വാര്‍ത്തകള്‍

കുടുംബശ്രീ മുദ്രഗീതം, ലോഗോ, ടാഗ് ലൈന്‍ മത്സരം - അവസാന തീയതി ഏപ്രില്‍ 15

Posted on Wednesday, April 12, 2023
കുടുംബശ്രീയ്ക്ക് മുദ്രഗീതം (തീം സോങ്), ലോഗോ, ടാഗ്‌ലൈന് മത്സരങ്ങളിലേക്ക് എന്ട്രികള് അയയ്ക്കാനുള്ള അവസാന തീയതി ഏപ്രില് 15. മുദ്രഗീതം തയാറാക്കി അയയ്ക്കാനുള്ള അവസരം അയല്ക്കൂട്ടാംഗങ്ങള്ക്ക് മാത്രമാണ്. ലോഗോ, ടാഗ്‌ലൈന് എന്നിവ തയാറാക്കാനുള്ള മത്സരത്തില് പൊതുജനങ്ങള്ക്കും പങ്കെടുക്കാം.
 
മുദ്രഗീതം, ലോഗോ, ടാഗ്‌ലൈന് എന്നീ മത്സരങ്ങളില് വിജയികള്ക്ക് 10,000 രൂപ വീതവും ഫലകവും സമ്മാനമായി ലഭിക്കും.
എന്ട്രികള് അയയ്‌ക്കേണ്ട വിലാസം- എക്‌സിക്യൂട്ടീവ് ഡയറക്ടര്, സംസ്ഥാന ദാരിദ്ര്യ നിര്മ്മാര്ജ്ജന മിഷന് (കുടുംബശ്രീ), ട്രിഡ ബില്ഡിങ്, മെഡിക്കല് കോളേജ് പി.ഒ, തിരുവനന്തപുരം- 695011
 
കൂടുതല് വിശദാംശങ്ങള്ക്ക് സന്ദര്ശിക്കുക
മുദ്രഗീതം - www.kudumbashree.org/mudrageetham
ലോഗോ, ടാഗ്‌ലൈന് - www.kudumbashree.org/logo
Content highlight
kudumbashree theme song, logo and tagline contest

'ചലനം 2023' കുടുംബശ്രീ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനങ്ങള്‍ പൂര്‍ത്തിയായി

Posted on Monday, April 10, 2023

കുടുംബശ്രീ നഗര സി.ഡി.എസുകളിലെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള നാല് ദിവസത്തെ സംസ്ഥാനതല പരിശീലന പരിപാടി പൂര്‍ത്തിയായി. നഗര പ്രദേശങ്ങളിലെ കുടുംബശ്രീ സംഘടനാ സംവിധാനം ശക്തമാക്കുന്നതിനായി കുടുംബശ്രീ ആവ്ഷിക്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് 'ചലനം 2023.' തിരുവനന്തപുരം മരിയാ റാണി ട്രെയിനിങ്ങ് സെന്‍ററില്‍ ആറ് ബാച്ചുകളിലായി ആകെ 645 ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.  

മൈക്രോ ഫിനാന്‍സ്, ഉപജീവനം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ വികസനം, വാര്‍ഡ് സഭ, തൊഴിലുറപ്പ് എന്നീ വിഷയാധിഷ്ഠിത ഉപസമിതികള്‍ വഴിയാണ് കുടുംബശ്രീ സി.ഡി.എസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍.  ഇത്തരത്തില്‍ സംസ്ഥാനത്തെ 93 നഗരസഭകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച സംസ്ഥാനതല പരിശീലനമാണ് പൂര്‍ത്തിയായത്.

 കുടുംബശ്രീ സംസ്ഥാന മിഷനില്‍ വിവിധ പദ്ധതികളുടെ ചുമതലയുള്ള ടീമുകള്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍ എന്നിവരുടെ പ്രതിനിധികള്‍ ചേര്‍ന്നു തയ്യാറാക്കിയ പ്രത്യേക മൊഡ്യൂള്‍ പ്രകാരമായിരുന്നു പരിശീലനം. ഇതിന് കുടുംബശ്രീ പരിശീലക ടീമുകള്‍ നേതൃത്വം നല്‍കി. ക്ളാസ് റൂം സെഷനുകള്‍ക്ക് പുറമേ പരിശീലനാര്‍ത്ഥികള്‍ക്ക് വേണ്ടി ഔട്ട് ഡോര്‍ സെഷനുകളും സംഘടിപ്പിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.ജഹാംഗീര്‍, ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്‍റും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ബീന.ഇ, അനീഷ് കുമാര്‍ എം.എസ് എന്നിവര്‍ പരിശീലനാര്‍ത്ഥികളുമായി സംവദിച്ചു.

Content highlight
chalanam training completed

എന്‍.യു.എല്‍.എം പദ്ധതി നിര്‍വഹണത്തിലെ മികവ്- ദേശീയ സ്പാര്‍ക്ക് റാങ്കിങ്ങില്‍ തുടര്‍ച്ചയായ ആറാം തവണയും അംഗീകാരം നേടുന്ന ആദ്യ സംസ്ഥാനമായി കേരളം

Posted on Wednesday, April 5, 2023

കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം (ഡേ-എന്‍.യു.എല്‍.എം) സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന് കേരളത്തിനു വീണ്ടും ദേശീയതലത്തില്‍ അംഗീകാരം. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2022-23ലെ 'സ്പാര്‍ക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവഃ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങിലാണ് കേരളത്തിന് രണ്ടാം സ്ഥാനം. ഇതോടെ തുടര്‍ച്ചയായി ആറു തവണ സ്പാര്‍ക്ക് അവാര്‍ഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി. പതിനഞ്ചു കോടി രൂപയാണ് അവാര്‍ഡ് തുക. ഇത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും. ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം ഉത്തരാഖണ്ഡ് നേടി.

2021-22ലെ സ്പാര്‍ക് റാങ്കിങ്ങ് അവാര്‍ഡ് കഴിഞ്ഞ മാസമാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് തന്നെ പെര്‍ഫോമന്‍സ് അസ്സസ്മെന്‍റ് പൂര്‍ത്തിയാക്കി  റാങ്ക് പ്രഖ്യാപിക്കുകയായിരുന്നു. ഇതു മൂലം രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ അവാര്‍ഡുകള്‍ പത്തു ദിവസത്തെ ഇടവേളയില്‍ ലഭിക്കുകയായിരുന്നു.  
 
രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയില്‍ എന്‍.യു.എല്‍.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതില്‍ ദേശീയതലത്തില്‍ മികവ് പുലര്‍ത്തിയതിനാണ് കേരളത്തിന് അംഗീകാരം. 2020-21 സാമ്പത്തികവര്‍ഷം ഒന്നാംസ്ഥാനവും 2021-22, 2018-19 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനവും 2019-20, 2017-18 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനവും കേരളം നേടിയിട്ടുണ്ട്. സംസ്ഥാനത്ത്  കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.  

എന്‍.യു.എല്‍.എം പദ്ധതി പ്രകാരം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നിഷ്ക്കര്‍ഷിച്ചിട്ടുള്ള പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പാര്‍ക് റാങ്കിങ്ങ് നല്‍കുന്നത്. സംസ്ഥാനത്ത് നഗരദരിദ്രരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് 93 നഗരസഭകളില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇതിനകം ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. നഗര ദരിദ്രരെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെ കീഴില്‍ കണ്ണിചേര്‍ക്കുന്നതോടൊപ്പം അവരുടെ ഭൗതികജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തൊഴില്‍ പരിശീലനങ്ങളും തൊഴിലും ലഭ്യമാക്കിയതിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി കൈവരിക്കാന്‍ പദ്ധതി സഹായകമായെന്നാണ് വിലയിരുത്തല്‍. കൂടാതെ അഗതികള്‍ക്കു വേണ്ടി ഷെല്‍ട്ടര്‍ ഹോമുകള്‍, തെരുവു കച്ചവടക്കാര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുകയും വായ്പകള്‍ ലഭ്യമാക്കുകയും ചെയ്തു.

പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ ഇതുവരെ 24893 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 24860 പേര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി. ഇതില്‍ 21576 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. 13736 പേര്‍ക്ക് തൊഴിലും നല്‍കി. ഉപജീവനമേഖലയില്‍ 5704 വ്യക്തിഗത സംരംഭങ്ങളും 1187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു. 47378 പേര്‍ക്ക് ലിങ്കേജ് വായ്പ, 50,000 രൂപ വീതം 3360 എ.ഡി.എസുകള്‍ക്കും 10000 രൂപ വീതം 41604

 അയല്‍ക്കൂട്ടങ്ങള്‍ക്കും റിവോള്‍വിങ്ങ് ഫണ്ട് എന്നിവ വിതരണം ചെയ്തു. സര്‍വേയിലൂടെ 25684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും അതില്‍ 19020 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. പദ്ധതിയുടെ കീഴില്‍ 24 ഷെല്‍ട്ടര്‍ ഹോമുകള്‍ വിവിധ നഗരസഭകളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Content highlight
NULM- kerala bags 6th national award through kudumbashree

'ശുചിത്വോത്സവം' സംസ്ഥാനതല ക്യാമ്പെയ്ന്‍- 3.9 ലക്ഷം ബാലസഭാംഗങ്ങള്‍ ശുചിത്വ സന്ദേശ പ്രചരണത്തിന് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

Posted on Wednesday, April 5, 2023

സംസ്ഥാനത്ത് ഫലപ്രദമായ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു കൊണ്ട് ശക്തമായ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തില്‍ ഈ മാസം 22 മുതല്‍ 'ശുചിത്വോത്സവം' സംസ്ഥാനതല ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നു. മാലിന്യ സംസ്കരണ മേഖലയില്‍ കേരളം നേരിടുന്ന  വെല്ലുവിളികള്‍ക്ക് പുത്തന്‍മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 28387 ബാലസഭകളിലെ 3.9 ലക്ഷംഅംഗങ്ങള്‍ ശുചിത്വ സന്ദേശ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങും. ക്യാമ്പെയ്നുമായി ബന്ധപ്പെട്ട സംസ്ഥാനതല മൊഡ്യൂള്‍ നിര്‍മാണ ശില്‍പശാല തിരുവനന്തപുരത്ത് ആരംഭിച്ചു.  

ശുചിത്വ സന്ദേശം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അവിടെ നിന്നും സമൂഹത്തിലേക്കും എന്നആശയത്തെ അടിസ്ഥാനമാക്കിയാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പെയ്ന്‍റെ ഭാഗമായി ബാലസഭാംഗങ്ങളായ കുട്ടികള്‍ക്ക് കുടുംബശ്രീ മുഖേന നല്‍കുന്ന ഗ്രീന്‍ കാര്‍ഡില്‍ ഓരോ കുട്ടിയും സ്വന്തം വീട്ടില്‍ ഉണ്ടാകുന്ന മാലിന്യത്തിന്‍റെ തോത് കണ്ടെത്തി കൃത്യമായി രേഖപ്പെടുത്തും. കൂടാതെ ജൈവ, അജൈവ, പ്ളാസ്റ്റിക് മാലിന്യങ്ങളുടെ കണക്കും ശേഖരിക്കും. ഓരോ ബാലസഭാംഗത്തിന്‍റെയും വീട്ടില്‍ ഉണ്ടാകുന്ന മാലിന്യത്തിന്‍റെ തോത് ക്രമാനുഗതമായി കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  ക്യാമ്പെയ്ന്‍ ആരംഭിച്ചതിനു ശേഷം വീടുകളില്‍ മാലിന്യത്തിന്‍റെ തോത് കുറയ്ക്കുന്ന ബാലസഭാംഗങ്ങള്‍ക്ക് ക്രെഡിറ്റ് പോയിന്‍റും നല്‍കും. ശ്രദ്ധേയമായ അളവില്‍ മാലിന്യത്തിന്‍റെ തോത് കുറയ്ക്കാന്‍ കഴിയുന്ന ബാലസഭകള്‍ക്ക് ബാലലൈബ്രറി തുടങ്ങാനുള്ള ധനസഹായവും ലഭിക്കും.

