ഫീച്ചറുകള്‍

വയസ്സ് 80, 64, 62...അതൊക്കെ വെറും അക്കങ്ങളല്ലേ

Posted on Thursday, November 14, 2019

കുടുംബശ്രീ അരങ്ങിന്റെ വേദിയില്‍ നിറഞ്ഞാടിയ അയല്‍ക്കൂട്ട വനിതകള്‍ക്കിടയില്‍ പ്രായത്തിന്റെ വെല്ലുവിളിയെ പുഞ്ചിരിയോടെ നേരിട്ട് പോരാടാനെത്തി അരങ്ങിന്റെ കാണികളുടെ ഹൃദയം കീഴടക്കി ചിലര്‍. ആലപ്പുഴയില്‍ നിന്ന് കോമളവല്ലിയമ്മ, ഇടുക്കിക്കാരി വിജയം ഗോപാലകൃഷ്ണന്‍, പാലക്കാടിന്റെ സ്വന്തം മറിയം പെണ്ണമ്മ എന്നിവര്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമെന്ന് തെളിയിക്കുകയായിരുന്നു. വിക്ടോറിയ കോളേജില്‍ ഒരുക്കിയ പ്രധാനവേദിയായ കറുത്തമ്മയില്‍ ആദ്യദിനം നടന്ന തിരുവാതിര മത്സരത്തില്‍ പാരമ്പര്യ തനിമ കൊണ്ട് ശ്രദ്ധ നേടിയ ആലപ്പുഴ ടീമിന്റെ നട്ടെല്ലായിരുന്നു കോമളവല്ലിയമ്മ. തകഴി സിഡിഎസില്‍ നിന്നെത്തിയ എട്ടംഗ ടീമിനെ പരിശീലിപ്പിച്ചത് 80 വയസ്സ് പിന്നിട്ട കോമളവല്ലിയമ്മയായിരുന്നു. 12ാം വയസ്സില്‍ തന്നെ നൃത്തം പഠിച്ച കോമളവല്ലിയമ്മ വിവാഹശേഷം കുടുംബശ്രീ ഒരുക്കിയ വേദികളിലൂടെയാണ് കലാലോകത്തേക്ക് തിരികെയെത്തുന്നത്.

  കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ മറിയം പെണ്ണമ്മയ്ക്ക് പ്രായം 64 വയസ്സ്!. നെന്മാറ അയിലൂര്‍ സ്വദേശിനിയായ മറിയം പെണ്ണമ്മ വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ചൊല്ലിയാണ് മൂന്നാമതെത്തിയത്. ലളിതഗാനം, നാടന്‍പാട്ട് തുടങ്ങിയ ഇനങ്ങളിലും ഇവര്‍ മത്സരിച്ചിരുന്നു. അതേസമയം  സീനിയര്‍ വിഭാഗം നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഇടുക്കി തൊടുപുഴക്കാരിയായ വിജയം ഗോപാലകൃഷ്ണന്റെ പ്രായം 62 പിന്നിട്ടിരിക്കുന്നു. ചടുല നൃത്തച്ചുവടുകള്‍ കൊണ്ട് വേദിയെ അമ്പരപ്പിച്ചു ഇവര്‍. അടുത്ത അരങ്ങിലേക്ക് വീണ്ടും മത്സരിക്കാനെത്തുമെന്ന ഉറപ്പും നല്‍കിയാണ് ഇവരേവരും പാലക്കാട് നിന്ന് മടങ്ങിയത്.

 

Content highlight
കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ മറിയം പെണ്ണമ്മയ്ക്ക് പ്രായം 64 വയസ്സ്!. നെന്മാറ അയിലൂര്‍ സ്വദേശിനിയായ മറിയം പെണ്ണമ്മ വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ചൊല്ലിയാണ് മൂന്നാമതെത്തിയത്.

Kudumbashree Art Festival- 'Arangu' kickstarted at Palakkad

Posted on Monday, November 11, 2019

Kudumbashree's Art Festival 'Arangu' was kick-started at Palakkad. Shri. A.C Moideen, Minister, Local Self Government Department, Government of Kerala inaugurated the festival at Palakkad on 1 November 2019. Shri. K. Krishnankutty
Minister for Water Resources, Government of Kerala presided over the function. Shri. S. Harikishore IAS, Executive Director, Kudumbashree Mission introduced Kudumbashree's Art Festival- 'Arangu' to the public. The Art festival is organised by Kudumbashree Mission in association with Local Self Government Department, Government of Kerala. More than 2500 Kudumbashree women took part in the procession organised prior to the inaugural function. Kudumbashree members from Palakkad district handed over the cheque of Rs.18,51,000 to Shri. A.C Moideen, Minister for Local Self Governments, Government of Kerala towards Chief Minister’s Distress Relief Fund (CMDRF) during the function.

