ഫീച്ചറുകള്‍

ദേശീയ സരസ് മേളയില്‍ 12.21 കോടി രൂപയുടെ വിറ്റുവരവ്

Posted on Thursday, April 21, 2022

തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 10 വരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേളയില്‍ 12,21,24,973 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ഇതുവരെ സംഘടിപ്പിച്ച സരസ് മേളകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയ മേളയും ഇതാണ്.

ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ ഉത്പന്നങ്ങള്‍ 237 സ്റ്റാളുകളിലായി പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരുന്നു. 15 സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണവിഭവങ്ങള്‍ ലഭ്യമാകുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമായുണ്ടായിരുന്നു. കൂടാതെ എല്ലാദിവസങ്ങളിലും കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

ഉത്പന്ന – പ്രദര്‍ശന വിപണന സ്റ്റാളുകളില്‍ നിന്ന് മാത്രം 11,38,87,543 രൂപയുടെ വിറ്റുവരവാണുണ്ടായത്. ഫുഡ്‌കോര്‍ട്ടിലെ വില്‍പ്പന 82,37,520 രൂപയുടേതും. ഏഴാം തവണയാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്.

Content highlight
SARAS Mela 2022 makes record sales of more than Rs 12 croresen

ആര്യാട് ബ്ലോക്കില്‍ ഇനി ലഭിക്കും 'കുടുംബശ്രീ' ബ്രാന്‍ഡ് മുട്ടയും പാലും

Posted on Tuesday, April 19, 2022

ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്കിലെ ഒരു കൂട്ടം യുവസംരംഭകര്‍ പാലും നാടന്‍ മുട്ടയും 'കുടുംബശ്രീ' ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ആലപ്പുഴ നിയോജക മണ്ഡലം എം.എല്‍.എ പി.പി. ചിത്തരഞ്ചന്‍ വിപണനോദ്ഘ്ടാനം നിര്‍വഹിച്ചു. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

  മൃഗസംരക്ഷണ മേഖലയില്‍ ഇന്റന്‍സീവ് ബ്ലോക്കായി 2021-22ല്‍ കുടുംബശ്രീ തെരഞ്ഞെടുത്ത് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന  സംസ്ഥാനത്തെ 28 ബ്ലോക്കുകളില്‍ ഒന്നാണ് ആര്യാട്. ഇവിടെയുള്ള കുടുംബശ്രീ കുടുംബാഗങ്ങളായ സ്ത്രീ പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ള യുവ സംരംഭകര്‍ക്ക്  നല്‍കിയ ലൈവ്‌സ്റ്റോക്ക് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോജക്ട് (എല്‍.ഇ.ഡി.പി) പരിശീലനത്തിന് ശേഷമാണ് ഇങ്ങനെയൊരു സംരംഭം ആരംഭിച്ചത്. 19 പേരാണ് ഈ സംരംഭത്തിന്റെ ഭാഗമായുള്ളത്. ആര്യാട് പഞ്ചായത്ത് പരിധിയിലാണ് ഇപ്പോള്‍ ഈ ഉത്പന്നങ്ങള്‍ ലഭിക്കുക. സി.ഡി.എസില്‍ ആവശ്യം അറിയിക്കാം. പാലും മുട്ടയും ഉത്പാദിപ്പിക്കുന്ന അയല്‍ക്കൂട്ടാംഗങ്ങളില്‍ നിന്ന് ഈ ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങി ഇടനിലക്കാരില്ലാതെ അവശ്യക്കാരിലേക്ക് കുടുംബശ്രീ ബ്രാന്‍ഡില്‍ നേരിട്ട് എത്തിക്കുകയാണ് ചെയ്യുക. ചില്ലുകുപ്പിയിലാണ് പാല്‍ എത്തിച്ച് നല്‍കുക. മുട്ട ട്രേയിലും.

  ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, സംരംഭകര്‍ക്കുള്ള സി.ഇ.എഫ് (കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട്) വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി. പി. സംഗീത, സ്വപ്ന ഷാബു, ബിജുമോന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ്, മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മാരായ എം. എസ് സന്തോഷ്, കെ.പി. ഉല്ലാസ്, ഉദയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, സി.ഡി.എസ്  ചെയര്‍പേഴ്‌സണ്‍മാരായ അമ്പിളിദാസ്, ഷനൂജ ബിജു, സ്മിത ബൈജു, ജി. ലത. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സുരമ്യ, ഏക്‌സാഥ് പരിശീലന ഏജന്‍സി പ്രസിഡന്റ് ജലജകുമാരി എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ സെക്രട്ടറി  പി. ഷിബു  സ്വാഗതവും കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സേവ്യര്‍ നന്ദിയും പറഞ്ഞു.
 

Content highlight
Young Entrepreneurs from Aryad Block of Alappuzha district launches fresh milk and egg in Kudumbashree brandml

കുടുംബശ്രീ സംരംഭകരുടെ ചിപ്‌സും അച്ചാറും 'കണ്ണൂര്‍' ബ്രാന്‍ഡില്‍ പുറത്തിറക്കി

Posted on Monday, April 18, 2022

കണ്ണൂര്‍ എന്ന ബ്രാന്‍ഡില്‍ ചിപ്‌സും അച്ചാറും പുറത്തിറക്കി കണ്ണൂര്‍ ജില്ലാ ടീം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേദിയില്‍ ഏപ്രില്‍ 13ന് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഈ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചേന, കണ്ണിമാങ്ങ, വെളുത്തുള്ളി, ചെറുനാരങ്ങ, കാന്താരി.. എന്നിങ്ങനെ ആറ് തരം അച്ചാറുകളും ബനാന, കപ്പ, ശര്‍ക്കരവരട്ടി ഉള്‍പ്പെടെ നാല് വിധത്തിലുള്ള ചിപ്‌സുകളുമാണ് കണ്ണൂര്‍ ബ്രാന്‍ഡില്‍ പുറത്തിറക്കിയിരിക്കുന്നത്.

    കാര്‍ഷിക ഉത്പന്ന സംസ്‌ക്കരണ മേഖലയിലെ 35 യൂണിറ്റുകളിലെ 125 അയല്‍ക്കൂട്ടാംഗങ്ങളാണ് ഈ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ തയാറാക്കുന്നത്.

  ഊര്‍ജ്ജശ്രീ ന്യുട്രിമിക്സ് യൂണിറ്റിന്റെ പാലടയും ആറളത്തെ  യുവ സംരംഭ സംഘത്തിന്റെ ട്രൈ സ്റ്റാര്‍ എല്‍.ഇ.ഡി ബള്‍ബും ചടങ്ങില്‍ ബഹുമാനപ്പെട്ട മന്ത്രി പുറത്തിറക്കി.

 

Content highlight
Kudumbashree Kannur District Mission launches branded chips and pickles in 'Kannur' brand

കുടുംബശ്രീയ്ക്ക് കരുത്താകാന്‍, കഠിന തയാറെടുപ്പുമായി അവര്‍

Posted on Tuesday, April 12, 2022
കുടുംബശ്രീയെ അടുത്ത മൂന്ന് വര്‍ഷം മികച്ച രീതിയില്‍ നയിക്കുക, നിലവിലുള്ളതിനേക്കാള്‍ ഒരു പടിയെങ്കിലും മുന്നിലേക്ക് കുടുംബശ്രീ സംഘടനാ സംവിധാനത്തെ എത്തിക്കുക, താഴേത്തട്ടില്‍ കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ കുടുംബശ്രീ മുഖേന നടത്തുക....എന്നിങ്ങനെ നീളുന്ന ലക്ഷ്യങ്ങളോടെ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ഭരണസമിതി അംഗങ്ങള്‍ പ്രാപ്തി വര്‍ദ്ധനവിനുള്ള പരിശീലനം നേടിത്തുടങ്ങിയിരിക്കുകയാണ്.
 
കുടുംബശ്രീയെ കുറിച്ചുള്ള കൃത്യമായ അവബോധവും, കൂട്ടുത്തരവാദിത്തത്തോടു കൂടി പ്രവര്‍ത്തിക്കാനുള്ള ദിശാബോധവും ഭരണസമിതിയുടെ കാലാവധിയുടെ തുടക്കത്തില്‍ തന്നെ ഈ പരിശീലനങ്ങളിലൂടെ സൃഷ്ടിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഓരോ ജില്ലയിലുമുള്ള പരിശീലന ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും, ഉദ്യോഗസ്ഥരില്‍ നിന്നും തെരഞ്ഞെടുത്ത 320 മാസ്റ്റര്‍ പരിശീലകര്‍ മുഖേനയാണ് ഭരണസമിതി അംഗങ്ങള്‍ക്കുള്ള ഈ പരിശീലനം നല്‍കുന്നത്. 359 ബാച്ചുകളിലായി 19,470 ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കും.
 
കുടുംബശ്രീയും സാമൂഹ്യാധിഷ്ഠിത സംഘടനയും കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് പബ്ലിക് സ്പീക്കിങ്, വിഷന്‍ ബില്‍ഡിങ്...തുടങ്ങീ എട്ട് വിഷയങ്ങള്‍ ആക്ടിവിറ്റി അടിസ്ഥാനപ്പെടുത്തിയാണ് പരിശീലിപ്പിക്കുന്നത്.

 

Content highlight
Capacity Building Training for the new CDS Governing Committee starts

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളില്‍ വ്യത്യസ്ത രുചി വിളമ്പി ശ്രദ്ധ നേടുകയാണ് കുടുംബശ്രീ അംഗങ്ങള്‍

Posted on Tuesday, April 12, 2022
സംസ്ഥാന സര്ക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങളില് വ്യത്യസ്ത രുചി വിളമ്പി ശ്രദ്ധ നേടുകയാണ് കുടുംബശ്രീ അംഗങ്ങള്. കണ്ണൂര് പോലീസ് മൈതാനിയില് ഏപ്രില് 3നാണ് സര്ക്കാരിന്റെ ഒന്നാം വാര്ഷികാഘോഷങ്ങള്ക്ക് തുടക്കം കുറിച്ചത്.
 
പോലീസ് മൈതാനിയില് ഒരുക്കിയിരിക്കുന്ന 80,000 ചതുരശ്ര അടി വിസ്തീര്ണ്ണത്തിലുള്ള പ്രദര്ശന - വിപണന സ്റ്റാളില് 8000 ചതുരശ്ര അടിയിലുള്ള ഫുഡ്‌കോര്ട്ടിലാണ് കുടുംബശ്രീ അംഗങ്ങള് സ്വാദൂറും രുചി വിളമ്പി താരങ്ങളായി മാറിയിരിക്കുന്നത്. അട്ടപ്പാടിയില് നിന്ന് വനസുന്ദരി, കാസറഗോഡ് നിന്ന് നിന്ന് ചിക്കന് സ്റ്റിക്ക്, കണ്ണൂരില് നിന്ന് വെറൈറ്റി ജ്യൂസുകള് തുടങ്ങീ നിരവധി വിഭവങ്ങള് ഈ ഫുഡ് കോര്ട്ടില് ലഭിക്കും.
 
ഇത് കൂടാതെ 10 പ്രദര്ശന - വിപണന സ്റ്റാളുകളിലും കുടുംബശ്രീയുടെ സാന്നിധ്യമുണ്ട്. ജില്ലയിലെ 80ലധികം സംരംഭകരുടെ വൈവിധ്യമാര്ന്ന ഉത്പന്നങ്ങള് ഈ സ്റ്റാളുകളില് വിപണനത്തിനായി സജ്ജമാക്കിയിരിക്കുന്നു.
2017 മുതല് 2022 വരെയുള്ള കുടുംബശ്രീ ജില്ലാ മിഷന്റെ നേട്ടങ്ങള് വിശദമാക്കുന്ന 'കനല് താണ്ടിയ വഴികള്' എന്ന 36 മിനിറ്റുള്ള വീഡിയോയും പ്രദര്ശിപ്പിക്കുന്നു. ഏപ്രില് 14നാണ് സമാപനം.
 
