ഫീച്ചറുകള്‍

കെ.എ.പി നാലാം ബറ്റാലിയന്‍ ഗ്രൗണ്ടിനെ തീപിടിപ്പിച്ച അത്ലോസ്

Posted on Monday, November 28, 2022
കണ്ണൂരിലെ മങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന് ഗ്രൗണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച (നവംബര് 20) സാക്ഷ്യം വഹിച്ചത് തീപാറും പോരാട്ടങ്ങള്ക്ക്. കൂടുതല് വേഗവും ഉയരവും ദൂരവും തേടി 'അത്ലോസ് 2022' ന്റെ ഭാഗമായി ജില്ലയിലെ 25 പട്ടികവര്ഗ്ഗ ഗ്രാമപഞ്ചായത്തുകളില് നിന്നും തെരഞ്ഞെടുക്കപ്പെട്ട 550 കായികതാരങ്ങള് ഗ്രൗണ്ടിലെ ട്രാക്കിലും ഫീല്ഡിലും നിറഞ്ഞ് പോരാടിയപ്പോള് രചിക്കപ്പെട്ടത് ചരിത്രം. കണ്ണൂര് ജില്ലയിലെ ഏറ്റവും വലിയ ട്രൈബല് കായികമേളയെന്ന ഖ്യാതിയാണ് കണ്ണൂര് ജില്ലാ മിഷന് അണിയിച്ചൊരുക്കിയ 'അത്ലോസ്' കായിക മേള സ്വന്തമാക്കിയത്.
 
കുടുംബശ്രീ പട്ടികവര്ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ഇതാദ്യമായി സംഘടിപ്പിച്ച കായിക മേളയില് 11 ഇനങ്ങളിലായി ജൂനിയര്, സീനിയര് വിഭാഗങ്ങളില് 44 മത്സരങ്ങള് അരങ്ങേറി. സി.ഡി.എസ് തലത്തിലായിരുന്നു മത്സരം. മേളയുടെ ഉദ്ഘാടനം മുന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര് എം.എല്.എ നിര്വഹിച്ചപ്പോള് വിജയികള്ക്കുള്ള സമ്മാനദാനം ഡോ.വി.ശിവദാസന് എം.പിയും നിര്വ്വഹിച്ചു.
 
10 മുതല് 23 വരെ പ്രായപരിധിയിലുള്ള ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായാണ് മത്സരങ്ങള് സംഘടിപ്പിച്ചത്. പത്ത് മുതല് 16 വരെ പ്രായമുള്ളവര് ജൂനിയര് വിഭാഗത്തിലും 17 മുതല് 23 വരെ പ്രായമുള്ളവര് സീനിയര് വിഭാഗത്തിലും മത്സരിച്ചു. 100 മീറ്റര്, 200 മീറ്റര്, 400 മീറ്റര്, 800 മീറ്റര്, 4-100 മീറ്റര് റിലേ, 800 മീറ്റര് നടത്തം, ലോങ്ജംപ്, ഹൈജംപ്, ഡിസ്‌കസ് ത്രോ, ജാവലിന് ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
 
atls

 

Content highlight
atlos kannur

വയനാടിന്റെ ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പെയ്‌ന് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

Posted on Wednesday, November 23, 2022
ഗര്ഭാശയഗള - സ്തനാര്ബുദങ്ങള്ക്കെതിരേ ക്യാമ്പെയിന് സംഘടിപ്പിക്കുന്ന കുടുംബശ്രീ വയനാട് ജില്ലാ മിഷന് ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്ജിന്റെ അഭിനന്ദനം. സുല്ത്താന് ബത്തേരി സ്വതന്ത്ര മൈതാനിയില് നവംബര് 17ന് ക്യാമ്പെയിന്റെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുമ്പോഴാണ് ജില്ലാ മിഷന്റെ ഈ പ്രവര്ത്തനത്തെ മന്ത്രി അഭിനന്ദിച്ചത്. ഒ ആന്ഡ് ജി സൊസൈറ്റിയുടെ സഹായത്തോടെയാണ് ക്യാമ്പെയ്ന് സംഘടിപ്പിച്ചിരിക്കുന്നത്.
 
കേരളത്തില് സ്ത്രീകളില് അര്ബുദബാധ വര്ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ക്യാമ്പെയിന് വയനാട് തുടക്കമിടുന്നത്. കുടുംബശ്രീ ജെന്ഡര് റിസോഴ്‌സ് സെന്ററുകളുടെ (ജി.ആര്.സികള്) നേതൃത്വത്തില് പരമാവധി ആളുകളിലേക്ക് ക്യാന്സര് അവബോധം എത്തിക്കുകയും രോഗപ്രതിരോധ മാര്ഗ്ഗങ്ങള് പറഞ്ഞു കൊടുക്കുകയുമാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്. ഒരു മാസക്കാലം കൊണ്ട് ജില്ലയിലെ ഒരു ലക്ഷം കുടുംബശ്രീ കുടുംബങ്ങളിലും സന്ദേശം എത്തിക്കും. പ്രഗത്ഭരായ ഡോക്ടര്മാരാകും ക്ലാസ്സുകള് നയിക്കുക.
 
