എറണാകുളത്ത് പ്രകമ്പനം സൃഷ്ടിച്ച് കുടുംബശ്രീ സാമൂഹ്യമേളകള്

Posted on Tuesday, October 25, 2022
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് എറണാകുളം ജില്ലയിലെ സാമൂഹ്യമേളകള്. ജെന്ഡര് റിസോഴ്‌സ് സെന്റര് വാരാഘോഷങ്ങളുടെ ഭാഗമായി ജില്ല ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സാമൂഹ്യമേളകളുടെ നാലാം പതിപ്പ് കഴിഞ്ഞ മൂന്ന് വര്ഷങ്ങളിലേതിനേക്കാള് അതിഗംഭീരം. ഇത്തവണ ജെന്ഡര് കാര്ണിവല് എന്ന രീതിയില് സംഘടിപ്പിച്ച സാമൂഹ്യ മേളകള് എറണാകുളം ജില്ലയെ തന്നെ ആകെ ഇളക്കി മറിച്ചു.
 
ഒക്ടോബര് 10 മുതല് 15 വരെയുള്ള ദിവസങ്ങളില് ജില്ലയിലെ 96 സി.ഡി.എസുകളില് നടത്തിയ ഈ മേളകളുടെ ഭാഗമായുള്ള പരിപാടികളും പ്രവര്ത്തനങ്ങളും സമൂഹത്തിന്റെ നാനാതുറകളിലും പ്രകമ്പനം സൃഷ്ടിച്ചാണ് പര്യവസാനിച്ചത്. അയല്ക്കൂട്ട അംഗങ്ങളും പൊതുജനങ്ങളുമുള്പ്പെടെ ഒരു ലക്ഷത്തോളമാളുകള് ഈ മേളകളുടെ ഭാഗമായെന്നത് ശ്രദ്ധേയം.
 
സ്ത്രീകളുടെ പദവി ഉയര്ത്തുന്നതിനും വനിതാ വികസന പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ മാര്ഗ്ഗനിര്ദ്ദേശവും വൈദഗ്ധ്യവും പിന്തുണയും പരിശീലനവും നല്കുന്നതിനുമായി തദ്ദേശ സ്ഥാപനതലത്തിലുള്ള കുടുംബശ്രീ സംവിധാനമാണ് ജെന്ഡര് റിസോഴ്‌സ് സെന്ററുകള്. ഇത്തവണ എറണാകുളം ജില്ലയിലുള്ള 96 സി.ഡി.എസുകളിലാണ് സാമൂഹ്യമേളകള് സംഘടിപ്പിച്ചത. അതാത് പ്രദേശത്തെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌ക്കാരിക നായകര് ഉള്പ്പെടെയുള്ളവര് മേളകളുടെ ഭാഗമായി. സി.ഡി.എസ് ഭരണ സമിതിയും, ചാര്ജ്ജ് ഓഫീസര്മാരും, സ്‌നേഹിത ജെന്ഡര് ഹെല്പ്പ് ഡെസ്‌ക്ക് ടീം അംഗങ്ങളും അതാത് പ്രദേശങ്ങളിലെ സാമൂഹ്യ മേളകള്ക്ക് ചുക്കാന് പിടിച്ചു. കമ്മ്യൂണിറ്റി കൗണ്സിലര്മാര് പരിപാടികള് ഏകോപിപ്പിച്ചു.
 
