വാര്‍ത്തകള്‍

'ഞാനുമുണ്ട് പരിചരണത്തിന്' - പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കുടുംബശ്രീയും

Posted on Tuesday, January 16, 2024

സംസ്ഥാനത്ത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ തുടക്കമായ സംസ്ഥാനതല ക്യാമ്പെയ്‌ന്റെ ഭാഗമായി കുടുംബശ്രീയും. ജനുവരി 21 വരെയാണ് ക്യാമ്പെയിന്‍. 'ഞാനുമുണ്ട് പരിചരണത്തിന്' എന്നതാണ് ഈ വര്‍ഷത്തെ പാലിയേറ്റീവ് ദിനാചരണ സന്ദേശം. കിടപ്പുരോഗികള്‍ക്കും കുടുംബത്തിനും ആശ്വാസമേകാന്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ക്യാമ്പെയ്‌ന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജനുവരി 21ന് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളില്‍  പാലിയേറ്റീവ് കെയര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി പ്രത്യേക യോഗം സംഘടിപ്പിക്കും.

 ക്യാമ്പെയ്‌ന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലുമുള്ള കിടപ്പുരോഗികള്‍ക്ക് ആവശ്യമായ പരിചരണവും മറ്റു പിന്തുണകളും ഉറപ്പു വരുത്താന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കുടുംബശ്രീയുടെ ചുമതല. ഇതിനായി അയല്‍ക്കൂട്ടങ്ങളിലെ മൂന്നു ലക്ഷത്തിലേറെ വരുന്ന സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍മാര്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് സജീവമാകും. ഇവര്‍ മുഖേന ഓരോ അയല്‍ക്കൂട്ട പരിധിയിലും പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള മുഴുവന്‍ രോഗികളുടെയും രജിസ്ട്രേഷന്‍ ഉറപ്പു വരുത്തും. കൂടാതെ ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ യൂണിറ്റുമായി ബന്ധപ്പെട്ട് പരിചരണം ആവശ്യമായ എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം ലഭ്യമാക്കും. ഇതിനായി കിടപ്പുരോഗികളെ അതത് പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തും.

 കിടപ്പു രോഗികള്‍ ഉളളതിനാല്‍ തൊഴില്‍ ചെയ്യുന്നതിനായി പുറത്തു പോകാന്‍ കഴിയാത്തവരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുമായ അനേകം നിര്‍ദ്ധന കുടുംബങ്ങള്‍ക്കും പദ്ധതി ആശ്വാസമേകും.  ഇതിനായി തൊഴില്‍പരമായി പുനരധിവസിപ്പിക്കാന്‍ കഴിയുന്ന രോഗികളെ പ്രത്യേകം രജിസ്റ്റര്‍ ചെയ്യും. പരിചരണസേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു വേണ്ടി ആഴ്ച തോറും ഭവന സന്ദര്‍ശനവും നടത്തും.

ക്യാമ്പെയ്‌ന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുമായും നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വിഭാഗം, ഹോമിയോപ്പതി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പാലിയേറ്റീവ് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍  എന്നിവയ്ക്കും ഒപ്പമായിരിക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.  

 

Content highlight
kudumbashree is being a part of palliative care campaign

കുടുംബശ്രീ അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാം: ആദ്യബാച്ചിന് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

Posted on Wednesday, January 10, 2024

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി  അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യബാച്ചിനുള്ള ഏകദിന ഓറിയന്റേഷന്‍ പ്രോഗ്രാം തൈക്കാട് കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ തിങ്കളാഴ്ച (ജനുവരി 8) സംഘടിപ്പിച്ചു. എന്‍.യു.എല്‍.എം പദ്ധതി വഴി സംസ്ഥാനത്തെ നഗരമേഖലയിലുണ്ടായ പുരോഗതിയും നേട്ടങ്ങളും വിലയിരുത്തുന്നതിനൊപ്പം പദ്ധതിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ 93 നഗരസഭകളിലും നടത്തുന്ന ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യബാച്ചില്‍ 29 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവരില്‍ മൂന്നു പേര്‍ മൂന്നു മാസം സംസ്ഥാനമിഷനിലും ബാക്കിയുള്ള 26 പേര്‍ രണ്ടു മാസം സംസ്ഥാനത്തെ വിവിധ നഗരസഭകളിലും ഇന്റേണ്‍ഷിപ് ചെയ്യും. ഈ മാസം 25നകം ബാക്കി പരിശീലനാര്‍ത്ഥികളെ കൂടി തിരഞ്ഞെടുത്തു കൊണ്ട് 93 നഗരസഭകളിലും ഇന്റേണ്‍ഷിപ് പ്രോഗ്രാം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ നല്‍കുന്ന മൂന്നു പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി ഇവര്‍ മുഖേന തയ്യാറാക്കുന്ന റിപ്പോര്‍ട്ട്  കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയനഗരം ഉപജീവന പദ്ധതി നഗരദരിദ്രര്‍ക്ക് എപ്രകാരം പ്രയോജനപ്പെടുന്നു എന്നതാണ് ആദ്യത്തേത്. ഉല്‍പാദന സേവന മേഖലകളിലെ സംരംഭ സാധ്യതകള്‍  എന്നതാണ് രണ്ടാമത്തെ വിഷയം. 2022-23, 2023-24, സാമ്പത്തിക വര്‍ഷങ്ങളില്‍ നഗര തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് നടപ്പാക്കിയ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ വിലയിരുത്തലും 2024-25 ലെ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കലുമാണ് മൂന്നാമത്തെ വിഷയം. നഗരസഭകളില്‍ ഇന്റേണ്‍ഷിപ്പിനെത്തുന്നവര്‍ ഈ മൂന്നു വിഷയങ്ങളിലും ആവശ്യമായ പഠനങ്ങള്‍ നടത്തി സ്ഥിതി വിവര കണക്കുകള്‍ ശേഖരിക്കും. നഗരസഭകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പദ്ധതി നിര്‍വഹണ ഉദ്യാഗസ്ഥര്‍, പദ്ധതി ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയാകും വിവരശേഖരണം.

