വാര്‍ത്തകള്‍

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ റെയില്‍വേ സ്‌റ്റേഷനുകളിലും

Posted on Friday, June 24, 2022

കാസര്‍ഗോഡുള്ള കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളില്‍ മുന്‍നിരയിലുള്ള 'സഫലം' കശുവണ്ടിയും 'ജീവ' തേനും ഇനി മുതല്‍ ട്രെയിന്‍ യാത്രക്കിടെ സ്വന്തമാക്കാം. 'വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്' പദ്ധതിയുടെ ഭാഗമായി  ദക്ഷിണ റെയില്‍വേയുമായി സംയോജിച്ച് കാസര്‍ഗോഡ്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളില്‍ ഈ ഉത്പന്നങ്ങള്‍ ലഭിക്കുന്ന വിപണന സ്റ്റാളുകള്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുകയാണ്.

  ജൂണ്‍ 23ന് നടന്ന ചടങ്ങില്‍ കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ സ്റ്റാളിന്റെ ഉദ്ഘാടനം സ്‌റ്റേഷന്‍ മാസ്റ്റര്‍ രാംഖിലാഡി മീനയും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെ സ്റ്റാളിന്റെ ഉദ്ഘാടനം സ്റ്റേഷന്‍ മാസ്റ്റര്‍ പ്രശാന്തും നിര്‍വഹിച്ചു.  

 ചെമ്മനാടുള്ള സഫലം കശുവണ്ടി യൂണിറ്റിലെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ജീവ ഹണി യൂണിറ്റിലെയും വിവിധ ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്ന സ്റ്റാളുകളില്‍ ഒരു സെയില്‍സ് പേഴ്സണെ വീതവും നിയോഗിച്ചിട്ടുണ്ട്. ഭാവിയില്‍ ജില്ലയിലെ കുമ്പള, ഉപ്പള, ഉള്ളാള്‍, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കല്‍ എന്നീ സ്റ്റേഷനുകളില്‍ കൂടി പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള സ്റ്റാളുകള്‍ ആരംഭിക്കാന്‍ ജില്ലാ മിഷന്‍ ലക്ഷ്യമിട്ടുണ്ട്.

  കാഞ്ഞങ്ങാട് നടന്ന ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹരിദാസ്, പ്രകാശന്‍ പാലായി, കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സുജിനി, സൂര്യ ജാനകി, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ആയിഷ, റെയില്‍വേ അധികൃതര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ എന്നിവര്‍ കാസര്‍ഗോഡ് നടന്ന ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി.

 

railway ksgd

 

Content highlight
kudumbashree stalls opened at railway stations in Kasargod district

വായനാ പക്ഷാചരണം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ലേഖന മത്സരം

Posted on Tuesday, June 21, 2022

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി 'സാമൂഹ്യ-സാമ്പത്തിക- സ്ത്രീശാക്തീകരണത്തില്‍ കുടുംബശ്രീയുടെ പങ്ക്' എന്ന വിഷയത്തില്‍ സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ കാഷ് അവാര്‍ഡ് നല്‍കുന്നതാണ്.

  ലേഖനത്തിന് പരമാവധി രണ്ടായിരം വാക്ക് മാത്രമേ ഉപയോഗിക്കാവൂ. ലേഖനങ്ങള്‍, വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പല്‍/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില, മെഡിക്കല്‍ കോളേജ്.പി.ഒ. തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ജൂലൈ രണ്ടിന് മുമ്പായി തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയക്കേണ്ടതാണ്. വാട്‌സാപ്പ് വഴി അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ മക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.


കുടുംബശ്രീ വായന പക്ഷാചരണം
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതല ഉപന്യാസ മത്സരം-നിബന്ധനകള്‍

1. ലേഖനം പരമാവധി രണ്ടായിരം വാക്കുകളില്‍ കവിയാന്‍ പാടില്ല
2. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേര്, പഠിക്കുന്ന കോളേജ്, വിഷയം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പല്‍/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമാണ് ലേഖനങ്ങള്‍ അയക്കേണ്ടത്.  
3. കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനിലെ ജീവനക്കാരുടെ മക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല
4. മത്സരം സംബന്ധിച്ച് വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
5. ലേഖനം എഴുതിയ കടലാസില്‍ വിദ്യാര്‍ത്ഥിയുടെ പേരോ മറ്റു വിവരങ്ങളോ എഴുതാന്‍ പാടില്ല
6. ലേഖനങ്ങള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയക്കേണ്ടതാണ്
7. വാട്‌സാപ്പ് വഴി അയക്കുന്ന ലേഖനങ്ങള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല
8. ലേഖനങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ രണ്ട്

ലേഖനങ്ങള്‍ അയക്കേണ്ട വിലാസം
 പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍
 കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍   
 ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില
 മെഡിക്കല്‍ കോളേജ്.പി.ഒ
 തിരുവനന്തപുരം-695 011

 

 

 

Content highlight
reading week competition

100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി

Posted on Saturday, June 18, 2022

ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് നൂറു കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലർ ഫാമുകൾ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്ലെറ്റുകൾ നടത്തുന്ന വനിതകളും ഉൽപ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 79 ലക്ഷം കിലോ​ഗ്രാം ചിക്കൻ ഈ കാലയളവിൽ ഉത്പാദിപ്പിച്ച് ഔട്ട്ലെറ്റുകളിലൂടെ വിപണനം നടത്തി.