 ശുചിത്വോത്സവവുമായി ബന്ധപ്പെട്ട് ലോകപരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷത്തൈ നടീലും തുടര്‍പരിപാലനവും, പ്രാദേശികമായി നടപ്പാക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജനം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കല്‍, മഴക്കാലപൂര്‍വ ശുചീകരണവും മാലിന്യ നിര്‍മാര്‍ജനവും സംബന്ധിച്ച അവബോധം നല്‍കുന്നതിനുള്ള ഗൃഹസന്ദര്‍ശനം. പോസ്റ്റര്‍ നിര്‍മാണം, പക്ഷി നിരീക്ഷണം, വാനനിരീക്ഷണം എന്നിവയ്ക്കും അവസരമുണ്ട്. സംസ്ഥാനമൊട്ടാകെ വീടുകളില്‍ പക്ഷികള്‍ക്ക് വെളളമൊരുക്കാനുളള കേന്ദ്രങ്ങളുമൊരുക്കും. ഇതോടൊപ്പം കുട്ടികള്‍ക്ക് അവരുടെ സര്‍ഗശേഷി പ്രകടിപ്പിക്കാന്‍ കഴിയുന്ന മികച്ച അവസരമായും ശുചിത്വോത്സവം മാറും. ഇതിന്‍റെ ഭാഗമായി സാഹിത്യക്യാമ്പുകള്‍, രചനാ ശില്‍പശാലകള്‍, കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ക്യാമ്പെയ്ന്‍ സമാപനത്തോടനുബന്ധിച്ച് എല്ലാ സി.ഡി,എസുകളിലും പരിസ്ഥിതി സംരക്ഷണ സംഗമവും നടത്തുന്നുണ്ട്. ക്യാമ്പെയ്ന്‍ സമാപിക്കുമ്പോള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കുട്ടികള്‍ക്കും ബാലസഭകള്‍ക്കും അവാര്‍ഡ് നല്‍കും.
ക്യാമ്പെയ്ന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും.

Content highlight
suchitholsavam campaign set to start on April 22nd

'ധീരം' - കരാട്ടേ മാസ്റ്റര്‍ പരിശീലകരായി 28 കുടുംബശ്രീ വനിതകള്‍

Posted on Wednesday, April 5, 2023

സ്വയംസുരക്ഷയുടെയും പ്രതിരോധപാഠങ്ങളുടെയും പരിശീലന കളരിയില്‍ നിന്നും ധീരതയുടെ പ്രതീകങ്ങളായി 28 കുടുംബശ്രീ വനിതകള്‍ പുറത്തിറങ്ങി. കുടുംബശ്രീയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന 'ധീരം' പദ്ധതിയുടെ ഭാഗമായാണിത്.

 പദ്ധതിയുടെ ആദ്യഘട്ടമായി തിരഞ്ഞെടുത്ത മാസ്റ്റര്‍ പരിശീലകര്‍ക്കു വേണ്ടി നടന്നു വരുന്ന പരിശീലന പരിപാടിയാണ് ഏപ്രില്‍ ഒന്നിന്
പൂര്‍ത്തിയായത്‌ . ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത രണ്ടു പേര്‍ വീതം ആകെ 28 പേരാണ് ഇതില്‍ പങ്കെടുത്തത്‌.
ഇവര്‍ക്ക് വട്ടിയൂര്‍കാവ് ഷൂട്ടിങ്ങ് റേഞ്ചിലെ റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ 25 ദിവസം കൊണ്ട് 200 മണിക്കൂര്‍ പരിശീലനം ലഭ്യമാക്കി. കരാട്ടെയ്ക്കൊപ്പം ജിം പരിശീലനവും നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ നൂറു ദിന പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് 'ധീരം'. ഏപ്രില്‍ മൂന്നാം വാരത്തില്‍ രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമിടും. ഇത് ഒരു വര്‍ഷം നീണ്ടു നില്‍ക്കും. ഇതിന്‍റെ ഭാഗമായി മാസ്റ്റര്‍ പരിശീലകര്‍ മുഖേന ഓരോ ജില്ലയിലും 30 വനിതകള്‍ക്ക് വീതം ആകെ 420 പേര്‍ക്ക് കരാട്ടെയില്‍ പരിശീലനം ലഭ്യമാക്കും. ഇപ്രകാരം ജില്ലാതലത്തില്‍ പരിശീലനം നേടിയ വനിതകളെ ഉള്‍പ്പെടുത്തി സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. ഇവര്‍ മുഖേന സ്കൂള്‍, കോളേജ്, റസിഡന്‍റ്സ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരാട്ടെയില്‍ പരിശീലനം നല്‍കുന്നതിനും ലക്ഷ്യമിടുന്നു. ജില്ലാതലത്തില്‍ മാസ്റ്റര്‍ പരിശീലകര്‍ക്ക് 10,000 രൂപ ഓണറേറിയം നല്‍കും.  
 
