വാര്‍ത്തകള്‍

സ്ത്രീ പദവി സ്വയംപഠന പ്രക്രിയ, നാലാം ഘട്ടത്തിന് തുടക്കം

Posted on Tuesday, January 15, 2019

The fourth phase of the Gender Self Learning Programme was officially launched. Shri. A.C. Moideen, Minister, Local Self Government Department, Government of Kerala inaugurated the NHG level campaign of the fourth phase of Gender Self Learning Programme at District Co-operative Bank Hall, Thrissur on 14 January 2019.

Kudumbashree Mission had been framing and successfully implementing different programmes focusing women through Gender Self Learning Programme (GSLP) for the past 11 years. Vulnerability study, crime mapping, Neetham campaign, Pusthaka yatra were the activities implemented by Kudumbashree as the after effect of Gender Self Learning Programme. The themes Women & employment, Women & health Women & mobility had already been discussed in the last 3 modules of Gender Self Learning Programme.

The programme is organised in NHGs through group discussions. Gender Status- Equality & Justice will be the theme discussed in the fourth module.The concept is meant to create an environment for women to learn what empowerment is for themselves and how they should learn to recognize suppression, vulnerability etc. The GSLP programme will be organised at NHGs for 6 months. A book has also been prepared for the self learning process reach to the 43 lakh members in 2.77 NHGs. 300 facilitators from 14 districts across Kerala had been selected and trained. The facilitators will select one member each from every NHGs and thereby equip the NHGs for the self learning programme.

Gender Self Learning Programme could be regarded as the first social educational process that would have direct implications on rights and entitlements of women in grass roots. Unlike conventional women empowerment programmes that adhere to awareness classes, gender self learning programme aims at facilitating neighborhood groups on discussions that reflect on discrimination, violence and inequality. Each woman represented in the network is regarded as a participant, information provider and knowledge creator.

Content highlight
Gender Self Learning Programme could be regarded as the first social educational process that would have direct implications on rights and entitlements of women in grass roots.

പ്രളയ പുനരധിവാസത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: സംസ്ഥാനത്ത് 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം

Posted on Saturday, December 15, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. ഇതു പ്രകാരം മൂന്നു മാസം ദൈര്‍ഘ്യമുള്ള  'എറൈസ്' ( ARISE'-acquiring resilience and identify through sustainable employmen) സംസ്ഥാനതല സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്ന് തുടക്കമായി.    

 പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി നഗരഗ്രാമീണ മേഖലകളില്‍ പ്രളയബാധിതരായ  അമ്പതിനായിരം കുടുംബങ്ങള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി വരുമാനം നേടുന്നതിനു പ്രാപ്തരാക്കുക എന്നതാണ്  ഈ ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്നത്. പ്രധാനമായും  അതിജീവനത്തിനു  സഹായിക്കുക എന്നതു ലക്ഷ്യമിട്ടാണ്  ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍. പ്രളയം ബാധിക്കാത്ത മേഖലകളില്‍ കഴിയുന്ന സ്വയംതൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും കുടുംബശ്രീയുടെ സ്വയംതൊഴില്‍ പരിശീലന പദ്ധതിയില്‍ ചേരാന്‍  അവസരം നല്‍കും.  മൂന്നു മാസം നീളുന്ന പരിശീലന പരിപാടിയില്‍ കുടുംബശ്രീ വനിതകള്‍ക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കുന്നതോടൊപ്പം സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മസംരംഭ മേഖലയെ ശക്തിപ്പെടുത്തുക എന്നതും ക്യാമ്പെയ്ന്‍റെ ലക്ഷ്യമാണ്.

തൊഴിലാളികളെ കിട്ടാന്‍ പ്രയാസമുള്ള തൊഴില്‍ മേഖലകള്‍ ഏതെല്ലാമാണെന്നും അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നേടാന്‍ കൂടുതല്‍ താല്‍പര്യമുളള വ്യത്യസ്ത തൊഴില്‍ രംഗങ്ങള്‍ ഏതൊക്കെയാണെന്നും  കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 28, 29 തീയതികളില്‍ കുടുംബശ്രീ ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന സംസ്ഥാനത്ത് സര്‍വേ നടത്തിയിരുന്നു.  ഇതു പ്രകാരം ഡാറ്റാ എന്‍ട്രി, പ്ളംബിങ്ങ്, ഇലക്ട്രോണിക് റിപ്പയറിങ്ങ്, ഇലക്ട്രിക്കല്‍ ജോലികള്‍, കൃഷി അനുബന്ധ ജോലികള്‍, ലോണ്‍ട്രി ആന്‍ഡ് അയണിങ്ങ്, സെയില്‍സ്, ഹൗസ് കീപ്പിങ്ങ്, ഡേ കെയര്‍ എന്നിങ്ങനെ പത്തോളം മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ മേഖലകളില്‍ ആളുകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയാല്‍ അവര്‍ക്ക് സ്ഥിരമായ തൊഴിലും വരുമാന മാര്‍ഗവും നേടുന്നതിനും അതുവഴി അവരുടെ കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും സഹായകമാകും എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ സ്വയംതൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനുള്ള തീരുമാനം.

പദ്ധതിയോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സ്വയംതൊഴില്‍ പരിശീലനം ലഭ്യമാക്കും. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് പരിശീലനം നല്‍കുക. സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുള്ള പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയുമായിരിക്കും ഗുണഭോക്താക്കള്‍ക്ക് പരിശീലനം ലഭ്യമാക്കുക. കോഴ്സ് അനുസരിച്ച് അഞ്ച് ദിവസം മുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനമാണ് നല്‍കുക.