സുല്ത്താന് ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്പേഴ്‌സണ് എല്സി പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില് ഒ ആന്ഡ് ജി സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ. ഓമന മധുസൂദനന് സ്വാഗതം പറഞ്ഞു. നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്‌സണ്മാരായ സാലി തോമസ്, ടോം ജോസ്, ലിഷ ടീച്ചര്, ഷാമില ജുനൈസ്, കൗണ്സിലര്മാരായ കെ.സി. യോഹന്നാന്, ആരിഫ് തുടങ്ങിയവര് ആശംസകള് നേര്ന്നു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ബാലസുബ്രഹ്‌മണ്യന്, പദ്ധതി വിശദീകരണം നടത്തി. ഡോ. ശിവകുമാര്, ഡോ. സുമ വിഷ്ണു, ഡോ. കല്പന ഡോ. ഉമ രണ്ധീര്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് ആശാ പോള് എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി.
 
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുല്ത്താന് ബത്തേരി അസംപ്ഷന് ജംഗ്ഷന് മുതല് സ്വതന്ത്ര മൈതാനി വരെ കുടുംബശ്രീ അംഗങ്ങളും വിനായക സ്‌കൂള് ഓഫ് നേഴ്‌സിങ്, അസംപ്ഷന് സ്‌കൂള് ഓഫ് നേഴ്‌സിങ്, സെന്റ്. മേരീസ് കോളേജ്, ഡോണ് ബോസ്‌കോ കോളേജ് എന്നീ കോളേജുകളിലെ വിദ്യാര്ത്ഥികളും പങ്കെടുത്ത ബോധവല്ക്കരണ റാലിയും സംഘടിപ്പിച്ചു.
 
 
wynd

 

 
Content highlight
Health minister congratulates kudumbashree wayanad district mission

ദേശീയ ശിൽപ്പശാല പ്രതിനിധികളുടെ രുചി മുകുളങ്ങളെ ഹരം പിടിപ്പിച്ച് 'കുടുംബശ്രീ' സംരംഭകർ!

Posted on Thursday, November 17, 2022
9 കുടുംബശ്രീ യൂണിറ്റുകൾ, പാചക സഹായത്തിനായി 100 ലേറെ പേർ, മേൽനോട്ടത്തിന് 20 ഐഫ്രം (അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ റിസേർച്ച് ആൻഡ് ഹോസ്പിറ്റലിറ്റി മാനേജ്മെന്റ്) പരിശീലകർ, എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിന് സമീപമുള്ള അകപ്പറമ്പിലെ മാർ അത്തനേഷ്യസ് ജൂബിലി മെമ്മോറിയൽ ഹാളിൽ പാചക പൊടിപൂരമായിരുന്നു.
 
നവംബര്‍ 14, 15, 16 തീയതികളിലായി സിയാലിൽ സംഘടിപ്പിച്ച 'സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം ഗ്രാമ പഞ്ചായത്തുകളിൽ' എന്ന ദേശീയ ത്രിദിന ശിൽപ്പാശാലയിൽ പങ്കെടുക്കാനെത്തിയ 3000ത്തോളം പേർക്കുള്ള ഭക്ഷണം തയാറാക്കുന്ന തിരക്കായിരുന്നു അവിടെ.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് അവരുടെ രുചിക്കും താത്പര്യത്തിനും അനുസരിച്ച്‌ 'നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ' ഭക്ഷണ വിഭവങ്ങൾ അടങ്ങുന്ന മെനു അടിസ്ഥാനമാക്കിയാണ് ഇവിടെ പാചകം.
 
ദേശീയ ശിൽപ്പശാലയുടെ ആദ്യ ദിനത്തിൽ പ്രഭാത ഭക്ഷണം ഉൾപ്പെടെ അഞ്ച് നേരങ്ങളിലായി ആകെ 13,000 പേർക്കുള്ള ഭക്ഷണമാണ് ഇവിടെ നിന്ന് തയാറാക്കി നൽകിയത്. ഇന്ന് നാല് നേരങ്ങളിലായി ആകെ 10,000 പേർക്കുള്ള ഭക്ഷണവും തയാറാക്കി നൽകി.
 
