വാര്‍ത്തകള്‍
കുടുംബശ്രീയുടെ ഹാപ്പിനെസ്സ് സെന്ററുകള്‍: സന്തോഷം നിറയുന്ന ആശയങ്ങളൊരുക്കി ദ്വിദിന ശില്പശാലയ്ക്ക് സമാപനം
കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഹാപ്പിനെസ് സെന്റര്‍' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ശില്പശാല സമാപിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനരീതി, മാര്‍ഗരേഖ എന്നിവ തയ്യാറാക്കുന്നതിനുള്ള ആശയരൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു ശില്പശാല. ഓഗസ്റ്റ് 17ന് 168 സി.ഡി.എസുകളില്‍ പദ്ധതിക്ക് തുടക്കമിടുകയാണ് ലക്ഷ്യം.
തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കലയും സാഹിത്യവും സ്പോര്‍ട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഗ്രൂപ്പ് ചര്‍ച്ചകളില്‍ നിന്നാണ് ആശയരൂപീകരണം നടത്തിയത്. ഇതു പ്രകാരം ഓരോ പഞ്ചായത്തിലും ഹാപ്പിനെസ് സമിതികള്‍ രൂപീകരിക്കല്‍, വ്യക്തികളുടെ മാനസിക ശാരീരിക ആരോഗ്യ സംരക്ഷണം, പരിസര സൗഹൃദ കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍, കലാ കായിക സാംസ്കാരിക രംഗത്തെ പങ്കാളിത്തം, കുടുംബങ്ങളില്‍ മികച്ച ആശയവിനിമയം, ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്റ്, ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളും ഇന്‍ഡ്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഇതരമൂല്യങ്ങളും എന്നിങ്ങനെ വ്യക്തികളെയും കുടുംബങ്ങളെയും ആരോഗ്യപരമായി കൂട്ടിയിണക്കാന്‍ കഴിയുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ശില്പശാലയില് ലഭ്യമായി. ഇനി ഇവ ക്രോഡീകരിച്ച് പ്രവര്‍ത്തനരീതിയും മാര്‍ഗരേഖയും തയ്യാറാക്കും. ഇതു പൂര്‍ത്തിയാകുന്നതോടെ ഓരോ കുടുംബത്തിനും ആവശ്യമായ സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള വിവരങ്ങള്‍ സര്‍വേ മുഖേന കണ്ടെത്തും. തുടര്‍ന്ന് വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ സൂക്ഷ്മതല പദ്ധതി വിലയിരുത്തിയ ശേഷം കേരളീയ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസൃതമായ വിധത്തില്‍ സന്തോഷ സൂചിക തയ്യാറാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംവിധാനമാണ് കുടുംബശ്രീ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 168 മാതൃകാ സി.ഡി.എസിലും ഹാപ്പിനെസ് ഫോറം രൂപീകരിക്കുന്നതോടൊപ്പം ഓരോ റിസോഴ്സ് പേഴ്സണെയും നിയമിക്കും. പദ്ധതി നടപ്പാക്കുന്ന ഓരോ സി.ഡി.എസിലും പത്തു മുതല്‍ നാല്‍പ്പത് വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി 'ഇടം' എന്ന പേരില്‍ വാര്‍ഡുതല കൂട്ടായ്മകളും രൂപീകരിക്കുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാക്കുന്നതിനൊപ്പം സാമൂഹിക ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണിത്
ഫലപ്രദമായ പദ്ധതി നടത്തിപ്പിന് സംസ്ഥാന ജില്ലാതലത്തില്‍ റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, അതത് തദ്ദേശ സ്ഥാപനത്തിലെയും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെയും പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശികതലത്തിലും വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാമുള്ള പരിശീലനം ജൂലൈ 30നകം പൂര്‍ത്തിയാകും. ഓഗസ്റ്റ് ഒന്നു മുതല്‍ എ.ഡി.എസ് അംഗങ്ങള്‍ക്കുള്ള വാര്‍ഡുതല പരിശീലനവും ആരംഭിക്കും.
