുടെ തയ്യല്‍ഗ്രാമം

Posted on Wednesday, February 26, 2020

തൃശ്ശൂര്‍ ജില്ലയിലെ തീരദേശമേഖലയിലെ കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ തീരശ്രീ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ മിഷന്റെ തയ്യല്‍ ഗ്രാമമത്തിന് തുടക്കം. മേഖലയിലെ  മുഴുവന്‍ കുടുംബശ്രീ വനിതകളെയും സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണിത്.  എറിയാട് പഞ്ചായത്തിലെ കരിക്കുളം ജംക്ഷനില്‍ ആരംഭിച്ച സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഫെബ്രുവരി 24 ന് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

  സ്ത്രീകളെ ഉപജീവന മാര്‍ഗത്തിലേക്ക് നയിക്കുകയും അതുവഴി അവര്‍ക്ക് വരുമാനമാര്‍ഗ്ഗം കണ്ടെത്തി നല്‍കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. തീരശ്രീയുടെ കീഴില്‍ വരുന്ന പഞ്ചായത്തുകളെ മാതൃകാ ഗ്രാമമാക്കുക എന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. എറിയാട് പഞ്ചായത്തിലെ 21ാം വാര്‍ഡിലാണ് പദ്ധതിയുടെ ആദ്യം ആരംഭിച്ചിരിക്കുന്നത്.
വാര്‍ഡിലെ 30 അംഗങ്ങള്‍ക്കും തുണിബാഗ് നിര്‍മാണമടക്കമുള്ളവയില്‍ വിദഗ്ധ പരിശീലനം നല്‍കി. കരിക്കുളം ആസ്പത്രിയ്ക്ക് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. രണ്ടര ലക്ഷം രൂപയാണ് പദ്ധതി തുക.

  ജില്ലയില്‍ എറിയാട്, മതിലകം, ശ്രീനാരായണപുരം, വലപ്പാട്, കയ്പമംഗലം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് തീരശ്രീയ്ക്ക് കീഴില്‍ വരുന്നത്. ഇവയിലെല്ലാം കൂടി 25 തീരദേശ വാര്‍ഡുകളും. മാതൃകാ ഗ്രാമത്തിന്റെ ഭാഗമായി ഓരോ വാര്‍ഡുകളിലും വ്യത്യസ്തമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തയ്യല്‍ ഗ്രാമം പോലെ അച്ചാര്‍ ഗ്രാമം, പൊടി ഗ്രാമം, പഴം-പച്ചക്കറി ഗ്രാമം, കാറ്ററിങ് ഗ്രാമം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഊന്നിയാണ് പദ്ധതി നടപ്പാക്കുക.  മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന കടബാധ്യത, വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ നൈപുണ്യ പരിശീലനത്തിന്റെയും പ്രകടമായ കുറവ്, സമ്പാദ്യ ശീലത്തിന്റെ അഭാവം എന്നിവ ഫലപ്രദമായ ഇടപെടലുകളിലൂടെ  പരിഹരിച്ചുകൊണ്ട് തീരദേശ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി വഴി തീരശ്രീ ലക്ഷ്യമിടുന്നത്.

  സംസ്ഥാനത്തെ 82 തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി ഈ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പൊതു ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പദ്ധതിയാണ് തീരശ്രീ  പദ്ധതി. തീരദേശ മേഖലയില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ സമഗ്രമായ വ്യാപനവും നവീകരണവും ലക്ഷ്യമിട്ടുകൊണ്ട് സാമൂഹ്യവികസനത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
 
  ജോലിയിലുള്ള അനിശ്ചിതാവസ്ഥ, ക്രമമായ വരുമാനം ലഭിക്കാത്ത സാഹചര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സ്ത്രീകളിലും കുട്ടികളിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, കുടിവെള്ള ലഭ്യതക്കുറവ്, മത്സ്യബന്ധനവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമൊഴിച്ച് മറ്റ് ഉപജീവന പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയാണ് തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ ദുരിതങ്ങള്‍ ഏറെയും സഹിക്കേണ്ടി വരുന്നത്. ഇതിന് പരിഹാരമെന്നോണമാണ് തീരശ്രീയുടെ കീഴില്‍ നിരവധി പദ്ധതികള്‍ രൂപം കൊള്ളുന്നത്.

  പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി.ജ്യോതിഷ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ റെജി തോമസ് എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സിദ്ദീഖ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.എ. സബാഹ്, സുഗത ശശിധരന്‍, അംബിക ശിവപ്രിയന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിനീത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം പ്രസീന റാഫി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Content highlight
ജില്ലയില്‍ എറിയാട്, മതിലകം, ശ്രീനാരായണപുരം, വലപ്പാട്, കയ്പമംഗലം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് തീരശ്രീയ്ക്ക് കീഴില്‍ വരുന്നത്.

ഡാര്‍ജിലിങ് സരസ് ഫെയറില്‍ മികച്ച പ്രകടനവുമായി കുടുംബശ്രീ യൂണിറ്റുകള്‍

Posted on Wednesday, February 12, 2020

പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള കാഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ഡാര്‍ജിലിങ് സരസ് മേളയില്‍ മികച്ച നേട്ടം കൊയ്ത് കുടുംബശ്രീ യൂണിറ്റുകള്‍. ജനുവരി 22 മുതല്‍ ഫെബ്രുവരി 2 വരെ സംഘടിപ്പിച്ച മേളയില്‍ ബെസ്റ്റ് പെര്‍ഫോമിങ് സ്‌റ്റേറ്റ് അവാര്‍ഡ് കേരളത്തിന് വേണ്ടി കുടുംബശ്രീ സ്വന്തമാക്കി. ഇടുക്കിയില്‍ നിന്നുള്ള മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരായ (എംഇസി) അനിത ജോഷിയും സ്മിത ഷാജിയും അവാര്‍ഡ് ഏറ്റുവാങ്ങി. നാല് കുടുംബശ്രീ യൂണിറ്റുകളാണ് കേരളത്തെ പ്രതിനിധീകരിച്ച് ഡാര്‍ജിലിങ് സരസ്‌മേള 2020ല്‍ പങ്കെടുത്തത്. കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുമുണ്ടായിരുന്നു.

  കോഴിക്കോട്, ഇടുക്കി ജില്ലകളെ പ്രതിനിധീകരിച്ച് 2 വീതം എംഇസിമാരാണ് മേളയില്‍ പങ്കെടുത്തത്. ഇടുക്കിയില്‍ നിന്നുള്ള യൂണിറ്റ് കാപ്പിപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഒരുക്കിയിരുന്നത്. ഇരുമ്പ് സാമഗ്രികള്‍ നിര്‍മ്മിക്കുന്ന എറണാകുളത്ത് നിന്നുള്ള ഒരു യൂണിറ്റും മലപ്പുറത്ത് നിന്നുള്ള മറ്റൊരു യൂണിറ്റും മേളയില്‍ പഹ്‌കെടുത്തു. ഒഡീഷ സരസ്‌മേളയില്‍ മികച്ച പ്രകടനത്തിനുള്ള ബഹുമതി കുടംബശ്രീ കഫേ യൂണിറ്റും സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ സമ്പന്നമായ സാംസ്‌ക്കാരിക വൈവിധ്യം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വിധത്തിലായിരുന്നു സരസ് മേള സംഘടിപ്പിച്ചത്. ഇത് മുഖേന വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.

 

Content highlight
കോഴിക്കോട്, ഇടുക്കി ജില്ലകളെ പ്രതിനിധീകരിച്ച് 2 വീതം എംഇസിമാരാണ് മേളയില്‍ പങ്കെടുത്തത്. ഇടുക്കിയില്‍ നിന്നുള്ള യൂണിറ്റ് കാപ്പിപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഒരുക്കിയിരുന്നത്.