പരിശീലനത്തിനു ശേഷം സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനവും കുടുംബശ്രീ നല്‍കും. കോഴ്സുകളില്‍ ചേരാന്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.  സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്ന്‍റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നിരഞ്ജന എന്‍.എസ്, അമൃത.ജി.എസ്, സ്റ്റേറ്റ്  പ്രോഗ്രാം മാനേജര്‍ സുചിത്ര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Content highlight
ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

വൈറ്റില മൊബിലിറ്റി ഹബ്ബിലെ എല്ലാവിധ ഫീസ് കളക്ഷനും ഇനി കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിന്

Posted on Thursday, December 13, 2018

തിരുവനന്തപുരം: എറണാകുളം വൈറ്റില മൊബിലിറ്റി ഹബ്ബിലെ എല്ലാ വിധ ഫീസ് കളക്ഷനും കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിന്. ഇതു പ്രകാരം പാര്‍ക്കിങ്ങ്, ബസ് എന്‍ട്രി, ടോയ്ലറ്റ് തുടങ്ങിയവയുടെ ഫീസ് കളക്ഷന്‍ ഇനി മുതല്‍ കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് വഴിയാകും. നിലവില്‍ ഹബ്ബിലെ ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി സര്‍വീസ് എന്നിവയുടെ ചുമതല കുടുംബശ്രീക്കാണ്. ഫീസ് കളക്ഷനുള്ള അവസരം കൂടി ലഭിച്ചതോടെ മൊബിലിറ്റി ഹബ്ബിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതല കുടുംബശ്രീക്ക് കൈവന്നിരിക്കുകയാണ്. മൊബിലിറ്റി മാനേജ്മെന്‍റ് ഡയറക്ടര്‍ ആര്‍.ഗരിജ കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി ഗീവര്‍ഗീസ് എന്നിവര്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പു വച്ചു.

ഓപ്പണ്‍ ടെന്‍ഡര്‍ വഴിയാണ് കുടുംബശ്രീക്ക് കരാര്‍ ലഭിച്ചത്. രണ്ടു വര്‍ഷമാണ് കാലാവധി. ഫീസ് കളക്ഷനു വേണ്ടി എട്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എട്ടു മണിക്കൂര്‍ വീതം രണ്ടു ഷിഫ്റ്റുകളിലായാണ് ഇവരുടെ പ്രവര്‍ത്തനം. ഇവര്‍ക്ക് ശമ്പളത്തോടൊപ്പം ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും ലഭിക്കും.

കൊച്ചി മെട്രോയിലെ വിവിധ വിഭാഗങ്ങളില്‍ കുടുംബശ്രീ വനിതകള്‍ കാഴ്ച വച്ച പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം മൊബിലിറ്റി ഹബ്ബിലെ സെക്യൂരിറ്റി സര്‍വീസ്, ഹൗസ്കീപ്പിങ്ങ് എന്നിവയ്ക്കായി ഇവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതിനായി കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റി അംഗീകരിക്കുകയായിരുന്നു. ഇതു കൂടാതെയാണ് ഇപ്പോള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വഴി ഫീസ് കളക്ഷനുളള അവസരം കൂടി കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിനു ലഭിച്ചത്.      

Content highlight
ഫീസ് കളക്ഷനു വേണ്ടി എട്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്

അയല്‍പക്ക പ്രദേശങ്ങളിലെ വിഷമതകള്‍ ആദ്യം അറിയാന്‍ കഴിയുന്നവരാണ് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍: മന്ത്രി എ.സി.മൊയ്തീന്‍

Posted on Thursday, December 13, 2018

തിരുവനന്തപുരം: അയല്‍പക്ക പ്രദേശങ്ങളില്‍ വിവിധ മാനസിക പ്രയാസങ്ങള്‍ നേരിടുന്നവരെയും  ഗാര്‍ഹിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരേയും ഏറ്റവുമാദ്യം കണ്ടെത്താനും അവരെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നേടുന്നതിന്  സഹായിക്കാനാകുന്നതും കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. കാര്യവട്ടം യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗവുമായി ചേര്‍ന്ന് കുടുംബശ്രീയുടെ 350 കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച അഞ്ചു ദിവസത്തെ പരിശീലന പരിപാടിയുടെ സമാപന സമ്മേളത്തിന്‍റെയും ഇതിനോടനുബന്ധിച്ചുള്ള  സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലവിധ കാരണങ്ങളാല്‍ കടുത്ത മാനസികാഘാതങ്ങളേറ്റ് അതിന്‍റെ സംഘര്‍ഷങ്ങള്‍ ഉള്ളിലടക്കി ജീവിക്കേണ്ടി വരുന്ന ഏറ്റവും താഴെ തട്ടിലുളളവരെ കണ്ടെത്താനും അവര്‍ക്ക് മാനസികാരോഗ്യം ഉറപ്പു വരുത്താനും കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയുന്നുണ്ട്. പ്രളയകാലത്ത് ഇവരുടെ സേവനസന്നദ്ധത നാം തിരിച്ചറിഞ്ഞതാണ്. ഇത്തരത്തിലുള്ള അക്കാദമിക് മികവോടെയുള്ള പരിശീലനങ്ങള്‍ ലഭിക്കുന്നതിനു മുമ്പ് തന്നെ പ്രളയദുരന്തങ്ങള്‍ക്കിരയാകേണ്ടി വന്ന സാധാരണക്കാരായ ആളുകളിലേക്ക് ഓടിയെത്തി അവര്‍ക്ക് മാനസികമായ പിന്തുണയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ധൈര്യവും നല്‍കാന്‍ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ്. കൂട്ടുകുടുംബവ്യവസ്ഥയില്‍ തങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും പങ്കു വയ്ക്കാന്‍ കുടുംബത്തില്‍ ആളുകളുണ്ടായിരുന്നു. എന്നാല്‍  പിന്നീട്  അണുകുടുംബങ്ങള്‍ വന്നതോടെ അതിനുള്ള അവസരം ഇല്ലാതായി. ഇത്തരം സാമൂഹ്യമാറ്റങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ഏറെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളാണ്. അവരെ തിരിച്ചറിയാനും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ഏറ്റവുമെളുപ്പത്തില്‍ നല്‍കാനും കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയും. ലോകത്തിനു മുന്നില്‍ സാമൂഹ്യസേവനത്തില്‍ അധിഷ്ഠിതമായ സ്ത്രീകൂട്ടായ്മയായി കുടുംബശ്രീയെ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് കഴിയണമെന്നും അതിന് ഈ പരിശീലന പരിപാടി  ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

