കുടുംബശ്രീയുടെ 'മഹിളാ മാള്‍' കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു

Posted on Thursday, June 14, 2018

During this Onam season, a Mall for women by women would be opened in the State. Kudumbashree Mahila Mall, the exclusive mall for women would be launched by Kudumbashree Mission of Kozhikode soon. Kudumbashree Mahila Mall is the  project by the Kozhikode Corporation Kudumbashree, in association with the Kozhikode District Kudumbashree Mission. The mall located at the heart of the city on Wayanad Road would be launched during August 2018. 

The Mall is the initiative of 10 women of unity group under Corporation Kudumbashree CDS. Kudumbashree Mahila Mall would be an opportunity for the women entrepreneurs of Kudumbashree to market their products. With five floors spread over 36,000 sq ft in 54 cent plot, the project would have 60 shops which would give jobs directly and indirectly to at least 300 women. Preference would be given to Kudumbashree workers and space for women’s societies and private ventures. Women would take care of the mall management and the administration. All the staff  of the mall shall be women. The mall will house all kinds of enterprises such as supermarket, food court, kids park, spa, beauty parlour, women’s bank, fancy stores, textiles and readymades, boutiques, footwear, dry cleaning, car washing, opticals, handicrafts, baby care, home appliances and book stall. Besides, there will be conference rooms, training centres and underground car parking facility. A Food  court  would be set up at the roof top which would cater ethnic food items. 

Smt. K Beena, former CDS President, Smt. K. Vijaya, President, Technoworld, and Shri. M.V Ramzi Ismail, Project officer, Corporation Kudumbashree would be the President, Secretary and Chief Executive Officer of the Mall. The booking for the shops at the mall is progressing. In addition to the trade fairs and temporary markets,there was the need for a more permanent arrangement so everyone would get a market. Mahila Mall would be launched as a solution to that. Through Mahila Mall, Kudumbashree is about to give all Kudumbashree women under one roof.

Content highlight
Kudumbashree Mahila Mall to be launched soon

മാതൃകാപരമായ പ്രവര്‍ത്തന മികവ്: കുടുംബശ്രീ അയല്‍ക്കൂട്ട പ്രതിനിധികള്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ചു

Posted on Wednesday, June 13, 2018

തിരുവനന്തപുരം: രാജ്യത്തെ മികവുറ്റ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭിച്ചു. ന്യൂഡല്‍ഹിയിലെ പുസാ എ.പി.ഷിന്‍ഡെ ഹാളില്‍ നടന്ന ചടങ്ങില്‍  കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമര്‍ ഒരു ലക്ഷം രൂപയും ശില്‍പവും പ്രശംസാപത്രവുമടങ്ങിയ അവാര്‍ഡ് സമ്മാനിച്ചു.  തിരുവനന്തപുരം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ സിയാദ്.എസ്, അയല്‍ക്കൂട്ട പ്രതിനിധികളായ രാധിക.ഓ, പ്രിയങ്ക.വി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രസന്ന കുമാരി, തൃശൂര്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ബൈജു മുഹമ്മദ് എം.എ,  അയല്‍ക്കൂട്ടം ഭാരാഹികളായ ഓമന ഗോപി, നജീറ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മിനി.എ.കെ എന്നിവര്‍ സംയുക്തമായി അവാര്‍ഡ് സ്വീകരിച്ചു.  

തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീകൃഷ്ണ, തൃശൂര്‍ ജില്ലയിലെ കൈയ്പമംഗലം പഞ്ചായത്തിലെ ഗ്രാമലക്ഷ്മി എന്നീ അയല്‍ക്കൂട്ടങ്ങളാണ് അവാര്‍ഡ് നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍  മറ്റ് അയല്‍ക്കൂട്ടങ്ങള്‍ക്കും മാതൃകയാകുന്ന വിധത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. അയല്‍ക്കൂട്ട യോഗങ്ങളുടെയും പങ്കെടുത്ത അംഗങ്ങളുടെയും എണ്ണം, ഓരോ അംഗത്തിന്‍റെയും ശരാശരി ഹാജര്‍, പരിശീലനം ലഭിച്ച അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം, അയല്‍ക്കൂട്ടങ്ങളില്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്ന അംഗങ്ങളില്‍ പരിശീലനം ലഭിച്ചവരുടെ എണ്ണം, ആകെ സമ്പാദ്യം, കോര്‍പ്പസ് ഫണ്ടിന്‍റെ വിതരണം, ആന്തരിക വായ്പയുടെ എണ്ണം, ലഭിച്ച കമ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്, കോര്‍പ്പസ് ഫണ്ട്, ലഭിച്ച ബാങ്ക് വായ്പകളുടെ എണ്ണം, ബാങ്ക് വായ്പകള്‍ കൊണ്ട് തുടങ്ങിയ സംരംഭങ്ങളുടെ എണ്ണം, വാര്‍ഷിക വരുമാനം, അതില്‍ ഉള്‍പ്പെടുന്ന സംരംഭകരുടെ എണ്ണം, സംരംഭത്തിന്‍റെ സാധ്യത, വരുമാന ലഭ്യത, സുസ്ഥിരത, വ്യക്തിഗത സംരംഭങ്ങളുടെ എണ്ണം, രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതിലെ കൃത്യത, വ്യക്തിഗത ബാങ്ക് അക്കൗണ്ടുള്ള അംഗങ്ങളുടെ എണ്ണം, ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള അംഗങ്ങളുടെ അനുപാതം, വീടുകളില്‍ ശുചിമുറിയുള്ള അംഗങ്ങളുടെ അനുപാതം, നേതൃഗുണം എന്നിവയാണ് അവാര്‍ഡ് നിര്‍ണയത്തിന് പരിഗണിച്ചത്.

അവാര്‍ഡു നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലെ ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ വീതം തിരഞ്ഞെടുത്ത് സംസ്ഥാനമിഷനില്‍ സമര്‍പ്പിച്ചിരുന്നു. ഇപ്രകാരം സമര്‍പ്പിച്ച 42 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡയറക്ടര്‍ റംലത്ത് എം, പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കെ.വി എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലേക്ക്  അവാര്‍ഡ് നിര്‍ണയത്തിനായി അയക്കുകയുമായിരുന്നു. ഇതില്‍ നിന്നാണ് മികച്ച രണ്ട് അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. 

Content highlight
Kudumbashree Neighbourhood Groups receive National Awards

'സുരക്ഷ-2018': തെരുവുനായ വന്ധ്യംകരണ പദ്ധതി ഊര്‍ജിതമാക്കാന്‍ കുടുംബശ്രീ സംസ്ഥാനതല ബോധവല്‍ക്കരണ ക്യാമ്പെയ്‌ന്‌ തുടക്കം

Posted on Tuesday, June 12, 2018

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതി കൂടുതല്‍ ഊര്‍ജിതവും ജനകീയവുമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'സുരക്ഷ-2018' ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം  മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പദ്ധതിയെ കുറിച്ച് അവബോധം നല്‍കുക, തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതിക്കാവശ്യമായ തുക വകയിരുത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക, യൂണിറ്റ് അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, കൂടുതല്‍ എ.ബി.സി യൂണിറ്റുകള്‍ ആരംഭിക്കുക  എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ വിജയത്തിന് പൊതുജനങ്ങളുടെ കൂടി സഹകരണം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പെയ്ന് തുടക്കമിടുന്നത്. ജൂലൈ ആറു വരെയാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍.

ക്യാമ്പെയ്നോടനുബന്ധിച്ച് 'തെരുവുനായ' എന്ന വിഷയത്തില്‍ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നതോടൊപ്പം ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വാര്‍ഡ്-ജില്ലാതല ശില്‍പശാലകളും  സെമിനാറുകളും നടത്തും. കൂടാതെ നിലവിലെ എ.ബി.സി യൂണിറ്റുകള്‍ക്ക് ക്യാമ്പെയ്ന്‍ നടക്കുന്ന സമയത്ത് പരിശീലനം നല്‍കും. പുതിയ എ.ബി.സി യൂണിറ്റുകളും രൂപീകരിക്കും.   