പയ്യന്നൂരില്‍ കുടുംബശ്രീ വനിതാ സെക്യൂരിറ്റി ടീം

Posted on Wednesday, February 12, 2020

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയില്‍ സംരംഭ മേഖലയില്‍ ഒരു നൂതന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. കേരളത്തില്‍ ആദ്യമായി വനിതാ സെക്യൂരിറ്റി ടീം നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പയ്യന്നൂരില്‍ രൂപീകരിച്ചു. സെക്യൂരിറ്റിയായി ജോലി ചെയ്യാനുള്ള ധാരാളം അവസരങ്ങള്‍ സ്ത്രീകള്‍ക്കുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരത്തിലൊരു വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന് പയ്യന്നൂര്‍ നഗരസഭയിലെ എന്‍യുഎല്‍എം (ദേശീയ നഗര ഉപജീവന ദൗത്യം) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ആശയം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള തൊഴിലവസരങ്ങളുണ്ടാകുമ്പോള്‍ ആ ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 50ഓളം സ്ത്രീകള്‍ അപേക്ഷിച്ചതില്‍ 35 പേരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കി. ഇതില്‍ 28 പേര്‍ക്ക് പ്രത്യേക യൂണിഫോം ഉള്‍പ്പെടെ തയാറാക്കി നല്‍കി വനിതാ സെക്യൂരിറ്റി ടീമെന്ന നിലയില്‍ സജ്ജരാക്കി. ഓഡിറ്റോറിയം, വ്യാപാര സ്ഥാപനങ്ങള്‍, കല്യാണങ്ങള്‍, മേളകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ പൊതുജനങ്ങളെ നിയന്ത്രിക്കാന്‍ വനിതാ സെക്യൂരിറ്റികളെ ആവശ്യമുള്ള സാഹചര്യങ്ങളില്‍ സംരംഭ മാതൃകയില്‍, പ്രതിഫലം വാങ്ങി ഇവരുടെ സേവനം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.

  പ്രവര്‍ത്തനം ആരംഭിച്ച് ഒരാഴ്ച്ചയ്ക്കിടയില്‍ മൂന്ന് ശ്രദ്ധേയമായ അവസരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചു. ഇനി പയ്യന്നൂര്‍ നഗരത്തില്‍ മാത്രമല്ല, കണ്ണൂര്‍ ജില്ലയിലാകെ നടക്കുന്ന ചടങ്ങുകളിലും മറ്റും സെക്യൂരിറ്റി എന്ന നിലയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമായോ അല്ലെങ്കില്‍ സ്ഥാപനങ്ങളിലും മറ്റും വനിതാ സെക്യൂരിറ്റി എന്ന തസ്തികയില്‍ തുടര്‍ച്ചയായോ പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കാനായി ടീം സജ്ജമാണ്. അവസരങ്ങളുള്ള കൂടുതല്‍ നഗരങ്ങളിലും പ്രദേശങ്ങളിലും ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ ലക്ഷ്യമിടുന്നു. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് ദേശീയ നഗര ഉപജീവന ദൗത്യം.

 

Content highlight
വനിതാ സെക്യൂരിറ്റി ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള തൊഴിലവസരങ്ങളുണ്ടാകുമ്പോള്‍ ആ ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

Kudumbashree launches 'Food on Wheels' at Kalamassery

Posted on Tuesday, January 28, 2020
 

As a first of its kind initiative, Food on Wheels, an enterprise that serves tasty food ensuring cleanliness and hygiene, in electric vehicles fixed with mobile kitchen is being launched in Kerala. As part of National Urban Livelihoods Programme (NULM), the new initiative is implemented at the Kalamassery Municipality of Kerala. Three units of ‘food on wheel’ kitchen which comprises of 5 women per unit will start their business at Kalamasseri (Ernakulam District). These 15 members were selected and were given sufficient training, which included capacity building in driving, cooking, customer management and in food service. After training certificate was issued, each unit took Food Safety and Standards Authority of India (FSSAI) licence.


Each unit had availed a bank loan of Rs.9.50 lakhs for starting these ‘food on wheel’ enterprises. Using this amount, specially designed autos were purchased. Solar panel and modern technology kitchen which has high tech features were fixed on to this auto. Tasty food would be cooked and preserved in this kitchen. Enterprises in the ‘food on wheel’ Rickshaws named ‘Amma Ruchi’ will start it’s commercial activity by the second week of January 2020. ‘Food on wheel’ units will be parked at selected spots in Kalamassery Municipality without making any hindrance to the traffic. From one mother kitchen food materials including dosa batter would be taken to the three units for preparing the food on the spot.


Biriyani, fried rice and pothichoru would be cooked in the same manner at the mother kitchen and would be brought to these units for sale. These Amma Ruchi mobile kitchens would function based on this concept of mother kitchen and service unit. We hope that these eco friendly enterprises which would serve tasty food to the people without making any pollution would grow as a model in street vending. Other than serving food in the streets, the team is also all set to serve food for functions and events, depending on the orders. It is expected that the ‘Food on Wheels’, the project of Kalamassery Municipality as a part of Kudumbashree's NULM project will be accepted by the public wholeheartedly. We expect that our ‘food on wheels’ enterprise on electric autos fitted with solar energy supported stainless steel kitchen will bring smiles to the 15 families and will provide safe to eat food to customers at Kalamassery.

