വാര്‍ത്തകള്‍

കുടുംബശ്രീ 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ. എം.ബിരാജേഷ് നിര്‍വഹിച്ചു

Posted on Monday, October 2, 2023

സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ ഇന്ത്യയിലെ പെണ്‍കരുത്തിന്‍റെ അടയാളമാണ് കുടുംബശ്രീയെന്ന് ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബിരാജേഷ് പറഞ്ഞു. 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം തൃത്താലയില്‍ ഡോ.കെ.ബി മേനോന്‍ സ്മാരക ഹയര്‍ സക്കണ്ടറി സ്കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 25 വര്‍ഷം കൊണ്ട് സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കുടുംബശ്രീ വലിയ മുന്നേറ്റമാണ് സാധ്യമാക്കിയതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇനി ദാരിദ്ര്യ നിര്‍മാര്‍ജനമല്ല, വരുമാന വര്‍ധനവാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ ഉള്ളടക്കത്തിലും പ്രവര്‍ത്തന സ്വഭാവത്തിലും നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഈയൊരു പരിവര്‍ത്തനഘട്ടത്തില്‍ കൂടുതല്‍  ശ്രദ്ധേയമായ കുതിപ്പുകള്‍ നടത്തേണ്ടത് അനിവാര്യമാണ്. ഇതിനാവശ്യമായ അറിവ്, വൈദഗ്ധ്യം, ഊര്‍ജ്ജം, നൈപുണ്യം എന്നിവ കൈവരിക്കാന്‍ 'തിരികെ സ്കൂളില്‍' ക്യാമ്പെയ്നില്‍ പങ്കെടുക്കുന്നത് കുടുംബശ്രീ വനിതകള്‍ക്ക് ഏറെ സഹായകമാകും.  ജീവിതനിലവാരത്തിലും സാമൂഹിക ജീവിതത്തിലും മാനവ പുരോഗതിയിലും  ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിലും കുടുംബശ്രീ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2021ലെ നീതി ആയോഗിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ദാരിദ്ര്യം കേവലം 0.55 ശതമാനം മാത്രമാണ്. ഇത് സാധ്യമാക്കിയതില്‍ മുഖ്യപങ്കു വഹിച്ചത് കുടുംബശ്രീയാണ്. കുടുംബശ്രീ വനിതകള്‍ക്ക് സാമ്പത്തിക ക്രയവിക്രയം നടത്തുന്നതിനും സംരംഭ വികസനത്തിനും സഹായകമാകുന്ന പരിശീലനമാണ് ഇപ്പോള്‍ ക്യാമ്പെയ്ന്‍ വഴി ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട ഉള്‍ച്ചേര്‍ക്കല്‍ 'നമ്മക്കൂട്ടം' ക്യാമ്പെയ്ന്‍റെ പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. 46 ലക്ഷം വനിതകള്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പെയ്നു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ  മന്ത്രി അഭിനന്ദിച്ചു. അസംബ്ളിയിലും പങ്കെടുത്തു. തുടര്‍ന്ന് സ്കൂള്‍ ബെല്‍ അടിച്ചതിനു ശേഷം പരിശീലനം നടത്തുന്ന 15 ക്ളാസുകളിലും സന്ദര്‍ശനവും നടത്തി.  

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനു മോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര മുഖ്യാതിഥി ആയി. കില ഡയറക്ടര്‍ ജോയ് ഇളമണ്‍, തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ ജയ ശുചിത്വ പ്രതിജഞ ചൊല്ലിക്കൊടുത്തു. ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കൃഷ്ണ കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍ സി.വി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ ഷറഫുദ്ദീന്‍ കളത്തില്‍, ടി.സുഹറ, തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി ശ്രീനിവാസന്‍, തൃത്താല ബ്ളോക്ക് പഞ്ചായത്ത് അംഗം

കുബ്ര ഷാജഹാന്‍, തൃത്താല ഗ്രാമപഞ്ചായത്ത് അംഗം ഗോപി നാഥ്, ടി.പി മുഹമ്മദ് മാസ്റ്റര്‍, ശ്രീജി കടവത്ത്, സി.കെ വിജയന്‍, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാര്‍ക്കു വേണ്ടി തൃത്താല സി.ഡി.എസ് അധ്യക്ഷ സുജിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് കൃതജ്ഞത അറിയിച്ചു.

