വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം: കുടുംബശ്രീ നിര്‍മിക്കുന്നത് അമ്പത് ലക്ഷം ദേശീയ പതാകകള്‍

Posted on Thursday, August 4, 2022
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകള്‍ നിര്‍മിച്ചു വിതരണം ചെയ്യുന്നത് കുടുംബശ്രീയാണ്. ആഗസ്റ്റ് പന്ത്രണ്ടിനകം എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാകയെത്തിക്കുന്നതിനാണ് നിര്‍ദേശം. ഇതു പ്രകാരം കുടുംബശ്രീക്ക് കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങള്‍ പതാക നിര്‍മാണം ആരംഭിച്ചു.


നാഷണല്‍ ഫ്‌ളാഗ് കോഡ് പ്രകാരം 3:2 എന്ന നിയമാനുസൃത അളവിലാണ് പതാകയുടെ നിര്‍മാണം. ഏഴ് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണ് വില. സ്‌കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകയുടെ എണ്ണവും കൂടി കണക്കാക്കി ആകെ വേണ്ടിവരുന്ന പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കും.  ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകള്‍ കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യും. കൂടാതെ സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തി വരുന്ന 'ആസാദി കാ അമൃത് മഹോത്സവി'നോടനുബന്ധിച്ച് ദേശീയ പതാകയ്ക്ക് ആദരവ് നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' യുടെ ഭാഗമായാണ് പതാക ഉയര്‍ത്തല്‍.

 

 

Content highlight
75th Anniversary Celebrations of Indian Independence : Kudumbashree to manufacture 50 lakh National Flagsen

പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം ആര്‍ജ്ജിക്കണം: തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Thursday, August 4, 2022

സാമൂഹികമായ അംഗീകാരവും അവകാശങ്ങളും നേടിയെടുക്കാന്‍ പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം നേടിയെടുക്കണമെന്നും സമൂഹത്തിന്‍റെ സമഗ്രവും സര്‍വതല സ്പര്‍ശിയുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നിരന്തരമായ നവീകരണം ആവശ്യവുമാണെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കുടുംബശ്രീയില്‍ പുതുതായി ചുമതലയേറ്റ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കു വേണ്ടി തിരുവനന്തപുരം മാര്‍ ഗ്രിഗോറിയസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടി ‘ചുവട് 2022’-ല്‍ ഓഗസ്റ്റ് 1ന്‌ പങ്കെടുത്ത് സംവദിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരന്തരമായി നവീകരിക്കപ്പെട്ടുകൊണ്ട് മനുഷ്യ സമൂഹത്തിനാകെ നേട്ടമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണം. വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിച്ചുകൊണ്ട് പുതിയൊരു സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ-ഡിസ്കുമായി ചേര്‍ന്നുകൊണ്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ഭാഗമാണ്. ഇതിന്‍റെ പ്രയോജനം ലഭിക്കുന്നവരില്‍ ഏറെയും സ്ത്രീകളായിരിക്കും.

മെച്ചപ്പെട്ട തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ലോക വിപണിയില്‍ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം. ആകര്‍ഷകമായ പായ്ക്കിംഗ്, ലേബലിംഗ്, ബ്രാന്‍ഡിംഗ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആഗോള വിപണിക്കനുസൃതമായി പരിഷ്കരിച്ചുകൊണ്ടാവണം ഈ പ്രവര്‍ത്തനങ്ങള്‍. പ്രാദേശികമായ സവിശേഷതകളുള്ള ഉത്പന്നങ്ങള്‍ ഈ ശ്രേണിയിലേക്ക് കൊണ്ടുവരാന്‍ കഴിയും. അഞ്ച് ദിവസത്തെ പരിശീലനം ആശയങ്ങള്‍ മറ്റുള്ള അയല്‍ക്കൂട്ട അംഗങ്ങളുമായി കണ്ണിചേര്‍ത്തുകൊണ്ട് സമൂഹത്തില്‍ പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന ഭൗതിക ശക്തിയായി മാറാന്‍ ഓരോ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കും കഴിയണം. വിവിധ സി.ഡി.എസുകളെ പ്രതിനിധീകരിച്ച് അധ്യക്ഷമാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ മന്ത്രി പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകളെ കൂടി ചേര്‍ത്തുകൊണ്ട് ഊര്‍ജസ്വലമായി മുന്നോട്ടുപോകാന്‍ കഴിയണമെന്ന് ആശംസിച്ചു. കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗീസ് സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. മൈന ഉമൈബാന്‍ നന്ദിയും പറഞ്ഞു.