നഗരസഭാതലത്തില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ വിലയിരുത്തുകയും ക്രോഡീകരിക്കുകയും ചെയ്ത് അന്തിമ റിപ്പാര്‍ട്ട് തയ്യാറാക്കുകയാണ് സംസ്ഥാനമിഷനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവരുടെ ചുമതല. പദ്ധതി നിര്‍വഹണത്തിലും അതിന്റെ ഗുണപരതയിലും ഉള്‍പ്പെടെ ഏതെല്ലാം മേഖലകളാണ് മെച്ചപ്പെടുത്തേണ്ടത് എന്ന ശുപാര്‍ശയോടെയാകും അന്തിമ റിപ്പോര്‍ട്ട് കുടുംബശ്രീക്ക് സമര്‍പ്പിക്കുക.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, പ്രോഗ്രാം ഓഫീസര്‍(അര്‍ബന്‍) ജഹാംഗീര്‍ എസ് എന്നിവര്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. എന്‍.യു.എല്‍.എം സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ സുധീര്‍ കെ.ബി, മേഘ്‌ന എസ്, നിശാന്ത് ജി.എസ്,പൃഥ്വിരാജ്, സിറ്റി മിഷന്‍ മാനേജര്‍ ശ്യാംകൃഷ്ണ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

tulip

 

Content highlight
kudumbashree TULIP intersniship prohramme orientation for first batch completed

കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററുകള്‍; രണ്ടാംഘട്ട പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി

Posted on Wednesday, January 10, 2024
കുടുംബശ്രീ ബ്ലോക്ക്തല മൈക്രോ എന്റര്പ്രൈസ് റിസോഴ്‌സ് സെന്ററുകളുടെ (എം.ഇ.ആര്.സി) പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പരിശീലനങ്ങള് പൂര്ത്തിയായി. അയല്ക്കൂട്ട വനിതകള്ക്ക് തൊഴിലും വരുമാന സാധ്യതകളും വര്ധിപ്പിക്കുന്നതിനും സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളുമടക്കമുള്ള പിന്തുണകള് ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനങ്ങളായ എം.ഇ.ആര്.സികള് നിലവില് 13 ബ്ലോക്കുകളിലാണ് ആരംഭിച്ചിട്ടുള്ളത്.
ഈ ബ്ലോക്കുകളിലെ കുടുംബശ്രീ മൈക്രോ എന്റര്പ്രൈസ് കണ്സള്ട്ടന്റുമാര്, സി.ഡി.എസ് ചെയര്പേഴ്‌സണമാര്, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര്മാര്, ഉപജീവന സമിതി കണ്വീനര്മാര്, ജില്ലാ പ്രോഗ്രാം മാനേജര്മാര്, ബ്ലോക്ക് കോര്ഡിനേറ്റര്മാര് എന്നിവരുള്പ്പെടെ 253 പേര്ക്കാണ് പരിശീലനം നല്കിയത്. ഡിസംബര് ഏഴ് മുതല് ജനുവരി 5 വരെ ആറ് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.
 