ആദ്യദിനമായ ഒക്ടോബര്‍ ഒന്നിന് സംസ്ഥാനമൊട്ടാകെ 870 സ്കൂളുകളിലായി ആകെ നാല് ലക്ഷം വനിതകള്‍ പരിശീലനത്തില്‍ പങ്കെടുത്തു. പാലക്കാട് ജില്ലയില്‍ ഇന്നലെ 4243 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 28231 വനിതകള്‍ പങ്കെടുത്തു. ജില്ലയില്‍ ആകെ 88 സി.ഡി.എസുകളിലാണ് ക്യാമ്പെയ്നില്‍ പങ്കെടുക്കുന്നത്. 91 സ്കൂളുകളില്‍ 655 ക്ളാസുകളാണ് നടത്തിയത്.

 

bc

 

Content highlight
Minister Shri. MB Rajesh inagurates kudumbashree's back to school campaign

46 ലക്ഷം കുടുംബശ്രീ വനിതകള്‍ പങ്കെടുക്കുന്ന 'തിരികെ സ്കൂളില്‍' സംസ്ഥാനതല ക്യാമ്പെയ്ന് ഒക്ടോബര്‍ ഒന്നിന് തുടക്കം

Posted on Friday, September 29, 2023

സ്ത്രീശാക്തീകരണ വഴികളില്‍ സമാനതകളില്ലാത്ത മറ്റൊരു മുന്നേറ്റത്തിനു കൂടി കേരളം സാക്ഷിയാകുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്ന 'തിരികെ സ്കൂളില്‍' സംസ്ഥാനതല ക്യാമ്പെയ്ന് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്ത് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30ന് പാലക്കാട് തൃത്താലയില്‍ ഡോ.കെ.ബി മേനോന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്ന്‍റെ സംസഥാനതല  ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനുമോള്‍ അധ്യക്ഷത വഹിക്കും.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുന്നതും ലക്ഷ്യമിട്ട് സംസ്ഥാനത്തെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനാണ്  ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ക്യാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്നിനും ഡിസംബര്‍ പത്തിനും ഇടയ്ക്കുള്ള അവധി ദിനങ്ങളിലാണ് ക്യാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്. എല്ലാവര്‍ക്കും ഓരോ ദിവസം വീതമാണ് പരിശീലനം. ഡിസംബര്‍ പത്തോടെ 46 ലക്ഷം വനിതകള്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയാക്കും.  

ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ തന്നെ ഇതാദ്യമായിട്ടാകും 46 ലക്ഷം സ്ത്രീകള്‍ക്കായി ഒരു വിദ്യാഭ്യാസ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക്  ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു എന്നതാണ് ക്യാമ്പെയ്ന്‍റെ സവിശേഷത.  സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്കൂളുകള്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ അതത് സി.ഡി.എസിനു കീഴിലുള്ള  വിദ്യാലയങ്ങളിലാണ് പരിശീലനത്തിനായി എത്തുക. ഓരോ ക്ളാസിലും പങ്കെടുക്കുന്ന അയല്‍ക്കൂട്ട അംഗങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അന്തിമപട്ടിക തയ്യാറായി. ക്യാമ്പെയ്ന്‍ തുടങ്ങുന്ന മുറയ്ക്ക് ഓരോ ദിവസവും പരിശീലനത്തിനെത്തുന്നവരുടെ പേര് വിവരങ്ങള്‍ അതത് ക്ളാസിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും.
 
 സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ളാസ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്ളിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ളാസുകള്‍ ആരംഭിക്കും. സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക.

