വാര്‍ത്തകള്‍

കുടുംബശ്രീയുടെ ഗ്രാമകിരണം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം

Posted on Thursday, August 9, 2018

Grama Kiranam Programme, the exclusive programme of Kudumbashree Kasaragod District Mission received State Government's Approval. The Engineering Department of the Government College of Engineering, Kannur had already certified the quality of the Grama Kiranam LED bulbs made by Kudumbashree members. It is on its basis that the Grama Kiranam Programme received Government approval. So from now, even the Government institutions may buy the Grama Kiranam bulbs devoid of any quotation formalities. Until then, the Grama Kiranam LED bulbs were being sold in trade fairs and other programmes.

The theory and practical training for making LED bulbs and repairing the street lights were given to around 51 people at Cheruvathoor and Uppala during February- March 2018. They were also given training in business management, communication leadership, accounting etc. The bulbs and the street lights have 1 year warranty. An order of 300 LED bulbs had been received from Valiyaparamba Panchayath as part of the association of the Local Self Government Institutions with the Grama Kiranam units of Kudumbashree Kasaragod District Mission, and the same had been delivered on time. The teams are also trained in making LED, tube, emergency, panel light etc. The Grama Kiranam unit members were felicitated by the Kudumbashree Kasaragod District Mission.

Content highlight
Grama Kiranam LED bulbs were being sold in trade fairs and other programmes

കുടുംബശ്രീ ഗുരുകുലം പരിശീലന പരിപാടിക്ക് ദേശീയ അംഗീകാരം

Posted on Wednesday, August 8, 2018

The Gurukulam 2017 programme, organised by Kudumbashree Mission associating with Idukki District Administration and Scheduled Tribes Development Department with an aim of enabling the Scheduled Tribes candidates at Marayoor received National Recognition. The Programme received the Award-'Skoch Order of Merit in the Pilot Level' constituted by Skoch Group, a think tank dealing with the socio economic issues with a focus on inclusive growth since 1997.

Gurukulam 2017 was a residential training programme for Scheduled Tribes candidates organised by Kudumbashree Mission associating with Idukki District Administration and Scheduled Tribes Development Department. The training programme was conducted during May- June 2017 at Marayoor, Idukki. It was for the first time in India, that a two month residential programme was organised for a particular category. A total of 150 candidates attended the Gurukulam 2017 Residential training programme out of which 18 candidates qualified for Lower Division Clerk (LDC) Test and 17 candidates qualified in the Last Grade Service (LGS) Test. It was Eduzone Academy that trained the candidates of Gurukulam 2017 training programme. A total of 165 candidates have registered for Gurukulam 2018 training programme.

Content highlight
The training programme was conducted during May- June 2017 at Marayoor, Idukki

