വാര്‍ത്തകള്‍

കുടുംബശ്രീ അര്‍ബന്‍ സര്‍വീസ് ടീം- ഹൗസ് കീപ്പിങ്, പ്ലംബിങ് തുടങ്ങി മൊബൈല്‍ സര്‍വീസ് വരെ ഇനി വിളിപ്പുറത്ത്‌

Posted on Monday, April 23, 2018

തിരുവനന്തപുരം: നഗരമേഖലയില്‍ താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിദഗ്ധ തൊഴിലാളികളുടെ സേവനം ഉറപ്പാക്കുന്ന കുടുംബശ്രീയുടെ അര്‍ബന്‍ സര്‍വീസ് ടീം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ  മുഖേന സംസ്ഥാനത്തെ നഗരമേഖലയില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം(എന്‍.യു.എല്‍.എം) പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാമിഷന്‍റെ നേതൃത്വത്തിലാണ് അര്‍ബന്‍ സര്‍വീസ് ടീം രൂപീകരിച്ചിട്ടുള്ളത്. ജില്ലയിലെ മുട്ടടയില്‍ എന്‍.യു.എല്‍.എമ്മിന്‍റെ കീഴിലുളള നഗര ഉപജീവന കേന്ദ്രത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം.   
 
ഹൗസ് കീപ്പിങ്ങ്, മെയ്സണ്‍, പ്ളംമ്പിങ്ങ്, ഇലക്ട്രീഷ്യന്‍, ടൈല്‍സ് വര്‍ക്കര്‍, ഗാര്‍ഡനിങ്ങ്, എ.സി.മെക്കാനിക്ക്, മൊബൈല്‍ സര്‍വീസിങ്ങ്, ബേബി സിറ്റിങ്ങ്, സി.സി.ടി.വി, ബ്യൂട്ടീഷന്‍ തുടങ്ങി നഗരമേഖലയില്‍ താമസിക്കുന്നവരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മികച്ച സംവിധാനമാണ് അര്‍ബന്‍ സര്‍വീസ് ടീം.  മുപ്പതു പേരാണ് ടീമിലുള്ളത്. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും നല്‍കിയിട്ടുണ്ട്. തിരക്കേറിയ നഗരജീവിതത്തില്‍ ഇതു പോലുള്ള ജോലികള്‍ക്ക് വിദഗ്ധരും വിശ്വസ്തരുമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് നിലവിലുള്ള ബുദ്ധിമുട്ടു പരിഹരിക്കുന്നതിനായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുതിയ സംരംഭത്തിന്‍റെ തുടക്കം. 7012389423  എന്ന നമ്പറില്‍ വിളിച്ചാല്‍ ഇവരുടെ സേവനം ലഭ്യമാകും.  

പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 140 ഓളം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയിരുന്നു. ഇവരില്‍ നിന്നും മുപ്പതു പേരെ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ അര്‍ബന്‍ സര്‍വീസ് ടീം രൂപീകരിച്ചിട്ടുളളത്.  നഗരവാസികളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് ഓരോ വിഭാഗത്തിലും അഞ്ചു മുതല്‍ പത്തുവരെ അംഗങ്ങളൂടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 

കുടുംബശ്രീ 'സാന്ത്വനം' യൂണിറ്റുകള്‍ക്ക് മെഡിക്കല്‍ കിറ്റും യൂണിഫോമും വിതരണം ചെയ്തു

Posted on Saturday, April 21, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള മുന്നൂറോളം സാന്ത്വനം യൂണിറ്റ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിനശില്‍പശാലയുടെ ഉദ്ഘാടനവും  'സാന്ത്വനം' സൂക്ഷ്മസംരംഭ ശൃഖലയിലേക്ക് പുതുതായി എത്തിയ സംരംഭകര്‍ക്കുളള മെഡിക്കല്‍ കിറ്റും യൂണിഫോം വിതരണവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍വഹിച്ചു. 'ഹാപ്'(ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍)  സെക്രട്ടറി ഡോ.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'ഹാപ്' പരിശീലനം നല്‍കിയ 60 വനിതകളില്‍ പത്തു പേര്‍ക്കാണ് ബി.പി.അപ്പാരറ്റസ്, കൊളസ്ട്രോള്‍ മീറ്റര്‍, ബോഡി ഫാറ്റ് മോണിട്ടര്‍, ഷുഗര്‍ മീറ്റര്‍ എന്നിവയടക്കമുള്ള മെഡിക്കല്‍കിറ്റും യൂണിഫോമും ശില്‍പശാലയില്‍ വിതരണം ചെയ്തത്.

