department_news

ഹരിത ഐ.ടി.ഐ. കാമ്പസ്- ഹരിതകേരളം മിഷന്‍റെയും വ്യാവസായിക പരിശീലന വകുപ്പിന്‍റെയും സംയുക്ത സംരംഭം

Posted on Wednesday, August 21, 2019

ഹരിതകേരളം മിഷന്‍റെയും വ്യാവസായിക പരിശീലന വകുപ്പിന്‍റെയും സംയുക്ത സംരംഭം
സംസ്ഥാനത്തെ പതിനാല് ഐ.ടി.ഐ.കളെ ഹരിത ഐ.ടി.ഐ.കളായി നവംബര്‍ 1 ന് പ്രഖ്യാപിക്കും. ഐ.ടി.ഐ. കാമ്പസുകളെ ഹരിത കാമ്പസാക്കി മാറ്റാനുള്ള ഹരിതകേരളം മിഷന്‍റെയും വ്യാവസായിക പരിശീലന വകുപ്പിന്‍റെയും കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഈ നേട്ടം. ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് (20.08.2019) നടന്ന അവലോകന യോഗവും ശില്പ്പശാലയും വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ശ്രീ. ചന്ദ്രശേഖര്‍ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ ആമുഖ പ്രഭാഷണം നടത്തി. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണ ഡയറക്ടര്‍ പി.കെ. മാധവന്‍ സംസാരിച്ചു. ധനുവച്ചപുരം, കഴക്കൂട്ടം(വനിത), ചന്ദനത്തോപ്പ്, ചെന്നീര്‍ക്കര, കളമശ്ശേരി, കട്ടപ്പന, ചാലക്കുടി (വനിത), മലമ്പുഴ, വാണിയാംകുളം, കോഴിക്കോട് (വനിത), കല്‍പ്പറ്റ, അരീക്കോട്, കണ്ണൂര്‍ (വനിത), പുല്ലൂര്‍ എന്നീ ഐ.ടി.ഐ. കളെയാണ് ആദ്യഘട്ടമായി ഹരിത ഐ.ടി.ഐ. കാമ്പസുകളായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച പ്രവൃത്തികള്‍ക്കായി ബഡ്ജറ്റി അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നിര്‍വ്വഹിക്കുന്നത്. ഐ.ടി.ഐ.കളുടെ അന്തരീക്ഷം പ്രകൃതി സൗഹൃദമാക്കുക, മഴവെള്ള സംഭരണികള്‍, ബയോഗ്യാസ്, ബയോവേസ്റ്റ് പ്ലാന്‍റുകള്‍, പച്ചത്തുരുത്ത് തുടങ്ങിയവ സ്ഥാപിക്കുക, കാമ്പസുകളില്‍ ഫലവൃക്ഷത്തൈകള്‍ നടുക, തുടങ്ങിയവ പ്രധാനമായും ഇതില്‍ ഉള്‍പ്പെടുന്നു. ഐ.ആര്‍.ടി.സി., കോസ്റ്റ്ഫോഡ്, ശുചിത്വമിഷന്‍, ഭൂജല വകുപ്പ്, ഫിഷറീസ് വകുപ്പ്, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, കൃഷി വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെ സഹകരണവും പദ്ധതിയുടെ നടത്തിപ്പിലുണ്ടാവും. നവംബര്‍ 1 ന് ഹരിത ഐ.ടി.ഐ. കാമ്പസ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കര്‍മ്മപദ്ധതി ഇന്നലെ(20.08.2019) നടന്ന ശില്‍പ്പശാലയില്‍ തയ്യാറാക്കി. ഓരോ ഐ.ടി.ഐ.കളേയും ഹരിതകാമ്പസുകളാക്കി മാറ്റുന്നതിന് പ്രത്യേകം പ്രത്യേകം മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി വരികയാണ്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍

Posted on Monday, August 19, 2019

വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ എറൈസ് ടീമിനെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : കാലവര്‍ഷക്കെടുതി മൂലം നാശനഷ്ടങ്ങളുണ്ടായ വീടുകള്‍ വാസയോഗ്യ മാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍ സജീവമാകുന്നു. 2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നത് ലക്ഷ്യമിട്ടാണ് കുടുംബശ്രീ എറൈസ് (അഞകടഋ അരൂൗശൃശിഴ ഞലശെഹശലിരല മിറ കറലിശേ്യേ വേൃീൗഴവ ടൗമെേശിമയഹല ഋാുഹീ്യാലിേ) എന്ന പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. ഏറ്റവും കൂടുതല്‍ തൊഴില്‍സാധ്യതയുണ്ടെന്ന് സര്‍വ്വേ മുഖേന കണ്ടെത്തിയ പ്ലംബിങ്, ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍, ഡേ കെയര്‍, ഹൗസ് കീപ്പിങ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കി മള്‍ട്ടി ടാസ്ക് ടീമുകള്‍ രൂപീകരിക്കു കയാണ് എറൈസ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതില്‍ പ്ലംബിങ്, ഇലക്ട്രോണിക്സ് റിപ്പയ റിങ്, ഇലക്ട്രിക്കല്‍ മേഖലകളില്‍ പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി 60 പഞ്ചായത്തുകളി ലായി 90 മള്‍ട്ടി ടാസ്ക് ടീമുകള്‍ ഇതുവരെ രൂപീകരിച്ചു. ഈ ടീമുകളാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലികള്‍ ചെയ്തു വരുന്നത്. ഓഗസ്റ്റ് 15 വരെയുള്ള കണക്കു കള്‍ അനുസരിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലായി 21 ടീമുകള്‍ 78 വീടുകള്‍/പൊതു ഓഫീ സുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകഴിഞ്ഞു. കേടുപാടുകള്‍ സംഭവിച്ച സ്വിച്ച് ബോര്‍ഡ്, മോട്ടോര്‍, ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കമുള്ള വീട്ടുപകരണങ്ങള്‍, വയ റിങ്...തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളാണ് ചെയ്തുവരുന്നത്.  

  അറ്റകുറ്റപ്പണികള്‍ക്കായി എറൈസ് ടീമുകളെ ഉപയോഗിക്കാമെന്ന ഉത്തരവ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക അഭ്യര്‍ത്ഥന അനുസരിച്ചാണ് ഈ ഉത്തരവുണ്ടായത്. കണ്ണൂര്‍ ജില്ല യിലെ മട്ടന്നൂര്‍, ശ്രീകണ്ഠപരം, ചെങ്ങളായ്, വയനാട് ജില്ലയിലെ പുല്‍പ്പള്ളി, തിരുനെല്ലി, മലപ്പുറം ജില്ലയിലെ പുളിക്കല്‍, ആലിപ്പറമ്പ്, പാലക്കാട് ജില്ലയിലെ കരിമ്പ, പറളി, കോഴി ക്കോട്ടെ ഒളവന, കോട്ടയത്തെ അയര്‍ക്കുന്നം, മണിമല, എറണാകുളത്തെ വാളകം, മൂവാറ്റുപുഴ, ആലപ്പുഴ നോര്‍ത്ത് പുന്നപ്ര എന്നിവിടങ്ങളിലാണ് എറൈസ് ടീമുകള്‍ പ്രവര്‍ ത്തനം ആരംഭിച്ചത്. ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ടീമുകളുടെ ലിസ്റ്റ് ജില്ലാ മിഷന്‍ തയാറാക്കുകയും അത് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ക്കും കൈമാറുന്നു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴി ഓരോ പഞ്ചായത്തിലും അറ്റകുറ്റ പ്പണികള്‍ നടത്തേണ്ട വീടുകളുടെ പട്ടിക തയാറാക്കി അതനുസരിച്ചാണ് ടീം പ്രവര്‍ത്തനം നടത്തുന്നത്.

 ഒക്ടോബറില്‍ നടത്തിയ സര്‍വ്വേയ്ക്ക് ശേഷം 2018 ഡിസംബര്‍ മുതലാണ് എറൈസ് പരിശീ ലന പദ്ധതി ആരംഭിച്ചത്. വിവിധ തൊഴില്‍ മേഖലകളില്‍ കുടുംബശ്രീ എംപാനല്‍ ചെയ്ത 35 ഏജന്‍സികള്‍ വഴിയാണ് ഓരോ ജില്ലയിലും പരിശീലനം നല്‍കി വരുന്നത്. ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ് മേഖലകളില്‍ പരിശീലനം നേടിയവരെ ചേര്‍ത്ത് തയാറാക്കിയ മള്‍ട്ടി ടാസ്ക്ക് ടീമുകളുടെ സംസ്ഥാനതല സംഗമം ജൂലൈയില്‍ സംഘടിപ്പി ച്ചിരുന്നു. ചടങ്ങില്‍ ഇവര്‍ക്ക് പ്രത്യേക യൂണിഫോമും നല്‍കി. എറൈസ് ടെക്നീഷ്യന്‍ എന്ന പേരിലാണ് ടീം അംഗങ്ങള്‍ അറിയപ്പെടുന്നത്. ഭാവിയില്‍ ഇവര്‍ക്ക് റിപ്പയറിങ്ങിനുള്ള ടൂള്‍ കിറ്റും വാഹനം വാങ്ങാന്‍ പലിശ സബ്സിഡിയും നല്‍കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കൂടുതല്‍ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിനായി 400 മണിക്കൂറുള്ള തുടര്‍ പരിശീലനം നല്‍കുകയും ചെയ്യും. 22 ഗവണ്‍മെന്‍റ് ഐടിഐകളുമായി ഇതിന് കുടുംബശ്രീ ധാരണയി ലുമെത്തിയിട്ടുണ്ട്. ടീം അംഗങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കാനും ഈ വര്‍ഷം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ ഒരു മള്‍ട്ടി ടാസ്ക് ടീമെങ്കിലും രൂപീകരിക്കുകയും ചെയ്യാ നാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