കാര്യവട്ടം യൂണിവേഴ്സിറ്റി ഡീന്‍ ഓഫ് സയന്‍സ് ഡോ.എ.ബിജു കുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യപ്രഭാഷണവും റിസോഴ്സ് ബുക്കിന്‍റെ പ്രകാശനവും നിര്‍വഹിച്ചു. സൈക്കോളജി വിഭാഗം മേധാവി ഡോ.ജാസീര്‍ ജെ ആശംസാ പ്രസംഗം നടത്തി. സൈക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും ട്രെയിനിങ്ങ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.ടിസി മറിയം തോമസ് പരിശീലന പരിപാടിയെ സംബന്ധിച്ച് വിശദീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള കമ്യൂണിറ്റി കൗണ്‍സിലര്‍ തേന്‍മൊഴി കുടുംബശ്രീ പരിശീലനങ്ങളിലൂടെ തനിക്ക് ലഭിച്ച മാനസികവും വിദ്യാഭ്യാസപരവുമായ പുരോഗതിയെ കുറിച്ച് വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി സ്വാഗതവും ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നന്ദിയും പറഞ്ഞു.

 

                 

 

Content highlight
പലവിധ കാരണങ്ങളാല്‍ കടുത്ത മാനസികാഘാതങ്ങളേറ്റ് അതിന്‍റെ സംഘര്‍ഷങ്ങള്‍ ഉള്ളിലടക്കി ജീവിക്കേണ്ടി വരുന്ന ഏറ്റവും താഴെ തട്ടിലുളളവരെ കണ്ടെത്താനും അവര്‍ക്ക് മാനസികാരോഗ്യം ഉറപ്പു വരുത്താനും കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയുന്നുണ്ട്

കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ നിര്‍വഹിക്കുന്നത് വലിയ സാമൂഹിക ഉത്തരവാദിത്വം: ഡോ.ടി.എന്‍.സീമ

Posted on Wednesday, December 5, 2018

തിരുവനന്തപുരം: കുടുംബശ്രീ  കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ നിര്‍വഹിക്കുന്നത് വലിയ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഡോ.ടി.എന്‍.സീമ. കേരള യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗവുമായി ചേര്‍ന്ന് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ പരിശീലന പരിപാടി കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

സാമൂഹികവും മാനസികവും ബൗദ്ധികവുമായ കരുത്താണ് സ്ത്രീ മുന്നേറ്റത്തിന് അനിവാര്യം. അതിന് മികച്ച മാനസികാരോഗ്യം കൈവരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ആവശ്യമാണ്. കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കാനാകും. സമൂഹനിര്‍മിതിയുടെ ഭാഗമായി സ്ത്രീയായതു കൊണ്ടു മാത്രം വിവേചനങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്ത്രീക്കു നേരെയുണ്ടാകുന്ന കൈയ്യേറ്റങ്ങള്‍ പോലും ന്യായീകരിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കൗണ്‍സിലിങ്ങില്‍ വെളിപ്പെടുന്നത് വളരെ നാളുകളായി അവര്‍ അടിച്ചമര്‍ത്തി വച്ചിട്ടുള്ള പല വിഷയങ്ങളുമാണ്. പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ തങ്ങളെ തേടി വരുന്നതു കാത്തു നില്‍ക്കാതെ നമ്മള്‍ അവരിലേക്കെത്തണം. സ്കൂള്‍, വീട്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളെല്ലാം പ്രയാസങ്ങളും പ്രശ്നങ്ങളും പങ്കു വയ്ക്കാന്‍ കഴിയുന്ന ഇടങ്ങളായി മാറണം. ടി.എന്‍.സീമ പറഞ്ഞു.