കുടുംബശ്രീ 'സുരക്ഷ-2018' ബോധവത്ക്കരണ ക്യാമ്പയിന് സമാപനം

Posted on Wednesday, August 1, 2018

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്‍റെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിയിലൂടെ അടുത്ത വര്‍ഷം സംസ്ഥാനത്ത് രണ്ടു ലക്ഷം തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. തെരുവുനായ വന്ധ്യംകരണ പദ്ധതിയുടെ ആവശ്യകത  കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ സുരക്ഷ-2018ന്‍റെ സമാപന സമ്മേളനവും ശില്‍പശാലയും ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 തെരുവുനായ ശല്യം കാരണം സംസ്ഥാനത്ത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കൊണ്ടു വന്ന പദ്ധതി മുന്നോട്ടു പോകുന്നതില്‍ തടസം നേരിട്ടപ്പോഴാണ് കുടുംബശ്രീയെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏല്‍പിച്ചത്.  കുടുംബശ്രീ ഏറ്റെടുത്തതോടെ ഈ പ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരം കാണാന്‍ കഴിഞ്ഞത് പദ്ധതിയുടെ വിജയമാണ്. കൂടൂതല്‍ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയും അതുവഴി കൂടുതല്‍ കുടുംബശ്രീ എ.ബി.സിയൂണിറ്റുകള്‍ ഈ രംഗത്ത് സജീവമാകുകയും ചെയ്താല്‍ തെരുവുനായ പ്രശ്നത്തിന് ഗണ്യമായ രീതിയില്‍ പരിഹാരം കാണാനും അംഗങ്ങള്‍ക്ക് വളരെ മികച്ച രീതിയില്‍ വരുമാനം നേടാനും കഴിയും. പദ്ധതി ആരംഭിച്ച് പതിനൊന്നു മാസം കൊണ്ട് 15623 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചുകൊണ്ട് കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ 3.23 കോടി രൂപ വരുമാനം നേടിയെന്നതും ഏറെ ശ്രദ്ധേയമാണ്. കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിക്കാവശ്യമായ തുക വകയിരുത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കും. ഇതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കും. സര്‍ക്കാരിന്‍റെ പല പദ്ധതികളും താഴെതട്ടിലെത്തിക്കുന്നത് കുടുംബശ്രീയിലൂടെയാണ്. ഏറ്റെടുക്കുന്ന പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും   പൂര്‍ത്തിയാക്കുന്നതുകൊണ്ടാണ് കുടുംബശ്രീയെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുന്നത്. തെരുവുനായ നിയന്ത്രണ പദ്ധതി കുടുംബശ്രീയെ ഏല്‍പിക്കാന്‍ തീരുമാനിച്ചതും ഇക്കാരണം കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കുടുംബശ്രീക്കു കഴിയുമെന്നും അതിനു മൃഗസംരക്ഷണ വകുപ്പിന്‍റെ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷ-2018ന്‍റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുമേഷ് കൊടിയത്ത്, കേരളകൗമുദി കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുധര്‍മദാസ്, ലോഗോ രൂപകല്‍പനയ്ക്ക് ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ സ്വദേശിയായ അനന്തകൃഷ്ണന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണം, ചിത്രരചനാമത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുളള സമ്മാനദാനം, മികച്ച രീതിയില്‍ പദ്ധതി പ്രവര്‍ത്തനം നടപ്പാക്കിയ ജില്ലകള്‍ക്കുള്ള അവാര്‍ഡ് ദാനം, എബിസി യൂണിറ്റ് അംഗങ്ങള്‍ക്ക് യൂണിഫോം,തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എന്നിവയും മന്ത്രി നിര്‍ഹവിച്ചു. തൃശൂര്‍ ജില്ലയിലെ എ.ബി.സി യൂണിറ്റ് അംഗങ്ങളുടെ അനുഭവസമാഹാരം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് തൃശൂര്‍ ജില്ലാമിഷന്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ബൈജു മുഹമ്മദ് എം.എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിയുടെ വിജയത്തിന് നഗരസഭ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മേയര്‍ അഡ്വ.വി.കെ പ്രശാന്ത് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി വിഷയാവതരണം നടത്തി. സമാപന സമ്മേളനത്തോടനുബന്ധിച്ച് 'എ.ബി.സി സാമൂഹിക പ്രസക്തിയും സാംഗത്യവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ആര്‍. വേണുഗോപാല്‍, ഡോ.കിഷോര്‍ കുമാര്‍, ഡോ.ആനന്ദ് ശങ്കര്‍, ഇന്നവേഷന്‍ ആന്‍ഡ് എക്സ്പെഡിഷന്‍ ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ നൗഷാദ് അലി.എം.ഖാദര്‍ എന്നിവര്‍ എ.ബി.സിയൂണിറ്റ് അംഗങ്ങളുമായി സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.  

മികച്ച രീതിയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ എ.ബി.സി യൂണിറ്റ് അംഗങ്ങള്‍ തങ്ങളുടെ വിജയാനുഭവ കഥകള്‍ പങ്കു വച്ചു. എ.ബി.സി പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വരുമാനദായക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ഡോ. നിഥിന്‍, അജയകുമാര്‍, മനോജ് കുമാര്‍,  രതീഷ് ആര്‍.ജി, സജു പ്രഭാകര്‍, സുരേഷ് കുമാര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.നികേഷ് കിരണ്‍ സ്വാഗതവും എ.ബി.സി എക്സ്പേര്‍ട്ട് ഡോ. എല്‍. രവികുമാര്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീ എ.ബി.സി യൂണിറ്റ് അംഗങ്ങള്‍, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Suraksha 2018 Campaign

 

 

 

 

Content highlight
ദ്ധതി ആരംഭിച്ച് പതിനൊന്നു മാസം കൊണ്ട് 15623 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചുകൊണ്ട് കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ 3.23 കോടി രൂപ വരുമാനം നേടിയെന്നതും ഏറെ ശ്രദ്ധേയമാണ്.