ജെന്ഡര് ഇക്വാളിറ്റി, ജെന്ഡര് ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങള് ഗെയിം രൂപത്തില് ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള പരിപാടികള്, ലഹരിക്കെതിരെയുള്ള അവബോധ പ്രവര്ത്തനങ്ങള്, അന്ധവിശ്വാസങ്ങള്ക്കെതിരേയുള്ള പ്രതിഷേധ പ്രവര്ത്തനങ്ങള്, കുടുംബശ്രീ ഉത്പന്ന - പ്രദര്ശന വിപണന മേളകള്, കാര്ഷിക മേളകള്, ഭക്ഷ്യ മേളകള്, വയോജന സംഗമം, മുതിര്ന്ന വയോജന അയല്കൂട്ട അംഗത്തെ ആദരിക്കല്, സ്‌നേഹിത കോളിങ് ബെല് അംഗങ്ങള്ക്ക് സമ്മാനവിതരണം, വയോജന മെഡിക്കല് ക്യാമ്പ്, ബാലസഭ കുട്ടികളുടെ പരിപാടികള്, ബഡ്സ് കുട്ടികളുടെ പ്രത്യേക പരിപാടികള്, ഐസ്‌ക്രീം കോര്ണര്, ട്രൈബല് മത്സ്യ കൃഷി വിളവെടുപ്പ് - വിപണനം, ചിത്ര പ്രദര്ശനങ്ങള്, കരകൗശല വസ്തുക്കളുടെ പ്രദര്ശനവും വില്പ്പനയും, ലൈവ് തട്ടുകടകള്, കലാപരിപാടികള്, കായിക മത്സരങ്ങള്, കണക്കെഴുത്ത് പരിശീലനം, ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രത്യേക പരിപാടികള്, വിവിധങ്ങളായ സബ്‌സിഡി വിതരണം, ജെന്ഡര് കോര്ണറുകള്, മൈലാഞ്ചി കോര്ണറുകള്, സെല്ഫി കോര്ണറുകള്, ദഫ് മുട്ട്, ഗാനമേള, ശിങ്കാരിമേളം തുടങ്ങിയ കലാപരിപാടികള്, ഇരുചക്ര വാഹന റാലികള്, മാജിക് ഷോ, ലക്കി ഡ്രോ, ക്വിസ്, സ്‌നേഹിത അമ്പ്രല്ല ക്യാമ്പയിന്റെ ഭാഗമായി അര്ഹരായവര്ക്ക് കുട കൈമാറല്, അപകട സുരക്ഷാ ബോധവല്ക്കരണം, ബാങ്കിംഗ് സാക്ഷരതാ പരിശീലനം, ട്രാന്സ്‌ജെന്ഡര് വ്യക്തികളുടെ ആദരിക്കല്, അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരേയുള്ള പ്രതിജ്ഞ, സംവാദം, അന്ധവിശ്വാസങ്ങള്ക്കെതിരേ സിഗ്‌നേച്ചര് ക്യാമ്പയ്ന് തുടങ്ങി നിരവധി പരിപാടികളാണ് ഈ സാമൂഹ്യമേളകളില് ഉള്പ്പെടുത്തിയിരുന്നത്.
 
 
SAMOOHYA

 

Content highlight
samoohya mela of ernakulam became a big hit

സ്വപ്ന സാഫല്യമായി 'നങ്ക അങ്ങാടി'കള്

Posted on Tuesday, October 25, 2022
ഒരല്പ്പം തേയിലയോ പഞ്ചസാരയോ മറ്റ് പലചരക്ക് ഉത്പന്നങ്ങളോ ഉൾപ്പെടുന്ന നിത്യോപയോഗ സാധനങ്ങള് വാങ്ങണമെങ്കില് കിലോമീറ്ററുകള് താണ്ടേണ്ടി വരുന്ന കഷ്ടതയില് നിന്ന് വയനാട് ജില്ലയിലെ ആദിവാസി ഊരുകളിലെ ജനങ്ങളെ കരകയറ്റുകയാണ് 'നങ്ക അങ്ങാടി'കള്. കാട്ടുനായ്ക്ക ഭാഷയില്ലെ 'നങ്ക അങ്ങാടി' എന്നാല് 'ഞങ്ങളുടെ അങ്ങാടി: എന്ന് അര്ത്ഥം.
 
കോവിഡ് ലോക്ഡൗണ് കാലത്ത് ആദിവാസി ഊരുകളില് നിത്യോപയോഗ സാധനങ്ങള് എത്തിച്ച് വിതരണം ചെയ്യുന്ന പ്രവര്ത്തനങ്ങള് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തുടങ്ങിയിരുന്നു. വയനാട് ജില്ലാ മിഷന് ഇതിന് പൂർണ്ണ പിന്തുണയുമേകി. തുടര്ന്ന് കുടുംബശ്രീ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഓരോ ആദിവാസി ഊരുകളിലും അവര്ക്ക് ആവശ്യമായ വീട്ടുപയോഗ സാധനങ്ങള് ലഭ്യമാക്കുന്നതിന് വേണ്ടി നങ്ക അങ്ങാടികൾ ആരംഭിക്കുകയായിരുന്നു.
 
ആദ്യഘട്ടത്തിൽ ടൗണില് നിന്നും നിത്യോപയോഗ സാധനങ്ങള് മിതമായ നിരക്കില് കുടുംബശ്രീ അധികൃതരുടെ സഹായത്തോടെ കടകളിൽ എത്തിച്ചു ഊരു നിവാസികൾ വിതരണം ചെയ്തു. ഊരു നിവാസികളില്പ്പെട്ട ഒരാള്ക്ക് തന്നെ കടയുടെ ചുമതലയും നല്കി. അങ്ങനെ അത് അവരുടെ സ്വന്തം അങ്ങാടി അഥവാ നങ്ക അങ്ങാടിയായി മാറി. ഒരു കട ആരംഭിക്കുന്നതിന് 30,000 രൂപ വായ്പാ സഹായവും കുടുംബശ്രീ നല്കുന്നു.
 