പാകം ചെയ്ത ഭക്ഷണം പായ്ക്ക് ചെയ്ത് മൂന്ന് വണ്ടികളിലാക്കി വേദിയിലേക്ക് എത്തിക്കുന്നു. ഭക്ഷണം സർവീസ് ചെയ്യുന്നതിനായി ഐഫ്രം പരിശീലനം നൽകിയ 85 കുടുംബശ്രീ അംഗങ്ങൾ സിയാലിലുണ്ടായിരുന്നു.
 
പനീർ ബട്ടർ മസാല, പുലാവ്, ദാൽ, വെജ് ജെൽഫ്രൈസ്, ആലൂ മട്ടർ, ഗ്രീൻ സാലഡ് എന്നീ വിഭവങ്ങൾക്കൊപ്പം ചിക്കൻ റോസ്റ്റ്, മീൻ കറി, ഫിഷ് ഫ്രൈ, മട്ടൺ റോസ്റ്റ്, പാലട, പരിപ്പ് പായസങ്ങൾ , ഉൾപ്പെടെയുള്ള നാടൻ സദ്യയായിരുന്നു ഉച്ചയ്ക്ക് തയാറാക്കി നൽകിയത്. ചിക്കൻ ചെട്ടിനാടും ദാൽ മഖനിയും കേരള പൊറോട്ടയും കപ്പയും ചമ്മന്തിയും കടായ് വെജ് കറിയും ട്രൈബൽ സ്പെഷ്യൽ വനസുന്ദരി ചിക്കനും ഉൾപ്പെടെയുള്ള വിഭവങ്ങളായിരുന്നു രണ്ടാം ദിനത്തെ ആകർഷണം. കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷണത്തിന് ഏവരും 100ൽ 100 മാർക്കും നൽകുന്നു..
 
കുടുംബശ്രീയുടെ തിരുവനന്തപുരം ജില്ലയിലെ ഒരു യൂണിറ്റും (ബ്രിട്ടാന), എറണാകുളം ജില്ലയിലെ മൂന്ന് യൂണിറ്റുകളും ( സമൃദ്ധി, യുവശ്രീ, ബിസ്മി), കോഴിക്കോട് ജില്ലയിലെ രണ്ട് യൂണിറ്റുകളും (ശ്രേയസ്, സൗപർണ്ണിക) തൃശ്ശൂർ, മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ ഒരോ യൂണിറ്റ് വീതവുമാണ് (ശ്രീമുരുഗ, കഫെ, ട്രൈബൽ) ഈ കാറ്ററിങ് പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
 
 
national

 

Content highlight
kudumbashree cafe units won the hearts of delegates of National workshop through lip smacking delicacies

വെള്ളിത്തിരയുടെ മായാവെളിച്ചത്തില്‍ മുങ്ങി കണ്ണൂര്

Posted on Wednesday, November 9, 2022
വീട്ടുചുമതലകളും ജോലിത്തിരക്കുമെല്ലാം മാറ്റിവച്ച് സിനിമയുടെ മായാലോകത്തില് മുഴുകാനുള്ള അവസരം കുടുംബശ്രീ അംഗങ്ങള്ക്കേകിയ കണ്ണൂര് ജില്ലാ മിഷന്റെ 'വുമണ്' ഫിലിം ഫെസ്റ്റിവല് സൂപ്പര് ഹിറ്റ്! സംസ്ഥാന ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് ജില്ലയിലെ 81 സി.ഡി.എസുകള് കേന്ദ്രീകരിച്ചാണ് ഫിലിം ഫെസ്റ്റിവല് സംഘടിപ്പിച്ചത്. ഇതുവരെ 69 ഇടങ്ങളില് സംഘടിപ്പിച്ച ഫെസ്റ്റിവലില് ഏകദേശം 10000ത്തിലേറെ കുടുംബശ്രീ അംഗങ്ങള് ഭാഗമായി.
 
ദേശീയ, അന്തര്ദേശീയ ശ്രദ്ധ നേടിയ ചലച്ചിത്രങ്ങളെ ഉള്ഗ്രാമങ്ങളില് പരിചയപ്പെടുത്തുകയെന്ന ദൗത്യം കൂടി മേളയ്ക്കുണ്ട്. ഒരു സി.ഡി.എസില് നിശ്ചയിച്ച ഒരു ദിനം രാവിലെ 10 മുതല് വൈകിട്ട് അഞ്ച് വരെയാണ് സിനിമാ പ്രദര്ശനം നടത്തുന്നത്. സ്‌കൂള്, പഞ്ചായത്ത് ഓഡിറ്റോറിയങ്ങളുടെ ലഭ്യത അനുസരിച്ചാണ് പ്രദര്ശന ഇടം നിശ്ചയിക്കുക. ഒരു സമയം 150 പേര്ക്ക് വരെ സിനിമ കാണാനാകുന്ന രീതിയിലാകും സംഘാടനം.
 
ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യന് കിച്ചണ്, മാന്ഹോള്, ഒറ്റമുറി വെളിച്ചം, ഒഴിമുറി എന്നിങ്ങനെയുള്ള ശ്രദ്ധേയമായ സിനിമകളാണ് ഫിലിം ഫെസ്റ്റിവലില് പ്രദര്ശിപ്പിക്കുന്നത്. അയല്ക്കൂട്ടാംഗങ്ങളെക്കൂടാതെ അവരുടെ കുടുംബാംഗങ്ങള്, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള് എന്നിവരെല്ലാം മേളയുടെ ഭാഗമാകുന്നു. ശേഷിച്ച സി.ഡി.എസുകളിലും നവംബറോടുകൂടി ചലച്ചിത്ര പ്രദര്ശനം പൂര്ത്തിയാക്കാനാണ് ജില്ലാ മിഷന് ലക്ഷ്യമിടുന്നത്.
 
knr flm

 

Content highlight
Kannur district organised film festival for kudumbashree members

ആകാശംമുട്ടെ പറക്കാന്‍ മൂളിയാറിലെ കുട്ടികള്‍

Posted on Saturday, November 5, 2022
ഒരു വിമാനയാത്ര...നമ്മള് ഭൂരിഭാഗം പേരുടെയും ജീവിതാഭിലാഷങ്ങളില് ഒന്ന്. എന്നാല് കാസര്ഗോഡ് ജില്ലയിലെ മുളിയാര് സി.ഡി.എസിലെ ഒരുകൂട്ടം ബാലസഭാംഗങ്ങള് വെറും മൂന്ന് മാസങ്ങള്ക്കകം ആ സ്വപ്‌നം സഫലമാക്കും. അതിന് മുന്കൈയെടുത്തത് കുടുംബശ്രീ സി.ഡി.എസും.
 
'ആകാശത്തൊരു കുട്ടിയാത്ര' എന്ന പേരില് ബാലസഭ അംഗങ്ങള്ക്ക് വേണ്ടി ഒരു പ്രത്യേക പരിപാടി തന്നെ സംഘടിപ്പിക്കുകയായിരുന്നു സി.ഡി.എസ്. ഇതനുസരിച്ച് വിമാനയാത്ര ചെയ്യാന് ആഗ്രഹമുള്ള ബാലസഭാംഗങ്ങളില് നിന്ന് അപേക്ഷ ക്ഷണിക്കുകയും ഒരു പരീക്ഷ നടത്തി അതില് വിജയികളാകുന്നവരെ യാത്രയ്ക്കായി തെരഞ്ഞെടുക്കുകയുമായിരുന്നു.
 
26 അപേക്ഷകളാണ് ആകെ ലഭിച്ചത്. 21 പേര് പങ്കെടുത്ത എഴുത്ത് പരീക്ഷയിലെ മാര്ക്കിന്റെ അടിസ്ഥാനത്തില് 11 കുട്ടികളെയും സംവരണ അടിസ്ഥാനത്തില് 3 കുട്ടികളെയും തെരഞ്ഞെടുത്തു.
 
2023 ജനുവരിയില് കണ്ണൂരില് നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര. തെരഞ്ഞടുത്ത കുട്ടികളെ യാത്രയ്ക്കായി മാനസികമായി സജ്ജമാക്കുന്നതിനുള്ള ഏകദിന ക്ലാസ് നവംബര് മാസത്തില് സംഘടിപ്പിക്കും.
 
mlr

 

Content highlight
dream fight journey awaits balasabha members in muliyar cds

മലപ്പുറം ജോബ് എക്‌സ്‌പോയില്‍ 521 പേര്‍ക്ക് തൊഴില്‍

Posted on Tuesday, November 1, 2022

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനും പെരിന്തല്‍മണ്ണ നഗരസഭയും സംയുക്തമായി ഒക്ടോബര്‍ 30ന് പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജോബ് എക്സ്പോ 2022 വന്‍ വിജയം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള എട്ട് മണിക്കൂറുകള്‍ക്കൊണ്ട് 521 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 1200 പേരെ വിവിധ കമ്പനികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. കൂടാതെ 318 പേര്‍ക്ക് കുടുംബശ്രീ നടത്തുന്ന നൈപുണ്യ പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനവും ലഭിച്ചു!