2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി ചേർന്നുകൊണ്ട് കുടുംബശ്രീ മുഖേന ഈ പദ്ധതിക്ക് തുടക്കമിട്ടത്. ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കൻറെ അമ്പത് ശതമാനം ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകൾക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. തുടർന്ന് ഉത്പാദനം, വിപണനം, വിതരണം എന്നിവയ്ക്ക് ഏകീകൃത പിന്തുണാ സംവിധാനമൊരുക്കുന്നതിൻറെ ഭാഗമായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും കേരള ചിക്കൻ പദ്ധതിയുടെ കീഴിൽ രൂപീകരിച്ചു.

പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ കേരള ചിക്കൻറെ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂർ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി ആകെ 270 ബ്രോയിലർ ഫാമുകളും 94 കേരള ചിക്കൻ ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്നു.

വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി നടത്തിപ്പ്. പദ്ധതി ഗുണഭോക്താക്കളാകുന്ന കുടുംബശ്രീ വനിതകൾക്ക് സാമ്പത്തിക സഹായമടക്കം നിരവധി പിന്തുണകളാണ് കുടുംബശ്രീ നൽകുന്നത്. ഗുണഭോക്താവിന് ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, പ്രതിരോധ വാക്സിൻ എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നൽകും. കോഴിക്കുഞ്ഞിന് 45 ദിവസം പ്രായമാകുമ്പോൾ ഇവയെ ഔട്ട്ലെറ്റുകളിലെത്തിക്കും. ഇപ്രകാരം ഓരോ 45 ദിവസം കഴിയുമ്പോഴും വളർത്തുകൂലി ഇനത്തിൽ ഓരോ സംരംഭകർക്കും ശരാശരി അമ്പതിനായിരം രൂപ വരുമാനം ലഭിക്കുന്നു. ഔട്ട്ലെറ്റ് നടത്തുന്നവർക്ക് ശരാശരി 87,000/- രൂപ വീതവും ലഭിക്കുന്നു.

2017 നവംബറിൽ തുടക്കമിട്ട പദ്ധതി പ്രകാരം ഇതുവരെ സംരംഭകർക്ക് വളർത്തുകൂലി ഇനത്തിൽ 9.30 കോടി രൂപയും ഔട്ട്ലെറ്റ് നടത്തുന്ന ഗുണഭോക്താക്കൾക്ക് 11.05 കോടി രൂപയും വരുമാനമായി ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം 50 സംരംഭകർക്ക് മൃഗസംരക്ഷണ വകുപ്പിൽ നിന്നും സബ്സിഡി ഇനത്തിൽ 24 ലക്ഷം രൂപയും ലഭ്യമായി. നാളിതുവരെ 42.68 ലക്ഷം കോഴിക്കുഞ്ഞുങ്ങളെയും കർഷകർക്ക് വിതരണം ചെയ്തു.

2019 ജൂൺ മുതൽ ഫാമുകളും ഔട്ട്ലെറ്റുകളും മുടക്കം കൂടാതെ പ്രവർത്തിച്ചുവരുന്നതിനാൽ കോവിഡ് കാലത്തും സംരംഭകർക്ക് വരുമാനം ലഭ്യമാക്കാൻ കഴിഞ്ഞത് പദ്ധതിയുടെ നേട്ടമാണ്. ഈ കാലയളവിൽ മാത്രം സംരംഭകർക്ക് ആറുകോടി രൂപ വരുമാനമായി ലഭിച്ചു. ബ്രോയിലർ ഫാമുകൾ നടത്തുന്ന കർഷകർക്ക് ആവശ്യമായ പിന്തുണകൾ ലഭ്യമാക്കുന്നതിനും ഉൽപാദന വിപണന മേഖലകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പിന്തുണാ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്. ഇതിനായി ഫാമുകൾ പ്രവർത്തിക്കുന്ന എല്ലാ ജില്ലകളിലും അഞ്ച് വീതം മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, ഫാം സൂപ്പർവൈസർമാർ, രണ്ടു വീതം ലിഫ്റ്റിങ്ങ് സൂപ്പർവൈസർമാർ എന്നിവർ ഉൾപ്പെട്ട ടീമും പ്രവർത്തിക്കുന്നു. കൂടാതെ കർഷകരുടെ സഹായത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

നിലവിൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് പൗൾട്രി പ്രോസസിംഗ് പ്ലാൻറിൻറെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം പ്രതിവർഷം 1000 ബ്രോയിലർ ഫാമുകളും 500 ഔട്ട്ലെറ്റുകളും ആരംഭിച്ചുകൊണ്ട് ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ചിക്കൻ ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും കേരള ചിക്കൻ ബ്രോയിലർ ഫാമുകളും ഔട്ട്ലെറ്റുകളും പ്രവർത്തനം ആരംഭിച്ചുകൊണ്ട് സ്ത്രീകൾക്ക് തൊഴിലും അതുവഴി പ്രാദേശിക സാമ്പത്തിക വികസനവും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനായി കാര്യക്ഷമമായ ഉൽപാദനം, മാംസ സംസ്കരണം, വിതരണം, വിപണനം എന്നിവയ്ക്ക് പ്രത്യേകം ഊന്നൽ നൽകി അഞ്ചുവർഷത്തെ വിശദമായ കർമ്മപദ്ധതിയ്ക്കും രൂപം നൽകിയിട്ടുണ്ട്. പേരൻറ് ബ്രീഡർ ഫാമുകൾ, ഹാച്ചറികൾ, കോൾഡ് സ്റ്റോറുകൾ, ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകൾ, മാലിന്യ സംസ്കരണ പ്ലാൻറുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഈ വർഷം നാല് ജില്ലകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കിവരികയാണ്.

kc

 

Content highlight
sales turnover of 100 crores through kudumbashree kerala chicken

കുടുംബശ്രീയെ അടുത്തറിഞ്ഞ് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ അന ഷോബോൾട്ട്

Posted on Wednesday, June 8, 2022

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സ്ത്രീശാക്തീകരണ, ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളെ അടുത്തറിഞ്ഞ് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ അന ഷോബോൾട്ട്. കേരളത്തിന്റെയും കർണ്ണാടകയുടെയും ചുമതല വഹിക്കുന്ന ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി പ്രവര്ത്തിക്കുന്ന അന ഇതാദ്യമായാണ് കുടുംബശ്രീ സന്ദർശിക്കുന്നത്.