ബ്‌ളോക്ക്തലത്തില് ഉപജീവന പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമുള്ള ഏകജാലക സംവിധാനമാണ് എം.ഇ.ആര്.സികള്. കോള് സെന്റര്, ഹെല്പ് ഡെസ്‌ക് എന്നിവയും എം.ഇ.ആര്.സികളോട് അനുബന്ധിച്ചുണ്ട്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് 2023 മാര്ച്ചില് ആദ്യ എം.ഇ.ആര്.സിക്ക് കുടുംബശ്രീ തുടക്കമിട്ടത്. അന്ന് തന്നെ ഇടുക്കി (അഴുത), കോട്ടയം (പള്ളം), കാസര്കോട് (കാസര്ഗോഡ്) ജില്ലകളിലും എം.ഇ.ആര്.സി പ്രവര്ത്തനങ്ങള് ആരംഭിച്ചിരുന്നു.
 
നിലവില് ചടയമംഗംലം (കൊല്ലം), കോന്നി (പത്തനംതിട്ട), മുതുകുളം (ആലപ്പുഴ), കോതമംഗംലം (എറണാകുളം), ഒല്ലൂക്കര (തൃശ്ശൂര്), ആലത്തൂര് (പാലക്കാട്), വണ്ടൂര് (മലപ്പുറം), വടകര (കാസര്ഗോഡ്), തലശ്ശേരി (കണ്ണൂര്) എന്നീ ബ്ലോക്കുകളിലും എം.ഇ.ആര്.സികള് പ്രവര്ത്തിക്കുന്നു. ഈ സാമ്പത്തിക വര്ഷം 30 ബ്ലോക്കുകളില് കൂടി എം.ഇ.ആര്.സികള് സ്ഥാപിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
 
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് പരിശീലന പരിപാടിയില് പങ്കെടുത്തവരുമായി സംവദിച്ചു. സംരംഭ രൂപീകരണം, സംരംഭ വികസനം, മാര്ക്കറ്റിങ് എന്നീ വിഷയങ്ങളില് കോര്പ്പറേറ്റ് ട്രെയിനര് രഞ്ജിത്ത് കേശവ് വിദഗ്ധ പരിശീലനം നല്കി. എം.ഇ.ആര്.സികളെക്കുറിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസര് എ.എസ്. ശ്രീകാന്ത്, പ്രോഗ്രാം മാനേജര് സുചിത്ര. എസ് എന്നിവരും ക്ലാസ്സുകള് നല്കി. കുടുംബശ്രീ മൈക്രോ എന്റര്പ്രൈസ് ടീം പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.
 
merc

 

Content highlight
merc; 2nd phase training conducted

കുടുംബശ്രീ ഡി.ഡി.യു - ജി.കെ.വൈ 'ടാലന്റോ 24' സംഘടിപ്പിച്ചു

Posted on Tuesday, January 9, 2024

ഏറ്റവും മികച്ച മനുഷ്യവിഭവശേഷിയുള്ള സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ടാണ് ലോകത്തെ ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ നേടാന്‍ മലയാളികള്‍ക്ക് സാധിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ജനുവരി ഏഴിന് സംഘടിപ്പിച്ച'ടാലന്റോ 24' തൊഴില്‍ദാന ചടങ്ങും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും ജനുവരി ഏഴിന്‌ കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 വിജ്ഞാന സമ്പത്തില്‍ അധിഷ്ഠിതമായ ഒരു വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുകയും അതുവഴി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസത്തിലും തൊഴില്‍ നൈപുണ്യശേഷിയിലും കേരളത്തിലെ യുവസമൂഹം ഏറെ മുന്നിലാണ്. അതുകൊണ്ടാണ് ലോകത്തെവിടെയുമുള്ള തൊഴില്‍രംഗത്തേക്ക് കടന്നു ചെല്ലാനും മികവ് തെളിയിക്കാനും അവര്‍ക്ക് സാധിക്കുന്നത്. രാജ്യത്ത് പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറ്റവും മുന്നിലും നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കുറവുളള സംസ്ഥാനവും കേരളമാണ്. വൈവിധ്യമാര്‍ന്ന തൊഴില്‍ അവസരങ്ങള്‍ നേടിയെടുത്തുകൊണ്ട് ജീവിതാഭിവൃദ്ധി കൈവരിക്കാന്‍ കേരളീയ സമൂഹത്തിന് സാധിച്ചതു വഴിയാണ് ഈ നേട്ടം.

  ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലും ജീവിത പുരോഗതിയും കൈവരിക്കാന്‍ സഹായിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി കേരളത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഇതുവരെ 73759 പേര്‍ക്ക് വിവിധ കോഴ്‌സുകളില്‍ പരിശീലനം നല്‍കി. 52880 പേര്‍ക്ക് തൊഴിലും ലഭ്യമാക്കി. യു.എ.ഇ, യു.കെ, ജര്‍മ്മനി, ഓസ്‌ട്രേലിയ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ലഭിച്ചവരുമുണ്ട്. നൈപുണ്യപരിശീലനം നല്‍കി ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പ്രസ്ഥാനമെന്ന ലോക റെക്കോഡും കുടുംബശ്രീയെ തേടി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

  ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി പരിശീലനം നേടിയ ആയിരം പേര്‍ക്കുളള ഓഫര്‍ ലെറ്റര്‍ വിതരണവും ടാലന്റോ കണക്ട് വെബ് പോര്‍ട്ടലിന്റെ ലോഞ്ചിങ്ങും അദ്ദേഹം ചടങ്ങില്‍ നിര്‍വഹിച്ചു.  മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച പരിശീലക ഏജന്‍സികള്‍, ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ പരിശീലക ഏജന്‍സികള്‍, ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രവര്‍ത്തനം ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്ന കുടുംബശ്രീ ജില്ലാമിഷനുകള്‍, ഏറ്റവും മികച്ച തൊഴില്‍ദാതാവ് എന്നിവര്‍ക്കുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.

ദാരിദ്ര്യത്തെയും അതില്‍ നിന്നുണ്ടാകുന്ന സാമൂഹിക വിപത്തുകളെയും ഇല്ലായ്മചെയ്യുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമായി നടപ്പാക്കുന്ന ഡി.ഡി.യു.ജെ.കെ.വൈ പദ്ധതി സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ ഏറെ കരുത്തുറ്റതാക്കുമെന്ന്  കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

തൊഴില്‍ ദാതാവിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ കഴിയുന്നതാണ് പദ്ധതിയുടെ മികവെന്നും അസാപ്, കെഡിസ്‌ക് പോലുള്ള സര്‍ക്കാര്‍ പദ്ധതികളും ഇതേ ലക്ഷ്യത്തിനായി നടപ്പാക്കുന്നുവെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

'ഡി.ഡി.യു.ജി.കെ.വൈ-ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തെ അധികരിച്ച്  കേന്ദ്ര ഗ്രാമവികന മന്ത്രാലയം ജോയിന്റ് സെക്രട്ടറി കര്‍മ സിംപ ഭൂട്ടിയ സംസാരിച്ചു. മികച്ച രീതിയില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതു വഴി വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ രൂപാന്തരത്തിന് പദ്ധതി വഴിയൊരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി വഴി നൈപുണ്യപരിശീലനവും തൊഴിലും ലഭിച്ച 200 പേരുടെ വിജയകഥകള്‍ ഉള്‍പ്പെടുത്തിയ 'ട്രയില്‍ബ്‌ളേസേഴ്‌സ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയായി.  കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ധ്യ ഗോപകുമാരന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അരുണ്‍ സി.അഡാട്ട്, കുടുംബശ്രീ ഭരണസമിതി അംഗം സ്മിത സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍. ആര്‍ നന്ദിയും പറഞ്ഞു.  
 
  രാവിലെ പത്തു മണി മുതല്‍ 11.30 വരെ ഡോ.മാണി പോളിന്റെ മോട്ടിവേഷണല്‍ സെഷന്‍ സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം  2.30 മുതല്‍ വൈകുന്നേരം നാലു മണിവരെ  വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. തൊഴില്‍ദാതാക്കള്‍, നൈപുണ്യ വികസന ഏജന്‍സി പ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരും ഈ സെഷനില്‍ പങ്കെടുത്തു.

  തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികളും പ്രയാന്‍ മ്യൂസിക് ബ്രാന്‍ഡ് അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.
സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ ശാക്തീകരണം സാധ്യമാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായാണ് 'ടാലന്റോ 24' സംഘടിപ്പിച്ചത്.
 

Content highlight
kudumbashree talento24 held

ദേശീയ സരസ് മേള: കുടുംബശ്രീക്ക് പുതുവര്‍ഷ സമ്മാനമായി 11.84 കോടി രൂപയുടെ വിറ്റുവരവ്

Posted on Thursday, January 4, 2024

രാജ്യമൊട്ടാകെയുള്ള ഗ്രാമീണ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടു വരെ എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേള വഴി കുടുംബശ്രീ നേടിയത് 11.84 കോടി രൂപയുടെ വിറ്റുവരവ്. ഇതില്‍ 10,45,34,130 രൂപ ഉല്‍പന്ന വിപണനം വഴിയും 1,39,20,816 രൂപ ഫുഡ് കോര്‍ട്ടുവഴിയുമാണ്. മേളയില്‍ പങ്കെടുത്ത അഞ്ഞൂറിലേറെ സംരംഭകര്‍ക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.

