വാര്‍ത്തകള്‍

ഇനി ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികില്‍, കുടുംബശ്രീ ലഞ്ച് ബെല്ലിന് തുടക്കം

Posted on Wednesday, March 6, 2024

ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ലഞ്ച് ബെല്‍ പദ്ധതിക്ക് തുടക്കമായി. ഇനി മുതല്‍ ആവശ്യക്കാര്‍ക്ക് ചോറും കറികളും ചൂടോടെ താലി മാതൃകയില്‍ ഊണുമേശയിലെത്തും. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു. അഡ്വ.ആന്‍റണി രാജു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ലഞ്ച് ബെല്‍ പദ്ധതി സഹായകമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഊന്നിക്കൊണ്ട് കുടുംബശ്രീ അംഗങ്ങള്‍ക്ക് സാമ്പത്തിക ശാക്തീകരണത്തോടൊപ്പം വരുമാനവര്‍ധനവിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്‍റെ ലക്ഷ്യം. ലഞ്ച് ബെല്‍ പദ്ധതി അതിന്‍റെ മികച്ച മാതൃകയാണ്. കൈപ്പുണ്യവും വിശ്വാസ്യതയുമാണ് കുടുംബശ്രീയുടെ കൈമുതല്‍. ജനങ്ങള്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. വരുമാന വര്‍ധനവിന് ഉതകുന്ന വ്യത്യസ്തങ്ങളായ പദ്ധതികള്‍ക്ക് കുടുംബശ്രീ തുടക്കമിട്ടു കഴിഞ്ഞു.

 വിഷരഹിത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനായി അഗ്രി കിയോസ്കുകള്‍, വയോജന രോഗീപരിചരണത്തിനായി കെ4കെയര്‍ പദ്ധതി, കൂടാതെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം പേര്‍ക്ക് ഉപജീവനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിനായി 430 കോടി രൂപയുടെ കുടുംബശ്രീ ലൈവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ‘കെ-ലിഫ്റ്റ് 24’ പദ്ധതി എന്നിവയെല്ലാം വനിതകള്‍ക്ക് തൊഴിലും വരുമാനവര്‍ധനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളാണ്. അടുത്ത 25 വര്‍ഷത്തിനുളളില്‍ നവീന സാങ്കേതിത മേഖലകളിലടക്കം മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് സാമ്പത്തിക സാമൂഹിക സ്ത്രീശാക്തീകരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കുടുംബശ്രീ വഴിയൊരുക്കുമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വനിതകള്‍ ഉള്‍പ്പെട്ട ഫുഡ് ഡെലിവറി സംഘത്തിന്‍റെ ആദ്യയാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മവും മന്ത്രി നിര്‍വഹിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യയെ പുതിയ വരുമാനദായക ആശയങ്ങളുമായി കൂട്ടിയോജിപ്പിച്ചു കൊണ്ട്  കുടുംബശ്രീ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരായ വനിതകള്‍ക്ക് ഏറെ സഹായകരമാണെന്ന് അഡ്വ.ആന്‍റണി രാജു എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഊന്നിക്കൊണ്ട് വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തിന്‍റെ ഗുണനിലവാരം, ന്യായവില, വിതരണം എന്നിവയിലടക്കം മികച്ച സേവനങ്ങള്‍ ലഞ്ച് ബെല്‍ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷന്‍ വഴി ഊണിനൊപ്പം മറ്റു ഭക്ഷ്യവിഭവങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. ഇതുകൂടി പരിഗണിച്ചു കൊണ്ട് അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരത്തെ എല്ലാ സര്‍ക്കാര്‍ പ്രൈവറ്റ് സ്ഥാപനങ്ങളിലും കൂടാതെ ടെക്നോപാര്‍ക്കിലും ഭക്ഷണവിതരണം ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഞ്ച് ബെല്‍ പദ്ധതിയുടെ ഭാഗമായി ഭക്ഷണം തയ്യാറാക്കുന്ന കാറ്ററിങ്ങ് യൂണിറ്റ് അംഗങ്ങളും ഫുഡ് ഡെലിവറി അംഗങ്ങളും ചേര്‍ന്ന് മന്ത്രി ഉള്‍പ്പെടെ വേദിയിലുള്ളവര്‍ക്ക് ലഞ്ച് ബോക്സ് കൈമാറി.

ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്കുമാര്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ  ഗീതാ നസീര്‍, അഡ്വ.സ്മിത സുന്ദരേശന്‍, കെ.കെ ലതിക, ഡോ.പി.കെ സൈനബ, കെ.ആര്‍ ജോജോ, കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗീത എം, അക്കൗണ്ട്സ് ഓഫീസര്‍ ബിന്ദുമോള്‍ കെ.എന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ്. ജി നന്ദി പറഞ്ഞു.

sfsa

Content highlight
Kudumbashree's Lunch Bell Project launched

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക അവാര്‍ഡ് മലപ്പുറം ജില്ലയിലെ ‘സഞ്ജീവനി’ യൂണിറ്റിന്

Posted on Wednesday, March 6, 2024

വ്യവസായ വകുപ്പിന്റെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭക അവാര്‍ഡുകളില്‍ ഉത്പാദന മേഖലയിലെ മികച്ച വനിതാ സംരംഭത്തിനുള്ള അവാര്‍ഡ് മലപ്പുറം താഴേക്കാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കുടുംബശ്രീ യൂണിറ്റായ സഞ്ജീവനിക്ക്

അമൃതം ന്യൂട്രിമിക്‌സ്, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരപ്രായക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള പോഷകാഹാരം, കേക്ക്, ബിസ്‌കറ്റ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങളാണ് ഇവര്‍ തയാറാക്കുന്നത്. ജീവാസ് എന്ന പേരില്‍ ഇവര്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. യൂണിറ്റ് മാനേജര്‍ പി. ഉമ്മുസല്‍മ, മറിയാമ്മ ജോര്‍ജ്ജ്, എം. സുശീല, എം. വിജയശ്രീ, എം. കമലം, എം. ഫാത്തിമ, പി. അംബിക, എം. ശോഭ, ഷീബു, അജിഷ എന്നിവരുടെ നേതൃത്വത്തിലാണ് 2006ല്‍ തുടക്കമിട്ട ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്.

ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവില്‍ നിന്ന് യൂണിറ്റ് അംഗങ്ങള്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

Content highlight
sanjeevani

'മധുരം-ഓര്‍മകളിലെ ചിരിക്കൂട്ട്' കുടുംബശ്രീ വയോജന സംഗമം മാര്‍ച്ച് നാലിന്

Posted on Saturday, March 2, 2024

കുടുബശ്രീയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നാലിന് സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍  'മധുരം-ഓര്‍മകളിലെ ചിരിക്കൂട്ട്' എന്ന പേരില്‍ വയോജന സംഗമം സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ കീഴിലുള്ള  വയോജന അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുക. ഇവര്‍ക്ക് ഒരു ദിവസം ഒത്തു ചേരാനും  പരസ്പരം സ്നേഹവും സൗഹൃദവും ഓര്‍മകളും പങ്കു വയ്ക്കാനും ആഹ്ളാദിക്കാനും വേദിയൊരുക്കുക എന്നതാണ് സംഗമത്തിന്‍റെ ലക്ഷ്യം.

പല കുടുംബങ്ങളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏകാന്തതയും വിരസതയും അനുഭവിക്കേണ്ടി വരുന്നു.  'മധുരം' പോലുള്ള ആരോഗ്യകരമായ വയോജന കൂട്ടായ്മകളിലൂടെ അവര്‍ക്ക് മറ്റുള്ളവരുമായി തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സന്തോഷം കണ്ടെത്താനും കഴിയും. സംസ്ഥാനം വയോജന സൗഹൃദമാക്കുന്നതിന്‍റെയും വയോജന സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമായും സംഗമം മാറും.

ഓരോ ജില്ലയിലും ക്ളസ്റ്ററുകള്‍ തിരിച്ച് രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് സംഗമം. വയോജനങ്ങള്‍ക്കായി വിനോദയാത്ര, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ്, നാടകം. സംഘഗാനം, പാചക മത്സരം, പുതുതലമുറയ്ക്കായി ഫലവൃക്ഷത്തൈ നടീല്‍ തുടങ്ങി  വിവിധ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. മുതിര്‍ന്ന  പൗരന്‍മാരുടെ അനുഭവങ്ങളും അറിവുകളും ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന വിധം യുവതലമുറയുമായി പങ്കുവയ്ക്കുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.  

സംഗമ പരിപാടി വിജയിപ്പിക്കുന്നതിന് പരമാവധി സി.ഡി.എസുകളില്‍ നിന്നുള്ള പങ്കാളിത്തവും ഉറപ്പു വരുത്തും.