 
  2048 ഉദ്യോഗാര്‍ത്ഥികളാണ് ജോബ് മേളയില്‍ ആകെ പങ്കെടുത്തത്. അതില്‍ 2039 പേര്‍ക്കും മേളയിലൂടെ പുതിയൊരു വാതില്‍ തുറന്നു കിട്ടുകയായിരുന്നു. അതിഗംഭീരമായ സംഘാടനം കൊണ്ട് ജോബ് എക്സ്പോ ശ്രദ്ധേയമായി. മേളയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍, ഒഴിവുള്ള തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ വേക്കന്‍സി ഗൈഡും മുന്‍കൂട്ടി തയാറാക്കി പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിരുന്നു.
 

  സ്പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നതിന് നാല് കൗണ്ടറുകളുണ്ടായിരുന്നു. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കൗണ്ടറും പരിഭാഷകനെയും ഒരുക്കിയിരുന്നു. തീര്‍ത്തും പ്രകൃതി സൗഹൃദമായാണ് എക്സ്പോ സംഘടിപ്പിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത.

 ജോബ് എക്സ്പോയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ചെയര്‍മാന്‍ പി. ഷാജി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മുണ്ടുമ്മല്‍ ഹനീഫ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് സ്വാഗതം പറഞ്ഞു. അമ്പിളി മനോജ് (ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹുസൈനാ നാസര്‍, സന്തോഷ് കുമാര്‍ പി.എസ്, സക്കീന സെയ്ദ്, സിറ്റി മിഷന്‍ മാനേജര്‍ സുബൈറുല്‍ അവാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

  വാര്‍ഡ് കൗണ്‍സിലര്‍മാരായ മന്‍സൂര്‍ നെച്ചിയില്‍, സീനത്ത് പി, സാറ സലിം, ഷെര്‍ലിജ, പ്രവീണ്‍. എ, സുനില്‍ കുമാര്‍, നിഷ സുബൈര്‍, ഹുസൈന്‍ റിയാസ് കുടുംബശ്രീ മെമ്പര്‍   സെക്രട്ടറി ആരിഫാ ബീഗം, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വിജയ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രാകേഷ് സി.ആര്‍ നന്ദി പറഞ്ഞു.
 

mlprm
 
Content highlight
521 got placed through Malappuram job expo 2022

എറണാകുളത്ത് പ്രകമ്പനം സൃഷ്ടിച്ച് കുടുംബശ്രീ സാമൂഹ്യമേളകള്

Posted on Tuesday, October 25, 2022
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് എറണാകുളം ജില്ലയിലെ സാമൂഹ്യമേളകള്. ജെന്ഡര് റിസോഴ്‌സ് സെന്റര് വാരാഘോഷങ്ങളുടെ ഭാഗമായി ജില്ല ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സാമൂഹ്യമേളകളുടെ നാലാം പതിപ്പ് കഴിഞ്ഞ മൂന്ന് വര്ഷങ്ങളിലേതിനേക്കാള് അതിഗംഭീരം. ഇത്തവണ ജെന്ഡര് കാര്ണിവല് എന്ന രീതിയില് സംഘടിപ്പിച്ച സാമൂഹ്യ മേളകള് എറണാകുളം ജില്ലയെ തന്നെ ആകെ ഇളക്കി മറിച്ചു.
 
ഒക്ടോബര് 10 മുതല് 15 വരെയുള്ള ദിവസങ്ങളില് ജില്ലയിലെ 96 സി.ഡി.എസുകളില് നടത്തിയ ഈ മേളകളുടെ ഭാഗമായുള്ള പരിപാടികളും പ്രവര്ത്തനങ്ങളും സമൂഹത്തിന്റെ നാനാതുറകളിലും പ്രകമ്പനം സൃഷ്ടിച്ചാണ് പര്യവസാനിച്ചത്. അയല്ക്കൂട്ട അംഗങ്ങളും പൊതുജനങ്ങളുമുള്പ്പെടെ ഒരു ലക്ഷത്തോളമാളുകള് ഈ മേളകളുടെ ഭാഗമായെന്നത് ശ്രദ്ധേയം.
 
സ്ത്രീകളുടെ പദവി ഉയര്ത്തുന്നതിനും വനിതാ വികസന പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ മാര്ഗ്ഗനിര്ദ്ദേശവും വൈദഗ്ധ്യവും പിന്തുണയും പരിശീലനവും നല്കുന്നതിനുമായി തദ്ദേശ സ്ഥാപനതലത്തിലുള്ള കുടുംബശ്രീ സംവിധാനമാണ് ജെന്ഡര് റിസോഴ്‌സ് സെന്ററുകള്. ഇത്തവണ എറണാകുളം ജില്ലയിലുള്ള 96 സി.ഡി.എസുകളിലാണ് സാമൂഹ്യമേളകള് സംഘടിപ്പിച്ചത. അതാത് പ്രദേശത്തെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌ക്കാരിക നായകര് ഉള്പ്പെടെയുള്ളവര് മേളകളുടെ ഭാഗമായി. സി.ഡി.എസ് ഭരണ സമിതിയും, ചാര്ജ്ജ് ഓഫീസര്മാരും, സ്‌നേഹിത ജെന്ഡര് ഹെല്പ്പ് ഡെസ്‌ക്ക് ടീം അംഗങ്ങളും അതാത് പ്രദേശങ്ങളിലെ സാമൂഹ്യ മേളകള്ക്ക് ചുക്കാന് പിടിച്ചു. കമ്മ്യൂണിറ്റി കൗണ്സിലര്മാര് പരിപാടികള് ഏകോപിപ്പിച്ചു.
 