ക്രമേണ വയനാട് ജില്ലയിലെ മറ്റ് ആദിവാസി മേഖലകളിലേക്കും നങ്ക അങ്ങാടി പദ്ധതി വ്യാപിപ്പിച്ചു. ഇപ്പോള് ജില്ലയിലാകെ അറുപതോളം നങ്ക അങ്ങാടികളുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ 30 ഊരുകളിലും ഓരോ നങ്ക അങ്ങാടികള് വീതം ഇപ്പോൾ പ്രവർത്തിക്കുന്നു. ഈ നങ്ക അങ്ങാടികളുടെ കണ്സോര്ഷ്യം രൂപീകരിച്ച് പൊതുമാര്ക്കറ്റില് നിന്നും മിതമായ നിരക്കില് സാധനങ്ങള് ലഭ്യമാക്കി കടകളിലൂടെ ഊരു നിവാസികള്ക്ക് വിതരണം ചെയ്യാനും വയനാട് ജില്ലാ മിഷന് ലക്ഷ്യമിട്ടിരിക്കുന്നു.
 
പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ സ്ത്രീകള്ക്കാണ് ഭൂരിഭാഗം നങ്ക അങ്ങാടികളുടെയും ചുമതല. അങ്ങനെ അവര്ക്ക് ഒരു ഉപജീവന മാര്ഗ്ഗവും നങ്ക അങ്ങാടികള് മുഖേന കുടുംബശ്രീ തുറന്ന് നല്കിയിരിക്കുന്നു.
 
ആദിവാസി ജനവിഭാഗത്തിന് ഏറെ തുണയാകുന്ന ഇത്തരമൊരു പ്രവര്ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ തിരുനെല്ലി പ്രത്യേക പദ്ധതി ഉദ്യോഗസ്ഥര്ക്കും വയനാട് ജില്ലാ മിഷനും അഭിനന്ദനങ്ങള്.
 
SS

 

 
 
Content highlight
'Nanga Angadis' of Thirunelly sets a unique model

ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ്ങ് കോണ്‍ക്ളേവ് 2022' - മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്ക്കാരം കുടുംബശ്രീയ്ക്ക്

Posted on Saturday, October 22, 2022
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഗുജറാത്തിലെ രാജ്കോട്ടില് സംഘടിപ്പിച്ച 'ഇന്ത്യൻ അര്ബന് ഹൗസിങ്ങ് കോണ്ക്ളേവ് 2022'ന്റെ പ്രദര്ശന വിഭാഗത്തില് ഏറ്റവും മികച്ച സ്റ്റാള് ഒരുക്കിയതിനുളള അവാര്ഡ് കുടുംബശ്രീയ്ക്ക് സ്വന്തം. കേന്ദ്ര മന്ത്രാലയം, വിവിധ സംസ്ഥാനങ്ങള്, വ്യവസായ സ്ഥാപനങ്ങള്, ബില്ഡേഴ്സ് എന്നീ വിഭാഗങ്ങളില് പ്രദര്ശിപ്പിച്ച 152 സ്റ്റാളുകളില് നിന്നാണ് കുടുംബശ്രീയുടെ സ്റ്റാള് ഒന്നാമതെത്തിയത്.
 
കേരളത്തിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിയും വിവിധ വകുപ്പുകളും പദ്ധതികളുമായുമുള്ള സംയോജന മാതൃക, മികച്ച സാമൂഹ്യാധിഷ്ഠിത പദ്ധതി നിര്വഹണം, കുടുംബശ്രീ വനിതാ കെട്ടിട നിര്മ്മാണ യൂണിറ്റുകള് മുഖേനയുള്ള ഭവന നിര്മ്മാണം എന്നീ ആശയങ്ങള് അടിസ്ഥാനമാക്കിയാണ് കുടുംബശ്രീ പ്രദര്ശന സ്റ്റാള് സജ്ജീകരിച്ചത്.
 