സ്ത്രീകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതോടൊപ്പം സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന ഗ്രൂപ്പുകള്‍ രൂപീകരിച്ചു കൊണ്ട് വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.  പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

കരാട്ടെ പരിശീലനാര്‍ത്ഥി കൊല്ലം ജില്ലയില്‍ നിന്നുള്ള രേണു സ്വാഗതം പറഞ്ഞു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സിന്ധു.വി പദ്ധതി വിശദീകരണം നടത്തി. സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, കായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സീമ എ.എന്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ സ്റ്റേറ്റ് പ്രോജക്ട്കോ-ഓര്‍ഡിനേറ്റര്‍ രാജീവ്.ആര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീബാല അജിത്ത്, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവരുടെ കരാട്ടേ പ്രദര്‍ശനവും നടത്തി.

dheeram

 

Content highlight
Dheeram master trainers

സ്വപ്ന സാഫല്യം - രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ച് കുടുംബശ്രീ വനിതാ സംഘം

Posted on Wednesday, April 5, 2023

ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തില്‍ എത്തി രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനം നടത്തി സ്വപ്ന സാഫല്യം കൈവരിച്ചിരിക്കുകയാണ് 15 കുടുംബശ്രീ അംഗങ്ങള്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗ- പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ ഉദ്യാന്‍ ഉത്സവ് 2023ന്റെ ഭാഗമായി രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ചു, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സ്വയം സഹായ സംഘാംഗങ്ങളോട് സംവദിച്ചു. മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെയുള്ള സമയത്തായിരുന്നു സന്ദര്‍ശനം.

  രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ദേശീയ ഗ്രാമീണ ഉപജീന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം സഹായ സംഘങ്ങളിലെ പട്ടികവര്‍ഗ്ഗ - പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കാണ് ഈ സന്ദര്‍ശനത്തിന് അവസരം നല്‍കിയത്. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങളായ വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മറ്റ് 13 ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരും മൂന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരുമടക്കമുള്ള സംഘം മാര്‍ച്ച് 30നാണ് ഡല്‍ഹിയിലെത്തിയത്.

  കുടുംബശ്രീയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന നേതൃത്വ സ്ഥാനത്തുള്ളവരെയാണ് 14 ജില്ലകളില്‍ നിന്ന്  തെരഞ്ഞെടുത്തത്. മാതൃകാ സി. ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, പ്രത്യേക ദുര്‍ബ്ബല ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ലീഡര്‍മാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