ജെന്ഡര് ഇക്വാളിറ്റി, ജെന്ഡര് ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങള് ഗെയിം രൂപത്തില് ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള പരിപാടികള്, ലഹരിക്കെതിരെയുള്ള അവബോധ പ്രവര്ത്തനങ്ങള്, അന്ധവിശ്വാസങ്ങള്ക്കെതിരേയുള്ള പ്രതിഷേധ പ്രവര്ത്തനങ്ങള്, കുടുംബശ്രീ ഉത്പന്ന - പ്രദര്ശന വിപണന മേളകള്, കാര്ഷിക മേളകള്, ഭക്ഷ്യ മേളകള്, വയോജന സംഗമം, മുതിര്ന്ന വയോജന അയല്കൂട്ട അംഗത്തെ ആദരിക്കല്, സ്‌നേഹിത കോളിങ് ബെല് അംഗങ്ങള്ക്ക് സമ്മാനവിതരണം, വയോജന മെഡിക്കല് ക്യാമ്പ്, ബാലസഭ കുട്ടികളുടെ പരിപാടികള്, ബഡ്സ് കുട്ടികളുടെ പ്രത്യേക പരിപാടികള്, ഐസ്‌ക്രീം കോര്ണര്, ട്രൈബല് മത്സ്യ കൃഷി വിളവെടുപ്പ് - വിപണനം, ചിത്ര പ്രദര്ശനങ്ങള്, കരകൗശല വസ്തുക്കളുടെ പ്രദര്ശനവും വില്പ്പനയും, ലൈവ് തട്ടുകടകള്, കലാപരിപാടികള്, കായിക മത്സരങ്ങള്, കണക്കെഴുത്ത് പരിശീലനം, ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രത്യേക പരിപാടികള്, വിവിധങ്ങളായ സബ്‌സിഡി വിതരണം, ജെന്ഡര് കോര്ണറുകള്, മൈലാഞ്ചി കോര്ണറുകള്, സെല്ഫി കോര്ണറുകള്, ദഫ് മുട്ട്, ഗാനമേള, ശിങ്കാരിമേളം തുടങ്ങിയ കലാപരിപാടികള്, ഇരുചക്ര വാഹന റാലികള്, മാജിക് ഷോ, ലക്കി ഡ്രോ, ക്വിസ്, സ്‌നേഹിത അമ്പ്രല്ല ക്യാമ്പയിന്റെ ഭാഗമായി അര്ഹരായവര്ക്ക് കുട കൈമാറല്, അപകട സുരക്ഷാ ബോധവല്ക്കരണം, ബാങ്കിംഗ് സാക്ഷരതാ പരിശീലനം, ട്രാന്സ്‌ജെന്ഡര് വ്യക്തികളുടെ ആദരിക്കല്, അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരേയുള്ള പ്രതിജ്ഞ, സംവാദം, അന്ധവിശ്വാസങ്ങള്ക്കെതിരേ സിഗ്‌നേച്ചര് ക്യാമ്പയ്ന് തുടങ്ങി നിരവധി പരിപാടികളാണ് ഈ സാമൂഹ്യമേളകളില് ഉള്പ്പെടുത്തിയിരുന്നത്.
 
 
SAMOOHYA

 

Content highlight
samoohya mela of ernakulam became a big hit

സ്വപ്ന സാഫല്യമായി 'നങ്ക അങ്ങാടി'കള്

Posted on Tuesday, October 25, 2022
ഒരല്പ്പം തേയിലയോ പഞ്ചസാരയോ മറ്റ് പലചരക്ക് ഉത്പന്നങ്ങളോ ഉൾപ്പെടുന്ന നിത്യോപയോഗ സാധനങ്ങള് വാങ്ങണമെങ്കില് കിലോമീറ്ററുകള് താണ്ടേണ്ടി വരുന്ന കഷ്ടതയില് നിന്ന് വയനാട് ജില്ലയിലെ ആദിവാസി ഊരുകളിലെ ജനങ്ങളെ കരകയറ്റുകയാണ് 'നങ്ക അങ്ങാടി'കള്. കാട്ടുനായ്ക്ക ഭാഷയില്ലെ 'നങ്ക അങ്ങാടി' എന്നാല് 'ഞങ്ങളുടെ അങ്ങാടി: എന്ന് അര്ത്ഥം.
 