   ഔദ്യോഗിക സന്ദര്ശനവുമായി ബന്ധപ്പെട്ട് ജൂൺ 7ന് ഉച്ചയോടെയാണ് അന എത്തിയത്. രാഷ്ട്രീയ സാമ്പത്തിക ഉപദേഷ്ടാവ് മഞ്ജു നാഥ്,   ഇന്വേഡ് ഇന്വെസ്റ്റ്മെന്റ് ഉപദേഷ്ടാവ് ഉപാസന ശ്രീകാന്ത് എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.  നഗരസഭാ പ്രദേശത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭം സന്ദർശിക്കണമെന്ന ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ആവശ്യത്തെ തുടർന്ന് കഴക്കൂട്ടം പള്ളിപ്പുറം വാർഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമായ കരുണ ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്ററിലാണ് ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. ഇവിടെയെത്തിയ അന ഷോബോൾട്ടിനെയും സംഘത്തെയും കുടുംബശ്രീക്കു വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ ഐ.എ.എസ്, പ്രോഗ്രാം ഓഫീസർ ജഹാംഗീര്,  സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ പ്രിയാ പോൾ, കെ.ബി സുധീർ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ശശി എന്നിവർ ചേർന്നു സ്വീകരിച്ചു.
 
  സംസ്ഥാനത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭമാണ് തിരുവനന്തപുരം നഗരസഭാ സി.ഡി.എസ് ഒന്നിലെ പള്ളിപ്പുറം വാർഡിൽ പ്രവർത്തിക്കുന്ന കരുണ ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്റർ. മഹാലക്ഷ്മി അയൽക്കൂട്ട അംഗങ്ങളായ  സന്ധ്യ, വത്സല, ദീപ, സജിത എന്നിവർ ചേർന്നാണ് സംരംഭം നടത്തുന്നത്. ഒന്നരയോടെ യൂണിറ്റിലെത്തിയ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറും സംഘവും സംരംഭകരെയും കുടുംബശ്രീ ഉദ്യോഗസ്ഥരെയും പരിചയപ്പെട്ടു. അതിനു ശേഷം നടത്തിയ യോഗത്തിൽ ഉപജീവന സാമൂഹ്യ സുരക്ഷാ മേഖലകളിലടക്കം സംസ്ഥാനത്ത് കുടുംബശ്രീ നടത്തി വരുന്ന പ്രമുഖ പദ്ധതികളെ സംബന്ധിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ ഐ.എ.എസ് വിശദീകരിച്ചു.

സംരംഭകർ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ശശി, എൻ.യു.എൽ.എം കമ്മ്യൂണിറ്റി ഓർഗനൈസർ ദീപാ ഹരിനാരായണൻ, എ.ഡി.എസ് സെക്രട്ടറി അജിത.എൽ, മെമ്പർ സെക്രട്ടറി ലേഖാ കുമാരി എന്നിവരുമായും അന ഷോബോൾട്ട് സംവദിച്ചു. ഫിറ്റ്നെസ് ട്രെയിനിങ്ങ് സെന്ററിന്റെ പ്രവർത്തനരീതികളും സംരംഭം തുടങ്ങാനുള്ള പ്രചോദനം എന്തായിരുന്നുവെന്നും ചോദിച്ചറിഞ്ഞ അന സി.ഡി.എസ് അധ്യക്ഷയുടെ ചുമതലകളെക്കുറിച്ചും  ആശയവിനിമയം നടത്തി.

  കുടുംബശ്രീ മുഖേന ഉപജീവന മേഖലയിൽ നടപ്പാക്കുന്ന സംരംഭങ്ങളുടെ വൈവിധ്യം, സാമൂഹ്യസുരക്ഷാ മേഖലയില് നടപ്പാക്കുന്ന ബഡ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയിൽ അന ഷോബോൾട്ട് സംതൃപ്തി രേഖപ്പെടുത്തി. പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പ്രതിസന്ധി എന്നിവയെ അതിജീവിക്കുന്നതിൽ സാമൂഹിക പ്രതിബദ്ധതയോടെ അണിനിരന്നു കൊണ്ട് അയല്ക്കൂട്ട വനിതകൾ കാഴ്ച വച്ച പ്രവർത്തനങ്ങളും അന ഷോബോൾട്ടിനെ ആകർഷിച്ചു. സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, പദ്ധതികൾ, ഇതരസംസ്ഥാനങ്ങളിൽ കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ സ്ത്രീകൾ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന രീതിയും അതുവഴി രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ അവരുടെ മുന്നേറ്റവും ദൃശ്യപരതയും അഭിനന്ദനാർഹമാണെന്നും അന പറഞ്ഞു. സിറ്റി മിഷൻ മാനേജർ ഷിജു ജോൺ, ജിപ്സ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.    