   സുനിത കോനേരിയോ (കാസര്‍ഗോഡ്), ധന്യ പി.എന്‍ (കണ്ണൂര്‍), സിനി വിജയന്‍, നിഷ. കെ (ഇരുവരും വയനാട്), അനിത ബാബു (പാലക്കാട്), മിനി സുജേഷ് (മലപ്പുറം),  ശ്രീന. വി ( കോഴിക്കോട് ), രമ്യ. സി (തൃശ്ശൂര്‍), ഗിരിജ ഷാജി (എറണാകുളം), റോസമ്മ ഫ്രാന്‍സിസ് (ഇടുക്കി), അമ്പിളി സജീവന്‍ (കോട്ടയം), പ്രസന്ന ഷാജി (ആലപ്പുഴ),  ഗീത പി.കെ (പത്തനംതിട്ട),  റസിയ അയ്യപ്പന്‍ (കൊല്ലം), വിദ്യാദേവി വി.ടി (തിരുവനന്തപുരം), പ്രഭാകരന്‍. എം (കുടുംബശ്രീ സ്റ്റേറ്റ്  പ്രോഗ്രാം മാനേജര്‍), ശാരിക. എസ് (കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ്  പ്രോഗ്രാം മാനേജര്‍), സുധീഷ് കുമാര്‍. വി (യങ്ങ് പ്രൊഫഷണല്‍, അട്ടപ്പാടി പ്രത്യേക പദ്ധതി) എന്നിവരുള്‍പ്പെട്ടതാണ്  സംഘം. ഏപ്രില്‍ ഒന്നിന് നാട്ടില്‍ തിരികെയെത്തി.
 
rshtr

 

 
Content highlight
15 Kudumbashree NHG members visited Rashtrapati Bhavan

കുടുംബശ്രീ ലോഗോ, ടാഗ് ലൈന്‍ ഒരുക്കാന്‍ മത്സരം: 10,000 രൂപ വീതം സമ്മാനം

Posted on Thursday, March 30, 2023

കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്ക്കരിക്കുന്നതിനും ടാഗ്ലൈന്‍ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. ലോഗോയ്ക്കും ടാഗ്ലൈനും 10,000 രൂപ വീതമാണ് സമ്മാനം. മെയ് 17ന് കുടുംബശ്രീ ദിനാഘോഷത്തോടനുബന്ധിച്ച് വിജയികള്‍ക്ക് ഫലകമുള്‍പ്പെടെയുള്ള സമ്മാനം വിതരണം ചെയ്യും.

ലോഗോയും ടാഗ്ലൈനും ഇംഗ്ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ, നൂതന തൊഴില്‍ സാധ്യതകള്‍ എന്നിങ്ങനെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതും ഭാവി വികസന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതും ലളിതവും പ്രസക്തവുമാകണം സൃഷ്ടികള്‍.

എന്‍ട്രികള്‍ ഏപ്രില്‍ 15നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, മെഡിക്കല്‍ കോളേജ്.പി.ഓ, തിരുവനന്തപുരം 695 011 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

വിശദാംശങ്ങള്‍ക്ക്-www.kudumbashree.org/logo

Content highlight
kudumbashree logo and tagline contest

കുടുംബശ്രീയുടെ 'മുദ്രഗീതം' നിങ്ങളുടെ തൂലികത്തുമ്പിലൂടെയായാലോ..!

Posted on Tuesday, March 28, 2023
പ്രവര്ത്തന വീഥിയില് 25 വര്ഷം തികയ്ക്കുന്ന കുടുംബശ്രീക്ക് ഒരു മുദ്രഗീതം തയാറാക്കാനുള്ള സുവര്ണ്ണാവസരം നിങ്ങള്ക്കേകുകയാണ്. കുടുംബശ്രീ അയല്ക്കൂട്ടത്തില് അംഗമായ ആര്ക്കും മത്സരത്തില് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഗീതത്തിന്റെ രചയിതാവിന് 10,000 രൂപയും ഫലകവും സമ്മാനമായി ലഭിക്കും. മേയ് 17ന് നടക്കുന്ന കുടുംബശ്രീ ദിനാഘോഷ ചടങ്ങിലാകും സമ്മാന വിതരണം.
 