Content highlight
Food on wheel’ units will be parked at selected spots in Kalamassery Municipality without making any hindrance to the traffic. From one mother kitchen food materials including dosa batter would be taken to the three units for preparing the food on the spo

അട്ടപ്പാടിയില്‍ ട്രൈബല്‍ ക്രോസ് കണ്‍ട്രി സംഘടിപ്പിച്ചു

Posted on Tuesday, January 28, 2020

ആദിവാസി സമൂഹത്തിന്റെ കായിക അഭിരുചി അഭിവൃദ്ധിപ്പെടുത്തുന്നതിനും കായിക ക്ഷമത നിലനിര്‍ത്തുന്നതിനുമായി 'കായിക- ആരോഗ്യ- വിദ്യാഭ്യാസ ശക്തീകരണത്തിലേക്ക്' എന്ന  സന്ദേശത്തോടെ അട്ടപ്പാടിയില്‍ ട്രൈബല്‍ ക്രോസ്സ് കണ്‍ട്രി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, ആദിവാസി സമഗ്ര വികസന പദ്ധതി -കുടുംബശ്രീ മിഷന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഐടിഡിപി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍,  കാനറാ ബാങ്ക്, പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മട്ടത്തുകാട് ഐറ്റിഐ മുതല്‍ അഗളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ നടത്തിയ ക്രോസ് കണ്‍ട്രിയില്‍ 43വനിതകളും 229പുരുഷന്മാരും പങ്കെടുത്തു.

  പത്ത് കിലോമീറ്റര്‍ ദൂരമായിരുന്നു പിന്നിടേണ്ടത്. പുരുഷ വിഭാഗത്തില്‍ മുതലമടയില്‍ നിന്നുള്ള മഹേന്ദ്രന്‍. എം ( 36 മിനിറ്റ് 43 സെക്കന്‍ഡ്) വിജയ്. എം (40 മിനിറ്റ് 19 സെക്കന്‍ഡ്) അട്ടപ്പാടിയില്‍ നിന്നുള്ള വരുണ്‍ കുമാര്‍ (40 മിനിറ്റ് 50സെക്കന്‍ഡ്) എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ അട്ടപ്പാടി വണ്ടന്‍പാറയില്‍ നിന്നുള്ള ശ്വേത ഡി (1 മണിക്കൂര്‍ 01 സെക്കന്‍ഡ്) ചെമ്മണ്ണൂരില്‍ നിന്നും സിന്ധു എന്‍ ( 1 മണിക്കൂര്‍ 03 സെക്കന്‍ഡ് ), സെല്‍വി (1 മണിക്കൂര്‍.07 സെക്കന്‍ഡ് ) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തി.

  ഒന്നാം സ്ഥാനക്കാര്‍ക്ക്  7000  രൂപ ക്യാഷ് പ്രൈസും ട്രോഫിയും രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000രൂപ, 3000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫികളും നല്‍കി. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പുറമേ ഫിനിഷിങ് ലൈന്‍ കടന്ന പത്ത് വീതം പരുഷ വനിതാ മത്സരാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം  ക്യാഷ് പ്രൈസും പങ്കെടുത്ത എല്ലാ  മത്സരാര്‍ത്ഥികള്‍ക്കും മെഡലുകളും സമ്മാനിച്ചു. ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി. സൈതലവി, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പ്രൊജക്റ്റ് മാനേജര്‍ സിന്ധു. വി, ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് പ്രോജക്ട് (ഐടിഡിപി) പ്രൊജക്റ്റ് ഓഫീസര്‍ വാണിദാസ്, ജില്ലാ ടൂറിസം പ്രൊമോഷണല്‍ കൗണ്‍സില്‍ സെക്രട്ടറി അജേഷ് കെ.ജെ, അഗളി വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സത്യന്‍. ടി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. മത്സരം ഫ്‌ളാഗ് ഓഫ് ചെയ്ത സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മത്സരത്തിന്റെ ഭാഗമായി ഫിനിഷ് ചെയ്തു. ദേശീയതല ഫുട്‌ബോള്‍ റഫറി ശശികുമാര്‍, ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ കെ.ജെ എന്നിവര്‍ ക്രോസ്സ് കണ്‍ട്രി മത്സരം നിയന്ത്രിച്ചു.