തെരുവുനായ നിയന്ത്രണത്തിന് ഏറ്റവും മികച്ച മാര്‍ഗം കുടുംബശ്രീ നടപ്പാക്കുന്ന അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിയാണെന്ന് ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കുടുംബശ്രീയുടെ തെരുവുനായ നിയന്ത്രണ യൂണിറ്റുകള്‍ മുഖേന സംസ്ഥാനത്ത് ഇതുവരെ 16,000 ത്തോളം നായ്ക്കളെ വന്ധ്യംകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതു വലിയ നേട്ടമാണ്. അതത് പഞ്ചായത്തുകളുമായി ചേര്‍ന്ന് കുടുംബശ്രീ യൂണിറ്റുകള്‍ പദ്ധതി കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ശ്രമിക്കണം. ഇതിന് മൃഗസംരക്ഷണ വകുപ്പന്‍റെ എല്ലാ സഹകരണവും നല്‍കും.  ഇതുവഴി അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച രീതിയില്‍ വരുമാനം നേടാന്‍ സാധിക്കും. പാലിന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ, കെപ്കോ, മൃഗസരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതി വഴി കോഴിയിറച്ചിയുടെയും മുട്ടയുടെയും കാര്യത്തിലും സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീ മുഖേന അയ്യായിരം പൗള്‍ട്രി യൂണിറ്റുകള്‍ കൂടി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ വഴി മാത്രമേ ഈ ലക്ഷ്യം നേടാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബശ്രീ വഴി നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മികച്ച രീതിയിലാണ് നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ വിഷയാവതരണം നടത്തി. എ.ബി.സി.പദ്ധതി അംഗമായ പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലത്തു നിന്നുള്ള ബിന്ദു തങ്ങളുടെ വിജയാനുഭവങ്ങള്‍ വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി, വാര്‍ഡ് കൗണ്‍സിലര്‍ ബിനു.പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പ്രോഗ്രാം ഓഫീസര്‍ ഡോ. നികേഷ് കിരണ്‍ സ്വാഗതവും എ.ബി.സി പ്രോഗ്രാം എക്സ്പേര്‍ട്ട് ഡോ.എല്‍. രവി കുമാര്‍ കൃതജ്ഞതയും പറഞ്ഞു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Content highlight
Suraksha 2018 - State Level Animal Birth Control (ABC) Awareness Campaign launched by Kudumbashree

കുടുംബശ്രീ നൈപുണ്യ പരിശീലനത്തിലൂടെ വിജയം കൊയ്ത് ലിസി

Posted on Monday, June 11, 2018

Lissy D Silva was like any other woman until she joined Kudumbashree. Hailing from Fort Kochi, she had studied upto twelfth standard only. And now she had transcended boundaries through Kudumbashree Mission. It is through EST&P ( Employment through Skills Training & Placement of National Rural Livelihood Mission (NULM) that Lissy's life had changed. She had undergone the orientation programme organised in the west CDS of Kochi Corporation.  She had an ardent desire to get employed and earn a livelihood of her own. And later she was enrolled in the NULM housekeeping batch 1 of Rajagiri College of Social Sciences, Kalamassery, Ernakulam after aptitude test and counselling. Under the guidance of veteran trainers of Rajagiri, she was able to discover her true potential and hidden talents. From there, she learned the lessons of housekeeping, soft skills, IT skills and English. A grooming session was also arranged alongwith.  

After the successful completion of the course, Lissy was given placement in ABAD group by Rajagiri. She worked in the housekeeping section of ABAD for almost an year. Later she was recruited to their overseas school in Dubai. Presently, she is working as a housekeeping supervisor in 'The Bloomington Academy', Ajman, Dubai with a salary of Rs 25,000 per month.Her story can be considered as one of the best epitomes of Kudumbashree Mission's interventions.