Content highlight
madhuram elderly meet to held on march 04th

കുടുംബശ്രീ ഫോര്‍ കെയര്‍ ജില്ലാതല പരിശീലനം ആരംഭിച്ചു

Posted on Wednesday, February 28, 2024
ഗാര്ഹിക പരിചരണ മേഖലയില് കുടുംബശ്രീ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന കെ ഫോര് കെയര് (കുടുംബശ്രീ ഫോര് കെയര്) പദ്ധതിയുടെ ഭാഗമായുള്ള എക്‌സിക്യൂട്ടീവുകള്ക്കുള്ള ജില്ലാതല പരിശീലനങ്ങള്ക്ക് തുടക്കം. 30 പേരുള്ള ബാച്ചുകളായാണ് പരിശീലനം നല്കുന്നത്. പരിശീലന പരിപാടി ആദ്യം ആരംഭിച്ചത് തൃശ്ശൂര് ജില്ലയിലാണ്. ഫെബ്രുവരി 19 മുതല് മാര്ച്ച് 4 വരെയുള്ള പരിശീലനം മദര് ഹോസ്പിറ്റലിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
 
പാലക്കാട് ജില്ലയിലെ പരിശീലന പരിപാടി 26നും ആരംഭിച്ചു. മാര്ച്ച് 11 വരെയുള്ള പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത് പി.കെ ദാസ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സിലാണ്. കാസര്ഗോഡ് ജില്ലയിലെ പരിശീലനം 29ന് ആരംഭിക്കും. മൂന്ന് ജില്ലകളിലും പരിശീലനം സംഘടിപ്പിക്കുന്നത് ആസ്പിരന്റ് ലേണിങ് അക്കാഡമി പ്രൈവലറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ്. ശരീരഭാഗവും പ്രവര്ത്തനങ്ങളും, ആരോഗ്യഗരമായ ജീവിതവും വ്യക്തിഗത ശുചിത്വവും, രോഗിയുടെ അവകാശങ്ങള്, അണുബാധ നിയന്ത്രണവും അവയുടെ പ്രതിരോധവും നേത്ര സംരക്ഷണം, മുറിവുകള് ഡ്രസ്സ് ചെയ്യുന്നവിധം, കത്തീട്രല് കെയര്, ഫിസിയോതെറാപ്പി, ഇന്സുലിന് ഇഞ്ചക്ഷന് നല്കുന്ന വിധം, പേഷ്യന്റ് ട്രാന്സ്ഫറിങ് എന്നിങ്ങനെ 31 വിഷയങ്ങളിലാണ് വിദഗ്ധ പരിശീലനം നല്കുന്നത്.
 
കെയര് എക്കണോമിയിലുള്ള കുടുംബശ്രീയുടെ പ്രധാന ഇടപെടലുകളിലൊന്നായ കെ ഫോര് കെയര് മുഖേന ഗാര്ഹിക പരിചരണങ്ങള് ഒരു കുടക്കീഴില് ലഭ്യമാക്കുകയാണ്. വയോജന- ശിശു പരിപാലനം, രോഗീ പരിചരണം, ഭിന്നശേഷി പരിപാലനം, പ്രസവ ശുശ്രൂഷ എന്നിങ്ങനെ ദൈനംദിന ജീവിതത്തില് ഒരു കുടുംബത്തിന് മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന മേഖലകളിലാണ് കെ ഫോര് കെയര് മുഖേന പരിശീലനം നേടിയ എക്‌സിക്യൂട്ടീവുകള് സേവനം നല്കുക. തുടക്കത്തില് 1000 കെ ഫോര് കെയര് എക്‌സിക്യൂട്ടീവുകളെ സജ്ജമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
Content highlight
k for care district level training started

ഉച്ചഭക്ഷണം അരികിലെത്തിക്കാന്‍ കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍'

Posted on Wednesday, February 28, 2024

വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകാന്‍ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് ഓടിയെത്തുന്നവര്‍ക്കു മുന്നില്‍ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും.  ഒറ്റ ക്ളിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതി വഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവന്‍, പബ്ളിക് ഓഫീസ്പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍,  മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  

കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് 'പോക്കറ്റ്മാര്‍ട്ട്' വഴി ഉച്ചയൂണിന് ഓര്‍ഡര്‍ നല്‍കാം. ചോറ്, സാമ്പാര്‍, അച്ചാര്‍, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭ്യമാകും. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെ ഓര്‍ഡര്‍ ചെയ്യാം. രാവിലെ പത്തുമണിക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുന്ന പാഴ്സല്‍ ഉച്ചയ്ക്ക് 12നു മുമ്പായി ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിക്കും. ഉപഭോക്താവിന്‍റെ ഓഫീസ് പ്രവര്‍ത്തന ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
 