 

The three day Arts Festival will take place at the 6 venues named Karuthamma (Govt. Victoria College, Palakkad), Indulekha (Govt. Moyans LP School, Palakkad), Suhara (Fine Arts Society, Palakkad), Nanimistress (Govt. Victoria College Auditorium, Palakkad), Sumithra (Govt. Victoria College Auditorium, Palakkad), Chemmarathi (Govt. Victoria College Ground, Palakkad). In addition to this, Drama Competitions would be held at Chembai Memorial Government Music College, Palakkad.

1904 women from 14 districts across the state will take part in 34 competition items. The competitions are arranged in Junior and Senior sections. Those within the age limit 18-35 would come under the junior section and those above 35 years would be considered in the Senior section. Light Music, Fancy Dress, Mappila Pattu, Mono Act, Folk Dance, Mimicry, Elocution, Recitation, Drawing (Pencil), Poetry Writing, Drawing (Water Colour), Story Writing, Cartoon, Collage, Kathaprasangam, Group Song, Group Dance, Folk Song, Drama, Oppana, Margamkali, Thiruvathira, Skit, Mime and Shinkarimelam are the 34 competition items in which the women would compete with each other.

Shri. Balamurali IAS, District Collector, Palakkad, Shri. V. K Sreekandan M.P, Smt. Prameela Sasidharan, Chairperson, Palakkad Municipality, Padmashri Shivan Namboodiri, Renowned Koodiyattom Artist, Shri, Mundoor Sethumadhavan, Famous Writer, Smt. K.P.M Pushpaja, Governing Body Member and other dignitaries also attended the function. Shri. Shafi Parambil, MLA welcomed the gathering and Shri. P. Saithalavi, District Mission Coordinator, Kudumbashree Palakkad District Mission extended vote of Thanks. 'Arangu'- Kudumbashree's Art Festival is being an opportunity for the women to present their artistic talents before the society.

Content highlight
Those within the age limit 18-35 would come under the junior section and those above 35 years would be considered in the Senior section.

Palakkad all set to host 'Arangu'-Kudumbashree's Arts Festival

Posted on Monday, November 11, 2019

Palakkad is all set to host Kudumbashree Mission's Arts Festival 'Arangu' which is proposed to held at Palakkad from 1-3 November 2019. Shri. A.C Moideen, Minister, Local Self Government Department, Government of Kerala will inaugurate the festival at Govt.Victoria College, Palakkad on 1 November 2019. The registrations for various programme items are progressing at Hotel Gazala, Palakkad.

 

The three day Arts Festival will take place at the 6 venues named Karuthamma (Govt. Victoria, Palakkad), Indulekha (Govt. Moyans LP School, Palakkad), Suhara (Fine Arts Society, Palakkad), Nanimistress (Govt. Victoria College Auditorium, Palakkad), Sumithra (Govt. Victoria College Auditorium, Palakkad), Chemmarathi (Govt. Victoria College Ground, Palakkad). In addition to this, Drama Competitions would be held at Chembai Memorial Government Music College, Palakkad.The stage arrangements of the different venues are almost completed.

1904 women from 14 districts across the state will take part in 34 competition items. The competitions are arranged in Junior and Senior sections. Those within the age limit 18-35 would come under the junior section and those above 35 years would be considered in the Senior section.  Light Music, Fancy Dress, Mappila Pattu, Mono Act, Folk Dance, Mimicry,  Elocution, Recitation, Drawing (Pencil), Poetry Writing, Drawing (Water Colour), Story Writing, Cartoon, Collage, Kathaprasangam, Group Song, Group Dance, Folk Song, Drama, Oppana, Margamkali, Thiruvathira, Skit, Mime and Shinkarimelam are the  34 competition items in which the women would compete with each other.