കേരളത്തിലെ 1070 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന റസിഡന്‍ഷ്യല്‍ പരിശീലനമാണ് ചുവട് 2022. ഏഴ് ബാച്ചുകളിലായാണ് പരിശീലനം. ഇതില്‍ ആദ്യ ബാച്ചിന്‍റെ പരിശീലനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 150 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സി.ഡി.എസ് അധ്യക്ഷമാരുടെ ദൈനംദിന ചുമതലകളിലും ഭരണനിര്‍വഹണത്തിലും എപ്രകാരം ഇടപെടണമെന്നും പ്രവര്‍ത്തിക്കണമെന്നുമുള്ള ലക്ഷ്യബോധം സൃഷ്ടിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.

 

mini

 

Content highlight
M. V Govindan Master interacts with the newly inducted Kudumbashree CDS Chairpersons during 'Chuvad 22' Training Programmeen

ചുവട് 22' ; കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം

Posted on Monday, August 1, 2022

പുതുതായി ഭാരവാഹിത്വമേറ്റെടുത്ത കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള പഞ്ചദിന പരിശീലന പരിപാടി 'ചുവട് 22'-ന് തിരുവനന്തപുരത്ത് ജൂലൈ 29ന്‌ തുടക്കമായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.

 സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 150 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരാണ് തിരുവനന്തപുരം നാലാഞ്ചിറയിലെ മാര്‍ ഗ്രിഗോറിയസ് റിന്യുവല്‍ സെന്ററില്‍ നടക്കുന്ന ആദ്യ ബാച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ആകെ ഏഴ് ബാച്ചുകളിലായാണ് ഈ റെസിഡന്‍ഷ്യല്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തുള്ള 1070 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും പരിശീലനം നേടും. കുടുംബശ്രീ പരിശീലന ടീം അംഗങ്ങളായ 30 പേര്‍ ചേര്‍ന്നാണ് 'ചുവട് 22' പരിശീലനം നയിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനകം ഏഴ് ബാച്ചുകളുടെയും പരിശീലനം പൂര്‍ത്തിയാക്കും.

 പരിശീലന ടീം അംഗം ദീപ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി പരിശീലന പരിപാടി വിശദീകരിച്ചു. ശ്രീകണ്ഠന്‍ (കില ക്യാംപ് കോ-ഓര്‍ഡിനേറ്റര്‍), വിപിന്‍ വില്‍ഫ്രഡ് (സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍) വിദ്യ നായര്‍ വി.എസ് (സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍), പരിശീലന ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

tr

 

 
 
Content highlight
Chuvad 22' : Training Programme for Kudumbashree CDS Chairpersons beginsml

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണം ശക്തമാക്കാന്‍ വിതരണ ശൃംഖലയ്ക്ക് തുടക്കം

Posted on Friday, July 29, 2022

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണം ഉഷാറാക്കാനായി അയല്‍ക്കൂട്ടാംഗങ്ങള്‍ ചേര്‍ന്നൊരു വിതരണ ശൃംഖലയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കണ്ണൂരില്‍ കുടുംബശ്രീ. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വിപണന കേന്ദ്രങ്ങളിലേക്കെല്ലാം കുടുംബശ്രീ ഉത്പന്നങ്ങള്‍ സ്ഥിരമായി യഥേഷ്ടം വിതരണം നടത്തുകയെന്ന ലക്ഷ്യമാണ് 'ഷീ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക്' എന്ന ഈ മാര്‍ക്കറ്റിങ് ടീമിനുള്ളത്.

 
  വേങ്ങാട് സി.ഡി.എസിലെ പതിനാറാം വാര്‍ഡിലെ അയല്‍ക്കൂട്ടാംഗങ്ങളായ പ്രസില്ല.പി (പ്രസിഡന്റ്) ദിവ്യ. കെ (സെക്രട്ടറി) വിചിത്ര. വി, വിന്‍സി. വി, രജിത.സി, ധന്യ പി.കെ എന്നിവരാണ് ഈ ടീമിലെ അംഗങ്ങള്‍. എടക്കാട്, തലശ്ശേരി, കുത്തുപറമ്പ്, പാനൂര്‍, പേരാവൂര്‍, ഇരിട്ടി എന്നീ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാകും ഇവരുടെ പ്രവര്‍ത്തനം.
 
   സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച് വിപണനകേന്ദ്രങ്ങളിലെത്തിക്കുന്നതിന് ഷീ ഡിസ്ട്രിബ്യൂഷന്‍ ടീമിനുള്ള വാഹന സൗകര്യം ജില്ലാ പഞ്ചായത്തും സംഭരണ കേന്ദ്രത്തിനായുള്ള കെട്ടിടം വാര്‍ഡ് എ.ഡി.എസും ഒരുക്കി നല്‍കി. കുടുംബശ്രീ ഉത്പന്നങ്ങള്‍ വീടുകളിലെത്തിച്ച് നല്‍കുന്ന ഹോം ഷോപ്പ് ഉടമകള്‍ക്കും ഇവര്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യും.
 

  ജൂലൈ 19ന് കീഴത്തൂരില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ ജില്ലയില്‍ നടത്തുന്ന ഈ പ്രവര്‍ത്തനം വിജയകമാകുന്നത് അനുസരിച്ച് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. കണ്ണൂര്‍ ജില്ലയ്ക്ക് എല്ലാവിധ ആശംസകളും.

 

inagu


 

Content highlight
Kudumbashree NHG members from Kannur launches a distribution network to strengthen the marketing of Kudumbashree productsml

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം: കുടുംബശ്രീ നിര്‍മിക്കുന്നത് അമ്പത് ലക്ഷം ദേശീയ പതാകകള്‍

Posted on Wednesday, July 27, 2022

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയരും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകള്‍ നിര്‍മിച്ചു വിതരണം ചെയ്യുന്നത് കുടുംബശ്രീയാണ്. ആഗസ്റ്റ് പന്ത്രണ്ടിനകം എല്ലാ സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാകയെത്തിക്കുന്നതിനാണ് നിര്‍ദേശം. ഇതു പ്രകാരം കുടുംബശ്രീക്ക് കീഴിലുള്ള അഞ്ഞൂറിലേറെ തയ്യല്‍ യൂണിറ്റുകളില്‍ നിന്നായി മൂവായിരത്തോളം അംഗങ്ങള്‍ പതാക നിര്‍മാണം ആരംഭിച്ചു.

നാഷണല്‍ ഫ്ളാഗ് കോഡ് പ്രകാരം  3:2 എന്ന നിയമാനുസൃത അളവിലാണ് പതാകയുടെ നിര്‍മാണം. ഏഴ് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണ് വില. സ്കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം സ്കൂള്‍ അധികൃതരും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകയുടെ എണ്ണം അതത് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കും.  നിലവില്‍ ഓരോ പഞ്ചായത്തിലുമുള്ള സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആവശ്യകതയനുസരിച്ച് പ്രതിദിനം മൂന്നു ലക്ഷം പതാകകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്കൂളുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും പതാക സമയബന്ധിതമായി എത്തിക്കും. എല്ലാ ജില്ലകളിലുമുള്ള കുടുംബശ്രീ ഉദ്യോഗസ്ഥരും കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളും യൂണിറ്റ് അംഗങ്ങളും ഈ പരിപാടിയില്‍ പങ്കാളികളാകും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.

ആവശ്യമെങ്കില്‍ കൂടുതല്‍ യൂണിറ്റുകളെ പരിപാടിയില്‍ ഉള്‍പ്പെടുത്തും.  കൂടാതെ സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തും. ഇക്കാര്യം അതത് സി.ഡി.എസുകള്‍ മുഖേനയായിരിക്കും ഉറപ്പു വരുത്തുക.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തി വരുന്ന 'ആസാദി കാ അമൃത് മഹോത്സവി'നോടനുബന്ധിച്ച് ദേശീയ പതാകയ്ക്ക് ആദരവ് നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' യുടെ ഭാഗമായാണ് പതാക ഉയര്‍ത്തല്‍.