വ്യവസ്ഥകള്
1. മതനിരപേക്ഷ ജീവിത വീക്ഷണത്തിനിണങ്ങുന്ന 'മലയാള' രചനയായിരിക്കണം.
2. ലിംഗാധിഷ്ഠിതമല്ലാത്ത സന്ദേശം/പ്രമേയമായിരിക്കണം ഉള്ളടക്കം.
3. ആത്മവിശ്വാസം, സ്‌നേഹം, സഹകരണ മനോഭാവം ഇവയൊക്കെ ആര്ജ്ജിച്ചെടുക്കുന്നതിന് പ്രേരണ നല്കുന്ന രചനയാകണം.
4. പല്ലവി, അനുപല്ലവി, ചരണം ഇവയുള്പ്പെടെ പതിനാറ് വരിയില് കവിയാത്ത രചനയാകണം.
അവസാന തീയതി - 2023 ഏപ്രില് 15
 
വിലാസം
എക്‌സിക്യൂട്ടീവ് ഡയറക്ടര്
സംസ്ഥാന ദാരിദ്ര്യ നിര്മ്മാര്ജ്ജന മിഷന് (കുടുംബശ്രീ)
ട്രിഡ ബില്ഡിങ്
മെഡിക്കല് കോളേജ് പി.ഒ
തിരുവനന്തപുരം - 695011
 
വിശദാംശങ്ങള്ക്ക് : www.kudumbashree.org/mudrageetham
 

 

Content highlight
Kudumbashree invites Theme Song from Kudumbashree NHG members

എന്‍.യു.എല്‍.എം പദ്ധതി നിര്‍വഹണത്തില്‍ ദേശീയതലത്തിലെ മികവ്: കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ സ്പാര്‍ക്ക് റാങ്കിങ്ങില്‍ കേരളത്തിന് രണ്ടാം സ്ഥാനം

Posted on Friday, March 24, 2023

*ദേശീയതലത്തില്‍ നടപ്പാക്കുന്ന സ്പാര്‍ക്ക് റാങ്കിങ്ങില്‍ കേരളം അവാര്‍ഡ് നേടുന്നത് തുടര്‍ച്ചയായ അഞ്ചാം തവണ
*സംസ്ഥാനത്ത് 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീ
                       
കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എന്‍.യു.എല്‍.എം) മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2021-22ലെ 'സ്പാര്‍ക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവഃ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങില്‍ കേരളം രണ്ടാം സ്ഥാനം നേടി. തുടര്‍ച്ചയായി അഞ്ചാം തവണയും സ്പാര്‍ക്ക് അവാര്‍ഡിന് അര്‍ഹമായതു വഴി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. പതിനഞ്ചു കോടി രൂപയാണ് അവാര്‍ഡ് തുക. ഈ തുക പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും. സംസ്ഥാനത്ത് പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയില്‍ എന്‍.യു.എല്‍.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതില്‍ ദേശീയതലത്തില്‍ മികവ് പുലര്‍ത്തിയതിനാണ് കേരളത്തിന് അംഗീകാരം. ആന്ധ്രപ്രദേശിനാണ് ഒന്നാം സ്ഥാനം.  

എന്‍.യു.എല്‍.എം പദ്ധതി പ്രകാരം പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പൊതുവായ മാനദണ്ഡങ്ങള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയിലെ ഓരോ ഉപഘടകത്തിന്‍റെ കീഴിലും കേന്ദ്ര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പുരോഗതിയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. അയല്‍ക്കൂട്ട രൂപീകരണം, സ്വയംതൊഴിലിലും വേതനാധിഷ്ഠിത തൊഴിലിലും പരിശീലനം, തൊഴില്‍ ലഭ്യമാക്കല്‍, സമയബന്ധിതമായ ഫണ്ട് വിനിയോഗം, ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, ഓഡിറ്റ് പൂര്‍ത്തീകരണം, പദ്ധതി പ്രകാരം വിതരണം ചെയ്ത റിവോള്‍വിങ്ങ് ഫണ്ട്, ലിങ്കേജ് വായ്പ, സ്വയംതൊഴില്‍ വായ്പ തുടങ്ങി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളും അവ സംബന്ധിച്ച പുരോഗതിയും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി (എം.ഐ.എസ്)ശേഖരിക്കും. ഇതു പരിഗണിച്ച ശേഷമാണ് മികവിന്‍റെ അടിസ്ഥാനത്തില്‍ കേരളം രണ്ടാം സ്ഥാനം നേടിയത്.