 

A competition  was held for designing the logo for Arangu Arts Festival. The logo designed by Shri. Muhammed Safuvan, Student of Azharul Uloom Islamic College, Aluva, Ernakulam was selected as the logo of Arangu Arts Festival from the 13 entries received during the competition.The logo was designed incorporating the ideas of Freedom, Equality and Participation. The Arts Festival would be an opportunity for the women to present their artistic talents before the society. The Arts festival is organised by Kudumbashree Mission in association with Local Self Government Department.  More than 2000 Kudumbashree women would take part in the procession which is proposed to be held prior to the inaugural function.

Content highlight
1904 women from 14 districts across the state will take part in 34 competition items. The competitions are arranged in Junior and Senior sections.

നോര്‍ത്ത് പരവൂര്‍ മദേഴ്‌സ് കിച്ചണില്‍ നിന്ന് കെഎംആര്‍എല്ലില്‍ ചോറ്റുപാത്രത്തില്‍ ഉച്ചഭക്ഷണമെത്തും

Posted on Monday, October 14, 2019

എറണാകുളം നോര്‍ത്ത് പരവൂറിലെ മദേഴ്‌സ് കിച്ചണില്‍ നിന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെ (കെഎംആര്‍എല്‍) ഉദ്യോഗസ്ഥര്‍ക്ക് ചോറ്റുപാത്രത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു തുടങ്ങി. ഇതിനായി കെഎംആര്‍എല്ലുമായി ധാരണയിലെത്തുകയായിരുന്നു. നോര്‍ത്ത് പരവൂര്‍ സിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റിന് കീഴിലുള്ള മദേഴ്‌സ് കിച്ചണില്‍ നിന്ന് രുചികരമായ ഭക്ഷണം തയാറാക്കി ചോറ്റുപാത്രത്തിലാക്കി എത്തിക്കുകയാണ് ചെയ്യുക (ഡബ്ബ സംവിധാനം).

  കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എന്‍യുഎല്‍എം) ഭാഗമായി സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ സ്വയം തൊഴില്‍ കണ്ടെത്തി നല്‍കുന്നതിന് വേണ്ടിയാണ് മദേഴ്‌സ് കിച്ചണ് തുടക്കമിട്ടത്. നിലവില്‍ 100 ഓളം പേര്‍ക്ക് ഇത്തരത്തില്‍ ഭക്ഷണം വിതരണം ചെയ്തുവരുന്നു. ചോറും സാമ്പാറും മീന്‍കറിയും ഉള്‍പ്പെടെയുള്ള ഊണിന് 40 രൂപ മാത്രമാണ് ഈടാക്കുന്നത്. ചോറ്റുപാത്രങ്ങള്‍ പിന്നീട് ശേഖരിച്ച് മദേഴ്‌സ് കിച്ചണിലേക്ക് എത്തിക്കും. യൂണിറ്റ് അംഗങ്ങള്‍ക്ക് 8000 രൂപ മാസവരുമാനമായി ലഭിക്കുന്നു. മെട്രോ റെയില്‍ ക്യാന്റീനിലേക്കുള്ള ഭക്ഷണവും മദേഴ്‌സ് കിച്ചണാണ് തയാറാക്കി നല്‍കുന്നത്.

  പരിസ്ഥിതി സൗഹൃപരമായ രീതിയിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡബ്ബാവാലാ സംവിധാനം ഏര്‍പ്പെടുത്തിയത്.

 

Content highlight
യൂണിറ്റ് അംഗങ്ങള്‍ക്ക് 8000 രൂപ മാസവരുമാനമായി ലഭിക്കുന്നു. മെട്രോ റെയില്‍ ക്യാന്റീനിലേക്കുള്ള ഭക്ഷണവും മദേഴ്‌സ് കിച്ചണാണ് തയാറാക്കി നല്‍കുന്നത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ശീതീകരിച്ച വിശ്രമ മുറി ഒരുക്കി കുടുംബശ്രീ

Posted on Friday, September 27, 2019

തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ ശീതീകരിച്ച വിശ്രമമുറികളുടെ (എസി വെയിറ്റിങ് ഹാള്‍) മാതൃകയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും കുടുംബശ്രീ അംഗങ്ങള്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന വിശ്രമമുറി ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം. സുര്‍ജിത്ത് സെപ്റ്റംബര്‍ അഞ്ചിന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹാളില്‍ മണിക്കൂറിന് 30 രൂപ നിരക്കിലാണ് ഈടാക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക ഇടവും ഹാളിലുണ്ട്. ടെലിവിഷനും വായിക്കാനായി പുസ്തകങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വൃത്തിയുള്ള ശുചിമുറികളും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള ഇടങ്ങളും ഹാളിലുണ്ട്. ദിവസേന ലഭിക്കുന്ന വരുമാനം 50-50 ശരാശരിയില്‍ പങ്കിടാനാണ് കുടുംബശ്രീയും റെയില്‍വേയും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്.

