കുടുംബശ്രീ അണുനശീകരണ യൂണിറ്റുകളുടെ സേവനം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ടെന്‍ഡര്‍ കൂടാതെ ഉപയോഗിക്കാന്‍ ഉത്തരവ്

Posted on Wednesday, October 14, 2020

തിരുവനന്തപുരം : കോവിഡ്-19 പടരാതെ തടയുന്നതിന്‍റെ ഭാഗമായുള്ള അണുനശീക രണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുമതല ടെന്‍ഡര്‍ നടപടികള്‍ കൂടാതെ  കുടുംബശ്രീ അണുനശീകരണ (ഡിസിന്‍ഫെക്ഷന്‍) യൂണിറ്റുകള്‍ക്ക് നല്‍കാന്‍ സര്‍ ക്കാര്‍ ഉത്തരവ് (ഏ.ഛ (ഞേ) ചീ.1695/2020/ഘടഏഉ തീയതി, തിരുവനന്തപുരം, 20/09/2020). കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ അണുനശീകരണ പ്രവര്‍ത്ത നങ്ങള്‍ അനിവാര്യമായതിനാല്‍ ഇതിന് പ്രത്യേക പരിശീലനം നല്‍കി സംരംഭ മാതൃക യില്‍ ടീമുകള്‍ രൂപീകരിക്കുകയായിരുന്നു കുടുംബശ്രീ. ഇപ്പോള്‍ സംസ്ഥാനത്ത് 14 ജില്ലകളിലായി 468 പേര്‍ക്ക് പരിശീലനം നല്‍കുകയും 68 സംരംഭ യൂണിറ്റുകള്‍ രൂപീകരിക്കുകയും ചെയ്തു കഴിഞ്ഞു.

  ഈ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഡിസിന്‍ഫെക്ഷന്‍ ടീമുകളുടെ സേവനത്തിനായുള്ള നിരക്കുകളും സ്വകാര്യ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ വ്യക്തികള്‍ എന്നിവര്‍ക്കുള്ള സേവന നിരക്കും പ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശവുമെല്ലാം നല്‍കിയി ട്ടുണ്ട്. ഉത്തരവ് പ്രകാരമുള്ള സേവന നിരക്ക് താഴെ നല്‍കുന്നു.
1. അണുനാശിനി തളിക്കല്‍ പ്രക്രിയ- ദിവസം ഒരു തവണ : സ്ക്വയര്‍ ഫീറ്റിന് 1.85 രൂപ (സര്‍ക്കാര്‍), സ്ക്വയര്‍ ഫീറ്റിന് 2.25 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍).
2. അണുനാശിനി തളിക്കല്‍ പ്രക്രിയ - ദിവസം രണ്ടുതവണ : സ്ക്വയര്‍ ഫീറ്റിന് 2.45 രൂപ (സര്‍ക്കാര്‍), സ്ക്വയര്‍ ഫീറ്റിന് 3 രൂപ (സ്വകാര്യ സ്ഥാപനങ്ങള്‍/ വ്യക്തികള്‍).
3. തീവ്ര ശുചീകരണവും അണുനാശിനി തളിക്കലും - ദിവസം ഒരു തവണ : സ്ക്വയര്‍ ഫീറ്റിന് 2.95 രൂപ (സര്‍ക്കാര്‍), സ്ക്വയര്‍ ഫീറ്റിന് 3.45 രൂപ ((സ്വകാര്യ സ്ഥാപനം/ വ്യക്തികള്‍).
4. തീവ്ര ശുചീകരണവും അണുനാശിനി തളിക്കലും - ദിവസം രണ്ട് തവണ : സ്ക്വയര്‍ ഫീറ്റിന് 3.75 രൂപ (സര്‍ക്കാര്‍), സ്ക്വയര്‍ ഫീറ്റിന് 4.50 രൂപ (സ്വകാര്യ സ്ഥാപനം/ വ്യക്തികള്‍).
5. തീവ്ര ശുചീകരണവും അണുനാശിനി തളിക്കലും ദിവസം ഒരു തവണയും + അണു നാശിനി തളിക്കല്‍ പ്രക്രിയ ദിവസം ഒരു തവണയും (പരിഗണിക്കാവുന്ന പ്രവര്‍ ത്തനം) : സ്ക്വയര്‍ ഫീറ്റിന് 3.15 രൂപ (സര്‍ക്കാര്‍), സ്ക്വയര്‍ ഫീറ്റിന് 3.80 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍).
6. വാഹനം അണുവിമുക്തമാക്കല്‍ :
മ. അണുനാശിനി തളിക്കല്‍ മാത്രം
കാറ്, ജീപ്പ് - 450 രൂപ (സര്‍ക്കാര്‍), 550 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍)
വാന്‍, മിനി ബസ് - 950 രൂപ (സര്‍ക്കാര്‍), 1200 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍)
ബസ്, ട്രക്ക് - 1200 രൂപ (സര്‍ക്കാര്‍), 1500 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍).
യ. ശുചീകരണവും അണുനാശിനി തളിക്കലും
കാറ്, ജീപ്പ് - 650 രൂപ (സര്‍ക്കാര്‍), 850 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍)
വാന്‍, മിനി ബസ് - 1200 രൂപ (സര്‍ക്കാര്‍), 1600 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍)
ബസ്, ട്രക്ക് - 1350 രൂപ (സര്‍ക്കാര്‍), 2000 രൂപ(സ്വകാര്യ സ്ഥാപനം/വ്യക്തികള്‍).