കുടുംബശ്രീയുടെ കീഴില്‍ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത സൂക്ഷ്മസംരംഭങ്ങളാണ് സാന്ത്വനം യൂണിറ്റുകള്‍. ഹാപ് എന്ന സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. ഈ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സംരംഭം മെച്ചപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുക, തൊഴിലുമായി ബന്ധപ്പെട്ട മേഖലയില്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും ചെയ്യുക  എന്നീ ലക്ഷ്യങ്ങളോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

പരിചരിക്കാന്‍ ആരുമില്ലാത്തവരും വിവിധ അസൗകര്യങ്ങളാല്‍ ആശുപത്രികളിലും മെഡിക്കല്‍ ലാബുകളിലും നേരിട്ടു പോയി ജീവിതശൈലീ രോഗ നിര്‍ണയം നടത്താന്‍ കഴിയാത്തതുമായ വ്യക്തികള്‍ക്ക് വീടുകളില്‍ ചെന്ന് രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, ബോഡി മാസ് ഇന്‍ഡക്സ് എന്നിവ പരിശോധിച്ച് മിതമായ നിരക്കില്‍ കൃത്യമായ പരിശോധനാ ഫലം നല്‍കുകയാണ് ഈ യൂണിറ്റുകള്‍ ചെയ്യുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടനഭവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും യാത്ര ചെയ്യാന്‍ പ്രയാസമുളളവര്‍ക്കും ഏറെ സഹായകരമാകുന്നതാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. സംസ്ഥാനത്താകെ ഇത്തരത്തില്‍ മുന്നൂറ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീയും ഹാപ്പും സംയുക്തമായാണ് സാന്ത്വനം യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നതിന്  വനിതകള്‍ക്കാവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നത്. 60 പേരുടെ പരിശീലനം പൂര്‍ത്തിയായി. സംരംഭം തുടങ്ങുന്ന വനിതകള്‍ക്ക് കുടുംബശ്രീ മുഖേന പരിശോധനാ ഉപകരണങ്ങള്‍, ടൂവീലര്‍ എന്നിവയടക്കം വാങ്ങാനുള്ള ബാങ്ക് വായ്പയും ലഭ്യമാക്കും.

ഡോ.വിജയകുമാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പള്‍മണറി മെഡിസിന്‍ അസിസ്റ്റന്‍റ് പ്രഫസറും ഹാപ് ജോയിന്‍റ് സെക്രട്ടറിയുമായ ഡോ.സഞ്ജയ് നായര്‍, ഹരിത മിഷന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.ജഗജീവന്‍ എന്നിവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിറ്റ് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 'സാന്ത്വനം' സീനിയര്‍ പ്രോജക്ട് ഓഫീസര്‍ ഗോപകുമാര്‍.കെ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അഖില എന്നിവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് കൃതജ്ഞത പറഞ്ഞു. 