പദ്ധതിക്കായി ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന കിച്ചണിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പൂര്‍ണമായും ഹരിതചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി  പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ ഒഴിവാക്കി പകരം സ്റ്റീല്‍ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക. രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്സ് തിരികെ കൊണ്ടു പോകാന്‍ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങള്‍ മൂന്നുഘട്ടമായി ഹൈജീന്‍ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക.  സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആള്‍ക്ക് ഒരേ ലഞ്ച് ബോക്സ് തന്നെ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രവര്‍ത്തന സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഊണിനൊപ്പം ചിക്കന്‍, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.  

ഉച്ചഭക്ഷണം തയ്യാറാക്കുന്ന യൂണിറ്റ് അംഗങ്ങള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുമുള്ള വിദഗ്ധ പരിശീലനം ഇതിനകം പൂര്‍ത്തിയായി. സെന്‍ട്രല്‍ കിച്ചണിന്‍റെ പ്രവര്‍ത്തനവും  ഭക്ഷണ വിതരണവും സംബന്ധിച്ച കാര്യങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍  പ്രത്യേക മോണിട്ടറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രണ്ടു മാസത്തിനു ശേഷം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അതിനു ശേഷം എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
 

Content highlight
kudumbashree to launch Lunch Bell

പി.എം. സ്വാനിധി - കുടുംബശ്രീ വഴി ഒരു ലക്ഷത്തിലേറെ തെരുവു കച്ചവടക്കാര്‍ക്ക് വായ്പ ലഭ്യമാക്കി

Posted on Friday, February 23, 2024

കുടുംബശ്രീ മുഖേന നഗരങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടപ്പാക്കുന്ന പി.എം.സ്വാനിധി പദ്ധതി വഴി  100594 ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കി. സംസ്ഥാനത്തെ എല്ലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്. ഇതില്‍ 46553 വായ്പകള്‍ നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും 20127 വായ്പകള്‍ നല്‍കി കാനറാ ബാങ്കും 7827 വായ്പകള്‍ നല്‍കി ഇന്‍ഡ്യന്‍ ബാങ്കുമാണ് മുന്നില്‍. കൂടാതെ 11691 അപേക്ഷകള്‍ സംസ്ഥാനത്ത് വിവിധ ബാങ്കുകളുടെ പരിഗണനയിലുമാണ്. ഇതു കൂടി ചേരുമ്പോള്‍ പദ്ധതി വഴി അനുവദിച്ച  വായ്പകളുടെ എണ്ണം 112285 ആകും.

കോവിഡ് വ്യാപന കാലത്ത് ഉപജീവനമാര്‍ഗം നഷ്ടമായ തെരുവു കച്ചവടക്കാര്‍ക്ക് അവരുടെ തൊഴിലും വരുമാനവും വീണ്ടെടുക്കുന്നതിനാവശ്യമായ ചെറുകിട വായ്പാസൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പി.എം സ്വാനിധി. തെരുവു കച്ചവടക്കാരെ പദ്ധതിയുമായി ബന്ധിപ്പിച്ചു കൊണ്ട് അവര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 
 
പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി യഥാക്രമം 10,000, 20,000, 50,000 രൂപ വീതം വായ്പ ലഭിക്കും. ഓരോ ഘട്ടത്തിലും നല്‍കുന്ന വായ്പയുടെ തിരിച്ചടവ് പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് അടുത്ത ഘട്ട വായ്പ ലഭിക്കുക. ഇപ്രകാരം ഓരോ ഗുണഭോക്താവിനും പരമാവധി 80,000 രൂപ വരെ വായ്പ ലഭിക്കും. നിലവില്‍ 7224 ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ട വായ്പയും 2305 പേര്‍ക്ക് മൂന്നാംഘട്ട വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. വായ്പയ്ക്ക് ഏഴു ശതമാനം പലിശ സബ്സിഡി ലഭിക്കുന്നതും ഗുണഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്. കൂടാതെ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്‍റീവും ലഭിക്കും.