  വെയിറ്റിങ് ഹാള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് കുടുംബശ്രീ അംഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറോടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലും എസി വെയിറ്റിങ് ഹാള്‍ ആരംഭിക്കും. നിരവധി യാത്രക്കാര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ശീതീകരിച്ച വിശ്രമമുറികള്‍.

 

Content highlight
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹാളില്‍ മണിക്കൂറിന് 30 രൂപ നിരക്കിലാണ് ഈടാക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക ഇടവും ഹാളിലുണ്ട്. ടെലിവിഷനും വായിക്കാനായി പുസ്തകങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കാസര്‍ഗോഡും കുടുംബശ്രീ ചകിരി നിര്‍മ്മാണ യൂണിറ്റിന് തുടക്കം

Posted on Friday, September 27, 2019

കാസര്‍ഗോഡ് ജില്ലയിലും കുടുംബശ്രീയുടെ യന്ത്രവത്കൃത ചകിരി നിര്‍മ്മാണ യൂണിറ്റിന് തുടക്കം. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ സെപ്റ്റംബര്‍ 14ന് നടന്ന ചടങ്ങില്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ യൂണിറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ജില്ലാ മിഷന്‍ മുന്നോട്ട് വച്ചപ്പോള്‍ അഞ്ച് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുത്ത് യൂണിറ്റ് ആരംഭിക്കുന്നതിനായി കിനാനൂര്‍ കരിന്തളം സിഡിഎസ് മുന്നോട്ട് വരികയായിരുന്നു.

  പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിന്നുള്ള റീന (പ്രസിഡന്‍റ്), സുബിഷ (സെക്രട്ടറി), സാവിത്രി, ജയശ്രീ, ശ്യാമള എന്നീ അഞ്ച് വനിതകളാണ് യൂണിറ്റ് അംഗങ്ങള്‍. ഇവര്‍ക്ക് കയര്‍ മെഷീന്‍ മാനുഫാക്ചറിങ് കമ്പനിയില്‍ പരിശീലനം നല്‍കി. ഷെഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പരപ്പ ബ്ലോക്ക് പഞ്ചായത്തും കിനാനൂര്‍ കരിന്തരളം ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് ഒരുക്കി. ഈ യന്ത്രങ്ങളുപയോഗിച്ച് ദിവസം 2500 മുതല്‍ 3000 ചകിരികള്‍ വരെ സംസ്ക്കരിക്കാനാകും. നിലവില്‍ കണ്ണൂരിലെ പരിയാരം, ആന്തൂര്‍, തൃശ്ശൂരിലെ അളഗപ്പ നഗര്‍ എന്നിവിടങ്ങളിലാണ് കുടുംബശ്രീ ചകിരി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

  കേരളത്തിലെ പരമ്പരാഗത കയര്‍മേഖലയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്ക് പുതിയ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് യന്ത്രവത്കൃത ചകിരി നിര്‍മ്മാണ യൂണിറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. കയര്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇവയ്ക്ക് വിദേശ രാജ്യങ്ങളിലുള്ള സ്വീകാര്യത മുന്‍നിര്‍ത്തിയുമാണ് കുടുംബശ്രീ ഈ മേഖലയില്‍ പദ്ധതി ആവിഷ്ക്കരിച്ചത്. പദ്ധതിക്ക് കണ്ണൂര്‍ ജില്ലയിലെ പരിയാരത്തായിരുന്നു തുടക്കമിട്ടത്. പച്ചത്തൊണ്ടില്‍ നിന്നും ചകിരി നാരുത്പാദിപ്പിക്കുന്ന പദ്ധതിയാണിത്. യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന ചകിരിനാര് കയര്‍ഫെഡ് സംഭരിക്കും. തൊണ്ട് സംസ്ക്കരിച്ചശേഷം വരുന്ന ചകിരിച്ചോറ് യൂണിറ്റുകള്‍ വളമാക്കി വില്‍ക്കുന്നതിലൂടെ അധികവരുമാനവും ഉറപ്പ് വരുത്തുന്നു.

 

Content highlight
നിലവില്‍ കണ്ണൂരിലെ പരിയാരം, ആന്തൂര്‍, തൃശ്ശൂരിലെ അളഗപ്പ നഗര്‍ എന്നിവിടങ്ങളിലാണ് കുടുംബശ്രീ ചകിരി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

ആഘോഷമായി കമ്പളനാട്ടി

Posted on Friday, September 27, 2019

കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ തിരുനെല്ലി ആദിവാസി പ്രത്യേക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കമ്പളനാട്ടി പരിപാടി നാടിനാകെ ആഘോഷമായി. പുതിയൂര്‍ പാടത്ത് ഞാറ് നട്ട് വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടാതെ പണിയ, അടിയ, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്‍റെ ഉദ്ഘാടനവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് മായാദേവി അധ്യക്ഷയായി. അന്യം നിന്ന് പോകുന്ന നെല്ലിനങ്ങള്‍ തിരുനെല്ലിയിലെ 120 ഏക്കര്‍ പാടത്ത് കൃഷി ചെയ്യും. പഞ്ചായത്തില്‍ പുതുതായി 53 കൃഷി സംഘങ്ങള്‍ (ജെഎല്‍ജി- ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ്) രൂപീകരിച്ചിരുന്നു.

  വയനാട്ടിലെ തിരുനെല്ലിയില്‍ ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലയ്ക്കായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായായാണ് തിരുനെല്ലി പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ഇവിടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അട്ടപ്പാടി ആദിവാസി പ്രത്യേക പദ്ധതിയുടെ മാതൃകയില്‍ കേരളത്തില്‍ ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളിലേക്ക് ഇത്തരത്തിലുള്ള പദ്ധതികള്‍ വ്യാപിപ്പിച്ച് വരികയാണ്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ശക്തമായ സാമൂഹ്യ സംവിധാനങ്ങള്‍ കെട്ടിപ്പെടുത്ത് സാമ്പത്തികവും സാമൂഹികവുമായ വികാസം ഉറപ്പുവരുത്തുകയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ ചെയ്യുന്നത്. ലഘുസമ്പാദ്യം, സുസ്ഥിര ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടാനുള്ള അവസരം നല്‍കി അവരുടെ സാമൂഹ്യ സ്ഥിതി മെച്ചപ്പെടുത്തുകയാണ് ചെയ്യുക.

 

Content highlight
വയനാട്ടിലെ തിരുനെല്ലിയില്‍ ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലയ്ക്കായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായായാണ് തിരുനെല്ലി പ്രത്യേക പദ്ധതി നടപ്പാക്കുന്നത്

ഓണംവാരാഘോഷം 2019; സമാപനഘോഷയാത്ര, താരമായി കുടുംബശ്രീ നിശ്ചലദൃശ്യം ഫ്ളോട്ട്

Posted on Friday, September 27, 2019

ഓണംവാരാഘോഷ സമാപന ഘോഷയാത്രയില്‍ ശ്രദ്ധ നേടി കുടുംബശ്രീയുടെ ഫ്ളോട്ടും. സ്ത്രീശാക്തീകരണത്തിന്‍റെ കരുത്ത് തെളിയിക്കുന്ന ഫ്ളോട്ടായിരുന്നു സമാപനഘോഷയാത്രയില്‍ കുടുംബശ്രീ ഒരുക്കിയത്. എറൈസ് മള്‍ട്ടി ടാസ്ക് സംഘത്തിന്‍റെയും വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റിന്‍റെയും നേട്ടങ്ങള്‍ കാണികളിലേക്ക് എത്തിക്കുന്ന തരത്തിലായിരുന്നു ഈ നിശ്ചലദൃശ്യം. കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ക്കും എറൈസ് ടീമുനമായുള്ള പ്രത്യേകം പ്രത്യേകം യൂണിഫോമുകള്‍ അണഞ്ഞ വനിതകാളാണ് ഫ്ളോട്ടിലുണ്ടായിരുന്നത്.

  നിര്‍മ്മാണ മേഖലയിലെ പെണ്‍കരുത്തായി കുടുംബശ്രീ വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍, ഇലക്ട്രിക്, പ്ലംബിങ് ജോലികള്‍ക്ക് കുടുംബശ്രീ മള്‍ട്ടി ടാസ്ക് ടീം എന്നതായിരുന്നു ഈ നിശ്ചലദൃശ്യത്തിന്‍റെ സന്ദേശം. 2018 ഓഗസ്റ്റില്‍  നേരിട്ട പ്രളയത്തിന് ശേഷം കേരളത്തിന്‍റെ തിരിച്ചുവരവിന് കുടുംബശ്രീ നടത്തുന്ന സാമൂഹ്യ ഇടപെടലുകളില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ ഫ്ളോട്ട് ഒരുക്കിയത്. ആലപ്പുഴ ജില്ലയിലെ പരിശീലന സംഘമായ എക്സാഥാണ് നിശ്ചലദൃശ്യം അണിയിച്ചൊരുക്കിയത്. സമൂഹത്തിനോട് കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്കുള്ള സ്നേഹവും കരുതലും ഉത്തരവാദിത്തവും വെളിവാക്കിയ ഈ ഫ്ളോട്ട് കാണികളുടെ മനസ്സില്‍ ഏറെ ആകാംക്ഷ നിറച്ചു.

  ഭാവിയില്‍ കെട്ടിട നിര്‍മ്മാണ മേഖലയില്‍ വിദഗ്ധരായ തൊഴിലാളികളുടെ അഭാവമുണ്ടാകുന്നത് മുന്‍കൂട്ടി കണ്ടാണ് കുടുംബശ്രീ കെട്ടിട നിര്‍മ്മാണ സംഘങ്ങളെന്ന ആശയത്തിന് രൂപം നല്‍കിയത്. ദരിദ്രര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടി സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന പല ഭവന നിര്‍മ്മാണ പദ്ധതികളിലും ഇവരുടെ സേവനം ഉപയോഗിക്കാനാകുമെന്ന കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ടായി. വിവിധ ജില്ലകളിലായി നിര്‍മ്മാണ മേഖലയില്‍ കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുകയും നിര്‍മ്മാണ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.

   2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് പുതിയ ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള ചുമതല സര്‍ക്കാര്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചിരുന്നു. ഇതിനായി രൂപം നല്‍കിയ പദ്ധതിയാണ് എറൈസ് (അരൂൗശൃശിഴ ഞലശെഹശലിരല മിറ കറലിശേ്യേ വേൃീൗഴവ ടൗമെേശിമയഹല ഋാുഹീ്യാലിേ)). പദ്ധതിയിലൂടെ ഇലക്ട്രിക്കല്‍ വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്, പ്ലംബിങ് എന്നീ മേഖലകളില്‍ പരിശീലനം ലഭിച്ചവര്‍ ഉള്‍പ്പെടുന്ന മള്‍ട്ടി ടാസ്ക് ടീമുകള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. 2019ലെ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍, പൊതു ഇടങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ചുമതല എറൈസ് ടീമുകളെ ഏല്‍പ്പിക്കാമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു.

 

 

Content highlight
2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് പുതിയ ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള ചുമതല സര്‍ക്കാര്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചിരുന്നു.

നെഹ്റു ട്രോഫിയില്‍ അഭിമാനമായി കുടുംബശ്രീ വനിതകള്‍

Posted on Friday, September 27, 2019

ആലപ്പുഴയിലെ പുന്നമടക്കായലില്‍ നടന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ അഭിമാന നേട്ടം കൈവരിച്ച് കുടുംബശ്രീ വനിതകള്‍. നെഹ്റു ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കുടുംബശ്രീ വനിതകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 31ന് നടന്ന മത്സരത്തില്‍ തെക്കനോടി വിഭാഗത്തിലെ രണ്ടാം സ്ഥാനവും കുടുംബശ്രീ ടീം തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍ വള്ളം കരസ്ഥമാക്കി.

  കുടുംബശ്രീ നടത്തുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വള്ളം കളിയില്‍ പങ്കെടുക്കണമെന്ന തീരുമാനം കൈക്കൊണ്ടത്.  കന്നി ശ്രമത്തില്‍ തന്നെ രണ്ടാം സ്ഥാനം നേടാന്‍ കുട്ടനാട്ടിലെ കുടുംബശ്രീ വീട്ടമ്മമാര്‍ക്ക് സാധിച്ചു!. കേരള പോലീസ് ടീമിനാണ് ഒന്നാം സ്ഥാനം. ദേവാസ് വള്ളം തുഴഞ്ഞ പുത്തൂരാന്‍ ബോട്ട് ക്ലബ്ബ് വനിതാ ടീം മൂന്നാം സ്ഥാനവും നേടി.

