ലഹരിക്കെതിരേ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി കുടുംബശ്രീ

Posted on Monday, October 10, 2022
യുവതലമുറയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ജനകീയ പ്രതിരോധം തീർക്കുന്നതിനുള്ള  സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി  കുടുംബശ്രീയും. അയൽക്കൂട്ടങ്ങളും ഓക്സിലറി ഗ്രൂപ്പുകളും ബാലസഭകളും കേന്ദ്രീകരിച്ചാണ്  ഈ പ്രവർത്തനങ്ങൾ കുടുംബശ്രീ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. 
 
 അയൽക്കൂട്ടങ്ങളിലും ഓക്സിലറി ഗ്രൂപ്പുകളിലും ബോധവൽക്കരണം നടത്തുന്നതിന്റെ  ഭാഗമായി 09/10/22  പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്തു. സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലും 19,000ത്തോളം ഓക്സിലറി ഗ്രൂപ്പുകളിലും ഈ പ്രവർത്തനങ്ങൾ നടന്നു. 
 
ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷത്തുകൾ, ലഹരി ഉപയോഗം  തടയാൻ കൈക്കൊള്ളാനാകുന്ന മാർഗങ്ങൾ,  ലഹരിക്ക്‌ അടിമപ്പെടുന്നതിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കൈക്കൊള്ളേണ്ട മുൻകരുതലുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങൾ ഉൾപ്പെടുന്ന ബോധവത്ക്കരണ  കുറിപ്പ്  ഈ യോഗങ്ങളിൽ വായിക്കുകയും അത് അടിസ്ഥാനമാക്കി  ചർച്ചകൾ നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 
 
  സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ സി.ഡി.എസുകളിലും  ബാലസഭാംഗങ്ങളെ ഉള്‍പ്പെടുത്തി ഇക്കഴിഞ്ഞ ദിവസങ്ങളിലായി  ലഹരി ബോധവത്ക്കരണ  പരിപാടികളും  സംഘടിപ്പിച്ചിരുന്നു. ബാലസഭാംഗങ്ങള്‍ പങ്കെടുത്ത  മാരത്തണ്‍, ഇവര്‍ നല്‍കുന്ന ലഹരി വിരുദ്ധ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിഗ്നേച്ചര്‍ ട്രീ, ലഹരിക്കെതിരേയുള്ള പ്രതിജ്ഞ ചൊല്ലൽ, ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെയുള്ള കലാകായിക മത്സരങ്ങൾ എന്നിവയാണ് ഓരോ ജില്ലയിലും സംഘടിപ്പിച്ചത്.
 
blsbh

 

Content highlight
Kudumbashree have conduted various awareness activities against drug addiction

പി.എം.എ.വൈ (അർബൻ) - കുടുംബശ്രീയ്ക്ക് ദേശീയ പുരസ്ക്കാരങ്ങൾ

Posted on Monday, October 10, 2022
നഗരപ്രദേശത്തെ എല്ലാ ഭവനരഹിതർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിക്ക് കീഴിൽ മികച്ച സംയോജന പ്രവർത്തനം കാഴ്ച്ചവച്ചതിനുള്ള ദേശീയ അവാർഡുകൾ സ്വന്തമാക്കി കുടുംബശ്രീ. കേരളത്തിലെ പദ്ധതിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്.
 
കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പി.എം.എ.വൈ (അർബൻ) അവാർഡ്സിന്റെ 2021ലെ രണ്ട് സംസ്ഥാനതല പുരസ്ക്കാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്. കൂടാതെ നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്ക്കാരങ്ങളിൽ ദേശീയതലത്തിൽ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തിൽ ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് പി.എം.എ.വൈ (അർബൻ) പദ്ധതി നടപ്പിലാക്കുന്നത്.
 
ഉപജീവന പദ്ധതികളുൾപ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്ക്കാരവും പദ്ധതിക്ക് കീഴിൽ ഏറ്റവും മികച്ച സമൂഹകേന്ദ്രീകൃത പ്രോജക്ടിനുള്ള പുരസ്ക്കാരവുമാണ് സംസ്ഥാനതലത്തിൽ കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. ലൈഫ് ഭവന പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നഗര മേഖലകളിൽ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ- എൻ.യു.എൽ.എം) പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ, അതാത് നഗരസഭകളുടെ വിവിധ പദ്ധതികൾ എന്നിവയെല്ലാമായും നടത്തി വരുന്ന ഫലപ്രദമായ സംയോജന പ്രവർത്തനങ്ങളാണ് പ്രത്യേക സംയോജന മാതൃക അവാർഡിന് കുടുംബശ്രീയെ അർഹമാക്കിയത്.
 