ക്യാമ്പെയ്ന്‍റെ ഫലപ്രദമായ നടത്തിപ്പിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളും അന്തിഘട്ടത്തിലാണ്.  പരിശീലനത്തിനെത്തുന്നവര്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന കൈപ്പുസ്തകത്തിന്‍റെ വിതരണം എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. 19470 ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍, 1070 സി.ഡി.എസുകള്‍, അധ്യാപകരായി എത്തുന്ന 15000ത്തോളം റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ സ്നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരും ക്യാമ്പെയ്നില്‍ സജീവമാണ്. ഇതോടൊപ്പം സംസ്ഥാന മിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഓരോ ജില്ലയുടെയും ചുമതല വീതിച്ചു നല്‍കിയിട്ടുണ്ട്. ഇവര്‍ ക്യാമ്പെയ്ന്‍ നടക്കുന്ന ദിവസങ്ങളില്‍ സ്കൂളുകളില്‍ നേരിട്ടെത്തി പരിശീലന പരിപാടികളുടെ നടത്തിപ്പ് നിരീക്ഷിക്കും. കൂടാതെ കുടുംബശ്രീ നല്‍കിയ മാര്‍ഗനിര്‍ദേശ പ്രകാരം പരിശീലന പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പിനു വേണ്ട പിന്തുണകളും ലഭ്യമാക്കും. ഇതിന് അതത് ജില്ലയുടെയും സി.ഡി.എസിന്‍റെയും സഹകരണവും ഉണ്ടാകും. പ്രാദേശികമായി ജനപ്രതിനിധികളുടെ  സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ പരിശീലനത്തിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളും ഏര്‍പ്പെടുത്തും.

ഓരോ ബാച്ചിന്‍റെയും പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനമിഷനില്‍ ലഭ്യമാക്കുന്നതിനും നിര്‍ദേശമുണ്ട്.    ക്യാമ്പെയ്ന്‍റെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജില്ലാമിഷന്‍ ജീവനക്കാര്‍, ജില്ലാ ബ്ളോക്ക് സി.ഡി.എസ്തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായതായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഉദ്ഘാടന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ആമുഖ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര മുഖ്യാതിഥി ആയിരിക്കും.

 
 
Content highlight
back to school inauguration on oct 1st

'നമ്ത്ത് തീവനഗ' നാടെങ്ങും സ്വീകാര്യത നേടി കുടുംബശ്രീയുടെ മില്ലറ്റ് സന്ദേശ യാത്ര

Posted on Friday, September 29, 2023
ആദ്യഘട്ടം വിജയകരം
അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന മില്ലറ്റ് സന്ദേശ യാത്ര 'നമ്ത്ത് തീവനഗ'യ്ക്ക് ജില്ലകളില്‍ ഗംഭീര വരവേല്‍പ്പ്. സെപ്റ്റംബര്‍ 18ന് തിരുവനന്തപുരത്ത് ആരംഭിച്ച സന്ദേശ യാത്ര ഇതിനകം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെത്തി. ഇതോടെ സന്ദേശയാത്രയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. മില്ലറ്റ് സന്ദേശ യാത്രയോടനുബന്ധിച്ച് ജില്ലകളില്‍ സംഘടിപ്പിച്ച ഉല്‍പന്ന പ്രദര്‍ശന വിപണന മേളകള്‍ വഴി തിരുവനന്തപുരം (40,000 ), കൊല്ലം (55,000), പത്തനംതിട്ട(41700), ആലപ്പുഴ(74025), കോട്ടയം(112000), ഇടുക്കി(55115), എറണാകുളം(87962) എന്നിങ്ങനെ വിറ്റുവരവ് നേടി.  സന്ദേശയാത്രയുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കും.

കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് മില്ലറ്റ് സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. ചെറുധാന്യങ്ങളുടെ പോഷകമൂല്യത്തെ സംബന്ധിച്ച അറിവുകള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കുക, ഇവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക, കര്‍ഷകര്‍ക്ക് വരുമാന ലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുധാന്യ ഉല്‍പന്നങ്ങള്‍ക്ക് സാധിക്കുമെന്നതാണ് സന്ദേശയാത്രയ്ക്ക് വന്‍സ്വീകരണം ലഭിക്കാന്‍ കാരണം.  

റാഗി, ചാമ, വരഗ്, കമ്പ്, ചോളം, തിന തുടങ്ങി വൈവിധ്യമാര്‍ന്ന  ചെറുധാന്യങ്ങളും ഇവ കൊണ്ട് തയ്യാറാക്കിയ അവല്‍, പുട്ടുപൊടി, മുറുക്ക്, മിക്സ്ചര്‍ തുടങ്ങിയ നൂറോളം മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണ് മില്ലറ്റ് സന്ദേശയാത്രയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേളയില്‍ ലഭിക്കുക. കൂടാതെ ഏലം, ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളും വിപണന മേളയില്‍ നിന്നു വാങ്ങാം. ആദിവാസി കര്‍ഷകര്‍ നേരിട്ടാണ് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്.