കുടുംബശ്രീയ്ക്കു വേണ്ടി കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി കൗശല് കിഷോറില് നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. ഷര്മ്മിള മേരി ജോസഫ് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ജഹാംഗീര്. എസ് എന്നിവര് സംയുക്തമായി പുരസ്ക്കാരം സ്വീകരിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി കുല്ദീപ് നാരായണന് ഐ.എ.എസ് ചടങ്ങില് പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്മാരായ റോഷ്നി പിള്ള, ഭാവന എം എന്നിവരും കുടുംബശ്രീയെ പ്രതിനിധീകരിച്ചു ചടങ്ങിന്റെ ഭാഗമായി.
 
d

 

 
Content highlight
Kudumbashree bags best stall award at India urban housing conclave

പി.എം.എ.വൈ (അര്‍ബന്‍) : കേരളത്തിനായി ദേശീയ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി കുടുംബശ്രീ

Posted on Friday, October 21, 2022
നഗരപ്രദേശത്തെ എല്ലാ ഭവനരഹിതര്ക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്പ്പെടുത്തിയ പി.എം.എ.വൈ (അര്ബന്) അവാര്ഡ്‌സ് 2021ലെ രണ്ട് ദേശീയ പുരസ്‌ക്കാരങ്ങള് കുടുംബശ്രീ ഏറ്റുവാങ്ങി. ഗുജറാത്തിലെ രാജ്‌കോട്ടില് ഇന്ത്യന് അര്ബന് ഹൗസിങ് കോണ്ക്ലേവിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 19/10/2022 ന് നടന്ന പുരസ്‌ക്കാര ദാനച്ചടങ്ങില് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്ദീപ് സിങ് പുരിയില് നിന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് കേരളത്തിന് വേണ്ടി ബഹുമതികള് ഏറ്റുവാങ്ങി.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ജഹാംഗീര്.എസ്, പ്രോഗ്രാം മാനേജര്മാരായ റോഷ്‌നി പിള്ള, ഭാവന. എം എന്നിവരും കുടുംബശ്രീയെ പ്രതിനിധീകരിച്ചു ചടങ്ങില് പങ്കെടുത്തു. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല് കിഷോര്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി ഐ.എ.എസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌ക്കാരദാനം.
 
ഉപജീവന പദ്ധതികളുള്പ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്‌ക്കാരവും പദ്ധതിക്ക് കീഴില് ഏറ്റവും മികച്ച സമൂഹ്യാധിഷ്ടിത പ്രോജക്ടിനുള്ള പുരസ്‌ക്കാരവുമാണ് കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. കേരളത്തിലെ പദ്ധതിയുടെ നോഡല് ഏജന്സി കുടുംബശ്രീയാണ്. കേരളത്തില് ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് 93 നഗരസഭകളിലും പി.എം.എ.വൈ (അര്ബന്) പദ്ധതി നടപ്പിലാക്കുന്നത്. നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്‌ക്കാരങ്ങളില് ദേശീയതലത്തില് മട്ടന്നൂര് നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
 
ലൈഫ് ഭവന പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നഗര മേഖലകളില് നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല് അര്ബന് ലൈവ്‌ലിഹുഡ് മിഷന്- എന്.യു.എല്.എം) പദ്ധതി ഉള്പ്പെടെയുള്ള പദ്ധതികള്, അതാത് നഗരസഭകളുടെ വിവിധ പദ്ധതികള് എന്നിവയെല്ലാമായും നടത്തി വരുന്ന ഫലപ്രദമായ സംയോജന പ്രവര്ത്തനങ്ങളാണ് പ്രത്യേക സംയോജന മാതൃക അവാര്ഡിന് കുടുംബശ്രീയെ അര്ഹമാക്കിയത്.
 
പി.എം.എ.വൈ(അര്ബന്) ഗുണഭോക്താക്തൃ കുടുംബങ്ങളെ അയല്ക്കൂട്ടങ്ങളുടെ ഭാഗമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങള്ക്ക് സൗജന്യ തൊഴില് നൈപുണ്യ പരിശീലനം, സ്വയംതൊഴില് കണ്ടെത്താനുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കി മെച്ചപ്പെട്ട തൊഴിലും ഉപജീവന അവസരവും കുടുംബശ്രീ സംയോജനത്തിലൂടെ ഒരുക്കി നല്കുന്നു. കൂടാതെ സൗജന്യ ഗ്യാസ് കണക്ഷനും കേന്ദ്ര പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതോടെ ഗുണഭോക്താവിന് ഭവന നിര്മ്മാണത്തിന് 27,990 രൂപയുടെ അധിക ധനസഹായവും ലഭിക്കുന്നു. ഇത് കൂടാതെ 2021വരെ ഭവന നിര്മ്മാ ണം പൂര്ത്തിയാക്കിയ ഗുണഭോക്താക്കളെയെല്ലാം ഭവന ഇന്ഷുറന്സില് ചേര്ക്കുക, നിര്ധ നരായ ഗുണഭോക്താക്കള്ക്ക് സി.എസ്.ആര് സഹായം നേടിക്കൊടുക്കുക, ഭവന നിര്മ്മാണ സാമഗ്രികള് കുറഞ്ഞ നിരക്കില് ലഭ്യമാക്കുക തുടങ്ങിയ കുടുംബശ്രീയുടെ ഇടപെടലുകളും പുരസ്‌ക്കാര നിര്ണ്ണയത്തില് പരിഗണിച്ചു.
 
