ഫീച്ചറുകള്‍

പ്രതിസന്ധികള്‍ നീന്തിക്കയറിയ സുചിത്ര ഞങ്ങള്‍ക്ക് അഭിമാനമാകുമ്പോള്‍...

Posted on Tuesday, September 27, 2022
 
കുടുംബശ്രീയുടെ ആഭിമുഖ്യത്തില് നടത്തുന്ന നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി (അര്ബന് പോവര്ട്ടി റിഡക്ഷന് പ്ലാന്- യു.പി.ആര്.പി) പ്രവര്ത്തനങ്ങള്ക്ക് വേണ്ടി മാസ്റ്റര് പരിശീലകര്ക്കായി സെപ്റ്റംബര് 19,20 തീയതികളില് സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടിക്കിടെ കുടുംബശ്രീയ്ക്ക് വേണ്ടി ഒരു ആദരിക്കല് ചടങ്ങും നടന്നു. തിരുവനന്തപുരത്ത് മണ്വിള അഗ്രികള്ച്ചറല് കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടില് സംഘടിപ്പിച്ച പരിശീലന പരിപാടിക്കിടെ ആദരവ് നേടിയ ആള് അത്ര ചില്ലറക്കാരിയല്ല.
ആസ്തമയടക്കമുള്ള പ്രതിസന്ധികളും നദികളോടും പുഴകളോടുമുള്ള പരിചക്കുറവുമൊന്നും വകവയ്ക്കാതെ പെരിയാര് നീന്തിക്കടന്ന് ശ്രദ്ധ നേടിയ സുചിത്ര. കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (എന്.യു.എല്.എം) പദ്ധതിക്ക് കീഴില് ആലുവയില് കമ്മ്യൂണിറ്റി ഓർഗനൈസറായി പ്രവര്ത്തിച്ചുവരികയാണ് സുചിത്ര.
 
ചെറുപ്പത്തിലെ ആസ്തമ ബാധിതയായ സുചിത്ര വിവാഹശേഷമാണ് വ്യായാമമെന്ന നിലയില് നീന്തല് പഠിക്കാനായി പോയിത്തുടങ്ങുന്നത്. വെറും 40 ദിവസം നീണ്ട പരിശീലനത്തിന് ശേഷം സാക്ഷാൽ പെരിയാര് നദി നീന്തിക്കടന്നു സുചിത്ര. തീരെ പരിചയമില്ലാത്ത ഒരു പരിസ്ഥിതിയില് പ്രതിസന്ധികളെ മറികടന്ന് പരിശ്രമം ഒന്ന് കൊണ്ട് മാത്രം കൈവരിച്ച ഈ നേട്ടം ഏവര്ക്കും പ്രചോദനമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുചിത്ര.
 
സംസ്ഥാനതല പരിശീലന പരിപാടിയുടെ ഭാഗമായി 151 മാസ്റ്റര് പരിശീലകര് യു.പി.ആര്.പി പരിശീലനം നേടി. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലെ 'സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും' എന്ന ഘടകത്തിന്റെ ഭാഗമായി കുടുംബശ്രീ ആവിഷ്‌ക്കരിച്ച പുതിയ പരിപാടിയാണ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി.
കേരളത്തിലെ നഗരപ്രദേശങ്ങളില് സമഗ്ര വികസനം സാധ്യമാക്കാന് ഉപകരിക്കുന്ന വിധത്തില് കര്മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രവര്ത്തനങ്ങള് നടത്തുന്നത്.
 
suchithra

 

Content highlight
suchithra making Kudumbashree proud

ഭക്ഷ്യോത്പന്ന നിര്‍മ്മാണ, സംസ്‌ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനം നല്‍കി

Posted on Friday, September 23, 2022
ഭക്ഷ്യോത്പന്ന നിര്മ്മാണ, സംസ്‌ക്കരണ മേഖലയില് പ്രവര്ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ 120 കുടുംബശ്രീ സംരംഭകര്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനം നല്കി. ഈ മാസം 16,17 തീയതികളിലായി തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവനിലാണ് പരിശീലനം സംഘടിപ്പിച്ചത്.
 