 ഉല്‍പന്നങ്ങളുടെ വൈവിധ്യം, ക്രമീകരണം, വിറ്റുവരവ് എന്നിവയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ്, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. കേരളത്തില്‍ നിന്നും വയനാട് ജില്ലയാണ് ഒന്നാമത്. കോഴിക്കോട്,എറണാകുളം ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

സരസ് മേള വഴി ഇത്തവണ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് സംരംഭകര്‍ക്കും മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഫുഡ് കോര്‍ട്ടിലേക്കാവശ്യമായ മുഴുവന്‍ കോഴിയിറച്ചിയും വിതരണം ചെയ്തത് കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ്. അരക്കോടിയിലേറെ രൂപയാണ് ഈയിനത്തില്‍ വരുമാനം. ആകെ 4817 കിലോ ചിക്കന്‍ ഈയിനത്തില്‍ വിതരണം ചെയ്തു.  

പതിമൂന്നു നാള്‍ നീണ്ട ദേശീയ സരസ് മേളയോടനുബന്ധിച്ച് കുടുംബശ്രീക്ക് രണ്ട് ലോകറെക്കോഡുകളും സ്വന്തമായി. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട വനിതകള്‍ ചേര്‍ന്ന് ചെറുധാന്യങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ വൈവിധ്യാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇന്‍ഡ്യാ ലോക റെക്കോഡ്, 504 വനിതകളെ അണിനിരത്തി അവതരിപ്പിച്ച ചവിട്ടു നാടകത്തിനുള്ള ടാലന്റ് വേള്‍ഡ് റെക്കോഡുമാണ് കുടുംബശ്രീയെ തേടിയെത്തിയത്.

സരസ് മേളയുടെ ഭാഗമായി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും രുചി വൈവിധ്യങ്ങള്‍ ഒരുക്കി പതിനാറ് സ്റ്റാളുകള്‍ അണിനിരന്ന ഇന്ത്യന്‍ ഫുഡ് കോര്‍ട്ടും ഏറെ ജനകീയമായി. ഇതില്‍ കേരളം കൂടാതെ രാജസ്ഥാന്‍, തെലുങ്കാന, സിക്കിം, ഉത്തര്‍പ്രദേശ്. ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും പങ്കെടുത്തു.

ഇന്ത്യയിലെ ഗ്രാമീണ വനിതകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് സരസ് മേള സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇതരസംസ്ഥാനങ്ങളുടെയും സംരംഭകരുടെയും എണ്ണത്തിലും പങ്കാളിത്തത്തിലും  ഉല്‍പന്നങ്ങളുടെ വൈവിധ്യത്തിലും ഏറെ പുതുമകള്‍ നിറഞ്ഞ മേളയാണ് എറണാകുളത്ത് അരങ്ങേറിയത്. കേരളം ഉള്‍പ്പെടെ 25 സംസ്ഥാനങ്ങള്‍, ഒരു കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ സംരംഭകരാണ് മേളയില്‍ പങ്കെടുത്തത്.

Content highlight
Sales turn over of 11.84 crore at kudumbashree saras mela

കുടുംബശ്രീ 'സര്‍ഗ്ഗം 2023 ' - ചെറുകഥാ മത്സരം : വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

Posted on Wednesday, January 3, 2024
 
അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച 'സര്ഗ്ഗം 2023' സംസ്ഥാനതല ചെറുകഥാരചന മത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. കൊച്ചി ദേശീയ സരസ് മേളയുടെ സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തിയ ഇടുക്കി സ്വദേശിനി സിന്ധു തോമസ് 15,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
 
രണ്ടാം സമ്മാനം നേടിയ വയനാട് സ്വദേശിനി സഫ്‌വാന എന്‍ ന്. 10000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനം നേടിയ എറണാകുളം സ്വദേശിനി ധന്യ ഷംജിത്തിന് 5000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
 
 പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായ രഞ്ജിനി ഇ.പി (കോട്ടയം), ജിജി.കെ.വി (പാലക്കാട്), റോഷാ ലിജിന്‍ ( തൃശൂര്‍) ശ്രീദേവി.കെ.ലാല്‍ (എറണാകുളം) എന്നിവര്‍ക്ക് 1500 രൂപ വീതം കാഷ് അവാര്‍ഡും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ സമ്മാനിച്ചു.
 
Content highlight
sargam competition prize distributed

കൊച്ചി ദേശീയ സരസ് മേളയ്ക്ക് പരിസമാപ്തി

Posted on Wednesday, January 3, 2024
കൊച്ചി ദേശീയ സരസ് മേള പരിസമാപിച്ചു. ഡിസംബര്‍ 21ന് ആരംഭിച്ച മേള ജനത്തിരക്ക് മൂലം ജനുവരി രണ്ട് വരെ നീട്ടുകയായിരുന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലെ പ്രധാന വേദിയിൽ ഡിസംബര്‍ 31ന് സംഘടിപ്പിച്ച സമാപന ചടങ്ങ് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പെൺകരുത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് അദ്ദേഹം പറഞ്ഞു.
 