  വള്ളംകളിയില്‍ പങ്കെടുക്കണമെന്ന തീരുമാനം കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങളെ അറിയിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. 84 പേരാണ് തുഴയെറിയാനുള്ള തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവന്നത്. രണ്ട് ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം 36 പേരെ കുടുംബശ്രീയെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുത്തു. 35 വയസ്സ് മുതല്‍ 67 വയസ്സ് വരെ പ്രായുള്ളവര്‍ ടീമിലുണ്ടായിരുന്നു. ഇവര്‍ ജൂലൈ 25 മുതല്‍ എല്ലാ ദിവസം 5 മണിക്കൂര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ഓഗസ്റ്റ് 6,7 തിയതികളില്‍ നെഹ്റു ട്രോഫി വള്ളം കളി നടക്കുന്ന ട്രാക്കില്‍ തന്നെയും പരിശീലനം നല്‍കി. ആലപ്പുഴ ജില്ലാ മിഷന്‍ ജെന്‍ഡര്‍ വിഭാഗം പ്രോഗ്രാം മാനേജര്‍ പി. സുനിതയായിരുന്നു ടീം ക്യാപ്റ്റന്‍.

 

 

Content highlight
കുടുംബശ്രീ നടത്തുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വള്ളം കളിയില്‍ പങ്കെടുക്കണമെന്ന തീരുമാനം കൈക്കൊണ്ടത്.

കാരുണ്യം കവിഞ്ഞൊഴുകുമ്പോള്‍

Posted on Sunday, August 18, 2019

കാലവര്‍ഷക്കെടുതി നാടൊട്ടുക്കും ദുരിതം വിതയ്ക്കുമ്പോള്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് കുടുംബശ്രീ. ദുരന്തബാധയുണ്ടായ അന്ന് മുതല്‍ സഹജീവികള്‍ക്കായി അക്ഷീണ പ്രവര്‍ത്തനങ്ങളാണ് അയല്‍ക്കൂട്ട വനിതകളും കുടുംബശ്രീ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ചെയ്തുവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളെത്തിച്ചും അവിടെ പ്രളയബാധിതര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കിയും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം പാകം ചെയ്ത് നല്‍കിയും അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. സ്വന്തം വീടുകളിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തമേകാനും കുടുംബശ്രീ മുന്‍പന്തിയിലാണ്.

കണ്ണൂര്‍
സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്. 13500 രൂപയുടെ ബെഡ്ഷീറ്റും തുണികളുമാണ് ചിറക്കല്‍ സിഡിഎസ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ച് നല്‍കിയത്. ജില്ലയിലെ സ്‌നേഹിത കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ച് ക്യാമ്പുകളില്‍ വിതരണം ചെയ്തു. അഞ്ചരക്കണ്ടി സിഡിഎസ് 13600 രൂപയുടെയും കോട്ടയം സിഡിഎസ് 15325 രൂപയുടെയും വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്. 24219 രൂപ വിലമതിക്കുന്ന വസ്ത്രങ്ങളും ശുചീകരണ ഉപകരണങ്ങളുമാണ് കടമ്പൂര്‍ സിഡിഎസ് നല്‍കിയത്. ആന്തൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. സാന്ത്വനം വോളന്റിയര്‍മാരും സജീവമായി പ്രവര്‍ത്തിക്കുന്നു.  


കോഴിക്കോട്
ഓഗസ്റ്റ് 11 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ 318 ദുരിതാശ്വാസ ക്യാമ്പുകളിലായി 60000 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. 284 ക്യാമ്പുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം ഏറ്റെടുത്തു കഴിഞ്ഞു. ഇത് വഴി 51360 പേര്‍ക്ക് ഭക്ഷണം നല്‍കി. 2725 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും 360 കിലോഗ്രാം പച്ചക്കറിയും 6000 ജോടി തുണിത്തരങ്ങളും ബെഡ്ഷീറ്റുകളും ചവിട്ടിയും 1600 പാക്കറ്റ് സാനിറ്ററി നാപ്കിനും വിതരണം ചെയ്തു. 48 ക്യാമ്പുകളിലായി 10681 പേര്‍ക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ സേവനം നല്‍കി. അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ 1747 കുടുംബങ്ങള്‍ക്ക് താമസമൊരുക്കി. 1079 ഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നല്‍കി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശുചീകരണത്തിനായി ഓരോ സിഡിഎസില്‍ നിന്നും 200 പേരെ തെരഞ്ഞെടുത്തു.

മലപ്പുറം
കാലവര്‍ഷക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകളിലൊന്നാണ് മലപ്പുറം. 204 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. കുടുംബശ്രീയുടെ 65 സിഡിഎസുകളിലും പ്രളയബാധയുണ്ടായി. ഓരോ സിഡിഎസിലും കുറഞ്ഞത് 9 ദുരിതാശ്വാസ ക്യാമ്പുകള്‍ വീതം പ്രവര്‍ത്തിക്കുന്നു. പരമാവധി ക്യാമ്പുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം കുടുംബശ്രീ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. സ്‌നേഹിത സെന്ററില്‍ വെള്ളം കയറിയത് മൂലം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ജെന്‍ഡര്‍ ടീം അംഗങ്ങളും റിസോഴ്‌സ് പേഴ്‌സണ്‍മാരുമെല്ലാം തങ്ങളാലാവും വിധമുള്ള സഹായങ്ങള്‍ നല്‍കുന്നു. ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയിലടക്കമുള്ളിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് സന്നദ്ധ പ്രവര്‍ത്തകരെയും തെരഞ്ഞെടുത്തു കഴിഞ്ഞു.

പാലക്കാട്
ഓഗസ്റ്റ് 13 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ 81 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 3765 വനിതകളും 2843 പുരുഷന്മാരും ഈ ക്യാമ്പുകളിലുണ്ട്. 26 കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇവിടെ കുടുംബശ്രീ ഏറ്റെടുത്ത് നടക്കുന്നു. ഇതുവഴി 3098 പേര്‍ക്ക് ആഹാരം നല്‍കി. 200 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ കുടുംബശ്രീ മുഖേന എത്തിച്ചു നല്‍കി. 570 ജോടി വസ്ത്രങ്ങളും 155 പാക്കറ്റ് സാനിട്ടറി നാപ്കിനുകളും വിതരണം ചെയ്തു. 925 പേര്‍ക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് സേവനങ്ങളും നല്‍കി. സാന്ത്വനം വോളന്റിയര്‍മാര്‍ മുഖേന 1253 പേരുടെ ആരോഗ്യ പരിശോധനയും അനുബന്ധ സേവനങ്ങളും നല്‍കി. അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ 35 കുടുംബങ്ങള്‍ക്ക് താത്ക്കാലിക താമസവും ജില്ലയില്‍ ഒരുക്കി നല്‍കി. 1457 കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകര്‍ ജില്ലയിലാകെ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 916 വീടുകളും 18 പൊതു നിരത്തുകളും വൃത്തിയാക്കി കഴിഞ്ഞു. അട്ടപ്പാടിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 13 ടീമുകളാണ് ഏകോപിപ്പിക്കുന്നത്.

എറണാകുളം
ഓഗസ്റ്റ് 12 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 69 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 4673 സ്ത്രീകളും 4245 പുരുഷന്മാരും ക്യാമ്പുകളിലുണ്ട്. 25 കമ്മ്യൂണിറ്റി കിച്ചണുകള്‍ കുടുംബശ്രീ പ്രവര്‍ത്തിക്കുന്നു, ഇതുവഴി 6393 പേര്‍ക്ക് ആഹാരവും നല്‍കി വരുന്നു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ വഴി 283 പേര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങളും സാന്ത്വനം വോളന്റിയര്‍മാര്‍ വഴി 152 പേര്‍ക്ക് അനുബന്ധ സേവനങ്ങളും നല്‍കി. 20 കുടുംബങ്ങള്‍ക്ക് അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ താമസ സൗകര്യം ഒരുക്കി നല്‍കി. 206 സന്നദ്ധ സേവകര്‍ സജീവമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.


ആലപ്പുഴ
ഓഗസ്റ്റ് 12 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 40 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. 3025 സ്ത്രീകളും 2589 പുരുഷന്മാരുമുണ്ട്. 30 കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം കുടുംബശ്രീയാണ് നടത്തുന്നത്. 4000 പേര്‍ക്ക് ഭക്ഷണവും നല്‍കുന്നു. 775 പേര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങളും സാന്ത്വനം വോളന്റിയര്‍മാര്‍ വഴി 100 പേര്‍ക്ക് സേവനങ്ങളും നല്‍കി.

 

Content highlight
സ്വന്തം വീടുകളിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തമേകാനും കുടുംബശ്രീ മുന്‍പന്തിയിലാണ്.