സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള ജ്ഞാനമാണ് ഏറ്റവും മഹത്തായ ജ്ഞാനം: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Thursday, May 31, 2018

* കുടുംബശ്രീ സംസ്ഥാനതല ബാല പാര്‍ലമെന്‍റും ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചു

തിരുവനന്തപുരം: സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമുള്ള ജ്ഞാനമാണ് ഏറ്റവും മഹത്താ യ ജ്ഞാനമെന്നും നന്നായി പഠിക്കുന്നതിനൊപ്പം ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും ഓരോ വിദ്യാ ര്‍ത്ഥിക്കുമുണ്ടായിരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീ ബാലസഭയുടെ ആഭിമുഖ്യത്തില്‍ പഴയ നിയമസഭ മന്ദിരത്തിലെ അസംബ്ലി ഹാളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ബാല പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യ അഭ്യസിക്കുന്നത് പാഠപുസ്തകത്തിലെ അറിവ് സമ്പാദിക്കുന്നതിനല്ല മറിച്ച് നല്ല മനുഷ്യരായി തീരുന്നതിനാണെന്നും മാറ്റത്തിന്‍റെ മെഴുകുതിരി സ്വന്തം മനസ്സില്‍ കൊളുത്തി ആ പ്രകാശം രാജ്യാതിര്‍ത്തിക്കുമപ്പുറത്തേക്ക് ഓരോ കുട്ടികളും പരത്തണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു. വിദ്യാഭ്യാസത്തോടൊപ്പം നല്ല സംസ്ക്കാരവും വച്ചു പുലര്‍ത്തുന്നവരാണ് നല്ല ജനപ്രതിനി ധികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വൈവിധ്യം അതേപടി കാത്ത് സൂക്ഷിക്കുന്നതിന് ഓരോ പൗരനും ചുമതലയുണ്ട്, എല്ലാവരേയും ഒന്നായി കാണുന്ന ദര്‍ശനം മാത്രമേ ശാശ്വത മായിരിക്കൂയെന്നും അദ്ദേഹം പറഞ്ഞു.

   പുതു തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക് ജനാധിപത്യ സംവിധാനത്തിന്‍റെ പ്രധാന്യവും വ്യാപ്തിയും മനസ്സിലാക്കി നല്‍കുന്നതിനും ഭരണഘടനാ സംവിധാനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കി നല്‍കു ന്നതിനുമായാണ് ബാലസഭ അംഗങ്ങളായ കുട്ടികള്‍ക്ക് വേണ്ടി കുടുംബശ്രീ 2007 മുതല്‍ ബാല പാര്‍ലമെന്‍റ് സംഘടിപ്പിച്ച് വരുന്നത്. ജില്ലാ, സംസ്ഥാനതലങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് പ്രതിനിധിക ളുമായി സംവദിച്ചു പരിഹാരം കണ്ടെത്തുന്നത് ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ ഫോറം ഇതാദ്യമായി ബാല പാര്‍ലമെന്‍റിന്‍റെ ഭാഗമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസന്ന കുമാരി, വനം വകുപ്പില്‍ നിന്ന് സി. രാജേന്ദ്രന്‍ ഐഎഫ്എസ് (ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്), എക്സൈസ് വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. മുരളീധരന്‍ നായര്‍, ബാലാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ സി.ജെ. ആന്‍റണി, കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. സന്ദീപ് എന്നിവര്‍ ഓപ്പണ്‍ ഫോറത്തിന്‍റെ ഭാഗമായി അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

  കോഴിക്കോട് ഒഴികെയുള്ള 13 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 131 കുട്ടികള്‍ ബാല പാര്‍ലമെന്‍റില്‍ പങ്കെടുത്തു. ആദ്യ ദിനത്തില്‍ സെന്‍റര്‍ ഫോര്‍ പാര്‍ലമെന്‍ററി സ്റ്റഡീസ് ഡെപ്യൂട്ടി സെക്രട്ടറി സുരേഷ് കുമാര്‍ ബാല പാര്‍ലമെന്‍റ് എന്ത്, എന്തിന്, എങ്ങനെ എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസ് നല്‍കി. തുടര്‍ന്ന് കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് അവരില്‍ നിന്ന് 20 കുട്ടികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ്, പ്രധാനമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, വിവിധ വകുപ്പ് മന്ത്രിമാര്‍ തുടങ്ങിയ ചുമതലകള്‍ അവരെ ഏല്‍പ്പിച്ചു. മന്ത്രിസഭയും അംഗങ്ങളും ചേര്‍ന്ന പാര്‍ലമെന്‍റ് യോഗമാണ് സംസ്ഥാന ബാല പാര്‍ലമെന്‍റായി പഴയ നിയമസഭാ മന്ദിരത്തിലെ അസംബ്ലി ഹാളില്‍ സംഘടിപ്പിച്ചത്. ഇതിന് ശേഷം കുട്ടികളെ പുതിയ നിയമസഭാ മന്ദിര സന്ദര്‍ശനത്തിന് കൊണ്ടുപോ കുകയും ചെയ്തു.

  കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ (സാമൂഹ്യ വികസനം) ജി.എസ്. അമൃത ഉദ്ഘാടന സമ്മേളന ത്തില്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു നന്ദി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ


രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്‍ക്കൂട്ടമാണ് ബാലസഭ. വിനോദങ്ങളിലൂടെ വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വ ശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ ജനാ ധിപത്യബോധം, സര്‍ഗ്ഗശേഷി, വ്യക്തിത്വ വികസനം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് ബാലസഭയുടെ ലക്ഷ്യം.  

Dr. K.T.Jaleel with Bala Parliament members