ഒരാള്‍ക്ക് വായ്പ ലഭിക്കാന്‍ തെരുവു കച്ചവടക്കാരനാണെന്നു സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്ത്, വെന്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്നും ആധാര്‍ കാര്‍ഡും മാത്രം  നല്‍കിയാല്‍ മതിയാകും.  വായ്പ ലഭിക്കുന്നതിന്  പ്രത്യേകം ഈട് നല്‍കേണ്ട ആവശ്യമില്ല എന്നതും തെരുവുകച്ചവടക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്. നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്തെ 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതി അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന തെരുവു കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനലഭ്യതയും ഉറപ്പു വരുത്താന്‍ സഹായകരമാകുന്നുണ്ട്. നഗരസഭകളുമായി സഹകരിച്ച്  കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് പി.എം സ്വാനിധിയുടെ നടത്തിപ്പ്.  

Content highlight
PM swanidhi

നാടൊട്ടുക്കും കുടുംബശ്രീ 'ഡിജി കൂട്ടങ്ങൾ'...പ്രത്യേക അയൽക്കൂട്ട യോഗത്തിൽ പങ്കെടുത്ത് മന്ത്രിമാരും

Posted on Tuesday, February 20, 2024
സമ്പൂര്ണ ഡിജിറ്റല് സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു സര്ക്കാര് നടപ്പാക്കുന്ന 'ഡിജി കേരളം' ഡിജിറ്റല് സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 18ന്‌ കുടുംബശ്രീ അയലക്കൂട്ടങ്ങളെല്ലാം  പ്രത്യേക യോഗം 'ഡിജി കൂട്ടം' ചേർന്നു. ഈ പ്രത്യേക അയൽക്കൂട്ട യോഗങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തതും സവിശേഷതയായി.
 
കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ലോക്കിലെ മൈലം സി.ഡി.എസ് പള്ളിക്കൽ വടക്ക് വാർഡിലെ ചൈതന്യ അയൽക്കൂട്ടത്തിൻ്റെ ഡിജി കൂട്ടത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ, ബഹു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് എന്നിവർ പങ്കെടുത്തു.
 
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം ഐ.എ.എസ്, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്റ്റർ ജാഫർ മാലിക് ഐ.എ.എസ്, പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജി. നാഥ്‌, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു. ആർ, കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ, അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ അനീസ, ജനപ്രതിനിധികൾ, സി.ഡി.എസ് ഭാരവാഹികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
സ്മാര്ട്ട് ഫോണുകളുമായാണ് ഡിജി കൂട്ടത്തിന് അംഗങ്ങൾ എത്തിയത്. ഡിജി കേരളം പദ്ധതി കൂടുതല് ജനകീയമാക്കുന്നതിനും കൂടുതല് പേരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഡിജി വാരാഘോഷ'ത്തിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ കീഴിലുളള അയല് ക്കൂട്ടങ്ങളിൽ പ്രത്യേക യോഗങ്ങള് സംഘടിപ്പിച്ചത്. അംഗങ്ങൾ വീഡിയോ ട്യൂട്ടോറിയല് കണ്ടു. ഡിജിറ്റൽ വോളന്റിയര്മാര് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എല്ലാ സിഡിഎസ് കളിലും ഇതിന്റെ തുടർ പ്രവർത്തനമെന്നോണം ഡിജിറ്റല് സാക്ഷരത കൈവരിക്കുയാണ് ലക്ഷ്യം.
 
ഡിജി കേരളം പദ്ധതിയുടെ ആദ്യഘട്ടത്തില് കുടുംബശ്രീ പ്രവര്ത്തകര്, എസ്.സി, എസ്.ടി പ്രൊമോട്ടര്മാര്, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്, വിദ്യാര്ത്ഥികള് എന്നിവര്ക്ക് വീഡിയോ ട്യൂട്ടോറിയല് വഴി പരിശീലനം നല്കി വിവരശേഖരണം നടത്താനും തുടര്ന്ന് പ്രത്യേക പരിശീലനം നല്കിയ ഡിജിറ്റല് വോളന്റിയര്മാര് വഴി ഡിജിറ്റല് സാക്ഷരതാ പ്രവര്ത്തനം നടത്താനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
 
sd

 

Content highlight
Kudumbashree 'Digikkoottams' organized all across the State

കുടുംബശ്രീ 4 കെയര്‍ (കെ 4 കെയര്‍) പദ്ധതി ബഹു. മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Saturday, February 17, 2024