 

brtsh


 

Content highlight
British Deputy high commissioner paid a visit to Kudumbashree

കുടുംബശ്രീ ബാലസഭാ അംഗങ്ങള്‍ക്കായി 'കിളിക്കൂട്ടം' അവധിക്കാല സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Posted on Tuesday, May 31, 2022

'കിളിക്കൂട്ട'ത്തില്‍ ചേര്‍ന്ന് അവധിക്കാലം ആഘോഷമാക്കാന്‍ 45 ബാലസഭാ അംഗങ്ങള്‍ തൃശ്ശൂര്‍ കിലയില്‍ ഒത്തു കൂടി. കൗതുകവും വിസ്മയവും ഒളിപ്പിച്ച കണ്ണുകളുമായി വിദഗ്ധരുടെ ക്ലാസ്സുകള്‍ കേട്ടു, ആശയങ്ങള്‍ പങ്കിട്ടു. കുടുംബശ്രീ ബാലസഭാംഗങ്ങളെ സാമൂഹികവും വിദ്യാഭ്യാസപരവുമായി ശാക്തികരിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ ഈ ക്യാമ്പ് സംഘടിപ്പിച്ചത്. മേയ് 27 മുതല്‍ 29 വരെയായിരുന്നു ക്യാമ്പ്.  

  ക്യാമ്പിന്റെ ഉദ്ഘാടനം നോവലിസ്റ്റും കഥാകൃത്തുമായ ഇ. സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കിലയിലെ അസോസിയേറ്റ് പ്രൊഫസര്‍ പീറ്റര്‍ എം. രാജ് അധ്യക്ഷനായിരുന്നു. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത മൂന്ന് വീതം ബാലസഭാംഗങ്ങളും അട്ടപ്പാടി ആദിവാസി സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള ബാല ഗോത്രസഭകളില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും ഉള്‍പ്പെടെ ആകെ 45 കൂട്ടുകാരാണ് കുടുംബശ്രീയുടെ 'കിളിക്കൂട്ടം' അവധിക്കാല സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

  പ്രകൃതിയിലേക്ക് തുറക്കുന്ന ക്യാമറക്കണ്ണുകള്‍ എന്ന വിഷയത്തില്‍ ഡോ. സന്ദീപ് ദാസ്, അവനവന്‍ അവളവള്‍ പിന്നെ അവരവരും എന്ന വിഷയത്തില്‍ ഡോ. കെ.പി.എന്‍ അമൃത, ആയിരം കാന്താരി പൂത്ത കാലം എന്ന വിഷത്തില്‍ പ്രൊഫ.കെ. പാപ്പുട്ടി, ഭാവിയുടെ വാതായനങ്ങള്‍ എന്ന വിഷയത്തില്‍ അരുണ്‍ രവി എന്നിവര്‍ ആദ്യ ദിനം ക്ലാസ്സുകളെടുത്തു.

  ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുള്‍ കരീം, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഡാനി ലിബ്‌നി എന്നിവര്‍ സംസാരിച്ചു.

balasabha

 

Content highlight
'Kilikootam' - Kudumbashree organised three Day Summer Camp for Balasabha members organized

കുടുംബശ്രീ 'ഗോത്രകിരണം' പദ്ധതിക്ക് തുടക്കം- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Posted on Friday, May 20, 2022

അട്ടപ്പാടി, തിരുനെല്ലി, ദേവികുളം പ്രദേശങ്ങളിലെ ആദിവാസി യുവതീയുവാക്കള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണമായി കുടുംബശ്രീ 'ഗോത്രകിരണം' പദ്ധതി. ആദിവാസി മേഖലകളിലെ യുവതീയുവാക്കളുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും തൊഴില്‍ ഉറപ്പാക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായുള്ള കുടുംബശ്രീയുടെ ഈ പ്രത്യേക ഉദ്യമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ മേയ് 19ന് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ അധ്യക്ഷയായി. ഗോത്രകിരണം പദ്ധതി മാര്‍ഗ്ഗരേഖയും മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.

   ഗോത്രമേഖലയിലെ യുവതീയുവാക്കളുടെ തൊഴില്‍പരമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്  അതിനനുസൃതമായ  അവരുടെ  പരമ്പരാഗത കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ പരിശീലനം നല്‍കുന്നതിനും തുടര്‍ന്ന് പ്രാദേശിക തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെടുന്നതിനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 5000 ഗുണഭോക്താക്കളെ കണ്ടെത്തുകയും അവരില്‍ നിന്നും കുറഞ്ഞത് 500 പേര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അട്ടപ്പാടി തിരുനെല്ലി ദേവികുളം ബ്ളോക്കുകളിലെ ഊരുകളില്‍ അവസ്ഥാപഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ഊരിലുമുള്ള പ്രകൃതിവിഭവങ്ങള്‍, മനുഷ്യവിഭവശേഷി എന്നിവയുടെ ലഭ്യത സംബന്ധിച്ച് സാധ്യതകള്‍ കണ്ടെത്തി ഗുണഭോക്തൃ പട്ടികയും തുടര്‍ന്ന് ഇവര്‍ക്കായി സൂക്ഷ്മതല പദ്ധതിയും തയ്യാറാക്കും.

   കുടുംബശ്രീ മുഖേന നിലവില്‍ നടപ്പാക്കി വരുന്ന നൈപുണ്യ പരിശീലന പരിപാടികളില്‍ നിന്നു വ്യത്യസ്തമായി ആദിവാസി മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി സ്വയംതൊഴില്‍ - വേതനാധിഷ്ഠിത തൊഴില്‍ രംഗത്തേക്ക് പ്രാപ്തമാക്കുന്ന വിധത്തിലാകും ഗോത്രകിരണം വഴി യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കുക.