ഈ പദ്ധതിയില് രാജ്യത്ത് ഏറ്റവും കൂടുതല് സഹായം നല്കുന്ന സംസ്ഥാനവും കേരള മാണ്. കേന്ദ്ര സര്ക്കാര് നല്കുന്ന 1.50 ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സര്ക്കാരും നഗരസഭകളും ചേര്ന്ന് 2.50 ലക്ഷം രൂപയും ഗുണഭോക്താവിന് നല്കുന്നു. കൂടാതെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചതിന് ശേഷം ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതുമില്ല.
 
pmay

 

Content highlight
Kudumbashree receives PMAY award

‘ഉയരെ’ പറക്കും വയനാട്ടെ ഓക്‌സിലറി ഗ്രൂപ്പുകള്‍

Posted on Tuesday, October 18, 2022

കുടുംബശ്രീ യുവതീ ഗ്രൂപ്പുകളായ ഓക്‌സിലറി ഗ്രൂപ്പുകളുടെ ശാക്തീകരണത്തിനായി വയനാട് ജില്ലാ മിഷന്‍ അണിയിച്ചൊരുക്കിയ ‘ഉയരെ’ ക്യാമ്പയിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ജില്ലയിലെ ന്യൂജനറേഷന്‍. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെ ഉപജീവന മേഖലകളിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നൈപുണ്യ പരിശീലന പരിപാടിക്കും ജില്ല തുടക്കമിട്ടു കഴിഞ്ഞു.

ക്യാമ്പെയ്‌ന്റെ ആദ്യ പടിയായി ജില്ലയിലെ സി.ഡി.എസുകളിൽ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമം സംഘടിപ്പിക്കുകയും വിവിധ വരുമാനദായക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉപജീവന സാധ്യതകളെക്കുറിച്ചും ക്ലാസ്സുകള്‍ നൽകുകയും ചെയ്തു. സ്വയംതൊഴിലും വരുമാനാധിഷ്ഠിത തൊഴിലും ചെയ്യാന്‍ താത്പര്യമുള്ളവരുടെ വിശദാംശങ്ങള്‍ ഇതുവഴി ശേഖരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് എല്ലാ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കുമായി ആദ്യഘട്ട നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. അസാപ് (ASAP) മായി സഹകരിച്ചാണ് ഈ ത്രിദിന നൈപുണ്യ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ടാറ്റാ പവര്‍ സാങ്കേതിക സഹായവുമേകുന്നു. മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു.

ജില്ലയിലെ വിവിധ ഓക്‌സിലറി ഗ്രൂപ്പുകളില്‍ നിന്നായി 66 അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗോള്‍ സെറ്റിങ് ആന്‍ഡ് സ്വോട്ട് അനാലിസിസ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ലൈഫ് സ്‌കില്‍സ്, ഡിജിറ്റല്‍ സ്‌കില്‍സ് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുന്നു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വാസു പ്രദീപ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീരഞ്ജ്, എടവക സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, ടാറ്റ പവര്‍ ഇന്‍ ചാര്‍ജ് കെ.കെ. സജീവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തൊഴില്‍ മേളയും ജില്ലാ മിഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

wynd axlry

 

Content highlight
Kudumbashree Wayanad District Mission organizes 'Uyare' Campaign for Auxiliary Group Membersml

ഗ്രാമീണ അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ 'ലോക്കോസ്' മൊബൈല്‍ ആപ്‌ളിക്കേഷന്‍- കുടുംബശ്രീ ദേശീയ മേഖലാതല ശില്‍പ്പശാല മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Tuesday, October 18, 2022

കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ  അടിസ്ഥാനത്തില്‍ സാമൂഹിക, സാമ്പത്തിക, സ്ത്രീ ശാക്തീകരണ രംഗത്തു കുടുംബശ്രീ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നു തദ്ദേശ സ്വയംഭരണ,  എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളം ലോകത്തിന് സമ്മാനിച്ച സ്ത്രീ ശാക്തീതീകരണത്തിന്റെണത്തിന്റെ ഉജ്ജ്വല മാതൃകയാണ് കുടുംബശ്രീയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ മേഖലയിലെ അയല്‍ക്കൂട്ടങ്ങളുടെയും ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുമായി  ബന്ധപ്പെട്ട വിവരങ്ങളും പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്താന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപകല്‍പ്പന ചെയ്ത 'ലോക്കോസ്' എന്ന പുതിയ മൊബൈല്‍ ആപ്‌ളിക്കേഷനുമായി ബന്ധപ്പെട്ട് എറണാകുളം റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) പദ്ധതിയുമായി ബന്ധപ്പെട്ടാണ് 'ലോക്കോസ്' ആപ്ലിക്കേഷന്‍ സജ്ജമാക്കുന്നത്.  കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ബ്‌ളോക്കുകളിലാണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ക്കായി 17 മുതല്‍ 20 വരെയാണ് ശില്‍പ്പശാല.
 
  അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്നതാണ്   പുതിയ  മൊബൈല്‍  ആപ്ലിക്കേഷന്റെ  നേട്ടം.  തെരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ മുഖേനയായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയിലെ എല്ലാ അയല്‍ക്കൂട്ട ഭാരവാഹികളെയും മൊബൈല്‍ ആപ്‌ളിക്കേഷന്‍ പരിശീലിപ്പിച്ചു കൊണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം.

 ആദ്യഘട്ടമായി തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ബ്‌ളോക്കില്‍ പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടമായി ജില്ലയിലെ ബാക്കിയുള്ള 15 ബ്‌ളോക്കുകളിലും കൂടാതെ മറ്റു ജില്ലകളിലെ ഓരോ ബ്‌ളോക്കിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പദ്ധതി ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മൂന്നാംഘട്ടത്തില്‍ മറ്റു ജില്ലകളിലെ ബാക്കിയുള്ള ബ്‌ളോക്കുകളിലും പദ്ധതി വ്യാപിപ്പിക്കും.  

 അയല്‍ക്കൂട്ടം, അതിലെ അംഗങ്ങള്‍, ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി(എ.ഡി.എസ്), കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി(സി.ഡി.എസ്) എന്നിവയുടെ പ്രൊഫൈല്‍ എന്‍ട്രിയാണ് ലോകോസ് മൊബൈല്‍ ആപ്‌ളിക്കേഷനിലെ ഒരു വിഭാഗം. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാല്‍  ഒരാള്‍ക്ക്  ഒന്നിലധികം അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വം  നേടുന്ന  സാഹചര്യം  ഒഴിവാക്കാന്‍  സാധിക്കുന്നു.

 സാമ്പത്തിക ഇടപാടുകളുടെ എന്‍ട്രിയാണ് രണ്ടാമത്തേത്. കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പത് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു റിസോഴ്‌സ് പേഴ്‌സണ്‍ എന്ന കണക്കില്‍ ആകെ 52 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക ഐ.ഡിയും നല്‍കും.

  നിലവില്‍ സമ്പാദ്യവും വായ്പാ തിരിച്ചടവും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും രജിസ്റ്ററിലും നോട്ട് ബുക്കിലും എഴുതി സൂക്ഷിക്കുന്ന പരമ്പരാഗതശൈലി പിന്തുടരുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ മുഖച്ഛായ നല്‍കുന്നതാണ് പദ്ധതി. മൊബൈല്‍ ആപ്‌ളിക്കേഷന്‍ പരിചിതമാകുന്നതോടെ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും എല്ലാ അംഗങ്ങള്‍ക്കും വിരല്‍ത്തുമ്പില്‍ ലഭ്യമാകും എന്നതാണ് പ്രധാന സവിശേഷത. ഓരോ അയല്‍ക്കൂട്ടത്തിന്റെയും ബാങ്ക് അക്കൗണ്ട്, സമ്പാദ്യം, വായ്പ തുടങ്ങി എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുമെന്നതും നേട്ടമാണ്. പ്രവര്‍ത്തന പുരോഗതി തല്‍സമയം വിലയിരുത്തന്നതിനും പുതിയ പദ്ധതി ഏറെ സഹായകരമാകും. അയല്‍ക്കൂട്ടത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ എഴുതി സൂക്ഷിക്കേണ്ടി വരുന്ന ഭാരവാഹികളുടെ ജോലി ഭാരം കുറയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയും സുതാര്യതയും കൈവരുത്താനും ഇതു വഴി സാധിക്കും.


  തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം ആശംസിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീതാ കേജ്രിവാള്‍ ആമുഖ പ്രഭാഷണം നടത്തി. ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രോഗ്രാം ഓഫീസര്‍ അര്‍ജുന്‍ വെങ്കട്ടരാമന്‍ ആശംസ പറഞ്ഞു. കുടുംബശ്രീ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കൃഷ്ണ പ്രിയ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ (എന്‍.ആര്‍.എല്‍.എം) എ.എസ്. ശ്രീകാന്ത്, തൃശൂര്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ്.സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എറണാകുളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രീത എം.ബി കൃതജ്ഞത അറിയിച്ചു.