Content highlight
Success Story of a Woman who transcended boundaries through Kudumbashree Mission

പഞ്ചായത്ത്‌ സംഗമം 2018

Posted on Friday, June 8, 2018
തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്‌ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ്മ
തിയതി : 09 ജൂണ്‍ 2018 ശനിയാഴ്ച
സ്ഥലം : ഗവണ്മെന്റ് വി & എച്ച്. എസ്.എസ് കുളത്തൂര്‍, നെയ്യാറ്റിന്‍കര
Content highlight
Panchayat Sangamam 2018

മാതൃകാപരമായ പ്രവര്‍ത്തന മികവ്: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്

Posted on Thursday, June 7, 2018

തിരുവനന്തപുരം: രാജ്യത്തെ മികവുറ്റ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക്. തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീകൃഷ്ണ, തൃശൂര്‍ ജില്ലയിലെ കൈയ്പമംഗലം പഞ്ചായത്തിലെ ഗ്രാമലക്ഷ്മി എന്നീ അയല്‍ക്കൂട്ടങ്ങള്‍ക്കാണ അവാര്‍ഡ്. ജൂണ്‍ 11ന് ന്യൂഡല്‍ഹിയിലെ പുസാ എ.പി.ഷിന്‍ഡെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമര്‍ അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്.

    മറ്റ് അയല്‍ക്കൂട്ടങ്ങള്‍ക്കും മാതൃകയാകുന്ന വിധത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന അയല്‍ക്കൂട്ടങ്ങളെ അംഗീകരിക്കുന്നതിനാണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇതു നല്‍കുക.  അയല്‍ക്കൂട്ട യോഗങ്ങളുടെയും പങ്കെടുത്ത അംഗങ്ങളുടെയും എണ്ണം, ഓരോ അംഗത്തിന്‍റെയും ശരാശരി ഹാജര്‍, പരിശീലനം ലഭിച്ച അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം, അയല്‍ക്കൂട്ടങ്ങളില്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്ന അംഗങ്ങളില്‍ പരിശീലനം ലഭിച്ചവരുടെ എണ്ണം, ആകെ സമ്പാദ്യം, കോര്‍പ്പസ് ഫണ്ടിന്‍റെ വിതരണം, ആന്തരിക വായ്പയുടെ എണ്ണം, ലഭിച്ച കമ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്, കോര്‍പ്പസ് ഫണ്ട്, ലഭിച്ച ബാങ്ക് വായ്പകളുടെ എണ്ണം, ബാങ്ക് വായ്പകള്‍ കൊണ്ട് തുടങ്ങിയ സംരംഭങ്ങളുടെ എണ്ണം, വാര്‍ഷിക വരുമാനം, അതില്‍ ഉള്‍പ്പെടുന്ന സംരംഭകരുടെ എണ്ണം, സംരംഭത്തിന്‍റെ സാധ്യത, വരുമാന ലഭ്യത, സുസ്ഥിരത, വ്യക്തിഗത സംരംഭങ്ങളുടെ എണ്ണം, രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതിലെ കൃത്യത, വ്യക്തിഗത ബാങ്ക് അക്കൗണ്ടുള്ള അംഗങ്ങളുടെ എണ്ണം, ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള അംഗങ്ങളുടെ അനുപാതം, വീടുകളില്‍ ശുചിമുറിയുള്ള അംഗങ്ങളുടെ അനുപാതം, നേതൃഗുണം എന്നിവയാണ് അവാര്‍ഡ് നിര്‍ണയത്തിന് പരിഗണിച്ചത്.

    അവാര്‍ഡു നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി അതത് ജില്ലാമിഷനുകളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലെ ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ വീതം തിരഞ്ഞെടുത്ത് സംസ്ഥാനമിഷനില്‍ സമര്‍പ്പിച്ചിരുന്നു. ഇപ്രകാരം സമര്‍പ്പിച്ച 42 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡയറക്ടര്‍ റംലത്ത് എം., പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കെ.വി എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലേക്ക്  അവാര്‍ഡ് നിര്‍ണയത്തിനായി അയക്കുകയുമായിരുന്നു. ഇതില്‍ നിന്നാണ് മികച്ച രണ്ട് അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്.  

 

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവു കുറയ്ക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കിയതിന് കുടുംബശ്രീക്ക് അവാര്‍ഡ്

Posted on Wednesday, June 6, 2018

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനും പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വൈവിധ്യങ്ങളായ പദ്ധതികളെ മുന്‍നിര്‍ത്തി കുടുംബശ്രീക്ക് അവാര്‍ഡ്. ഹരിതകേരള മിഷനും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും സംയുക്തമായി കനകക്കുന്ന് പാലസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയില്‍ നിന്നും മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് സ്വീകരിച്ചു.

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് മലിനീകരണം തടയുന്നതിനും ഉപയോഗം കുറയ്ക്കുന്നതുമടക്കം പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്‍റെ സഹായത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍  വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് അവാര്‍ഡ്.  ഇതിനായി മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ പ്രധാനമായും നടത്തുന്നത്. പ്ലാസ്റ്റിക്കിന് ബദലായുള്ള ഉല്‍പന്നങ്ങളുടെ നിര്‍മാണം, പുനരുപയോഗ സാധ്യമായ പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയവ വാടകയ്ക്ക് നല്‍കല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കല്‍ എന്നിവയാണത്.  

  പ്ലാസ്റ്റിക്- പേനകള്‍, ഫയലുകള്‍, കവറുകള്‍- തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പര്‍ ഫയലുകള്‍, പേനകള്‍ ബാഗുകള്‍, പാത്രങ്ങള്‍, തുണി സഞ്ചി, തുടങ്ങിയവ നിര്‍മ്മിക്കുന്ന 77 സൂക്ഷ്മ സംരംഭങ്ങളാണ് കുടുംബശ്രീയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും ഇത്തരത്തിലുള്ള 50000ത്തോളം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു. സീസണില്‍ ഇത് രണ്ട് ലക്ഷത്തോളമാകും. ഇതുവഴി അത്രയും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഫലപ്രദമായി ഇടപെടാന്‍ കുടുംബശ്രീയ്ക്ക് കഴിയുന്നു. മാത്രവുമല്ല തുണി സഞ്ചി പോലുള്ള ഉല്‍പന്നങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപഭോഗം ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നു. പേപ്പര്‍, കയര്‍, തുണി, തഴപ്പായ എന്നിവ കൊണ്ട് പൂവ്, ചെരുപ്പ്, ചവിട്ടി, ആഭരണങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകളും കുടുംബശ്രീയുടേതായുണ്ട്.

   ഇത് കൂടാതെ ആഘോഷ ചടങ്ങുകള്‍ക്കും മറ്റും പുനരുപയോഗിക്കാനാകുന്ന സ്റ്റീല്‍ പാത്രങ്ങ ളും ഗ്ലാസ്സുകളും ചില്ല് ഗ്ലാസ്സുകളും മറ്റും വാടകയ്ക്ക് നല്‍കുന്ന സംരംഭങ്ങളും, സംഘടനാ തലത്തില്‍ എഡിഎസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയും കുടുംബശ്രീയ്ക്കുണ്ട്. ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങള്‍, വിവാഹങ്ങള്‍, മേളകള്‍ തുടങ്ങിയവയെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നു. ഇതിനായി ഇത്തരത്തിലുള്ള കുടുംബശ്രീ സെന്‍ററുകള്‍ ഏറെ സഹായകമാകുന്നു.

