വാര്‍ത്തകള്‍

അതിദാരിദ്ര്യ നിർണ്ണയ പദ്ധതി - കുടുംബശ്രീ അയൽക്കൂട്ടതല ക്യാമ്പെയിന് തുടക്കം

Posted on Wednesday, December 21, 2022
അഞ്ചുവർഷം കൊണ്ട് അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി പൂർത്തീകരിച്ച അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ തുടർച്ചയായി ഗുണഭോക്താക്കൾക്ക് സേവനങ്ങൾ യഥാസമയം ലഭ്യമാകുന്നുണ്ട് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീയുടെ പ്രത്യേക ക്യാമ്പെയിന് തുടക്കം. 
 
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാനവരുമാനം, ആരോഗ്യസ്ഥിതി എന്നിവയാണ് അതിദാരിദ്ര്യം രൂക്ഷമാകുന്നതിനു പിന്നിലുള്ള പ്രധാന ഘടകങ്ങളായി പരിഗണിച്ചിട്ടുള്ളത്. അതിദാരിദ്ര്യം നിർണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ കുടുംബങ്ങളെയും വ്യക്തികളെയും അതിദരിദ്രാവസ്ഥയിൽ നിന്നും മോചിപ്പിക്കുന്നതിന് ഓരോ ഗുണഭോക്തൃ കുടുംബത്തിനും സൂക്ഷ്മ തല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
ഇപ്രകാരം തയ്യാറാക്കിയ മൈക്രോപ്ലാനിൽ അതിദാരിദ്യം പരിഹരിക്കുന്നതിനുള്ള അതിജീവന ആവശ്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ പരിരക്ഷ, വരുമാനം, വികസനാവശ്യങ്ങൾ, തുടങ്ങി എല്ലാവിധ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പ്രായോഗിക നിർദ്ദേശങ്ങളും വിഭവസമാഹരണ മൈക്രോപ്ലാനിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
ഗുണഭോക്താക്കൾക്ക് സേവനങ്ങൾ യഥാസമയം ലഭ്യമാകുന്നുണ്ട് എന്ന് പരിശോധിച്ച് ആയത് സമയബന്ധിതമായി ലഭ്യമാക്കുന്നില്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനത്തിന് റിപ്പോർട്ട് ചെയ്യേണ്ട ചുമതല കുടുംബശ്രീ സംഘടനാ സംവിധാനത്തിനുണ്ട്. അയൽക്കൂട്ടം മുതൽ എ.ഡി.എസ്. സി.ഡി.എസ്, ജില്ലാ മിഷൻ, സംസ്ഥാന മിഷൻ വരെയുള്ള സംഘടനാ സംവിധാനവും ഉദ്യോഗസ്ഥ സംവിധാനവും ഒരുമിച്ച് പ്രവർത്തിച്ച് അതി ദരിദ്രർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് ക്യാമ്പയിൻ.
 
ക്യാമ്പയിൻ വിവിധ ഘട്ടങ്ങൾ
ഡിസംബർ 16: എല്ലാ സി.ഡി.എസ് ചെയർപേഴ്സൻമാർക്കും, ഉദ്യോഗസ്ഥർക്കും പരിശീലനം (ഓൺലൈൻ )
ഡിസംബർ 17-18: അയൽക്കൂട്ടതലത്തിൽ ചർച്ച
ഡിസംബർ 19-21: അയൽക്കൂട്ടങ്ങൾ ഭവന സന്ദർശനം,എ.ഡി.എസിന് റിപ്പോർട്ട്‌ സമർപ്പിക്കൽ
ഡിസംബർ 22: ലഭ്യമായ വിവരങ്ങൾ എ.ഡി.എസ് തലത്തിൽ ക്രോഡീകരിക്കൽ
ഡിസംബർ 24: ലഭ്യമായ വിവരങ്ങൾ സി.ഡി.എസ് തലത്തിൽ ക്രോഡീകരണം
ഡിസംബർ 27: ഡിസംബർ 27 ന് മുൻപായി തദ്ദേശ സ്ഥാപനങ്ങളുമായി സംയുക്ത യോഗം
ഡിസംബർ 27-31: സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
Content highlight
Extreme Poverty Determination Scheme - NHG Level Campaign startsml