Content highlight
75th anniversary celebration of Indian idndependance ; Kudumbashree to make 50 lakh national flag

ഡി.ഡി.യു-ജി.കെ.വൈ, യുവകേരളം പദ്ധതികളിലൂടെ സൗജന്യ നൈപുണ്യ പരിശീലനം നേടാന്‍ ഉടന്‍ അപേക്ഷിക്കാം

Posted on Wednesday, July 20, 2022
സോഫ്ട്വെയര്‍ ഡെവലപ്പര്‍, മെഡിക്കല്‍ റെക്കോഡ്സ് അസിസ്റ്റന്റ്, ഫീല്‍ഡ് എഞ്ചിനീയര്‍, പ്രൊഡക്ട് ഡിസൈന്‍ എഞ്ചിനീയര്‍... ഇങ്ങനെ നിരവധി കോഴ്സുകളില്‍ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നേടാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു - ജി.കെ.വൈ), യുവകേരളം പദ്ധതികള്‍ മുഖേനയാണ് ഈ നൈപുണ്യ പരിശീലനം നല്‍കുക.

  ഗ്രാമ പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിലെ യുവതീയുവാക്കള്‍ക്കായി നടപ്പാക്കുന്ന ഡി.ഡി.യു - ജി.കെ.വൈ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതി ലക്ഷ്യമിട്ടുള്ള റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് യുവകേരളം. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും യുവതീയുവാക്കള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാനാകും.

  18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനം നേടാനാകും. സ്ത്രീകള്‍, പ്രാക്തന ഗോത്ര വിഭാഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, വൈകല്യമുള്ളവര്‍, മനുഷ്യക്കടത്തിന് ഇരയായവര്‍, എച്ച്.ഐ.വി ബാധിതര്‍ തുടങ്ങിയവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട് (45 വയസ്സുവരെ).  പരിശീലനവും പഠനോപകരണങ്ങളും യൂണിഫോമും പൂര്‍ണ്ണമായും സൗജന്യമായി നല്‍കും. റെസിഡന്‍ഷ്യല്‍ കോഴ്‌സുകളില്‍ താമസവും ഭക്ഷണവും സൗജന്യമാണ്.

  ലഭ്യമായ കോഴ്സുകള്‍, കോഴ്സ് ദൈര്‍ഘ്യം, യോഗ്യത, പരിശീലന ഏജന്‍സികള്‍, കോഴ്സുകള്‍ ആരംഭിക്കുന്ന ദിനം, കോഴ്സ് മൊബിലൈസറുടെയും ജില്ലാ പ്രോഗ്രാം മാനേജര്‍മാരുടെയും പേരും ബന്ധപ്പെടാനുള്ള നമ്പരും ഉള്‍പ്പെടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയാന്‍ - www.kudumbashree.org/courses

Content highlight
Apply now to get free skill training through DDUGKY-Yuvakeralam Programmeml

കുടുംബശ്രീയുടെ മണ്‍സൂണ്‍ വെബിനാര്‍ പരമ്പരയ്ക്ക് തുടക്കം

Posted on Monday, July 18, 2022

പ്രകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ മണ്‍സൂണ്‍ കാലത്ത് നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നത് സംബന്ധിച്ച ബോധവല്‍ക്കരണ സന്ദേശങ്ങള്‍ അയല്‍ക്കൂട്ട കുടുംബങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ മണ്‍സൂണ്‍ വെബിനാര്‍ പരമ്പരയ്ക്ക് 15-07-2022 ന്‌ തുടക്കമായി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് വെബിനാര്‍ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ച് 'പ്രകൃതി ദുരന്തങ്ങളും അതിജീവനവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

  പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ആഴ്ചയില്‍ ഒന്നു വീതം ആകെ പതിനഞ്ചു വെബിനാറുകള്‍ സംഘടിപ്പിക്കും.

  ഉരുള്‍പൊട്ടല്‍, പ്രളയം, ചുഴലിക്കാറ്റ്, കടല്‍ക്ഷോഭം എന്നിവ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങ നേരിടാന്‍  സ്വീരിക്കേണ്ട മുന്‍കരുതലുകള്‍, പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവിധ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, പ്രളയത്തില്‍ വീടിന്റെയും വളര്‍ത്തുമൃഗങ്ങളുടെയും സംരക്ഷണം, പകര്‍ച്ചവ്യാധികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള സന്ദേശങ്ങള്‍ ഓരോ കുടുംബശ്രീ കുടുംബത്തിലേക്കും എത്തിക്കുകയും ആകസ്മിക പ്രകൃതിദുരന്തങ്ങളെ നേരിടാനും അതിജീവിക്കാനും സ്വയംസജ്ജരാക്കുകയുമാണ് വെബിനാര്‍ പരമ്പരയുടെ ലക്ഷ്യം.

  കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അയല്‍ക്കൂട്ട പ്രതിനിധികള്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരായിരിക്കും വെബിനാറില്‍ പങ്കെടുക്കുക. വെബിനാറിലൂടെ ലഭിച്ച അറിവുകള്‍ ഇവര്‍ മുഖേന അയല്‍ക്കൂട്ടങ്ങളില്‍ എത്തിക്കുന്നിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍. എസ് സ്വാഗതം ആശംസിച്ചു. വെബ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീബാല്‍ ബി.എസ് നന്ദി പറഞ്ഞു

Content highlight
Kudumbashree Monsoon Webinar Series Beginsml

എന്‍റെ തൊഴില്‍, എന്‍റെ അഭിമാനം'-രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

Posted on Monday, July 18, 2022

 * 21നും 40നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകരുടെ പ്രൊഫൈലിങ്ങ് 18 മുതല്‍

* 18 മുതല്‍ പരിശീലനം നേടിയ കുടുംബശ്രീ പ്രൊഫൈലിങ്ങ് എന്യൂമറേറ്റര്‍മാര്‍ തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ രജിസ്ട്രേഷന്‍ ചെയ്യുന്നു
 

മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച നോളജ് എക്കണോമി മിഷന്‍റെ 'എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം' ക്യാമ്പെയ്ന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ തൊഴില്‍ അന്വേഷകരുടെ പ്രൊഫൈലിങ്ങ് സംസ്ഥാനത്ത്  ഇന്നാരംഭിക്കും. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് തുടക്കം. കുടുംബശ്രീ എന്യൂമറേറ്റര്‍മാര്‍ മുഖേനയാണ് ഇതു നടപ്പാക്കുക. ആദ്യഘട്ട സര്‍വേയിലൂടെ കണ്ടെത്തിയ 53.42 ലക്ഷം തൊഴില്‍ അന്വേഷകരില്‍ നിന്നും 21 നും 40 നും ഇടയില്‍ പ്രായമുള്ള ബിരുദ, ബിരുദാനന്തര, ഐ.ടി.ഐ, ഡിപ്ളോമ യോഗ്യതയുള്ള തൊഴില്‍ അന്വേഷകരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍  ജൂലൈ 31 നകം എല്ലാ ജില്ലകളിലും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
 
ഒരു വാര്‍ഡില്‍ നിന്നും ഒരാള്‍ വീതം എന്ന കണക്കില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നേടുന്ന 19470 വനിതകളാണ് പ്രൊഫൈലിങ്ങിന് നേതൃത്വം നല്‍കുന്നത്. വാര്‍ഡുതല കേന്ദ്രങ്ങള്‍ വഴിയാണ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ (ഡിജിറ്റര്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റം-ഡി.ഡബ്ളിയു.എം.എസ്) തൊഴില്‍ അന്വേഷകനെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്യും. കേരള നോളജ് ഇക്കണോമി മിഷന്‍ വികസിപ്പിച്ച മൊബൈല്‍ ആപ്ളിക്കേഷന്‍ മുഖേനയാണിത്. തൊഴില്‍ അന്വേഷകര്‍ക്ക് ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ തങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ സാങ്കേതിക സഹായവും പ്രൊഫൈലിങ്ങ് എന്യൂമറേറ്റര്‍മാര്‍ നല്‍കും. പ്രൊഫൈലിങ്ങ് പൂര്‍ത്തിയാകുന്നതോടെ തൊഴില്‍ അന്വേഷകര്‍ക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ അറിയാനും അപേക്ഷിക്കാനും കഴിയും.