 
  ചെറുധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഭക്ഷ്യമേളയിലും വില്‍പന സജീവമാണ്. ഉല്‍പന്നങ്ങളുടെ മെച്ചപ്പെട്ട വിപണനവും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണവും ചെറുധാന്യ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പ്രതീക്ഷ നല്‍കുന്നു.   ഉല്‍പന്നം വാങ്ങാനെത്തുന്നവര്‍ക്ക് ചെറുധാന്യങ്ങള്‍ പാകം ചെയ്യുന്ന രീതിയെ കുറിച്ച് കര്‍ഷകരും പട്ടികവര്‍ഗ മേഖലയില്‍ നിന്നുള്ള അനിമേറ്റര്‍മാരും വിശദീകരിക്കുന്നത് ഏറെ സഹായകമാകുന്നുണ്ട്. ഒക്ടോബര്‍ പകുതിയോടെ മില്ലറ്റ് സന്ദേശ യാത്രയുടെ രണ്ടാം ഘട്ടം സംഘടിപ്പിക്കും. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്‍റെ ഭാഗമായി ഈ വര്‍ഷം മെയ് 26,27,28 തീയതികളില്‍ അട്ടപ്പാടി അഗളി ക്യാമ്പ് സെന്‍ററില്‍ നാഷണല്‍ മില്ലറ്റ് കോണ്‍ക്ളേവും സംഘടിപ്പിച്ചിരുന്നു.

--

Content highlight
Kudumbashree millet sandesha yathra

'തിരികെ സ്കൂളില്‍' കൈപ്പുസ്തകം ബഹു. മന്ത്രി ശ്രീ. എം.ബി രാജേഷ് പ്രകാശനം ചെയ്തു

Posted on Wednesday, September 27, 2023

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ~ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' സംസ്ഥാനതല ക്യാമ്പെയ്ന്‍റെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. ക്യാമ്പെയ്ന്‍റെ ഭാഗമായി സംസ്ഥാന ജില്ലാ ബ്ളോക്ക് സി.ഡി.എസ്തല പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കു വേണ്ടിയാണ് കൈപ്പുസ്തകം.

  തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, പ്ളാനിങ്ങ് ബോര്‍ഡ് അംഗങ്ങളായ പ്രഫ.ജിജു.പി.അലക്സ്, ജോസഫൈന്‍.ജെ, കുടുംബശ്രീ ഡയറക്ടര്‍ അനില്‍.പി.ആന്‍റിണി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ രതീഷ് കുമാര്‍,  സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ്.സി.സി എന്നിവര്‍ പങ്കെടുത്തു.
 

jj

 

Content highlight
minister mb rjajesh released thirike schoolil handbook

തിരികെ സ്‌കൂളില്‍', സംസ്ഥാനതല ഉദ്ഘാടനം; സ്വാഗത സംഘം രൂപീകരിച്ചു

Posted on Tuesday, September 26, 2023
46 ലക്ഷം കുടുംബശ്രീ വനിതകളെ വിജ്ഞാന സമ്പാദനത്തിനായി തിരികെ സ്‌കൂളുകളിലെത്തിച്ച് സംഘടിപ്പിക്കുന്ന 'തിരികെ സ്‌കൂളില്' അയല്ക്കൂട്ട ശാക്തീകരണ ക്യാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. തൃത്താല ബ്ലോക് ഓഫീസ് ഹാളില് 19ന്‌ നടന്ന
സംഘാടകസമിതി രൂപീകരണ യോഗത്തില് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര് രതീഷ് പിലിക്കോട് പരിപാടി വിശദീകരണം നടത്തി.
 