  ഉപയോഗരഹിതമായ പ്ലാസ്റ്റിക് മാലിന്യം സമാഹരിച്ച് പുനരുപയോഗത്തിന് കൈമാറുന്ന പ്രവര്‍ത്തനങ്ങളും ഹരിത കേരള മിഷന്‍റെ ഭാഗമായി നടക്കുന്നു. ഇതിലും കുടുംബശ്രീയ്ക്ക് മികച്ച പങ്കാളിത്തമുണ്ട്. കേരളത്തില്‍ ഇതുവരെ 869 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ചു, ആകെ 28172 അംഗങ്ങളുണ്ട്. ഇതില്‍ 412 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 16349 അംഗങ്ങള്‍ക്ക് സമാഹരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി, അവര്‍ പ്രവര്‍ത്തന സജ്ജരായിക്കഴിഞ്ഞു. 182 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്തും ഉപയോഗിക്കുന്നു. ഇതേ രീതിയില്‍ പ്ലാസറ്റിക് ഷ്രെഡിങ് മെഷീന്‍ വഴി 285461 കിലോഗ്രാം പ്ലാസ്റ്റിക് പൊടിച്ചെടുത്ത് റോഡ് ടാറിങ്ങിനായി ക്ലീന്‍ കേരള കമ്പനി കൈമാറുകയും ചെയ്തു.

 കേരളത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ കുടുംബശ്രീ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹത്തില്‍ ഏറെ ക്രിയാത്മകമായ സംഭാവനയാണ് നല്‍കുന്നത്. ശബരിമല, മലയാറ്റൂര്‍, മലയാലപ്പുഴ, ആലുവ ശിവരാത്രി മണപ്പുറം, ആറ്റുകാല്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍  പ്ലാസ്റ്റിക് മാലിന്യം മൂലമുള്ള മലിനീകരണം തടയുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

 

പരിസ്ഥിതി സംരക്ഷിക്കാന്‍, പ്ലാസ്റ്റിക് രഹിത കേരളത്തിന് വൈവിധ്യമാര്‍ന്ന പദ്ധതികളുമായി കുടുംബശ്രീ മുന്നോട്ട്

Posted on Tuesday, June 5, 2018

തിരുവനന്തപുരം: മറ്റൊരു ലോക പരിസ്ഥിതി ദിനം കൂടി ഇന്ന് (ജൂണ്‍ അഞ്ച്) ആചരിക്കുമ്പോള്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനും പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുന്നതിനും കുടുംബശ്രീ മുഖേ ന നടപ്പാക്കുന്ന പദ്ധതികള്‍ ശ്രദ്ധ നേടുന്നു. പ്ലാസ്റ്റിക് മലിനീകരണം പരാജയപ്പെടുത്താം എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന ആചരണത്തിന്‍റെ മുദ്രാവാക്യം. ഇത്തവണ ലോക പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്ക് ആതിഥ്യമരുളുന്നത് ഇന്ത്യയുമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്‍റെ സഹായത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രധാന്യം വര്‍ദ്ധിക്കുന്നതും. കേരള സമൂഹത്തില്‍ പ്ലാസ്റ്റിക്ക് മലിനീകരണം തടയുന്നതിനും ഉപയോഗം കുറയ്ക്കുന്നതിനുമാണ് കുടുംബശ്രീ ശ്രമിക്കുന്നത്. ഇതിനായി മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ പ്രധാനമായും നടത്തുന്നത്. പ്ലാസ്റ്റിക്കിന് ബദലായുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം, പുനരുപയോഗ സാധ്യമായ പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയവ വാടകയ്ക്ക് നല്‍കല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കല്‍ എന്നിവയാണ് ആ പ്രവര്‍ത്തനങ്ങള്‍.  പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ത്വരിതപ്പെടുത്തുന്നതിനായുള്ള ഈ പ്രവര്‍ത്തനങ്ങളിലാണ് പ്രധാനമായും കുടുംബശ്രീ ശ്രദ്ധയൂന്നി യിരിക്കുന്നത്.