  നിലവില്‍ പരമ്പരാഗത ഉത്പന്ന നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടുവരുന്ന യുവതീയുവാക്കള്‍ക്ക് ഗോത്രകിരണം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ നൈപുണ്യ പരിശീലനം നല്‍കി അവരെ വിനോദ സഞ്ചാര മേഖലയും പ്രാദേശിക വിപണികളുമായും കൂട്ടിയിണക്കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കും. പദ്ധതിയുടെ വിജയത്തിനായി കുടുംബശ്രീ കൂടാതെ മറ്റു വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന വിവിധ നൈപുണ്യ പരിപാടികളുമായുള്ള സംയോജനവും ഉറപ്പു വരുത്തും. ഗോത്രവിഭാഗങ്ങളിലെ യുവതീയുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലാകും നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുക.

  ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ശ്രീ. പി. സെയ്തലവി സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടര്‍ ശ്രീമതി മൃണ്‍മയി ജോഷി ഐ.എ.എസ് മുഖ്യാതിഥിയായി. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രിയ അജയന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി. സേതുമാധവന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പാലക്കാട് സെക്രട്ടറി ശ്രീ. ഇ. ചന്ദ്രബാബു, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ശ്രീമതി മാരുതി മുരുകന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബി. സുഭാഷ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി റീത്ത എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ അട്ടപ്പാടി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ശ്രീ. മനോജ് ബാലന്‍ നന്ദി പറഞ്ഞു.

 

gothrkrnm

 

Content highlight
gothrakiranam

വയോജനങ്ങളിലേക്ക് കൂടുതൽ കരുതലുമായി കുടുംബശ്രീയുടെ 'വയോമൈത്രി‌‌'

Posted on Wednesday, May 18, 2022
ഏറ്റവും കൂടുതൽ കരുതലും സ്നേഹവും പരിചരണവും ഓരോരുത്തരും ആ​ഗ്രഹിക്കുന്ന കാലമാണ് വാർദ്ധക്യകാലം. ഇന്ത്യയിൽ തന്നെ ആനുപാതികമായി വയോജനങ്ങളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനം നമ്മുടെ കൊച്ചു കേരളവുമാണ്. അതിനാൽ തന്നെ കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തെ കൂടുതൽ വയോജന സൗഹൃദമാക്കുക ഉദ്ദേശിച്ച് വയോമൈത്രി പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്.
 
കണ്ണൂരിൽ താവം, ചെറുകുന്ന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മേയ് 15ന്‌ നടന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എ.വി. ​ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. വയോജനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ റിലേഷൻഷിപ്പ് കേരള എന്ന പേരിൽ വയോജന അയൽക്കൂട്ട രൂപീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വയോമൈത്രി പദ്ധതി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
 
വയനാട്, കാസർ​ഗോഡ്, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള സി.ഡി.എസുകളെ പൈലറ്റ് അടിസ്ഥാനത്തിൽ വയോമൈത്രി സി.ഡി.എസ് ആക്കി മാറ്റും. വയോജന വിദ്യാഭ്യാസം, കുറഞ്ഞത് 50 വയോജന അയൽക്കൂട്ടങ്ങളുടെ രൂപീകരണം, ഉപജീവന പദ്ധതികളുടെ നടത്തിപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനവും മറ്റ് വകുപ്പുകളുമായും സംയോജിച്ച് വയോജനക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാ​ഗമായി ഈ സി.ഡി.എസുകളിൽ നടത്തും. പൈലറ്റ് പദ്ധതിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദ​ഗതികൾ വരുത്തി ഈ പ്രവർത്തനങ്ങൾ ശേഷിക്കുന്ന സി.ഡി.എസുകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ AGRASAR പ്രോജക്റ്റും ഇതിന്റെ ഭാഗമായി നടത്തും.
 
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാ​ഗമായി പ്രഖ്യാപിച്ച ഇൻസ്പെയർ (സൂക്ഷ്മ സംരംഭങ്ങൾക്കും ഹരിത കർമ്മസേനകൾക്കും മറ്റ് സംരംഭകർക്കം വേണ്ടി), ജീവൻദീപം (ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനും സ്റ്റേറ്റ് ഇൻഷ്വറൻസ് ഏജൻസിയുമായി ചേർന്ന് കുടുംബശ്രീ അം​ഗങ്ങൾക്ക് വേണ്ടി) ഇൻഷ്വറൻസ് പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. കൂടാതെ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ, യുവകേരളം പദ്ധതിയുടെ ഭാ​ഗമായ യോ​ഗ്യരായ പരിശീലനാർത്ഥികൾക്ക് വേണ്ടിയുള്ള കുടുംബശ്രീ നൈപുണ്യ സ്കോളർഷിപ്പ് വിതരണവും മന്ത്രി നിർവഹിച്ചു.
 
vayomaithri

 

Content highlight
Vayomaithri' Programme launched for Geriatric Care

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്ക്ക് തുടക്കം- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Posted on Wednesday, May 18, 2022

  സ്ത്രീശാക്തീകരണത്തിന്റെ മുഖശ്രീയായ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്ക്ക് അനന്തപുരിയുടെ മണ്ണില് നിറപ്പകിട്ടാര്ന്ന തുടക്കം. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്വെന്ഷന് സെന്ററില് സംസ്ഥാനത്തെ 1070 സി.ഡി.എസുകളെ പ്രതിനിധീകരിച്ചെത്തിയ സി.ഡി.എസ് ചെയര്‌പേഴ്‌സണ്മാരെ സാക്ഷി നിര്ത്തി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര് ഒരു വര്ഷം നീണ്ടു നില്ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്ക്ക് തിരി തെളിച്ചു.        