കുടുംബശ്രീ ദേശീയ സരസ് മേള മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Friday, December 16, 2022

കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള 
ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കും 

പുതിയ കാലഘട്ടത്തിന് അനുസരിച്ച് കുടുംബശ്രീ നവീകരിക്കപ്പെടണമെന്നും സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങിലേക്ക് എത്തിച്ച യഥാർഥ മുന്നേറ്റം കുടുംബശ്രീയാണെന്നും തദ്ദേശ സ്വയം ഭരണ-എക്സസൈ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോട്ടയം നാഗമ്പടം മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കുടുംബശ്രീ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.  


കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. കാൽനൂറ്റാണ്ടുകാലത്തെ പ്രവർത്തനത്തിലൂടെ ആർക്കും അവഗണിക്കാനാവാത്ത മാതൃകയായി കുടുംബശ്രീ മാറിയെന്നും മന്ത്രി പറഞ്ഞു. 46 ലക്ഷം അംഗങ്ങളുള്ള മറ്റൊരു സ്ത്രീകൂട്ടായ്മ എവിടെയെങ്കിലുമുണ്ടോ എന്നത് സംശയമാണ്. വിദ്യാസമ്പന്നരായ യുവാക്കൾ കൂടി കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതോടെ വൈജ്ഞാനധിഷ്ഠിത സാമ്പത്തിക മേഖലയിലേക്കും കടക്കാൻ കുടുംബശ്രീക്ക് ആകും. 


 കുടുംബശ്രീ കെട്ടിപ്പെടുത്ത ഏറ്റവും വലിയ ബ്രാൻഡ് വിശ്വസ്യതയാണ്. ബാങ്കുകൾ വായ്പ നൽകുന്നതു മുതൽ കുടുംബശ്രീ കഫേകളിൽ ആളുകൾ വിശ്വസിച്ചു ഭക്ഷണം കഴിക്കുന്നതുവരെ അതിന്റെ ഉദാഹരണമാണ്. കോഴിക്കോട് വിമാനത്താവളത്തിലും കൊച്ചി മെട്രോയിലും കുടുംബശ്രീയുടെ വിൽപനശാലകൾ തുറന്നു. അത്തരത്തിൽ കാൽനൂറ്റാണ്ടുകൊണ്ട് കുടുംബശ്രീക്ക് പറഞ്ഞുയരാൻ ചിറകുകൾ ലഭിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 


 സഹകരണ-സാംസ്‌കാരിക- രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് മിനി ഇന്ത്യ ദർശിക്കാൻ സരസ് മേളയിലൂടെ സാധിക്കുമെന്നും ദേശീയതയെ ഉയർത്തിപ്പിടിക്കുന്ന മഹാസംരംഭമാണ് സരസ് മേളയെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 


 എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി,  കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, സബ് കളക്ടർ സഫ്ന നസറുദീൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ കോട്ടയം നഗരസഭാംഗം സിൻസി പാറേൽ, കുടുംബശ്രീ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കോട്ടയം നഗരസഭ സിഡിഎസ് ചെയർപേഴ്സൺമാരായ അജിത ഗോപകുമാർ, പി.ജി ജ്യോതിമോൾ എന്നിവർ പ്രസംഗിച്ചു. 


 ഉച്ചയ്ക്ക് 2.30ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്നും നാഗമ്പടം മൈതാനത്തേക്കുള്ള വർണാഭമായ ഘോഷയാത്രയേ ാടെയാണ് മേളയ്ക്കു തുടക്കം കുറിച്ചത്.  ഉദ്ഘാടനസമ്മേളനത്തിന് ശേഷം തൃപൂർണ്ണ എറണാകുളം നയിക്കുന്ന തീം മ്യൂസിക് ആൻഡ് ഡാൻസ് പെർഫോമൻസ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂൾ വിദ്യാർത്ഥിനി അർച്ചന അശോകൻ അവതരിപ്പിക്കുന്ന നൃത്തം, തൃശൂർ ആട്ടം കലാസമിതി നയിക്കുന്ന ഇൻസ്ട്രമെന്റൽ ഫ്യൂഷൻ സംഗീത വിരുന്ന് എന്നിവ അരങ്ങേറി.