ഫുഡ് സേഫ്ടി ആന്ഡ് സ്റ്റാന്ഡേര്ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫോസ്റ്റാക് (FoSTaC) സര്ട്ടിഫിക്കറ്റ് കോഴ്‌സിലുള്ള പരിശീലനമാണ് ഇവര്ക്കായി സംഘടിപ്പിച്ചത്. ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായാണ് ഈ പരിശീലനം.
ശുചിത്വം, പായ്ക്കിങ്, ഈ രംഗത്ത് പിന്തുടരേണ്ട നല്ല രീതികള് എന്നിങ്ങനെ വിവിധ വിഷയങ്ങളിലായിരുന്നു ക്ലാസ്സുകള്.
 
ed

 

Content highlight
Training for Kudumbashree entrepreneurs working in food production and processing sector of Thiruvananthapuram districtml

Training for Kudumbashree entrepreneurs working in food production and processing sector of Thiruvananthapuram district

Posted on Friday, September 23, 2022
The Food and Safety Department has extended training for 120 Kudumbashree entrepreneurs working in the food production and processing sector of Thiruvananthapuram district. The training was conducted at Bhakshya Suraksha Bhavan, Thycaud, Thiruvananthapuram on 16-17 September 2022.
 
 Food Safety Training and Certification (FoSTaC) course of Food Safety and Standards Authority of India (FoSTaC) was organized for them. The training is organized as part of the 'Eat Right Challenge'. The classes were extended on various topics such as hygiene, packing and good practices to be followed in this field.
 
food

 

Content highlight
Training for Kudumbashree entrepreneurs working in food production and processing sector of Thiruvananthapuram districten

കുടുംബശ്രീയെ പഠിച്ചറിഞ്ഞ് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

Posted on Saturday, September 17, 2022

ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ഉപജീവന ദൗത്യം വിഭാഗം ഉദ്യോഗസ്ഥര്‍ കുടുംബശ്രീയെ അടുത്തറിയാന്‍ പഠന സന്ദര്‍ശനം നടത്തി. പ്രദാന്‍ എന്ന എന്‍.ജി.ഒയുടെ പ്രതിനിധികളും സംഘത്തിനൊപ്പമുണ്ടായിരുന്നു.

 എറണാകുളം ജില്ലയില്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തിനിടെ കുടുംബശ്രീ സി.ഡി.എസ് ഓഫീസ്, ന്യൂട്രിമിക്സ് യൂണിറ്റ്, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍, അയല്‍ക്കൂട്ടം,  എ.ഡി.എസ് യോഗം, കാസ് ഓഡിറ്റിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘം കണ്ടറിഞ്ഞു.

  സന്ദര്‍ശനത്തിന്റെ മൂന്നാം ദിനമായ സെപ്റ്റംബര്‍ 16ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസിലെത്തിയ സംഘം വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.

sq

 
 
Content highlight
NRLM officials from Chhattisgarh, Jharkhand and Bihar makes study visit to get to know Kudumbashree

25 കുടുംബങ്ങള്‍ക്ക് വരുമാനമേകി കണ്ണൂരിൻറെ കോഫി കിയോസ്‌കുകള്‍

Posted on Thursday, September 15, 2022

ജില്ലാ പഞ്ചായത്തുമായി കൈകോര്‍ത്ത് കോഫി കിയോസ്‌കുകളിലൂടെ 25 കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗ്ഗം തുറന്നേകിയിരിക്കുകയാണ് കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍. ഗ്രാമങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ഉപജീവന അവസരം ഒരുക്കി നല്‍കാനുള്ള കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്ടാണ് കുടുംബശ്രീ കോഫി കിയോസ്‌കുകള്‍.
  ജില്ലയില്‍ അഞ്ച് കോഫി കിയോസ്‌കുകള്‍ സ്ഥാപിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടത്. ഓരോ യൂണിറ്റിലും അഞ്ച് കുടുംബശ്രീ വനിതകള്‍ക്കാണ് തൊഴിലവസരം ലഭിക്കുന്നത്. കിയോസ്‌ക് ഒന്നിന് 2.8 ലക്ഷം രൂപയാണ് (ആകെ 14 ലക്ഷം രൂപ) ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ വകയിരുത്തിയത്. അധിക തുക കുടുംബശ്രീ വഴിയും ലഭ്യമാക്കുന്നു.