കുടുംബശ്രീ വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ മികവില്‍ കഴിഞ്ഞ വര്‍ഷം കേരളം സ്പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. അന്ന് ഇരുപത് കോടി രൂപയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം വാര്‍ഷിക പദ്ധതി വിഹിതമായി ഇതുവരെ 49.92 കോടി രൂപ നല്‍കിയിട്ടുണ്ട്. സമ്മാനത്തുകയായി ലഭിക്കുന്ന 15 കോടിരൂപയും വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

സംസ്ഥാനത്ത്  കുടുംബശ്രീ മുഖേന  93 നഗരസഭകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതുവരെ 24893 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും 24860 പേര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കുകയും ചെയ്തു. ഇതില്‍ 21576 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. 13736 പേര്‍ക്ക് തൊഴിലും നല്‍കി. ഉപജീവനമേഖലയില്‍ 5704 വ്യക്തിഗത സംരംഭങ്ങളും 1187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു. 47378 പേര്‍ക്ക് ലിങ്കേജ് വായ്പ, 50,000 രൂപ വീതം 3360 എ.ഡി.എസുകള്‍ക്കും 10000 രൂപ വീതം 41604 അയല്‍ക്കൂട്ടങ്ങള്‍ക്കും റിവോള്‍വിങ്ങ് ഫണ്ട് എന്നിവ വിതരണം ചെയ്തു. സര്‍വേയിലൂടെ 25684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും അതില്‍ 19020 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. പദ്ധതിയുടെ കീഴില്‍ 24 ഷെല്‍ട്ടര്‍ ഹോമുകള്‍ വിവിധ നഗരസഭകളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

sdd

Content highlight
NULM- kerala bags national award

'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം'- മാലിന്യമുക്ത കേരളത്തിനായി രംഗത്ത് 'രംഗശ്രീ'യും.

Posted on Thursday, March 23, 2023
നമ്മുടെ സ്വന്തം കേരളത്തെ മാലിന്യമുക്തമാക്കാന് അക്ഷീണ പരിശ്രമം നടത്തുന്ന ഹരിത കര്മ്മസേന. ഓരോ വീടുകളിലുമെത്തി അജൈവ മാലിന്യം ശേഖരിക്കല്, അവ തരംതിരിക്കല്, പുനരുപയോഗ സാധ്യമാകുന്നവ അതിനായുള്ള കമ്പനികള്ക്ക് കൈമാറല്, അല്ലാത്തവ റോഡ് ടാറിങ് പോലുള്ള പ്രവര്ത്തനങ്ങള്ക്ക് കൈമാറല്, ജൈവ മാലിന്യ സംസ്‌ക്കരണത്തിനുതകുന്ന പരിഹാരങ്ങളും നിര്ദ്ദേശങ്ങളും നല്കല്... എന്നിങ്ങനെ നീളുന്നു ഹരിത കര്മ്മസേന നടത്തുന്ന വിവിധ പ്രവര്ത്തനങ്ങള്.
 
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന കടമ ഓരോ പൗരന്മാരെയും ഓര്മ്മിപ്പിച്ച്, ഹരിതകര്മ്മസേന നടത്തിവരുന്ന വിലമതിക്കാനാകാത്ത സേവനങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്കെത്തിച്ചുവരികയാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി നാടക സംഘമായ രംഗശ്രീ.
'നല്ല ഭൂമിയുടെ പാട്ടുകാര്' എന്ന പേരില് തയാറാക്കിയിരിക്കുന്ന നാടകം ഉള്പ്പെട്ട കലാജാഥയാണ് ഓരോ ജില്ലയിലെയും വിവിധ കേന്ദ്രങ്ങളില് അതാത് ജില്ലകളിലെ രംഗശ്രീ ടീം അംഗങ്ങള് അവതരിപ്പിക്കുന്നത്. കോഴിക്കോട്, പാലക്കാട്, കണ്ണൂര്, തിരുവനന്തപുരം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില് കലാജാഥ സംഘടിപ്പിച്ചു കഴിഞ്ഞു.
Content highlight
rangashree team for waste management campaign