    കഴിഞ്ഞ 24 വര്ഷങ്ങളിലെ നിസ്വാര്ത്ഥ പ്രവര്ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീകളെ മുഖ്യധാരയിലേക്കുയര്ത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് രജത ജൂബിലി ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്വഹിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര് പറഞ്ഞു.  

  കേരളത്തിലെ സ്ത്രീകളെ സാമൂഹ്യവും സാമ്പത്തികവുമായ മുന്നേറ്റം കൈവരിക്കുന്നതില് കുടുംബശ്രീ വഹിച്ച പങ്ക് അഭിമാനകരമാണ്. അധികാര സ്ഥാനങ്ങളിലേക്ക് കടന്നു ചെല്ലാന് പ്രാപ്തമാക്കിയതുള്‌പ്പെടെ സമൂഹത്തില് സ്ത്രീകളുടെ ദൃശ്യപരത വര്ധിപ്പിക്കാനും സാമൂഹിക പ്രശ്‌നങ്ങളില് അവരുടെ ഇടപെടല് ശേഷി വളര്ത്താന് കഴിഞ്ഞതും സ്ത്രീശാക്തീകരണ വഴികളിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ്.  വിവിധ ഉപജീവന അവസരങ്ങള്, നൈപുണ്യവികസനം, പാര്പ്പിടം, അടിസ്ഥാന സൗകര്യങ്ങള്, ശുദ്ധജന ലഭ്യത എന്നിവ ഉള്‌പ്പെടെയുള്ള കാര്യങ്ങള് നേടിയെടുത്തു കൊണ്ട് പ്രാദേശിക സാമ്പത്തിക വികസനത്തെ ശക്തിപ്പെടുത്തുന്നതില് നിര്ണായക ഭാഗധേയം വഹിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീക്ക് മാറിയിരിക്കുന്നു.
    നിസ്വാര്ത്ഥമായ പ്രവര്ത്തനങ്ങളിലൂടെ സമൂഹത്തെ മുമ്പോട്ടു നയിക്കുന്ന ചരിത്രമാണ് കുടുംബശ്രീയുടേത്. അതിനാല് നവകേരള സൃഷ്ടിയില് നിര്ണായക പങ്കു വഹിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറുമെന്നത് തീര്ച്ചയാണ്. കാര്ഷിക സൂക്ഷ്മസംരംഭ മേഖലയില് പരമ്പരാഗതവും നൂതനവുമായ നിരവധി പദ്ധതികള് നടപ്പാക്കുന്നതു കൂടാതെ കേരളം അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധിഘട്ടങ്ങളില് സമൂഹത്തിന് താങ്ങും തണലുമായി നില്ക്കാനും ഈ സ്ത്രീകൂട്ടായ്മയുണ്ട്. വിവിധ കേന്ദ്ര പദ്ധതികള് വിജയകരമായി നടപ്പാക്കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളില് കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്മാര്ജന മാതൃകകള് നടപ്പാക്കുന്നതിനുള്ള നാഷണല് റിസോഴ്‌സ് ഓര്ഗനൈസേഷനായും കുടുംബശ്രീ വളര്ന്നു കഴിഞ്ഞിരിക്കുന്നു. 24 വര്ഷത്തെ പ്രവര്ത്തനാനുഭവങ്ങളുടെ കരുത്ത് മൂലധനമാക്കി പുതിയ കാലത്തിന്റെ ആവശ്യങ്ങള്ക്കനുസൃതവും കൂടുതല് സമഗ്രവുമായ വികസന പദ്ധതികള് നടപ്പാക്കാന് കുടുംബശ്രീയെ സജ്ജമാക്കുക എന്നതാണ് ഇനിയുള്ള പ്രധാന ലക്ഷ്യം. കെഡിസ്‌കുമായും വിവിധ വകുപ്പുകളുമായും സഹകരിച്ചു കൊണ്ട് പരമാവധി പേര്ക്ക് തൊഴില് ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീയുടെ പരിശ്രമങ്ങളെന്നും മന്ത്രി പറഞ്ഞു.

   വീടിന്റെ അകത്തളങ്ങളില് കഴിഞ്ഞിരുന്ന സ്ത്രീകളെ മികച്ച സംരംഭകരാക്കി മാറ്റുന്നതിനും നാടിന്റെ വികസന പ്രവര്ത്തനങ്ങളില് ക്രിയാത്മകമായി ഇടപെടാന് കഴിയുന്ന വിധത്തില് മാനസികവും ബൗദ്ധികവുമായി സജ്ജരാക്കാനും കഴിഞ്ഞ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു പറഞ്ഞു.
ഇല്ലായ്മകളില് നിന്നും പൊരുതി മുന്നേറുന്നതിനും കരുതലോടെ ജീവിക്കാനും ആയിരക്കണക്കിന് സ്ത്രീകളെ പഠിപ്പിക്കുകയും അതുവഴി  കേരളത്തിലെ സാമൂഹ്യ രംഗത്ത് വിപ്‌ളവകരമായ മാറ്റം സൃഷ്ടിക്കാനും സാധിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
    കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. കുടുംബശ്രീയെ കുറിച്ച് പഠിക്കുന്നതിനായി കേരളത്തിലെത്തിയ ഹിമാചല് പ്രദേശിലെ സുന്ദര് നഗര് മുനിസിപ്പാലിറ്റിയുടെ ചെയര്മാന്, വൈസ് ചെയര്മാന്, സീനിയര് ഒഫീഷ്യല്‌സ് എന്നിവര് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, പി.ഐ ശ്രീവിദ്യ എന്നിവരെ തലപ്പാവ് അണിയിച്ച് ആദരിച്ചു.