201 അംഗ സ്വാഗത സംഘത്തിന്റെ ചെയര്പേഴ്‌സണായി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്, വര്ക്കിങ് ചെയര്പേഴ്‌സണായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ വി.പി. റജീന, ജനറല് കണ്വീനറായി പാലക്കാട് ജില്ലാ മിഷന് കോര്ഡിനേറ്റര് കെ.കെ. ചന്ദ്രദാസ്, കണ്വീനറായി ജില്ലാ പ്രോഗ്രാം മാനേജര് സബിത മധു എന്നിവരെ തിരഞ്ഞെടുത്തു. 13 ഉപസമിതികളും രൂപീകരിച്ചു.
 
സ്വാഗത സംഘം രൂപീകരണ യോഗത്തിന് ജില്ലാ മിഷന് കോര്ഡിനേറ്റര് ചന്ദ്രദാസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കോര്ഡിനേറ്റര് ജാഫര് കെ. കക്കൂത്ത്, തൃശൂര് അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് കെ.കെ. പ്രസാദ്, ജനപ്രതിനിധികള്, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്, രാഷ്ട്രീയ, സംസ്‌ക്കാരിക പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര് സി.സി. നിഷാദ് നന്ദി പറഞ്ഞു.
 
  ക്യാമ്പെയിന്റെ പോസ്റ്റര്‍ പ്രകാശനം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്‌ സെപ്റ്റംബര്‍ 20ന് നിര്‍വഹിച്ചു.
Content highlight
back to school inauguration; reception committee formed

വരുന്നൂ...എന്റെ തൊഴില്‍, എന്റെ അഭിമാനം 2.0 ; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 29 ന്

Posted on Tuesday, September 26, 2023
കേരള നോളജ് എക്കോണമി മിഷന്റെ നേതൃത്വത്തില് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'എന്റെ തൊഴില് എന്റെ അഭിമാനം 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര് 29ന്. പാലക്കാട് നാഗലശ്ശേരി സംഗമം ഓഡിറ്റോറിയത്തില് വൈകിട്ട് മൂന്നിന് സംഘടിപ്പിക്കുന്ന ചടങ്ങില് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം നിര്വഹിക്കും. വിജ്ഞാന തൊഴിലുകളെ കുറിച്ചുള്ള ഓറിയെന്റേഷന്, പാനല് ഡിസ്‌കഷന് എന്നിവയും ചടങ്ങിനോട് അനുബന്ധിച്ച് സംഘടിക്കും. പദ്ധതി ഫീല്ഡ്തലത്തില് നടപ്പിലാക്കുന്നത് കുടുംബശ്രീയാണ്.
 
സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബര് 19ന് നടന്നു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രന്റെ അധ്യക്ഷതയില് ചേര്ന്ന സംഘാടകസമിതി രൂപീകരണ യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്, ജനപ്രതിനിധികള്, കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്‌സന്മാര്, കേരള നോളജ് എക്കോണമി മിഷന് ഉദ്യോഗസ്ഥര്, കുടുംബശ്രീ സംസ്ഥാന മിഷന്, ജില്ലാ മിഷന് ഉദ്യോഗസ്ഥര്, രാഷ്ട്രീയ, സംസ്‌കാരിക പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു. കുടുംബശ്രീ സംസ്ഥാന മിഷന് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര് ഡോ. ശ്രീകാന്ത് കെ, കേരള നോളജ് എക്കോണമി മിഷന് റീജ്യണല് പ്രോഗ്രാം മാനേജര് സുമി എം.എ എന്നിവര് വിഷയാവതരണം നടത്തി.
 
സംഘാടക സമിതി ചെയര്പേഴ്‌സണായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന, ജനറല് കണ്വീനര് ആയി കേരള നോളജ് എക്കോണമി മിഷന് ഡയറക്ടര് ഡോ. പി.എസ്. ശ്രീകല വൈസ് ചെയര്പേഴ്‌സണ്മാരായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. കുഞ്ഞുണ്ണി, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രനന്, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ, തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്, കപ്പൂര് പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് എന്നിവരേയും കണ്വീനര്മാരായി പാലക്കാട്, മലപ്പുറം, തൃശ്ശൂര് ജില്ലകളിലെ കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര്മാരെയും തെരഞ്ഞെടുത്തു.
 