അയല്‍ക്കൂട്ട കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ മനസിലാക്കി കൗണ്‍സിലിങ്ങ് വഴി മാനസികാരോഗ്യവും സന്തോഷവും ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ സംസ്ഥാനത്ത് സ്നേഹിതയുടെ ഭാഗമായി കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. പഞ്ചായത്ത്തലത്തില്‍ മൂന്നൂറ്റി നാല്‍പ്പത്തിയേഴ് ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകളും എഴുപത്തിരണ്ട് ബ്ളോക്ക് ലെവല്‍ കൗണ്‍സലിങ്ങ് സെന്‍ററുകളും വാര്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനേഴായിരത്തിലേറെ വിജിലന്‍റ് ഗ്രൂപ്പുകളും ഇന്ന് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അയല്‍ക്കൂട്ട വനിതകള്‍ക്ക് അവരുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും സംഘര്‍ഷങ്ങളെയും കൈകാര്യം ചെയ്യുന്നതിനും തരണം  ചെയ്യുന്നതിനും വ്യക്തിത്വ വികാസത്തിനും വേണ്ടിയുളള സംവിധാനങ്ങളാണ് ഇതെല്ലാം. ഇതിനോടൊപ്പം മികച്ച അക്കാദമിക് നിലവാരത്തില്‍ പരിശീലനം ലഭിക്കുന്ന കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം കൂടി ലഭ്യമാകുന്നതോടെ കുടുംബശ്രീ വനിതകള്‍ക്ക് സമൂഹത്തില്‍ ഏറെ മുന്നേറാന്‍ കഴിയും. സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീപുരുഷ സമത്വത്തിലേക്ക് എത്തിച്ചേരുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് നല്‍കുന്ന അഞ്ചു ദിവസത്തെ കൗണ്‍സിലിങ്ങ് പരിശീലന പരിപാടി ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് കൂടുതല്‍ കരുത്തും പ്രചോദനവും നല്‍കുമെന്നും ടി.എന്‍.സീമ പറഞ്ഞു.

അക്കാദമിക് സമൂഹത്തിന് പൊതു സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെന്നും കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കു വേണ്ടി നടത്തുന്ന പരിശീലന പരിപാടിയിലൂടെ  ഇതു മികച്ച രീതിയില്‍ നിറവേറ്റാന്‍ സാധിക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ സൈക്കോളജി വിഭാഗം മേധാവി ഡോ. ജസീര്‍ .ജെ പറഞ്ഞു.ഡോ.ടിസി മറിയം തോമസ് പരിശീലന പരിപാടിയെ സംബന്ധിച്ച് വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ് .കെ.വി സ്വാഗതവും ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സോയ തോമസ് നന്ദിയും പറഞ്ഞു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുന്നൂറ്റി അമ്പതിലേറെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പേഴേസണ്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Dr. T.N. Seema inagurates

കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്‍കി സംസ്ഥാനത്ത് കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ഇവരുടെ മാനസികാരോഗ്യവും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടാനും കൈകാര്യം ചെയ്യാനുമുള്ള കഴിയും   ലഭ്യമാക്കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  നിലവില്‍ അതിക്രമങ്ങള്‍ക്കിരയായി കുടുംബശ്രീ 'സ്നേഹിത'യില്‍ എത്തുന്നവര്‍ക്കാവശ്യമായ കൗണ്‍സിലിങ്ങ്, കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വാര്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍ എന്നിവയ്ക്കൊപ്പം ചേര്‍ന്നു കൊണ്ടും കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ ഫാമിലി കൗണ്‍ലിങ്ങും കുടുംബപ്രശ്നങ്ങള്‍ കാരണം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍, പരീക്ഷയെ കുറിച്ചുള്ള ഭയം കാരണം മാനസിക സമ്മര്‍ദം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കുന്നു. സംസ്ഥാനം അതിരൂക്ഷമായ പ്രളയക്കെടുതികള്‍ നേരിട്ട് കിടപ്പാടവും ഉപജീവനമാര്‍ഗവും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന 32000 പേര്‍ക്ക് കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു.

 

Content highlight
എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുന്നൂറ്റി അമ്പതിലേറെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പേഴേസണ്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കലയും സംസ്കാരവും കൈകോര്‍ക്കുന്ന കൊച്ചി മുസിരിസ് ബിനാലെയില്‍ സ്ത്രീശാക്തീകരണത്തിന്‍റെ പ്രതീകമായി തിളങ്ങാന്‍ കുടുംബശ്രീയും: ധാരണാപത്രം ഒപ്പു വച്ചു

Posted on Tuesday, December 4, 2018

തിരുവനന്തപുരം: കലയും സംസ്കാരവും വിദ്യയും സമന്വയിക്കുന്ന നാലാമത് കൊച്ചി മുസിരിസ് ബിനാലെയില്‍ സ്ത്രീശാക്തീകരണത്തിന്‍റെ പ്രതീകമായി തിളങ്ങാന്‍ കുടുംബശ്രീയും. നേതൃത്വം വഹിക്കുന്നത് മുതല്‍ ശ്രദ്ധേയമായ എല്ലാ പരിപാടികളിലും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരായ സ്ത്രീകളുടെ സാന്നിധ്യമാണ് ഈ വര്‍ഷത്തെ  മുസിരിസ് ബിനാലെയുടെ പ്രത്യേകത. ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 31 വരെയാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ബിനാലെയില്‍ കുടുംബശ്രീ പ്രമുഖ പങ്കാളിത്തം വഹിക്കുന്നത് സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി എന്നിവര്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍റെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു.

കല,  സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഏറെ പ്രോത്സാഹനം നല്‍കുന്ന കൊച്ചി ബിനാലെയും കുടുംബശ്രീയും തമ്മില്‍ പരസ്പര സംയോജനവും വിജ്ഞാനം പങ്കുവയ്ക്കലുമാണ് മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ബിനാലെയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീകള്‍ക്ക് ജനാധിപത്യ സംവിധാനത്തിലും സമൂഹത്തിന്‍റെ മുഖ്യധാരയിലും തങ്ങളുടേതായ ഇടം കണ്ടെത്താന്‍ സഹായിക്കുകയും സാധാരണക്കാരായ സ്ത്രീകളുടെ കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിലൂടെ സ്ത്രീശാക്തീകരണത്തിന് മികച്ച സംഭവാനകള്‍ നല്‍കിയ പ്രസ്ഥാനമെന്ന നിലയ്ക്കാണ് ഇത്തവണ കൊച്ചി മുസിരിസ് ബിനാലെയില്‍ പങ്കാളിത്തം വഹിക്കാനുള്ള അവസരം കുടുംബശ്രീക്ക് ലഭിച്ചത്.