 


 

Content highlight
minister M B Rajesh inagurates Kudumbashree National saras mela at Kottayam

കുടുംബശ്രീയുടെ വിശ്വാസ്യത മൂലധനമാക്കി നൂതന സംരംഭ മേഖലകള്‍ കണ്ടെത്തണം: തദ്ദേശ സ്വയംഭരണ വകുപ്പ് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്

Posted on Friday, December 16, 2022

'ഒപ്പം'- കൂടെയുണ്ട് കരുതലോടെ സംസ്ഥാനതല ക്യാമ്പെയ്ന് തുടക്കമായി

             
കുടുംബശ്രീയുടെ വിശ്വാസ്യത മൂലധനമാക്കി നൂതനവും വിജ്ഞാനാധിഷ്ഠിതവുമായ സംരംഭ മേഖലകള്‍ കണ്ടെത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന ഡിസംബര്‍ 14 മുതല്‍ 2023 ഫെബ്രുവരി 28 വരെ  സംസ്ഥാനത്തെ നഗരസഭാ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന 'ഒപ്പം' കൂടെയുണ്ട്, കരുതലോടെ' സംസ്ഥാനതല ക്യാമ്പെയ്ന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കുക എന്നതിനപ്പുറം വരുമാന വര്‍ധനവ് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിനായി നഗരമേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലും സംയോജന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. അഗതിരഹിത കേരളം, പി.എം.എ.വൈ-ലൈഫ്(നഗരം) പദ്ധതികളിലെ ഗുണഭോക്തൃ കുടുംബങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, നഗരങ്ങളിലെ അതിദരിദ്രര്‍ എന്നിവര്‍ക്ക് സംരംഭകത്വവും തൊഴിലും ലഭ്യമാക്കിക്കൊണ്ട് അവരെ സാമൂഹിക പുരോഗതി കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമ്പെയ്ന്‍റെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകം, കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ് എന്നിവയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മേയര്‍മാരായ അഡ്വ. അനില്‍ കുമാര്‍, ഡോ.ബീന ഫിലിപ്പ്എന്നിവര്‍ മുഖ്യാതിഥികളായി.  

'കുടുംബശ്രീ ഒരു നേർച്ചിത്രം' ഫോട്ടോഗ്രാഫി  മത്സരം അഞ്ചാം സീസണ്‍, വായന പക്ഷാചരണത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ രചനാ മത്സരം, 'ഖുഷിയോം കാ ആഷിയാന്‍' ക്യാമ്പെയ്ന്‍റെ ഭാഗമായി സംഘടിപ്പിച്ച ദേശീയതല ഹ്രസ്വചിത്ര നിര്‍മാണം, കിബ്സ് ലോഗോ ഡിസൈനിങ്ങ് മത്സരം  എന്നിവയിലെ വിജയികള്‍ക്കുള്ള പുരസ്കാര വിതരണം മേയര്‍മാരായ ആര്യാ രാജേന്ദ്രന്‍, അഡ്വ. അനില്‍ കുമാര്‍, ഡോ.ബീന ഫിലിപ്പ്, ഡോ.ഷര്‍മ്മിള മേരി ജോസഫ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. നഗരസഭാധ്യക്ഷന്‍മാരായ എം.കൃഷ്ണ ദാസ്, എം.ഓ ജോണ്‍, തിരുവനന്തപുരം നഗരസഭാ സിഡി.എസ് ഒന്ന് അധ്യക്ഷ സിന്ധു ശശി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍ എസ് പദ്ധതി വിശദീകരണം നടത്തി.

 

pht

 

Content highlight
Oppam campaign starts

അഭിമാന നേട്ടവുമായി പനത്തടി കുടുംബശ്രീ സി.ഡി.എസ്

Posted on Tuesday, December 13, 2022
2022 വര്ഷത്തിലെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്വയം സഹായ സംഘത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി കുടുംബശ്രീയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കാസര്ഗോഡ് ജില്ലയിലെ പനത്തടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്.
നബാര്ഡിന്റെ സഹായത്തോടെ പ്രവര്ത്തിക്കുന്ന ഹൈദരാബാദിലുള്ള അപ്മാസ് (ആന്ധ്രാ പ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റി)യാണ് പനത്തടി സി.ഡി.എസിനെ ഈ ബഹുമതിക്കായി തെരഞ്ഞെടുത്തത്.
 
അയല്ക്കൂട്ടാംഗങ്ങള്ക്ക് നല്കി വരുന്ന മികച്ച സേവനം, ഭരണ നിര്വ്വഹണം എന്നിങ്ങനെയുള്ള വ്യത്യസ്ത മാനദണ്ഡങ്ങള് അനുസരിച്ചാണ് പനത്തടി സി.ഡി.എസിനെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്. ആകെ ലഭിച്ച 320 നോമിനേഷനുകളിൽ നിന്നാണ് തെരഞ്ഞെടുപ്പ്.
Content highlight
panathady cds won apmas award ffor best shg

ദേശീയ സരസ് മേള കോട്ടയത്ത്' - വാഹന പ്രചാരണത്തിന് തുടക്കം

Posted on Thursday, December 8, 2022
 
കോട്ടയം ഇതാദ്യമായി ആതിഥ്യമരുളുന്ന ദേശീയ സരസ്‌മേളയുടെ വാഹന പ്രചാരണത്തിന് തുടക്കം. കോട്ടയം കളക്ട്രേറ്റില് ഇന്നലെ നടന്ന ചടങ്ങില് ജില്ലാ കളക്ടര് ഡോ. പി.കെ. ജയശ്രീ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീയാണ് സരസ് മേളയുടെ സംഘാടനം.
 
ജില്ലയിലുടനീളം വാഹനം പ്രചാരണം നടത്തും. സരസ്സ് മേളയുടെ ഭാഗ്യചിഹ്നമായ സാറയും പ്രചാരണ വാഹനത്തെ അനുഗമിക്കും. പ്രചാരണ വാഹനമെത്തുന്നിടത്ത് വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.
 
കുടുംബശ്രീ ജില്ലാ മിഷന് കോ- ഓര്ഡിനേറ്റര് അഭിലാഷ് സി. ദിവാകര്, അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് പ്രകാശ് ബി. നായര്, ജില്ലാ പ്രോഗ്രാം മാനേജര്മാര്, കുടുംബശ്രീ അംഗങ്ങള് എന്നിവര് ചടങ്ങില് പങ്കെടുത്തു.
 
flg

 

Content highlight
SARAS fair kottayam

ദേശീയ ബാംബൂ കോണ്‍ക്ലേവിന് തുടക്കം

Posted on Friday, December 2, 2022

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ബാംബൂ കോണ്‍ക്ലേവിന് എറണാകുളത്ത് തുടക്കം. ഹോട്ടല്‍ ഒലീവ് ഡൗണ്‍ടൗണില്‍ രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന കോണ്‍ക്ലേവിന്റെ ഔദ്യോഗിക ഉദ്ഘാടനം ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം അഡീഷണല്‍ സെക്രട്ടറി ചരണ്‍ജിത് സിങ് നിര്‍വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് സ്വാഗതം പറഞ്ഞു.

  ജയറാം കില്ലി (നാഷണല്‍ മിഷന്‍ മാനേജർ, ഫാം ലൈവ്ലി ഹുഡ്, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം), ടോണി ജോസ് (നാഷണല്‍ മിഷന്‍ മാനേജർ, നോൺ ഫാം ലൈവ്ലി ഹുഡ്, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം)
സഞ്ജീവ് കര്‍പ്പേ (ഡയറക്ടര്‍, കൊങ്കണ്‍ ബാംബൂ & കെയ്ന്‍ ഡെവലപ്‌മെന്റ് സെന്റര്‍)ടോണി പോൾ (സി.ഇ.ഒ ,ഉറവ്)  അഭയ് ഗാണ്ഡേ (കൺസൾട്ടൻറ്) ഇഷാം (അസം ബയോ റിഫൈനറി ) എന്നിവർ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

 എറണാകുളത്ത് സംഘടിപ്പിച്ചിരിക്കുന്ന ബാംബൂ ഫെസ്റ്റിവലിലേക്ക് കോൺക്ലേവിനോട് അനുബന്ധിച്ച് എക്‌സ്‌പോഷര്‍ വിസിറ്റും സംഘടിപ്പിച്ചിട്ടുണ്ട്.  ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരകൗശല വിദഗ്ധര്‍ക്കും സംഘടനകള്‍ക്കും മുളയുടെ ഉപയോഗങ്ങളെക്കുറിച്ച് സംവദിക്കാനും പുതിയ ആശയങ്ങള്‍ കൈമാറാനും ബാംബൂ കോൺക്ലേവ് അവസരമൊരുക്കുന്നു.

ds

 

 

ef

 

Content highlight
ദേശീയ ബാംബൂ കോണ്‍ക്ലേവിന് തുടക്കം

'നയി ചേത്ന' - ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരേ കുടുംബശ്രീയുടെ സംസ്ഥാനതല ക്യാമ്പെയ്ന്‍

Posted on Monday, November 28, 2022

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന  'നയി ചേത്ന'ജെന്‍ഡര്‍ ക്യാമ്പെയ്ന്‍ നവംബര്‍ ഇരുപത്തിയഞ്ചിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തുടക്കം കുറിച്ചു. അതിക്രമങ്ങളെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സ്ത്രീകളെ സജ്ജമാക്കുന്നതിനൊപ്പം സ്വന്തം അവകാശങ്ങളെ കുറിച്ചുള്ള അറിവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പെയ്ന്‍റെ ഭാഗമായാണിത്. ഡിസംബര്‍ ഇരുപത്തിമൂന്ന് വരെ നാലാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പെയ്ന്‍റെ ഭാഗമായി സംസ്ഥാനതലത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചു.  

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ വിവിധ ജില്ലകളിലായി ഇരുപത്തിയഞ്ച് ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കൊണ്ടാണ് ക്യാമ്പെയ്ന്‍റെ തുടക്കം. 'ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പ്രത്യേകം തയ്യാറാക്കി നല്‍കിയ ലഘുലേഖകള്‍, പോസ്റ്ററുകള്‍,  ഹ്രസ്വചിത്രങ്ങള്‍, ലഘുലേഖകള്‍ എന്നിവയായിരിക്കും ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ക്കു വേണ്ടി ഉപയോഗിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്‍റെ തുടര്‍പരിപാടികളാണ് മുഖ്യമായും ക്യാമ്പെയ്നില്‍ ഉള്‍പ്പെടുത്തുക. വിവിധ വകുപ്പുകളുടെ സംയോജനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

ആദ്യ ആഴ്ച ഇന്‍റേണല്‍ കംപ്ളെയ്ന്‍റ് കമ്മിറ്റിയെ സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം. വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് കുടുംബശ്രീ അയല്‍ക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്തലത്തില്‍ ഈ പരിപാടി വിപുലമായ രീതിയില്‍ നടത്തി വരികയാണ്. നിലവിലെ സേവനങ്ങള്‍ സ്ത്രീകള്‍ക്ക് എത്രത്തോളം ലഭ്യമാണെന്ന ചര്‍ച്ചകള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. രണ്ടാമത്തെ ആഴ്ച വിവിധ സേവനങ്ങള്‍ സംബന്ധിച്ച കുറിപ്പുകള്‍, പോസ്റ്ററുകള്‍ എന്നിവ അയല്‍ക്കൂട്ടങ്ങള്‍ തയ്യാറാക്കി പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ പ്രാദേശികതലത്തില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ക്ക് സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ ആദരം നല്‍കും. അതിക്രമങ്ങളെ അതിജീവിച്ച വനിതകളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കലും വാര്‍ഡ്തലത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.

മൂന്നും നാലും ആഴ്ചകളില്‍ ഓരോ സി.ഡി.എസ് പരിധിയിലുമുള്ള വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പൊതുയോഗം സംഘടിപ്പിക്കുകയും അതിക്രമങ്ങള്‍ക്കെതിരേ വിവിധ സഹായ സ്ഥാപനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. ഇതിന്‍റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളിലും പ്രതിജ്ഞയെടുക്കല്‍, വാര്‍ഡ്തലത്തിലും സി.ഡി.എസ്തലത്തിലും റാല, ഹ്രസ്വചിത്ര പ്രദര്‍ശനം, ചുവര്‍ ചിത്രരചന,  എന്നിവ സംഘടിപ്പിക്കും. ക്യാമ്പെയ്നുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും പരമാവധി പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താന്‍ പ്രത്യേകം  ഊന്നല്‍ നല്‍കുന്നുണ്ട്.  

Content highlight
Nayi chetna campaign starts

കുടുംബശ്രീക്ക് രണ്ട് ഇ-ഗവേണന്‍സ് സംസ്ഥാന പുരസ്കാരങ്ങള്‍

Posted on Monday, November 28, 2022

മികച്ച വെബ്സൈറ്റിനുള്ള 2019-21 ലെ സംസ്ഥാന സര്‍ക്കാരിന്‍റെ ഇ-ഗവേണന്‍സ് അവാര്‍ഡ് കുടുംബശ്രീക്ക്. കൂടാതെ കോവിഡ് കാലത്ത് വയോജന സുരക്ഷയ്ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എം-ഗവേണന്‍സ് അവാര്‍ഡും കുടുംബശ്രീക്ക് ലഭിച്ചു. അവാര്‍ഡുകള്‍ ഡിസംബര്‍ മൂന്നിന് സമ്മാനിക്കും.  
 
അനായാസമായ ഉപയോഗം, മികച്ച രൂപകല്‍പന, കൃത്യമായ ഇടവേളകളില്‍ ഏറ്റവും പുതിയ വിവരങ്ങള്‍, ആഴത്തിലുള്ള വിവരശേഖരം ഇവ മുന്‍നിര്‍ത്തിയാണ് മികച്ച വെബ്സൈറ്റിനുള്ള അവാര്‍ഡ് ലഭിച്ചത്. കുടുംബശ്രീയെ സംബന്ധിച്ചുള്ള വിവരങ്ങള്‍, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, ഓരോ പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, കോവിഡ്, പ്രളയം എന്നിവയുമായി ബന്ധപ്പെട്ട് കുടുംബശ്രീ മുഖേന ചെയ്ത പ്രവര്‍ത്തനങ്ങള്‍, വാര്‍ത്താ കുറിപ്പുകള്‍, പ്രസിദ്ധീകരണങ്ങള്‍, വിജയഗാഥകള്‍ എന്നിവ ഉള്‍പ്പെടെ വളരെ വിപുലമായ രീതിയിലാണ് കുടുംബശ്രീ വെബ്സൈറ്റിന്‍റെ രൂപകല്‍പ്പന.  

കോവിഡ് 19 വ്യാപനകാലത്ത് സംസ്ഥാനമൊട്ടാകെയുള്ള വയോജനങ്ങള്‍ക്ക് മികച്ച രീതിയില്‍ സുരക്ഷയൊരുക്കുന്നതിനു വേണ്ടി കുടുംബശ്രീ നടപ്പാക്കിയ ഗ്രാന്‍ഡ് കെയര്‍ പദ്ധതിക്കാണ് എം ഗവേണന്‍സ് അവാര്‍ഡ്.  പദ്ധതിയുടെ ഭാഗമായി മൊബൈലിന്‍റെ സഹായത്തോടെ ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയതാണ് കുടുംബശ്രീയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളെ ഉപയോഗിച്ചു കൊണ്ട് സേവനസന്നദ്ധതയോടെ സാമൂഹ്യാധിഷ്ഠിത രീതിയില്‍ പദ്ധതി നടപ്പാക്കിയതും അവാര്‍ഡിനായി പരിഗണിച്ചു.  

Content highlight
Kudumbashree bags two e governance awards

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ ശക്തസാന്നിധ്യമായി കുടുംബശ്രീ

Posted on Wednesday, November 23, 2022
ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില് ന്യൂഡല്ഹിയിലെ പ്രഗതി മൈതാനിയില് നവംബര് 14 മുതല് സംഘടിപ്പിച്ചുവരുന്ന 41ാം ഇന്ത്യ ഇന്റര്നാഷണല് ട്രേഡ് ഫെയറില് (ഐ.ഐ.ടി.എഫ്) ശക്തസാന്നിധ്യമായി കുടുംബശ്രീയും.
 