  കുടുംബശ്രീ സംഘങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗ സ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തിനുള്ള ശാസ്ത്രീയമായ പരിശീലനം നല്‍കിയത്. ഇവര്‍ക്ക് സംരംഭ മാതൃകയില്‍ ഈ പ്രവര്‍ ത്തനം നടപ്പാക്കാനുള്ള പരിശീലനം കുടുംബശ്രീ നല്‍കി.  ഓരോ ജില്ലയിലും രൂപീക രിച്ച ഡിസിന്‍ഫെക്ഷന്‍ ടീമുകളുടെ എണ്ണവും പരിശീലനം നേടിയവരുടെ എണ്ണവും ഈ സേവനം തേടാനായി ബന്ധപ്പെടാനുള്ള നമ്പരുകളും താഴെ നല്‍കുന്നു.

1. തിരുവനന്തപുരം - 9048503553
2. കൊല്ലം - 9846562666
3. പത്തനംതിട്ട - 9645323437
4. ആലപ്പുഴ -  9645754081
5. കോട്ടയം - 9074457224
6. ഇടുക്കി - 9074876440
7. എറണാകുളം - 9947767743
8. തൃശ്ശൂര്‍ - 8086673619
9. പാലക്കാട് - 8943689678
10. വയനാട് - 8848478861
11. കോഴിക്കോട് - 9447338881
12. കണ്ണൂര്‍ - 8848295415
13. മലപ്പുറം - 9633039039
14. കാസര്‍ഗോഡ്- 9846710746.

Content highlight
കുടുംബശ്രീ സംഘങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗ സ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തിനുള്ള ശാസ്ത്രീയമായ പരിശീലനം നല്‍കിയത്.

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം, ഫോട്ടോഗ്രാഫി മത്സരം മൂന്നാം സീസണ്‍: ടി.ജെ. വര്‍ഗീസിന് ഒന്നാം സ്ഥാനം

Posted on Saturday, September 19, 2020

തിരുവനന്തപുരം : കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ മൂന്നാം സീസണ്‍ വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം പച്ചാളം സ്വദേശി തൈവേലിക്കകത്ത് വീട്ടി ല്‍ ടി.ജെ. വര്‍ഗീസിനാണ് ഒന്നാം സ്ഥാനം. മാതൃഭൂമി പാലക്കാട് യൂണിറ്റ് ന്യൂസ് ഫോട്ടോഗ്രാ ഫറായ എറണാകുളം സ്വദേശി പി.പി. രതീഷ് രണ്ടാം സ്ഥാനത്തിനും കാസര്‍ഗോഡ് കോട്ടക്കണ്ണി അതിഥി നിലയത്തില്‍ ദിനേഷ് ഇന്‍സൈറ്റിന് മൂന്നാം സ്ഥാനത്തിനും അര്‍ഹ രായി. ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. മറ്റ് മികച്ച പത്ത് ഫോട്ടോകള്‍ 1000 രൂപ വീതമുള്ള പ്രോത്സാഹന സമ്മാനത്തിനായും തെരഞ്ഞെടുത്തു.  