ബിനാലെ നടക്കുന്ന തൊണ്ണൂറു ദിവസങ്ങളിലും മുഖ്യവേദികളിലൊന്നായ കബ്രാല്‍ യാര്‍ഡില്‍ തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ മേഖലയിലെ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കി കഫേ കുടുംബശ്രീ വനിതകളുടെ ഫുഡ്കോര്‍ട്ട് സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ കീഴിലുള്ള ഇരുപതോളം യൂണിറ്റുകളാണ് ഇതില്‍ പങ്കെടുക്കുക.  കഫേ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ വിപണനത്തെ സഹായിക്കുന്നതിനുളള ആവശ്യമായ പിന്തുണ ബിനാലെ  നല്‍കും. ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ കാണുന്നതിനും വാങ്ങുന്നതിനും അവസരമൊരുക്കി കുടുംബശ്രീ സൂക്ഷ്മസംരംഭകര്‍ നിര്‍മിക്കുന്ന പന്ത്രണ്ടോളം വ്യത്യസ്ത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കുന്നുണ്ട്. പരമ്പരാഗത കരകൗശല രംഗത്തു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ വനിതകള്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതു നേരിട്ടു കാണുന്നതിനുള്ള അവസരവും പ്രമുഖ വേദിയില്‍ ലഭിക്കും. മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, കളിമണ്‍ പാത്ര നിര്‍മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇതിനായി എത്തുക. ഇവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കൂടുതല്‍ കലാമൂല്യമുള്ളതാക്കി മാറ്റുന്നതിനായി ചിത്രകലാ- പെയിന്‍റിങ്ങ് രംഗത്തെ നിരവധി കലാകാരന്‍മാരും ഇവര്‍ക്കൊപ്പം അണിനിരക്കും. എല്ലാ ദിവസങ്ങളിലും കുടുംബശ്രീയെ കുറിച്ചുള്ള വീഡിയോയും ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സ്ത്രീശാക്തീകരണം വിഷയമാക്കി സെമിനാര്‍ സംഘടിപ്പിക്കും. കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ കലാകാരികള്‍ ബിനാലെയുടെ വേദിയില്‍ നാടകവും അവതരിപ്പിക്കുന്നുണ്ട്. ബിനാലെയില്‍ കുടുംബശ്രീയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 1072 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെയും ബിനാലെയില്‍ പങ്കെടുപ്പിക്കുന്നതിനായി ലക്ഷ്യമിടുന്നു.

കഴിഞ്ഞ വര്‍ഷം കൊച്ചി ബിനാലെയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ പരിശീലന കളരി 'വരയുടെ പെണ്‍മ' ഇത്തവണയും ഇവര്‍ക്കായി അരങ്ങേറുന്നു എന്ന പ്രത്യേകതയുമുണ്ട്.   ചിത്രകലയില്‍ ഏറെ കഴിവുകളുണ്ടായിട്ടും പല കാരണങ്ങള്‍ കൊണ്ടും അത് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോകുന്ന കുടുംബശ്രീ വനിതകള്‍ക്ക് ചിത്രകലാ വിദഗ്ധരുടെ കീഴില്‍ നവീന രീതികള്‍ പരിശീലിക്കാനും ഈ രംഗത്തെ പ്രമുഖരുമായി പരിചയപ്പെടാനും ബിനാലെ വഴിയൊരുക്കും. ഇതിനായി എല്ലാ ജില്ലകളില്‍ നിന്നുമായി ചിത്രരചനയില്‍ താല്‍പര്യമുള്ള  നൂറോളം വനിതകളെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ വിജയം കൈവരിച്ച സ്ത്രീകളെ ഉള്‍പ്പെടുത്തി സെമിനാറുകളും സംഘടിപ്പിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.പി.അനില്‍,  അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി സന്തോഷ് കുമാര്‍. എസ്, കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി വി.സുനില്‍, ട്രഷറര്‍ ബോണി തോമസ്, ഡെവലപ്മെന്‍റ് ഓഫീസര്‍ എസ്.രാജേന്ദ്രന്‍ നായര്‍, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ പ്രിയ.ഇ എന്നിവര്‍ ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

Mou exchanging

 

Content highlight
ഇവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കൂടുതല്‍ കലാമൂല്യമുള്ളതാക്കി മാറ്റുന്നതിനായി ചിത്രകലാ- പെയിന്‍റിങ്ങ് രംഗത്തെ നിരവധി കലാകാരന്‍മാരും ഇവര്‍ക്കൊപ്പം അണിനിരക്കും.

കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിന് തുടക്കം

Posted on Monday, December 3, 2018

The second phase of Kudumbashree School has been started in all districts across Kerala from 1 December 2018. Over 43 lakh Kudumbashree NHG members from 2.77 Lakh Neighbourhood Groups will become part of the Second phase of Kudumbashree School. Kudumbashree School is the informal education programme which is executed coordinating with the NHGs which envisages to improve the intellectual quality of common women. Kudumbashree School training programme was launched last year to create awareness among the Kudumbashree NHG members about their social responsibilities and improve their standard of living through knowledge. 

The classes will be conducted for a period of 7 weeks where each NHG member should spend 2 hours weekly.  There will be a master trainer at the ADS (Area Development Society) level who will facilitate classes at ward level. One master trainer at ADS level will facilitate classes in 7 NHGs. There will be two master trainers, if there are more than seven NHGs in a ward.  Six topics will be present before the members and over 43000 resource persons will be handling the classes at NHG level. Disaster Management and Family Financial management are the two important subjects included in the second phase of Kudumbashree School. After these sessions each family should prepare a disaster management plan and financial plan for reduce disaster situations and improve their standard of living. Each class of the Kudumbashree School will be monitored through a special designed mobile application. 