പദ്ധതിയുമായി ബന്ധപ്പെട്ട് എന്യൂമറേറ്റര്‍മാര്‍ക്കുള്ള ജില്ലാതല പരിശീലനങ്ങള്‍ 20 ന് പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഒമ്പത് ജില്ലകളില്‍ പരിശീലനം പൂര്‍ത്തിയായി. ബാക്കി ജില്ലകളില്‍ പരിശീലനം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അവിടെയും പ്രൊഫൈലിങ്ങ് നടപടികള്‍ വേഗത്തിലാക്കും. എന്യൂമറേറ്റര്‍മാരെ കൂടാതെ പ്രൊഫൈലിങ്ങുമായി ബന്ധപ്പെട്ട സി.ഡി.എസ്തല പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്നതിനായി ഓരോ പഞ്ചായത്തിലും ഓരോ കമ്മ്യൂണിറ്റി അംബാസഡറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തു എന്നുറപ്പ് വരുത്താനുള്ള ചുമതല കമ്മ്യൂണിറ്റി അംബാസിഡര്‍ക്കാണ്.  

വികേന്ദ്രീകൃത തൊഴില്‍ മാതൃക പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറ തൊഴിലുകള്‍ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടു കൊണ്ട് കേരള സര്‍ക്കാര്‍ രൂപീകരിച്ചതാണ് നോളജ് ഇക്കണോമി മിഷന്‍. കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനാണ് ഇതിന്‍റെ നിര്‍വഹണ ചുമതല. പദ്ധതിക്ക് പ്രാദേശികതലത്തില്‍ സഹായം നല്‍കുന്നത് കുടുംബശ്രീയാണ്.  

kkem

                                                 
 

Content highlight
my job my pride 2nd phase starts

കുടുംബശ്രീ കിബ്‌സ് ലോഗോ മത്സരം: എന്‍ട്രികള്‍ ക്ഷണിക്കുന്നു

Posted on Tuesday, July 12, 2022

സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അതുവഴി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വളര്‍ത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊലൂഷന്‍സ് (കിബ്‌സ്) സൊസൈറ്റിക്ക് വേണ്ടി ലോഗോ ക്ഷണിക്കുന്നു. ലോഗോ കിബ്‌സിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുന്നതായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിക്ക് 5,000 രൂപ സമ്മാനം നല്‍കും. ഇന്നു (12-7-2022 ചൊവ്വ) മുതല്‍ എന്‍ട്രികള്‍ അയക്കാം. അവസാന തീയതി ജൂലൈ 27.

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം- 695011  എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. കവറിന്റെ പുറത്ത് 'കിബ്‌സ് ലോഗോ മത്സരം' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും എന്‍ട്രികള്‍ അയച്ചു നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org/kibs സന്ദര്‍ശിക്കുക.

സ്വകാര്യ/സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സംരംഭകത്വവും വളര്‍ത്തുന്നതിനും അതുവഴി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന രൂപീകരിച്ച സൊസൈറ്റിയാണ് കിബ്‌സ്. സേവന മേഖലയിലെ ഒരു പ്രധാന പങ്കാളിയാകാനും ശ്രമിക്കുന്നു.

kibs ppster

 

Content highlight
entries invites for KIBS logo competition

നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക് - കുടുംബശ്രീ ക്യാമ്പെയ്‌ന് തുടക്കം

Posted on Monday, June 27, 2022

പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകളിലേക്ക് ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരു പുസ്തകം സംഭാവനയായി നല്‍കി വരുംതലമുറയ്ക്ക് വായിച്ചുവളരാന്‍ അവസരമൊരുക്കുന്ന കുടുംബശ്രീയുടെ 'നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്' ക്യാമ്പെയ്‌ന് തുടക്കം.

  ജൂണ്‍ 19ന് ആരംഭിച്ച വായനാപക്ഷാചരണത്തോട് അനുബന്ധിച്ചാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചിരിക്കുന്നത്. അയല്‍ക്കൂട്ടാംഗങ്ങള്‍ ഏവരും ചേര്‍ന്ന് ഒരു പുസ്തകം വാങ്ങിയോ ശേഖരിച്ചോ അടുത്തുള്ള പൊതുവിദ്യാലയത്തിലേക്ക് നല്‍കുന്നു. ഒന്നില്‍ക്കൂടുതല്‍ പുസ്തകങ്ങളും ഇത്തരത്തില്‍ നല്‍കാനാകും. കുടംബശ്രീയുടെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

postr

 

 

Content highlight
nalkam oru pusthakam pallikkoodathilekku campaign