  ജില്ലയിലെ ആദ്യ കോഫി കിയോസ്‌ക് ചെറുപുഴയിലെ പാടിയോട്ട് ചാലിലാണ് ആരംഭിച്ചത്. റാണി റെജി, ഗൗരി കെ.വി, രമ്യ കെ.വ, ബിന്ദു ചെറിയാന്‍, കാര്‍ത്ത്യായനി.കെ എന്നീ കുടുംബശ്രീ വനിതകള്‍ക്ക് ഇവിടെ കിയോസ്‌ക് നടത്താനുള്ള അവസരവും ലഭിച്ചു.

 ഓഗസ്റ്റ് 31ന് സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.പി. ദിവ്യ കിയോസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിത കുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെറുപുഴ കൂടാതെ കണിച്ചാര്‍, പായം, കൊട്ടിയൂര്‍, പടിയൂര്‍ എന്നിവിടങ്ങളിലും കോഫി കിയോസ്‌കുകള്‍ ഉടന്‍ തന്നെ ആരംഭിക്കും.

 

kio

 

Content highlight
Kannur's coffee kiosks to provide livelihood opportunities for 25 families

സിയറ്റിനെ കുട ചൂടിച്ച് കുടുംബശ്രീ

Posted on Tuesday, September 13, 2022

തൃശ്ശൂര്‍ ജില്ലയിലെ നെന്മണിക്കര പഞ്ചായത്തിലെ ഫ്രണ്ട്സ്, വേളുക്കര പഞ്ചായത്തിലെ നൈസ് എന്നീ കുട നിര്‍മ്മാണ യൂണിറ്റ് അംഗങ്ങള്‍ക്ക് ഈ ഓണക്കാലം അവിസ്മരണീയമായിരുന്നു. ടയര്‍ നിര്‍മ്മാണ കമ്പനിയായ സിയറ്റില്‍ നിന്ന് 1000 വുഡണ്‍ കുടകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള മൂന്ന് ലക്ഷം രൂപയുടെ ഓര്‍ഡറാണ് ഇരു യൂണിറ്റുകള്‍ക്കുമായി ലഭിച്ചത്.

  നിശ്ചിത മാതൃകയില്‍ ലോഗോ പ്രിന്റ് ചെയ്ത കുടകള്‍ തയാറാക്കി നല്‍കാനാകുമോയെന്ന് തൃശ്ശൂര്‍ ജില്ലാ മിഷനോട് കമ്പനി അധികൃതര്‍ അന്വേഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ രണ്ട് യൂണിറ്റുകള്‍ക്കുമായി കുടയുടെ ഓര്‍ഡര്‍ വീതിച്ച് നല്‍കാന്‍ ജില്ലാ മിഷന്‍ തീരുമാനിച്ചത്.

  കുടനിര്‍മ്മാണം തകൃതിയായി നടത്തിയ രണ്ട് യൂണിറ്റുകളും നിശ്ചിത സമയത്ത് ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുകയും എറണാകുളത്ത് തൃപ്പൂണിത്തുറയിലുള്ള കേന്ദ്രത്തിലേക്ക് കുടകള്‍ നല്‍കുകയും ചെയ്തു.

ceat

 

Content highlight
Kudumbashree micro enterprise units from Thrissur receives order for umbrellas worth Rs 3 Lakhs

നെഹ്‌റു ട്രോഫി വള്ളംകളി- ഭക്ഷണവിഭവങ്ങള്‍ വിളമ്പി കുടുംബശ്രീ

Posted on Tuesday, September 13, 2022

ആലപ്പുഴയില്‍ സെപ്റ്റംബര്‍ നാലിന് നടന്ന അറുപത്തിയെട്ടാം നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയവര്‍ക്ക് രുചിയൂറും ഭക്ഷണവിഭവങ്ങള്‍ വിളമ്പി കുടുംബശ്രീ. രണ്ട് സംരംഭ യൂണിറ്റുകള്‍ ചേര്‍ന്നൊരുക്കിയ ഭക്ഷ്യമേളയില്‍ കപ്പ, മീന്‍ കറി, കക്കായിറച്ചി, ബിരിയാണി, ചായ, കാപ്പി, ഇലയട, സമോസ തുടങ്ങിയ നിരവധി വിഭവങ്ങളാണ് ഒരുക്കിയത്.