Kudumbashree School aims at the personality development and social, cultural, educational empowerment of women.The first phase of Kudumbashree School was officially launched by Shri. Pinarayi Vijayan, Chief Minister, Government of Kerala on 21 October 2017.

Content highlight
Each class of the Kudumbashree School will be monitored through a special designed mobile application.

നഗരങ്ങളില്‍ രണ്ടായിരത്തിലേറെ പുതിയ അയല്‍ക്കൂട്ടങ്ങള്‍, 585 പുതിയ സംരംഭങ്ങള്‍: സ്പര്‍ശം ക്യാമ്പെയ്ന്‍ ഫലപ്രദമാകുന്നു

Posted on Saturday, December 1, 2018

തിരുവനന്തപുരം: നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്താനും അര്‍ഹ രായ എല്ലാവരിലേക്കും എത്തിക്കുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച സ്പര്‍ശം ക്യാമ്പെയ്ന്‍ വഴി ഫലപ്രദമായ ഇടപെടലുകള്‍ പുരോഗമിക്കുന്നു. ക്യാമ്പെയ്ന്‍ വഴി ലഭിച്ച വിവരങ്ങള്‍ അടിസ്ഥാന മാക്കി ഇതുവരെ നഗരപ്രദേശത്ത് പുതിയ 2529 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 585 പുതിയ സംരംഭങ്ങളും രൂപീകരിച്ചു.

സ്പര്‍ശം ക്യാമ്പെയ്ന്‍
87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും ഉള്‍പ്പെടെ 93 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (യുഎല്‍ബി- അര്‍ബന്‍ ലോക്കല്‍ ബോഡീസ്) കുടുംബശ്രീയും സംയുക്തമാ യാണ് 2018 ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 19 സ്പര്‍ശം ക്യാമ്പെയ്ന്‍ നടത്തിയത്. നഗരപ്രദേശങ്ങ ളില്‍ കുടുംബശ്രീയില്‍ അംഗമല്ലാത്ത അര്‍ഹരായവര്‍, നിര്‍ജ്ജീവമായ അയല്‍ക്കൂട്ടങ്ങള്‍, ബാങ്ക് വായ്പ്പ ലഭ്യമാകാത്ത അയല്‍ക്കൂട്ടങ്ങള്‍, ഗ്രേഡിങ് പൂര്‍ത്തിയാക്കാത്ത അയല്‍ക്കൂട്ടങ്ങള്‍, തൊഴില്‍ നൈപുണ്യ പരിശീലനം ആവശ്യമുള്ളവര്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമു ള്ളവര്‍ എന്നിവരെ കണ്ടെത്തുക, എന്‍യുഎല്‍എം (ദേശീയ നഗര ഉപജീവന ദൗത്യം), പിഎംഎ വൈ (പ്രധാനമന്ത്രി ആവാസ് യോജന) തുടങ്ങിയ നഗരകേന്ദ്രീകൃത പദ്ധതികളെക്കുറിച്ച് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുക, എന്‍യുഎല്‍എം, എസ്ജെഎസ്ആര്‍വൈ (സ്വര്‍ണ്ണ ജയന്തി ഷെഹരി റോസ്ഗാര്‍ യോജന) തുടങ്ങിയ പദ്ധതികള്‍ അനുസരിച്ച് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്ക് ടെക്നോളജി ഫണ്ട്, റിവോള്‍വിങ് ഫണ്ട് തുടങ്ങി കുടുംബശ്രീ യുടെ  കൂടുതല്‍ പിന്തുണാ സഹായങ്ങളെക്കുറിച്ച് അറിവ് പകരുക, വരും വര്‍ഷങ്ങളില്‍ ആവ ശ്യം അനുസരിച്ച് വാര്‍ഷിക പദ്ധതി തയാറാക്കുക, നഗര പ്രദേശങ്ങളിലെ പദ്ധതി നിര്‍വ്വഹണ ത്തിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തുക എന്നിവയാ യിരുന്നു സ്പര്‍ശം ക്യാമ്പെയ്ന്‍ ലക്ഷ്യമിട്ടിരുന്നത്.

  കുടുംബശ്രീ വഴി കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളായ പിഎംഎവൈ, ദേശീയ നഗര ഉപജീവന ദൗത്യം എന്നിവയുടെ കീഴിലുള്ള 60 സിറ്റി മിഷന്‍ മാനേജര്‍മാര്‍, 70 സിറ്റി ടെക്നിക്കല്‍ സെല്‍ മാനേജര്‍മാര്‍, 93 മള്‍ട്ടി ടാസ്ക് പേഴ്സണ്‍മാര്‍, നൂറോളം കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, കൂടാതെ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, നഗരസഭാ സെക്രട്ടറിമാര്‍, പ്രോജക്ട് ഓഫീസര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ സ്പര്‍ശം ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സംസ്ഥാനതല ശില്‍പ്പശാല, പ്രത്യേക കൗണ്‍സില്‍ യോഗങ്ങള്‍, എഡിഎസ്, പ്രത്യേക അയല്‍ക്കൂട്ടതല യോഗങ്ങള്‍ എന്നിവ സംഘടിപ്പിച്ചാണ് വിവരശേഖരണം നടത്തിയത്.