പദ്ധതി നടത്തിപ്പില്‍ തദ്ദേശ വകുപ്പ് മുഖ്യപങ്കാളിയാകും. കൂടാതെ ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വനം തുടങ്ങി വിവിധ വകുപ്പുകളുമായും കൈകോര്‍ക്കും. ഇപ്രകാരം സംയോജന പ്രവര്‍ത്തനങ്ങളുടെ മുഖ്യവേദിയായും ഹാപ്പിനെസ് സെന്ററുകള്‍ മാറും. ഹാപ്പിനെസ് ഇന്‍ഡക്സില്‍ മികച്ച നേട്ടം കൈവരിക്കുന്നതോടൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ശില്പശാലയിലൂടെ ലഭിച്ച ആശയങ്ങളും നിര്‍ദേശങ്ങളും കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ക്രിയാത്മകവും സജീവവുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാകുമെന്നാണ് പ്രതീക്ഷ.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ഡോ.അബ്ബാസ് അലി ടി.കെ, ഡോ.റസീന പദ്മം എം.എസ്, ഡോ. എസ്. ശാന്തി, ഡോ.പീജാ രാജന്, ഡോ. ഉണ്ണിമോള്, ഡോ.ശ്രീലേഖ ടി.ജെ, ഡോ. രമേഷ് കെ, ഡോ. സി. സ്വരാജ്, ഡോ.പി സത്യനേശന്, സതീഷ് കുമാര്‍ കെ., രാജീവ് ആര്, റാഫി പി, സുനിത എന്നിവര്‍ ശില്പശാലയില് വിവിധ ആശയങ്ങള്‍ അവതരിപ്പിച്ചു. കുടുംബശ്രീ കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ പ്രീത സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്.നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന് ഭാരവാഹികള്‍ പങ്കെടുത്തു.
കേരളത്തിന്റെ സന്തോഷ സൂചിക ഉയര്‍ത്താന്‍ വരുന്നൂ, കുടുംബശ്രീയുടെ ഹാപ്പിനെസ്സ് സെന്ററുകള്‍ ദ്വിദിന ശില്പശാലയ്ക്ക് തുടക്കം
കേരളീയ സമൂഹത്തിന് സന്തോഷത്തിന്റെ മുഖച്ഛായ നല്കാന് 'ഹാപ്പിനെസ്സ് സെന്ററുകളുമായി കുടുംബശ്രീ. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയഗ്രാമീണ ഉപജീവന ദൗത്യം(എന്‍.ആര്.എല്‍.എം) എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹാപ്പിനെസ് സെന്ററുകള്‍ക്ക് തുടക്കമാകുന്നത്. പദ്ധതിയുടെ രീതിശാസ്ത്രം, മാര്‍ഗരേഖ എന്നിവ തയ്യാറാക്കുന്നതിന്റെ ആശയരൂപീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഹോട്ടല്‍ ഗ്രാന്‍ഡ് ചൈത്രത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയ്ക്ക് ഇന്നലെ തുടക്കമായി.
'ഹാപ്പി കേരളം' എന്ന ആശയത്തെ മുന്‍നിര്‍ത്തി രൂപീകരിച്ച പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 168 മാതൃകാ സി.ഡി.എസുകളില്‍ ഹാപ്പിനെസ്സ് സെന്ററുകള്‍ ആരംഭിക്കുക. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്രമായ ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തിക്കൊണ്ട് ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ഹാപ്പിനെസ് ഇന്‍ഡക്സില്‍ മികച്ച നേട്ടം കൈവരിക്കുന്നതോടൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നതിനും ഉദ്ദേശിക്കുന്നു.
തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, സ്പോര്‍ട്സ്, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഒരു വ്യക്തിയോ കുടുംബമോ നേരിടുന്ന അപര്യാപ്തതകള്‍ പരിഹരിച്ചുകൊണ്ട് അവരെ സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പദ്ധതിക്കായി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ആദ്യപടിയായി പദ്ധതിക്കായി തിരഞ്ഞെടുത്ത മാതൃകാ സി.ഡി.എസുകളില്‍ സര്‍വേ നടത്തി ഓരോ കുടുംബത്തിന്റെയും സന്തോഷ സൂചികയുടെ നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിനിണങ്ങുന്ന സന്തോഷ സൂചിക തയ്യാറാക്കുക. ഇത് വിവിധ മേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ വിലയിരുത്തിയ ശേഷമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക. കുടുംബ്രശ്രീയുടെ വിവിധ പദ്ധതികളുമായി ഏകോപിപ്പിച്ചു കൊണ്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഇത് നിശ്ചിത ഇടവേളകളില്‍ കൃത്യമായി വിലയരുത്തുന്നതിനുള്ള സംവിധാനവും ഒരുക്കും.
ഓരോ കുടുംബത്തെയും സന്തോഷ കേന്ദ്രങ്ങളാക്കുന്നതിനാവശ്യമായ പിന്തുണകള്‍ നല്‍കുന്നതിനായി സി.ഡി.എസില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹാപ്പിനെസ് സെന്ററുകളും പ്രവര്‍ത്തിക്കും. നിലവില്‍ അയല്‍ക്കൂട്ട വനിതകളുടെയും ബാലസഭാംഗങ്ങളുടെയും സര്‍ഗവാസനകള്‍ വളര്‍ത്തുന്നത് ലക്ഷ്യമിട്ട് വാര്‍ഡ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന 'എന്നിടവും ഇതിന്റെ ഭാഗമാകും. കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും സഹായകരമാകുന്ന രീതിയിലായിരിക്കും പദ്ധതി നടത്തിപ്പ്.
ഫലപ്രദമായ പദ്ധതി നടത്തിപ്പിന് 168 മാതൃകാ സി.ഡി.എസിലും എഫ്.എന്‍.എച്ച്.ഡബ്ലിയു റിസോഴ്സ് പേഴ്സണെ നിയമിക്കും. പ്രാദേശികതലത്തില്‍ അതത് തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട വിവിധ കമ്മിറ്റികളും രൂപീകരിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ജില്ലാ റിസോഴ്സ് ഗ്രൂപ്പുകള്‍, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. ഇത് ജൂലൈയില്‍ പൂര്‍ത്തിയാക്കും. കൂടാതെ വിവിധ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും സംയോജനവും ഉറപ്പു വരുത്തും.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് ആമുഖപ്രഭാഷണം നടത്തി. ഡോ.അബ്ബാസ് അലി ടി.കെ, ഡോ.റസീന പദ്മം എം.എസ്, ഡോ. എസ്. ശാന്തി, ഡോ.പീജാ രാജന്, ഡോ. ഉണ്ണിമോള്, ഡോ.ശ്രീലേഖ ടി.ജെ, ഡോ. രമേഷ് കെ, ഡോ. സി. സ്വരാജ്, ഡോ.പി സത്യനേശന്, സതീഷ് കുമാര്‍ കെ., രാജീവ് ആര്, റാഫി പി, സുനിത എന്നിവര്‍ ശില്പശാലയില് വിവിധ ആശയങ്ങള്‍ അവതരിപ്പിച്ചു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ കൃഷ്ണകുമാരി ആര്. സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ പ്രീത നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന് ഭാരവാഹികള്‍ പങ്കെടുത്തു.
കുടുംബശ്രീ അരങ്ങില്‍ അഞ്ചാമതും കാസര്‍ഗോഡ് ചാമ്പ്യന്മാര്
സാമൂഹികവും രാഷ്ട്രീയവുമായ വികാസത്തിനൊപ്പം സ്ത്രീകളുടെ സര്‍ഗാത്മകത വളര്‍ത്തുന്നതിനും സാംസ്കാരിക ശാക്തീകരണത്തിനും അവസരമൊരുക്കിക്കൊണ്ട് ഒരു സമ്പൂര്‍ണ ശാക്തീകരണ വനിതാ പ്രസ്ഥാനമായി കുടുംബശ്രീ വളരുകയായാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിവിധ വര്‍ഷങ്ങളിലായി അഞ്ചാമത്തെ അരങ്ങ് കലോത്സവമാണ് ഇപ്പോള്‍ സംഘടിപ്പിച്ചത്. തുടര്‍ച്ചയായി 2023ലും 2024 ലും അരങ്ങ് നടത്താന്‍ കഴിഞ്ഞു എന്ന പ്രത്യേകത കൂടി ഇപ്രാവശ്യമുണ്ട്. കലയോടൊപ്പം സാഹിത്യത്തിലും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുതല്‍ കുടുംബശ്രീ സാഹിത്യോത്സവങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ അഭിമാനകരമായ സ്ത്രീ കൂട്ടായ്മയായ കുടുംബശ്രീ ഇന്ന് ഇന്ത്യയ്ക്കും മാതൃകയാണ്. ഇന്ത്യക്കു പുറത്തും കുടുംബശ്രീയുടെ ഖ്യാതി എത്തി കഴിഞ്ഞു. കഴിഞ്ഞ കാല് നൂറ്റാണ്ടിനിടയില്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ ബഹുമുഖമായ ശാക്തീകരണത്തില്‍ കുടുംബശ്രീ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നവോത്ഥാന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളാണ്. കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ശാക്തീകരണത്തിന്റെ കരുത്തുറ്റ ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്.
ഇന്ന് കുടുംബശ്രീ എത്തി ചേരാത്ത മേഖലകളില്ല. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് കുടുംബശ്രീയുടേത്. കുടുംബശ്രീ കടന്ന് വരുന്ന എല്ലാ മേഖലകളിലും വിജയമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ലഞ്ച് ബെല്‍ എന്ന പദ്ധതി ആവിഷ്കരിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രീമിയം കഫേകള്‍, ജനകീയ ഹോട്ടലുകള്‍, വെജിറ്റബിള്‍ കിയോസ്കുകള്‍ തുടങ്ങി മാതൃകാപരമായിട്ടുള്ള നിരവധി പദ്ധതികള്‍ കുടുംബശ്രീ കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ തന്നെ ആവിഷ്കരിച്ചു വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളില്‍ ഒന്നായ വയോജന പരിചരണത്തിന്റെ മേഖലയിലേക്കും കുടുംബശ്രീ കടന്നു കഴിഞ്ഞു. കുടുംബശ്രീയുടെ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നാണ് ശുചിത്വ കേരളത്തിന്റെ അംബാസിഡര്‍മാരായി മാറിയിട്ടുള്ള കുടുംബശ്രീയുടെ ഹരിത കര്‍മ്മസേന. മുപ്പത്തി അയ്യായിരം പേര് അണിനിരക്കുന്ന ഹരിതകര്‍മ്മ സേന കേരളത്തെ വൃത്തിയുള്ള ദേശമാക്കി മാറ്റുനതിന് അഹോരാത്രം പ്രവര്‍ത്തിക്കുകയാണ്. ഇങ്ങനെ കേരളീയ ജീവിതത്തിന്റെ എല്ലാ സൂക്ഷ്മ മേഖലകളിലും വിലമതിക്കാനാവാത്ത സംഭാവന നല്കുന്ന ഒരു പ്രസ്ഥാനമാണ് കുടുംബശ്രീ. 3500-ലേറെ കലാകാരികളാണ് ഈ കലോത്സവത്തില്‍ പങ്കെടുത്തത്. ഓക്സിലറി ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ള യുവതികള്‍ക്കായി പ്രത്യേകമായി മത്സരങ്ങള്‍ സംഘടിപ്പിക്കാനും ഈ വര്‍ഷം കഴിഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച അവിസ്മരണീയ സര്‍ഗവിരുന്നായി പിലിക്കോട് കലോത്സവം മാറിയെന്നു പറഞ്ഞ മന്ത്രി സര്‍ഗോത്സവത്തില്‍ പങ്കെടുത്തവരെയും കലോത്സവം വിജയിപ്പിക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവരേയും പ്രത്യേകം അഭിനന്ദിച്ചു.
209 പോയിന്റുമായി തുടര്‍ച്ചയായി അഞ്ചാം വട്ടവും ഓവറോള്‍ ചാമ്പ്യന്മാരായ കാസര്‍കോട് ജില്ലയ്ക്കുളള എവര്റോളിങ്ങ് ട്രോഫി എം. രാജഗോപാലന്‍ എം.എല്‍.എ,സമ്മാനിച്ചു. ഓവറോള്‍ ചാമ്പ്യന്മാര്ക്കുളള ട്രോഫി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് കാസര്‍കോടിന് സമ്മാനിച്ചു. 185 പോയിന്റുമായി രണ്ടാം സ്ഥാനം നേടിയ കണ്ണൂര്‍ജില്ലയ്ക്ക് ബേബി ബാലകൃഷ്ണന്, ജാഫര്‍മാലിക് എന്നിവര്‍ സംയുക്തമായി സമ്മാനിച്ചു. 96 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയ്ക്ക് പി.പി ദിവ്യ ട്രോഫി സമ്മാനിച്ചു.
സാംസ്കാരിക കേരളത്തിലെ പെണ്കരുത്തു പ്രകടമാക്കുന്ന മത്സരങ്ങളാണ് നടന്നതെന്നും വര്‍ത്തമാനകാലത്തെ സത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന് ഇത്തരം സര്‍ഗോത്സവങ്ങള്‍ സഹായകമാകുമെന്നും എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
അരങ്ങ് സര്‍ഗോത്സവത്തിന്റെ ഭാഗമായി രൂപീകരിച്ച വിവിധ കമ്മിറ്റികളെയും പിലിക്കോട് സി.ഡി.എസിനെയും മത്സര വേദിയായ വിവിധ സ്കൂളുകളെയും ആദരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ 'മാതൃകം' മാസിക ജില്ലാതല അരങ്ങ് പ്രത്യേക പതിപ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം പി. കെ സൈനബ, കണ്ണൂര്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ലാ സെക്രട്ടറിയും ദേലംപാടി പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.എ.പി ഉഷ, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഷാനവാസ് പാദൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായപി പി. പ്രസന്നകുമാരി, സി.വി പ്രമീള, പി.വി മുഹമ്മദ് അസ്ലം, വി. വി സജീവന്, വി.കെ ബാവ, എം.ശാന്ത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ശകുന്തള, എം. മനു, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ സജിത്, നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി, ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ സുരേന്ദ്രന് ടി.ടി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ കെ. സനൂജ, സി.ബിന്ദു, എം.ഗുലാബി, മുംതാസ് അബൂബക്കര്‍, വിജയലക്ഷ്മി എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ അസിസ്റ്റന്റ്ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ സി.എച്ച് ഇഖ്ബാല്‍ നന്ദി പറഞ്ഞു.
![ksgd](/index.php/system/files/inline-images/1_2.jpeg)
സപ്തഭാഷാ സംഗമഭൂമിയിൽ ആവേശത്തിരയിളക്കി കുടുംബശ്രീ അരങ്ങുണര്‍ന്നു
![inauguration arangu 2024](/index.php/system/files/inline-images/8.jpeg)
'പുതിയ കാലത്ത് കുടുംബശ്രീയുടെ ദൗത്യം' - കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലേഖന രചനാ മത്സരം
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'പുതിയ കാലത്ത് കുടുംബശ്രീയുടെ ദൗത്യം' എന്ന വിഷയത്തില്‍ സംസ്ഥാനതല ലേഖന മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയാണ് സമ്മാനം. രണ്ടു പേര്‍ക്ക് 5,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. ലേഖനങ്ങള്‍ മലയാളത്തിലാണ് എഴുതേണ്ടത്. അവസാന തീയതി 2024 ഏപ്രില്‍ 15.
വിദ്യാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പല്‍/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാംനില, മെഡിക്കല്‍ കോളേജ്.പി.ഓ. തിരുവനന്തപുരം - 695 011 എന്ന വിലാസത്തിലോ prteamkshreeho@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കാം. ലേഖനങ്ങള്‍ കടലാസിന്റെ ഒരുവശത്ത് മാത്രമേ എഴുതാവൂ. പരമാവധി പത്തു പേജില്‍ കവിയാന്‍ പാടില്ല. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ ജീവനക്കാരുടെ മക്കള്‍/കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. മത്സരം സംബന്ധിച്ച വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് ٹwww.kudumbashree.org/
'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം, ആറാം സീസണിന് തുടക്കം - ഏപ്രില്‍ 07 വരെ എന്‍ട്രികള്‍ അയയ്ക്കാം
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ സംഘടിപ്പി ക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തിന്റെ ആറാം സീസണിന് തുടക്കം. ഏപ്രില്‍ 07 ആണ് അവസാന തീയതി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. ഇത്തവണ പൊതുവിഭാഗത്തിനും അയല്‍ക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങളുണ്ട്.
പൊതുവിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ അഞ്ച് പേര്‍ക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാനവുമുണ്ട്. അയല്‍ക്കൂട്ട/ഓക്സിലറി വിഭാഗത്തില്‍ ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. അഞ്ച് പേര്‍ക്ക് 2000 രൂപവീതം പ്രോത്സാഹന സമ്മാന വുമുണ്ട്. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/
കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍, അയല്ക്കൂട്ടാംഗങ്ങള് നടത്തുന്ന വിവിധ സംരംഭ പ്രവര്‍ത്തനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ ബാലസഭകള്, ബഡ്സ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആധാരമാക്കിയ ചിത്രങ്ങള്‍ എടുക്കാം. ഒരാള്‍ക്ക് പരമാവധി അഞ്ച് ചിത്രങ്ങള്‍ വരെ അയയ്ക്കാം.
ഫോട്ടോകള്‍ kudumbashreephotocontest@
![AS](/index.php/system/files/inline-images/2nd%20poster.jpeg)
കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്ത്തവവേളയില് ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം: മന്ത്രി എം.ബി രാജേഷ്
കുടുംബശ്രീ ജീവനക്കാര്‍ക്ക് ഇനി ആര്ത്തവവേളയില് ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തു കൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.
നഗരമേഖലയില്‍ വിവിധ സേവനങ്ങള്‍ക്കായി കുടുംബശ്രീയുടെ പ്രൊഫഷണല്‍ ടീം 'ക്വിക് സര്‍വ്' പദ്ധതിയുടെ ഉദ്ഘാടനവും 'രചന' സമാപനം, അയല്‍ക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജെന്‍ഡര്‍ പോയിന്റ് പേഴ്സണ്‍ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
കേരളത്തിലെ സാമൂഹ്യ മണ്ഡലത്തില്‍ സ്ത്രീസുരക്ഷയും ലിംഗപദവി തുല്യതയും ഉറപ്പു വരുത്തുന്നതിന് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വഴി സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷം കൊണ്ട് കേരളീയ സ്ത്രീജീവിതത്തിന്റെ തലവര മാറ്റിയതു പോലെ സാമൂഹ്യജീവിതത്തിന്റെ വിധിവാക്യങ്ങളെ മാറ്റിയെഴുതാനും കുടുംബശ്രീക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ പ്രധാന ഉപാധിയായി കുടുംബശ്രീ മാറിയിട്ടുണ്ട്. കഴിഞ്ഞ കാല് നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിനൊപ്പം സ്ത്രീസുരക്ഷയ്ക്കും തുല്യപ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. പലതിന്റെയും പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്ന ഈ കാലത്ത് എല്ലാവരേയും ഉള്‍ച്ചേര്‍ത്തു കൊണ്ടു മുന്നോട്ടു പോവുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീയുടേത്. ആഗോളതലത്തില്‍ ശ്രദ്ധനേടിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സാമ്പത്തിക സ്ത്രീശാക്തീകരണ വഴികളില്‍ ദീര്‍ഘദൂരം പിന്നിടാന്‍ കുടുംബശ്രീക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോര്പ്പറേഷന് 'ക്വിക്ക് സെര്‍വ്' ടീമിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ലോഗോ പ്രകാശനവും അവര്‍ നിര്‍വഹിച്ചു.
'വനിതകളില്‍ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക' എന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം ഇരുപത്തിയഞ്ച് വര്‍ഷം മുമ്പേ നടപ്പാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും അതിഗംഭീരമായ ഒരു യാത്രയാണ് കുടുംബശ്രീ പിന്നിട്ടതെന്നും വിശിഷ്ടാതിഥിയായ ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സെന്റ് പറഞ്ഞു.
ഉടലിന്റെ വൈവിധ്യങ്ങള്‍ക്കപ്പുറം ട്രാന്‍സ്ജെന്‍ഡറുകളെ കൂടി ചേര്‍ത്തു നിര്‍ത്തുന്ന കുടുബശ്രീയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാണെന്ന് എഴുത്തുകാരി വിജയരാജ മല്ലിക പറഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ ദുര്‍ബലമാകുമ്പോള്‍ കൂടെ ചേര്‍ത്തു നിര്‍ത്തുന്നതിനൊപ്പം അനേകായിരം സ്ത്രീകള്‍ കരുത്തരായി മുന്നോട്ടു വരുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് ചലച്ചിത്ര താരം ഷൈലജ പി. അംബു പറഞ്ഞു.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 1070 സി.ഡി.എസുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'രചന' പുസ്തകങ്ങളുടെ പ്രകാശനം പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 14 സി.ഡി.എസ് അധ്യക്ഷമാര്‍, മുഖ്യാതിഥികള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.
മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തിരുവനന്തപുരം നന്ദിയോട്, മലപ്പുറം വാഴയൂര്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, മികച്ച സ്നേഹിത'യ്ക്കുമുള്ള അവാര്‍ഡ് നേടിയ മലപ്പുറം സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് എന്നിവയുടെ പ്രതിനിധികള്‍ക്ക് വിശിഷ്ടാതിഥികളായി എത്തിയ ചലച്ചിത്ര സംവിധായിക വിധു വിന്‍സെന്റ്, വിജയരാജ മല്ലിക, ശൈലജ പി.അംബു എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ജെന്‍ഡര്‍ പോയിന്റ് പേഴ്സണ്‍മാര്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ ആനന്ദി നിര്‍വഹിച്ചു. സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നിവയിലൂടെ ലഭിച്ച സേവനങ്ങളും ജീവിതാനുഭവങ്ങളും പങ്കു വച്ച കുടുംബശ്രീ വനിതകള്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഉപഹാരം നല്കി.
കുടുംബശ്രീ ഗവേണിംഗ്ബോഡി അംഗങ്ങളായ ഗീത നസീര്‍, സ്മിത സുന്ദരേശന്, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, കോര്പ്പറേഷന് സി.ഡി.എസ്1,2,3,4 സി.ഡി.എസുകളിലെ അധ്യക്ഷമാരായ സിന്ധു ശശി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ഡയറക്ടര്‍ കെ.എസ്. ബിന്ദു നന്ദി പറഞ്ഞു.
ഉച്ചകഴിഞ്ഞ് 'ലിംഗാധിഷ്ഠിത അതിക്രമവുമായി ബന്ധപ്പെട്ട ഇടപെടലുകളും വെല്ലുവിളികളും', എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം 'മാനസിക ആരോഗ്യം-നൂതന പ്രവണതകള്‍, വെല്ലുവിളികള്‍, പരിഹാര മാര്‍ഗങ്ങള്‍' എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ.അരുണ്‍.ബി.നായര്‍ പ്രഭാഷണം നടത്തി.
രാവിലെ ഉദ്ഘാടന പരിപാടിക്കു മുന്നോടിയായി സംഘടിപ്പിച്ച സെഷനില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് രംഗശ്രീ പ്രവര്‍ത്തകരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കലാപ്രകടനവും കുടുംബശ്രീയുടെ 'ധീരം' കരാട്ടെ പരിശീലന പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നേടിയ മാസ്റ്റര്‍ പരിശീലകരുടെ കരാട്ടെ പ്രദര്‍ശനവും വേദിയില്‍ അരങ്ങേറി. സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നിവയിലൂടെ ലഭ്യമായ സേവനങ്ങള്‍ തങ്ങളുടെ ജീവിതത്തെ എപ്രകാരം സഹായിച്ചുവെന്ന് ഗുണഭോക്താക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു.
'വനിതകളില്‍ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക' എന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം അര്‍ത്ഥവത്താക്കിയാണ് കുടുംബശ്രീയുടെ വനിതാദിനാഘോഷം സംഘടിപ്പിച്ചത്.
![in](/index.php/system/files/inline-images/das.jpeg)
കുടുംബശ്രീക്ക് സംസ്ഥാന വനിതാരത്ന പുരസ്ക്കാരം
![ard](/index.php/system/files/inline-images/award%20kudumbashree.jpeg)
കുടുംബശ്രീ ടെക്നോവേള്ഡ് തേര്‍ഡ് ഐ.ടി ടീമിന് ദേശീയ പുരസ്ക്കാരം
Pagination
- Page 1
- Next page