കോവിഡ് ലോക്ഡൗണ് കാലത്ത് ആദിവാസി ഊരുകളില് നിത്യോപയോഗ സാധനങ്ങള് എത്തിച്ച് വിതരണം ചെയ്യുന്ന പ്രവര്ത്തനങ്ങള് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തുടങ്ങിയിരുന്നു. വയനാട് ജില്ലാ മിഷന് ഇതിന് പൂർണ്ണ പിന്തുണയുമേകി. തുടര്ന്ന് കുടുംബശ്രീ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഓരോ ആദിവാസി ഊരുകളിലും അവര്ക്ക് ആവശ്യമായ വീട്ടുപയോഗ സാധനങ്ങള് ലഭ്യമാക്കുന്നതിന് വേണ്ടി നങ്ക അങ്ങാടികൾ ആരംഭിക്കുകയായിരുന്നു.
 
ആദ്യഘട്ടത്തിൽ ടൗണില് നിന്നും നിത്യോപയോഗ സാധനങ്ങള് മിതമായ നിരക്കില് കുടുംബശ്രീ അധികൃതരുടെ സഹായത്തോടെ കടകളിൽ എത്തിച്ചു ഊരു നിവാസികൾ വിതരണം ചെയ്തു. ഊരു നിവാസികളില്പ്പെട്ട ഒരാള്ക്ക് തന്നെ കടയുടെ ചുമതലയും നല്കി. അങ്ങനെ അത് അവരുടെ സ്വന്തം അങ്ങാടി അഥവാ നങ്ക അങ്ങാടിയായി മാറി. ഒരു കട ആരംഭിക്കുന്നതിന് 30,000 രൂപ വായ്പാ സഹായവും കുടുംബശ്രീ നല്കുന്നു.
 
ക്രമേണ വയനാട് ജില്ലയിലെ മറ്റ് ആദിവാസി മേഖലകളിലേക്കും നങ്ക അങ്ങാടി പദ്ധതി വ്യാപിപ്പിച്ചു. ഇപ്പോള് ജില്ലയിലാകെ അറുപതോളം നങ്ക അങ്ങാടികളുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ 30 ഊരുകളിലും ഓരോ നങ്ക അങ്ങാടികള് വീതം ഇപ്പോൾ പ്രവർത്തിക്കുന്നു. ഈ നങ്ക അങ്ങാടികളുടെ കണ്സോര്ഷ്യം രൂപീകരിച്ച് പൊതുമാര്ക്കറ്റില് നിന്നും മിതമായ നിരക്കില് സാധനങ്ങള് ലഭ്യമാക്കി കടകളിലൂടെ ഊരു നിവാസികള്ക്ക് വിതരണം ചെയ്യാനും വയനാട് ജില്ലാ മിഷന് ലക്ഷ്യമിട്ടിരിക്കുന്നു.
 
പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ സ്ത്രീകള്ക്കാണ് ഭൂരിഭാഗം നങ്ക അങ്ങാടികളുടെയും ചുമതല. അങ്ങനെ അവര്ക്ക് ഒരു ഉപജീവന മാര്ഗ്ഗവും നങ്ക അങ്ങാടികള് മുഖേന കുടുംബശ്രീ തുറന്ന് നല്കിയിരിക്കുന്നു.
 
ആദിവാസി ജനവിഭാഗത്തിന് ഏറെ തുണയാകുന്ന ഇത്തരമൊരു പ്രവര്ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ തിരുനെല്ലി പ്രത്യേക പദ്ധതി ഉദ്യോഗസ്ഥര്ക്കും വയനാട് ജില്ലാ മിഷനും അഭിനന്ദനങ്ങള്.
 
SS

 

 
 
Content highlight
'Nanga Angadis' of Thirunelly sets a unique model

‘ഉയരെ’ പറക്കും വയനാട്ടെ ഓക്‌സിലറി ഗ്രൂപ്പുകള്‍

Posted on Tuesday, October 18, 2022

കുടുംബശ്രീ യുവതീ ഗ്രൂപ്പുകളായ ഓക്‌സിലറി ഗ്രൂപ്പുകളുടെ ശാക്തീകരണത്തിനായി വയനാട് ജില്ലാ മിഷന്‍ അണിയിച്ചൊരുക്കിയ ‘ഉയരെ’ ക്യാമ്പയിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ജില്ലയിലെ ന്യൂജനറേഷന്‍. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെ ഉപജീവന മേഖലകളിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നൈപുണ്യ പരിശീലന പരിപാടിക്കും ജില്ല തുടക്കമിട്ടു കഴിഞ്ഞു.