പി.എം.എ.വൈ(അർബൻ) ഗുണഭോക്താക്തൃ കുടുംബങ്ങളെ അയൽക്കൂട്ടങ്ങളുടെ ഭാഗമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം, സ്വയംതൊഴിൽ കണ്ടെത്താനുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കി മെച്ചപ്പെട്ട തൊഴിലും ഉപജീവന അവസരവും കുടുംബശ്രീ സംയോജനത്തിലൂടെ ഒരുക്കി നൽകുന്നു. കൂടാതെ സൗജന്യ ഗ്യാസ് കണക്ഷനും കേന്ദ്ര പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതോടെ ഗുണഭോക്താവിന് ഭവന നിർമ്മാണത്തിന് 27,990 രൂപയുടെ അധിക ധനസഹായവും ലഭിക്കുന്നു. ഇത് കൂടാതെ 2021വരെ ഭവന നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളെ യെല്ലാം ഭവന ഇൻഷുറൻസിൽ ചേർക്കുക, നിർധനരായ ഗുണഭോക്താക്കൾക്ക് സി.എസ്.ആർ സഹായം നേടിക്കൊടുക്കുക, ഭവന നിർമ്മാണ സാമഗ്രികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ കുടുംബശ്രീയുടെ ഇടപെടലുകളും പുരസ്ക്കാര നിർണ്ണയത്തിൽ പരിഗണിച്ചു.
 
ഈ പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സഹായം നൽകുന്ന സംസ്ഥാനവും കേരളമാണ്. കേന്ദ്ര സർക്കാർ നൽകുന്ന 1.50 ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാരും നഗരസഭകളും ചേർന്ന് 2.50 ലക്ഷം രൂപയും ഗുണഭോക്താവിന് നൽകുന്നു. കൂടാതെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചതിന് ശേഷം ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതുമില്ല.
 
പദ്ധതി നിർവ്വഹണത്തിലുള്ള മികവ്, 150 ദിവസ ചലഞ്ചിലെ മികച്ച പ്രകടനം, അംഗീകാരം ലഭിച്ച വീടുകളുടെയെല്ലാം നിർമ്മാണം ആരംഭിക്കൽ, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്) കൃത്യമായി പിന്തുടരൽ തുടങ്ങിയവയാണ് മട്ടന്നൂരിനെ അവാർഡിന് അർഹമാക്കിയത്. ഒക്ടോബർ 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിങ് കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
 
pmay

 

Content highlight
PMAY (URABAN) - National awards for kudumbashree

'സുസ്ഥിരം'- സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം കുടുംബശ്രീയിലൂടെ: ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, October 6, 2022

'സുസ്ഥിരം'-സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം കുടുംബശ്രീയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആശയ രൂപീകരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയും കിലയും സംയുക്തമായി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു.  സമൂഹത്തിന്‍റെ ഏറ്റവും താഴെതട്ടിലുള്ളവരുടെ ജീവിതത്തില്‍ സര്‍വതല സ്പര്‍ശിയായ വികസനം ലഭ്യമാക്കുകയാണ് പ്രാദേശികവല്‍ക്കരണത്തിന്‍റെ മുഖ്യ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആവിഷ്ക്കരിക്കുക. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ തിരുവനന്തപുരം ഗ്രാന്‍ഡ് ചൈത്രം ഹോട്ടലിലായിരുന്നു ശില്‍പ്പശാല.