കേരളം കൈവരിച്ച സാമൂഹിക വളർച്ചയുടെ ഭാഗമായി രൂപപ്പെട്ടിരിക്കുന്ന രണ്ടാം തലമുറ പ്രശ്നങ്ങൾ ഏറ്റടുത്തു കൊണ്ടുള്ള  കുടുംബശ്രീയുടെ ഏറ്റവും ക്രിയാത്മകമായ ചുവടുവയ്പ്പാണ് കെ 4 കെയര്‍ പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവല്ലയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും  പത്തനംതിട്ട ജില്ലയിലെ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന 'പത്തനംതിട്ട റെഡി ചില്ലീസ്' മുളക് പൊടിയുടെ ലോഞ്ചിങ്ങും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്നതിന്‍റെ ഭാഗമായി പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടാണ് കുടുംബശ്രീ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് സംരംഭ മാതൃകയില്‍ നടപ്പാക്കുന്ന കെ 4 കെയര്‍ പദ്ധതി.

ആരോഗ്യ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളുടെ ഭാഗമായാണ് ആയുർദൈർഘം വർധിക്കുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്തത്.
ഒപ്പം പ്രവാസികളുടെ എണ്ണം വർധിക്കുമ്പോൾ
വീട്ടിൽ ഒറ്റക്കാവുന്ന വയോജനങ്ങളുടെ പരിപാലനം ഗൗരവമായി പരിഗണിക്കേണ്ട പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ വിശ്വസിക്കാവുന്നതും വൈദഗ്ധ്യമുള്ളതുമായ സംവിധാനങ്ങളുടെ അപര്യാപ്തതക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കെ 4 കെയര്‍ പദ്ധതി നടപ്പാക്കുന്നത്. ആയിരത്തോളം വനിതകള്‍ക്ക് ഈ രംഗത്ത് ശാസ്ത്രീയ പരിശീലനം നല്‍കി മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതില്‍ അഞ്ഞൂറ് പേര്‍ക്ക് പരിശീലനം നല്‍കി ഈ ഏപ്രില്‍ മാസത്തില്‍ ഫീല്‍ഡില്‍ എത്തിക്കും. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മികച്ച പരിചരണ സംവിധാനം ലഭ്യമാക്കുന്നതോടൊപ്പം സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് അവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

നീതി ആയോഗിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കേരളത്തിലെ ദാരിദ്ര്യത്തിന്‍റെ തോത് 0.48 ശതമാനം മാത്രമാണ്. ഈ നേട്ടം കൈവരിക്കുന്നതിന് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.


പത്തനംതിട്ട റെഡ് ചില്ലീസ് മുളക് പൊടി,  ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനായി തുടക്കമിട്ട അഗ്രി വെജിറ്റബിള്‍ കിയോസ്കുകള്‍ എന്നിവയിലൂടെ വിഷരഹിത ഭക്ഷ്യോല്‍പന്നങ്ങള്‍ ലഭ്യമാക്കുകയെന്ന മറ്റൊരു സാമൂഹിക ഉത്തരവാദിത്വം കൂടി കുടുംബശ്രീ നിര്‍വഹിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പുതിയ അവസരങ്ങൾ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്‍റെ യും വൈവിധ്യ വത്കരണത്തിന്റെയും പാതയിലാണ് കുടുംബശ്രീയിപ്പോള്‍. ആധുനിക സൗകര്യങ്ങളോട ആരംഭിച്ച പ്രീമിയം കഫേ, ബജറ്റില്‍ പ്രഖ്യാപിച്ചതിന്‍റെ പിറ്റേന്നു തന്നെ തുടക്കമിട്ട മൂന്നു ലക്ഷത്തിലേറെ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന 430 കോടി രൂപയുടെ ഉപജീവന പദ്ധതി കെ-ലിഫ്റ്റ് എന്നിവ ഇതിന്‍റെ മികച്ച ഉദാഹരണങ്ങളാണ്. കേന്ദ്രത്തിൽ നിന്നും അർഹമായ സാമ്പത്തിക പിന്തുണ ലഭിക്കാത്തതു മൂലം ഉണ്ടായ ഞെരുക്കത്തിനിടയിലും
 961 ജനകീയ ഹോട്ടലുകള്‍ക്കായി 161 കോടി രൂപ സബ്ഡിസി ഇനത്തില്‍ നല്‍കാനും കഴിഞ്ഞിട്ടുണ്ടെന്നു പറഞ്ഞ മന്ത്രി ചൂണ്ടിക്കാട്ടി.