 ഫിനിഷിങ് പോയിന്റ് പ്രവേശന കവാടത്തിലും നെഹ്റു പവലിയന്‍ തുരുത്തിലുമാണ് ഭക്ഷണ സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നത്. സുഭിക്ഷ (ആലപ്പുഴ നഗരസഭാ സി.ഡി.എസ്), അനുഗ്രഹ (മുഹമ്മ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്) എന്നീ യൂണിറ്റുകള്‍ കൂപ്പണ്‍ ഉള്‍പ്പെടെ 1,42,650 രൂപയുടെ വിറ്റുവരവും ഭക്ഷ്യ മേളയിലൂടെ നേടി.

nehru

 

Content highlight
Kudumbashree serves delicious food to the viewers who came to watch Nehru Trophy Boat Race

തീപാറും ചോദ്യങ്ങള്‍, അതിവിദഗ്ധ ഉത്തരങ്ങള്‍, വിഷയാധിഷ്ഠിത ചര്‍ച്ചകള്‍...വെറും കുട്ടിക്കളിയില്ല ഈ കുട്ടി പാര്‍ലമെന്റ്

Posted on Friday, August 26, 2022
സ്‌കൂള് വിദ്യാര്ത്ഥികള് നേരിടുന്ന യാത്രാ ദുരിതം, ബാലവാകാശ പ്രശ്‌നങ്ങള് എന്ന് തുടങ്ങി പാര്ശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ദുരിതങ്ങളും പട്ടിണിമരണങ്ങളുമെല്ലാം ചര്ച്ചാ വിഷയങ്ങള്. ചാട്ടുളി പോലുള്ള ചോദ്യങ്ങളുമായി പ്രതിപക്ഷം. വിവാദങ്ങള് ഒഴിവാക്കി വിദഗ്ധ ഉത്തരങ്ങളുമായി ഭരണപക്ഷം. കഴിഞ്ഞ രണ്ടാഴ്ചക്കാലം സംസ്ഥാനത്തെ വിവിധ ജില്ലകളില് നടന്ന ബാല പാര്ലമെന്റുകള് അക്ഷരാര്ത്ഥത്തില് സംഭവ ബഹുലമായിരുന്നു.
 
കുടുംബശ്രീ ബാലസഭാംഗങ്ങള്ക്ക് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസ്സിലാക്കി നല്കുന്നതിനായാണ് ബാല പാര്ലമെന്റ് എന്ന പ്രവര്ത്തനം നടപ്പിലാക്കി വരുന്നത്. ഇപ്പോള് 28,000 ബാലസഭകളിലായി 3.95 ലക്ഷം കുട്ടികള് അംഗങ്ങളാണ്. പാര്ലമെന്റ് നടപടിക്രമങ്ങള്, ഭരണസംവിധാനങ്ങള്, നിയമ നിര്മ്മാണം, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളില് അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമാണ്.
 