സുസ്ഥിര വികസന ലക്ഷ്യങ്ങളെ പത്ത് വ്യത്യസ്ത വിഷയാടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് കുടുംബശ്രീ സംവിധാനം വഴി ഇവ നേടിയെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ദാരിദ്ര്യരഹിതവും ഉയര്‍ന്ന ഉപജീവന മാര്‍ഗങ്ങള്‍ ഉള്ളതുമായ ഗ്രാമ നഗരങ്ങള്‍, ആരോഗ്യ, ശിശു സൗഹൃദ, ജലസമൃദ്ധ ഗ്രാമ നഗരങ്ങള്‍, ശുചിത്വവും ഹരിതാഭവുമായ ഗ്രാമ നഗരങ്ങള്‍, സ്വയംപര്യാപ്തവും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതുമായ ഗ്രാമ നഗരങ്ങള്‍, സാമൂഹിക സുരക്ഷിത ഗ്രാമനഗരങ്ങള്‍, സദ്ഭരണം, ലിംഗസമത്വ വികസനം, ഗുണമേډയുള്ള വിദ്യാഭ്യാസം എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പത്തു വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്ന ലക്ഷ്യങ്ങള്‍ ഏറ്റവും താഴെതട്ടിലുള്ള അയല്‍ക്കൂട്ടങ്ങള്‍ തന്നെ നേടിയെടുക്കുന്ന രീതിയില്‍ അയല്‍ക്കൂട്ട സംവിധാനത്തിന്‍റെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങള്‍, ഇതിനായി കുടുംബശ്രീ സംഘടനാ സംവിധാനത്തിലും പ്രവര്‍ത്തന രീതിയിലും മിഷന്‍ സംവിധാനത്തിലും വരേണ്ട മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ശില്‍പശാലയില്‍ ചര്‍ച്ച നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി.  

മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്,  കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ഗ്രാമീണ പഠനകേന്ദ്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍.ജഗജീവന്‍, പ്ലാനിംഗ്ബോര്‍ഡ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ കെ.എന്‍ വിമല്‍കുമാര്‍, സി. നന്ദകുമാര്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് എന്നിവര്‍ ശില്‍പ്പശാലയില്‍ സംസാരിച്ചു.

സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിപിന്‍ വില്‍ഫ്രഡ്, വിദ്യാ നായര്‍ എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു. അക്കൗണ്ട്സ് ഓഫീസര്‍ സുരേഷ്കുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, ട്രെയിനിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ നന്ദി പറഞ്ഞു.

SDG

 

Content highlight
Kudumbashree and Kila jointly conducted two day workshop on sustainable development goals

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്‍റി-ട്വന്‍റി : കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്

Posted on Thursday, October 6, 2022

സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് കോര്‍ട്ടുകള്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ നേടിയത് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്. മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്കും കൂടാതെ ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെയാണ് ഈ നേട്ടം. ഓര്‍ഡര്‍ ലഭിച്ചതു പ്രകാരം 3000 പേര്‍ക്കും ഇതിനു പുറമേ 5000 പേര്‍ക്കുള്ള ഭക്ഷണവുമാണ് നല്‍കിയത്.

കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപം പന്ത്രണ്ട് ഫൂഡ് കൗണ്ടറുകളാണ് സജജ്ജീകരിച്ചത്. മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിനു വെളിയില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് ഉള്ളില്‍ പ്രവേശിച്ച കാണികള്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും കുടുംബശ്രീ സ്റ്റാളില്‍ നിന്നു ലഭിച്ചത് ഏറെ സഹായകമായി. മത്സരത്തിനു മുമ്പും ശേഷവും കാണികള്‍ സ്റ്റാളുകളില്‍ കൂട്ടമായി എത്തിയെങ്കിലും ഭക്ഷണവിതരണം വേഗത്തിലാക്കി തിരക്കൊഴിവാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായി. ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പാഴ്സല്‍ വാങ്ങാനും എത്തി.

തിരുവനന്തപുരം ജില്ലയില്‍ കുടുംബശ്രീയുടെ കീഴിലുള്ള വിഘ്നേശ്വര, ശ്രീപാദം, ശ്രീശൈലം, സാംജീസ്. ശ്രുതി, സമുദ്ര, പ്രതീക്ഷ, ജിയാസ്, കൃഷ്ണ എന്നീ കേറ്ററിങ്ങ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുകളുമാണ് ക്രിക്കറ്റ് മാമാങ്കം കണാനെത്തിയ കായിക പ്രേമികള്‍ക്കായി ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ സംസ്ഥാന മിഷന്‍റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ജില്ലാമിഷനായിരുന്നു സ്റ്റേഡിയത്തില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല.

ഇതിനു മുമ്പും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച അവസരങ്ങളില്‍ ഭക്ഷണ വിതരണത്തിന് കുടുംബശ്രീക്ക് അവസരം ലഭിച്ചിരുന്നു. പരാതികളില്ലാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനായതാണ് ഈ വര്‍ഷവും കുടുംബശ്രീക്ക് ഭക്ഷണ വിതരണത്തിന് അവസരം ലഭിക്കാന്‍ കാരണം.  