നാഗലശ്ശേരി, തിരുമിറ്റക്കോട്, പട്ടിത്തറ, കപ്പൂര്, ചാലിശ്ശേരി, ആനക്കര കുടുംബശ്രീ സി.ഡി.എസുകളിലെ ചെയര്പേഴ്‌സണ്മാരാണ് ജോയിന്റ് കണ്വീനര്മാര്. കുടുംബശ്രീ ഉദ്യോഗസ്ഥര്, തൃത്താല ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികള്, കുടുംബശ്രീ അംഗങ്ങള്, കമ്മ്യൂണിറ്റി അംബാസിഡര്മാര്, വിവിധ രാഷ്ട്രീയ പാര്ട്ടികളുടെ പ്രതിനിധികള്, പ്രദേശത്തെ സാംസ്‌ക്കാരിക പ്രവര്ത്തകര് എന്നിവര് ഉള്പ്പെടുന്ന 201 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്.
Content highlight
My Job, My Pride 2.0 to be launched on 29 September 2023

ചെറുധാന്യങ്ങളുടെ വലിയലോകം - കുടുംബശ്രീ ചെറുധാന്യ സന്ദേശ യാത്രയ്ക്ക് തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ്

Posted on Monday, September 18, 2023
'നമ്ത്ത് തീവ നഗ' എന്നപേരിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 14 ജില്ലകളിലൂടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന ചെറു ധാന്യ സന്ദേശ യാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് ചെറുധാന്യ വര്ഷത്തോടനുബന്ധിച്ച് ഈ സന്ദേശ യാത്ര ഒരുക്കിയിരിക്കുന്നത്.
 
 ഓരോ ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള യാത്രയുടെ ഫ്ളാഗ് ഓഫ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ കളക്ടർ ജേറോമിക് ജോർജ്ജ് ഐ. എ.എസ് നിർവഹിച്ചു.
 
  ചെറുധാന്യ കൃഷിയുടെ ഉപഭോഗം, വ്യാപനം, ബോധവത്ക്കരണം, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങള്ക്ക് വിപണി കണ്ടെത്തല്, ജീവിതശൈലി രോഗങ്ങള് തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് സന്ദേശയാത്രയ്ക്കുള്ളത്. അട്ടപ്പാടിയിലെ ചെറുധാന്യ കര്ഷകരും കുടുംബശ്രീ പ്രവര്ത്തകരും സന്ദേശയാത്രയില് പങ്കെടുക്കും.
 
  പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് യാത്ര. ചെറുധാന്യങ്ങളുടെ പ്രദര്ശന സ്റ്റാള്, ചെറുധാന്യ ഫുഡ് കോര്ട്ട്, അട്ടപ്പാടി മില്ലറ്റ് സീഡ് പ്രദര്ശനം, മില്ലറ്റ് കഫേ, അട്ടപ്പാടിയില് നിന്നുള്ള ചെറുധാന്യങ്ങളുടെ 32 ഓളം വരുന്ന മൂല്യവര്ധിത ഉത്പന്നങ്ങളുടെ വിപണനം, ചെറു ധാന്യങ്ങൾ അടിസ്ഥാനമാക്കിയ സെമിനാറുകൾ എന്നിവയുണ്ട്. കുടുംബശ്രീക്കൊപ്പം അട്ടപ്പാടിയിലെ ഷോളയൂര്, പുതൂര് പഞ്ചായത്തുകള്, കുറുംബ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്.
 
ഓരോ ജില്ലയിലും സന്ദേശയാത്ര എത്തുന്ന ദിനങ്ങളും ഇടങ്ങളും
 
19.09.23 കൊല്ലം (കളക്ടറേറ്റ്)
20.09.23 പത്തനംതിട്ട (ടൗൺ ഹാൾ)
21.09.23 ആലപ്പുഴ ( സിവിൽ സ്റ്റേഷൻ)
23.09.23 കോട്ടയം (ജില്ലാ പഞ്ചായത്ത് കാര്യാലയ പരിസരം)
24 & 25.09.23 ഇടുക്കി (കളക്ടറേറ്റ്)
26.09.23 എറണാകുളം (സിവിൽ സ്റ്റേഷൻ)
28.09.23 തൃശ്ശൂർ (കളക്ടറേറ്റ്)
 
(തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ 8 ജില്ലകളിലാണ് ആദ്യഘട്ടം. മലപ്പുറം, കോഴിക്കോട് , കണ്ണൂർ , വയനാട് , കാസർഗോഡ് ജില്ലകളിൽ പിന്നീട് നടത്തും).
Content highlight
Kudumbashree millet sandesha yathra begins