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുമുള്ള ബാലസഭകളിലെ അംഗങ്ങളായ കുട്ടികളില് നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര് ചേരുന്ന ബാല പഞ്ചായത്തുകള് തദ്ദേശ സ്ഥാപനതലത്തില് സംഘടിപ്പിക്കുന്നു. ഓരോ ജില്ലയിലെയും ബാല പഞ്ചായത്തുകളില് നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരംഗം വീതം ഉള്പ്പെടുന്ന ജില്ലാ പാര്ലമെന്റുകള് ജില്ലാതലത്തിലും നടത്തുന്നു. ഓരോ ജില്ലയിലെയും ജില്ലാ പാര്ലമെന്റുകളില് നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വീതം കുട്ടികളാണ് (അഞ്ച് പെണ്കുട്ടികളും ആണ്കുട്ടികളും വീതം) സംസ്ഥാനതല ബാലപാര്ലമെന്റില് പങ്കെടുക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില് നിന്നുള്ള കുട്ടികളുടെ അവകാശങ്ങളും അവര് നേരിടുന്ന വെല്ലുവിളികളും ഈ സംവിധാനങ്ങള് മുഖേന ചര്ച്ച ചെയ്യുകയും രേഖകള് തയാറാക്കുകയും ചെയ്യുന്നു.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് ജില്ലാതല ബാല പാര്ലമെന്റുകള് സംഘടിപ്പിച്ചു കഴിഞ്ഞു. സംസ്ഥാനതല ബാല പാര്ലമെന്റ് അടുത്തമാസം ആദ്യം തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

 

Content highlight
District Level Bala Parliament Sessions progressing in the stateen

ത്രിവര്‍ണ്ണ പതാകകള്‍ കുടുംബശ്രീയിലൂടെ ജനങ്ങളിലേക്ക് - ആദ്യ വിതരണം നടത്തി മലപ്പുറം

Posted on Saturday, August 6, 2022

75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ത്രിവര്‍ണ്ണ പതാകകള്‍ തയാറാക്കി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് കുടുംബശ്രീ. ഇത്തരത്തില്‍ ആദ്യ ഓര്‍ഡര്‍ പൂര്‍ത്തീകരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചിരിക്കുകയാണ് കുടുംബശ്രീയുടെ മലപ്പുറം ജില്ലാ ടീം. കാനറാ ബാങ്ക് ജൂലൈ 27 ന് നല്‍കിയ 432 പതാകകളുടെ ഓര്‍ഡറാണ് മലപ്പുറം ജില്ല പൂര്‍ത്തീകരിച്ചത്. താന്നിക്കല്‍ വസ്ത്ര ബോട്ടിക്ക് യൂണിറ്റാണ് ഈ ഓര്‍ഡര്‍ ഏറ്റെടുത്ത് തയാറാക്കിയത്. ജില്ലയില്‍ ആകെ 1.92 ലക്ഷം പതാകകളുടെ ഓര്‍ഡറാണ് ഇതുവരെ ലഭിച്ചത്. 94 സംരംഭ യൂണിറ്റുകള്‍ വഴി നിര്‍മ്മാണം പുരോഗമിക്കുന്നു.

  കാനറാ ബാങ്ക് റീജിയണല്‍ ഓഫീസില്‍ ഓഗസ്റ്റ് നാലിന് നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത്, കനാറാ ബാങ്ക് റീജ്യണല്‍ ഹെഡ് എം. ശ്രീവിദ്യയ്ക്ക് പതാകകള്‍ കൈമാറി. വസ്ത്ര യൂണിറ്റ് പ്രതിനിധി റംലത്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി. ജിജു, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള 'ഹര്‍ ഘര്‍ തിരംഗ' (എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാകകള്‍) എന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പതാകകള്‍ തയാറാക്കി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് കുടുംബശ്രീയുടെ 700ഓളം യൂണിറ്റുകള്‍.

 

mlprn national flag

 

Content highlight
Kudumbashree Malappuram team completes the first distribution of national flag to the publicen

'കണി'യൊരുക്കി കാസര്‍ഗോഡ്

Posted on Wednesday, July 27, 2022
ഹൈടെക് കൃഷി രീതികളിലൂടെ പച്ചക്കറിയും പഴവര്ഗ്ഗങ്ങളും അതോടൊപ്പം ഔഷധ-സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്ത് കാസര്ഗോഡ് ജില്ലയിലെ കാര്ഷികമേഖലയില് നിശബ്ദ വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ് കുടുംബശ്രീ ജില്ലാ ടീം, കണി (കുടുംബശ്രീ ഫോര് അഗ്രികള്ച്ചര് ന്യൂ ഇന്റര്വെന്ഷന്) എന്ന നൂതന പദ്ധതിയിലൂടെ. ഹൈടെക് ഫാമിങ്ങിലൂടെ ജില്ലയില് വിഷരഹിത പഴം, പച്ചക്കറി, ഔഷധ സസ്യങ്ങള്, സുഗന്ധ വ്യഞ്ജനങ്ങള് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുകയും കുടുംബശ്രീ അംഗങ്ങളുടെ ജീവനോപാധി മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. കൂടെ ഫാം ടൂറിസം പ്രോത്സാഹിപ്പിച്ച് വരുമാനം കണ്ടെത്തുകയും ചെയ്യുന്നു.
 