ഐ.ഐ.ടി.എഫിലെ കേരള പവലിയനില് ഉത്പന്ന വിപണനം നടത്തുന്നതിനായുള്ള കൊമേഴ്സ്യല് സ്റ്റാളില് 14 ജില്ലകളില് നിന്നുമുള്ള അയല്ക്കൂട്ടാംഗങ്ങളുടെ വിവിധ ഉത്പന്നങ്ങള് വിപണനം നടത്തുന്നതിനായി രണ്ട് സ്റ്റാളുകളുണ്ട്. കൂടാതെ 'വോക്കല് ഫോര് ലോക്കല്, ലോക്കല് ടു ഗ്ലോബല് (Vocal for Local, Local to global) ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്ത്തനങ്ങള്/സംരംഭ പദ്ധതികള് വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാളും തയാറാക്കിയിട്ടുണ്ട്. മേളയോട് അനുബന്ധിച്ചുള്ള ഫുഡ് കോര്ട്ടില് കുടുംബശ്രീ കഫേ യൂണിറ്റുകളുമുണ്ട് (കോഴിക്കോട് നിന്ന് കരുണ, എറണാകുളത്ത് നിന്ന് ശ്രീ വിഘ്‌നേശ്വര).
 
ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള് ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സംഘടിപ്പിക്കുന്ന സരസ് മേളയും ഐ.ഐ.ടി.എഫിലുണ്ട്. സരസ് മേളയില് കുടുംബശ്രീ സംരംഭകരുടെ ആറ് സ്റ്റാളുകളാണുള്ളത്. പാലക്കാട്, വയനാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില് നിന്നായി മേഘ, വന്ദനം, ചാമുണ്ഡേശ്വരി, ഉഷസ്, സംഗീത, ശ്രീ ആംബല് എന്നീ യൂണിറ്റുകളാണ് സരസ് മേളയില് പങ്കെടുക്കുന്നത്. മേള 27ന് സമാപിക്കും.
 
iitf

 

Content highlight
Kudumbashree is participating in IITF

കുടുംബശ്രീ 'സമന്വയം' ക്യാമ്പെയിന് തുടക്കം

Posted on Tuesday, November 22, 2022
കുടുംബശ്രീ തയാറാക്കിയ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി/നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി രേഖകളിലെ ആവശ്യങ്ങള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24ലെ വാര്ഷിക പദ്ധതിയുമായി സംയോജിപ്പിക്കാനുള്ള പ്രവര്ത്തനം സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിനായി 'സമന്വയം 2022' ക്യാമ്പെയ്നുമായി കുടുംബശ്രീ.
 
ഇതിന്റെ ഭാഗമായി സി.ഡി.എസിന്റെ ചുമതലയുള്ള പരിശീലന ടീം അംഗങ്ങള്ക്ക് നവംബര് 18ന് പരിശീലനം സംഘടിപ്പിച്ചു. ഇവര് സി.ഡി.എസ് ഭരണ സമിതിക്ക് പരിശീലനം നല്കും.
മെമ്പര് സെക്രട്ടറി, പ്ലാന് ക്ലര്ക്ക്, സി.ഡി.എസ് ചെയര്പേഴ്സണ്, ഉപസമിതി കണ്വീനര്മാര്, അക്കൗണ്ടന്റ് എന്നിവര് ഒരുമിച്ചിരുന്ന് കഴിഞ്ഞവര്ഷം തയാറാക്കിയ ഗ്രാമീണ/നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതികള് നാളതീകരിക്കും. 23ന് ക്യാമ്പെയ്ന് വേണ്ടി പ്രത്യേക സി.ഡി.എസ് യോഗവും 25, 26 തീയിതികളില് വാര്ഡ് മെമ്പറെ പങ്കെടുപ്പിച്ച് പ്രത്യേക എ.ഡി.എസ് പൊതുസഭയും നടത്തും.
 
നവംബര് 27ന് വര്ക്കിങ് ഗ്രൂപ്പ് അടിസ്ഥാനത്തില് 13 വിഷയങ്ങളായി തിരിഞ്ഞ് സി.ഡി.എസ് കരട് പദ്ധതികള് തയാറാക്കും. ഇപ്രകാരം ക്യാമ്പെയ്ന് പ്രവര്ത്തനങ്ങള് മുന്നോട്ട് പോകും.
 
ds

 

Content highlight
samanyam campigan starts