 

ദുരന്തമേഖലകളില്‍ ഹരിതകേരളം മിഷന്‍റെയുംനൈപുണ്യ കര്‍മ്മസേനയുടെയും സേവനം സജീവം

Posted on Saturday, August 17, 2019

ദുരന്തമേഖലകളില്‍ ഹരിതകേരളം മിഷന്‍റെയുംനൈപുണ്യ കര്‍മ്മസേനയുടെയും സേവനം സജീവം

ഉരുള്‍പൊട്ടലും പ്രളയവും നാശം വിതച്ച മലപ്പുറം, കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഗാര്‍ഹിക, ഉപകരണ അറ്റകുറ്റ പണികള്‍ക്കായി ഹരിതകേരളം മിഷനും തൊഴില്‍ വകുപ്പിന്‍റെ കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്‍റെ നൈപുണ്യ കര്‍മ്മസേനയും വീണ്ടും രംഗത്തിറങ്ങി. 2018 പ്രളയാനന്തര ശുചിത്വ-മാലിന്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഐ.ടി.ഐ. കളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച സ്ഥിരം സംവിധാനമാണ് നൈപുണ്യ കര്‍മ്മസേന. വയര്‍മാന്‍, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, വെല്‍ഡിംഗ്, കാര്‍പ്പെന്‍ററി ട്രേഡുകളിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ദുരന്തബാധിത സ്ഥലങ്ങളിലെ വീടുകളിലെത്തി അറ്റകുറ്റപ്പണികളും ഉപകരണങ്ങളുടെ റിപ്പയര്‍ ജോലികളും നിര്‍വഹിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നൈപുണ്യ കര്‍മ്മസേന ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചു. ഹരിതകേരളം മിഷനിലെ അതാത് ജില്ലാ കോര്‍ഡിനേറ്ററും ഐ.ടി.ഐ.കളില്‍ നിന്നും ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസര്‍മാരും ഇതിന് നേതൃത്വം നല്‍കും. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍, സ്വിച്ച് ബോര്‍ഡുകള്‍, ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് എന്നിവ മാറ്റി സ്ഥാപിക്കല്‍ , പമ്പ്സെറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കല്‍ , കാര്‍പ്പെന്‍ററി ജോലികള്‍ എന്നിവയാണ് പ്രധാനമായും സന്നദ്ധ സേവനമായി നടത്തുന്നത്.  14.08.2019 മുതല്‍ ആവശ്യമുള്ളിടത്തൊക്കെ നൈപുണ്യ കര്‍മ്മസേനയുടെ സേവനം ലഭ്യമാക്കി തുടങ്ങും. ഇതു സംബന്ധിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസില്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണ ഡയറക്ടര്‍ ശ്രീ. പി.കെ. മാധവനും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ ജില്ലകളില്‍ ഹരിതകേരളം മിഷന്‍ ഇപ്പോള്‍ കര്‍മ്മനിരതമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളില്‍ എത്തുന്ന മുറയ്ക്ക് നൈപുണ്യ കര്‍മ്മസേന സേവനത്തിന് എത്തും.