  2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെയായിരുന്നു ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ മൂന്നാം സീസണ്‍ സംഘടിപ്പിച്ചത്. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ ജി. പ്രമോദ്, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ വി. വിനോദ്, ന്യൂസ് ഫോട്ടോഗ്രാഫര്‍ രാഖി യു.എസ്, കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

  സ്ത്രീശാക്തീകരണം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ശക്തി വെളിപ്പെ ടുത്തുന്ന ചിത്രങ്ങളാണ് 2017ല്‍ തുടക്കമിട്ട കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരത്തിനായി പരിഗണിക്കുന്നത്. ആദ്യ രണ്ട് സീസണുകളിലേത് പോലെ മൂന്നാം സീസണിലും മികച്ച പ്രതികരണമാണ് മത്സരത്തിന് ലഭിച്ചത്. മത്സരത്തിന്‍റെ നാലാം സീസണ്‍ 2020 ഡിസംബറില്‍ നടക്കും.

പ്രോത്സാഹന സമ്മാനാര്‍ഹര്‍ : കെ. പ്രമോദ്, പ്രവീണ്‍ കുമാര്‍, അശോക് മണലൂര്‍, രാകേഷ് പുതൂര്‍, സിബിന്‍ ബാഹുലേയന്‍, അഖില്‍ ഇ.എസ്, ടോജോ പി. ആന്‍റണി, ഷിജു പന്തല്ലൂര്‍, സുമേഷ് കൊടിയത്ത്, എന്‍. എളങ്കോ ഗോപന്‍.

 

 

Content highlight
2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെയായിരുന്നു ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ മൂന്നാം സീസണ്‍ സംഘടിപ്പിച്ചത്.

ഓണക്കാലത്ത് നാട്ടുചന്തകളിലൂടെ ഒരു കോടി രൂപയുടെ വില്‍പ്പന

Posted on Saturday, September 19, 2020

* ആകെ സംഘടിപ്പിച്ചത് 389 നാട്ടുചന്തകള്‍

തിരുവനന്തപുരം: കുടുംബശ്രീ സംഘടിപ്പിച്ച ഓണക്കാലത്തെ നാട്ടുചന്തകള്‍ മുഖേന 1,00,15,163 രൂപയുടെ വിറ്റുവരവ്. കേരളത്തിലൊട്ടാകെ 389 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളില്‍ നാട്ടുചന്തകള്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ കൃഷിസംഘങ്ങള്‍ (ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ്- ജെഎല്‍ജി) ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ആഴ്ചതോറും വിപണനത്തി നായുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ 450 പഞ്ചായത്തുകളിലാണ് കുടുംബശ്രീ സ്ഥിരമായി നാട്ടുചന്തകള്‍ നടത്തിവരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ ഒഴികെ ശേഷിച്ച പത്ത് ജില്ലകളിലും ഓണവിപണി ലക്ഷ്യമിട്ടുള്ള പ്രത്യേക നാട്ടുചന്തകള്‍ നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു ഈ നാട്ടുചന്തകളുടെ സംഘാടനം.    
 
  കൃഷിസംഘങ്ങളുടെ ഉത്പന്നങ്ങള്‍ കൂടാതെ കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉത്പന്നങ്ങളും നാട്ടുചന്തകള്‍ വഴി വിപണനം ചെയ്യുന്നു. അതാത് തദ്ദേശ സ്ഥാപനതലത്തില്‍ ഉചിതമായ സ്ഥലത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സംയോജനത്തോട് കൂടി കൃഷി വകുപ്പിന്‍റെ യുമൊക്കെ സഹകരണത്തോടെയാണ് നാട്ടുചന്തകള്‍ സംഘടിപ്പിക്കുന്നത്. കൃഷിസംഘങ്ങ ളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ജീവ (ജെഎല്‍ജി ഇവാലുവേഷന്‍ ഏജന്‍റ്) സംഘമാണ്  ഓരോ നാട്ടുചന്തകളുടെയും പ്രവര്‍ത്തനങ്ങള്‍ നിയ ന്ത്രിക്കുന്നത്. എല്ലാ സിഡിഎസുകളിലും നാട്ടുചന്തകള്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല കുടുംബശ്രീയുടെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ക്കുമാണ്. തദ്ദേശ സ്ഥാപനതലത്തിലുള്ള കൃഷി സംഘങ്ങളെ നാട്ടുചന്തകള്‍ നടത്തുന്ന വിവരം അറിയിക്കുകയും അതനുസരിച്ച് ഓണം ലക്ഷ്യമിട്ടുള്ള നാട്ടുചന്തകളില്‍ പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ എല്ലാവിധ ഉത്പന്നങ്ങളും വിപണനത്തിനായി എത്തിക്കുകയും ചെയ്തു.

  ഓണക്കാലത്ത് സംഘടിപ്പിച്ച നാട്ടുചന്തകളുടെ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു. (ജില്ല, നടന്ന ഓണം നാട്ടുചന്തകളുടെ എണ്ണം, പങ്കെടുത്ത ജെഎല്‍ജികളുടെ എണ്ണം, ആകെ വിറ്റുവരവ് എന്ന ക്രമത്തില്‍).