ക്യാമ്പെയ്‌ന്റെ ആദ്യ പടിയായി ജില്ലയിലെ സി.ഡി.എസുകളിൽ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമം സംഘടിപ്പിക്കുകയും വിവിധ വരുമാനദായക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉപജീവന സാധ്യതകളെക്കുറിച്ചും ക്ലാസ്സുകള്‍ നൽകുകയും ചെയ്തു. സ്വയംതൊഴിലും വരുമാനാധിഷ്ഠിത തൊഴിലും ചെയ്യാന്‍ താത്പര്യമുള്ളവരുടെ വിശദാംശങ്ങള്‍ ഇതുവഴി ശേഖരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് എല്ലാ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കുമായി ആദ്യഘട്ട നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. അസാപ് (ASAP) മായി സഹകരിച്ചാണ് ഈ ത്രിദിന നൈപുണ്യ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ടാറ്റാ പവര്‍ സാങ്കേതിക സഹായവുമേകുന്നു. മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു.

ജില്ലയിലെ വിവിധ ഓക്‌സിലറി ഗ്രൂപ്പുകളില്‍ നിന്നായി 66 അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗോള്‍ സെറ്റിങ് ആന്‍ഡ് സ്വോട്ട് അനാലിസിസ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ലൈഫ് സ്‌കില്‍സ്, ഡിജിറ്റല്‍ സ്‌കില്‍സ് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുന്നു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വാസു പ്രദീപ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീരഞ്ജ്, എടവക സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, ടാറ്റ പവര്‍ ഇന്‍ ചാര്‍ജ് കെ.കെ. സജീവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തൊഴില്‍ മേളയും ജില്ലാ മിഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

wynd axlry

 

Content highlight
Kudumbashree Wayanad District Mission organizes 'Uyare' Campaign for Auxiliary Group Membersml

ബാലസഭാംഗങ്ങളുടെ കൂട്ടായ്മയില്‍ ചെമ്മനാട് വിരിഞ്ഞു ചെണ്ടുമല്ലികള്‍

Posted on Thursday, October 13, 2022
കാസര്ഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ 12ാം വാര്ഡിലെ ബാലസഭാംഗങ്ങളുടെ മഹാനവമി ആഘോഷങ്ങള്ക്ക് ഇത്തവണ തിളക്കം ഏറെയായിരുന്നു. തരിശായി കിടന്ന അഞ്ച് സെന്റ് ഭൂമിയില് സ്വന്തമായി കൃഷി ചെയ്‌തെടുത്ത ചെണ്ടുമല്ലി പൂക്കളാണ് അവരുടെ ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടിയത്.
 
ഈ അഞ്ച് സെന്റ് പാടത്ത് നിന്ന് ബാലസഭാംഗങ്ങള് വിളവെടുത്തത് 38 കിലോഗ്രാം ചെണ്ടുമല്ലി! പുലര്വേള, നിലാവ് എന്നീ ബാലസഭകളിലെ അംഗങ്ങളായ 18 കുട്ടികള് ചേര്ന്നാണ് കൃഷിയുടെ ഉത്തരവാദിത്തം പങ്കിട്ട് ചെണ്ടുമല്ലി കൃഷി നടത്തിയതും അതില് വിജയിച്ചതും. എല്ലാവിധ മാര്ഗ്ഗ നിര്ദ്ദേശങ്ങളും നല്കി കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളും അവര്ക്കൊപ്പമുണ്ടായിരുന്നു.
വിളവെടുത്ത പൂക്കള് മഹാനവമി ആഘോഷങ്ങള്ക്കായി കിലോഗ്രാമിന് 80 രൂപ നിരക്കില് വിറ്റഴിക്കാനും സാധിച്ചു. ഈ തുക ബാലസഭകളുടെ പ്രവര്ത്തന ആവശ്യങ്ങള്ക്ക് ഉപയോഗിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.
 
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കാസര്ഗോഡ് അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പ്രകാശന് പാലായി ഏറ്റുവാങ്ങി. ബാലസഭാംഗങ്ങള്, സി.ഡി.എസ് ചെയര്പേഴ്‌സണ് മുംതാസ്, ബാലസഭ റിസോഴ്‌സ് പേഴ്‌സണും പഞ്ചായത്തംഗവുമായ രാജന് പൊയ്നാച്ചി, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള് എന്നിവര് പങ്കെടുത്തു.
 
chnd

 

Content highlight
Balasabha members from Kasaragod district cultivate Marigold flowers