 

cr

 

Content highlight
sales turnover of 10.25 lakhs for kudumbashree units during India-South Africa t20 match

സാഗര്‍മാല - ഡി.ഡി.യു.ജി.കെ സംയോജനം, ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, September 29, 2022
കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില് തുറമുഖ മേഖലാ വികസനത്തിനായി നടപ്പിലാക്കുന്ന 'സാഗര്മാല' പദ്ധതിയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്ക്കാരും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ പരിശീലന പരിപാടിയായ 'ദീന് ദയാല് ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയും (ഡി.ഡി.യു-ജി.കെ.വൈ)' തമ്മിലുള്ള സംയോജനം സാധ്യമാക്കുന്നതിനെക്കുറിച്ചുള്ള ഏകദിന ശില്പ്പശാല സംഘടിപ്പിച്ചു.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് തുറമുഖ വികസനം വരുമ്പോഴുണ്ടാകുന്ന പ്രതിമാസ ശമ്പളം ലഭിക്കുന്ന നിരവധി തൊഴിലവസരങ്ങള് പ്രയോജനപ്പെടുത്താന് തീരദേശത്തെ യുവതീയുവാക്കള്ക്ക് ആവശ്യമായ നൈപുണ്യശേഷി നല്കുകയാണ് പദ്ധതി സംയോജനത്തിലൂടെ ലക്ഷ്യമിടുന്നത്.
 
കേരളത്തില് പദ്ധതി മുഖേന 3000 പേര്ക്ക് പരിശീലനം നല്കുകയാണ് ലക്ഷ്യം. ലോജിസ്റ്റിക്‌സ്, ഗ്രീന് ജോബ്‌സ്, ഓട്ടോമോട്ടീവ്, പ്ലംബിങ്, ലൈഫ് സയന്സ്, ഐ.ടി-ഐ.ടി.ഇ.എസ് എന്നീ 17 വിഭാഗങ്ങളിലായി 186-ഓളം കോഴ്സുകൾ ലഭ്യമാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിലാകും പദ്ധതി നടപ്പിലാക്കുക.
 
എറണാകുളം ഇംപീരിയല് ഇന്സിഗ്നിയയില് സെപ്റ്റംബര് 26ന് സംഘടിപ്പിച്ച ശില്പ്പശാലയില് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് പ്രദീപ് കുമാര്. ആര്, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പ്രീതി, അജ്മേഷ് മാഡൻകര, സുധീഷ്, പ്രദീഷ് നായര്, (അഴീക്കല് പോര്ട്ട്), സന്തോഷ് (എം.പി.ഡി.ഇ.എ) ഡോ. നീലകണ്ഠന് (സിഫ്‌നെറ്റ്), എന്നിവര് പങ്കെടുത്തു.
 
 
Content highlight
Sagarmala-DDUGKY Convergence: One Day Workshop organized

മാതൃകയാകാന്‍ 'ടീം ബേഡകം'- രൂപീകരിച്ചിട്ട് ആറ് മാസം, സ്വന്തമാക്കിയത് 28 ഏക്കര്‍ കൃഷി ഭൂമി!

Posted on Tuesday, September 27, 2022
ഹൈടെക് ഫാമുകള്, ഹട്ടുകള്, കണ്വെന്ഷന് സെന്ററുകള്, പരിശീലന കേന്ദ്രങ്ങള്, മാതൃകാ കൃഷിയിടങ്ങള് എന്നിവയെല്ലാം ഉള്പ്പെടുന്ന ഒരു മാതൃകാ കാര്ഷിക ഗ്രാമം കാസര്ഗോഡ് ജില്ലയ്ക്ക് സമ്മാനിക്കാന് ഒരേ മനസ്സോടെ ഒന്ന് ചേര്ന്നിരിക്കുകയാണ് അവർ 6000 അയല്ക്കൂട്ടാംഗങ്ങള്.
 
ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്മേഴ്‌സ് പ്രൊഡ്യൂസര് കമ്പനി എന്ന പേരിന് കീഴില് വെറും ആറ് മാസങ്ങള്ക്ക് മുമ്പ് അണിചേര്ന്ന അവര് ഈ ലക്ഷ്യത്തിനായി 28 ഏക്കര് ഭൂമിയാണ് സ്വന്തമാക്കിയത്. വട്ടംതട്ടയിലെ ആനന്ദമഠത്തിലുള്ള തങ്ങളുടെ കമ്പനി സ്ഥലം ഈ മാസം 22ന് നടന്ന ആഘോഷകരമായ ചടങ്ങിൽ വൃത്തിയാക്കുകയും ചെയ്തു. ബേഡകത്തുള്ള 350 അയല്ക്കൂട്ടങ്ങളിലെ 2000ത്തിലേറെ സ്ത്രീകളാണ് സ്ഥലം വൃത്തിയാക്കുന്നതിനായി അന്ന് ഒത്തുചേര്ന്നത്.
 