1.    തിരുവനന്തപുരം        84          301             9,34,903 രൂപ

2. കൊല്ലം -              41           256            1,09,197 രൂപ

3. പത്തനംതിട്ട            41           185            6,83,110 രൂപ

4. ആലപ്പുഴ               25          508           10,47,520 രൂപ

5. കോട്ടയം             45            138            11,52,340 രൂപ

6. എറണാകുളം          18            90             2,23,090 രൂപ

7. തൃശ്ശൂര്‍              33            484            49,67,886 രൂപ

8. പാലക്കാട്            51            175             4,33,019 രൂപ

9. വയനാട്             24            701             3,64,521 രൂപ

10. കാസര്‍ഗോഡ്        27            804             99,577 രൂപ

ആകെ               389          3642           1,00,15,165 രൂപ

 

Content highlight
കൃഷിസംഘങ്ങളുടെ ഉത്പന്നങ്ങള്‍ കൂടാതെ കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉത്പന്നങ്ങളും നാട്ടുചന്തകള്‍ വഴി വിപണനം ചെയ്യുന്നു.

ഓണച്ചന്തകളിലൂടെ 3.57 കോടി രൂപയുടെ വിറ്റുവരവ്

Posted on Friday, September 18, 2020

*    ആകെ സംഘടിപ്പിച്ചത് 453 ഓണച്ചന്തകള്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും കുടുംബശ്രീ സംരംഭകര്‍ക്കും കൃഷിസം ഘാംഗങ്ങള്‍ക്കും തുണയാകാന്‍ കുടുംബശ്രീ സംഘടിപ്പിച്ച പ്രത്യേക ഓണച്ചന്തകളിലൂടെ 3,57,02,956 രൂപയുടെ വിറ്റുവരവ്. കേരളത്തിലെ ഏറ്റവും പ്രധാന വിപണനക്കാലമായ ഓണ ക്കാലത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഓണച്ചന്തകള്‍ സംഘടിപ്പി ക്കാറുണ്ട്. ഈ വര്‍ഷവും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സാധ്യമാകുന്നിടങ്ങളില്‍ ഓണ ച്ചന്തകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ഇതനുസരിച്ച് 12 ജില്ലകളില്‍ ഓണച്ചന്തകള്‍ നടത്തുകയുമായിരുന്നു. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ അനുമതി ലഭിക്കാത്തതി നാല്‍ ഓണച്ചന്തകള്‍ സംഘടിപ്പിച്ചില്ല. 12 ജില്ലകളിലായി 453 ഓണച്ചന്തകളാണ് ഈ ഓണക്കാലത്ത് സംഘടിപ്പിച്ചത്.

  ഒരു സിഡിഎസില്‍ ഒന്ന് എന്ന നിലയിലാണ് ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. അതാത് സിഡിഎസുകള്‍ക്കാണ് നടത്തിപ്പ് ചുമതല. തദ്ദേശ സ്ഥാപനതലങ്ങളില്‍ ചന്ത നടത്താന്‍ സാഹചര്യമുള്ളിടങ്ങളില്‍ എല്ലായിടത്തും ചുരുങ്ങിയത് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഓണച്ചന്തകളാണ് സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും സാധ്യമാ യിടങ്ങളില്‍ കൃഷിസംഘങ്ങളുടെ (ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ്- ജെഎല്‍ജി) ഉത്പന്നങ്ങളും വില്‍പ്പനയ്ക്കായി എത്തിച്ചു. തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, കോട്ടയം എന്നീ നാല് ജില്ലകളില്‍ ജില്ലാതല വിപണന മേളകളും നടത്തി.

   വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ഓണച്ചന്തകളുടെ വിശദാംശങ്ങളും വിറ്റുവരവും താഴെ നല്‍കുന്നു.