സരസ് മേളയിൽ പങ്കെടുത്ത മികച്ച സംരംഭകർക്കുള്ള പുരസ്കാരങ്ങൾ മന്ത്രി സമ്മാനിച്ചു. മാധ്യമ പുരസ്കാരങ്ങളും മേളയുടെ സംഘാടനത്തിൽ പങ്കാളികളായവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.
 
  എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സനും കുടുംബശ്രീ ഗവേർണിങ് ബോഡി അംഗവുമായ രമ സന്തോഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഐ. എ.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ പി.എം. ഷഫീഖ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്രീകാന്ത്, സിഡിഎസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ ടി.എം. റജീന നന്ദി പറഞ്ഞു.
 
as

 

Content highlight
kochi saras mela concludes

2023ല്‍ ലോക റെക്കോഡുകളുടെ തുടര്‍ നേട്ടവുമായി കുടുംബശ്രീ.

Posted on Wednesday, January 3, 2024
നൂതന ആശയങ്ങള് ഫലപ്രദമായി നടപ്പാക്കുന്ന പ്രവര്ത്തനമികവിന്റെ കരുത്തില് കുടുംബശ്രീ ഈ വര്ഷം നേടിയെടുത്തത് നാലു ലോക റെക്കോഡുകള്. ഓണത്തോടനുബന്ധിച്ച് തൃശൂര് ജില്ലാമിഷന്റെ നേതൃത്വത്തില് സംഘടിപ്പിച്ച മെഗാതിരുവാതിര, അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്ത്ഥികള് തയ്യാറാക്കിയ 720 അടി നീളമുള്ള ചിത്രം, ദേശീയ സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ചവിട്ടു നാടകം എന്നിവയ്ക്ക് ടാലന്റ് വേള്ഡ് റെക്കോഡും ഏറ്റവുമൊടുവില് ദേശീയ സരസ് മേളയോടനുബന്ധിച്ച് പട്ടികവര്ഗ വിഭാഗത്തില് പെട്ട വനിതകള് ചേര്ന്ന് ചെറുധാന്യങ്ങള് കൊണ്ട് ഏറ്റവും കൂടുതല് വൈവിധ്യാര്ന്ന ഭക്ഷ്യവിഭവങ്ങള് തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇന്ഡ്യാ ലോക റെക്കോഡ് എന്നീ അംഗീകാരങ്ങളാണ് കുടുംബശ്രീ ഈ വര്ഷം ഇതുവരെ സ്വന്തമാക്കിയത്.
 
2023 ആഗസ്റ്റ് 30ന് തൃശൂര് കുട്ടനല്ലൂര് ഗവണ്മെന്റ് കോളേജ് ഗ്രൗണ്ടില് 7027 വനിതകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ആദിവാസി വിദ്യാര്ത്ഥികള് തയ്യാറാക്കിയ ഏറ്റവും വലിയ കാന്വാസ് ചിത്രം എന്ന നേട്ടമായിരുന്നു രണ്ടാമത്തേത്. കഴിഞ്ഞ ഒക്ടോബറില് അട്ടപ്പാടിയിലെ 186 കുട്ടികള് ചേര്ന്ന് 720 അടി ദൈര്ഘ്യത്തില് വരച്ചൊരുക്കിയ ചിത്രം ആദിവാസി സമൂഹത്തിനാകെ അഭിമാനം പകര്ന്നു കൊണ്ടാണ് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റെക്കോഡ് ബുക്കിന്റെ ലോക റെക്കോഡ് കൈയ്യിലൊതുക്കിയത്. ആസ്പിറേഷണല് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി ബ്‌ളോക്ക് പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ പ്രവര്ത്തനം ഈ വര്ഷത്തെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നാണ്.
 
2023 ഡിസംബര് 21 ന്എറണാകുളം കലൂര് ജെവഹര്ലാല് നെഹ്‌റു സ്റ്റേഡിയത്തില് ആരംഭിച്ച ദേശീയ സരസ് മേളയോടനുബന്ധിച്ചാണ് രണ്ടു ലോക റെക്കോഡുകള്. ഡിസംബര് 24ന് 504 വനിതകള് ചേര്ന്ന വതരിപ്പിച്ച ചവിട്ടു നാടകം ഏറ്റവും കൂടുതല് വനിതകള് പങ്കെടുത്ത ചവിട്ടു നാടകം എന്ന ടാലന്റ് റെക്കോഡ് കുടുംബശ്രീക്ക് നേടിക്കൊടുത്തു. കുടുംബശ്രീയുടെ കാല്നൂറ്റാണ്ട് കാലത്തെ വികസന ചരിത്രമായിരുന്നു പ്രമേയം. ഡിസംബര് 29ന് അട്ടപ്പാടിയിലെയും എറണാകുളം ജില്ലയിലെയും പട്ടികവര്ഗ മേഖലയിലെ എണ്പതോളം വനിതകള് ചേര്ന്നു ചെറുധാന്യങ്ങള് കൊണ്ടു 501 വൈവിധ്യമാര്ന്ന ഭക്ഷ്യവിഭവങ്ങള് തയ്യാറാക്കിയതിനു ബെസ്റ്റ് ഇന്ഡ്യാ ലോക റെക്കോഡും ലഭിച്ചു.
 
ഒക്ടോബര് ഒന്നിന് കുടുംബശ്രീയുടെ നേതൃത്വത്തില് ആരംഭിച്ച 'തിരികെ സ്‌കൂളില്' ക്യാമ്പെയ്ന് വഴി ചുരുങ്ങിയ സമയത്തിനുളളില് ഏറ്റവും കൂടുതല് പേര്ക്ക് പരിശീലനം നല്കാന് കഴിഞ്ഞതിന് ഏഷ്യാ ബുക്ക് ഓഫ് അവാര്ഡ് എന്നിവയും കുടുംബശ്രീ പ്രതീക്ഷിക്കുന്നു. പുരസ്‌കാര നിര്ണയത്തിന്റെ ഭാഗമായി ക്യാമ്പെയ്ന് പ്രവര്ത്തനങ്ങള് നിരീക്ഷിക്കാനും വിലയിരുത്തുന്നതിനുമായി ഒഫീഷ്യല്സ് 28ന് തൃശൂര് ജില്ല സന്ദര്ശിച്ചിരുന്നു. ഇതുവരെ 37 ലക്ഷം വനിതകള്ക്ക് പരിശീലനം നല്കിയിട്ടുണ്ട്. ലിംകാ ബുക്ക്‌സ് ഓഫ് അവാര്ഡിലും ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
Content highlight
4 world records for kudumbashree in 2023

501 ചെറുധാന്യ വിഭവങ്ങള്‍ തയാറാക്കി ലോക റെക്കോര്‍ഡ് നേട്ടത്തോടെ കുടുംബശ്രീ

Posted on Wednesday, January 3, 2024
ആരോഗ്യപ്രദമായ ചെറുധാന്യങ്ങള് (മില്ലറ്റുകള്) ഉപയോഗിച്ച് പായസം മുതല് ബിരിയാണി വരെ 501 വിഭവങ്ങള് ഒരുക്കി ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്ഡ് നേട്ടവുമായി കുടുംബശ്രീ. ഒരു വേദിയില് ഏറ്റവും കൂടുതല് മില്ലറ്റ് വിഭവങ്ങള് തയാറാക്കിയതിനുള്ള റെക്കോര്ഡ് നേട്ടമാണ് കുടുംബശ്രീ കൈവരിച്ചത്. കൊച്ചി ദേശീയ സരസ് മേള വേദിയിലായിരുന്നു റെക്കോഡ് പ്രകടനം
 
അന്താരാഷ്ട്ര ചെറുധാന്യ വര്ഷത്തിന്റെ ഭാഗമായി ഔഷധഗുണങ്ങള് ഏറെയുള്ള ചെറുധാന്യങ്ങളുടെ സവിശേഷതകള് പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ദേശീയ സരസ് മേളയോട് അനുബന്ധിച്ചാണ് കുടുംബശ്രീ റെക്കോര്ഡ് ശ്രമം നടത്തി വിജയിച്ചത്.
 
എറണാകുളം ജില്ലാ മിഷനും കുടുംബശ്രീ അട്ടപ്പാടി ആദിവാസി പ്രത്യേക പദ്ധതി, കുടുംബശ്രീ ട്രൈബല്, ജെന്ഡര് ( എഫ്.എന്.എച്ച്.ഡബ്യു - ഫുഡ്, ന്യൂട്രിഷന്, ഹെല്ത്ത് ആന്റ് വാഷ്) പദ്ധതികളും സംയോജിച്ചാണ് ലോക റെക്കോര്ഡ് പ്രകടനം നടത്തിയത്. അട്ടപ്പാടിയില് എഫ്.എന്.എച്ച്.ഡബ്ല്യു പ്രോഗ്രാം നടക്കുന്ന അയല്ക്കൂട്ടങ്ങളില് നിന്നുള്ള 80 അംഗങ്ങളാണ് വിഭവങ്ങള് ഒരുക്കിയത്. കുടുംബശ്രീ ഐഫ്രത്തിലെ പാചക വിദഗ്ധര് ഇവര്ക്ക് നേതൃത്വം നല്കി.
 
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്ഡ് ഓഫീഷ്യല് ടോണി ചിറ്റേട്ടുകളത്തില് നിന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് റ്റി.എം. റജീന സര്ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കുടുംബശ്രീ സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര് ബി.എസ്. മനോജ്, എറണാകുളം ജില്ലാ മിഷന് അസിസ്റ്റന്റ് കോ-ഓര്ഡിനേറ്റര്മാര്, പ്രോഗ്രാം ഓഫീസര്മാര്, ഐഫ്രം പ്രതിനിധികള് തുടങ്ങിയവര് പരിപാടിയില് പങ്കെടുത്തു.
 