പ്രധാനമന്ത്രിയുമായി സംവദിച്ച് കുടുംബശ്രീ വനിത

Posted on Tuesday, July 31, 2018

A Kudumbashree woman from Kerala received a golden opportunity to converse with the Prime Minister of India. It was Smt. Shiji from Kozhikode district of Kerala who received the golden opportunity to interact with Shri. Narendra Modi, Honorable Prime Minister, Government of India. The meeting with the Prime Minister was held at Jupiter Auditorium, Lucknow on 28 July 2018. She shared her experiences with the Prime Minister in her mother tongue, Malayalam language.Smt. Shiji was the only person who received the invitation for participating in the programme from Kerala which was organised for the Prime Minister to have a talk with the beneficiaries whose house construction was completed under the first phase of Pradhan Mantri Awas Yojana (PMAY).

Shiji told the Prime Minister that building a house was her dream and now she is happy and content that it has become a reality through Pradhan Mantri Awas Yojana (PMAY). As Shiji told the Prime Minister that she doesn't know Hindi language, he asked her to continue the same in her mother tongue. 35 PMAY beneficiaries from different states across the country also attended the programme and interacted with the Prime Minister.

shiji interacting with Prime Minister Narendra Modi

 

Content highlight
Shiji was the only person who received the invitation for participating in the programme from Kerala

തെരുവുനായ നിയന്ത്രണ പദ്ധതി: കുടുംബശ്രീ സംസ്ഥാനതല ഫോട്ടോഗ്രാഫി-ലോഗോ രൂപകല്‍പന മത്സരം- വിജയികളെ തിരഞ്ഞെടുത്തു

Posted on Wednesday, July 25, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതി(എബിസി)യുടെ പ്രാധാന്യവും ആവശ്യകതയും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി-ലോഗോ രൂപകല്‍പന സംസ്ഥാനതല മത്സര വിജയികളെ തിരഞ്ഞെടുത്തു. 'തെരുവുനായപ്രശ്നം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫോട്ടാഗ്രാഫി മത്സരത്തില്‍ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫറായ സുമേഷ് കൊടിയത്ത് ഒന്നാം സ്ഥാനവും കേരള കൗമുദി കൊച്ചി യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുധര്‍മ്മദാസ് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം പതിനായിരം, അയ്യായിരം രൂപ വീതം ലഭിക്കും. മലയാള മനോരമ മലപ്പുറം യൂണിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി.പ്രദീപ് കുമാര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.   ലോഗോ രൂപകല്‍പനയില്‍ തൃശൂര്‍ ഒല്ലുര്‍ സ്വദേശിയായ കെ.എസ് അനന്തകൃഷ്ണന്‍ വിജയിയായി. പതിനായിരം രൂപയാണ് സമ്മാനം.  

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്‍.ഗോപാലകൃഷ്ണന്‍, കുടുംബശ്രീ ഡയറക്ടര്‍ ആര്‍.റംലത്ത്, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ജയന്തി നരേന്ദ്രന്‍, എബിസി പദ്ധതി എക്സ്പേര്‍ട്ട് ഡോ. എല്‍. രവികുമാര്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. എന്‍ട്രികള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്നും മത്സരത്തിനായി നല്‍കിയ വിഷയത്തോട് നീതി പുലര്‍ത്തിയെന്നും ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

 തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ 'സുരക്ഷ-2018'ന്‍റെ സമാപനത്തോടനുബന്ധിച്ച് ജൂലൈ 31 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.

Content highlight
തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ 'സുരക്ഷ-2018'ന്‍റെ സമാപനത്തോടനുബന്ധിച്ച് ജൂലൈ 31 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.

ഗവി വിനോദ സഞ്ചാര പാക്കേജുമായി കുടുംബശ്രീ

Posted on Thursday, July 19, 2018

പദ്ധതിയോട് അനുബന്ധിച്ച് രണ്ട് ബസ്സുകളും മൂന്ന് മിനി റെസ്റ്റോറന്‍റുകളും പ്രവര്‍ത്തനം ആരംഭിക്കും
വിനോദ സഞ്ചാര മേഖലയിലും കുടുംബശ്രീ ശക്ത സാന്നിധ്യമാകാനൊരുങ്ങുന്നു. പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കും. പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി രണ്ട് മിനി ബസ്സുകള്‍ വാങ്ങി സര്‍വ്വീസ് നടത്തുകയും ആധുനിക സൗകര്യങ്ങളുള്ള മൂന്ന് മിനി റെസ്റ്റോറന്‍റുകള്‍ ആരംഭിക്കുകയും ചെയ്യും. ഓഗസ്റ്റ് അവസാനത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. 37 അയല്‍ക്കൂട്ട അംഗങ്ങളായ സ്ത്രീകള്‍ക്ക് ഈ പദ്ധതി വഴി തൊഴില്‍ ലഭിക്കും. 75 ശതമാനം സംവരണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്.

  ഈ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി രണ്ട് പാക്കേജുകളുണ്ട്. ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെയാണ് പാക്കേജുകള്‍. അടൂരില്‍ നിന്ന് ഗവിയിലെത്തി സന്ദര്‍ശനം നടത്തി തിരികെ അടൂരില്‍ തന്നെ എത്തുന്ന ഏകദിന ടൂര്‍ പാക്കേജും അടൂരില്‍ നിന്ന് ഗവിയും കുമരകവും സന്ദര്‍ശിച്ച് തിരികെ അടൂരിലെത്തുന്ന രണ്ട് ദിന പാക്കേജും. ഏകദിന പാക്കേജിന്‍റെ ഭാഗമായുള്ള ബസ് സര്‍വീസ് അടൂരില്‍ നിന്ന് കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ വഴി ഗവിയിലെത്തും. വണ്ടിപ്പെരിയാര്‍, മുണ്ടക്കയം വഴി തിരികെ അടൂരും എത്തും. ട്രക്കിങ്, ജംഗിള്‍ സഫാരി, വന്യമൃഗ നിരീക്ഷണം, പക്ഷി നിരീക്ഷണം എന്നിവയും പാക്കേജിന്‍റെ ഭാഗമാണ്. ഒരു ദിന പാക്കേജിന് ഒരാള്‍ക്ക് 2000 രൂപയാണ് തുക. രണ്ട് ദിനത്തെ പാക്കേജിനായി 4000 രൂപ നല്‍കണം. 24 സീറ്റുകളുള്ള മിനി ബസിനായി ജില്ലാ മിഷന്‍ ടെന്‍ഡര്‍ നല്‍കി കഴിഞ്ഞു.

  കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ എന്നിവിടങ്ങളിലാണ് റെസ്റ്റോറന്‍റുകള്‍ ആരംഭിക്കുക. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൊടുമണ്ണിലെ റെസ്റ്റോറന്‍റിനുള്ള സ്ഥലം ഗ്രാമ പഞ്ചായത്താണ് നല്‍കിയിട്ടുള്ളത്. ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തോട് ചേര്‍ന്നാണ് റെസ്റ്റോറന്‍റ്. സീതത്തോട് പഞ്ചായത്തിന്‍റെ സഹകരണത്തോടെയാണ് ഇവിടെ റെസ്റ്റോറന്‍റ് സജ്ജീകരിക്കുന്നത്. കെഎസ്ഇബിയുടെ സ്ഥലത്താണ് കൊച്ചുപമ്പയിലെ റെസ്റ്റോറന്‍റ് നിര്‍മ്മിക്കുന്നത്.  

 

Content highlight
ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെയാണ് പാക്കേജുകള്‍

ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെട്ട വീടിന്റെ നിര്‍മ്മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ച് കുടുംബശ്രീ സംഘം

Posted on Thursday, July 12, 2018
 

Kudumbashree women completed construction of a LIFE Mission house in record time. It is within 40 days that 27 Kudumbashree women from Alappuzha completed the construction of LIFE Mission house at Pallipad, near Alappuzha.A beneficiary from Pallipad CDS was identified earlier and a group of 32 women were given training with the help of Eksath training centre. It was for Shri. Rameshan Kalachira from Pallipad and his family which consists of his wife Smt. Sheejamma and their daughter Sreekutty that the house was built. The project was named as 'Sreekuttykkoru Swapna Veedu' by Kudumbashree women.

This is the first construction work took up by the Kudumbashree Women. Kudumbashree Mission clubbed the construction for Life Mission and the construction training for the women together to reduce the cost of construction. Four masons gave leadership for the construction training. Along with the construction training, motivational training was also extended to them. Apart from that, training was also given in brick making and ferroslabs making. It is planned to build the Life Mission houses in each block in the same model. The same construction model would be replicated in another panchayaths as well. Kudumbashree women thus rewrote the history by completing their task within record time.

Content highlight
The project was named as 'Sreekuttykkoru Swapna Veedu' by Kudumbashree women

വരുന്നൂ സംസ്ഥാനമൊട്ടാകെ കുടുംബശ്രീ ജൈവിക പ്ലാന്റ് നേഴ്‌സറികള്‍

Posted on Thursday, July 12, 2018

മികച്ച ഇനം വിത്തുകളും സസ്യത്തൈകളും കേരളമൊട്ടാകെ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പ്ലാന്റ് നേഴ്‌സറികള്‍ ആരംഭിക്കുന്നു. ജൈവിക പ്ലാന്റ് നേഴ്‌സറിയെന്ന പേരില്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നേഴ്‌സറികള്‍ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് അവരുടെ ആവശ്യം അനുസരിച്ച് ഗുണനിലവാരമുള്ള വിത്തുകളും തൈകളും ലഭ്യമാക്കുന്നത് കൂടാതെ സംസ്ഥാനമൊട്ടാകെ മിതമായ നിരക്കില്‍ വിലനിലവാരത്തില്‍ മാറ്റമില്ലാതെ ഇവയെല്ലാം പൊതുജനങ്ങള്‍ക്കും നല്‍കുക എന്നീ ലക്ഷ്യവും ജൈവിക പ്ലാന്റ് നേഴ്‌സറിക്കുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള (വിഎഫ്പിസികെ)യില്‍ നിന്നും കൃഷി വിജ്ഞാന്‍ കേന്ദ്ര (കെവികെ)യില്‍ നിന്നുമായിരുന്നു ഇതുവരെ ഇവര്‍ വിത്തുകളും തൈകളും വാങ്ങിയിരുന്നത്.  ഇപ്പോള്‍ കുടുംബശ്രീയ്ക്ക് കീഴില്‍ സംസ്ഥാനത്താകെ 159 പ്ലാന്റ് നേഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഓരോ ജില്ലയിലും പത്ത് നേഴ്‌സറികള്‍ വീതം ഉടന്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ ഇനം പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയുടെ തൈകളും വിത്തുകളും നൂതന മാര്‍ഗ്ഗങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത വൃക്ഷത്തൈകളുമെല്ലാം ഈ നേഴ്‌സറി വഴി ലഭ്യമാകും.

  ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവ അനുസരിച്ച് നിശ്ചിത അളവില്‍ സ്ഥലം ലഭിക്കുന്ന മുറയ്ക്കാകും ഓരോ ജില്ലയിലും നേഴ്‌സറികള്‍ ആരംഭിക്കാനുള്ള പ്രദേശങ്ങള്‍ തീരുമാനിക്കുന്നത്. നേഴ്‌സറിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുമതല കുടുംബശ്രീ വനിതകള്‍ക്കാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നല്‍കും. നേഴ്‌സറി ആരംഭിക്കുന്നതിനായി ഒാരോ സംഘത്തിനും റിവോള്‍വിങ് ഫണ്ടും നല്‍കും. നിലവിലുള്ള നേഴ്‌സറികളെ ജൈവിക ബ്രാന്‍ഡിന് കീഴില്‍ കൊണ്ടു വരുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടത്തി വരുന്നു. എല്ലാ നേഴ്‌സറികളുടെയും വിറ്റുവരവും സ്റ്റോക്ക് പരിശോധനയുമെല്ലാം ഓണ്‍ലൈന്‍ വഴിയാക്കി ഈ സംരംഭങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഭാവിയില്‍ ഏര്‍പ്പെടുത്തും.

 

Content highlight
Presently, Kudumbashree have 159 existing plant nurseries in hand

ഗവിയില്‍ വിനോദ സഞ്ചാര പദ്ധതിയുമായി കുടുംബശ്രീ

Posted on Thursday, July 12, 2018

വിനോദ സഞ്ചാര മേഖലയിലും കുടുംബശ്രീ ശക്ത സാന്നിധ്യമാകാനൊരുങ്ങുന്നു. പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് മിനി ബസ്സുകള്‍ വാങ്ങി സര്‍വ്വീസ് നടത്തുകയും ആധുനിക സൗകര്യങ്ങളുള്ള മൂന്ന് മിനി റെസ്‌റ്റോറന്റുകള്‍ ആരംഭിക്കുകയും ചെയ്യും. ഓഗസ്റ്റ് അവസാനത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. 37 അയല്‍ക്കൂട്ട അംഗങ്ങളായ സ്ത്രീകള്‍ക്ക് ഈ പദ്ധതി വഴി തൊഴില്‍ ലഭിക്കും. 75 ശതമാനം സംവരണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്.

  ഈ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി രണ്ട് പാക്കേജുകളുണ്ട്. ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെയാണ് പാക്കേജുകള്‍. അടൂരില്‍ നിന്ന് ഗവിയിലെത്തി സന്ദര്‍ശനം നടത്തി തിരികെ അടൂരില്‍ തന്നെ എത്തുന്ന ഏകദിന ടൂര്‍ പാക്കേജും അടൂരില്‍ നിന്ന് ഗവിയും കുമരകവും സന്ദര്‍ശിച്ച് തിരികെ അടൂരിലെത്തുന്ന രണ്ട് ദിന പാക്കേജും. ഏകദിന പാക്കേജിന്റെ ഭാഗമായുള്ള ബസ് സര്‍വീസ് അടൂരില്‍ നിന്ന് കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ വഴി ഗവിയിലെത്തും. വണ്ടിപ്പെരിയാര്‍, മുണ്ടക്കയം വഴി തിരികെ അടൂരും എത്തും. ട്രക്കിങ്, ജംഗിള്‍ സഫാരി, വന്യമൃഗ നിരീക്ഷണം, പക്ഷി നിരീക്ഷണം എന്നിവയും പാക്കേജിന്റെ ഭാഗമാണ്. ഒരു ദിന പാക്കേജിന് ഒരാള്‍ക്ക് 2000 രൂപയാണ് തുക. രണ്ട് ദിനത്തെ പാക്കേജിനായി 4000 രൂപ നല്‍കണം. 24 സീറ്റുകളുള്ള മിനി ബസിനായി ജില്ലാ മിഷന്‍ ടെന്‍ഡര്‍ നല്‍കി കഴിഞ്ഞു.

  കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ എന്നിവിടങ്ങളിലാണ് റെസ്റ്റോറന്റുകള്‍ ആരംഭിക്കുക. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൊടുമണ്ണിലെ റെസ്റ്റോറന്റിനുള്ള സ്ഥലം ഗ്രാമ പഞ്ചായത്താണ് നല്‍കിയിട്ടുള്ളത്. ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തോട് ചേര്‍ന്നാണ് റെസ്‌റ്റോറന്റ്. സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഇവിടെ റെസ്‌റ്റോറന്റ് സജ്ജീകരിക്കുന്നത്. കെഎസ്ഇബിയുടെ സ്ഥലത്താണ് കൊച്ചുപമ്പയിലെ റെസ്റ്റോറന്റ് നിര്‍മ്മിക്കുന്നത്.

 

Content highlight
ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെ രണ്ട് പാക്കേജുകളുണ്ട്

തൊഴില്‍ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍ററിന് കഴിയും: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Wednesday, July 11, 2018

ډ    ഡിഡിയുജികെവൈ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍റര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
ډ    വിദ്യാര്‍ത്ഥികള്‍ക്ക് മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍, ജോബ് പോര്‍ട്ടല്‍, കോള്‍ സെന്‍റര്‍ സേവനങ്ങള്‍ ലഭ്യമാകും
ډ    കോള്‍ സെന്‍റര്‍ നമ്പര്‍: 0484 2301212

തിരുവനന്തപുരം:  തൊഴില്‍ മേഖലയിലെ എല്ലാത്തരത്തിലുമുള്ള ചൂഷണം അവസാനിപ്പിക്കുന്നതി നുള്ള ഉത്തമ ഉപാധിയാണ് സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍ററെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന നൈപുണ്യ പരിശീലന പരിപാടി യായ ഡിഡിയുജികെവൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന)യുടെ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍റര്‍ തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി. മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍, ജോബ് പോര്‍ട്ടല്‍, കോള്‍ സെന്‍റര്‍ എന്നിവ ഉള്‍പ്പെട്ട സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍റര്‍ വഴി കേരളത്തിലെ ഡിഡിയുജികെവൈ പദ്ധതി ദേശീയ തലത്തിലാകെ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ക്ക് ഏത് മേഖലയിലാണോ താത്പര്യമുള്ളത് ആ മേഖലയില്‍ പ്രത്യേക നൈപുണ്യ പരിശീലനം നല്‍കി അതേ മേഖലയില്‍ തന്നെ തൊഴില്‍ നേടിക്കൊടുക്കുകയാണ് ഡിഡിയുജികെവൈ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു .   തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനായ ചടങ്ങില്‍ കോള്‍ സെന്‍റര്‍ നമ്പരിലേക്ക് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടാണ് ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

  നാട്ടിലുള്ള തൊഴിലവസരങ്ങളെക്കുറിച്ച് തൊഴിലന്വേഷകര്‍ക്ക് വ്യക്തമായ ധാരണയുണ്ടാക്കുന്നതി നും തൊഴില്‍ ദാതാക്കള്‍ക്ക് വേണ്ട യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനും ജോബ് പോര്‍ട്ടല്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. 15നും 35നും ഇടയില്‍ പ്രായമുള്ള ഗ്രാമീണ യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ഇതുവരെ 35568 പേര്‍ക്ക് പരിശീലനം നല്‍കി. അതില്‍ 20564 പേര്‍ക്ക് ജോലി ലഭിച്ചു. പദ്ധതിയുടെ മികച്ച നടത്തിപ്പിന് 2016-17 കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവും 2017-18 വര്‍ഷത്തില്‍ രണ്ടാം സ്ഥാനവും കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ 20000 പേര്‍ക്ക് കൂടി നൈപുണ്യ പരിശീലനം നല്‍കുന്നതിന് 200 കോടി രൂപ കൂടി അധികമായും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.

   ഡിഡിയുജികെവൈ പദ്ധതി വഴി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുള്ളത് എറണാകുളത്താണ്. അതിനാല്‍ തന്നെ എറണാകുളത്താണ് മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍ ആരംഭിച്ചിരിക്കുന്നതും. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നും എറണാകുളത്ത് ജോലി ലഭ്യമായെത്തുന്നവര്‍ക്ക് താമസ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍, കൗണ്‍സിലിങ്, തുടര്‍ പരിശീലനം, ഒത്തുചേരാനുള്ള പൊതു ഇടം, വിവിധ പിന്തുണാ സഹായങ്ങള്‍ എന്നിവ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍ വഴി ലഭിക്കും. ഡിഡിയുജികെവൈ പദ്ധതിയുടെ വിശദവിവങ്ങള്‍ ലഭ്യമാക്കുന്ന തിനും കോഴ്സുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും നിലവില്‍ ജോലി ലഭിച്ചവര്‍ക്ക് പിന്തുണ സംവിധാനങ്ങളെ പ്പറ്റിയുള്ള വിശദ വിവരങ്ങള്‍ നല്‍കുന്നതിനുമെല്ലാമാണ് കോള്‍ സെന്‍റര്‍. പൂര്‍ണ്ണമാ യും ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജോബ് പോര്‍ട്ടലില്‍ തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദായകര്‍ക്കും രജിസ്ട്രര്‍ ചെയ്യാനാകും. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ ക്കും പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യാനാകും.  

   മികച്ച പ്രകടനം കാഴ്ചവച്ച പ്രൊജക്ട് ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ക്ക് (പിഐഎ) മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒന്നാം സ്ഥാനവും മൂവാറ്റുപുഴയിലെ ഡെന്‍റ്കെയര്‍ ഡെന്‍റല്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം സ്ഥാനവും തൃശൂരിലെ മെഗാ ഇന്‍ഡസ്ട്രീസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കൂടാതെ പദ്ധതിക്ക് പ്രചാരം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ തയാറാക്കിയ മൂന്ന് പ്രൊമോഷണല്‍ വീഡിയോകളുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. ഡിഡിയുജികെവൈ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. സി.എസ്. പ്രവീണ്‍ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ബിനു ഫ്രാന്‍സിസ്, ഡോ. നികേഷ് കിരണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ കെ.ആര്‍. ജയന്‍ നന്ദി പറഞ്ഞു.

Minister Dr. K.T.Jaleel Inagurating DDUGKY student support centre

 

Content highlight
മികച്ച പ്രകടനം കാഴ്ചവച്ച പ്രൊജക്ട് ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ക്ക് (പിഐഎ) മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു