സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള ജ്ഞാനമാണ് ഏറ്റവും മഹത്തായ ജ്ഞാനം: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Thursday, May 31, 2018

* കുടുംബശ്രീ സംസ്ഥാനതല ബാല പാര്‍ലമെന്‍റും ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചു

തിരുവനന്തപുരം: സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള ജ്ഞാനമാണ് ഏറ്റവും മഹത്താ യ ജ്ഞാനമെന്നും നന്നായി പഠിക്കുന്നതിനൊപ്പം ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും ഓരോ വിദ്യാ ര്‍ത്ഥിക്കുമുണ്ടായിരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീ ബാലസഭയുടെ ആഭിമുഖ്യത്തില്‍ പഴയ നിയമസഭ മന്ദിരത്തിലെ അസംബ്ലി ഹാളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ബാല പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യ അഭ്യസിക്കുന്നത് പാഠപുസ്തകത്തിലെ അറിവ് സമ്പാദിക്കുന്നതിനല്ല മറിച്ച് നല്ല മനുഷ്യരായി തീരുന്നതിനാണെന്നും മാറ്റത്തിന്‍റെ മെഴുകുതിരി സ്വന്തം മനസ്സില്‍ കൊളുത്തി ആ പ്രകാശം രാജ്യാതിര്‍ത്തിക്കുമപ്പുറത്തേക്ക് ഓരോ കുട്ടികളും പരത്തണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു. വിദ്യാഭ്യാസത്തോടൊപ്പം നല്ല സംസ്ക്കാരവും വച്ചു പുലര്‍ത്തുന്നവരാണ് നല്ല ജനപ്രതിനി ധികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വൈവിധ്യം അതേപടി കാത്ത് സൂക്ഷിക്കുന്നതിന് ഓരോ പൗരനും ചുമതലയുണ്ട്, എല്ലാവരേയും ഒന്നായി കാണുന്ന ദര്‍ശനം മാത്രമേ ശാശ്വത മായിരിക്കൂയെന്നും അദ്ദേഹം പറഞ്ഞു.

   പുതു തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക് ജനാധിപത്യ സംവിധാനത്തിന്‍റെ പ്രധാന്യവും വ്യാപ്തിയും മനസ്സിലാക്കി നല്‍കുന്നതിനും ഭരണഘടനാ സംവിധാനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കി നല്‍കു ന്നതിനുമായാണ് ബാലസഭ അംഗങ്ങളായ കുട്ടികള്‍ക്ക് വേണ്ടി കുടുംബശ്രീ 2007 മുതല്‍ ബാല പാര്‍ലമെന്‍റ് സംഘടിപ്പിച്ച് വരുന്നത്. ജില്ലാ, സംസ്ഥാനതലങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് പ്രതിനിധിക ളുമായി സംവദിച്ചു പരിഹാരം കണ്ടെത്തുന്നത് ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ ഫോറം ഇതാദ്യമായി ബാല പാര്‍ലമെന്‍റിന്‍റെ ഭാഗമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസന്ന കുമാരി, വനം വകുപ്പില്‍ നിന്ന് സി. രാജേന്ദ്രന്‍ ഐഎഫ്എസ് (ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്), എക്സൈസ് വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. മുരളീധരന്‍ നായര്‍, ബാലാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ സി.ജെ. ആന്‍റണി, കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. സന്ദീപ് എന്നിവര്‍ ഓപ്പണ്‍ ഫോറത്തിന്‍റെ ഭാഗമായി അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

  കോഴിക്കോട് ഒഴികെയുള്ള 13 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 131 കുട്ടികള്‍ ബാല പാര്‍ലമെന്‍റില്‍ പങ്കെടുത്തു. ആദ്യ ദിനത്തില്‍ സെന്‍റര്‍ ഫോര്‍ പാര്‍ലമെന്‍ററി സ്റ്റഡീസ് ഡെപ്യൂട്ടി സെക്രട്ടറി സുരേഷ് കുമാര്‍ ബാല പാര്‍ലമെന്‍റ് എന്ത്, എന്തിന്, എങ്ങനെ എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസ് നല്‍കി. തുടര്‍ന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് അവരില്‍ നിന്ന് 20 കുട്ടികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ്, പ്രധാനമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, വിവിധ വകുപ്പ് മന്ത്രിമാര്‍ തുടങ്ങിയ ചുമതലകള്‍ അവരെ ഏല്‍പ്പിച്ചു. മന്ത്രിസഭയും അംഗങ്ങളും ചേര്‍ന്ന പാര്‍ലമെന്‍റ് യോഗമാണ് സംസ്ഥാന ബാല പാര്‍ലമെന്‍റായി പഴയ നിയമസഭാ മന്ദിരത്തിലെ അസംബ്ലി ഹാളില്‍ സംഘടിപ്പിച്ചത്. ഇതിന് ശേഷം കുട്ടികളെ പുതിയ നിയമസഭാ മന്ദിര സന്ദര്‍ശനത്തിന് കൊണ്ടുപോ കുകയും ചെയ്തു.

  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ (സാമൂഹ്യ വികസനം) ജി.എസ്. അമൃത ഉദ്ഘാടന സമ്മേളന ത്തില്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ


രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്‍ക്കൂട്ടമാണ് ബാലസഭ. വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വ ശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ ജനാ ധിപത്യബോധം, സര്‍ഗ്ഗശേഷി, വ്യക്തിത്വ വികസനം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് ബാലസഭയുടെ ലക്ഷ്യം.  

Dr. K.T.Jaleel with Bala Parliament members

 

വളയിട്ട കൈകള്‍ കുടുംബശ്രീ മിഷനിലൂടെ വളയം പിടിച്ചപ്പോള്‍

Posted on Tuesday, May 29, 2018

Safari Driving School of Malappuram cannot be considered a mere driving school. It bears the saga of a woman who dare to make a difference through her life. Smt.Rejina from Malappuram and her team are engaged in providing training to women who wanted to learn driving or to get driving as a means of livelihood. The concept of Women drivers or driving teachers was not at all acceptable in a district like Malappuram. It was during such a period that Smt. Rejina came forward boldly to start her driving school. The women were usually reluctant to get into the field due to the existing social conditions. Smt. Rejina came into the sector boldly availing linkage loan from Kudumbashree Mission. Her efforts soon became successful with the highlight that its a woman who had been teaching driving to other women. This made her driving school ‘Safari driving school’ even more famous.

Smt. Rejina teaches women to ride two-wheeler and four-wheeler and helps them in getting the license and thereby she helped women to acquire driving skill at affordable cost. She conceived the idea from the awareness session of City Mission Management Unit of NULM to utilize the linkage loan for income generation activity alongside personal consumption. She is proud that she has been able to provide training to 128 women so far and is earning Rs. 40,000 per month and is having the confidence to repay the amount within three years. She is also able to avail interest subsidy. Smt. Rejina is one of the best examples of women entrepreneurship as she chose a sector where many women were afraid to attempt.

സഹവര്‍ത്തിത്വത്തിന്റെ പുതു മാതൃകയായി 'കോളിങ് ബെല്‍' പരിപാടി

Posted on Tuesday, May 29, 2018

'Calling Bell' programme of Kasaragod District Mission is being a unique model of compassion. The programme was launched for the well being of the elderly people and women who are staying alone. The programme had identified more than 3000 beneficiaries so far and had started extending extra care for them in the NHG level itself. As the programme was widely appreciated, the programme is being extended to other districts as well. The innovative programme was suggested by the District Mission Coordinator of Kasaragod. The Calling Bell programme was launched by the Kasaragod District Mission, as the atrocities against lonely women and elderly people increased. The programme is being implemented through the Snehitha Gender Help Desk under the District Mission. For testing the programme, the pilot study of the programme wasconducted in Kuttikkol Panchayath of Kasaragod District.

The Calling Bell Programme is really being a boon for women who are staying alone and also for elderly people. The members from the NHGs visit the homes where elderly people are there and women are staying alone. The NHG members would try to communicate with such women and elderly people. By maintaining a good relationship with them, the NHG members would extend the needed support for the women. Based on their issues the assistance would be provided. If counseling is to be extended that would be given and if they are lacking legal assistance, that would also be provided to them. For ensuring the security of women, the service of police departments would also be ensured. The NHG office bearers would visit their homes daily and the community counselors and Snehitha Gender Help Desk would ensure the counseling for them. Through NHG, ADS and CDS visits to their homes, the security of them would be made ensured and would make sure that they are getting the needed support. The programme gels the relationship between the NHGs and the society. The Calling Bell Programme is showcasing the compassionate face of Kudumbashree Mission.

കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള കോളേജുകളിലും ഹോസ്റ്റലുകളിലും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അവസരം

Posted on Sunday, May 27, 2018

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള വിവിധ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും അതിനോടനുബന്ധിച്ചുള്ള ഹോസ്റ്റലുകളിലും ക്ളീനിങ്ങ്, കുക്കിങ്ങ്, സാനിട്ടേഷന്‍, ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി, തുടങ്ങിയ വിഭാഗ ങ്ങളില്‍ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതു വരെ കുടുംബശ്രീ യൂണിറ്റുകളുടെ താല്‍ക്കാലിക സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ഈ വിഭാഗ ങ്ങളിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ജീവനക്കാരില്ലാത്ത സാഹച ര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം. ഇതു പ്രകാരം അര്‍ഹരായ കുടുംബശ്രീ യൂണിറ്റുകളുടെ താത്ക്കാലിക സേവനം പ്രയോജനപ്പെടുത്തുവാന്‍ അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ധാരണാ പത്രം ഒപ്പു വയ്ക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

   സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ കാന്‍റീന്‍-കാറ്ററിങ്ങ്, ഹൗസ്കീപ്പിങ്ങ് മേഖ ലയില്‍ നിരവധി സൂക്ഷ്മ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ തീരുമാന പ്രകാ രം സംസ്ഥാനത്തെ കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളേ ജുകളിലും ഹോസ്റ്റലുകളിലും ക്ളീനിങ്ങ്, കുക്കിങ്ങ്, സാനിട്ടേഷന്‍, ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി, തുടങ്ങിയ വിഭാഗങ്ങളില്‍ നിരവധി അയല്‍ക്കൂട്ട വനിതകള്‍ക്ക് അവസരം ലഭിക്കു ന്നതിലൂടെ മെച്ചപ്പെട്ട വരുമാന മാര്‍ഗം ഉറപ്പാക്കാന്‍ കഴിയും.

Content highlight
Kudumbasree units - college education department

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് കുടുംബശ്രീയുടെ പ്രത്യേക നൈപുണ്യ പരിശീലനത്തിന് തുടക്കം

Posted on Friday, May 25, 2018

തിരുവനന്തപുരം: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മാത്രമായി ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) നൈപുണ്യ പരിശീലന പദ്ധതി വഴി പ്രത്യേക പരിശീലന പരിപാടിക്ക് കുടുംബശ്രീ തുടക്കമിട്ടു. എറണാകുളം കളമശ്ശേ രിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് വഴി 2018-19 വര്‍ഷത്തില്‍ 150 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബുക്ക് ബൈന്‍ഡിങ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്, ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് എന്നീ മൂന്ന് കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. നാല് മാസ കാലയളവുള്ള ബുക്ക് ബൈന്‍ഡിങ് കോഴ്സിന്‍റെ ആദ്യ ബാച്ചിന്‍റെ പരിശീലനം മേയ് പത്തിന് ആരംഭിച്ചു. 30 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 15 പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ആലുവയിലുള്ള കൃപ (കേരള റീഹാബി ലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ ഫിസിക്കലി അഫക്ടഡ്) ആണ് പരിശീലന കേന്ദ്രം. ഗ്രാമീ ണ മേഖലയിലെ യുവതീ യുവാക്കള്‍ക്ക് പരിശീലനത്തോടൊപ്പം തൊഴിലും ഉറപ്പ് നല്‍കുന്ന കേന്ദ്ര നൈപുണ്യ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. ഈ പദ്ധതി വഴി ഇതുവരെ 34568 പേര്‍ക്ക് പരിശീ ലനം നല്‍കി കഴിഞ്ഞു. അതില്‍ 20564 പേര്‍ക്ക് തൊഴിലും ലഭിച്ചു.

 ഡിഡിയുജികെവൈ പദ്ധതിയുടെ എംപാനല്‍ഡ് ഏജന്‍സി കൂടിയായ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ ബുക്ക് ബൈന്‍ഡിങ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്സുകള്‍ രണ്ട് ബാച്ചുകളിലായാണ് നടത്തുക. 60 വീതം പേര്‍ക്ക് ഇരു കോഴ്സുകളിലും പരിശീലനം നല്‍കും. അഞ്ച് മാസം വരെയാണ് ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്സി ന്‍റെ കാലാവധി. ബുക്ക് ബൈന്‍ഡിങ്, ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് കോഴ്സിന്‍റെ കാലാവധി നാല് മാസം വീതവും. ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് കോഴ്സ് വഴി 30 പേര്‍ക്കാണ് പരിശീലനം നല്‍കുക. ബുക്ക് ബൈന്‍ഡിങ്, ഹൗസ്കീപ്പിങ് അറ്റന്‍ഡന്‍റ് കോഴ്സുകള്‍ക്ക് എട്ടാം ക്ലാസാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് കോഴ്സിന് പ്ലസ്ടുവും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, സോഫ്ട് സ്കില്‍സ് എന്നീ വിഷയ ങ്ങളിലും പരിശീലനം നല്‍കുന്നു. ബുക്ക് ബൈന്‍ഡിങ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാ ക്കുന്നവര്‍ക്ക് എന്‍സിവിടി (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്നിങ്) സര്‍ട്ടിഫി ക്കറ്റാണ് നല്‍കുക. അവര്‍ക്ക് പ്രിന്‍റിങ് പ്രെസ്സുകളിലും മറ്റും ജോലി ഉറപ്പാക്കുകയും ചെയ്യും. എസ്എസ്സി (സെക്ടര്‍ സ്കില്‍സ് കൗണ്‍സില്‍സ്) സര്‍ട്ടിഫിക്കറ്റാണ് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍റ് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുന്നത്.

  ഇത് കൂടാതെ ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമര്‍ത്ഥനം ട്രസ്റ്റ് ഡിഡിയു ജികെവൈ പദ്ധതിക്കായി കുടുംബശ്രീയുമായി കരാറിലെത്തി. ഈ ഏജന്‍സി വഴി അംഗപരി മിതരായ 400 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ബിപിഒ (വോയ്സ്), ബിപിഒ (നോണ്‍ വോയ്സ്)  എന്നീ കോഴ്സുകളിലാകും പരിശീലനം. എറണാകുളത്തുള്ള സെന്‍ററില്‍ റെസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുക. ജൂലൈ അവസാനത്തോടെ രണ്ട് കോഴ്സുക ളിലും പരിശീലനം ആരംഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ക്ക് പരിശീലനത്തിനായി അപേക്ഷിക്കാം. ഡിഡിയുജികെവൈ പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുടുംബശ്രീയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10663 യുവജനങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം കുടുംബശ്രീ നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കിയിരുന്നു.
   
    ഇപ്പോള്‍ കേരളമുള്‍പ്പെടെ 29 സംസ്ഥാനങ്ങളിലും എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗ മായുള്ള ഈ പദ്ധതി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി 2014ലാണ്  കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ആരംഭിച്ചത്. 15നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കോഴ്സിന് ചേരാനാവുക. സ്ത്രീകള്‍, അംഗപരിമിതര്‍ തുടങ്ങിയവര്‍ക്ക് 45 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ടാലി, ബിപിഒ, റീട്ടേയ്ല്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് തുടങ്ങിയ നിരവധി മേഖലകളില്‍ പദ്ധതി വഴി പരിശീലനം നല്‍കുന്നു.
 

 

വിശപ്പ് ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനിവാര്യം: മന്ത്രി ഡോ.കെ.ടി. ജലീല്‍

Posted on Thursday, May 24, 2018

തിരുവനന്തപുരം: വിശപ്പിന്‍റെ ആദ്യത്തെ ഇരകള്‍ സ്ത്രീകളും  കുട്ടികളുമാണെന്നും വിശപ്പിനെ  ഇല്ലാതാക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു.  'ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി 23 അംഗ വിദേശ പ്രതിനിധികള്‍ക്കായി കുടുംബശ്രീയും 'മാനേജും' സംയുക്തമായി സംഘടിപ്പിച്ച  അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ വിശപ്പിനെ ഇല്ലായ്മ ചെയ്യുന്ന പ്രക്രിയയില്‍ നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയൂ. ഇതിന് കാര്‍ഷികമേഖലയിലെ നൂതനകൃഷി സമ്പ്രദായങ്ങളെ കുറിച്ചുള്ള അറിവ് സ്ത്രീകള്‍ക്കുണ്ടാകണം. കൂടാതെ ഗുണമേന്‍മയുള്ള വിത്ത്, വളം, ഉപകരണങ്ങള്‍, സാമ്പത്തിക പിന്തുണ എന്നിവ ലഭ്യമാകുകയും വേണം.  കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ തൊഴില്‍ ചെയ്ത് ഗുണമേന്‍മയും  വിഷരഹിതവും പോഷകസമ്പുഷ്ടവുമായ ധാന്യങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ഉല്‍പാദിപ്പിക്കുന്ന മൂന്നു ലക്ഷത്തോളം അയല്‍ക്കൂട്ട വനിതകള്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഇക്കാരണം കൊണ്ടാണ്.
കാര്‍ഷിക രംഗത്തെ ഉയര്‍ന്ന ഉല്‍പാദന ചെലവും കുറഞ്ഞ വരുമാനവും കാരണം കൃഷി ആകര്‍ഷകമല്ലാതായി തീര്‍ന്നതും അതോടൊപ്പം കര്‍ഷകരുടെ കടബാധ്യതയും പ്രതികൂല കാലാവസ്ഥയുമെല്ലാം നാം നേരിടുന്ന വെല്ലുവിളികളാണ്. രാസവളങ്ങളുടെ അമിത പ്രയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ അതീവദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിനു വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. കുടുംബശ്രീ വനിതകള്‍ക്ക് നിലവില്‍ ലഭ്യമാകുന്ന സൗകര്യങ്ങളെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഫലമാണ്. ഓരോ പ്രദേശത്തിനും അതിന്‍റേതായ സവിശേഷത ഉണ്ട്. അതിനാല്‍ മറ്റിടങ്ങളില്‍ നിന്നും വികസന മാതൃകകള്‍ സ്വീകരിച്ചു നടപ്പാക്കുന്ന അവസരത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കാനുള്ള പ്രതിനിധി സംഘത്തിന്‍റെ പരിശ്രമങ്ങള്‍ക്ക് കുടുംബശ്രീയില്‍ നിന്നു പഠിച്ച കാര്യങ്ങളും അനുഭവങ്ങളും കരുത്തു പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പഠനസംഘത്തിലെ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞ പഠനസംഘം തങ്ങളുടെ രാജ്യങ്ങളില്‍ ഇതിനു സമാനമായ കാര്യങ്ങള്‍ നടപ്പാക്കിയാല്‍ അത് കുടുംബശ്രീക്ക് ലഭിക്കുന്ന വലിയ ആദരമായിരിക്കുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. കുടുംബശ്രീയുടെയും മാനേജിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര പരിപാടിയാണ് ഇതെന്നും പരിശീലന വേളയില്‍ പഠനസംഘം അങ്ങേയറ്റം ക്രിയാത്മകമായ മനോഭാവമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ നല്‍കിയ പരിശീലനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉഗാണ്ടയില്‍ വനിതകള്‍ സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം നേടുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 പരിശീലനപരിപാടി അങ്ങേയറ്റം പ്രയോജനപ്രദമായിരുന്നുവെന്നും ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തങ്ങള്‍ പ്രായോഗികതലത്തില്‍ എങ്ങനെ ഫലപ്രദമായി നിര്‍വഹിക്കാമെന്നുള്ളതിന്‍റെ മികച്ച ഉദാഹരണമാണ് കുടുംബശ്രീയെന്നും മലാവി, ഉഗാണ്ട, മംഗോളിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.   തങ്ങളുടെ രാജ്യത്തും കുടുംബശ്രീ മാതൃകയില്‍ കാര്‍ഷിക സൂക്ഷമസംരംഭ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. അടുത്ത തവണ പരിശീലന പരിപാടി സംഘടിപ്പിക്കുമ്പോള്‍ തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കളെയും ഭരണവിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്ന് ലൈബീരിയയില്‍ നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ താഴെ തട്ടിലുള്ള സ്ത്രീകള്‍ക്ക് കൈവന്ന സാമൂഹ്യ സാമ്പത്തിക പുരോഗതി അഭിനന്ദനീയവും അതിശയകരവുമാണെന്നും ദാരിദ്ര്യ നിര്‍മാര്‍ജന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തുടങ്ങുന്നതിന് കുടുംബശ്രീക്കു സമാനമായ സാമൂഹ്യ സംഘടനാധിഷ്ഠിത സംവിധാനം തങ്ങളുടെ രാജ്യത്തും തുടങ്ങുമെന്നും പഠനസംഘം വ്യക്തമാക്കി. അതിനായി കേരള സര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമുണ്ടെന്നും പ്രതിനിധി സംഘം പറഞ്ഞു. കെനിയയിലെ പ്രതിനിധികള്‍ മന്ത്രിക്ക് ആദരസൂചകമായി ഷാള്‍ അണിയിച്ചു.

'മാനേജ്'-പ്രോജക്ട് എക്സിക്യൂട്ടീവ് ഷക്കീറ പര്‍വീണ്‍ പ്രതിനിധികള്‍ക്ക് ഉപഹാരം നല്‍കി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിബിന്‍ ജോസ് സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍ കൃതജ്ഞതയും പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍മാരായ അജിത് ചാക്കോ, ഡോ. പ്രവീണ്‍ സി.എസ്, തീമാറ്റിക് ആങ്കര്‍ ഡോ.രാഹുല്‍ കൃഷ്ണന്‍,    സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ഷിബു എന്‍.പി, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ സാബു ബാലചന്ദ്രന്‍, ജിബി മാത്യു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.  

Mininster Dr.K.T.Jaleel with foreign delegation

 

ഹര്‍ഷം വയോജന പരിചരണ പരിപാടിക്ക് തുടക്കം

Posted on Friday, May 18, 2018

Envisioning to provide special care for the lonely old age people, Kudumbashree Mission has ventured into 'Harsham' Geriatric Care services. The programme was officially launched by Dr. K.T Jaleel, Minister, Local Self Government Department, Government of Kerala by distributing ID cards to the selected care givers during the 20th anniversary celebrations being held at Swapnanagari, Kozhikode on 17 May 2018.

The Harsham programme will be implemented with financial assistance from the Kerala Academy for Skill Excellence, plans to provide jobs for around 1,000 women under Kudumbashree Mission this year. The project 'Harsham-Happiness Redefined', would ensure needed care for the old aged people. The aim of the programme is to form groups of around 100 volunteers in each district to help aged people who live alone or under adverse circumstances with least support, including those who are bedridden. To begin with, the 90 selected women from Kannur and Kozhikode will get trained in geriatric care. It is planned to get them job as bystanders in hospitals and care givers at houses.

The training programme will be extended to other districts in the near future. The working of the programme would be in the model of Micro enterprises. Those aged below 55 years, with good physical capabilities and an aptitude for serving the society are considered for the programme. The respective District Mission Co-ordinators would select the Geriatric Care executives in the districts.Training for them will be provided to the selected Geriatric care executives in two 30-member batches.The beneficiaries may avail the services of the Harsham Programme through call centres or online round the clock. The volunteers will collect the details of the people who have requested for services or care will later impart the services. The help of CDS-ADS members would be made used to gather information about the callers. The skill training for the geriatric care executives was inaugurated at Kozhikode on 30 April 2018.

Harsham programme launch

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളില്‍ തരംഗമായി രംഗശ്രീ

Posted on Friday, May 18, 2018

The performance of the Rangasree members of Kudumbashree Mission is adding more colour to the second anniversary celebration of Government of Kerala. Organised by the Information and Public Relations Department of Government of Kerala, the registered Rangasree units under Kudumbashree Mission will perform in different spots of 14 districts across the state. The debut performance in the series was performed at the Thiruvananthapuram District Collectorate premises on 15 May 2018.

The Rangasree team presented a small yet wonderful street play portraying the best practices and welfare activities implemented by Government of Kerala during the 2 years of governance. A Mobile exhibition unit portraying the activities of the Government of Kerala was also set up which would accompany the Rangasree teams. The mobile exhibition unit was inaugurated by Dr K.Vasuki, District Collector,Thiruvananthapuram at the District Collectorate premises. The street play presented by the Rangasree team was much appreciated by the public. The District Collector appreciated the Rangasree team for their magnificent performance. The Rangasree teams of the other districts would perform the street plays in their respective districts.

rangashree performance

കുടുംബശ്രീ ഉപജീവന പദ്ധതി വ്യാപകമാക്കും: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Friday, May 18, 2018