കുടുംബശ്രീ സാഗര്‍മാല: തീരദേശത്തെ 1000 യുവജനങ്ങള്‍ക്ക് ഈ വര്‍ഷം സൗജന്യ നൈപുണ്യ പരിശീലനം

Posted on Thursday, April 19, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയിലൂടെ തീരദേശത്തെ ആയിരം നിര്‍ദ്ധന യുവതീയുവാക്കള്‍ക്ക് ഈ വര്‍ഷം സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ 3000 പേര്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

      ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തുറമുഖ വികസനം വരുമ്പോഴുണ്ടാകുന്ന തൊഴിലുകള്‍ മുന്‍നിര്‍ത്തി നൈപുണ്യ വികസനം നടത്താന്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം വഴി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം രൂപം കൊടുത്ത പദ്ധതിയാണ് സാഗര്‍മാല. തീരദേശ മേഖലയിലെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീ  ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തീരദേശ വാസികളായ യുവതീയുവാക്കള്‍ക്ക് ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള തൊഴില്‍ ഇടങ്ങളില്‍ ജോലി ഉറപ്പാക്കി നല്‍കുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തില്‍ പെട്ട യുവജനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ വിദഗ്ധ തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതോടെ ഇവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ നേട്ടം.

     മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് കോഴ്സുകളുടെ കാലാവധി. ലൈഫ്ഗാര്‍ഡ്സ്, ഫിഷ് ആന്‍ഡ് സീ ഫുഡ് പ്രോസസിങ്, ഡീപ് സീ ഫിഷിങ്, ക്രെയിന്‍ ഓപ്പറേറ്റേഴ്സ്, ഇലക്ട്രിക് ആര്‍ക്ക് വെല്‍ഡിങ്, തുടങ്ങിയ മേഖലകളിലാകും പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ നൈപുണ്യ പരിശീലനം നല്‍കുക.

     പദ്ധതി നടത്തിപ്പിനായി കുടുംബശ്രീ നിഷ്ക്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പരിശീലനം നല്‍കാന്‍ കഴിയുന്ന തൊഴില്‍ പരിശീലന ഏജന്‍സികളെ എംപാനല്‍ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഏജന്‍സികളുടെ പ്രവര്‍ത്തന മികവിന്‍റെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിശദമായ റിപ്പോര്‍ട്ട് പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റിയുടെ അനുമതിക്കായി സമര്‍പ്പിക്കും. ഇതിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് 45  ദിവസത്തിനുള്ളില്‍ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്തുക.

കേരളത്തിലെ നാട്ടുചന്തകളെക്കുറിച്ചറിയാന്‍ കുടുംബശ്രീയുടെ സ്വന്തം വെബ്‌സൈറ്റ്- നാട്ടുചന്ത.കോം

Posted on Tuesday, April 17, 2018

Kudumbashree Mission has launched the website www.naattuchantha.com to give away information on the weekly markets being organised by Kudumbashree CDS in all districts across the state. The website was launched on 1 April 2018 and it gives away the details including the district, the name of the CDS and the venue at which the weekly market is being held.The weekly market website is being updated by the Block Co-ordinators in the districts. The website also gives the information on sales report which include the number of Blocks, number of markets conducted, the quantity of the JLG products, quantity of the non JLG products and the total sales recorded during the weekly units. The photographs from different weekly markets organised across the state are uploaded in the website.

Mahila Kisan Sashakthikaran Pariyojana (MKSP), the sub component of the National Rural Livelihood Mission (NRLM) aims at increasing the visibility of women in agriculture, reducing drudgery and providing a better livelihood opportunity by adopting sustainable and eco friendly agriculture. Kudumbashree, the programme implementing agency (PIA) for Kerala, has undertaken the project through the institution of Joint Liability Group (JLG) of women farmers. Presently Kudumbashree facilitates 60000 joint liability groups undertaking cultivation in 55000 hectors of land. Paddy, Banana, Tubers and vegetables are the major crops.

For ensuring better marketing opportunities and avoid middle man exploitation Kudumbashree started weekly markets across the state and the Mission has provided infrastructure facilities to 450 CDS.

112.5 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് കുടുംബശ്രീയ്ക്ക്‌ കേന്ദ്രാനുമതി

Posted on Thursday, April 12, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് 112.5 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചു. മുന്‍വര്‍ഷങ്ങളില്‍ കുടുംബശ്രീ നടപ്പാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വ്യാപ്തിയും വിലയിരുത്തിയ ശേഷമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി 112.5 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ നാല്‍പത് ശതമാനം സംസ്ഥാന വിഹിതമാണ്.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ തൊഴില്‍ദായക പദ്ധതികള്‍ക്കും സംഘടനാസംവിധാനം, മൈക്രോഫിനാന്‍സ് എന്നിവ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പരിശീലന പരിപാടികള്‍ക്കും മറ്റ് നൂതന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ ഫണ്ട് ലഭ്യമാക്കുന്നതു വഴി സാധിക്കും.