റ്റി.സി 2/3271(3)(4), 'ഹരിതം', കുട്ടനാട് ലെയിന്‍, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695 004 ഫോണ്‍ : 0471 2449939, ഇ-മെയില്‍ : haritham@kerala.gov.in

തൊഴിൽ വകുപ്പ് കൺട്രോൾ റൂം /എമർജൻസി സെൽ സജ്ജം

Posted on Tuesday, August 13, 2019

തൊഴിൽ വകുപ്പ് കൺട്രോൾ റൂം സജ്ജം
സംസ്ഥാനത്തെ മഴക്കെടുതിയുടേയും പ്രകൃതി ക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിലും തൊഴിലാളികൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ആരംഭിച്ച കൺട്രോൾ റൂം കാര്യക്ഷമമായി മുന്നോട്ടുപോകുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് തൊഴിൽ വകുപ്പിന്റെ എല്ലാ ഓഫിസുകളിലും കൺട്രോൾ റൂം / എമർജൻസി സെൽ രൂപീകരിച്ചത്. ഇതിനായി പ്രത്യേകം നോഡൽ ഓഫിസറും പ്രവർത്തിക്കുന്നുണ്ട്. ലേബർ കമ്മിഷണറേറ്റിലെ കോൾ സെന്റർ നമ്പറായ 1800 4255 5214 എന്ന ടോൾ ഫ്രീ നമ്പറിലോ കമ്മിഷണറേറ്റിലെ റിസപ്ഷൻ നമ്പറായ 0471 2783900 എന്ന നമ്പറിലോ അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാം.

 

ലൈഫ് മിഷൻ വിവിധ തസ്തികയിലേക്ക് കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകള്‍ ക്ഷണിക്കുന്നു

Posted on Wednesday, August 7, 2019

ലൈഫ് മിഷൻ താഴെ പറയുന്ന തസ്തികയിലേക്ക് (കരാർ / ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ) നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.

തസ്തികയുടെ പേരും യോഗ്യതയും ചുവടെ ചേർക്കുന്നു.

ക്രമ നം. തസ്തിക  ഒഴിവുകളുടെ എണ്ണം യോഗ്യത/ പ്രവൃത്തി പരിചയം  പ്രതിമാസ വേതനം
1 പ്രോഗ്രോം മാനേജർ (അഡ്മിനിസ്ട്രേഷൻ) (സംസ്ഥാനതലം) (ഡപ്യൂട്ടേഷൻ)  1 ബിരുദം, ഗസറ്റഡ് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ. ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പ്രവർത്തി പരിചയം വികസന പ്രക്രിയയിൽ പരിചയമുള്ളവർക്ക് മുൻഗണന. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം -
2 സിവിൽ എഞ്ചിനീയർ (കരാർ വ്യവസ്ഥയിൽ) 1 തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നോ മറ്റ് വകുപ്പുകളിൽ നിന്നോ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പദവിയിൽ കുറയാതെ വിരമിച്ച വ്യക്തി. കെട്ടിട നിർമ്മാണ മേഖല പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. 50,000/-
3 മള്‍ട്ടി ടാസ്ക്ക്  /ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ദിവസ വേതനം) 1 അംഗീകൃത സർവ്വകലാശാലാ  ബിരുദം, ഡി.സി.എ / തത്തുല്യം . ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗിൽ പ്രാവീണ്യം. 3 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാര്‍ നിരക്ക്  

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ 17.08.2019 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ, ഇ-മെയിൽ മുഖേനയോ (lifemissionkerala@gmail.com) സമർപ്പിക്കേണ്ടതാണ്.

Content highlight

ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ ഹരിതനിയമ ബോധവല്‍ക്കരണം ജില്ലാതല കാമ്പയിന് തുടക്കമായി

Posted on Friday, August 2, 2019

ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം വ്യാപകമാക്കാനും ഹരിതനിയമങ്ങള്‍ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനുമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ജില്ലകളിലും തുടക്കമായി. 20 ലക്ഷം പേരില്‍ എത്തുന്ന വിപുലമായ ഹരിതനിയമ ബോധവല്‍ക്കരണ കാമ്പയിനും നിയമ നടപടികള്‍ കര്‍ശനമായി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളെ സജ്ജമാക്കലുമാണ് ആത്യന്തിക ലക്ഷ്യം. പ്രധാനമായും 2016 ലെ ഖരമാലിന്യ പരിപാലന നിയമത്തെ അധികരിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യം സൃഷ്ടിക്കുന്നവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കുംവിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയില്‍ മാലിന്യസംസ്കരണം നടത്തിയാല്‍ നേരിടേണ്ട നിയമനടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോധവത്കരണ പരിപാടികള്‍. ഇതോടൊപ്പം ഹരിതനിയമങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കു ന്നുണ്ട്. ഹരിതനിയമങ്ങളുടെ പ്രസക്തി, നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, പോലീസ്, കേരള മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരള മുനിസിപ്പാലിറ്റി നിയമവും പഞ്ചായത്ത് രാജ് നിയമവും, പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, ശുചിത്വമാലിന്യ സംസ്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ളവരാണ് പരിശീലനം നല്‍കുന്നത്. കിലയുമായി ചേര്‍ന്നാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ഹരിതകേരളം മിഷന്‍റെ ബോധവത്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍

Posted on Monday, July 29, 2019

സംസ്ഥാനത്ത് ഹരിതനിയമങ്ങള്‍ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനും ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളില്‍ വ്യാപകമാക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് വിപുലമായ ബോധവത്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. പ്രധാനമായും 2016 ലെ ഖരമാലിന്യ പരിപാലന നിയമത്തെ അധികരിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യം സൃഷ്ടിക്കുന്നവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തം, ചുമതല, നിയമം അനുശാസിക്കുംവിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയില്‍ മാലിന്യസംസ്കരണം നടത്തിയാലുള്ള നിയമനടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോധവത്കരണ പരിപാടികള്‍. ഇതോടൊപ്പം ഹരിതനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ഫാക്കല്‍റ്റി പരിശീലനം തിരുവനന്തപുരത്ത് കൈമനത്തുള്ള ആര്‍.ടി.ടി.സി.യില്‍ ആരംഭിച്ചു. സംസ്ഥാന വ്യാപകമായി തുടര്‍പരിശീലനം നല്‍കാനുള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ക്കാണ് കിലയുമായി ചേര്‍ന്ന് പരിശീലനം സംഘടിപ്പിച്ചത്. ഹരിതനിയമങ്ങളുടെ പ്രസക്തി, നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, പോലീസ്, കേരള മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരള മുനിസിപ്പാലിറ്റി നിയമവും പഞ്ചായത്ത് രാജ് നിയമവും, പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, ശുചിത്വമാലിന്യ സംസ്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ളവരാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ഇന്നും (30.07.2019) തുടരും. ഇതിനു തുടര്‍ച്ചയായി വരും ദിവസങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, നഗരസഭ അധ്യക്ഷര്‍, നഗരസഭാ സെക്രട്ടറിമാര്‍, അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും. കോര്‍പ്പറേഷന്‍ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് അടുത്ത മാസം ഏഴിന് തിരുവനന്തപുരത്ത് ശില്‍പ്പശാലയും സംഘടിപ്പിക്കും. 20 ലക്ഷം പേരില്‍ എത്തുന്ന വിപുലമായ ഹരിതനിയമ ബോധവല്‍ക്കരണ കാമ്പയിനും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളെ സജ്ജമാക്കലുമാണ് ആത്യന്തിക ലക്ഷ്യം.harithakeralam

പഞ്ചായത്ത് വകുപ്പ് -കെട്ടിട നിര്‍മാണ അദാലത്ത് റിപ്പോര്‍ട്ടുകള്‍

പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അദാലത്തുകള്‍ 

 

‍പഞ്ചായത്ത് വകുപ്പ് -കെട്ടിട നിര്‍മാണ അദാലത്ത് റിപ്പോര്‍ട്ടുകള്‍
അദാലത്തില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം തീര്‍പ്പാക്കിയ അപേക്ഷകളുടെ എണ്ണം ബാക്കി ഫയലുകള്‍ തീര്‍പ്പാക്കുന്നതിനു പരിപാടി    
  കെട്ടിട നിര്‍മാണ പെര്‍മിറ്റ്‌ കെട്ടിട നമ്പര്‍ ഒക്കുപ്പെന്‍സി കെട്ടിട നിര്‍മാണ പെര്‍മിറ്റ്‌ കെട്ടിട നമ്പര്‍ ഒക്കുപ്പെന്‍സി കെട്ടിട നിര്‍മാണ പെര്‍മിറ്റ്‌ കെട്ടിട നമ്പര്‍ ഒക്കുപ്പെന്‍സി    
തിരുവനന്തപുരം                
കൊല്ലം                
പത്തനംതിട്ട                 
ആലപ്പുഴ                 
കോട്ടയം 70 47         അദാലത്ത് 26/07 &29/07       
ഇടുക്കി                
എറണാകുളം                
തൃശ്ശൂര്‍                
പാലക്കാട്                
മലപ്പുറം                
കോഴിക്കോട്                
വയനാട്                 
കണ്ണൂര്‍                
കാസര്‍ഗോഡ് 139 80         അദാലത്ത് 26/07 &29/07       
Panchayat Building Permit Adalath Reports