റാഗി, ചാമ, കമ്പ്, വരഗ്, തിന, കുതിരവാലി, മണിച്ചോളം തുടങ്ങിയ നിരവധി ചെറുധാന്യങ്ങളുപയോഗിച്ച് ചെറുകടികള്, മധുര പലഹാരങ്ങള്, സാലഡ്, ബിരിയാണി, കുക്കീസ്, ശീതള പാനീയങ്ങള്, ഷേക്ക്, പ്രഭാത ഭക്ഷണ വിഭവങ്ങള്, ന്യൂഡില്സ്, സാന്വിച്ച്, ബര്ഗര് തുടങ്ങിയ ഭക്ഷണ വിഭവങ്ങള് അണിനിരത്തിയ പ്രദര്ശനം നിത്യവും മില്ലറ്റുകള് എങ്ങനെ ഭക്ഷണമായി ഉപയോഗിക്കാം എന്ന അവബോധം പൊതുജനങ്ങളില് സൃഷ്ടിക്കുന്നതായിരുന്നു ലോക റെക്കോര്ഡ് പ്രദര്ശനം.
 
കട്‌ലറ്റ്, കുക്കീസ്, ചോക്ലേറ്റ് ബോള്, മടക്ക് ബോളി, മൈസൂര് പാക്ക്, പായസം, കൊഴുക്കട്ട, പിടി, മധുര സേവ, സാന് വിച്ച്, ചിക്കന് തിന റോള്, തിന റാഗി ഷവര്മ, നൂഡില്സ്,സ്പ്രിംഗ് റോള്, തുടങ്ങി 501 വിഭവങ്ങളാണ് ഒരുക്കിയത്. പ്രദര്ശനത്തിനുശേഷം പൊതുജനങ്ങള്ക്ക് മില്ലറ്റ് വിഭവങ്ങളുടെ അറിയാനുള്ള അവസരവും ഒരുക്കിയിരുന്നു.
 
കൊച്ചി ദേശീയ സരസ് മേളയോട് അനുബന്ധിച്ച് ഇത് രണ്ടാംവട്ടമാണ് കുടുംബശ്രീ ലോക റെക്കോര്ഡ് നേട്ടം കരസ്ഥമാക്കുന്നത്. നേരത്തേ മെഗാ ചവിട്ടു നാടകവുമായി വേള്ഡ് ടാലന്റ് റെക്കോര്ഡ് കരസ്ഥമാക്കിയിരുന്നു.
 
sd

 

Content highlight
world recod fro kudumbashree millet

കൊച്ചി ദേശീയ സരസ് മേള : ചവിട്ടുനാടകത്തിൽ ലോക റെക്കോഡ് സ്വന്തമാക്കി കുടുംബശ്രീ

Posted on Wednesday, December 27, 2023

504 അയൽക്കൂട്ട വനിതകളെ അണി നിരത്തി കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ സംഘടിപ്പിച്ച മെഗാ ചവിട്ടുനാടകത്തിന് ലോക റെക്കോഡ്. ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്ത ചവിട്ടുനാടകം എന്ന വേൾഡ് ടാലൻ്റ് റെക്കോഡാണ് കുടുംബശ്രീ സ്വന്തമാക്കിയത്.

കൊച്ചിയിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണത്തിൻ്റെ  ഭാഗമായാണ് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ 24-12-2023 രാവിലെ 9:30ന് ചവിട്ടു നാടകം അവതരിപ്പിച്ചത്.

കുടുംബശ്രീയുടെ കാൽ നൂറ്റാണ്ടിൻ്റെ ചരിത്രം പ്രമേയമാക്കിയ ചവിട്ടുനാടകത്തിൽ ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അയൽക്കൂട്ട അംഗങ്ങളാണ് പങ്കെടുത്തത്. ചവിട്ടുനാടക കലാകാരൻ രാജു നടരാജന്റെ നേതൃത്വത്തിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷമായിരുന്നു അവതരണം.

ഓൾ ഗിന്നസ് വേൾഡ് റെക്കോഡേർസ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, ടാലൻ്റ് റെക്കോഡ് ബുക്ക് ഒഫീഷ്യൽസായ ഡോ. വിന്നർ ഷെരീഫ്, രക്ഷിതാ ജെയിൻ എന്നിവർ വിധികർത്താക്കളായി.

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ രതീഷ് പിലിക്കോട്, ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ടി.എം. റെജീന, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Content highlight
Kochi National Saras Mela: Kudumbashree holds the World Record in Stamping Dramaml