   ഇതു പ്രകാരം  അയല്‍ക്കൂട്ട വനിതകളായ സംരംഭകര്‍ക്ക് പരിശീലനങ്ങള്‍, ലഘു വായ്പകള്‍, അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് ലിങ്കേജിന്‍റെ പലിശ സബ്സിഡി എന്നിവ നല്‍കുന്നതിന് പദ്ധതി തുക വിനിയോഗിക്കാനാകും. ഇതോടൊപ്പം സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കഴിയും. കൂടാതെ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങള്‍, കേരള ചിക്കന്‍ സംരംഭകര്‍ എന്നിവര്‍ക്കുള്ള വായ്പകളും ആവശ്യാനുസരണം നല്‍കാന്‍ കഴിയും. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ആദിവാസി മേഖലയിലെ സാമൂഹിക വികസനം സ്ത്രീ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് څഭാരവാഹികള്‍, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം തുടങ്ങിയ പരിപാടികളും പദ്ധതി തുക ഉപയോഗിച്ച് നിര്‍വഹിക്കാന്‍ കഴിയും.

   ഉപജീവന വികസനം ലക്ഷ്യമിട്ട്  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 172 തൊഴില്‍ പരിശീലന ഏജന്‍സികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 2016-17ല്‍ 5100 ഓളം പേര്‍ക്ക് തൊഴില്‍ പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി നിരവധി അയല്‍ക്കൂട്ട വനിതകള്‍ക്ക് കഴിഞ്ഞവര്‍ഷം മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 8352 അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശ സബ്സിഡി ഇനത്തില്‍ 1.33 കോടി രൂപ നല്‍കിയിരുന്നു. ഈ വര്‍ഷം ഏഴു കോടി രൂപ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 15 കോടി രൂപ നല്‍കുന്നതിനായി 10000 അയല്‍ക്കൂട്ടങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ തുകയും ഉടന്‍ വിതരണം ചെയ്യും. കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അയല്‍ക്കൂട്ടതലത്തില്‍ കുടുംബശ്രീ സ്കൂള്‍ പദ്ധതിയും നടപ്പാക്കിയിരുന്നു. സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് സി.ഡി.എസുകള്‍ക്ക് ഇരുപതു കോടി രൂപ വിതരണം ചെയ്തിരുന്നു.

   സംസ്ഥാനത്ത് 1012 ഓളം സംരംഭകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചിരുന്നു.     സാമൂഹ്യ വികസനം ഉറപ്പാക്കുന്നതിന്‍റെ څഭാഗമായി ആദിവാസി മേഖലയില്‍ സമഗ്രമായ ഇടപെടലുകള്‍ നടത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിന്‍റെ څഭാഗമായി രൂപീകരിച്ചിട്ടുള്ള അട്ടപ്പാടി പ്രത്യേക പദ്ധതി വഴി ആദിവാസികളുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച്   അട്ടപ്പാടിയിലെ പഞ്ചായത്ത് ബ്ലോക്ക് സമിതികള്‍ ശക്തിപ്പെടുത്തുകയും അതോടൊപ്പം ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കൂടാതെ പദ്ധതി തുക ലഭിക്കുന്നതനുസരിച്ച് നിലവില്‍ തിരുനെല്ലി, ആറളം ഫാം, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ അട്ടപ്പാടി മാതൃകയില്‍ നടപ്പാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും കഴിയും.

കുടുംബശ്രീ സരസ് മേളയില്‍ റെക്കോഡ് വിറ്റുവരവ്‌

Posted on Tuesday, April 10, 2018

Organised by Kudumbashree Mission, the national food and cultural expo, 'Saras Mela 2018' , offering the best of traditional food and artistry, concluded carving out yet another era in the history by drawing record sales and massive crowds. A total sale of more than Rs 7 crores was recorded from the stalls and food courts of the 10 day long Mela conducted at the ground near Market, Pattambi, Palakkad from 29 March 2018 to 8 April 2018.

Regarding the sales at the Food Court, a total sale of Rs 51,60,870 was recorded. Goa bagged the award for the best food court among the partner states. Chaithanya Cafe of Attappady and Punarjanmam Juice World won the Award for the Outstanding Performance. Alif Cafe of Kozhikode was selected as the Best Kerala Food Court. Muthuthala Panchayath, Ongaloor Panchayath and Pattambi Municipality won the awards for the best processions. Shri. P.K Sumesh of Deshabhimani Daily bagged the award for the Best Reporting ( Print Media). Shri. Mohan Charaparambil of Madhyamam Daily won the second prize for the same. ACV, PCV and STV bagged the awards for the Best Covering of Saras Mela 2018 in Visual Media. Smt. K.P Shailaja bagged the First Prize at the Essay Writing Competition organised in connection with Saras Mela 2018.

Micro entrepreneurs from 25 states across the country including Kerala had became the part of the programme. Around 250 stalls were opened, out of which 100 stalls were of other states. The 70,000 sqft big pavilion and food court was the main attraction of the Mela. Saras Mela 2018 became a huge success because of the active participation of the people and organised work of the organising team. 22 food stalls were opened at the food court offering the people of Pattambi, a special chance to taste the wide range of cuisines from different parts across the country. Out of the food stalls, 13 were from Kerala and 9 were from other states. The cultural programmes arranged daily at the Mela indeed became a visual treat for those who gathered at the Saras Mela. Artists and celebrities also took part in the programme adding more fame to the event.

The programme strictly followed green protocol. Therefore, the 'eco-friendly' Mela held at Pattambi is attracted more and more people and added more colour to the festive days of Kerala. Saras Mela 2017 was kickstarted when Dr. K.T Jaleel, Minister, Local Self Government Department, Government of Kerala officially inaugurated the programme.

It is for the third time that Kudumbashree Mission is organising Saras Mela. Last year, Saras Mela was conducted at Safari Maidan, Malappuram which recorded a sale of Rs. 6.54 Crores. The first saras Mela was was conducted at Ashramam Ground, Kollam which made a sale of Rs.4.6 Crore. The Saras Mela 2018 was indeed a celebration of food, art and culture in this festive season and was wholeheartedly received by the neighbouring districts as well which resulted in the grand success of the programme.

Shri M.B Rajesh, MP inaugurated the Valedictory function. Shri. Muhammed Muhsin, MLA presided over the function. Shri. T.R Ajayan, Social Activist and Smt. Sahira Kuttipuram, Poet were felicitated during the programme. Dr. Khadeeja Mumthaz, Writer and Shri. P. Raman were also present at the function. Dance-Drama programmes were also presented at the function. Shri. P. Saidalavi, District Mission Co-ordinator, Palakkad welcomed the gathering and Shri. M. Dinesh, Assistant District Mission Co-ordinator, Palakkad extended Vote of Thanks.

എസ്ഒഎസ് ഗ്രാമത്തില്‍ കുടുംബശ്രീ ബാലസഭ

Posted on Monday, April 9, 2018

The Kudumbashree District Mission of Ernakulam launched new Balasabha at SOS Children's Village. The Balasabha is started as part of the formation of Balasabhas focusing on child care institutions. The first of its kind is started at the Youth Home of SOS Childrens Village at Edathala Panchayath, Ernakulam. Balasabha of 20 children of 12-18 years of age was formed at the SOS Childrens Home. Master John Pradeep and Master Tony Thomas were selected as the President and Secretary of the Balasabha. The move aims to ensure the participation of such students in the democratic space. The objective of the initiative is to improve the academic and extra curricular skills of the children at the Youth Home of SOS Children's Village.