കുടുംബശ്രീ 'തിരികെ സ്കൂളിൽ' - വിദഗ്ധർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

Posted on Monday, September 18, 2023
 
അയൽക്കൂട്ടാംഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് 46 ലക്ഷം കുടുംബശ്രീ വനിതകളെ സ്കൂളുകളിലേക്ക് എത്തിച്ച് സംഘടിപ്പിക്കുന്ന ' തിരികെ സ്കൂളിൽ ' ക്യാമ്പയിൻ്റെ ഭാഗമായി വിദഗ്ധർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. തൃശൂർ പീച്ചിയിലുള്ള വനംവകുപ്പിൻ്റെ ഗവേഷണ സ്ഥാപനത്തിൽ സെപ്റ്റംബർ 15, 16 തിയതികളിലാണ് ജില്ലകളിൽ പരിശീലനം നൽകാനുള്ള 130 വിദഗ്ധർക്ക് ക്ലാസ്സുകൾ നൽകിയത്.
 
പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡേവീസ് മാസ്റ്റർ പതാക വീശി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയരക്ടർ ജാഫർ മാലിക് ഐ.എ.എസ് ഓൺലൈനായി അംഗങ്ങളോട് സംസാരിച്ചു. സംസ്ഥാന കോർ ടീം അംഗങ്ങളായ 15 പേർ പരിശീലനത്തിന് നേതൃത്വം നൽകി.
 
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി ഒക്ടോബർ ഒന്ന് മുതൽ സിസംബർ 10 വരെ സാധ്യമായ ഒഴിവു ദിനങ്ങളിലാണ് അതാത് സി.ഡി.എസിൻ്റെ കീഴിലുള്ള സ്കൂളുകളിലേക്ക് വിവിധ വിഷയങ്ങളിൽ വിജ്ഞാന സമ്പാദനത്തിനായി അയൽക്കൂട്ടാംഗങ്ങൾ എത്തുന്നത്. സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്കൂളുകള് ഇതിനായി അനുവദിച്ചിട്ടുണ്ട്.
 
സ്കൂള് വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പെയിൻ പ്രവര്ത്തനങ്ങള് ആവിഷ്ക്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല് 4.30 വരെയാണ് ക്ലാസ്സ് സമയം. 9.30 മുതല് 9.45 വരെ അസംബ്ളി. ഇതില് കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. തുടർന്ന് കുടുംബശ്രീ ലോഗോ ചേർത്തുള്ള പതാക വീശിയാണ് ഉദ്ഘാടനം നടക്കുക അതിനു ശേഷം ക്ലാസ്സുകൾ ആരംഭിക്കും. സംഘാടന ശക്തി അനുഭവ പാഠങ്ങൾ, അയല്ക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള് പദ്ധതികൾ, ഡിജിറ്റല് കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്.
 
പരിപാടിക്ക് കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ രതീഷ് പിലിക്കോട്, ഡോ.വി.പി.പി മുസ്തഫ, ഡോ.എം.കെ.രാജശേഖരൻ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ നിഷാദ്.സി.സി, അനീഷ് കുമാർ.എം.എസ്, അസി. പ്രോഗ്രാം മാനേജർ വിപിൻ വി.സി, പരിശീലന ടീം അംഗം ശാന്തകുമാർ, കുടുംബശ്രീ തൃശൂർ  ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ നിർമ്മൽ സി.സി, ജില്ലാ പ്രോഗ്രാം മാനേജർ റെജി തോമസ് എന്നിവർ നേതൃത്വം നൽകി.
Content highlight
Back to school training for experts conducted

'തിരികെ സ്കൂളില്‍' 46 ലക്ഷം കുടുംബശ്രീ വനിതകള്‍ വിദ്യാലയങ്ങളിലേക്ക്, സംസ്ഥാനതല ക്യാമ്പെയ്നുമായി കുടുംബശ്രീ

Posted on Wednesday, September 13, 2023

വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക്  ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളില്‍' സംസ്ഥാനതല ക്യാമ്പെയ്ന്‍റെ ഭാഗമായാണ് അയല്‍ക്കൂട്ട വനിതകള്‍ വീണ്ടും വിദ്യാലയങ്ങളിലേക്കെത്തുന്നത്. ഓരോ സി.ഡി.എസിനു കീഴിലുമുള്ള  വിദ്യാലയങ്ങളിലാകും അയല്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുക.  അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്നു വേണ്ടി സംസ്ഥാനത്ത് രണ്ടായിരത്തിലേറെ സ്കൂളുകള്‍ അനുവദിച്ചിട്ടുണ്ട്.