വെജിറ്റബിള് വോക് (പച്ചക്കറി), ഫ്രൂട്ട് ഗാര്ഡന് (പഴവര്ഗ്ഗം), ഹെര്ബ്-സ്‌പൈസസ് ഗാര്ഡന് (ഔഷധ-സുഗന്ധ വ്യഞ്ജനങ്ങള്) എന്നീ മൂന്ന് ഉപ പദ്ധതികള് കണിയ്ക്ക് കീഴിലുള്ളത്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിലൂടെ സി.ഡി.എസ് തലത്തിലാണ് കൃഷി നടത്തുന്നത്. 2021ലാണ് കണി പ്രോജക്ട് ആദ്യമായി ജില്ല ആരംഭിച്ചത്. കൃത്യമായ നിബന്ധനകള് നല്കി മത്സരരീതിയിലായിരുന്നു അന്ന് വെജിറ്റബിള് വോക് സംഘടിപ്പിച്ചത്. ആദ്യവര്ഷം പച്ചക്കറി കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില് ഇത്തവണ പഴവര്ഗ്ഗങ്ങളും ഔഷധ-സുഗന്ധ വ്യഞ്ജനങ്ങളും പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു.
 
വെജിറ്റബിള് വോക്കിന്റെ ഭാഗമായി 3 മുതല് 15 വരെ ഏക്കര് സ്ഥലത്ത് ഒറ്റപ്ലോട്ടില് (ഒരു വിള കുറഞ്ഞത് ഒരേക്കറില്) എന്ന രീതിയിലാണ് കൃഷി ചെയ്യുന്നത്. ഫ്രൂട്ട് ഗാര്ഡന്റെ ഭാഗമായി കുറഞ്ഞത് ഒരേക്കറിലും ഹെര്ബ്- സ്‌പൈസസ് ഗാര്ഡന്റെ ഭാഗമായി കുറഞ്ഞത് 50 സെന്റിലും കൃഷി ചെയ്യണം. 2023 മാര്ച്ചോടെ ഈ മൂന്ന് മേഖലകളിലും മാതൃകാ കൃഷി ഇടങ്ങളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
 
2021-22 സാമ്പത്തികവര്ഷം 23 സി.ഡി.എസുകള് വെജിറ്റബിള് വോക്കിന്റെ ഭാഗമായി കൃഷി ഇറക്കി 8.26 കോടി രൂപയുടെ വിറ്റുവരവും നേടി. നിലവില് 9 സി.ഡി.എസുകള് ഫ്രൂട്ട് ഗാര്ഡന്റെയും 15 സി.ഡി.എസുകള് ഹെര്ബ്-സ്‌പൈസസ് ഗാര്ഡന്റെയും ഭാഗമായിട്ടുണ്ട്. ഫ്രൂട്ട് ഗാര്ഡന്റെ ഭാഗമായി 25 ഏക്കറില് തണ്ണിമത്തന് കൃഷി ചെയ്ത് നേടിയ 128 ടണ് വിളവിലൂടെ 25 ലക്ഷം രൂപ ലാഭമാണ് ഇക്കഴിഞ്ഞ റംസാന് കാലത്ത് നേടിയത്. ഡ്രാഗണ് ഫ്രൂട്ട്, റംബുട്ടാന്, ഉരുളക്കിഴങ്ങ്, മധുരതുളസി, കറ്റാര്വാഴ, ഗ്രാമ്പു എന്നിങ്ങനെ നിരവധി വിളകളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തുവരുന്നത്.
 
kani ksgd

 

Content highlight
Kudumbashree Kasaragod District Mission team sets a new model through 'KANI'