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന് കാസറഗോഡിന്റെയും സഹായത്തോടെ ബേഡഡുക്ക സി.ഡി.എസ് - ന്റെ നേതൃത്വത്തിലാണ് ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്മേര്സ് പ്രൊഡ്യൂസര് കമ്പനി ആരംഭിച്ചത്. ബേഡകത്തെ 350 അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ മാത്രമാണ് ഓഹരി ഉടമകള്. 1000 രൂപയാണ് ഓഹരിക്കായി ഈടാക്കിയത്.
 
മാതൃകാ കാര്ഷിക ഗ്രാമത്തിന്റെ മാസ്റ്റര് പ്ലാന് തയാറാക്കിക്കഴിഞ്ഞു. രജിസ്‌ട്രേഷന് പൂര്ത്തിയാവുന്ന മുറയ്ക്ക് പ്രവര്ത്തനങ്ങള് ആരംഭിക്കും. ജില്ലയിലാകെയുള്ള പഞ്ചായത്തുകളിലെ കൂടും കോഴിയും പദ്ധതി, മുട്ടക്കോഴി വിതരണം എന്നിവ കമ്പനി ഏറ്റെടുക്കുകയും അത് ഇപ്പോള് വിജയകരമായി നടപ്പിലാക്കി വരികയും ചെയ്യുന്നുണ്ട്. കൂടാതെ മാതൃകാ കൃഷിയിടം, ഹൈബ്രിഡ് പ്ലാന്റ് നഴ്‌സറി, ജൈവവള നിര്മ്മാണം തുടങ്ങിയ സംരംഭങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നു.
 
മികച്ച ശീതീകരണ സംവിധാനമൊരുക്കി, വരുന്ന മൂന്ന് മാസത്തിനുള്ളില് ജില്ലയിലെ കര്ഷകരില് നിന്നും പഴങ്ങളും പച്ചക്കറികളും നേരിട്ട് ശേഖരിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് കമ്പനി. മാംസ സംസ്‌ക്കരണ യൂണിറ്റും ബ്രാന്ഡിങ്ങും ഉള്പ്പെടെയുള്ള പ്രവര്ത്തനങ്ങള് നടത്താനും ലക്ഷ്യമിട്ടിരിക്കുന്നു.
 
കാട് തെളിക്കല് പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് സി.എച്ച്. ഇക്ബാല്, ജില്ലാ ആസൂത്രണ സമിതി അംഗം അഡ്വ. സി. രാമചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി. വരദരാജ്, ലത ഗോപി , വസന്തകുമാരി, മുന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി, എം. അനന്തന്, ഇ. കുഞ്ഞിരാമന്, കെ. മണികണ്ഠന് എന്നിവര് സംസാരിച്ചു. സി.ഡി.എസ് ചെയര്പേഴ്‌സണ് എം. ഗുലാബി സ്വാഗതവും ശിവന് ചൂരിക്കോട് നന്ദിയും പറഞ്ഞു.
 
bdkm

 

 
 
Content highlight
team bedakam sets an example

പ്രതിസന്ധികള്‍ നീന്തിക്കയറിയ സുചിത്ര ഞങ്ങള്‍ക്ക് അഭിമാനമാകുമ്പോള്‍...

Posted on Tuesday, September 27, 2022
 
കുടുംബശ്രീയുടെ ആഭിമുഖ്യത്തില് നടത്തുന്ന നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി (അര്ബന് പോവര്ട്ടി റിഡക്ഷന് പ്ലാന്- യു.പി.ആര്.പി) പ്രവര്ത്തനങ്ങള്ക്ക് വേണ്ടി മാസ്റ്റര് പരിശീലകര്ക്കായി സെപ്റ്റംബര് 19,20 തീയതികളില് സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടിക്കിടെ കുടുംബശ്രീയ്ക്ക് വേണ്ടി ഒരു ആദരിക്കല് ചടങ്ങും നടന്നു. തിരുവനന്തപുരത്ത് മണ്വിള അഗ്രികള്ച്ചറല് കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടില് സംഘടിപ്പിച്ച പരിശീലന പരിപാടിക്കിടെ ആദരവ് നേടിയ ആള് അത്ര ചില്ലറക്കാരിയല്ല.
ആസ്തമയടക്കമുള്ള പ്രതിസന്ധികളും നദികളോടും പുഴകളോടുമുള്ള പരിചക്കുറവുമൊന്നും വകവയ്ക്കാതെ പെരിയാര് നീന്തിക്കടന്ന് ശ്രദ്ധ നേടിയ സുചിത്ര. കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (എന്.യു.എല്.എം) പദ്ധതിക്ക് കീഴില് ആലുവയില് കമ്മ്യൂണിറ്റി ഓർഗനൈസറായി പ്രവര്ത്തിച്ചുവരികയാണ് സുചിത്ര.
 