നം    
ജില്ല    
ഓണച്ചന്തകള്‍    .
പങ്കെടുത്ത സംരംഭകര്‍    
പങ്കെടുത്ത കൃഷിസംഘങ്ങള്‍    
വിറ്റുവരവ്
(രൂപ)
1      തിരുവനന്തപുരം    61
    347    125    15,52,475
2    കൊല്ലം    27    301    205    14,44,500
3    പത്തനംതിട്ട     25    233    283    10,00,682
4    ആലപ്പുഴ    38    317     278    67,72,273
5    കോട്ടയം     32    669    235    34,99,676
6    ഇടുക്കി     38     334     565     16,83,242
7    എറണാകുളം     61     1314    806     66,16,705
8    തൃശ്ശൂര്‍    63    1134    734    77,75,552
9    പാലക്കാട് -    38    300    197    14,50,647
10    വയനാട് -
    19    351    1498    3,67,881
11    കണ്ണൂര്‍ -
    24    609    771    9,57,571
12    കാസര്‍ഗോഡ്    27    1793    987    25,81,752
    ആകെ    453     7702    6684     3,57,02,956

 

Content highlight
ഒരു സിഡിഎസില്‍ ഒന്ന് എന്ന നിലയിലാണ് ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. അതാത് സിഡിഎസുകള്‍ക്കാണ് നടത്തിപ്പ് ചുമതല

കോവിഡ് പ്രതിരോധം- കുടുംബശ്രീയുടെ ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനസജ്ജം

Posted on Friday, September 18, 2020

തിരുവനന്തപുരം :  കോവിഡ്-19 രോഗം പകരാതെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായ അണുവിമുക്തമാക്കല്‍ പ്രക്രിയയ്ക്കായി കുടുംബശ്രീയുടെ പ്രത്യേക ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ പ്രവര്‍ത്തനസജ്ജമായി. 14 ജില്ലകളിലും സംരംഭ മാതൃകയിലാണ് ഈ ടീമുകള്‍ രൂപീകരിച്ചത്. ഇത്തരത്തില്‍ അണുവിമുക്തമാക്കല്‍ പ്രവ ര്‍ത്തനം നടത്തുന്നതിന് 317 കുടുംബശ്രീ അംഗങ്ങള്‍ക്ക്/കുടുംബശ്രീ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയാണ് യൂണിറ്റുകള്‍ രൂപീകരിച്ചത്. ഇവരില്‍ 162 പേര്‍ ഹരിതകര്‍മ്മസേനാംഗങ്ങളാണ്. 44 സംരംഭ യൂണിറ്റുകളും ഇതുവരെ രജി സ്ട്രര്‍ ചെയ്തുകഴിഞ്ഞു. ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും നിര്‍ദ്ദേശിക്കുന്നത നുസരിച്ചുള്ള അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നു.

  കൊറോണ വൈറസ് ബാധിച്ച് കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും അവരുപയോഗിച്ചിരുന്ന വാഹനങ്ങളും ഓഫീസുകളുമൊക്കെയാണ് അണുവിമുക്ത മാക്കുന്നത്. ഫയര്‍ ആന്‍ഡ് റെസ്ക്യു, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ അണുവിമുക്തമാക്കല്‍ പ്രക്രിയ നടന്നുവന്നിരുന്നു. എന്നാല്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഈ മേഖലയില്‍ മികച്ച പരിശീലനം നേടിയവരുടെ ആവശ്യകതയുണ്ടെന്നതിനാലാണ് കുടുംബശ്രീ മുഖേന ഇത്തരത്തിലൊരു പ്രവര്‍ത്തനം ആരംഭിച്ചത്.

  16 ലിറ്റര്‍ കൊള്ളുന്ന, തോളില്‍ ഉറപ്പിക്കാനാകുന്ന ഒരു പവര്‍ സ്പ്രേയര്‍ ഉപയോഗിച്ചു കൊണ്ടാണ് അണുവിമുക്തമാക്കല്‍ പ്രക്രിയ പ്രധാനമായും നടത്തുന്നത്. ഈ പവര്‍ സ്പ്രേയറില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന അണുനാശിനി വെള്ളത്തോ ടൊപ്പം ചേര്‍ത്ത് നിറയ്ക്കുന്നു. ഒറ്റത്തവണ കൊണ്ട് 7000 ചതുരശ്ര അടി സ്ഥലം ഇങ്ങനെ വൃത്തിയാക്കാനാകും. ഈ ലായനി സ്പ്രേ ചെയ്ത് ഒരു മണിക്കൂറിന് ശേഷം പ്രതലം വൃത്തിയാക്കുന്നു. ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വീണ്ടും ഇവിടം കഴുകി വൃത്തിയാക്കുന്നു. പിന്നീട് സാനിറ്റൈസര്‍ ഉപയോഗിച്ച് വീണ്ടും അണുവിമു ക്തമാ ക്കുന്നു. അവസാനഘട്ടത്തില്‍ പുല്‍ത്തൈലം ഉപയോഗിച്ച് ശുചിയാക്കുന്നു. ഈ മാതൃകയാണ് അണുവിമുക്തമാക്കല്‍ പ്രക്രിയയ്ക്ക് പ്രധാനമായും പിന്തുടരുന്നത്.