  തിരുവനന്തപുരം കോര്പ്പറേഷന് മേയര് ആര്യാ രാജേന്ദ്രന്, നാലാഞ്ചിറ കൗണ്‌സിലര് ജോണ്‌സണ് ജോസഫ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീതാ നസീര്, വിവിധ സി.ഡി.എസുകളെ പ്രതിനിധീകരിച്ച് സെലീന, ഓമന കുമാരി എന്നിവര് ആശംസാ പ്രസംഗം നടത്തി. കോര്പ്പറേഷന് സി.ഡി.എസ് ഒന്ന് ചെയര്‌പേഴ്‌സണ് സിന്ധു ശശി നന്ദി പറഞ്ഞു.
തുടര്ന്ന് 'നവകേരള സൃഷ്ടിയും കുടുംബശ്രീയും', 'പ്രാദേശിക സാമ്പത്തിക വികസനം- കുടുംബശ്രീയുടെ പങ്ക്', 'ലിംഗപദവി തുല്യതയും മുന്ഗണനാ സമീപനങ്ങളും' എന്നീ വിഷയങ്ങളില് സെമിനാര് സംഘടിപ്പിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശ്രീ. ടി.കെ ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്, നവകേരളം മിഷന് സ്റ്റേറ്റ് കോ-ഓര്ഡിനേറ്റര് ഡോ.ടി.എന് സീമ, പി.കെ ശ്രീമതി ടീച്ചര്, സാമൂഹ്യശാസ്ത്രജ്ഞ ഡോ.ജെ ജേവിക, കരകുളം ഗ്രാമീണ പഠന കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര് എന്.ജഗജീവന്, ടി.ജി സെല് സ്റ്റേറ്റ് കോ-ഓര്ഡിനേറ്റര് ശ്യാമ.എസ്.പ്രഭ, അഡ്വ.സിന്ധു അജയകുമാര്, സി.ഡി.എസ് ചെയര്‌പേഴ്‌സണ്മാരായ ഹരിത, ഓമന കുമാരി, സെലീന, സജ്‌ന, ശശികല, എന്നിവര് സംസാരിച്ചു. കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. എം. സുര്ജിത്, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര് സജിത് സുകുമാരന് എന്നിവര് മോഡറേറ്റര്മാരായി.

slver


   

 

 

 

Content highlight
Minister Shri. M.V.Govindan master inagurates Kudumbahree silver jubilee celebrations

എന്റെ തൊഴിൽ, എന്റെ അഭിമാനം' ക്യാമ്പെയ്ൻ മന്ത്രി ശ്രീ. എം.വി. ​ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Posted on Monday, May 9, 2022

സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി തുടക്കമിട്ട കേരള നോളജ് എക്കണോമി മിഷന്റെ "എന്റെ തൊഴിൽ എന്റെ അഭിമാനം' ക്യാമ്പെയ്ന്റെ ഭാഗമായുള്ള ​ഗുണഭോക്തൃ സർവേയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടക്കമായി. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നടന്ന ചടങ്ങിൽ സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഇരുമന്ത്രിമാരുടെയും സാന്നിധ്യത്തിൽ കുടുംബശ്രീ എന്യൂമറേറ്റർ ചെങ്ങന്നൂർ വൈ.എം.സി.എ റോഡിൽ ബ്രീൻലാൻഡ്  അജീഷ് കുമാറിന്റെ വീട്ടിലെത്തി സർവേയ്ക്ക് തുടക്കമിട്ടു.

  സർവേയിലൂടെ കണ്ടെത്തുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരിൽ നിന്നും ആദ്യഘട്ടത്തിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന്  മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) മുഖേന അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്കു തൊഴിൽ നൽകുമെന്ന സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണിത്. ഇപ്രകാരം തൊഴിൽ ലഭിക്കുന്നവരിൽ ഏറെയും സ്ത്രീകളായിരിക്കും.

18നും 59നും ഇടയിൽ പ്രായമുള്ള കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ വിവരങ്ങളാണ് ശേഖരിക്കുക. സർവേയിലൂടെ കണ്ടെത്തുന്നവരിൽ നിന്ന് ആദ്യഘട്ടത്തിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകും. ഇപ്രകാരം കണ്ടെത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ വൈദഗ്ധ്യവും അഭിരുചിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കുന്നതിനും ഗുണഭോക്താക്കൾക്ക് താൽപ്പര്യമുള്ള തൊഴിൽമേഖലകളിലേക്ക് അവരെ നയിക്കുന്നതിനുമായി കൗൺസലിങ്ങ് നൽകാനും പദ്ധതിയുണ്ട്.  ഇപ്രകാരം കൗൺസലിങ്ങ് നൽകുന്നതിനായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളിൽ നിന്നും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള 1000 വനിതകളെ തിരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകും. ഇവർ "ഷീ കോച്ചസ്' എന്ന പേരിലാകും അറിയപ്പെടുക.