ചെറുപ്പത്തിലെ ആസ്തമ ബാധിതയായ സുചിത്ര വിവാഹശേഷമാണ് വ്യായാമമെന്ന നിലയില് നീന്തല് പഠിക്കാനായി പോയിത്തുടങ്ങുന്നത്. വെറും 40 ദിവസം നീണ്ട പരിശീലനത്തിന് ശേഷം സാക്ഷാൽ പെരിയാര് നദി നീന്തിക്കടന്നു സുചിത്ര. തീരെ പരിചയമില്ലാത്ത ഒരു പരിസ്ഥിതിയില് പ്രതിസന്ധികളെ മറികടന്ന് പരിശ്രമം ഒന്ന് കൊണ്ട് മാത്രം കൈവരിച്ച ഈ നേട്ടം ഏവര്ക്കും പ്രചോദനമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുചിത്ര.
 
സംസ്ഥാനതല പരിശീലന പരിപാടിയുടെ ഭാഗമായി 151 മാസ്റ്റര് പരിശീലകര് യു.പി.ആര്.പി പരിശീലനം നേടി. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലെ 'സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും' എന്ന ഘടകത്തിന്റെ ഭാഗമായി കുടുംബശ്രീ ആവിഷ്‌ക്കരിച്ച പുതിയ പരിപാടിയാണ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി.
കേരളത്തിലെ നഗരപ്രദേശങ്ങളില് സമഗ്ര വികസനം സാധ്യമാക്കാന് ഉപകരിക്കുന്ന വിധത്തില് കര്മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രവര്ത്തനങ്ങള് നടത്തുന്നത്.
 
suchithra

 

Content highlight
suchithra making Kudumbashree proud

ഭക്ഷ്യോത്പന്ന നിര്‍മ്മാണ, സംസ്‌ക്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനം നല്‍കി

Posted on Friday, September 23, 2022
ഭക്ഷ്യോത്പന്ന നിര്മ്മാണ, സംസ്‌ക്കരണ മേഖലയില് പ്രവര്ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ 120 കുടുംബശ്രീ സംരംഭകര്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനം നല്കി. ഈ മാസം 16,17 തീയതികളിലായി തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവനിലാണ് പരിശീലനം സംഘടിപ്പിച്ചത്.
 
ഫുഡ് സേഫ്ടി ആന്ഡ് സ്റ്റാന്ഡേര്ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫോസ്റ്റാക് (FoSTaC) സര്ട്ടിഫിക്കറ്റ് കോഴ്‌സിലുള്ള പരിശീലനമാണ് ഇവര്ക്കായി സംഘടിപ്പിച്ചത്. ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായാണ് ഈ പരിശീലനം.
ശുചിത്വം, പായ്ക്കിങ്, ഈ രംഗത്ത് പിന്തുടരേണ്ട നല്ല രീതികള് എന്നിങ്ങനെ വിവിധ വിഷയങ്ങളിലായിരുന്നു ക്ലാസ്സുകള്.
 
ed

 

Content highlight
Training for Kudumbashree entrepreneurs working in food production and processing sector of Thiruvananthapuram districtml

Training for Kudumbashree entrepreneurs working in food production and processing sector of Thiruvananthapuram district

Posted on Friday, September 23, 2022
The Food and Safety Department has extended training for 120 Kudumbashree entrepreneurs working in the food production and processing sector of Thiruvananthapuram district. The training was conducted at Bhakshya Suraksha Bhavan, Thycaud, Thiruvananthapuram on 16-17 September 2022.
 
 Food Safety Training and Certification (FoSTaC) course of Food Safety and Standards Authority of India (FoSTaC) was organized for them. The training is organized as part of the 'Eat Right Challenge'. The classes were extended on various topics such as hygiene, packing and good practices to be followed in this field.
 
food

 

Content highlight
Training for Kudumbashree entrepreneurs working in food production and processing sector of Thiruvananthapuram districten