KNR S

 

 
Content highlight
Kudumbashree members from Kannur serves different cuisines at the First Anniversary Celebrations of the State Government

ദേശീയ സരസ് മേള 2022 തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു

Posted on Thursday, April 7, 2022

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഉത്പന്ന-വിപണനമേളയായ ദേശീയ സരസ് മേള 2022 തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു. മാർച്ച് 30ന് തുടക്കമായ മേളയിൽ  28 സംസ്ഥാനങ്ങളിലേയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്ന 250 സ്റ്റാളുകളുണ്ട്. 60,000 ചതുരശ്ര അടിയുടെ പവലിയൻ. കൂടാതെ 15 സംസ്ഥാനങ്ങളിലെ രുചി വൈവിധ്യം രുചിച്ചറിയാൻ അവസരമൊരുക്കി 25 സ്റ്റാളുകൾ അടങ്ങുന്ന ഫുഡ് കോർട്ടും. 15,000 ചതുരശ്ര അടിയിലാണ് ഫുഡ് കോർട്ട്.

 കേരളം, ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 600 ഓളം സംരംഭകർ  കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്.

  കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ ചുമതലയിലൊരുക്കുന്ന ഫുഡ്കോർട്ടിൽ കർണ്ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, അരുണാചൽ പ്രദേശ്, അസം, ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷണ വൈവിധ്യങ്ങൾ വിളമ്പുന്നു. കൂടെ കേരളത്തിലെ വിഭവങ്ങൾ ലഭിക്കുന്ന ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളുടെ സ്റ്റാളുകളുമുണ്ട്.

  ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ കലാപ്രകടനങ്ങളും കുടുംബശ്രീ അംഗങ്ങളുടെയും ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെയും ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളും സെമിനാറുകളും ദിവസേന നടന്നുവരുന്നു. പ്രമുഖ ഗായിക സിതാര കൃഷ്ണകുമാർ, പുഷ്പവതി എന്നിവരുടെ സംഗീതനിശകളും രാജസ്ഥാൻ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തനത് കലാ രൂപങ്ങളും ശിങ്കാരിമേളവും നാടൻപാട്ടും മൺപാട്ടും എല്ലാം ഇക്കഴിഞ്ഞ ഏഴ് നാളുകളിലായി അരങ്ങേറി. ഏപ്രിൽ പത്തിന് മേള സമാപിക്കും.

Content highlight
600 ഓളം സംരംഭകർ കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്

കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഇന്നു തുടക്കം

Posted on Wednesday, March 30, 2022

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ഇന്ന് (30/3/2022) തിരി തെളിയും. വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സരസ് മേള ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, അഡ്വ.ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും. മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം പറയും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ വിഷയാവതരണം നടത്തും.

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഏഴാമത് സരസ് മേളയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ ഇതിൽ പങ്കെടുക്കും. ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. സന്ദർശകരെ വരവേൽക്കാൻ 60000 ചതുരശ്ര അടിയിലുള്ള പവിലിയനും അതിൽ 237 സ്റ്റാളുകളും സജ്ജീകരിച്ചു. ഇതിൽ 62 എണ്ണം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സംരംഭകർക്കും ബാക്കി 175 എണ്ണം കേരളത്തിനുമാണ്. അറുനൂറിലേറെ സംരംഭകരാണ് മേളയിൽ പങ്കെടുക്കുക.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരവും പാരമ്പര്യത്തനിമയും ഒത്തിണങ്ങുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് സരസ് മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്. പൗരാണിക ഭംഗി തുളുമ്പുന്ന കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപന്നങ്ങൾ തുടങ്ങി ഗൃഹോപകരണങ്ങൾ വരെ സംരംഭകരിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ടു വാങ്ങാനുള്ള അവസരമാണ് സരസ് മേളയിൽ ലഭിക്കുക.

15000 ചതുരശ്ര അടിയിൽ തീർത്തിട്ടുള്ള ഇന്ത്യാ ഫുഡ് കോർട്ടാണ് സരസ് മേളയുടെ മറ്റൊരാകർഷണം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ വനിതാ കാറ്ററിങ്ങ് സംരംഭകരും കഫേ കുടുംബശ്രീ വനിതകളും ചേർന്ന് മുന്നൂറിലേറെ വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളൊരുക്കും. കുടുംബശ്രീയുടെ കീഴിലുള്ള ട്രാൻസ്ജെൻഡർ ഗ്രൂപ്പുകളും ഫുഡ് കോർട്ടിൽ പങ്കെടുക്കും. നാഷണൽ റിസോഴ്സ് ഓർഗനൈസേഷനാണ് ഇതിന്റെ ചുമതല. കൂടാതെ കുടുംബശ്രീ പ്രവർത്തകരും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെ കലാകാരൻമാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സെമിനാറുകളും ചർച്ചകളും എല്ലാ ദിവസവും വേദിയിൽ അരങ്ങേറും.