പുതു അയല്‍ക്കൂട്ടങ്ങളും സൂക്ഷ്മ സംരംഭങ്ങളും
സ്പര്‍ശം ക്യാമ്പെയ്ന്‍ വഴിയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി 2529 പുതിയ അയല്‍ക്കൂട്ടങ്ങ ളാണ് നഗരപ്രദേശങ്ങളില്‍ രൂപീകരിച്ചത്. ഇതുവഴി 32946 നഗരദരിദ്രരെ കുടുംബശ്രീ സംവിധാ നത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. ഇത് കൂടാതെ  2238 അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 10000 രൂപ വീതവും നല്‍കി. പ്രവര്‍ത്തനരഹിതമായ 497 അയല്‍ക്കൂട്ടങ്ങള്‍ വീണ്ടും സജീവമാക്കുന്നതിനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്. എന്‍യുഎല്‍എമ്മിന് കീഴില്‍ രൂപീക രിച്ച 4359 അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് വഴി വായ്പ സഹായം എത്തിക്കാനും കഴിഞ്ഞു.  അതേസമയം 585 പുതിയ സ്വയം തൊഴില്‍ സംരംഭങ്ങളും ആരംഭിച്ചു കഴിഞ്ഞു. 1743 പേര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനവും നല്‍കി.

   2018-19 സാമ്പത്തിക വര്‍ഷത്തോടെ അര്‍ഹരായ മുഴുവന്‍ വ്യക്തികളെയും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും നൂതന മാര്‍ഗ്ഗം അവലംബിക്കുന്നതിന് കുടുംബശ്രീ തീരുമാനിച്ചിട്ടുണ്ട്. അര്‍ഹരായ എല്ലാവരെയും അയല്‍ ക്കൂട്ട അംഗങ്ങളാക്കുക, എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കും ഗ്രേഡിങ് നല്‍കുക. എല്ലാ അയല്‍ക്കൂട്ട ങ്ങളും ബാങ്ക് ലിങ്കേജ് ചെയ്യുക, പ്രവര്‍ത്തനരഹിതമായ എല്ലാ അയല്‍ക്കുട്ടങ്ങളെയും സജീവമാ ക്കുക ഇത്തരത്തില്‍ കുടുംബശ്രീയുടെ സംഘടനാ സംവിധാനം 100 ശതമാനവും പ്രവര്‍ത്തന സജ്ജമാക്കി നഗരദരിദ്രരെ മുഴുവന്‍ സംരക്ഷണവലയത്തിലാക്കുക എന്ന ലക്ഷ്യമാണ് പൂര്‍ണ്ണത യിലേക്ക് എത്തുന്നത്.

Content highlight
2018-19 സാമ്പത്തിക വര്‍ഷത്തോടെ അര്‍ഹരായ മുഴുവന്‍ വ്യക്തികളെയും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും നൂതന മാര്‍ഗ്ഗം അവലംബിക്കുന്നതിന് കുടുംബശ്രീ തീരുമാനിച്ചിട്ടുണ്ട്.

കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടം ഡിസംബര്‍ 1 മുതല്‍

Posted on Friday, November 30, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ 43 ലക്ഷം അയല്‍ക്കൂട്ട വനിതകളുടെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന സമൂഹാധിഷ്ഠിത സ്വയം പഠന പ്രക്രിയ 'കുടുംബശ്രീ സ്കൂള്‍' രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും.  കേരളത്തിലെ രണ്ടര ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഈ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയിലൂടെ കുടുംബശ്രീ വനിതകളുടെ ബൗദ്ധിക നിലവാരവും  ഇച്ഛാശക്തിയും ഉയര്‍ത്തുന്നതിനായി വിവിധ വിഷയങ്ങളില്‍ അറിവ് നല്‍കുക എന്നതാണ്  ലക്ഷ്യമിടുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ 2019 ജനുവരി 13 വരെയാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാംഘട്ട ക്യാമ്പെയ്ന്‍  പ്രവര്‍ത്തനങ്ങള്‍ നടക്കുക.

കുടുംബശ്രീ സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിന്‍റെ അടിത്തറയായ അയല്‍ക്കൂട്ടങ്ങള്‍ക്ക് സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തോടൊപ്പം അവരുടെ വിജ്ഞാന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബശ്രീയുടെ പരിശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.  സാധാരണക്കാരായ അയല്‍ക്കൂട്ട വനിതകളെ സാമൂഹ്യ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവതികളാക്കുന്നതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും മദ്യവും മയക്കുമരുന്നും പോലുളള വിപത്തുകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനുമുള്ള പരിശ്രമങ്ങളുടെ ഭാഗമാകുന്നതിനും കുടുംബശ്രീ സ്കൂള്‍ ഒന്നാം ഘട്ട പദ്ധതിക്ക് കഴിഞ്ഞിരുന്നു. ഇതുവഴി സാമൂഹ്യമാറ്റത്തിനായി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും സാധിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് രണ്ടാം ഘട്ടവും നടപ്പാക്കുന്നത്. പരിശീലനത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനജില്ലാമിഷന്‍ ഉദ്യോഗസ്ഥരും സി.ഡി.എസ് ഭാരവാഹികളും സംയുക്തമായി മേല്‍നോട്ടം വഹിക്കും.