 കുടുംബശ്രീ സംഘങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തിനുള്ള ശാ സ്ത്രീയമായ പരിശീലനം നല്‍കിയത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരിശീലനം നേടിയത്. 52 പേര്‍. തിരുവനന്തപുരത്ത് 46 പേര്‍ക്കും വയനാട്ടില്‍ 42 പേര്‍ക്കും പത്തനംതിട്ടയില്‍ 32 പേര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞു. ശേഷിച്ച ജില്ലകളിലായി ശരാശരി 12 പേര്‍ക്ക് വീതവും പരിശീലനം നല്‍കിയിട്ടുണ്ട്  കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി യൂണിറ്റുകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ തോറും പുരോഗമിക്കുകയാണ്.   

 

Content highlight
കൊറോണ വൈറസ് ബാധിച്ച് കോവിഡ് പോസിറ്റീവായ വ്യക്തികളുടെ വീടുകളും അവരുപയോഗിച്ചിരുന്ന വാഹനങ്ങളും ഓഫീസുകളുമൊക്കെയാണ് അണുവിമുക്തമാക്കുന്നത്.

അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്ക് കുടുംബശ്രീ ഉല്‍പന്ന കിറ്റ് 'കരുതല്‍' സംസ്ഥാനതല ഉല്‍പന്ന വിപണന ക്യാമ്പെയ്നുമായി കുടുംബശ്രീ

Posted on Friday, September 18, 2020

 തിരുവനന്തപുരം: കോവിഡ് 19 ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് നഷ്ടത്തിലായ കുടുംബശ്രീ സംരംഭകര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന 'കരുതല്‍' സംസ്ഥാനതല ഉല്‍പന്ന വിപണന ക്യാമ്പെയന്‍റെ ഭാഗമായി കുടുംബശ്രീ ഓണകിറ്റുകള്‍ തയ്യാറാക്കി അയല്‍ക്കൂട്ടങ്ങളില്‍ വിതരണം ചെയ്യുന്നു. കേരളത്തില്‍ ആകെ മൂന്ന് ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം അംഗങ്ങളുണ്ട്. ഇതിന്‍റെ ഭാഗമായി ഓരോ ജില്ലയിലും അതത് ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണത്തിന് തയ്യാറായി വരികയാണ്. ക്യാമ്പെയ്ന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കും.

അരിപ്പൊടി, ആട്ടമാവ്, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, മുളക്പൊടി, വെളിച്ചെണ്ണ, അച്ചാര്‍ എന്നിവയുള്‍പ്പെടെ ഉല്‍പന്നങ്ങളാണ് കിറ്റിലുള്ളത്.  തുക പരമാവധി 20 തവണകളായി അയല്‍ക്കൂട്ടങ്ങളില്‍ അടച്ചാല്‍ മതിയാകും. അയല്‍ക്കൂട്ട അംഗങ്ങളല്ലാത്തവര്‍ക്കും കുടുംബശ്രീയുടെ കിറ്റ് വാങ്ങാനാകും.

സംരംഭകരില്‍ നിന്നും ഉല്‍പന്നങ്ങളുടെ വിശദാംശങ്ങളും വിലവിവരവും ശേഖരിച്ചത് ജില്ലാമിഷനുകളാണ്. ഇക്കാര്യം സിഡിഎസുകളെയും അറിയിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ക്ക് ആവശ്യമുള്ള കിറ്റുകളുടെ എണ്ണം ജില്ലാമിഷനെ അറിയിക്കാനുള്ള ചുമതലയും കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള പച്ചക്കറി സമാഹരണവും നിര്‍വഹിക്കേണ്ടത് സിഡിഎസുകളാണ്. നിലവില്‍ കാര്‍ഷിക-കാര്‍ഷികേതര മേഖലകളിലെ വിവിധ സംരംഭങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ശേഖരിച്ച് കിറ്റുകളില്‍ പായ്ക്കു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാന്ദ്യം നേരിട്ട സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക, കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് 'കരുതല്‍' ഉല്‍പന്ന വിപണന ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ഇതു പ്രകാരം ഓണം വിപണി പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് സംരംഭകര്‍ ഉല്‍പാദിപ്പിച്ച ഉല്‍പന്നങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കു തന്നെ വിറ്റഴിച്ചു കൊണ്ട് വരുമാനം നേടുകയാണ് ലക്ഷ്യം. ക്യാമ്പെയ്ന്‍ വഴി അഞ്ചു കോടി രൂപ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Content highlight
അരിപ്പൊടി, ആട്ടമാവ്, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, മുളക്പൊടി, വെളിച്ചെണ്ണ, അച്ചാര്‍ എന്നിവയുള്‍പ്പെടെ ഉല്‍പന്നങ്ങളാണ് കിറ്റിലുള്ളത്.

ILGMS

Posted on Friday, September 4, 2020
ILGMS

കേരള ചിക്കന്‍; തൃശ്ശൂരിലെ ആദ്യ വിപണന കേന്ദ്രത്തിന് തുടക്കം

Posted on Saturday, August 22, 2020

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ തൃശ്ശൂരിലെ ആദ്യ വിപണന കേന്ദ്രം കൊടുങ്ങല്ലൂരില്‍ വി.ആര്‍. സുനില്‍ കുമാര്‍ എംഎല്‍എ ഓഗസ്റ്റ് 19ന് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ 1 സിഡിഎസിന് കീഴിലുള്ള ഐശ്വര്യ അയല്‍ക്കൂട്ടാംഗമായ സീത ബാലകൃഷ്ണനാണ്. ഈ വിപണനകേന്ദ്രത്തിലേക്ക് ചിക്കന്റെ ലഭ്യമാക്കുന്നതിന് 3 കോഴി കര്‍ഷകരുമായി കരാറിലുമെത്തിയിട്ടുണ്ട്.

  എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലാണ് സംസ്ഥാനത്തെ കുടുംബശ്രീയുടെ ആദ്യ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് ജൂണ്‍ മാസത്തില്‍ ആരംഭിച്ചത്. കേരള ചിക്കന്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. നോര്‍ത്ത് പറവൂരിലെ വിപണന കേന്ദ്രത്തില്‍ ദിവസേന 25,000 രൂപയുടെ ശരാശരി വില്‍പ്പനയാണ് നടന്നുവരുന്നത്. ഏഴിക്കര സിഡിഎസിന് കീഴിലുള്ള അനശ്വര അയല്‍ക്കൂട്ടത്തിന്റെ കീഴിലുള്ള രേണുക രാജനാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

  നോര്‍ത്ത് പറവൂരിന് പിന്നാലെ എറണാകുളം ജില്ലയിലെ മുളവുകാട്, ശ്രീമൂലനഗരം എന്നിടങ്ങളിലും പുതിയ വിപണനകേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. മുളവുകാട് വിപണന കേന്ദ്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുളവുകാട് പഞ്ചായത്തിലെ അനുഗ്രഹ കുടുംബശ്രീ അംഗങ്ങളായ ട്രീസ, ഷിബി, ലിവേര എന്നിവര്‍ ചേര്‍ന്നാണ്. ശ്രീമൂലനഗരത്തിലെ വിപണന കേന്ദ്രം നടത്തുന്നത് ഇതേ സിഡിഎസിലെ അല്‍ അമീന്‍ അയല്‍ക്കൂട്ടാംഗമായ റംല സുബൈറാണ്. എറാണാകുളം ജില്ലയിലെ വിപണന കേന്ദ്രങ്ങള്‍ക്കായുള്ള ബ്രോയിലര്‍ ചിക്കന്‍ ലഭ്യമാക്കുന്നതിന് 33 കോഴി കര്‍ഷകരുമായാണ് കരാറിലെത്തിയിരിക്കുന്നത്. വരും നാളുകളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കുടുംബശ്രീ.

 

Content highlight
എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലാണ് സംസ്ഥാനത്തെ കുടുംബശ്രീയുടെ ആദ്യ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് ജൂണ്‍ മാസത്തില്‍ ആരംഭിച്ചത്. കേരള ചിക്കന്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വിപണന കേന്ദ്

ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാം (ലീപ്)