കോഴിക്കോട്:  ഇരുപതാം വയസ്സിലേക്ക് കടന്ന കുടുംബശ്രീ വഴി നടപ്പു സാമ്പത്തിക വര്‍ഷം 20 നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീയുടെ 20-ാം വാര്‍ഷികാഘോഷം കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 200 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വീട് പോലും സംസ്ഥാനത്ത് ഉണ്ടാവരുതെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ദീര്‍ഘ വീക്ഷണത്തോടുകൂടിയ പദ്ധതികളാണ് കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്നത്. കുടുംബശ്രീയുടെ വയോജന രംഗത്തെ നൂതന ഇടപെടലായ ഹര്‍ഷം പദ്ധതിയുടെ ഉദ്ഘാടനവും കുടുംബശ്രീയെ പറ്റി സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ് വിവിധ ഘട്ടങ്ങളില്‍ നടത്തിയ പഠന പരമ്പരകളുടെ പുസ്തക രൂപത്തിന്‍റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. സംഘാടക സമിതി വര്‍ക്കിംഗ്ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ ചടങ്ങില്‍  അധ്യക്ഷത വഹിച്ചു.

   സംസ്ഥാനത്തെ മികച്ച ഒന്നാമത്തെ സിഡിഎസായി തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ സി.ഡി.എസിനുള്ള ഉപഹാരം മന്ത്രി ഡോ.കെ.ടി. ജലീലും കുടുംബശ്രീയുമായി നല്ല നിലയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച ബാങ്കിനുള്ള പുരസ്കാരം യൂണിയന്‍ ബാങ്കിന് മന്ത്രി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും സമ്മാനിച്ചു. 'കുടുംബശ്രീയുടെ കഥ' പ്രദര്‍ശനം എക്സൈസ് - തൊഴില്‍ വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്കുള്ള പുരസ്കാരങ്ങള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിതരണം ചെയ്തു. എംഎല്‍എമാരായ ഇകെ വിജയന്‍, പുരുഷന്‍ കടലുണ്ടി, കുടുംബശ്രീ ഭരണസമിതിയംഗം ഏകെ രമ്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് സ്വാഗതവും കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത. പി.സി നന്ദിയും പറഞ്ഞു. 

  തുടര്‍ന്ന് സംസ്ഥാനത്തെ 1064 സി.ഡി.എസുകളിലെയും ചെയര്‍പേഴ്സണ്‍മാര്‍ പങ്കെടുത്ത വിവിധ സംഗമം നടന്നു. 2018-19 ലെ സി.ഡി.എസ് ലക്ഷ്യങ്ങള്‍ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐഎഎസ് അവതരണം.നടത്തി തുടര്‍ന്ന് 14 വിഷയങ്ങളെ അതികരീച്ച് പ്രത്യേക സെഷനുകളായി ചര്‍ച്ച നടന്നു. വൈകിട്ട് കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി.2018-19 വര്‍ഷത്തെ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കി സംഗമം ഇന്ന് വൈകിട്ട് സമാപിക്കും.

Kudumbahsree anniversary

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കുടുംബശ്രീ എസി വെയ്റ്റിങ് ഹാള്‍ പ്രവര്‍ത്തനം തുടങ്ങി

Posted on Wednesday, May 16, 2018

Kudumbashree's AC waiting launch opened at Kozhikode railway station become a boon to many. It was with the aim of providing better passenger amenities for the public that Kudumbashree Mission has entered into the service sector of Railways. Kudumbashree has taken over the rest room at Kozhikode Railway station on 10 May 2018. 

Facilities like modern toilets, television sets, sanitary napkin vending machine and automatic ticket printing machine are already available at the lounge. Besides the existing facilities, additional features like feeding corner reading point, children’s play space and additional seating will also be arranged.Four women staff will be available in the lounge round the clock for providing the services. 

Tirur is the next station to come under the collaboration. The project has been implemented on a cost-sharing basis between Railways and the Kudumbashree Mission. Currently, Kudumbashree has presence in Thiruvananthapuram, Ernakulam Junction, Ernakulam Town and Kollam railway stations. The pay-and-park facilities and vegetarian refreshment rooms at various stations in southern Kerala during Sabarimala season had evoked good response from everyone.