 

Content highlight
പത്ത് കിലോമീറ്റര്‍ ദൂരമായിരുന്നു പിന്നിടേണ്ടത്. പുരുഷ വിഭാഗത്തില്‍ മുതലമടയില്‍ നിന്നുള്ള മഹേന്ദ്രന്‍. എം ( 36 മിനിറ്റ് 43 സെക്കന്‍ഡ്) വിജയ്. എം (40 മിനിറ്റ് 19 സെക്കന്‍ഡ്) അട്ടപ്പാടിയില്‍ നിന്നുള്ള വരുണ്‍ കുമാര്‍ (40 മിനിറ്റ് 50സെക്കന്‍ഡ്) എന്നിവര്‍ യഥാക്

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ പാലക്കാട്

Posted on Friday, January 3, 2020

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ കുടുംബശ്രീയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തോടു കൂടി പാലക്കാട് ജില്ലയില്‍ ആരംഭിച്ചു. പാലക്കാട് സിവില്‍സ്റ്റേഷനിലാണ് സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

 പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതില്‍ ഒരുമ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ക്യാന്റീന്‍ നടത്താന്‍ വേണ്ടി പത്തംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അവരെ പ്രാപ്തരാക്കി, കൂടാതെ ആവശ്യമായ മറ്റ് സഹായങ്ങളൊരുക്കുകയും ചെയ്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്ന ക്യാന്റീനില്‍ ദോശ, ഇടിയപ്പം, പുട്ട്, ഇഡ്ഡലി, ചെറുകടികള്‍, ചട്ടിക്കഞ്ഞി, പുഴുക്ക് തുടങ്ങിയ വിഭവങ്ങള്‍ ലഭിക്കും.

  സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സംയോജനത്തോട് കൂടി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെയും പുരോഗതി നേടുന്നതിന്റെയും ഒരു മികച്ച ഉദാഹരണമാണ് പാലക്കാട് ആരംഭിച്ചിരിക്കുന്ന ഈ ട്രാന്‍സ്ജെന്‍ഡര്‍ ക്യാന്റീന്‍.

 

Content highlight
പാലക്കാട് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടങ്ങളാണുള്ളത്. ഇതില്‍ ഒരുമ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ എറണാകുളത്തിന്റെ നോക്കുകുത്തി ക്യാമ്പെയ്ന്‍

Posted on Friday, January 3, 2020

സ്ത്രീ പുരുഷ ട്രാന്‍സ്‌ജെന്‍ഡര്‍ ഭേദമെന്യേ സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ എറണാകുളം ജില്ലാ മിഷന്റെ നോക്കുകുത്തി ക്യാമ്പെയ്ന്‍ ശ്രദ്ധ നേടി. ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

 സമൂഹത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയില്‍ കുടുംബശ്രീയ്ക്ക് നോക്കുകുത്തികളായി നില്‍ക്കാന്‍ കഴിയില്ലെന്ന കാഴ്ചപ്പാടിലാണ് നാടൊട്ടുക്കും പ്രതീകാത്മകമായി നോക്കുകുത്തികള്‍ സ്ഥാപിക്കുകയായിരുന്നു.

'ഒന്നു ശ്രദ്ധിക്കൂ, മനുഷ്യരെന്ന് പറയുവാന്‍ നമുക്ക് ലജ്ജ തോന്നുന്നില്ലേ' എന്നതായിരുന്നു ക്യാമ്പെയ്ന്‍ മുദ്രാവാക്യം. മുദ്രാവാക്യം എഴുതി തൂക്കിയ  നോക്കുകുത്തികള്‍ 1830 വാര്‍ഡുകളിലും സ്ഥാപിച്ചു. ഒരു വാര്‍ഡില്‍ ഒന്നില്‍ കൂടുതല്‍ നോക്കുകുത്തികള്‍ സ്ഥാപിച്ച് ക്യാമ്പെയ്ന്‍ ദൃശ്യത ഉറപ്പു വരുത്തി.

 

Content highlight
സമൂഹത്തില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയില്‍ കുടുംബശ്രീയ്ക്ക് നോക്കുകുത്തികളായി നില്‍ക്കാന്‍ കഴിയില്ലെന്ന കാഴ്ചപ്പാടിലാണ് നാടൊട്ടുക്കും പ്രതീകാത്മകമായി നോക്കുകുത്തികള്‍ സ്ഥാപിക്കുകയായിരുന്നു.