Posted on Saturday, August 22, 2020

2020-21 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായ ലോക്കല്‍ എംപ്ലോയ്മെന്റ് അഷ്വറന്‍സ് പ്രോഗ്രാം അഥവാ ലീപ് ന് വേണ്ടി കുടുംബശ്രീയുടെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രാദേശികമായി എല്ലാ പഞ്ചായത്തിലും കുറഞ്ഞത് അഞ്ച് പേര്‍ക്ക് വീതം ജോലി നല്‍കുകയെന്ന ലക്ഷ്യമാണ് ലീപ് പദ്ധതിക്കുള്ളത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ പദ്ധതിയില്‍ കുടുംബശ്രീയ്ക്കും ഒരു പ്രധാന പങ്കുവഹിക്കാനുണ്ടെന്നതിനാലാണ് കുടുംബശ്രീ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനൊരുങ്ങുന്നത്. അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഗുണഭോക്താക്കളെ കണ്ടെത്തി കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ മുഖേന കുറഞ്ഞത് 40,000 കുടുംബശ്രീ അംഗങ്ങള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ നൈപുണ്യ പരിശീലനം നല്‍കുക, ഉത്പാദന- സേവന മേഖലകളില്‍ പരമാവധി സംരംഭങ്ങള്‍ ആരംഭിക്കുക, ഈ സംരംഭകര്‍ക്ക് കുറഞ്ഞത് 10,000 രൂപ മാസവരുമാനം ഉറപ്പാക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുഖേന കൈവരിക്കാന്‍ ശ്രമിക്കുന്നത്.

  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ലീപ്  പരിശീലനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി സിഡിഎസ് മുഖേന അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നു. ഈ വിവരങ്ങള്‍ അപഗ്രഥിച്ച ശേഷം കുടുംബശ്രീ, തദ്ദേശ സ്വയംഭരണവകുപ്പ്, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ വ്യത്യസ്തമായ ഉപജീവന പദ്ധതികളും നൈപുണ്യ പരിശീലന പദ്ധതികളും അടിസ്ഥാനമാക്കി ദ്വിദിന പൊതുഅവബോധ പരിശീലനം നല്‍കുന്നു. എറൈസ്, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ), കാര്‍ഷിക വിഭാഗം എന്നിങ്ങനെ വേതനാധിഷ്ഠിത തൊഴില്‍ നേടാനോ സംരംഭങ്ങള്‍ ആരംഭിക്കാനോ സഹായിക്കുന്ന കുടുംബശ്രീയുടെ വിവിധ പദ്ധതികളെ ഈ പരിശീലന വേളയില്‍ പരിചയപ്പെടുത്തുന്നു. പ്രാദേശികമായും അതാത് ജില്ലകളിലും ആരംഭിക്കാനാകുന്ന ഉപജീവനമാര്‍ഗ്ഗങ്ങളെക്കുറിച്ചും അതില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമെല്ലാമുള്ള ധാരണയും ഇതുവഴി ഇവര്‍ക്ക് നല്‍കുന്നു. തെരഞ്ഞെടുത്ത പരിശീലന ഏജന്‍സികള്‍ മുഖേന ഇവര്‍ക്ക് സംരംഭരൂപീകരണത്തിനുള്‍പ്പെടെ നൈപുണ്യ പരിശീലനവും നല്‍കുന്നു. താത്പര്യമുള്ളവരെ ചേര്‍ത്ത് സംരംഭ രൂപീകരണം നടത്തും. നിലവിലുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്ക് നിരന്തര പിന്തുണാസഹായങ്ങള്‍ നല്‍കി അവരുടെ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള സംവിധാനവും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കും. സാമ്പത്തിക സഹായവും നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതും സംരംഭകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതുമുള്‍പ്പെടെയുള്ള സഹായങ്ങളാണ് ഈ പിന്തുണാ സംവിധാനം മുഖേന ലഭ്യമാക്കുന്നത്.  

  ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ പൊതുഅവബോധ പരിശീലനം നല്‍കാനും ഡിസംബര്‍ മാസത്തോടെ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പിന്നീട് സംരംഭ രൂപീകരണം, അല്ലെങ്കില്‍ മറ്റ് വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം എന്നിവ നടത്തും. നിലവില്‍ കേരളത്തില്‍ 26,000ത്തിലേറെ സൂക്ഷ്മ സംരംഭങ്ങളാണുള്ളത്. ഇതുമുഖേന ഒരു ലക്ഷത്തോളം അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോള്‍ ഉപജീവനം കണ്ടെത്തുന്നു. സൂക്ഷ്മ സംരംഭ വിഭാഗത്തിന്റെ ഭാഗമായി ലീപ്  നടപ്പിലാക്കുന്നതോടെ കുറഞ്ഞത് 5000 സംരംഭങ്ങള്‍ കൂടി രൂപീകരിക്കാനും അതുവഴി 10,000ത്തോളം പേര്‍ക്കെങ്കിലും പുതുതായി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിനല്‍കാനാകുമെന്നുമാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.

 

Content highlight
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ലീപ് പരിശീലനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി സിഡിഎസ് മുഖേന അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നു.