ഹരിതചട്ടം പാലിച്ചു സംഘടിപ്പിക്കുന്ന മേളയിൽ പ്ളാസ്റ്റിക് ഒഴിവാക്കും. മേളയുടെ സുരക്ഷയ്ക്കായി പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ ടീം ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിനു മുന്നോടിയായി ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി 28 കലാകാരികൾ ചേർന്നവതരിപ്പിക്കുന്ന രണ്ടു സംഗീത ശിൽപ്പങ്ങളും മൂന്നു നാടകവും കൂടാതെ സരസ് മേളയുടെ തീം സോങ്ങിന്റെ ദൃശ്യാവിഷ്കാരവും നിശാഗന്ധിയിൽ അരങ്ങേറും. പരിപാടിയിൽ എം.പിമാർ, എം.എൽ.എമാർ, കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറയും.

Content highlight
National Saras Mela 2022 from today onwards

കലാവസന്തത്തിന് തുടക്കം...

Posted on Monday, March 21, 2022

കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക്  തിരികെയെത്തിക്കൊണ്ടിരിക്കുകയാണ് ലോകം. കലയിലൂടെ ആഘോഷമായൊരു തിരിച്ചുവരവ് നടത്തി ഏവര്‍ക്കുമൊപ്പം ചേര്‍ന്നിരിക്കുകയാണ് കുടുംബശ്രീ ബഡ്സ് സ്ഥാപന കുട്ടികളും. ബഡ്സ് ഫെസ്റ്റിവലിലൂടെ..

   ആദ്യ ജില്ലാതല ബഡ്‌സ് ഫെസ്റ്റ് വയനാട് ജില്ലയില്‍ മാര്‍ച്ച് 17, 19 തീയതികളില്‍ നടന്നു. 'മിഴി 2022' എന്ന മേളയില്‍ ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്നായി 249 കുട്ടികള്‍ പങ്കെടുത്തു.

  പെയിന്റിങ്, എംബോസ് പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് എന്നിങ്ങനെയുള്ള സ്റ്റേജിതര മത്സരങ്ങള്‍ 17നും ലളിതഗാനം, നാടന്‍പാട്ട്, പ്രച്ഛന്നവേഷം, നാടോടിനൃത്തം തുടങ്ങിയ സ്റ്റേജിന മത്സരങ്ങള്‍ 19നും സംഘടിപ്പിച്ചു.

   83 പോയിന്റോടെ തിരുനെല്ലി ബഡ്സ് സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. 29 പോയിന്റോടെ കല്‍പ്പറ്റ സ്‌കൂള്‍ രണ്ടാമതെത്തി. നൂല്‍പ്പുഴ ബി.ആര്‍.സി മൂന്നാമതും.

  ഏപ്രില്‍ മാസത്തോടെ ജില്ലാതല ബഡ്സ് ഫെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയശേഷം സംസ്ഥാനതല കലോത്സവവും സംഘടിപ്പിക്കും. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി  342 ബഡ്‌സ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ കുടുംബശ്രീയ്ക്ക് കീഴിലുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം.
 

Content highlight
ആദ്യ ജില്ലാതല ബഡ്‌സ് ഫെസ്റ്റ് വയനാട് ജില്ലയില്‍ മാര്‍ച്ച് 17, 19 തീയതികളില്‍ നടന്നു. 'മിഴി 2022' എന്ന മേളയില്‍ ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്നായി 249 കുട്ടികള്‍ പങ്കെടുത്തു

കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ കേരളത്തില്‍

Posted on Saturday, March 5, 2022

കുടുംബശ്രീ മാതൃക പകര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡല്‍ഹി വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തി വിശദമായ പഠന സന്ദര്‍ശനം നടത്തി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍, അംഗങ്ങളായ ഫിര്‍ദോസ്, വന്ദന സിങ്, റിസര്‍ച്ച് അസോസിയേറ്റ് സാക്ഷി സൗരഭ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ദീപിക സിങ്, റിസര്‍ച്ച് ഓഫീസര്‍ സൗരഭ് സിങ് എന്നീ ആറംഗ സംഘമാണ് പഠനം നടത്തുന്നത്.

  മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കണ്ടറിഞ്ഞു.

DWC

  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് , കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് എന്നിവരുമായി സംഘം സംവദിച്ചു.

  തിരുവനന്തപുരത്തും കൊല്ലത്തുമായി അയല്‍ക്കൂട്ടം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, പിങ്ക് കഫെ, അപ്പാരല്‍ പാര്‍ക്ക്, ഷീ ലോഡ്ജ്, ആര്‍.ഒ പ്ലാന്റ്, എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടം, കൊച്ചി മെട്രോ, സമൃദ്ധി ജനകീയ ഹോട്ടല്‍ എന്നിവിടങ്ങളിലുമെല്ലാം സംഘം സന്ദര്‍ശനം നടത്തി.
Content highlight
DWC studied about kudumbashree

അട്ടപ്പാടിയില്‍ ഉപജീവന അവസരങ്ങളൊരുക്കി മില്ലറ്റ് കഫേയും വൈഗയും

Posted on Saturday, February 26, 2022

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഹില്‍ വാല്യു ബ്രാന്‍ഡില്‍ രണ്ട് കാര്‍ഷിക ഉപജീവന സംരംഭങ്ങള്‍ക്ക് കുടുംബശ്രീ തുടക്കം കുറിച്ചു. ചെറുധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോത്സാഹിപ്പിക്കുക, നല്ലഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മില്ലറ്റ് കഫേ ആരംഭിച്ചത്. ചിത്രശലഭം കാര്‍ഷിക ഗ്രൂപ്പിലെ രേശി, ലക്ഷ്മി വെള്ളിങ്കിരി, ലക്ഷ്മി ബാലന്‍ എന്നിവരാണ് പുതൂരിലുള്ള ഈ കഫേയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.

  ചെറുധാന്യങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന റാഗി അട, പുട്ട്, ചാമ പായസം, ചാമ ബിരിയാണി, വരഗ് ദോശ...തുടങ്ങിയ വിഭവങ്ങള്‍ ഇവിടെ ലഭിക്കും.

  അഗളി പഞ്ചായത്ത് സമിതിയ്ക്ക് കീഴിലാണ് വൈഗ എന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്. ചെല്ലി, ലക്ഷ്മി നഞ്ചന്‍, പാപ്പ കക്കി, ആശ, രാധ എന്നീ സംരംഭകര്‍ ചേര്‍ന്നാണ് ദോശമാവും മസാലപ്പൊടികളും മറ്റും ഉത്പാദിപ്പിക്കുന്ന ഈ സംരംഭം നടത്തുന്നത്. ഹില്‍ വാല്യു എന്ന  കുടുംബശ്രീയുടെ കാര്‍ഷിക ഉത്പന്ന ബ്രാന്‍ഡിന്റെ കീഴിലാണ് ഈ രണ്ട് സംരംഭങ്ങളും ആരംഭിച്ചിരിക്കുന്നത്.   കാര്‍ഷിക മേഖലയില്‍ ഹില്‍ വാല്യു ബ്രാന്‍ഡില്‍ ആരംഭിക്കുന്ന 13ാം സംരംഭമാണ് മില്ലറ്റ് കഫേ.

 കുടുംബശ്രീയുടെ ഭാഗമായി 1037 ജെ എല്‍ജികളിലായി 4606  കര്‍ഷകര്‍ വിവിധ വിളകള്‍ അട്ടപ്പാടിയില്‍ കൃഷി ചെയ്യുന്നുണ്ട്. 606.5 ഏക്കറില്‍ ചെറു ധാന്യങ്ങളായ റാഗി ,ചാമ, ചോളം, വരഗ്, തിന, കുതിര വാലി എന്നിവ കൃഷി ചെയ്ത് വരുന്നു.

 

Content highlight
kudumbashree starts millet cafe at attappadyml