SOS Children's Villages International comprises 118 national SOS Children's Villages associations. and each SOS Children's Villages association is committed to apply the federation's statutes, standards for quality child care, and stringent financial and administrative practices. The SOS Children's Village in Alwaye, Cochin was launched in 1990. In addition to advocating for the rights of children, SOS Childrens village support families so that they can generate an income and stay together, and we provide family-based care for children who have lost the care of their parents. Balasabha envisage for the overall development of children through addressing their social and emotional needs and enhancing their creativity and leadership skills. At present, there are 32,878 Balasabhas, covering 4,30,908 children, across the state.

കുടുംബശ്രീ സരസ് മേള 2018 ന് വന്‍ ജനപങ്കാളിത്തം

Posted on Thursday, April 5, 2018

Saras Mela 2018, the national food and cultural expo organised by Kudumbashree Mission, offering the best of traditional food and artistry is carving out yet another era in the history by captivating huge crowds. Saras Mela 2018 was kick started when Dr. K.T Jaleel, Minister, Local Self Government Department, Government of Kerala officially inaugurated the programme at the ground near Market, Pattambi, Palakkad on 29 March 2018. A sale of Rs 3.95 crore had been recorded so far, out of which Rs 3.63 crore is from the sales stalls and Rs. 30.8 lakhs from the food stalls.

Micro entrepreneurs from 25 states across the country including Kerala had joined the programme. Around 250 stalls are opened, out of which 100 stalls are of other states. The 70,000 sqft big pavilion and food court is the main attraction of the Mela.

Saras Mela 2018 is becoming a huge success by the active participation of the people. 22 food stalls were also opened at the food court offering a chance to taste wide range of cuisines from different parts of the country. Out of the food stalls, 13 are from Kerala and 9 are from other states.

The cultural programmes arranged daily at the mela is indeed being a visual treat for those who gathered at the Saras Mela. Artists and celebrities are also taking part in the programme. The programme is strictly following green protocol. Therefore, the 'eco-friendly' mela being held at Pattambi is attracting more and more people and are adding more colour to the festive days of Kerala. The Saras mela 2018 is being wholeheartedly received by the neighbouring districts as well which results in the grand success of the programme. The Mela will come to an end on 8 April 2018.

കുടുംബശ്രീ ദേശീയ സരസ് മേള പാലക്കാട്ട് മാര്‍ച്ച് 29 മുതല്‍

Posted on Thursday, March 29, 2018

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ എഴു വരെ പാലക്കാട് ജില്ലയിലെ പട്ടാമ്പി മാര്‍ക്കറ്റിന് സമീപമുള്ള മൈതാനിയില്‍ 'സരസ്' -ഉല്‍പന്ന-പ്രദര്‍ശന-വിപണ നമേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 29 വൈകിട്ട് നാലു മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  ഡോ. കെ.ടി ജലീല്‍ സരസ് മേള ഉദ്ഘാടനം ചെയ്യും. saras mela logo

    'ഗ്രാമീണ ഉല്‍പന്നങ്ങള്‍ മുഴുവന്‍ ഒരു കുടക്കീഴില്‍' എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. ഗ്രാമീണമേഖലയിലെ അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, പരമ്പരാഗത കൈത്തൊഴിലുക ളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് സ്ഥിരവരുമാനലഭ്യതയും ജീവിതപുരോഗതിയുമാണ് സരസ് ഉല്‍പന്ന-പ്രദര്‍ശന-വിപണനമേള വഴി ലക്ഷ്യമിടുന്നത്.  ഗ്രാമീണ  ഉല്‍പന്നങ്ങളെ നഗരപ്രദേശങ്ങളി ലുള്ളവര്‍ക്ക് പരിചയപ്പെടുത്തുക, ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണിയും സ്വീകാര്യതയും നേടുക എന്നതും സരസ്മേളയുടെ ലക്ഷ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ മലപ്പുറത്തും കൊല്ലത്തും സംഘടിപ്പിച്ച സരസ് മേള ജനകീയ പങ്കാളിത്തം കൊണ്ട് വന്‍വിജയമായിരുന്നു.  ഇത്തവണ സരസ്മേളയില്‍ നിന്നും ആറു കോടി രൂപയുടെ വിറ്റുവരവാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

   അയല്‍ക്കൂട്ട-സ്വയംസഹായ അംഗങ്ങള്‍/സംരംഭകര്‍ എന്നിവര്‍ക്ക് തങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പന്ന ങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്താന്‍ സരസ് മേള വേദിയൊരുക്കുന്നു എന്നതാണ് സരസ് മേളയുടെ നേട്ടം. ഇങ്ങനെ നേരിട്ടുള്ള വില്‍പന കൂടാതെ ബാഹ്യവിപണികളുമായി ആരോഗ്യകരമായ രീതിയില്‍ പുതിയ വ്യാപാരബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിനും തങ്ങളുടെ ഉല്‍പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കുന്നതിനുള്ള പുതിയ അവസരങ്ങളൊരുക്കുന്നതിനും സരസ്മേള സഹായകരമാകുന്നു. ഇതിലൂടെ സംരംഭകര്‍ക്ക് കൂടുതല്‍ വരുമാനലഭ്യതയും ജീവിതാഭിവൃദ്ധിയും നേടുന്നതിനും  അവര്‍ക്ക് വികസനവും ക്ഷേമവും ഉറപ്പാക്കുന്നതിലും സരസ്മേള വലിയ പങ്കു വഹിക്കുന്നു.

    കേരളം ഉള്‍പ്പെടെ 25 സംസ്ഥാനങ്ങളില്‍ നിന്നായി 250 സ്റ്റാളുകള്‍ സരസ് മേളയിലുണ്ടാകും. ഇതില്‍ നൂറോളം സ്റ്റാളുകള്‍ ഇതരസംസ്ഥാനങ്ങള്‍ക്കുള്ളതാണ്. കൂടാതെ കേരളത്തില്‍ നിന്നുള്ള സംരംഭകരുടെ 75 സ്റ്റാളുകളും ഗ്രാമവികസന വകുപ്പിന്‍റെ കീഴിലുളള സംരംഭകരുടെ നാല്‍പതോളം സ്റ്റാളുകളും ഉണ്ട്. ഓരോ സംസ്ഥാനത്തിന്‍റെയും സംസ്കാരവും തനിമയും വ്യക്തമാക്കുന്ന കരകൗ ശല വസ്തുക്കള്‍, കലാരൂപങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തനതു പൗരാണിക ഭംഗി പ്രകടിപ്പിക്കുന്ന ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ വ്യത്യസ്തവും വൈവിദ്ധ്യവുമാര്‍ന്ന ഉല്‍പന്നങ്ങളുടെ വമ്പിച്ച ശ്രേണി പ്രദര്‍ശന ത്തിനും വിപണനത്തിനുമായി  മേളയില്‍ അണിനിരക്കും. ഇതോടൊപ്പം കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ ഭക്ഷ്യോല്‍പന്നങ്ങളും മേളയില്‍ ഉണ്ടാകും. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ പവിലിയനും ഫുഡ്കോര്‍ട്ടുമാണ് മേളയുടെ പ്രധാന ആകര്‍ഷണം.  70000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പവിലിയന്‍റെ  ക്രമീകരണം. ഉല്‍പന്ന പ്രദര്‍ശന വിപണനം നടത്തുന്ന സ്റ്റാളുകള്‍ക്കൊപ്പം 22 സ്റ്റാളുകള്‍ അണിനിരക്കുന്ന ഫുഡ്കോര്‍ട്ട്


സരസ് മേളയില്‍ പ്രധാനമാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ള 13 സ്റ്റാളുകളും ഇതര സംസ്ഥാന ങ്ങളില്‍ നിന്നുള്ള ഒമ്പതു സ്റ്റാളുകളും ഉണ്ടാകും. മേളയിലെത്തുന്നവര്‍ക്ക് ഇതരസംസ്ഥാനങ്ങളുടെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും തിരുവിതാംകൂര്‍-കൊച്ചി മലബാര്‍ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ലഭ്യമാകും. സരസ്മേളയോടുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും പവിലിയനോട് ചേര്‍ന്നുള്ള വേദിയില്‍ അരങ്ങേറും.

   പവലിയനില്‍ ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ കൂടാതെ  റിസപ്ഷന്‍, ഓഫീസ് റൂം, പോലീസ് എയ്ഡ് പോസ്റ്റ്, മെഡിക്കല്‍ റൂം,  ക്ലോക്ക് റൂം, ഫുഡ് കോര്‍ട്ട് എന്നിവയുമുണ്ടാകും. കൂടാ തെ വിവിധ  സര്‍ക്കാര്‍ വകുപ്പുകളിലൂടെ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ച്  പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രദര്‍ശന സ്റ്റാളുകളും ഉണ്ടാകും. മേളയില്‍ പങ്കെടുക്കുന്നവരുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കായി  പോലീസിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും മുഴുവന്‍ സമയ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വൊളണ്ടിയര്‍മാരായി കുടുംബശ്രീ വനിതകളെയും സജ്ജീകരിച്ചിട്ടുണ്ട്. മേളയിലുടനീളം ശുചിത്വം നിര്‍ബന്ധമായും നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഗ്രീന്‍പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പ്രദര്‍ശന നഗരിയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും. ഇതിന്‍റെ ഭാഗമായി സരസ് മേളയില്‍ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പൂര്‍ണമായും നിരോധിക്കും. പകരം തുണി, പേപ്പര്‍ ബാഗ് എന്നിവയാകും ഉപയോഗിക്കുക. മേള പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമാക്കുന്നതിനും ഫലപ്രദമായ മാലിന്യനിര്‍മ്മാര്‍ജനത്തിനും ശുചിത്വമിഷനുമായി ചേര്‍ന്ന് ഇതിനകം പ്രത്യേക കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. രാവിലെ ഒമ്പതു മണി മുതല്‍ രാത്രി എട്ടു മണിവരെ യായിരിക്കും സന്ദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്.

ദേശീയ നഗര ഉപജീവന ദൗത്യം: കുടുംബശ്രീക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള ആറു കോടി രൂപയുടെ ദേശീയ പുരസ്കാരം

Posted on Sunday, March 25, 2018

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി കേരളത്തിലെ തൊണ്ണൂറ്റി മൂന്നു നഗരസഭകളില്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള ദേശീയ പുരസ്കാരം കുടുംബശ്രീക്ക് ലഭിച്ചു. ആറു കോടി രൂപയുടെ പുരസ്കാരം ഡല്‍ഹിയിലെ പ്രവാസി ഭാരതി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ്, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ ജെയ്സണ്‍.പി.ജെ, സുധീര്‍.കെ.ബി, രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനത്തിനു കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍, കേന്ദ്ര പദ്ധതിയായ ദീന്‍ ദയാല്‍ ഉപധ്യായ ഗ്രാമീണ്‍ കൗശല്യ യോജന എന്നിവ ഉള്‍പ്പെടെ കുടുംബശ്രീക്ക് ഈ വര്‍ഷം ലഭിക്കുന്ന മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്.  Kudumbashree team recieving award

2017-18 വര്‍ഷം നഗരമേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കിയ പദ്ധതികളുടെ മികവാണ് കുടുംബശ്രീക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. തെരുവോരകച്ചവടക്കാരുടെയും തെരുവില്‍ അന്തിയുറങ്ങുന്നവരുടെയും പുനരധിവാസം, അയല്‍ക്കൂട്ട രൂപവല്‍ക്കരണം, തൊഴില്‍ പരിശീലനം, സ്വയംതൊഴില്‍ പദ്ധതി, വായ്പ ലഭ്യമാക്കല്‍, പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

ദേശീയ നഗര ഉപജീവന ദൗത്യത്തിനു പുറമേ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.