കെ 4 കെയര്‍ പദ്ധതി, പത്തനംതിട്ട റെഡ് ചില്ലീസ് എന്നിവയുടെ പ്രൊമോ വീഡിയോ ലോഞ്ചിങ്ങ്,  കെ 4 കെയര്‍ പദ്ധതിയുടെ ഭാഗമായി ടൂള്‍കിറ്റ്, യൂണിഫോം എന്നിവയുടെ വിതരണം, കുടുംബശ്രീ സംഘടിപ്പിച്ച വ്ളോഗ്, റീല്‍സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാര വിതരണം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
കെ 4 കെയര്‍ പദ്ധതിക്കു തുടക്കം കുറിക്കുന്നതിലൂടെ കുടുംബശ്രീയുടെ സാമൂഹിക പ്രതിബദ്ധതയുടെ പുതിയ മുഖമാണ്  വ്യക്തമാക്കുന്നതെന്ന് അഡ്വ.മാത്യു.ടി തോമസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ട ഒരു വിഷയത്തെയാണ് കുടുംബശ്രീ അഭിസംബോധന ചെയ്യുന്നത്. ഒപ്പം വിഷരഹിത ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു. സമൂഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ ആവശ്യങ്ങളോട് പ്രതികരിക്കുന്ന കുടുംബശ്രീ വലിയൊരു നന്‍മയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  
 
പരിപാടിയോടനുബന്ധിച്ച് രാവിലെ പത്തിനു കെയര്‍ എക്കണോമി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഓണ്‍ലൈനായി മുന്‍ ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്,  മുന്‍ ഡി.ജി.പി ഡോ. ജേക്കബ് പുന്നൂസ്, കോട്ടയം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന പ്ളാനിങ്ങ് ബോര്‍ഡ് അംഗം ഡോ.ജിജു.പി.അലക്സ് മോഡറേറ്ററായി.

 ജില്ലയിലെ 25 പഞ്ചായത്തുകളിലെ കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്ന കാശ്മീരി മുളക്  പ്രൊഡ്യൂസര്‍ ഗ്രൂപ്പു വഴി ശേഖരിച്ച് പൊടിച്ചു മുളകുപൊടിയാക്കി വിപണിയില്‍ എത്തിക്കുന്ന 'റെഡ് ചില്ലീസ്' ഉല്‍പന്നം മന്ത്രി എം.ബി രാജേഷിന് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു കൈമാറി. ജില്ലാ കലക്ടര്‍ ഷിബു.എ ഐ.എ.എസ് 'രചന' പുസ്തക പ്രകാശനം നിര്‍വഹിച്ചു. മന്ത്രി എം.ബി രാജേഷിന് ബഡ്സ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ എംബോസ് പെയിന്‍റിങ്ങ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സമ്മാനിച്ചു.  

തിരുവല്ല നഗരസഭാധ്യക്ഷ അനു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മായാ അനില്‍ കുമാര്‍, തിരുവല്ല നഗരസഭ ഉപാധ്യക്ഷന്‍ ജോസ് പഴയിടം, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആര്‍.തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയോഷന്‍ പ്രസിഡന്‍റ് പി.എസ് മോഹനന്‍, തിരുവല്ല ഈസ്റ്റ് സി.ഡി.എസ് അധ്യക്ഷ ഉഷ രാജേന്ദ്രന്‍, കെ.പി ഉദയഭാനു, വെസ്റ്റ് സി.ഡി.എസ് അധ്യക്ഷ ഇന്ദിരാഭായി, എച്ച്.എല്‍.എഫ്.പി.പി.റ്റി സംസ്ഥാന മേധാവി റ്റിന്‍റോ ജോസഫ്, ആസ്പിറന്‍റ് ലേണിങ്ങ് അക്കാദമി സി.ഇ.ഓ മുഹമ്മദ് ഷെറീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില എസ് നന്ദിയും പറഞ്ഞു.

jkj

 