  പ്ലാസ്റ്റിക്- പേനകള്‍, ഫയലുകള്‍, കവറുകള്‍- തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പര്‍ ഫയലുകള്‍, പേനകള്‍ ബാഗുകള്‍, പാത്രങ്ങള്‍, തുണി സഞ്ചി, തുടങ്ങിയവ നിര്‍മ്മിക്കുന്ന 77 സൂക്ഷ്മ സംരംഭങ്ങളാണ് കുടുംബശ്രീയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും ഇത്തര ത്തിലുള്ള 50000ത്തോളം ഉത്പന്നങ്ങള്‍ വില്‍ക്കുന്നു. സീസണില്‍ ഇത് രണ്ട് ലക്ഷത്തോളമാകും. തത്ഫലമായി അത്രയും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഫലപ്രദമായി ഇടപെടാന്‍ കുടുംബശ്രീയ്ക്ക് കഴിയുന്നു. മാത്രവുമല്ല തുണി സഞ്ചി പോലുള്ള ഉത്പന്നങ്ങള്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപഭോ ഗം ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നു. പേപ്പര്‍, കയര്‍, തുണി, തഴപ്പായ എന്നിവ കൊണ്ട് പൂവ്, ചെരുപ്പ്, ചവിട്ടി, ആഭരണങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകളും കുടുംബശ്രീയുടേതായുണ്ട്.

   ഇത് കൂടാതെ ആഘോഷ ചടങ്ങുകള്‍ക്കും മറ്റും പുനരുപയോഗിക്കാനാകുന്ന സ്റ്റീല്‍ പാത്രങ്ങ ളും ഗ്ലാസ്സുകളും ചില്ല് ഗ്ലാസ്സുകളും മറ്റും വാടകയ്ക്ക് നല്‍കുന്ന സംരംഭങ്ങളും, സംഘടനാ തലത്തില്‍ എഡിഎസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയും കുടുംബശ്രീയ്ക്കുണ്ട്. ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങള്‍, വിവാഹങ്ങള്‍, മേളകള്‍ തുടങ്ങിയവയെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നു. ഇതിനായി ഇത്തരത്തിലുള്ള കുടുംബശ്രീ സെന്‍ററുകള്‍ ഏറെ സഹായകമാകുന്നു.

  ഉപയോഗരഹിതമായ പ്ലാസ്റ്റിക് മാലിന്യം സമാഹരിച്ച് പുനരുപയോഗത്തിന് കൈമാറുന്ന പ്രവര്‍ ത്തനങ്ങളും ഹരിത കേരള മിഷന്‍റെ ഭാഗമായി നടക്കുന്നു. ഇതിലും കുടുംബശ്രീയ്ക്ക് മികച്ച പങ്കാളിത്തമുണ്ട്. കേരളത്തില്‍ ഇതുവരെ 869 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ചു, ആകെ 28172 അംഗങ്ങളുണ്ട്. ഇതില്‍ 412 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 16349 അംഗങ്ങള്‍ക്ക് സമാഹരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി, അവര്‍ പ്രവര്‍ത്തന സജ്ജരായിക്കഴിഞ്ഞു. 182 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്തും ഉപയോഗിക്കുന്നു. ഇതേ രീതിയില്‍ പ്ലാസറ്റിക് ഷ്രെഡിങ് മെഷീന്‍ വഴി 285461 കിലോഗ്രാം പ്ലാസ്റ്റിക് പൊടിച്ചെടുത്ത് റോഡ് ടാറിങ്ങിനായി ക്ലീന്‍ കേരള കമ്പനി കൈമാറുകയും ചെയ്തു.

 
   കേരളത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ കുടുംബശ്രീ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹത്തില്‍ ഏറെ ക്രിയാത്മകമായ സംഭാവനയാണ് നല്‍കുന്നത്. ശബരിമല, മലയാറ്റൂര്‍, മലയാലപ്പുഴ, ആലുവ ശിവരാത്രി മണപ്പുറം, ആറ്റുകാല്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍  പ്ലാസ്റ്റിക് മാലിന്യം മൂലമുള്ള മലിനീകരണം തടയുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.