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ ക്യാമ്പെയ്നായിരിക്കും 'തിരികെ സ്കൂളില്‍'. വിജ്ഞാന സമ്പാദനത്തിന്‍റെ ഭാഗമായി 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ പഠിതാക്കളായി എത്തുന്നു എന്നതാണ് ക്യാമ്പെയ്ന്‍റെ മുഖ്യ സവിശേഷത. 20000 ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍, 1071 സി.ഡി.എസുകള്‍, 15,000 റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ സ്നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ അര കോടിയിലേറെ പേരാണ് ക്യാമ്പെയ്നില്‍ പങ്കാളിത്തം വഹിക്കുക.

 സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്.  രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ളാസ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്ളിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ളാസുകള്‍ ആരംഭിക്കും. സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്സ് പേഴ്സണ്‍മാരാണ് അധ്യാപകരായി എത്തുന്നത്.  ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിട്ട് ഇടവേളയുണ്ട്. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പീഡിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്നാക്സ്, സ്കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് കൊണ്ടു വരേണ്ടത്. താല്‍പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാം.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയാണ് ക്യാമ്പെയ്ന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മസാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ക്യാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നു.  ക്യാമ്പെയ്ന്‍റെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജില്ലാമിഷന്‍ ജീവനക്കാര്‍, ജില്ലാ ബ്ളോക്ക് സി.ഡി.എസ്തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നടന്നു വരികയാണ്.

Content highlight
Kudumbashree back to school campaign

ദേശീയ സരസ് മേള എറണാകുളത്ത് : ലോഗോയും ടാഗ്‌ലൈനും തയാറാക്കാം സമ്മാനം നേടാം

Posted on Monday, September 11, 2023
ഈ ഡിസംബറില് എറണാകുളം ആതിഥ്യമരുളുന്ന ദേശീയ സരസ് മേളയുടെ ലോഗോയും ടാഗ്‌ലൈനും തയാറാക്കി സമ്മാനങ്ങള് കരസ്ഥമാക്കാന് അവസരം. ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങള് ഒരു കുടുക്കീഴില് ലഭ്യമാക്കുന്ന സരസ് മേളയുടെ ഭാഗമായി ഇന്ത്യയിലെ ഭക്ഷണ വൈവിധ്യങ്ങള് ലഭ്യമാക്കുന്ന ഇന്ത്യ ഫുഡ് കോര്ട്ടും, കലാസാംസ്‌കാരിക സന്ധ്യയുമെല്ലാം ഉള്പ്പെടുന്നു. ലോഗോയും ടാഗ്‌ലൈനും തയാറാക്കുന്നതിനുള്ള നിര്ദ്ദേശങ്ങള്.
ജില്ലയുടെ തനത് സാംസ്‌ക്കാരിക തനിമയും കലാസാന്നിധ്യവും പ്രാദേശിക പ്രത്യേകതയും ഒത്തിണങ്ങിയതായിരിക്കണം.
ഇന്ത്യയിലെ വൈവിധ്യമാര്ന്ന ഉത്പന്നങ്ങളെയും ഭക്ഷ്യസംസ്‌ക്കാരത്തെയും വനിതാ കൂട്ടായ്മയെയും പ്രതിനിധീകരിക്കണം.
 
സൃഷ്ടികൾ അയക്കേണ്ട ഇ-മെയില് വിലാസം -
sarasmelaernakulam@gmail.com
 
അവസാന തീയതി - 2023 സെപ്റ്റംബര് 30
 
കൂടുതല് വിവരങ്ങള്ക്ക് - 7034077660 , 9747473931
Content highlight
National Saras Mela @Ernakulam: Invites Logo & Tagline p