 

lokos

 

Content highlight
Three day workshop on LokOS mobile app begins

കുടുംബശ്രീ ദേശീയ സരസ് മേള: ലോഗോയും ടാഗ് ലൈനും തയ്യാറാക്കി സമ്മാനം നേടാം

Posted on Saturday, October 15, 2022

ഡിസംബര്‍ രണ്ടാം വാരം കോട്ടയം നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് അനുയോജ്യമായ ലോഗോയും ടാഗ് ലൈനും തയ്യാറാക്കി സമ്മാനം നേടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനതലത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്.

ജില്ലയുടെ സാംസ്കാരിക തനിമയും ഗ്രാമീണ വനിതാ സംരംഭകരുടെ കൂട്ടായ്മയും സംരംഭങ്ങളുടെ വൈവിധ്യവും സ്ത്രീശാക്തീകരണ രംഗത്തെ ഇടപെടലുകളും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ലോഗോയും ടാഗ് ലൈനും തയ്യാറാക്കേണ്ടത്. അയ്യായിരം രൂപയും മെമന്‍റോയുമാണ് സമ്മാനമായി ലഭിക്കുക. വിജയിക്ക് സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സമ്മാനം വിതരണം ചെയ്യും.


എന്‍ട്രികള്‍ sarasmelakottayam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അവസാന തീയതി 2022 ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് -0481-2302049, 9400550107.  കുടുംബശ്രീ മിഷന്‍ ഓഫീസുകളിലെ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

sarasktm

 

Content highlight
National Saras Mela @ Kottayam - Invites logo & Tagline

ബാലസഭാംഗങ്ങളുടെ കൂട്ടായ്മയില്‍ ചെമ്മനാട് വിരിഞ്ഞു ചെണ്ടുമല്ലികള്‍

Posted on Thursday, October 13, 2022
കാസര്ഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ 12ാം വാര്ഡിലെ ബാലസഭാംഗങ്ങളുടെ മഹാനവമി ആഘോഷങ്ങള്ക്ക് ഇത്തവണ തിളക്കം ഏറെയായിരുന്നു. തരിശായി കിടന്ന അഞ്ച് സെന്റ് ഭൂമിയില് സ്വന്തമായി കൃഷി ചെയ്‌തെടുത്ത ചെണ്ടുമല്ലി പൂക്കളാണ് അവരുടെ ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടിയത്.
 
ഈ അഞ്ച് സെന്റ് പാടത്ത് നിന്ന് ബാലസഭാംഗങ്ങള് വിളവെടുത്തത് 38 കിലോഗ്രാം ചെണ്ടുമല്ലി! പുലര്വേള, നിലാവ് എന്നീ ബാലസഭകളിലെ അംഗങ്ങളായ 18 കുട്ടികള് ചേര്ന്നാണ് കൃഷിയുടെ ഉത്തരവാദിത്തം പങ്കിട്ട് ചെണ്ടുമല്ലി കൃഷി നടത്തിയതും അതില് വിജയിച്ചതും. എല്ലാവിധ മാര്ഗ്ഗ നിര്ദ്ദേശങ്ങളും നല്കി കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളും അവര്ക്കൊപ്പമുണ്ടായിരുന്നു.
വിളവെടുത്ത പൂക്കള് മഹാനവമി ആഘോഷങ്ങള്ക്കായി കിലോഗ്രാമിന് 80 രൂപ നിരക്കില് വിറ്റഴിക്കാനും സാധിച്ചു. ഈ തുക ബാലസഭകളുടെ പ്രവര്ത്തന ആവശ്യങ്ങള്ക്ക് ഉപയോഗിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.
 
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കാസര്ഗോഡ് അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പ്രകാശന് പാലായി ഏറ്റുവാങ്ങി. ബാലസഭാംഗങ്ങള്, സി.ഡി.എസ് ചെയര്പേഴ്‌സണ് മുംതാസ്, ബാലസഭ റിസോഴ്‌സ് പേഴ്‌സണും പഞ്ചായത്തംഗവുമായ രാജന് പൊയ്നാച്ചി, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള് എന്നിവര് പങ്കെടുത്തു.
 
chnd

 

Content highlight
Balasabha members from Kasaragod district cultivate Marigold flowers

'പ്രീമിയമായി കുടുംബശ്രീ' തുടക്കം മെട്രോ സ്‌റ്റേഷനില്‍

Posted on Wednesday, October 12, 2022

കുടുംബശ്രീ സംരംഭകരുടെ പ്രീമിയം ഉത്പന്നങ്ങളുടെയും കൃഷി സംഘങ്ങളുടെ കാര്‍ഷികോത്പന്നങ്ങളുടെയും വിപണനം നടത്തുന്നതിന് എറണാകുളത്ത് കുടുംബശ്രീയുടെ കഫെ കം പ്രീമിയം ഔട്ട്‌ലെറ്റ് 'പ്രീമിയം ബാസ്‌കറ്റ്ി'ന് തുടക്കം.  

   കൊച്ചി മെട്രോയുമായി സഹകരിച്ച് എസ്.എന്‍ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന 'പ്രീമിയം ബാസ്‌കറ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 11ന് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു. എസ്.എന്‍ മെട്രോ സ്റ്റേഷനിലെ 600 ചതുരശ്രയടി വരുന്ന സ്ഥലത്താണ് പ്രീമിയം ബാസ്‌കറ്റ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതി കേന്ദ്രമാണ് ഈ ഷോപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

  സമീപ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കുടുംബശ്രീ അംഗങ്ങള്‍ അടങ്ങുന്ന സംരംഭത്തിനാണ് കുടുംബശ്രീ പ്രീമിയം ബാസ്‌കറ്റിന്റെ നടത്തിപ്പ് ചുമതല. എറണാകുളം ജില്ലയിലെയും മറ്റ് ജില്ലകളിലെയും കുടുംബശ്രീ സംരംഭകരുടെ പ്രീമിയം ഉത്പന്നങ്ങളും കുടുംബശ്രീ കര്‍ഷകരുടെ പച്ചക്കറിയും, കട്ട് വെജിറ്റബിളും പ്രീമിയം ബാസ്‌കറ്റില്‍ ലഭിക്കും. ചായ, കോഫി, സ്‌നാക്‌സ്, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ കഫെയിലുമുണ്ട്. .

  ഉദ്ഘാടന ചടങ്ങില്‍ തൃപ്പൂണിത്തുറ എം.എല്‍.എ, കെ. ബാബു, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ വിഷ്ണു രാജ് ഐ.എ.എസ്, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രീതി എം.ബി എന്നിവരും പങ്കെടുത്തു.

prm bskt

 

 

Content highlight
kudumbashree premium basket inagurated at Ernakulam

ഇല്ലിക്കല്‍ക്കല്ലില്‍ പരമ്പരാഗത ഉത്പന്ന വിപണന മേള ഒരുക്കി കുടുംബശ്രീ

Posted on Tuesday, October 11, 2022

കോട്ടയം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇല്ലിക്കല്‍ക്കല്ലില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലെത്തിയവര്‍ക്ക് അതിവിശിഷ്ടമായ ചില ഉത്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമേകി കുടുംബശ്രീ. കുടുംബശ്രീ കോട്ടയം ജില്ലാ മിഷനും മൂന്നിലവ് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ഒക്ടോബര്‍ 1 മുതല്‍ 5 വരെ സംയുക്തമായി നടത്തിയ പരമ്പരാഗത ഉത്പന്ന വിപണന മേള 'ഇല്ലിക്കല്‍കല്ല് സ്‌പെഷ്യല്‍ ട്രേഡ് ഫെയര്‍' വഴിയാണ് ഈ അവസരം തുറന്നേകിയത്.

  മൂന്നിലവ് പഞ്ചായത്തിലെ പരമ്പരാഗത ഗോത്ര വിഭാഗക്കാര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ 24 കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും മേളയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നു.

  കുട്ട, മുറ, പായ, പുല്‍ച്ചൂലുകള്‍, ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, ഔഷധ ഗുണമുള്ള കൂവപ്പൊടികള്‍, ചെറുതേന്‍, വന്‍തേന്‍ തുടങ്ങിയ ഗോത്ര ഉത്പന്നങ്ങള്‍ക്കും കുടകള്‍, കറിപ്പൊടികള്‍, പലഹാരങ്ങള്‍, വിന്നാഗിരി, വെളിച്ചെണ്ണ, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, കാച്ചില്‍, ചേമ്പ്, ഇഞ്ചി, കപ്പ എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ക്കുമെല്ലാം ഏറെ ആവശ്യക്കാരണ്ടായിരുന്നു. അഞ്ച് ദിവസങ്ങള്‍ക്കൊണ്ട് 62,360 രൂപയുടെ വിറ്റുവരവ് നേടാനും കഴിഞ്ഞു.

 

ilkl

 

Content highlight
Kudumbashree arranges special opportunity to buy special products at Illikkal Kallu