സ്ത്രീകളുടെ വ്യക്തിത്വ വികസനം, നേതൃത്വപാടവം, അവകാശങ്ങളെ കുറിച്ചുള്ള അറിവ്, കാര്യശേഷി വികസനം എന്നിവയില്‍ പരിശീലനം നല്‍കും. അയല്‍ക്കൂട്ട വനിതകളെ കുടുംബത്തിന്‍റെയും അയല്‍ക്കൂട്ടത്തിന്‍റെയും കാര്യക്ഷമമായ ധനവിനിയോഗത്തിന് പ്രാപ്തരാക്കുക, പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ സന്നദ്ധ സേനയായി പ്രവര്‍ത്തിക്കുന്നതിനുള്ള  കഴിവു നേടുക, കുടുംബശ്രീ പദ്ധതികളുടെ നടത്തിപ്പിലും വിലയിരുത്തലിലും ക്രിയാത്മകമായ പിന്തുണ നല്‍കുക, അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെയും ലഘുസമ്പദ്യ വായ്പാ പ്രവര്‍ത്തനങ്ങളെയും ക്രമപ്പെടുത്തുക, അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കണക്കെഴുത്തുകള്‍ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള പ്രായോഗികമായ അറിവും കഴിവും നല്‍കുക, പ്രാദേശിക വികസനത്തിലും അതുമായി ബന്ധപ്പെട്ട ആസൂത്രണത്തിലും പദ്ധതികളുടെ നടത്തിപ്പിലും പ്രാദേശിക കൂട്ടായ്മ എന്ന നിലയില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ടം നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി അയല്‍ക്കൂട്ടവനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തില്‍ ആറ് വ്യത്യസ്ത പാഠ്യവിഷയങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പരിശീലനത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച കുടുംബശ്രീ സ്കൂള്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടക്കും. പരിശീലന പരിപാടിയുടെ ഭാഗമായി നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി തല്‍സമയം രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ഇത്തവണ ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരധ്യാപകന്‍ എന്ന കണക്കില്‍ സംസ്ഥാനമൊട്ടാകെ സന്നദ്ധ സേവന മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള 43,000 അധ്യാപകരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. വിരമിച്ച അധ്യാപകര്‍, സാമൂഹ്യ സാംസ്കാരിക മേഖലയിലെ വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ മുന്‍ ഭാരവാഹികള്‍, പരിശീലകര്‍,  വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയ വ്യക്തികള്‍ എന്നിവരായിരിക്കും കുടുംബശ്രീ സ്കൂളില്‍ അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നല്‍കുക. അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ രണ്ടു മണിക്കൂര്‍ വീതം ഏഴ് ആഴ്ചകളിലായാണ് പരിശീലനം. ഇപ്രകാരം 12 മണിക്കൂറും സജീവമായി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. പദ്ധതി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ  സംയോജനവും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും കുടുംബശ്രീ ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ പരിശീലന പരിപാടിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും ജനപ്രതിനിധികളും പങ്കെടുക്കും. ഓരോ ജില്ലയിലും നടക്കുന്ന പരിശീലന പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ്.
                      

 

 

Content highlight
ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരധ്യാപകന്‍ എന്ന കണക്കില്‍ സംസ്ഥാനമൊട്ടാകെ സന്നദ്ധ സേവന മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള 43,000 അധ്യാപകരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം: സംസ്ഥാനത്ത് അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇതുവരെ പലിശരഹിത വായ്പയായി നല്‍കിയത് 337 കോടി രൂപ

Posted on Thursday, November 29, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക്  പരമാവധി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പായി ലഭിക്കുന്ന റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പദ്ധതി ഊര്‍ജിതമാകുന്നു. പദ്ധതി പ്രകാരം സംസ്ഥാനത്ത് അര്‍ഹരായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 337 കോടി രൂപയാണ് ഇതുവരെ വായ്പയായി നല്‍കിയത്. സംസ്ഥാനത്തെ  സി.ഡി.എസുകള്‍ മുഖേന 21200 അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകള്‍ ഇതുവരെ ബാങ്കുകളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നും 6358 അയല്‍ക്കൂട്ടങ്ങളുടെ അപേക്ഷകള്‍ക്ക്  ബാങ്കുകള്‍ വായ്പ അനുവദിച്ചു. ഇതുവഴി 39770 ഗുണഭോക്താക്കള്‍ക്ക് വായ്പയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകളില്‍ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍മേല്‍ 997  കോടി രൂപയാണ് വായ്പയായി വേണ്ടത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 337 കോടി രൂപ വായ്പയായി അനുവദിച്ചത്. ഇതു വരെ ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച ജില്ല എറണാകുളമാണ്. ജില്ലയിലെ വിവിധ ബാങ്കുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 146 കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. 89 കോടി രൂപ വായ്പ അനുവദിച്ച് തൃശൂര്‍ ജില്ലയാണ് രണ്ടാമത്.  അര്‍ഹരായ എല്ലാ അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കുന്നതിനുള്ള ഫീല്‍ഡ്തല നടപടികളും പൂര്‍ത്തിയായി വരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ജില്ലാമിഷനുകളാണ് നേതൃത്വം വഹിക്കുക.      

പ്രളയക്കെടുതികള്‍ മൂലം ഗൃഹോപകരണങ്ങള്‍ നഷ്ടമായ അയല്‍ക്കൂട്ട വനിതകള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയതോതില്‍ ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്. അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് വായ്പാ തുക ഉപയോഗിച്ച് കുടുംബശ്രീയുടെ ഡിസ്ക്കൗണ്ട് പര്‍ച്ചേസ് സ്കീം പ്രകാരം കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പു വച്ച പതിനഞ്ച് കമ്പനികളില്‍ നിന്നും അമ്പതു ശതമാനം വരെ വിലക്കുറവില്‍ നാനൂറോളം വ്യത്യസ്ത ഉല്‍പന്നങ്ങള്‍ തങ്ങളുടെ ആവശ്യമനുസരിച്ച് വാങ്ങാനാകും. 

Content highlight
പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍മേല്‍ 997 കോടി രൂപയാണ് വായ്പയായി വേണ്ടത്