എം‌.ബി.രാജേഷ്

M B Rakesh

ശ്രീ. എം‌.ബി.രാജേഷ്

നിയമസഭ മണ്ഡലം: തൃത്താല


വകുപ്പുകൾ: തദ്ദേശ സ്വയംഭരണ വകുപ്പ്, ഗ്രാമവികസനം, എക്സൈസ് - പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ഗ്രാമവികസനം, ടൗൺ പ്ലാനിംഗ്, പ്രാദേശിക വികസന അതോറിറ്റികൾ, കില.

സെക്രട്ടേറിയറ്റ് അനക്സ് - അഞ്ചാം നില 
റൂം നമ്പര്‍ 501 സി
ഇ-മെയില്‍ : min.lsgd@kerala.gov.in

പ്രൊഫൈൽ :

കേരള സംസ്ഥാനത്തിന്റെ തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്‌പീക്കറുമാണ് എം.ബി. രാജേഷ്. പതിനഞ്ചാം കേരള നിയമസഭയിൽ തൃത്താല നിയസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാഗം കൂടിയാണ് രാജേഷ്. പതിനാലും പതിനഞ്ചും ലോകസഭകളിൽ രണ്ട് തവണ തുടർച്ചയായി പാലക്കാട് ലോകസഭാ  മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള രാജേഷ് സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റുമാണ്.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഷൊർണൂർ ചളവറ കയിലിയാട് റിട്ട. ഹവിൽദാർ ബാലകൃഷ്ണൻനായരുടെയും എം കെ രമണിയുടെയും മകനായി പഞ്ചാബിലെ ജലന്തറിൽ ജനിച്ചു. ചളവറയിലെ ഹൈസ്കൂൾ പഠനമാണ് രാജേഷിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. SFI യിലൂടെ നേതാവായി വളർന്നു. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നിയമബിരുദവുമുണ്ട് രാജേഷിന്‌. നിയമവിദ്യാർത്ഥിയായിരിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.. ഒരു എഴുത്തുകാരൻ കൂടിയായ രാജേഷ് ഡി.വൈ.എഫ്.ഐ.യുടെ മുഖപത്രം "യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. 2009-ലെ തെരഞ്ഞെടുപ്പിൽ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാലക്കാട്‌ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചാണ് ലോകസഭയിലെത്തുന്നത്. ഷൊർണൂർ എൻ.എസ്.എസ്. കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽബി ബിരുദം എന്നിവ നേടി. പഠനകാലത്ത് നിരവധി സമരങ്ങളിൽ പങ്കെടുത്തു. സി.പി.ഐ.എം. കേരള സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ. കേന്ദ്ര ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐ. നേതാവായിരിക്കേ നിരവധി സമരങ്ങളിൽ പങ്കെടുത്തു.

എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. ഇപ്പോൾ അഖിലേന്ത്യാ പ്രസിഡന്റാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗമാണ്. വർഗീയതക്കെതിരെയും പൊതുമേഖലയുടെ സംരക്ഷണത്തിനനുകൂലമായും ലോകസഭയിൽ പാർട്ടിയുടെ പ്രമുഖ വക്താവായിരുന്നു രാജേഷ്. ബ്രിജേഷ് (പ്രവാസി), സംഘമിത്ര (അധ്യാപിക) എന്നിവർ സഹോദരങ്ങളാണ്. മുൻ എസ്.എഫ്.ഐ. നേതാവും കാലടി സംസ്കൃതസർവ്വകലാശാല അധ്യാപികയും ആയ ഡോ. നിനിത കണിച്ചേരി ആണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവർ മക്കളാണ്.