Content highlight
minister shri. M B Rajesh inaugurates k 4 care project

കുടുംബശ്രീ വ്‌ളോഗ് ആന്‍ഡ് റീല്‍സ് മത്സരം ; വിജയികളെ പ്രഖ്യാപിച്ചു

Posted on Thursday, February 15, 2024
കുടുംബശ്രീ സംഘടിപ്പിച്ച വ്‌ളോഗ് ആന്‍ഡ് റീല്‍സ് മത്സര വിജയികളെ പ്രഖ്യാപിച്ചു. വ്‌ളോഗ്‌സ് മത്സരത്തില്‍ കോഴിക്കോട് വടകര സ്വദേശികളായ സൗമ്യ എം.ടി.കെ (പുതിയാപ്പ് മലപ്പറമ്പത്ത്)യും നവിത എം.പി (സൗപര്‍ണ്ണിക ഹൗസ്‌) ചേര്‍ന്ന് തയാറാക്കിയ വീഡിയോയ്ക്കാണ് ഒന്നാം സ്ഥാനം. റീല്‍സ് മത്സരത്തില്‍ എറണാകുളം എടയ്ക്കാട്ടുവയല്‍ സി.ഡി.എസിന് കീഴിലെ കൈപ്പട്ടൂര്‍ എ.ഡി.എസ് (വാര്‍ഡ് 11) അംഗങ്ങള്‍ തയാറാക്കിയ റീല്‍ ഒന്നാമതെത്തി.

  വ്‌ളോഗ്‌സ് മത്സരത്തില്‍ മലപ്പുറം ആക്കപ്പറമ്പ് ചരുവിളയില്‍ രതീഷ്. ടി രണ്ടാം സ്ഥാനവും കോട്ടയം കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ്ായ അറുനൂറ്റിമംഗലം എസ്.വി നിലയത്തില്‍ സ്മിത എന്‍.ബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റീല്‍സ് മത്സരത്തില്‍ സിന്ധു തോമസ് (ഇടുക്കി മുനിയറ വടക്കേടത്ത്) രണ്ടാം സ്ഥാനവും അമല്‍ കെ.വി (എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല കൊള്ളിയ്ക്കാപ്പറമ്പില്‍) മൂന്നാം സ്ഥാനവും നേടി.  

 വ്‌ളോഗ്‌സ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് 50,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 40,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. റീല്‍സ് മത്സരത്തില്‍ ഒന്നാമതെത്തിയവര്‍ക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയുമാണ് ക്യാഷ്് അവാര്‍ഡ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും

  അറുപതോളം എന്‍ട്രികളാണ് ഇരു മത്സരങ്ങളിലുമായി ലഭിച്ചത്. ആദ്യഘട്ട വിലയിരുത്തലിന് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത വീഡിയോകള്‍ക്ക് കുടുംബശ്രീ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി ലഭിച്ച വ്യൂസും വിദഗ്ധ ജഡ്ജിങ് പാനല്‍ നല്‍കിയ മാര്‍ക്കും ചേര്‍ത്താണ് അന്തിമ വിജയികളെ കണ്ടെത്തിയത്.
 
 
Content highlight
Kudumbashree vlogs and reels competition - winners announced

കുടുംബശ്രീ ടുലിപ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം - 30 നഗരസഭകളില്‍ കൂടി അവസരം, ഫെബ്രുവരി 10 വരെ അപേക്ഷ അയയ്ക്കാം

Posted on Thursday, February 8, 2024
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി അര്ബന് ലേണിങ്ങ് ഇന്റേണ്ഷിപ്പ് പ്രോഗ്രാമിന്റെ (The Urban Learning Internship Programme) ഭാഗമാകാന് വീണ്ടും അവസരം.
 
കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്ക്ക് മുന്ഗണനയുണ്ട്. ഫെബ്രുവരി 10 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.
ഒരു നഗരസഭയില് ഒരാള്ക്കാണ് ഇന്റേണ്ഷിപ്പിന് അവസരം നല്കുന്നത്. ഇനി 30 നഗരസഭകളിലേക്ക് കൂടി അപേക്ഷിക്കാന് കഴിയും. നഗരസഭകളില് ഇന്റേണ്ഷിപ്പ് കാലാവധി രണ്ട് മാസമാണ്. നിലവില് ഇന്റേണ്ഷിപ്പിന്റെ ഭാഗമായി രണ്ട് ബാച്ചുകള് ഫീല്ഡ് തല പ്രവര്ത്തനങ്ങള് ആരംഭിച്ചിട്ടുണ്ട്.
 
്രതിമാസം 8000 രൂപ സ്റ്റൈപ്പന്ഡും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നല്കുന്ന സര്ട്ടിഫിക്കറ്റും ലഭിക്കും.
കൂടുതല് വിവരങ്ങള്ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് ലിങ്ക് സന്ദര്ശിക്കുക - www.kudumbashree.org/internship
Content highlight
കുടുംബശ്രീ ടുലിപ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം - 30 നഗരസഭകളില്‍ കൂടി അവസരം, ഫെബ്രുവരി 10 വരെ അപേക്ഷ അയയ്ക്കാം