നിലവിൽ മൂവായിരത്തിലേറെ തൊഴിൽദാതാക്കൾ തൊഴിൽ നൽകാൻ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. കുടുംബശ്രീയുടെ സർവേ വഴി കണ്ടെത്തുന്ന ഗുണഭോക്തൃ പട്ടികയിൽ ഏറ്റവും മികച്ച അക്കാദമിക് നിലവാരവും തൊഴിൽ വൈദഗ്ധ്യവുമുളളവരെയാണ് ആദ്യം പരിഗണിക്കുക. ബാക്കിയുള്ള ഗുണഭോക്താക്കളിൽ കൂടുതൽ നൈപുണ്യപരിശീലനം ആവശ്യമായവർക്ക് അതു നൽകിയ ശേഷമായിരിക്കും തൊഴിൽ ലഭ്യമാക്കുന്നത്. ഇങ്ങനെ ഘട്ടംഘട്ടമായി കേരളത്തിൽ 20 ലക്ഷം പേർക്കും തൊഴിൽ നൽകാൻ സാധിക്കും.

 ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങൾ മുഖേന വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചു കൊണ്ട് ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. അടുത്ത നാലു വർഷത്തിനുള്ളിൽ കേ-ഡിസ്കുമായി ചേർന്ന് 20 ലക്ഷം പേർക്ക് തൊഴിൽ  നൽകാൻ സാധിക്കും. കേരളത്തിലെ വൈജ്ഞാനിക സമ്പത്ത് മൂലധനമാക്കിയാകും ഇതു സാധ്യമാക്കുക. കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നതെന്നും അത് കേരളത്തിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനം ഏറെ മുന്നോട്ടു പോയെന്നും രാഷ്ട്രീയത്തിനും അതീതമായ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സ്വാഗതം പറഞ്ഞു. കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി.വി. ഉണ്ണിക്കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ചെങ്ങന്നൂർ നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ജെബിൻ.പി.വർഗ്ഗീസ്, ഇന്ദിരാ ദാസ്, മേയേഴ്സ് കൗൺസിൽ പ്രസിഡന്റ് അനിൽ കുമാർ.എം, അടൂർ മുനിസിപ്പാലിറ്റി ചെയർമാൻ ഡി. സജി, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ഉഷ, ബുധനൂർ പഞ്ചായത്ത്  പ്രസിഡന്റ് ആർ. പുഷ്പലത മധു, മാന്നാർ ഡിവിഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹേമലത ടീച്ചർ, മഞ്ജുള ദേവി, ആതിര.ജി., ചെങ്ങന്നൂർ ന​ഗരസഭ വാർഡ് കൗൺസിലർ വിജി.വി എന്നിവർ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ജെ. പ്രശാന്ത് ബാബു നന്ദി പറഞ്ഞു.

 

mini


 

 

 
Content highlight
my job my pride campaign starts

100 ദിനം, 12,000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം , അഭിമാനമായി കുടുംബശ്രീ- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി

Posted on Sunday, May 8, 2022

സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍  മേഖലയിലുമായി 12000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം ലഭിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

  കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതകളിലൂടെ ലക്ഷ്യമിട്ടതിലും കൂടുതല്‍ പേര്‍ക്ക് സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍ മേഖലയിലും തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് നൂറുദിന കര്‍മ്മ പദ്ധതി കാലയളവ്. യുവകേരളം, ഡി.ഡി.യു-ജി.കെ.വൈ എന്നീ പദ്ധതികളിലൂടെ നൈപുണ്യ പരിശീലനം പൂര്‍ത്തീകരിച്ച 2678 യുവതീയുവാക്കള്‍ക്ക് വേതനാധിഷ്ടിത തൊഴില്‍ ലഭ്യമാക്കി.

  ഉപജീവന പദ്ധതികള്‍ (സൂക്ഷ്മ സംരംഭങ്ങള്‍, മൃഗസംരക്ഷണം, കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന സംരംഭങ്ങള്‍, ദേശീയ നഗര ഉപജീവന ദൗത്യം, സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) മുഖേന 7865 പേര്‍ക്ക് സ്വയം തൊഴിലും നല്‍കാന്‍ കഴിഞ്ഞു. 5000 പേര്‍ക്ക് സ്വയം തൊഴില്‍ നല്‍കുകയായിരുന്നു ലക്ഷ്യം. കൂടാതെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാവസത്തിന് നോര്‍ക്ക റൂട്ട്‌സുമായി സംയോജിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന പ്രവാസി ഭദ്രത (പേള്‍) പദ്ധതിയിലൂടെ 2824 പ്രവാസികള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കാന്‍ കഴിഞ്ഞു. ഒരാള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് വായ്പ നല്‍കിയത്. 1719 പുതിയ പ്രവാസി സംരംഭങ്ങള്‍ ആരംഭിക്കാനും കുടുംബശ്രീയ്ക്ക് കഴിഞ്ഞു. 1000 സംരംഭങ്ങള്‍ ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

 തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നു കൊണ്ട് ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. കെഡിസ്‌കുമായി ചേര്‍ന്നു കൊണ്ട് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള കാര്യങ്ങളും പുരോഗമിക്കുകയാണ്. ഇപ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നതെന്നും അത് കേരളത്തിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.  യുവകേരളം പദ്ധതിയുടെയും മറ്റ് ഉപജീവന പദ്ധതികളുടെയും ഭാഗമായി തൊഴില്‍ ലഭ്യമായവര്‍ക്കും പ്രവാസി ഭദ്രതാ-പേള്‍ മുഖേന സംരംഭം തുടങ്ങിയവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും അദ്ദേഹം വിതരണം ചെയ്തു.  

  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശ്രീകാന്ത് എ.എസ്, പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍. ആര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.വി ശ്രീലത നന്ദി പറഞ്ഞു.

mini

 

Content highlight
100 ദിനം, 12,000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം , അഭിമാനമായി കുടുംബശ്രീ- മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി